അസാധുവാക്കിയ നോട്ടുകളിൽ 99 ശതമാനവും തിരിച്ചെത്തിയെന്ന് ആർബിഐ

keralanews 99% of banned 1000rupee notes returned rbi

ന്യൂഡൽഹി:രാജ്യത്ത് നോട്ട് നിരോധനത്തിന് ശേഷം 99 ശതമാനം ആയിരം രൂപ നോട്ടുകളും തിരിച്ചെത്തിയെന്ന്  റിസേർവ് ബാങ്ക്.ആയിരത്തിന്റെ 670 കോടി നോട്ടുകൾ ഉണ്ടായിരുന്നതിൽ 8.9 കോടി നോട്ടുകളാണ് മടങ്ങിയെത്താതിരുന്നത്.തിരിച്ചെത്തിയ നോട്ടുകളിൽ 7.62 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തി.റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടിലാണ് ഈ കണക്കുകൾ പുറത്തു വിട്ടത്.നോട്ട് നിരോധനത്തിന് ശേഷം നവംബർ ഒമ്പതിനും ഡിസംബർ 31 നും ഇടയിലായി 5.54 ലക്ഷം കോടി രൂപയുടെ നോട്ടുകൾ വിതരണം ചെയ്തതായും റിസർവ് ബാങ്ക് റിപ്പോർട്ടിൽ പറയുന്നു.

ലീഗ് നേതാവ് കെ.എം ഷാജിയുടെ വീടിനു നേരെ കല്ലേറ്

keralanews attack towards km shaji mlas house

കണ്ണൂർ:അഴീക്കോട് മുസ്ലിം ലീഗ് എംഎൽഎ കെ.എം ഷാജിയുടെ വീടിനു നേരെ ആക്രമണം. ബൈക്കിലെത്തിയ സംഘമാണ് വീടിനു നേരെ അക്രമം അഴിച്ചു വിട്ടത്.കല്ലേറിൽ വീടിനു മുൻവശത്തെ രണ്ട് ജനൽ ചില്ലുകൾ തകർന്നു.സംഭവ സമയത്ത് വീട്ടിൽ ആളില്ലാതിരുന്നതിനാൽ ആർക്കും പരിക്കില്ല.വളപട്ടണം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.വയനാട് സ്വദേശിയാണ് കെ.എം ഷാജി.അഴീക്കോട് മണ്ഡലത്തിൽ ചില പരിപാടികളിൽ പങ്കെടുത്ത് കോഴിക്കോട്ടേക്ക് തിരിച്ച ഉടനെയാണ് അക്രമം നടന്നത്

വിനായകന്റെ മരണം;പോലീസുകാർ മുൻ‌കൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു

keralanews vinayakans death the police approached high court for anticipatory bail

തൃശൂർ:ഏങ്ങണ്ടിയൂർ സ്വദേശി വിനായകൻ ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതികളായ പോലീസുകാർ മുൻ‌കൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു.പാവറട്ടി സ്റ്റേഷനിലെ സാജൻ,ശ്രീജിത്ത് എന്നിവരാണ് മുൻ‌കൂർ ജാമ്യാപേക്ഷ നൽകിയത്.തൃശൂർ ജില്ലാ സെഷൻസ് കോടതി ഇവരുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.ഇതേ തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.ജാമ്യാപേക്ഷ സെപ്റ്റംബറിൽ ഹൈക്കോടതി പരിഗണിക്കും.ഈ പോലീസുകാർ ഇപ്പോൾ സസ്പെന്ഷനിലാണ്.കഴിഞ്ഞ മാസമാണ് വിനായകൻ പോലീസ് കസ്റ്റഡിയിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ജീവനൊടുക്കിയത്. പോലീസ് മർദനം മൂലമാണ് വിനായകൻ ജീവനൊടുക്കിയതെന്നു ബന്ധുക്കൾ ആരോപിച്ചിരുന്നു.

സെൻകുമാറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

keralanews high court blocked the arrest of tp senkumar

കൊച്ചി:വ്യാജരേഖകൾ ചമച്ച് ശമ്പളം കൈപ്പറ്റിയെന്ന കേസിൽ മുൻ ഡിജിപി ടി.പി സെൻകുമാറിന്റെ അറസ്റ്റ് കോടതി തടഞ്ഞു.കേസ് റദ്ദാക്കണമെന്ന ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.വ്യാജരേഖ നൽകി അവധി ആനുകൂല്യം പറ്റിയെന്ന പരാതിയിലാണ് സെന്കുമാറിനെതിരെ തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തത്.കേസിൽ സെൻകുമാറിന് സമൻസ് നല്കരുതെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം; സ്പോ​ട്ട് അ​ഡ്മി​ഷ​ൻ തു​ട​ങ്ങി

keralanews self financing medical admission spot admission started

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളജുകളിലേക്കുള്ള അലോട്ട്മെന്‍റ് നടപടികൾ പൂർത്തിയായതിനു ശേഷം ഒഴിവു വന്നിട്ടുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ തുടങ്ങി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഓൾഡ് ഓഡിറ്റോറിയത്തിലാണ് സ്പോട്ട് അഡ്മിഷൻ നടക്കുന്നത്. എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്ക് മാത്രമാണ് സ്പോട്ട് അഡ്മിഷൻ നടക്കുന്നത്.സ്വാശ്രയ മെഡിക്കൽ ഫീസ് വർധനയ്ക്കെതിരായ പ്രതിഷേധത്തിനും പ്രവേശനം സംബന്ധിച്ച ആശയക്കുഴപ്പങ്ങൾക്കുമിടെയാണ് അഡ്മിഷൻ നടക്കുന്നത്. അഞ്ചു ലക്ഷം രൂപ ഫീസും ആറ് ലക്ഷം രൂപ ബാങ്ക് ഗ്യാരന്‍റിയും ഉൾപ്പെടെ 11 ലക്ഷമാണ് വിദ്യാർഥികൾക്ക് പ്രവേശനത്തിനു വേണ്ടത്. സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ ബാങ്ക് ഗ്യാരന്‍റിയുമായി ബന്ധപ്പെട്ട കടുത്ത ആശങ്കകൾ നിലനിൽക്കുന്നതിനിടെ നിരവധി വിദ്യാർഥികൾ സീറ്റുപേക്ഷിച്ച് മടങ്ങിപ്പോയിരുന്നു. ഫീസ് കുത്തനെയുയർത്തിയ സുപ്രീം കോടതി വിധിക്കെതിരേ വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും കഴിഞ്ഞ രണ്ടു ദിവസവും അലോട്ട്മെന്‍റ് നടക്കുന്ന കേന്ദ്രത്തിനു മുന്നിൽ പ്രതിഷേധമുയർത്തിയിരുന്നു.അതിനിടെ വിധി വന്നതിനു പിന്നാലെ ചില കോളജുകൾ ബോണ്ടിനു പകരം ബാങ്ക് ഗ്യാരണ്ടി ആവശ്യപ്പെട്ടതും പ്രതിഷേധത്തിനിടയാക്കിയിരുന്നു. ബാങ്ക് ഗ്യാരണ്ടിയുടെ പേരു പറഞ്ഞ് വിദ്യാർഥികളെ മടക്കി അയച്ചതിനു ശേഷം ആ സീറ്റുകൾ സ്പോട്ട് അഡ്മിഷനിൽ വൻ തുകയ്ക്കു വിൽക്കുന്നതിനു വേണ്ടിയാണെന്നും പ്രവേശനം ഉപേക്ഷിച്ചു മടങ്ങിപ്പോയ ചില വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും ആരോപിച്ചിരുന്നു.

ടി.പി വധക്കേസ്;സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ.കെ.രമ ഹൈക്കോടതിയിൽ

keralanews k k rama approached high court demanding cbi inquiry in tp murder case

കൊച്ചി:ടി.പി ചന്ദ്രശേഖരൻ വധത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ.കെ രമ ഹൈക്കോടതിയെ സമീപിച്ചു.സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ പ്രമാദമായ കേസ് കഴിഞ്ഞ സർക്കാർ സിബിഐക്ക് കൈമാറിയിരുന്നെങ്കിലും കേസ് ഏറ്റെടുക്കാൻ അവർ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഹർജി നൽകുന്നത്.സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്നാണ് കെ.കെ രമ ആരോപിക്കുന്നത്.പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ അറിവോടെയാണ് കൊലപാതകം നടത്തിയത്.അക്രമികൾ എത്തിയ വാഹനം സിപിഎം നേതാവ് പി.ജയരാജന്റെ ഉടമസ്ഥതയിലുള്ളതാണെന്നു വ്യക്തമായിട്ടുണ്ടെങ്കിലും കേസിലെ ഒരു ഘട്ടത്തിൽ പോലും അദ്ദേഹത്തിന്റെ പേര് പരാമർശിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്നും അവർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആരോപിക്കുന്നു.

ആധാർ നിർബന്ധമാക്കുന്നതിനുള്ള സമയപരിധി നീട്ടി

keralanews deadline extended for making aadhaar mandatory for getting govt benefits

ന്യൂഡൽഹി:സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി ആധാർ നിർബന്ധമാക്കാനുള്ള അവസാന തീയതി ഡിസംബർ  31 ലേക്ക് നീട്ടിയതായി കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചു.നേരത്തെ ഇത് സെപ്റ്റംബർ 30 ആയിരുന്നു.ആധാറിന്റെ സാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് അറ്റോർണി ജനറൽ പുതിയ തീയതി കോടതിയിൽ അറിയിച്ചത്.അതേസമയം ആധാർ നിർബന്ധമാക്കാനുള്ള സർക്കാർ ഉത്തരവ് തടയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

തളിപ്പറമ്പിൽ യുദ്ധ സ്മാരകം ഉയരുന്നു

keralanews the war memmorial is being constructed in thaliparamba

തളിപ്പറമ്പ്:വിമുക്ത ഭടന്മാരുടെ കൂട്ടായ്‌മയിൽ തളിപ്പറമ്പിൽ  യുദ്ധസ്മാരകം ഉയരുന്നു.തളിപ്പറമ്പ് ക്ലാസ്സിക്ക് തീയേറ്റർ റോഡിൽ എസ്‌ബിഐക്കു മുന്നിലാണ് വിക്റ്ററി ഓഫ് വാരിയേഴ്സ് എന്ന പേരിൽ നാലുജവാന്മാർ ചേർന്ന് വിജയക്കൊടി നാട്ടുന്ന ശില്പം ഒരുക്കുന്നത്.വിമുക്ത ഭടന്മാരുടെ കൂട്ടായ്‌മയിൽ ഏഴുലക്ഷം രൂപ ചെലവഴിച്ചാണ് ഈ യുദ്ധസ്മാരകം പണി തീർക്കുന്നത്.പ്രശസ്ത ശില്പി കുഞ്ഞിമംഗലം സ്വദേശി പ്രേം ലക്ഷ്മണിനാണ് നിർമാണ ചുമതല.തളിപ്പറമ്പിൽ സ്ഥാപിക്കുന്ന ഈ യുദ്ധസ്മാരകത്തിനു ഫൌണ്ടേഷൻ ഉൾപ്പെടെ 17 അടിയോളം ഉയരം ഉണ്ടാകുമെന്നു ശില്പി പറഞ്ഞു.ഫൈബറും ലോഹവും കോൺക്രീറ്റും ചേർത്തുള്ള മിശ്രിതത്തിലാണ് ശിൽപ്പം നിർമ്മിക്കുന്നത്.താലൂക്ക് ആസ്ഥാനത്തു ഉയരുന്ന യുദ്ധ സ്മാരകത്തിന്റെ നിർമാണത്തിന് നാട്ടുകാരുടെ ഭാഗത്തു നിന്നും നിർലോഭമായ സഹകരണമാണുള്ളതെന്ന് സംഘാടകർ പറഞ്ഞു.രണ്ടു മാസത്തിനുളളിൽ സ്മാരകം നാടിനു സമർപ്പിക്കും.

ഗോരഖ്പൂരിൽ വീണ്ടും ശിശുമരണം;മൂന്നു ദിവസത്തിനിടെ മരിച്ചത് 61 കുട്ടികൾ

keralanews again child death in gorakhpoor hospital

ഗോരഖ്പൂർ:ഗോരഖ്പൂർ ബി ആർ ഡി മെഡിക്കൽ കോളേജിൽ ശിശുമരണം തുടരുന്നു.മൂന്നു ദിവസത്തിനിടെ 61 കുട്ടികൾ കൂടി മരിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.മസ്തിഷ്ക്ക ജ്വരം,നവജാത ശിശുക്കളുടെ ആരോഗ്യപ്രശ്നങ്ങൾ,ന്യുമോണിയ ,സെപ്സിസ് തുടങ്ങിയ വിവിധ രോഗങ്ങളാലാണ് കുട്ടികളുടെ മരണം.ഓഗസ്റ്റ് ഒന്ന് മുതൽ 28 വരെ 290 കുട്ടികൾ ഇവിടെ മരിച്ചു. ഇതിൽ ഏകദേശം 77 കുട്ടികൾ മസ്തിഷ്ക ജ്വരത്തെ തുടർന്നാണ് മരിച്ചത്. വിവിധ കാരണങ്ങളാൽ 2017ൽ ഇതുവരെ 1,250 കുട്ടികളാണ് ബിആർഡി ആശുപത്രിയിൽ മരിച്ചത്.ഓഗസ്റ്റ് ആദ്യവാരം ഇതേ ആശുപത്രിയിൽ 70 കുട്ടികൾ ഓക്സിജൻ കിട്ടാതെ മരിച്ചിരുന്നു. ആശുപത്രിയിലേക്കുള്ള ഓക്സിജൻ വിതരണം തടസപ്പെട്ടതോടെയാണ് ദുരന്തം സംഭവിച്ചത്.ഓക്സിജൻ കിട്ടാതെ കുട്ടികൾ മരിച്ചതിനെ തുടർന്നു യോഗി ആദിത്യനാഥ് സർക്കാർ ആശുപത്രി പ്രിൻസിപ്പൽ ഡോ. രാജീവ് മിശ്രയെ സസ്പെൻഡ് ചെയ്തിരുന്നു. അതേസമയം, മസ്തിഷ്ക ജ്വരമാണ് മരണകാരണമെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് സർക്കാർ.കൂടാതെ, ദുരന്തമുണ്ടായ ആശുപത്രിയിലെ ശിശുരോഗ വിഭാഗം തലവൻ കഫീൽ അഹമ്മദിനെ സർക്കാർ സർവീസിൽനിന്നു സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ആശുപത്രിയിൽ ഓക്സിജൻ തീർന്നുപോയതിനു പിന്നാലെ സ്വന്തം പോക്കറ്റിൽനിന്നു പണംമുടക്കി ഓക്സിജൻ വാങ്ങിയ കഫീലിനെയാണ് സർക്കാർ സസ്പെൻഡ് ചെയ്തത്.

സയാമീസ് ഇരട്ടകളുടെ അദ്യഘട്ട ശസ്ത്രക്രിയ പൂർത്തിയായി

keralanews first stage surgery of siamese twins completed

ന്യൂഡൽഹി: ഒഡീഷ സ്വദേശികളായ സയാമീസ് ഇരട്ടകളുടെ അദ്യഘട്ട ശസ്ത്രക്രിയ പൂർത്തിയായി. ഒഡീഷയിലെ കൻന്ധമാലിൽ നിന്നുള്ള ജഗ-ബാലിയ എന്നീ കുട്ടികളുടെ ശസ്ത്രക്രിയയാണ് ഡൽഹിയിലെ എയിംസിൽ നടന്നത്. രണ്ട് വയസുള്ള കുട്ടികളുടെ തലകൾ ഒട്ടിച്ചേർന്ന നിലയിലായിരുന്നു.ജപ്പാൻ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഡോക്ടർമാരുൾപ്പെടെ 40 പേരാണ് ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയത്. തിങ്കളാഴ്ച രാവിലെ ആരംഭിച്ച ശസ്ത്രക്രിയ ചൊവ്വാഴ്ചയാണ് അവസാനിച്ചത്. ശസ്ത്രക്രിയ പ്രതീക്ഷിച്ചതിലും വിജയകരമായിരുന്നുവെന്ന് എയിംസിലെ ന്യൂറോസർജൻ പ്രൊഫ. ദീപക് ഗുപ്ത പറഞ്ഞു. രണ്ടു പേരുടെയും തലയിലെ ആന്തരിക ശസ്ത്രക്രിയാ നടപടികൾ പൂർത്തിയായെന്നും ശസ്ത്രക്രിയയുടെ രണ്ടാം ഘട്ടങ്ങൾ കൂടി പൂർത്തിയായെങ്കിൽ മാത്രമേ പൂർണമായും വിജയത്തിലെത്തൂവെന്നും അദ്ദേഹം വ്യക്തമാക്കി.രണ്ടു പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഇരുവരെയും വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഇക്കഴിഞ്ഞ ജൂലൈ 13നാണ് കുട്ടികളെ എയിംസിൽ പ്രവേശിപ്പിച്ചത്. ഒക്ടോബറിലാണ് അവസാനവട്ട ശസ്ത്രക്രിയ നടക്കുന്നത്.