കണ്ണൂർ വിമാനത്താവളം 2018 സെപ്റ്റംബറിൽ പൂർത്തിയാകും

keralanews kannur airport will be completed by september 2018

തിരുവനന്തപുരം:കണ്ണൂർ വിമാനത്താവളം അടുത്ത വർഷം സെപ്റ്റംബറിൽ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.മസ്കറ്റ് ഹോട്ടലിൽ കണ്ണൂർ വിമാനത്താവളത്തിന്റെ എട്ടാമത് വാർഷിക പൊതു യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആഭ്യന്തര,അന്താരാഷ്ട്ര വിമാനക്കമ്പനികൾ കണ്ണൂരിൽ നിന്നും സർവീസ് നടത്താൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.വിമാനത്താവളത്തിലെ റൺവേയുടെ നീളം 3050 മീറ്ററിൽ നിന്നും 4000 മീറ്ററാക്കും.ഇതിനാവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണ്.ഇതോടെ കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി കണ്ണൂർ മാറും.നിലവിൽ 84 തസ്തികകളിൽ നിയമനം നടത്തി.ബാക്കിയുള്ള തസ്തികകളിൽ നിയമം നടത്തൽ പുരോഗമിക്കുകയാണ്. വിമാനത്താവളത്തിനായി സ്ഥലമേറ്റെടുത്തപ്പോൾ വീട് നഷ്ട്ടപ്പെട്ടവർക്കായി 41 തസ്തികകൾ നീക്കിവെക്കും.റൺവേയുടെയും  സെയ്ഫ്റ്റി ടെർമിനലിന്റെയും നിർമാണം മഴ കഴിഞ്ഞതിന് ശേഷം ആരംഭിക്കും.2018 ജനുവരിയിൽ പണി പൂർത്തിയാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 26 ലേക്ക് മാറ്റി

keralanews dileeps bail application will consider on 26th

കൊച്ചി:അഞ്ചാമതും ജാമ്യ ഹർജി നൽകിയ ദിലീപിന് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി.നേരത്തെ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ എന്ത് മാറ്റമാണ് ഉള്ളതെന്ന് ഹൈക്കോടതി ദിലീപിനോട് ആരാഞ്ഞു.പുതിയ സാഹചര്യങ്ങൾ ഉണ്ടായാൽ മാത്രമേ ജാമ്യാപേക്ഷ പരിഗണിക്കാനാകൂ എന്ന് പറഞ്ഞ ഹൈക്കോടതി ഹർജി 26 ലേക്ക് മാറ്റി.ജാമ്യാപേക്ഷ പെട്ടെന്ന് പരിഗണിക്കണമെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിൽ ആവശ്യപ്പെട്ടു.എന്നാൽ മറുപടി നല്കാൻ സമയം വേണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.തുടർന്നാണ് ജാമ്യഹർജി പരിഗണിക്കുന്നത് 26 ലേക്ക് മാറ്റിയത്.കേസുമായി ബന്ധപ്പെട്ട് താൻ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുകയില്ലെന്നും താൻ ജയിലിലായത് കാരണം അമ്പതു കോടിയുടെ സിനിമ പ്രൊജക്റ്റുകളാണ് അവതാളത്തിലായിരിക്കുന്നതെന്നും ദിലീപിന്റെ ജാമ്യഹർജിയിൽ പറയുന്നു.സംവിധായകൻ ശ്രീകുമാർ മേനോന് തന്നോട് പകയുണ്ടെന്നും കേസിൽ ആദ്യം ഗൂഢാലോചന ആരോപിച്ച മഞ്ജു വാര്യർക്ക് എ ഡി ജി പി ബി.സന്ധ്യയുമായി അടുത്ത ബന്ധമാണ് ഉള്ളതെന്നും ദിലീപ് ജാമ്യ ഹർജിയിൽ ആരോപിക്കുന്നു.ജസ്റ്റിസ് സുനിൽ തോമസിന്റെ ബെഞ്ചാണ് ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്.നേരത്തെ ദിലീപ് നൽകിയ രണ്ടു ജാമ്യാപേക്ഷകൾ തള്ളിയത് ജസ്റ്റിസ് സുനിൽ തോമസ് തന്നെയായിരുന്നു.

കണ്ണൂരിൽ 25 കിലോ കഞ്ചാവുമായി യുവതി പിടിയിൽ

keralanews lady arrested with 25kg of ganja

കണ്ണൂർ:കണ്ണൂരിൽ 25 കിലോ കഞ്ചാവുമായി യുവതി പിടിയിൽ.തെലങ്കാന സ്വദേശിയായ ഷൈലജയാണ്(32) കോടികൾ വിലമതിക്കുന്ന കഞ്ചാവുമായി കണ്ണപുരം റെയിൽവേ സ്റ്റേഷനിൽ പിടിയിലായത്.കണ്ണപുരം എസ്.ഐ ടി.വി ധനഞ്ജയദാസും സംഘവും ചേർന്നാണ് ഇവരെ പിടികൂടിയത്.റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഓട്ടോ സ്റ്റാൻഡിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട യുവതിയെ പോലീസ് ചോദ്യം ചെയ്യുകയും തുടർന്ന് നടത്തിയ പരിശോധനയിൽ കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു.കഞ്ചാവ് മൊത്ത കച്ചവടത്തിനായി എത്തിച്ചതാണെന്നാണ് യുവതി പറയുന്നത്.

ഒക്ടോബർ ഒന്ന് മുതൽ ബാങ്കുകളിലും ആധാർ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിക്കും

keralanews aadhaar centers will start operation in bank from octobar 1st

തിരുവനന്തപുരം:ഒക്ടോബർ ഒന്ന് മുതൽ ബാങ്കുകളിലും ആധാർ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിക്കും.രാജ്യത്തെ എല്ലാ ബാങ്കുകളും പത്തു ശാഖകൾക്ക് ഒന്ന് എന്ന നിലയിൽ ആധാർ കേന്ദ്രങ്ങൾ തുടങ്ങണമെന്ന് കേന്ദ്ര സർക്കാർ ഉത്തരവിട്ടു.സഹകരണ ബാങ്കുകൾക്ക് ഇത് ബാധകമല്ല.റിസേർവ് ബാങ്കിന്റെ നേരിട്ടുള്ള നിയന്ത്രണമില്ലാത്തതിനാലാണിത്‌.പുതിയ ആധാർ എടുക്കൽ,പഴയതിൽ തെറ്റ് തിരുത്തൽ,പുതിയ വിവരങ്ങൾ കൂട്ടിച്ചേർക്കൽ തുടങ്ങിയ സേവനങ്ങൾ ബാങ്ക് കേന്ദ്രത്തിൽ ലഭ്യമാകും.ഇത് സംബന്ധിച്ച് റിസേർവ് ബാങ്ക് സർക്കുലർ പുറത്തിറക്കി.പത്തിലൊരു ശാഖയിൽ ഈ മാസം  മുപ്പതിനകം ആധാർ കേന്ദ്രം പ്രവർത്തനക്ഷമമാക്കണമെന്നാണ് സർക്കുലർ.ഇത് ഉറപ്പാക്കാൻ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

നിരോധിത ലഹരി ഉല്‌പന്നങ്ങളുമായി നാറാത്ത് സ്വദേശി പിടിയിൽ

keralanews man arrested with banned drugs

കണ്ണൂർ:നിരോധിത ലഹരി ഉല്‌പന്നങ്ങളുമായി നാറാത്ത് സ്വദേശി പിടിയിൽ.സ്റ്റേഷനറി സ്റ്റോർ കേന്ദ്രീകരിച്ച് ലഹരി ഉത്പന്നങ്ങൾ വിതരണം ചെയ്യുന്ന മുഹമ്മദ് കുഞ്ഞിയാണ്(39) അറസ്റ്റിലായത്.10,000 പാക്കറ്റ് ഹാൻസുമായാണ് ഇയാളെ പിടികൂടിയത്.ബംഗളൂരിൽ നിന്നുമാണ് ഇയാൾ ഇവ കൊണ്ടുവന്നു കണ്ണൂരിൽ വിൽപ്പന നടത്തുന്നത്.സ്കൂൾ വിദ്യാർത്ഥികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കുമാണ് ഇയാൾ ലഹരി ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു.

കണ്ണൂർ കോട്ടയിലെത്തിയെ വിദ്യാർത്ഥിനിയെ കാണാതായി

keralanews student missing in kannur fort

കണ്ണൂർ:കണ്ണൂർ കോട്ടയിലെത്തിയെ വിദ്യാർത്ഥിനിയെ കാണാതായി.ഇന്നലെ രാവിലെയാണ് വിദ്യാർത്ഥിനി തനിച്ച് കോട്ടയിലെത്തിയത്.പുസ്തകവും കുടയുമടങ്ങിയ ബാഗ് കടലിനടുത്തുള്ള പാറക്കെട്ടിൽ കണ്ടെത്തിയതിനെ തുടർന്ന് പോലീസ് തിരച്ചിൽ നടത്തി.മണിയൂരിലെ മുഹമ്മദിന്റെ മകൾ അഫ്‌സലാത്തിനെയാണ് കാണാതായത്.ബിരുദ വിദ്യാർത്ഥിനിയാണ്. വീട്ടിൽ നിന്നും പിണങ്ങിയാണ് മകൾ ഇറങ്ങിയതെന്നും മകളുടെ പെരുമാറ്റത്തിൽ അസ്വാഭാവികതയുണ്ടായിരുന്നെന്നും മകളെ അന്വേഷിച്ചെത്തിയ മാതാവ് പോലീസിനോട് പറഞ്ഞു.ഇതേ തുടർന്ന് പോലീസും മുങ്ങൽ വിദഗ്ദ്ധരും കടലിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ജാമ്യം തേടി ദിലീപ് വീണ്ടും ഹൈക്കോടതിയിലേക്ക്

keralanews dileep will approach high court again

കൊച്ചി:ജാമ്യം തേടി ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു.ഇത് മൂന്നാം തവണയാണ് ദിലീപ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.ഇന്നലെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി രണ്ടാം തവണയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. രണ്ടുതവണ ഹൈക്കോടതിയും ഒരു തവണ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും ജാമ്യം തള്ളിയിട്ടും സോപാധിക ജാമ്യത്തിന് അവകാശമുണ്ടെന്ന് കാണിച്ചാണ് ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്.എന്നാൽ 90 ദിവസത്തിനുള്ളിൽ  കുറ്റപത്രം സമർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ മാത്രമേ സോപാധിക ജാമ്യത്തിന് അർഹതയുള്ളൂ എന്നാണ് കോടതിയുടെ നിലപാട്.20 വർഷം വരെ വിലക്കുലഭിക്കാവുന്ന കുറ്റമാണ് ദിലീപിനെതിരെ സമർപ്പിച്ചിരിക്കുന്നത്.കേസിലെ അന്വേഷണം പൂർത്തിയാകുന്നതായാണ് റിപ്പോർട്ട്.90 ദിവസം തികയുന്നതിനു മുമ്പ്തന്നെ കുറ്റപത്രം നൽകിയേക്കും.

ശ്രീശാന്തിന്റെ വിലക്ക് നീക്കിയ ഹൈക്കോടതി വിധിക്കെതിരെ ബിസിസിഐ സുപ്രീം കോടതിയെ സമീപിച്ചു

keralanews bcci approached the supreme court against the vedrict of high court

തിരുവനന്തപുരം:ഒത്തുകളി വിവാദത്തിൽ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് ബിസിസിഐ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച ഹൈക്കോടതി വിധിക്കെതിരെ ബിസിസിഐ സുപ്രീം കോടതിയെ സമീപിച്ചു.ഹൈക്കോടതി വിധി ചട്ട വിരുദ്ധമാണെന്ന് കാണിച്ചാണ് അപ്പീൽ സമർപ്പിച്ചിരിക്കുന്നത്.ശ്രീശാന്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് ബിസിസിഐ കോടതിയെ അറിയിച്ചു. തങ്ങൾക്കെതിരെ കോടതി നടത്തിയ പരാമർശം റദ്ദാക്കണമെന്നും ബിസിസിഐ അറിയിച്ചു.അച്ചടക്ക നടപടിയിൽ കോടതിക്ക് ഇടപെടാൻ അധികാരമില്ല.ശിക്ഷയിൽ ഇളവ് വരുത്താനുമാകില്ല.അച്ചടക്ക നടപടി പരിശോധിക്കുന്ന ഘട്ടത്തിൽ കേസുമായി ബന്ധപ്പെട്ട തെളിവുകൾ പരിശോധിക്കുന്നത് ശരിയല്ലെന്നും ബിസിസിഐ സമർപ്പിച്ച ഹർജിയിൽ പറയുന്നു.

കണ്ണൂർ കളക്റ്ററേറ്റിൽ കള്ളൻ കയറി

keralanews theft in kannur collectorate

കണ്ണൂർ:കണ്ണൂർ കളക്റ്ററേറ്റിൽ കള്ളൻ കയറി.കളക്റ്ററുടെ ഓഫീസിനു താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ഭാഗ്യക്കുറി ക്ഷേമനിധി,ഗ്രാമവികസന,ദാരിദ്ര്യ ലഘൂകരണ ഓഫീസുകളിലും കാന്റീനിലുമാണ് കള്ളൻ കയറിയത്.കാന്റീനിലെ മേശയിൽ നിന്നും 20000 രൂപയും ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ നിന്നും 1500 രൂപയും മോഷ്ടിച്ചു.ദരിദ്ര ലഘൂകരണ ഓഫീസിന്റെ കമ്പ്യൂട്ടർ മുറിയുടെ പൂട്ട് തകർത്തിട്ടുണ്ട്.ഗ്രാമ വികസന വകുപ്പ് ഓഫീസിലെ ഫയലുകളും മറ്റ് ഉപകരണങ്ങളും വാരിവലിച്ചിട്ട നിലയിലാണ്.ഞായറാഴ്ച പുലർച്ചയോ ഇന്നലെ പുലർച്ചയോ ആയിരിക്കാം കള്ളൻ കയറിയത് എന്നാണ് പോലീസിന്റെ നിഗമനം.ഉത്തരമേഖലാ ഐ ജിയുടെയും മറ്റും ഓഫീസുകൾ പ്രവർത്തിക്കുന്നതിന് 100 മീറ്റർ പരിധിക്കുള്ളിലാണ് കള്ളൻ എത്തിയത്.ആർ.ടി ഓഫീസിനടുത്തുള്ള മിൽമ ബൂത്തിലും കവർച്ചാശ്രമമുണ്ടായി.കള്ളന്റെ ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞതായി സൂചനയുണ്ട്.പോലീസ് അന്വേഷണം ആരംഭിച്ചു.

ഗായകൻ യേശുദാസിന് ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര ദർശനത്തിന് അനുമതി

keralanews yesudas got permission to visit sree padmanabhaswami temple

തിരുവനന്തപുരം:ഗായകൻ യേശുദാസിന് ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര ദർശനത്തിന് അനുമതി.ക്ഷേത്ര ദർശനം നടത്തുവാൻ അനുമതി നൽകണമെന്ന യേശുദാസിന്റെ അപേക്ഷ അംഗീകരിച്ചു.ക്ഷേത്രം എക്സിക്യൂട്ടീവ് സമിതിയാണ് ഇത് സംബന്ധിച്ചുള്ള തീരുമാനമെടുത്തത്. വിജയദശമി ദിനത്തിലാണ് യേശുദാസ് ക്ഷേത്ര ദർശനം നടത്തുക.അന്നേ ദിവസം സ്വാതിതിരുനാൾ രചിച്ച പത്മനാഭശതകം ക്ഷേത്ര കല്മണ്ഡപത്തിലോ നവരാത്രി മണ്ഡപത്തിലോ വെച്ച് യേശുദാസ് ആലപിക്കും.സാധാരണ രീതിയിൽ ഹിന്ദുമത വിശ്വാസികൾക്ക് മാത്രമാണ് ക്ഷേത്രത്തിൽ പ്രവേശനാനുമതി ഉള്ളത്.എന്നാൽ പ്രത്യേക അപേക്ഷ നൽകിയാൽ മറ്റു മതസ്ഥർക്കും ക്ഷേത്ര പ്രവേശനത്തിന് അനുമതി നൽകാറുണ്ട്.ഹൈന്ദവ ധർമ്മം പിന്തുടരുന്നവരാണെന്ന സാക്ഷ്യപത്രം നൽകിയോ രാമകൃഷ്‌ണ മിഷൻ,ഹരേ രാമ ഹരേ കൃഷ്ണ തുടങ്ങിയ സംഘടകളിൽ നിന്നോ ഉള്ള സാക്ഷ്യപത്രം സമർപ്പിച്ചാലോ പ്രവേശനം അനുവദിക്കും.ഇത്തരത്തിൽ വിദേശികളും മറ്റും ഇവിടെ ക്ഷേത്ര ദർശനം നടത്താറുണ്ട്. മൂകാംബിക,ശബരിമല തുണ്ടങ്ങിയ ക്ഷേത്രങ്ങളിൽ യേശുദാസ് സ്ഥിരം സന്ദർശനം നടത്താറുണ്ട്.എന്നാൽ ഗുരുവായൂർ ക്ഷേത്രത്തിൽ യേശുദാസിന് ഇത് വരെ പ്രവേശനം അനുവദിച്ചിട്ടില്ല.പദ്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രവേശന അനുമതി ലഭിച്ചതോടെ യേശുദാസിന്റെ ഗുരുവായൂർ ക്ഷേത്ര പ്രവേശനം വീണ്ടും ചർച്ചയാകുകയാണ്.