ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള സാക്ഷരതാ പദ്ധതി ‘ചങ്ങാതി’ ഈ മാസം മുപ്പതിന് ഉൽഘാടനം ചെയ്യും

keralanews literacy program for other state workers changathi will be inaugurated on 30th of this month

കണ്ണൂർ:പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള സാക്ഷരതാ പദ്ധതി ‘ചങ്ങാതി’ ഈ മാസം മുപ്പതിന് ഉൽഘാടനം ചെയ്യും.വൈകുന്നേരം 2.30  ന് ചിറക്കൽ ഇന്ദുലേഖ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉൽഘാടനം നിർവഹിക്കും.ചടങ്ങിൽ മറുനാടൻ തൊഴിലാളികളെ എഴുത്തിനിരുത്തുകയും ചെയ്യും.ചിറയ്ക്കൽ പഞ്ചായത്തിനെയാണ് പദ്ധതിയുടെ ആദ്യഘട്ടത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.പിന്നീട് ജില്ലയിലെ മുഴുവൻ പ്രദേശങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ സർവ്വേ നടത്തും.ഇതിനായി വോളന്റിയർമാർക്കുള്ള പരിശീലനവും മുപ്പതാം തീയതി നൽകും.തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളും ജോലിചെയ്യുന്ന സ്ഥലങ്ങളും കേന്ദ്രീകരിച്ചാണ് സർവ്വേ നടത്തുക.ഓരോവാർഡിലും വാർഡ് അംഗം ചെയർമാനായ കമ്മിറ്റിയാണ് സർവ്വേ നടത്തുക.സർവ്വേ വിവരങ്ങൾ ശേഖരിച്ച ശേഷം നവംബർ ഒന്നിന് ക്ലാസുകൾ തുടങ്ങും.ആദ്യഘട്ടത്തിൽ ഇവരെ മലയാളം പഠിപ്പിക്കുന്നതിനോടൊപ്പം അവരുടെ ശുചിത്വം,ആരോഗ്യം തുടങ്ങിയ രംഗങ്ങളിൽ ബോധവൽക്കരണം നടത്തുന്നതിനുള്ള ക്യാമ്പുകളും സംഘടിപ്പിക്കും.

കൊല്ലത്ത് കാണാതായ ഏഴുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

keralanews seven year old girl found dead in kollam

കൊല്ലം:കൊല്ലം ഏരൂരിൽ നിന്നും ഇന്നലെ കാണാതായ ഏഴുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി.ഏരൂർ സ്വദേശിനിയായ ശ്രീലക്ഷ്മിയുടെ മൃതദേഹമാണ് കുളത്തൂപുഴയിലെ റബ്ബർ എസ്റ്റേറ്റ് ഷെഡിൽ നിന്നും കണ്ടെത്തിയത്.സംഭവത്തിൽ കുട്ടിയുടെ ചിറ്റപ്പൻ രാജേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് രാജേഷ് പോലീസിനോട് പറഞ്ഞു.ശ്രീലക്ഷ്മിയുടെ അമ്മയുടെ സഹോദരീഭർത്താവാണ് രാജേഷ്.രാജേഷിനൊപ്പം സ്കൂളിലേക്ക് പുറപ്പെട്ടതായിരുന്നു പെൺകുട്ടി.എന്നാൽ കുട്ടി സ്കൂളിൽ എത്താത്തതിനെ തുടർന്ന് അധികൃതർ വീട്ടിൽ വിവരം അറിയിക്കുകയായിരുന്നു.പിന്നീട് നടത്തിയ തിരച്ചിലിലാണ് റബ്ബർ എസ്റ്റേറ്റ് ഷെഡിൽ മരിച്ചനിലയിൽ കുട്ടിയെ കണ്ടെത്തിയത്.സ്കൂളിന് സമീപത്തുളള സിസിടിവിയിൽ നിന്നും കുട്ടി രാജേഷിനോടൊപ്പം നടന്നു പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

keralanews private bus strike postponed

തിരുവനന്തപുരം:സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ ഒക്ടോബർ അഞ്ചു മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരം മാറ്റിവെച്ചു.സ്വകാര്യ ബസ് വ്യവസായം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനെ ചുമതലപ്പെടുത്തിയതിനെ തുടർന്നാണ് ബസ് സമരം മാറ്റിവെച്ചത്.

കോഴിക്കോട് ആപ്പിൾ സ്മാർട്ട് ഐഫോൺ 6 എക്സ് പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്

keralanews apple smart iphone 6x blasted and man injured

കോഴിക്കോട്:കോഴിക്കോട് ആപ്പിൾ സ്മാർട്ട് ഐഫോൺ 6 എക്സ് പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്.നന്മണ്ട കുറൂളിപ്പറമ്പത്ത് ഇസ്മയിലിന്റെ മകൻ പി.കെ ജാഷിദിനാണ് പരിക്കേറ്റത്. ജീൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന സ്മാർട്ട് ഫോണാണ് പൊട്ടിത്തെറിച്ചത്.ഇന്നലെ രാവിലെ കാറിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ ജീൻസിന്റെ പോക്കറ്റിൽ കിടന്ന ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു.കഴിഞ്ഞ ദിവസം വാങ്ങിയ ഫോണാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ ഫോൺ പൂർണ്ണമായും കത്തി നശിച്ചു.ജീൻസിന്റെ പോക്കറ്റും കത്തി.അപകടത്തിൽ പരിക്കേറ്റ ജാഷിദ് കോഴിക്കോട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.സംഭവത്തിൽ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.ആപ്പിൾ കമ്പനിക്കും പരാതി നൽകുമെന്ന് ജാഷിദ് പറഞ്ഞു.

ഓൺലൈൻ ടാക്സി ഡ്രൈവർ ഷെഫീക്കിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

keralanews high court blocked the arrest of online taxi driver shefeeq

കൊച്ചി:കൊച്ചിയിൽ യുവതികളുടെ ആക്രമണത്തിന് ഇരയായ ഓൺലൈൻ ടാക്സി ഡ്രൈവർ ഷെഫീക്കിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.മര്‍ദ്ദനമേറ്റിട്ടും തനിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഷഫീഖ് സമര്‍‌പ്പിച്ച ഹരജിയിലാണ് കോടതി നിര്‍ദേശം. ഹരജിയില്‍ വിശദമായ വാദം കേള്‍ക്കുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞത്. ഷെഫീക്കിനെതിരെ സ്ത്രീ പീഡന വകുപ്പ് ചുമത്തിയതിനെ കോടതി ശക്തമായി വിമർശിക്കുകയും ചെയ്തു.യുവതികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. ഒരു യുവതി ഹണിട്രാപ്പ് കേസിൽ പ്രതിയാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. തുടർന്നാണ് ഷെഫീക്കിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി വിലക്കിയത്. ഷെഫീക്കിന്റെ ഹർജി  ഹൈക്കോടതി ചൊവ്വാ‍ഴ്ച പരിഗണിക്കും.ഈ മാസം 20നാണ് കൊച്ചി വൈറ്റിലയില്‍ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറായ ഷഫീഖിനെ മൂന്ന് യുവതികള്‍ ചേര്‍ന്ന് ആക്രമിച്ചത്. അക്രമത്തില്‍ ഷഫീഖിന് ഗുരുതരമായി പരിക്കേറ്റിരുന്നു.എന്നാൽ നിസാര കുറ്റം ചുമത്തി യുവതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ട പോലീസ് ഷെഫീഖിനെതിരെ കേസെടുക്കുകയായിരുന്നു.

കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും ബാറ്ററി ചാർജറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പിടിച്ചെടുത്തു

keralanews gold seized from kozhikode airport

കോഴിക്കോട്:കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും ബാറ്ററി ചാർജറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി.ഒരുകോടിയിലേറെ രൂപ വിലമതിക്കുന്നതാണ് സ്വർണം.സംഭവത്തിൽ ഷാർജയിൽ നിന്നും കരിപ്പൂരിലെത്തിയ എയർ അറേബ്യാ വിമാനത്തിലെ യാത്രക്കാരനായ കണ്ണൂർ തലശ്ശേരി പൊന്ന്യം വെസ്റ്റ് കണ്ണോത്ത് മുഹമ്മദ് നകാശിനെ(24) പോലീസ് അറസ്റ്റ് ചെയ്തു.പവർ സിസ്റ്റത്തിന്റെയും ബാറ്ററി ചാർജറിന്റെയും യഥാർത്ഥ പാനൽ മാറ്റിയ ശേഷം സ്വർണ്ണം കൊണ്ടുള്ള പാനൽ സ്ഥാപിച്ചാണ് സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്.

ഫാദര്‍ ടോം ഉഴുന്നാലില്‍ നാളെ ഇന്ത്യയിലെത്തും

keralanews father tom uzhunnalil arrive india tomorrow

ന്യൂഡൽഹി:ഭീകരരുടെ തടവില്‍നിന്ന് മോചിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍ നാളെ ഇന്ത്യയിലെത്തും. രാവിലെ7.30ന് വത്തിക്കാനില്‍ നിന്നുള്ള എയര്‍ ഇന്ത്യാ വിമാനത്തിലാണ് ഉഴുന്നാലില്‍ എത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായും കൂടിക്കാഴ്ച നടത്തും. വൈകീട്ട് ദില്ലിയില്‍ പ്രത്യേക കുര്‍ബാനയിലും പങ്കെടുക്കും. ബിഷപ് ഹൗസിലെത്തുന്ന ഉഴുന്നാലില്‍ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര അടക്കമുള്ള വൈദികരുമായി കൂടിക്കാഴ്ച നടത്തും.വൈകിട്ട് സിബിസിഐ ആസ്ഥാനത്ത് മാധ്യമങ്ങളെ കാണും..29ന്   ബംഗളൂരുവിലെ സെലേഷ്യന്‍ ആസ്ഥാനത്തേക്ക് പോകും. രണ്ടു ദിവസത്തിന് ശേഷം  കേരളത്തിലേക്ക് തിരിക്കും.

നടിയെ ആക്രമിച്ച കേസ്;റിമി ടോമിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും

keralanews actress attack case rimi tomis secret statement will be recorded

കൊച്ചി:നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗായിക റിമി ടോമിയുടെ രഹസ്യമൊഴി അന്വേഷണസംഘം രേഖപ്പെടുത്തും.പോലീസ് അന്വേഷണം അവസാനഘട്ടത്തിലെത്തിയിരിക്കെയാണ് റിമിയെ ചോദ്യം ചെയ്യാൻ പോലീസ് കോടതിയുടെ അനുവാദം ചോദിച്ചിരിക്കുന്നത്. ഇതിനായുള്ള അപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ പോലീസ് സമർപ്പിച്ചു. റിമി ടോമിയെക്കൂടാതെ മറ്റ് നാലുപേരുടെ മൊഴികൂടി രേഖപ്പെടുത്താൻ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.ഇതിനുമുൻപ് റിമിയെ ഫോണിൽ വിളിച്ച് അന്വേഷണസംഘം വിവരങ്ങൾ ചോദിച്ചിരുന്നു.ഇതിൽ നിന്നും ലഭിച്ച വിവരങ്ങൾ കേസിന് സഹായകരമാകും എന്ന് ബോധ്യപ്പെട്ടതോടെയാണ് അന്വേഷണ സംഘം റിമി ടോമിയുടെ മൊഴി രേഖപ്പെടുത്താൻ തീരുമാനിച്ചത്.

ദിലീപിന്റെ ജാമ്യഹർജി വിധിപറയാനായി മാറ്റി

keralanews the verdict on dileeps bail application will pronounce later

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷൻ വാദവും പൂർത്തിയായി.കേസ് വിധിപറയാനായി മാറ്റിവെച്ചു.ദിലീപിനെതിരെ കൂടുതൽ ശക്തമായ തെളിവുകൾ പ്രോസിക്യൂഷൻ നിരത്തി.ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടത്തിയെന്നും ജാമ്യം നൽകരുതെന്നും മുൻപത്തെ സ്ഥിതി മാറിയിട്ടില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.ഒന്നരക്കോടി രൂപയ്ക്കാണ് ദിലീപ് പൾസർ സുനിക്ക് ക്വട്ടേഷൻ നൽകിയത്. പോലീസ് പിടിച്ചാൽ ഇത് മൂന്ന് കോടി രൂപ നൽകാമെന്നും വാഗ്ദാനമുണ്ടായിരുന്നു. ഇതുവഴി ദിലീപിന് 65 കോടി രൂപയുടെ നേട്ടമുണ്ടാകുമായിരുന്നു. എന്നാൽ നേട്ടം എങ്ങനെയുണ്ടാകുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കിയില്ല. പൾസർ സുനി തന്റെ  സഹതടവുകാരായ വിപിനോട് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നതായാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.വിപിൻലാലിന്റെ മൊഴി പ്രോസിക്യൂഷൻ കോടതിയിൽ വായിച്ചു.മാത്രമല്ല, കേസിലെ പ്രധാന സാക്ഷിയെ ദിലീപ് സ്വാധീനിക്കാൻ ശ്രമിച്ചതിന്‍റെ രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു. ദിലീപിനെതിരേ മൊഴി നൽകിയിരിക്കുന്നയാളെ ദിലീപിന്‍റെ ഭാര്യ കാവ്യാ മാധവന്‍റെ ഡ്രൈവർ സുധീർ നിരവധി തവണ ഫോണിൽ വിളിച്ചതിന്‍റെ രേഖയാണ് പോലീസിന്‍റെ കൈവശമുള്ളത്. സുധീർ നാൽപ്പതിലേറെ തവണ ഇയാളെ വിളിച്ചുവെന്നും സ്വാധീനിക്കാൻ ശ്രമിച്ചുവെന്നുമാണ് പ്രോസിക്യൂഷൻ വാദം.അതേസമയം നടിയുടെ ദൃശ്യങ്ങൾ അടങ്ങിയ ഫോൺ എവിടെ എന്ന് കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞു.ഫോൺ കണ്ടെത്തിയിട്ടില്ലെന്നും അതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.നേരത്തെ ഹൈക്കോടതി രണ്ടു തവണ ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

പരിയാരം ഖാദി സെന്ററിൽ നിന്നും ഒരുലക്ഷം രൂപയുടെ തുണി മോഷ്ടിച്ചു

keralanews cloth worth one lakh rupees stolen from pariyaram khadi center

പരിയാരം:പരിയാരം ചുടലയിലെ ഖാദി സെന്ററിൽ നിന്നും ഒരുലക്ഷം രൂപയുടെ തുണി മോഷ്ടിച്ചു.തിങ്കളാഴ്ച രാത്രിയാണ് മോഷണം നടന്നത്.മുണ്ടുകളും സാരികളും ബെഡ്ഷീറ്റുകളുമടക്കം ഒരുലക്ഷം രൂപയുടെ തുണികൾ മോഷണം പോയി.കെട്ടിടത്തിന്റെ പിൻഭാഗത്തെ പൂട്ട് പൊളിച്ചാണ് കള്ളൻ അകത്തു കയറിയത്.പരിയാരം മെഡിക്കൽ കോളേജ് പോലീസ് പരിശോധന നടത്തി.കൂടുതൽ അന്വേഷണത്തിനായി വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി തെളിവെടുത്തു.ഇത് മൂന്നാം തവണയാണ് ഇവിടെ കവർച്ച നടക്കുന്നത്.