കൊച്ചി:നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപ് വീണ്ടും അങ്കമാലി കോടതിയെ സമീപിച്ചു.അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാൻ അനുമതി തേടിയാണ് ദിലീപ് കോടതിയെ സമീപിച്ചിരിക്കുന്നത്.ഈ മാസം ആറാം തീയതിയാണ് താരത്തിന്റെ അച്ഛന്റെ ശ്രാദ്ധം.അന്നേദിവസം രാവിലെ ഏഴുമണി മുതൽ പതിനൊന്നു മണി വരെ വീട്ടിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നാണ് ദിലീപിന്റെ അപേക്ഷ.അപേക്ഷ കോടതി ഇന്ന് തന്നെ പരിഗണിക്കും.
ഹെറോയിൻ വിൽപന;മൂന്നുപേർ അറസ്റ്റിൽ

കീഴടങ്ങുന്നതിനു മുൻപ് പൾസർ സുനി ലക്ഷ്യയിലെത്തിയതിന് പൊലീസിന് തെളിവ് ലഭിച്ചു
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ പോലീസിന് നിർണായക തെളിവ് ലഭിച്ചു.കേസിലെ മുഖ്യപ്രതി പൾസർ സുനി കാവ്യാമാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയിൽ എത്തിയതിന്റെ തെളിവാണ് പൊലീസിന് ലഭിച്ചത്.കേസിൽ കോടതിയിൽ കീഴടങ്ങുന്നതിനു മുൻപാണ് സുനി ഇവിടെയെത്തിയത്.എന്നാൽ ഈ സമയം കാവ്യ ഇവിടെ ഉണ്ടായിരുന്നില്ല. തുടർന്ന് സ്ഥാപനത്തിന്റെ മാനേജർ ലക്ഷ്യയുടെ വിസിറ്റിംഗ്‌കാർഡ് സുനിക്ക് കൈമാറി.ഈ വിസിറ്റിംഗ് കാർഡ് പോലീസ് സുനിയുടെ പക്കൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.ഈ സാഹചര്യത്തിൽ പോലീസ് വീണ്ടും കാവ്യയെ ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.ഇതിനു മുൻപ് രണ്ടു തവണ പോലീസ് കാവ്യയെ ചോദ്യം ചെയ്തിരുന്നു.എന്നാൽ സുനിയെ അറിയില്ലെന്നായിരുന്നു കാവ്യ മൊഴി നൽകിയത്.മാഡം കാവ്യയാണെന്ന പൾസർ സുനിയുടെ വെളിപ്പെടുത്തലോടെ കേസിൽ പുതിയ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്.സുനി കാവ്യയുടെ സ്ഥാപനത്തിലെത്തിയത് സമീപത്തെ സ്ഥാപനത്തിലെ സിസിടിവി യിൽ പതിഞ്ഞിരുന്നു. ഇതെല്ലം ചോദ്യം ചെയ്യലിൽ ആവർത്തിക്കാനാണ് സാധ്യത.ചോദ്യം ചെയ്യലിന് വിധേയയാകേണ്ടി വരുമെന്ന ആശങ്കയിൽ ചോദ്യങ്ങളോട് പ്രതികരിക്കേണ്ടതിനെപ്പറ്റി അഭിഭാഷകരിൽ നിന്നും കാവ്യ നിയമോപദേശം തേടിയതായും റിപ്പോർട്ടുകളുണ്ട്.
കമൽഹാസൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: തെന്നിന്ത്യൻ സൂപ്പർ താരം കമൽഹാസൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിൽ വച്ചാണ് കൂടിക്കാഴ്ച നടന്നത്. മുഖ്യമന്ത്രിക്കൊപ്പം ഓണം ആഘോഷിക്കുന്നതിനാണ് തലസ്ഥാനത്ത് എത്തിയതെന്ന് കമൽഹാസൻ പറഞ്ഞു. ഇക്കാര്യം നേരത്തെ തന്നെ നിശ്ചയിച്ചിരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇരുവരും തമ്മിലുള്ള ചർച്ചയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ് കമൽഹാസൻ എന്നു നേരത്തേ റിപ്പോർട്ട് ഉണ്ടായിരുന്നു.
ദിലീപിന്റെ ജാമ്യം; പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് സന്ദേശം
തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ പതിനൊന്നാം പ്രതിയായ നടന്‍ ദിലീപിന് ഹൈക്കോടതി രണ്ടാമതും ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഫെഫ്ക അംഗവും ചലച്ചിത്ര പ്രവര്‍ത്തകനുമായ സലിം ഇന്ത്യ പ്രധാനമന്ത്രിക്ക് ഫാക്‌സ് സന്ദേശം അയച്ചു.ദിലീപിന്റെ എല്ലാം മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെട്ടിരിക്കുന്നുവെന്നും ഈ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ അടിയന്തിര ശ്രദ്ധ പതിയേണ്ടതുണ്ടെന്നും സലിം പത്രക്കുറിപ്പില്‍ പറഞ്ഞു.ഇതേ ആവശ്യം ഉന്നയിച്ച് സലീം ഇന്ത്യ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍ നല്‍കിയ ഹജര്‍ജിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. മോഹന്‍ കുമാര്‍ ആലുവ റൂറല്‍ എസ്.പിയോടും ഹര്‍ജിക്കാരനായ സലീം ഇന്ത്യയോടും വിശദീകരണം തേടിയിട്ടുണ്ട്.നേരത്തെ ദിലീപിന്റെ ഡി-സിനിമാസ് തീയേറ്റര്‍ അടച്ചുപൂട്ടിയതില്‍ പ്രതിഷേധിച്ച് ചാലക്കുടി നഗരസഭയ്‌ക്കെതിരെ സലിം ഇന്ത്യ നിരാഹാര സത്യാഗ്രഹ സമരം നടത്തിയിരുന്നു.
ഗ്യാസ് ഏജന്‍സി തൊഴിലാളികള്‍ ഏഴു മുതല്‍ പണിമുടക്കിന്

തിരുവനന്തപുരത്ത് ഷോപ്പിംഗ് കോംപ്ലക്സിൽ തീപിടുത്തം
തിരുവനന്തപുരം:ഓണത്തിരക്കിനിടെ തിരുവനന്തപുരത്ത് ഷോപ്പിംഗ് കോംപ്ലക്സിൽ തീപിടുത്തം.കിഴക്കേകോട്ടയിലുള്ള ഷോപ്പിംഗ് കോംപ്ലക്സിലാണ് ഇന്ന് രാവിലെ തീപിടുത്തമുണ്ടായത്.അപകട കാരണം വ്യക്തമല്ല.കെട്ടിടത്തിലുണ്ടായിരുന്ന മുഴുവൻ പേരെയും ഒഴിപ്പിച്ചു.അഗ്നിശമനസേന തീയണക്കാനുള്ള ശ്രമം തുടരുകയാണ്.ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ആറളം ഫാമിൽ സമരം തുടരുന്നു; എംഡിയുടെ വാഹനം തടഞ്ഞു

കാഞ്ഞിരപ്പള്ളിയിൽ അധ്യാപകൻ ഓടിച്ച കാറിടിച്ച് അധ്യാപിക മരിച്ചു
കാഞ്ഞിരപ്പള്ളി:ആനക്കല്ലിന് സമീപം മഞ്ഞപ്പള്ളിയിൽ അധ്യാപകൻ ഓടിച്ചിരുന്ന കാറിടിച്ച് അധ്യാപിക മരിച്ചു.ആനക്കല്ല് സെന്‍റ് ആന്‍റണീസ് സ്കൂളിലെ അധ്യാപിക ലിൻസി ചെറിയാൻ (46) ആണ് മരിച്ചത്.വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുംവഴിയാണ് അധ്യാപികയ്ക്ക് ദുരന്തമുണ്ടായത്.റോഡിലൂടെ നടക്കുകയായിരുന്ന അധ്യാപികയെ ചിറക്കടവ് സെന്‍റ് ഇഫ്രേംസ് സ്കൂളിലെ അധ്യാപകൻ ഓടിച്ചിരുന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ലിൻസിയെ ഇടിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിടിച്ച് മറിഞ്ഞു. കാറോടിച്ചിരുന്ന അധ്യാപകനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലിൻസി സംഭവ സ്ഥലത്ത് തന്നെ മരിച്ചു.മഞ്ഞപ്പള്ളി ഐക്കര വീട്ടിൽ സാബുവിന്‍റെ ഭാര്യയാണ് ലിൻസി. മകൻ ലിബിൻ സെന്‍റ് ആന്‍റണീസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്.
മഹാത്യാഗത്തിന്റെ ഓർമ പുതുക്കി ഇന്ന് ബലിപെരുന്നാൾ
തിരുവനന്തപുരം:ഇബ്രാഹിം നബിയുടെ മഹാത്യാഗത്തിന്റെ ഓർമ പുതുക്കി വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു.ഏറെ പ്രാർത്ഥനകൾക്ക് ശേഷം ജനിച്ച ഇസ്മായീലിനെ ഇബ്രാഹിം നബി ദൈവകല്പനയനുസരിച്ച് ബലി നല്കാൻ തീരുമാനിച്ചതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഇന്ന്.സുഗന്ധം പൂശി പുതുവസ്ത്രമണിഞ്ഞ് ആത്മസംസ്ക്കരണത്തിന്റെ പരിമളവുമായി വിശ്വാസികൾ ഇന്ന് ഈദ്ഗാഹുകളിലും പള്ളികളിലും ഒത്തുചേരും. ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന് മനസ്സുകൊണ്ട് മക്കയിലെ വിശുദ്ധമണ്ണിൽ തീർത്ഥാടനം നടത്തും.ജീവിതത്തിലിന്നോളം പറ്റിയ തെറ്റുകൾക്ക് അല്ലാഹുവിനോട് ക്ഷമ ചോദിക്കും. കണ്ണീരുകൊണ്ട് മനസ്സിനെ സ്വയം ശുദ്ധീകരിക്കും.ഇനി തെറ്റുകളിലേക്ക് മടങ്ങുകയില്ലെന്ന് ദൈവത്തെ സാക്ഷിയാക്കി പ്രതിജ്ഞയെടുക്കും.