രണ്ട് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശനാനുമതി സുപ്രീം കോടതി റദ്ദാക്കി

keralanews supreme court canceled the sanction for admission of two self financing medical colleges

ന്യൂഡൽഹി:രണ്ട് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശനാനുമതി സുപ്രീം കോടതി റദ്ദാക്കി.ഹൈക്കോടതി നൽകിയ പ്രവേശനാനുമതിയാണ് സുപ്രീം കോടതി റദ്ദാക്കിയത്.അടൂർ മൗണ്ട് സിയോൺ,ഡി.എം വയനാട് എന്നീ കോളേജുകളുടെ പ്രവേശനാനുമതിയാണ് റദ്ദാക്കിയത്.മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം ഇല്ലാത്തതിനാലാണ് മെഡിക്കൽ പ്രവേശനം റദ്ദാക്കി സുപ്രീം കോടതി ഉത്തരവിട്ടത്.തൊടുപുഴ അൽ അസ്ഹർ കോളേജിന്റെയും പ്രവേശനാനുമതി കഴിഞ്ഞ ദിവസം കോടതി റദ്ദാക്കിയിരുന്നു.പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ഭാവി കണക്കിലെടുത്ത് ഈ മൂന്നു കോളേജുകളുടെയും പുനഃപരിശോധനാ ഹർജി സുപ്രീം കോടതി വെള്ളിയാഴ്ച തന്നെ പരിഗണിക്കും.

ഓസ്ട്രേലിയയിൽ മലയാളി യുവതിക്കു രണ്ടര വർഷം തടവ്

keralanews two years imprisonment for malayalee girl in australia

മെൽബണ്‍: ഓസ്ട്രേലിയയിലെ മെൽബണിൽ ഉണ്ടായ വാഹനാപകടത്തെ തുടർന്നു മലയാളി യുവതിക്കു രണ്ടര വർഷം തടവ്. കാറപകടത്തിൽ ഗർഭസ്ഥ ശിശു മരിക്കാനിടയായ സംഭവത്തിലാണ് മലയാളിയായ ഡിംപിൾ ഗ്രേസ് തോമസിനു മെൽബണ്‍ കോടതി രണ്ടര വർഷം ശിക്ഷ വിധിച്ചത്.2016 ഓഗസ്റ്റ് എട്ടിനാണ് കേസിനാസ്പദമായ അപകടമുണ്ടായത്. ട്രാഫിക് നിയമങ്ങൾ ലംഘിച്ച് അശ്രദ്ധമായി വാഹനം ഓടിച്ചതിനെ തുടർന്ന് എതിരെ വന്ന കാറുമായി ഡിംപിളിന്‍റെ കാർ കൂട്ടിയിടിക്കുകയായിരുന്നു. 28 ആഴ്ച ഗർഭിണിയായിരുന്ന ആഷ്‌ലി അലന്‍റെ കാറുമായാണ് ഡിംപിളിന്‍റെ വാഹനം കൂട്ടിയിട്ടിച്ചത്. അപകടത്തിൽ പരിക്കേറ്റ ആഷ്‌ലിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സിസേറിയനിലൂടെ പെണ്‍കുഞ്ഞ് പിറക്കുകയും ചെയ്തു. എന്നാൽ അപകടത്തിന്‍റെ ആഘാതം മൂലം കുട്ടി രണ്ട് ദിവസത്തിനുശേഷം മരിച്ചു. മരണകാരണമാകുന്ന രീതിയിൽ അപകടകരമായി വാഹനം ഓടിച്ചു എന്ന കുറ്റത്തിനാണ് ഡിംപിളിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.അപകട സമയത്ത് ഗർഭണിയായിരുന്ന ഡിംപിളിന്‍റെ ഗർഭവും അപകടത്തിനുശേഷം അലസുകയും ചെയ്തിരുന്നു. പത്ത് വർഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. നിലവിൽ ഡിംപിളിന്‍റെ പേരിൽ മറ്റു കേസുകൾ ഒന്നും ഇല്ലാത്തത് പരിഗണിച്ചാണ് കോടതി ശിക്ഷയിൽ ഇളവു നൽകിയത്.

പെരുമ്പാവൂരിൽ രണ്ടു വിദ്യാർഥികൾ മുങ്ങി മരിച്ചു

keralanews two students drowned to death in perumbavoor

പെരുമ്പാവൂർ:പെരുമ്പാവൂരിൽ അടച്ചിട്ട പാറമടയിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങി മരിച്ചു.കളമശ്ശേരി സ്വദേശികളായ വിനായകൻ,ശ്രാവൺ എന്നിവരാണ് മരിച്ചത്. വിദ്യാർത്ഥികളായ നാലംഗസംഘം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു സംഭവം.ഒരാളെ രക്ഷപ്പെടുത്തി.ഇവർക്കൊപ്പമുണ്ടായിരുന്ന അഭിജിത് എന്ന കുട്ടിയെ കാണാതായി.അഭിജിത്തിന്‌ വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.ഉച്ചയോടെയാണ് ഇവർ കുളിക്കാനെത്തിയത്. വിദ്യാർത്ഥികളുടെ നിലവിളികേട്ട് നാട്ടുകാരാണ് ആദ്യം സംഭവസ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തത്.ഏറെക്കാലമായി അടഞ്ഞു കിടക്കുന്ന പാറമടയാണിത്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയെ തുടർന്ന് ആഴത്തിലുള്ള വെള്ളക്കെട്ടാണ് ഇവിടെ രൂപപ്പെട്ടിരുന്നത്.അപകടമറിയാതെ ഇവിടെ കുളിക്കാനിറങ്ങിയതാണ് രണ്ടുപേരുടെ മരണത്തിനിടയാക്കിയത്.

പയ്യാമ്പലത്തു കാണാതായ കുട്ടിയെ കണ്ടെത്താനായില്ല

keralanews unable to find kid missing in payyambalam beach
കണ്ണൂർ:തിരുവോണ ദിനം പയ്യാമ്പലം ബീച്ചിൽ തിരയിൽ അകപ്പെട്ടു കാണാതായ പത്ത് വയസ്സുകാരൻ അഖിലിനായി തിരച്ചിൽ തുടരുന്നു.ഓണം ആഘോഷിക്കാൻ വീട്ടിൽനിന്നു പുറപ്പെട്ടതായിരുന്നു അഖിലും കൂട്ടുകാരും. ആറ് പേരടങ്ങിയ സംഘമാണു തോട്ടട കോളനിയിൽ നിന്ന് ഓണനാൾ ഉച്ചഭക്ഷണത്തിനു ശേഷം പുറപ്പെട്ടത്.അഖിലിനൊപ്പം ജ്യേഷ്ഠൻ നിഖിൽ, കൂട്ടുകാരായ വസന്ത്, സച്ചിൻ, നിതീഷ്, സുമേഷ് എന്നിവരാണ് പയ്യമ്പാലത്ത് കടലിൽ കുളിക്കാനെത്തിയത്.തോട്ടട വെസ്റ്റ് യുപി സ്കൂളിൽ ആറാംക്ലാസ് വിദ്യാർഥിയാണ് അഖിൽ. കടലിൽനിന്നു രക്ഷപ്പെടുത്തിയ സച്ചിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരക്ക് കാരണം കടലിൽ ഇറങ്ങിയ ഭൂരിഭാഗം പേരെയും ലൈഫ് ഗാർഡ് നിയന്ത്രിച്ചിരുന്നു. മറ്റു കുട്ടികൾ ബഹളം വച്ചപ്പോഴാണ് അഖിലും മറ്റും രണ്ടുപേരും തിരയിൽപ്പെട്ടത് അറിയുന്നത്.ബീച്ച് പ്രധാന ഭാഗത്ത് ഉൾ‌പ്പെടെ തിരകൾക്ക് ശക്തമായ അടിയൊഴുക്കാണുള്ളത്. തീരത്തിന്റെ ഓരത്തായി ആറ് മീറ്ററിലധികം ഉയരത്തിൽ തിരയടിക്കുന്നുമുണ്ട്. വേലിയേറ്റ –വേലിയിറക്കസമയം എന്ന വ്യത്യാസമില്ലാതെയാണു തിരയുടെയും കടലിന്റെയും രൗദ്രതയുള്ളത്. ഒഴുക്കിനൊപ്പം ചുഴിയുമുള്ളതിനാൽ കടലിൽ ഇറങ്ങിയാൽ തിരയിൽ അകപ്പെടുമെന്നു ലൈഫ് ഗാർഡുമാർ മുന്നറിയിപ്പ് നൽകുന്നു.ബീച്ച് കാണാനെത്തുന്നവർ ഒരു തരത്തിലും കടലിൽ ഇറങ്ങരുതെന്നാണു ലൈഫ് ഗാർഡ് നൽകുന്ന മുന്നറിയിപ്പ്.

കേരളത്തിലെ രണ്ട് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശനം;ഹർജി ഇന്ന് പരിഗണിക്കും

keralanews self financing medical admission petition will be considered today

ന്യൂഡൽഹി:ഡി.എം വയനാട്,മൗണ്ട് സിയോൺ എന്നീ സ്വാശ്രയ മെഡിക്കൽ കോളേജുകൾ നടത്തിയ എംബിബിഎസ്‌  പ്രവേശനം റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കൗൺസിൽ ഓഫ്  ഇന്ത്യ  നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.രണ്ട് കോളേജുകളിലെയും ഈ വർഷത്തെ പ്രവേശനം കോടതി റദ്ദാക്കാനാണ് സാധ്യത.നേരത്തെ സമാനമായ രീതിയിൽ തൊടുപുഴ അൽ അസ്ഹർ കോളേജിലെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. അടിസ്ഥാനസൗകര്യമില്ലെന്നു ചൂണ്ടിക്കാട്ടി എം.സി.ഐ ഈ കോളേജുകൾക്ക് അംഗീകാരം നൽകിയിരുന്നില്ല.എന്നാൽ കോളേജുകൾക്ക് അനുകൂലമായി കേരള ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് എം.സി.ഐ സുപ്രീം കോടതിയെ സമീപിച്ചത്.വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അൽ അസ്ഹർ കോളേജ് നൽകിയ മറ്റൊരു ഹർജിയും കോടതി ഇന്ന് പരിഗണിക്കും.

പ​ഴ​ശി ഡാ​മി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം 11 മു​ത​ൽ നി​രോ​ധി​ക്കും

keralanews traffic on the pazhassi dam will be halted from 11th of this month

ഇരിട്ടി: പഴശി പദ്ധതിയുടെ ഷട്ടറിന്‍റെ അറ്റകുറ്റപ്പണിയുടെ ഭാഗമായി ഡാമിലൂടെയുള്ള ഗതാഗതം 11 മുതല്‍ ഒരുമാസത്തേക്ക് നിരോധിക്കും. ഒക്ടോബര്‍ 15 വരെയാണ് ഡാമിനു മുകളിലൂടെയുള്ള റോഡ് അടച്ചിട്ടുകൊണ്ട് അറ്റകുറ്റപ്പണി നടത്തുന്നത്.കഴിഞ്ഞവര്‍ഷമാണ് ഷട്ടറിന്‍റെ ചോര്‍ച്ച തടയുന്നതിന് അറ്റകുറ്റപ്പണി ആരംഭിച്ചത്. പുതുതായി സ്ഥാപിച്ച ഷട്ടറുകളുടെ ഇരുവശങ്ങളിലും സിമന്‍റ് മിശ്രിതം സ്പ്രേ ചെയ്ത് ചോര്‍ച്ചയും പൂപ്പലുകളും തടയുന്നതിനുള്ള പ്രവര്‍ത്തനമാണ് ഈ കാലയളവില്‍ നടത്തുന്നത്.നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെങ്കില്‍ ഗതാഗതം പൂര്‍ണമായും നിരോധിക്കണമെന്ന പഴശി ജലസേചനവിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയറുടെ അഭ്യര്‍ഥനയെത്തുടര്‍ന്നാണ് ജില്ലാ ഭരണകൂടം ഗതാഗതനിയന്ത്രണത്തിന് അനുമതി നല്‍കിയത്.
കഴിഞ്ഞ വര്‍ഷം നിര്‍മാണം പൂര്‍ത്തിയാക്കേണ്ടതായിരുന്നെങ്കിലും രൂക്ഷമായ വര്‍ള്‍ച്ച കണക്കാക്കി അറ്റകുറ്റപ്പണി നിര്‍ത്തിവച്ച് ഷട്ടര്‍ അടച്ച് വെള്ളം സംഭരിക്കുകയായിരുന്നു. ഇത്തവണയും നേരത്തെ ഷട്ടര്‍ അടയ്ക്കുന്നതിന് വേണ്ടിയാണ് ഒരു മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അണക്കെട്ടിലൂടെ ഗതാഗതം നിരോധിക്കുന്നതോടെ കുയിലൂര്‍, പടിയൂര്‍ വെള്ളിയമ്പ്ര ഭാഗങ്ങളിലുള്ളവര്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കും.

സി​പി​എം പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു; ആ​ർ​എ​സ്എ​സ് സേ​വാകേ​ന്ദ്ര​വും ബ​സ് വെ​യി​റ്റിം​ഗ് ഷെ​ൽ​ട്ട​റും ത​ക​ർ​ത്തു

keralanews cpm activist injured rss sevakendra and bus sheltar destroyed

മട്ടന്നൂർ: നെല്ലൂന്നിയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു. ആർഎസ്എസ് നിയന്ത്രണത്തിലുള്ള സേവാ കേന്ദ്രത്തിനും ബസ് വെയിറ്റിംഗ് ഷെൽട്ടറിനു നേരേയും ആക്രമണം. വെട്ടേറ്റ സിപിഎം പ്രവർത്തകനായ നെല്ലൂന്നിയിലെ വിശാലയിൽ പി. ജിജീഷി (30)നെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 10 ഓടെ നെല്ലൂന്നിയിൽ നിന്നു വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ കാറിലെത്തിയ സംഘമാണ് ജിജീഷിനെ വെട്ടിപ്പരിക്കേൽപ്പിച്ചത്. വലതു കൈയ്ക്കാണ് വെട്ടേറ്റത്.ഇതിന്‍റെ തുടർച്ചയായാണ് തിങ്കളാഴ്ച രാവിലെ നെല്ലൂന്നിയിൽ ടൗണിലെ സേവാ കേന്ദ്രത്തിനും ബസ് വെയിറ്റിംഗ് ഷെൽട്ടറിനു നേരെയും ആക്രമണമുണ്ടായി. സേവാ കേന്ദ്രത്തിലെ ഫർണിച്ചറുകൾ അടിച്ചു തകർക്കുകയും പി.കെ.ചന്തുക്കുട്ടിയുടെ സ്മരണയ്ക്കായി നിർമിച്ച ഷെൽട്ടറുമാണ് തകർത്തത്. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയുടെ ഭാഗമായി കെട്ടിയ ഫ്ളക്സ് ബോർഡുകളും കൊടിതോരണങ്ങളും കത്തിച്ചതായും പരാതിയുണ്ട്. സംഘർഷ സ്ഥലത്ത് പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം റൺവേയിൽ നിന്നും തെന്നിമാറി

keralanews flight skids off runway in nedumbasseri airport

കൊച്ചി:നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം റൺവേയിൽ നിന്നും തെന്നിമാറി.ഇന്നലെ പുലർച്ചെയാണ് സംഭവം.അബുദാബിയിൽ നിന്നും കൊച്ചിയിലേക്ക് വന്ന എയർ ഇന്ത്യ IX 452 വിമാനമാണ് അപകടത്തിൽപ്പെട്ടത്.റൺവേയിൽ നിന്നും പാർക്കിങ് വേയിലേക്ക് മാറ്റുന്നതിനിടെ വിമാനം തെന്നിമാറി ഓടയിലേക്ക് വീഴുകയായിരുന്നു.തുടർന്ന് വിമാനത്തിൽ നിന്നും യാത്രക്കാരെ ഒഴിപ്പിച്ചു.വിമാനത്തിലുണ്ടായിരുന്ന 102 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.വിമാനത്തിന്റെ ടയറുകൾ ചെളിയിൽ പുതഞ്ഞു പോയിരുന്നു. പിൻവശത്തെ രണ്ടു ടയറുകൾ ഓടയിൽ കുടുങ്ങി കിടക്കുകയാണ്.ലഗേജുകൾ സൂക്ഷിച്ചിരിക്കുന്ന ഭാഗത്തെ വാതിൽ തുറക്കാൻ കഴിഞ്ഞിട്ടില്ല.അതിനാൽ ചില യാത്രക്കാരുടെ ലഗേജുകൾ ഇനിയും പുറത്തെടുക്കാൻ ആയിട്ടില്ല.കനത്ത മഴ പൈലറ്റിന്റെ കാഴ്ച മറച്ചതാണ് അപകട കാരണമെന്നും യാത്രക്കാരുടെ സാധനങ്ങൾ വീടുകളിൽ എത്തിക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു.

നടൻ ദിലീപ് വീട്ടിലെത്തി അച്ഛന്റെ ശ്രാദ്ധ ചടങ്ങിൽ പങ്കെടുത്തു

keralanews dileep reached his house and attend his fathers sraadha ceremony

ആലുവ:നടൻ ദിലീപ് കനത്ത പോലീസ് കാവലിൽ വീട്ടിലെത്തി അച്ഛന്റെ ശ്രദ്ധചടങ്ങിൽ  പങ്കെടുത്തു മടങ്ങി.രാവിലെ എട്ടു മണി മുതൽ പത്തുമണി വരെയാണ് കോടതി ദിലീപിന് ഇളവ് അനുവദിച്ചത്.ആലുവ നദീതീരത്തിനു സമീപമുള്ള വീട്ടിൽ വെച്ചാണ് ചടങ്ങുകൾ നടത്തിയത്. അമ്മയ്ക്കും മകൾക്കും സഹോദരങ്ങൾക്കുമൊപ്പമാണ് ദിലീപ് ചടങ്ങിൽ പങ്കെടുത്തത്.ചടങ്ങിന് ശേഷം പത്തു മണിയോടെ ദിലീപിനെ തിരികെ ആലുവ സബ്ജയിലിലേക്ക് കൊണ്ടുപോയി. അന്വേഷണം നിർണായക ഘട്ടത്തിൽ എത്തിനിൽക്കേ ദിലീപിനെ പുറത്തേക്ക് വിടരുതെന്ന പ്രോസിക്യൂഷൻ വാദം തള്ളിയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന് അച്ഛന്റെ ശ്രാദ്ധത്തിൽ പങ്കെടുക്കാൻ അനുവാദം നൽകിയത്.മാധ്യമങ്ങളോട് സംസാരിക്കരുത്, പുറത്തിറങ്ങുന്നതിനുള്ള ചിലവുകൾ സ്വയം വഹിക്കണം തുടങ്ങിയ ഉപാധികളോടെയാണ് കോടതി ദിലീപിന് അനുമതി നൽകിയത്.

കെഎസ്ആര്‍ടിസിയിലെ കൊള്ള: മൂന്ന് പേര്‍ കൂടി പിടിയില്‍

keralanews loot in ksrtc bus three more arrested
മൈസൂര്‍: കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാരെ കൊള്ളയടിച്ച നാലംഗ സംഘത്തിലെ മൂന്നുപേരെ കൂടി കസ്റ്റഡിയില്‍ എടുത്തു. ഒരാളെ സംഭവം നടന്ന ദിവസം തന്നെ പിടികൂടിയിരുന്നു.ഇപ്പോള്‍ പിടിയിലായ മൂന്നുപേരെയും കെഎസ്ആര്‍ടിസി ബസിലെ ജീവനക്കാര്‍ തിരിച്ചറിഞ്ഞാലുടന്‍ അറസ്റ്റ് രേഖപ്പെടുത്തും. സംഭവത്തിലെ മുഖ്യപ്രതിയായ മാണ്ഡ്യ സ്വദേശി അബ്ദുള്ളയെ സംഭവ ദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്ന് യാത്രക്കാരുടെ പേഴ്‌സും മറ്റ് വസ്തുക്കളും കണ്ടെടുത്തിരുന്നു. ഇപ്പോള്‍ പിടിയിലായവരും മാണ്ഡ്യ സ്വദേശികളാണ്.വ്യാഴാഴ്ച പുലര്‍ച്ചെയാണ് മൈസൂരിനടുത്തുള്ള ഛന്നപട്ടണയില്‍ വെച്ച് മാരകായുധങ്ങളുമായി ബസില്‍ അതിക്രമിച്ചു കടന്ന നാലംഗ സംഘം യാത്രക്കാരുടെ കഴുത്തില്‍ കത്തിവെച്ച് സ്വര്‍ണവും പണവുമുള്‍പ്പെടെയുള്ള സാധനങ്ങള്‍ കൊള്ളയടിക്കുകയായിരുന്നു.