ജില്ലയിലെ പാചകവാതക തൊഴിലാളികൾ പണിമുടക്ക് തുടങ്ങി

keralanews lpg workers started strike in kannur

കണ്ണൂർ: 2016-17 വർഷത്തെ ബോണസ് നേടിയെടുക്കുന്നതിനായി കണ്ണൂർ ഡിസ്ട്രിക് ഫ്യൂവൽ  എംപ്ലോയീസ് യൂണിയന്‍റെ (സിഐടിയു) നേതൃത്വത്തിൽ ജില്ലയിലെ പാചകവാതക തൊഴിലാളികൾ പണിമുടക്ക് തുടങ്ങി. തൊഴിലാളികളുടെ മുന്നിൽ പണിമുടക്കമല്ലാതെ മറ്റ് മാർഗമൊന്നുമില്ലായിരുന്നു. ഓണക്കാലത്ത് ജനങ്ങൾക്ക് ഉണ്ടാകുന്ന പ്രയാസങ്ങൾ ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഓണം കഴിഞ്ഞതിനുശേഷം പണിമുടക്ക് ആരംഭിച്ചത്. പണിമുടക്ക് ഉത്തരവാദി ഉടമകൾ മാത്രമായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

പരിയാരത്ത് മിനിലോറി ബസ് ഷെല്‍ട്ടറിലേക്കു പാഞ്ഞുകയറി; മൂന്നുപേർക്കു പരിക്ക്

keralanews mini lorry crashes into bus sheltar three injured
പരിയാരം: നിയന്ത്രണം വിട്ട മിനിലോറി ബസ് ഷെല്‍ട്ടറിലേക്കു പാഞ്ഞുകയറി ഷെല്‍ട്ടറില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന രണ്ടുപേര്‍ക്കും മിനിലോറി ഡ്രൈവര്‍ക്കും പരിക്കേറ്റു. കൂത്തുപറമ്പ് കോട്ടയത്തങ്ങാടിയിലെ അസ്സു (65), അഞ്ചരക്കണ്ടിയിലെ ഔദത്ത് (43), മിനിലോറി ഡ്രൈവര്‍ ഇരിക്കൂറിലെ മുഹമ്മദ് ജാഫര്‍ (32) എന്നിവര്‍ക്കാണു പരിക്കേറ്റത്. മൂവരേയും പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.അസുവിന്‍റെ നില അതീവ ഗുരുതരമാണ്. ഇരുകാലുകള്‍ക്കും പരിക്കേറ്റ ഇദ്ദേഹത്തിന്‍റെ വലതുകാല്‍ മുറിച്ചുമാറ്റി. പരിയാരം മെഡിക്കല്‍ കോളജിനു മുന്‍വശം തളിപ്പറമ്പ് ഭാഗത്തേക്കു വരുന്ന ഭാഗത്തെ ഷെല്‍ട്ടറില്‍ ഇരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ഇവർ അഡ്മിറ്റായ രോഗികളെ കാണുന്നതിനു പരിയാരം മെഡിക്കല്‍ കോളജില്‍ വന്നു തിരിച്ചുപോകുന്നതിനു ബസ് കാത്തുനില്‍ക്കുകയായിരുന്നു. വൈകുന്നേരം അഞ്ചോടെയായിരുന്നു അപകടം.പയ്യന്നൂരില്‍നിന്നും തളിപ്പറമ്പ് ഭാഗത്തേക്കു വരുമ്പോള്‍ മഴയില്‍ നിയന്ത്രണം വിട്ടാണു മിനിലോറി ഷെല്‍ട്ടറിലേക്കു കയറിയതെന്നു പോലീസ് പറഞ്ഞു. ഷെല്‍ട്ടറിന്‍റെ മധ്യഭാഗത്തെ ഇരുമ്പുതൂൺ തകര്‍ന്ന് ഒടിഞ്ഞു കിടക്കുന്നതിനാല്‍ ഷെല്‍ട്ടര്‍ താഴേക്കുതാഴ്ന്ന് അപകടാവസ്ഥയിലാണ്. അപകടം നടക്കുമ്പോള്‍ ഇരുപതോളം പേര്‍ ഷെല്‍ട്ടറിനകത്ത് ഉണ്ടായിരുന്നുവെങ്കിലും പുറത്തേക്ക് ഓടിമാറിയതിനാലാണ് അപകടത്തിന്‍റെ തീവ്രത കുറഞ്ഞത്.

നാല് സ്വാശ്രയ ഡെന്റൽ കോളേജുകളിൽ ഇന്ന് സ്പോട് അഡ്മിഷൻ

keralanews spot admission in four self financing dental colleges today

തിരുവനന്തപുരം:നാല് സ്വാശ്രയ ഡെന്റൽ കോളേജുകളിൽ ഒഴിവുള്ള 26 എൻ ആർ ഐ സീറ്റുകളിലേക്ക് പ്രവേശന പരീക്ഷ കംമീഷണർ ഇന്ന് സ്പോട് അഡ്മിഷൻ നടത്തും. തിരുവനന്തപുരം  തൈക്കാട് സ്വാതിതിരുനാൾ ഗവ.സംഗീത കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ പത്തുമണി മുതലാണ് പ്രവേശന നടപടികൾ ആരംഭിക്കുന്നത്. കഴിഞ്ഞ രണ്ട്,മൂന്ന് തീയതികളിൽ നടത്തിയ സ്പോട് അഡ്മിഷനിൽ ഒഴിവുവന്ന പരിയാരം,കൊല്ലം അസീസിയ, വർക്കല ശ്രീശങ്കര,തിരുവല്ല പുഷ്‌പഗിരി എന്നീ ഡെന്റൽ കോളേജുകളിലേക്കാണ് പ്രവേശനം. എൻ ആർ ഐ കാറ്റഗറി ലിസ്റ്റിലുള്ളവരുടെ അഭാവത്തിൽ എൻ ആർ ഐ യോഗ്യതകൾ തെളിയിക്കുന്ന രേഖകൾ കൈവശമുള്ളവരെയും പരിഗണിക്കും.എൻ ആർ ഐ സീറ്റുകൾക്ക് ആവശ്യക്കാർ ഇല്ലാതെ വന്നാൽ അവ മാനേജ്‌മെന്റ്/മെറിറ്റ്  സീറ്റുകളായി മാറ്റി പ്രവേശനം നടത്തും.ബി ഡി എസ് കോഴ്‌സിൽ മറ്റേതെങ്കിലും ഒഴിവുകൾ ഉണ്ടാകുന്ന പക്ഷം അവയും ഈ സ്പോട് അഡ്മിഷനിൽ നികത്തും.നിശ്ചിത തുകയ്ക്കുള്ള ഡിമാൻഡ് ഡ്രാഫ്റ്റ് ഹാജരാക്കുന്നവർക്കു മാത്രമേ സ്പോട് അഡ്മിഷനിൽ പങ്കെടുക്കാനാകൂ.

നാദിർഷായുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

keralanews the high court will consider nadirshas anticipatory bail application today

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നാദിർഷായുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.നെഞ്ചുവേദനയെ തുടർന്ന് നാദിർഷ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.അറസ്റ്റിന്റെ സാധ്യത മുന്നിൽക്കണ്ടാണ് നാദിർഷ മുൻ‌കൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയെന്നും പോലീസിന്റെ കനത്ത സമ്മർദ്ദം നേരിടാൻ കഴിയുന്നില്ലെന്നും കാണിച്ചാണ്  നാദിർഷ മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക.ആശുപത്രി വിട്ടാലുടൻ നാദിർഷയെ ചോദ്യം ചെയ്‌തേക്കും.കേസിൽ ഗൂഢാലോചനയിലും തെളിവ് നശിപ്പിക്കുന്നതിലും നാദിർഷയ്ക്ക് പങ്കുണ്ടെന്നാണ് പോലീസിന്റെ നിഗമനം.ഒന്നാം പ്രതി പൾസർ സുനി നടത്തിയ ചില വെളിപ്പെടുത്തലുകളാണ് നാദിർഷയെ സംശയത്തിന്റെ നിഴലിലാക്കിയത്.നാദിർഷ പറഞ്ഞ പല മൊഴികളും കളവാണെന്നാണ് പോലീസ് കരുതുന്നത്.

ശ്രീവൽസം ഗ്രൂപ് മാനേജർ രാധാമണിയുടെ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി

keralanews sreevalsam group manager radhamanis husband found dead

ഹരിപ്പാട്:ശ്രീവൽസം ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന രാധാമണിയുടെ ഭർത്താവിനെ മരിച്ചനിലയിൽ കണ്ടെത്തി.ഹരിപ്പാട് സ്വദേശി കൃഷ്ണനാണ് മരിച്ചത്.വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം.ഹരിപ്പാട് പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.നേരത്തെ ആദായനികുതി വകുപ്പ് ഇവരുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു.

കണ്ണൂരിൽ നിന്നും സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു

keralanews steel bomb recovered in kannur

കണ്ണൂർ:ഇരിട്ടി കീഴൂർ പരദേവത ക്ഷേത്രത്തിനു സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ നിന്നും സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു.പറമ്പിലെ കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് ഏഴു സ്റ്റീൽ ബോംബുകൾ കണ്ടെടുത്തത്.നാട്ടുകാർ ഉടൻ തന്നെ ബോംബ് സ്‌ക്വാഡിനെ വിവരമറിയിച്ചതിനെ തുടർന്ന് അവരെത്തി ബോംബുകൾ നിർവീര്യമാക്കി.

ബസ് ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മറിഞ്ഞു

keralanews bus fell in to the top of a moving car

കട്ടപ്പന: കുട്ടിക്കാനം-കട്ടപ്പന റോഡിൽ ഏലപ്പാറയ്ക്ക് സമീപം ചിന്നാറിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ടു പേരും അത്ഭുതകരമായി രക്ഷപെട്ടു. ബസിലുണ്ടായിരുന്നു ആറ് പേർക്ക് പരിക്കേറ്റു.ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടമുണ്ടായത്. കായംകുളം-നെടുങ്കണ്ടം റൂട്ടിൽ സർവീസ് നടത്തുന്ന ട്രിനിറ്റി ബസാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ബസ് തിട്ടയിൽ ഇടിച്ച ശേഷം മുന്നിൽ പോവുകയായിരുന്ന കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. കാറിന്‍റെ പിൻഭാഗത്തേക്കാണ് ബസ് മറിഞ്ഞത്. ഡ്രൈവർ ഉൾപ്പടെ രണ്ടു യാത്രക്കാരാണ് കാറിലുണ്ടായിരുന്നത്. പിന്നിൽ യാത്രക്കാരില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവാകുകയായിരുന്നു.

മൂടൽമഞ്ഞ്;നെടുമ്പാശ്ശേരിയിൽ നിന്നും ഏഴു വിമാനങ്ങൾ വഴിതിരിച്ചു വിട്ടു.

keralanews fog seven flights have been diverted from nedumbasseri

കൊച്ചി:കനത്ത മൂടൽമഞ്ഞിനെ തുടർന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങേണ്ട ഏഴു വിമാനങ്ങൾ വഴിതിരിച്ചു വിട്ടു.അഞ്ചു രാജ്യാന്തര സർവീസുകളും രണ്ട് ആഭ്യന്തര സർവീസുകളുമാണ് വഴിതിരിച്ചു വിട്ടത്.ഇൻഡിഗോയുടെ പൂനെ-കൊച്ചി,ദുബായ്-കൊച്ചി വിമാനങ്ങൾ കോയമ്പത്തൂരിലേക്കാണ് വഴിതിരിച്ചു വിട്ടത്.ജെറ്റ് എയർവേസിന്റെ ദുബായ്-കൊച്ചി,ദോഹ-കൊച്ചി,ഇൻഡിഗോയുടെ ഹൈദരാബാദ്-കൊച്ചി വിമാനങ്ങളും   നെടുമ്പാശ്ശേരിയിൽ ലാൻഡ് ചെയ്യാനാകാതെ ബെംഗളുരുവിലേക്ക്  തിരിച്ചു വിടുകയായിരുന്നു.കഴിഞ്ഞ ദിവസം ലാൻഡിങ്ങിനിടെ  എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തെന്നി മാറി ഓടയിൽ വീണ സാഹചര്യത്തിലാണ് മൂടൽ മഞ്ഞിൽ വിമാനങ്ങൾ ഇറങ്ങേണ്ട എന്ന തീരുമാനം എടുത്തത്.ലാൻഡിങ്ങിന് മാത്രമാണ് പ്രശ്‌നം  ഉണ്ടായിരുന്നത്.നെടുമ്പാശ്ശേരിയിൽ  നിന്നും പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ എല്ലാം കൃത്യ സമയത്തു തന്നെ പുറപ്പെട്ടു.രാവിലെ 8.30ഓടുകൂടി മൂടൽ മഞ്ഞ് മാറുകയും ലാൻഡിംഗ് പുനഃസ്ഥാപിക്കുകയും ചെയ്തു.

എസ്.ബി.ടി ചെക്ക് ബുക്കുകളുടെ കാലാവധി ഈ മാസത്തോടെ അവസാനിക്കും

keralanews the period of sbt cheque book will end this month

കൊച്ചി:പഴയ എസ്.ബി.ടി ചെക്ക് ബുക്കുകളുടെ കാലാവധി ഈ മാസത്തോടെ അവസാനിക്കും. എസ്.ബി.ടി  എസ്.ബി.ഐയുമായി ലയിച്ച് എസ്.ബി.ഐ മാത്രമായതിനാലാണ് ഇത്തരത്തിലൊരു നടപടി ബാങ്ക് സ്വീകരിക്കുന്നത്.ഐ.എഫ്.എസ് കോഡിന്റെ കാര്യത്തിലും ചെറിയ മാറ്റം ഉണ്ടായിട്ടുണ്ട്.ശാഖയിൽ പണം അടയ്ക്കുമ്പോൾ പുതിയ കോഡാണ് പണം അടയ്‌ക്കേണ്ടവർ ഉപയോഗിക്കേണ്ടതെന്നു ബാങ്ക് അധികൃതർ അറിയിച്ചു.

നടിയെ ആക്രമിച്ച കേസ്;നാദിർഷയെ വീണ്ടും ചോദ്യം ചെയ്യും

keralanews actress attack case nadirsha will be questioned again

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിർഷയെ പോലീസ് വീണ്ടും ചോദ്യം ചെയ്യും.ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം ചികിത്സയിലാണെന്നു താരം പോലീസിനെ അറിയിച്ചിട്ടുണ്ട്. അസിഡിറ്റി സംബന്ധമായ അസുഖവുമായി ബന്ധപ്പെട്ട് ആശുപത്രിയിലാണെന്നാണ് താരം നൽകുന്ന വിശദീകരണം.എന്നാൽ ഇത് അറസ്റ്റ് ഒഴിവാക്കുന്നതിനുള്ള തന്ത്രമാണെന്നാണ് വ്യക്തമാകുന്നത്.നാദിർഷയെ വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.നേരത്തെ നല്കിയമൊഴികളെല്ലാം കളവാണെന്നും പോലീസ് വൃത്തങ്ങൾ പറയുന്നു.അതേസമയം നാദിർഷ മുൻ‌കൂർ ജാമ്യത്തിനായി ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്