ഇരിട്ടി ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ്-കെ എസ് ആർ ടി സി ബസ് ജീവനക്കാർ തമ്മിൽ സംഘർഷം

keralanews ksrtc private bus conflict in iritty

ഇരിട്ടി:ഇരിട്ടി ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ്-കെ എസ് ആർ ടി സി ബസ് ജീവനക്കാർ തമ്മിൽ സംഘർഷം.സ്വകാര്യ ബസ് സ്ഥിരമായി സമയം തെറ്റിച്ചു ഓടുന്നത് ചോദ്യം ചെയ്ത് സ്വകാര്യബസിനു കുറുകെ കെ എസ് ആർ ടി സി ബസ് ഇട്ടതാണ് സംഘർഷത്തിന് കാരണമായത്.കഴിഞ്ഞ രാത്രി എട്ടേകാലോടെ ഇരിട്ടി പഴയ ബസ് സ്റ്റാൻഡ് പരിസരത്താണ് സംഭവം.അനുവദിച്ച സമയത്തിൽ നിന്നും കാൽമണിക്കൂറിലധികം വൈകി പുറപ്പെടാനൊരുങ്ങിയ സ്വകാര്യ ബസിനെ കെ എസ് ആർ ടി സി ജീവനക്കാർ ബസ് കുറുകെയിട്ട്  തടയുകയായിരുന്നു.നാട്ടുകാർ കെ എസ് ആർ ടി സി ബസിന് അനുകൂലമായി സംസാരിച്ചെങ്കിലും പിന്നീട് പോലീസെത്തി യാത്രാതടസം സൃഷ്ട്ടിച്ചതിന്  കെ എസ് ആർ ടി സി ജീവനക്കാർക്കെതിരെ നടപടി എടുക്കുകയായിരുന്നു.ഈ നടപടിക്കെതിരെ കടുത്ത ആക്ഷേപമുയർന്നു.ഇരു ബസുകളിലും യാത്രക്കാർ ഉണ്ടായിരുന്നതിനാൽ പിന്നീട് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചു ബസുകളെ  വിട്ടയക്കുകയായിരുന്നു.ഇരിട്ടിയിൽ നിന്നും കണ്ണൂരിലേക്ക് സ്വകാര്യ ബസ് പുറപ്പെടേണ്ട സമയം 7.55-8 മണി ആണ്.എന്നാൽ ഇവർ സ്ഥിരമായി 8.20 നാണ് സ്റ്റാൻഡിൽ നിന്നും പുറപ്പെട്ടുകൊണ്ടിരുന്നത്.വീരാജ്പേട്ടയിൽ നിന്നും കണ്ണൂരിലേക്ക് പോകുന്ന കെ എസ് ആർ ടി സി ബസ് 8.20 ന് സ്റ്റാൻഡിലെത്തി ഇരുപതു മിനിറ്റ് കഴിഞ്ഞാണ് കണ്ണൂരിലേക്ക് പുറപ്പെടുന്നത്.കെഎസ്ആർടിസി ബസ് ഇരിട്ടിയിൽ എത്തിയ ഉടൻ സ്വകാര്യ ബസ് സ്റ്റാൻഡ് വിട്ടിരിക്കും. ഇതേത്തുടർന്നു കെഎസ്ആർടിസി ബസിനു യാത്രക്കാർ കുറഞ്ഞിരുന്നു. ഇതു സ്ഥിരമായതോടെ കെഎസ്ആർടിസിക്കാർ പരാതിയുമായി പൊലീസിലും എത്തി. തെളിവു വേണമെന്നാണ് പൊലീസിൽ നിന്നു ചിലർ അറിയിച്ചതെന്നാണ് കെഎസ്ആർടിസി ജീവനക്കാർ പറയുന്നത്.ഇതുപ്രകാരമാണ് സ്വകാര്യബസിനു കുറുകെയിട്ടു തങ്ങൾ തടഞ്ഞതെന്നും കെഎസ്ആർടിസി ജീവനക്കാർ അറിയിച്ചു.

….

അനധികൃത നിർമാണം പരിശോധിച്ച ഉദ്യോഗസ്ഥന് സസ്പെൻഷൻ

keralanews employee suspended for checkig illegal construction

കണ്ണൂർ:അനധികൃത നിർമാണം പരിശോധിച്ച കണ്ണൂർ കോർപറേഷനിലെ ഓവര്സിയർക്ക് ഡെപ്യൂട്ടി മേയറുടെ വക ശകാരവും പിന്നീട് സസ്പെൻഷനും.പയ്യാമ്പലത്തെ നിർമാണം പരിശോധിച്ച ഓവർസിയർ രാജനെയാണ് മേയർ ഇ.പി ലത സസ്‌പെൻഡ് ചെയ്തത്.അവധി ദിവസങ്ങളിൽ വ്യാപകമായി അനധികൃത നിർമാണം നടക്കുന്നുണ്ടെന്ന കണ്ടെത്തലിനെത്തുടർന്ന് ഇത്തരം ദിവസങ്ങളിൽ പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് ഉത്തരവുണ്ടായിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ രണ്ടിന് രാജനാണ് കോർപറേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇത്തരത്തിൽ പയ്യാമ്പലത്ത് ഒരു കെട്ടിടം റോഡ് കയ്യേറി നിർമ്മിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു.ഇതനുസരിച്ച് ഇവർക്ക് നോട്ടീസ് നൽകിയിരുന്നു.പിന്നീട് ഗാന്ധിജയന്തി ദിനത്തിൽ ഇവിടെ പരിശോധനയ്‌ക്കെത്തിയ രാജൻ നാളെ ഇത് പൊളിച്ചുമാറ്റുമെന്നു പണിക്കാർക്ക് മുന്നറിയിപ്പും നൽകി.ഇതേത്തുടർന്നാണ് ഡെപ്യൂട്ടി മേയർ പി.കെ രാഗേഷ് സംഭവത്തിൽ ഇടപെട്ടത്. നോട്ടീസ് കൊടുത്താൽ പൊളിച്ചുമാറ്റുന്നതിനു സമയമുണ്ടെന്നു പിന്നെയെന്തിനാണ് നാളെ തന്നെ പൊളിച്ചുമാറ്റുമെന്നു പറയുന്നത് എന്ന് ചോദിച്ചായിരുന്നു പി.കെ രാഗേഷ് സംഭാഷണം തുടങ്ങിയത്.നാളെ പൊളിക്കുമെന്നത് അടുത്ത ദിവസം തന്നെ പൊളിച്ചു മാറ്റുമെന്നുള്ള അർഥത്തിലല്ലെന്നും പൊളിച്ചു മാറ്റുന്നതിന് മുൻപുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നും രാജൻ മറുപടി പറയുന്നുണ്ട്.ഈ സംഭാഷണമാണ് പിന്നീട് ശകാരത്തിലേക്ക് വഴിമാറുന്നത്.ഡെപ്യൂട്ടി മേയറുടെ ഇടപെടലിനെതിരെ രാജൻ മേയർക്ക് പരാതി നൽകി.രാജൻ അപമര്യാദയായി പെരുമാറി എന്ന് ഡെപ്യൂട്ടി മേയറും മേയർക്ക് പരാതി നൽകി.ഇതിനെ തുടർന്നാണ് മേയർ രാജനെ സസ്‌പെൻഡ് ചെയ്തത്.

കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസ് കമ്മീഷണർ സന്ദർശനം നടത്തി

keralanews customs commissioner visited kannur airport

മട്ടന്നൂർ:കൊച്ചി കസ്റ്റംസ് ആൻഡ് സെൻട്രൽ എക്‌സൈസ് കമ്മീഷണർ സുമിത് കുമാറിന്റെ നേതൃത്വത്തിലുള്ള ഉന്നത സംഘം കണ്ണൂർ വിമാനത്താവളം സന്ദർശിച്ചു.വിമാനത്താവളത്തിന്റെ സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തുന്നതിനാണ് സംഘം എത്തിയത്.തുടക്കത്തിൽ 20 കസ്റ്റംസ് ഉദ്യോഗസ്ഥരെയാണ് ഇവിടെ നിയമിക്കുകയെന്ന് കസ്റ്റംസ് കമ്മീഷണർ പറഞ്ഞു. പാസഞ്ചർ ടെർമിനൽ കെട്ടിടം,റൺവേ,സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയും സംഘം പരിശോധിച്ചു.മാസംതോറും പ്രവർത്തനം വിലയിരുത്തുന്നതിന് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

എടാട്ട് ദേശീയപാതയിൽ ആംബുലൻസ് ഇടിച്ചു വഴിയാത്രക്കാരൻ മരിച്ചു

keralanews ambulance hit the man and died

പയ്യന്നൂർ:എടാട്ട് ദേശീയപാതയിൽ ആംബുലൻസ് ഇടിച്ചു വഴിയാത്രക്കാരൻ മരിച്ചു.കുഞ്ഞിമംഗലം പഞ്ചായത്ത് മുൻഅംഗവും സിപിഎം പ്രവർത്തകനുമായ എടാട്ടെ എം.പി നാരായണനാണ്(82) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് അപകടം നടന്നത്.ഇയാളെ കണ്ട് ആംബുലൻസ് വെട്ടിക്കാൻ ശ്രമിച്ചപ്പോൾ എതിർദിശയിൽ വരികയായിരുന്ന ഓട്ടോറിക്ഷയിലും ഇടിച്ചു.ഓട്ടോ ഡ്രൈവർ പിലാത്തറയിലെ എം.കെ സുരേഷാണ് പരിക്കുകളോടെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്‍ബോളിന് ഇന്ന് ഡൽഹിയിൽ തുടക്കം

keralanews fifa under17 world cup football will start today

ന്യൂഡൽഹി:ഇന്ത്യ ആദ്യമായി ആതിഥ്യമരുളുന്നതും ആദ്യമായി പങ്കെടുക്കുന്നതുമായ ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്‍ബോളിന് ഇന്ന് ഡൽഹിയിൽ തുടക്കം. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ഡൽഹി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന ഉൽഘാടന മത്സരത്തിൽ കൊളംബിയ ഘാനയെ നേരിടും.രാത്രി എട്ടുമണിക്ക് ഇന്ത്യയുടെ ആദ്യമത്സരം ഇതേ സ്റ്റേഡിയത്തിൽ തന്നെ അമേരിക്കയുമായി നടക്കും.കൊച്ചിയിലെ മത്സരങ്ങൾക്ക് നാളെ തുടക്കമാകും.നാളെ വൈകിട്ട് അഞ്ചുമണിക്ക് ബ്രസീൽ-സ്പെയിൻ പോരാട്ടത്തോടെയാണ് കൊച്ചിയിലെ മത്സരങ്ങൾക്ക് തുടക്കമാകുന്നത്.ആറ് കോൺഫെഡറേഷനുകളിൽ നിന്നായി യോഗ്യത റൌണ്ട് കളിച്ചെത്തിയ 23 ടീമുകളും ആതിഥേയർ എന്ന നിലയിൽ നേരിട്ട് യോഗ്യത ലഭിച്ച ഇന്ത്യയുമടക്കം 24 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.

ജനരക്ഷായാത്രയുടെ കണ്ണൂരിലെ പര്യടനം ഇന്ന് അവസാനിക്കും

keralanews the tour of janarakshayathra in kannur district will end today

കണ്ണൂർ:ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്രയുടെ കണ്ണൂർ ജില്ലയിലെ പര്യടനം ഇന്ന് കൂത്തുപറമ്പിൽ അവസാനിക്കും.പാനൂർ മുതൽ കൂത്തുപറമ്പ് വരെയാണ് ഇന്നത്തെ പര്യടനം.ബിജെപിയുടെ പ്രമുഖ നേതാക്കളെല്ലാം ഇന്ന് യാത്രയിൽ പങ്കെടുക്കും.രാവിലെ പതിനൊന്നുമണിക്ക് പാനൂരിൽ നിന്നും യാത്ര ആരംഭിക്കും.കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാൾ ഇന്നത്തെ യാത്രയിൽ പങ്കെടുക്കുന്നുണ്ട്.നാലു ദിവസത്തെ കണ്ണൂർ ജില്ലയിലെ പര്യടനമാണ് ഇന്ന് അവസാനിക്കുന്നത്.അതിനിടെ ഇന്നലെ നടന്ന പദയാത്രയിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പങ്കെടുക്കുമെന്ന് പറഞ്ഞിരുന്നെകിലും  അവസാന നിമിഷം പിന്മാറുകയായിരുന്നു.മുഖ്യമന്ത്രിയുടെ മണ്ഡലമായ പിണറായിയിലൂടെയായിരുന്നു ഇന്നലെ യാത്ര കടന്നു പോയത്.പ്രധാനമന്ത്രി വിളിച്ചുചേർത്ത അടിയന്തിര യോഗത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയായണ് അമിത് ഷാ യാത്രയിൽ നിന്നും പിന്മാറിയത് എന്നാണ് ഔദ്യോഗിക വിശദീകരണം.

കർണാടകയിൽ വാഹനാപകടത്തിൽ നാല് മലയാളി എംബിബിഎസ്‌ വിദ്യാർഥികൾ മരിച്ചു

keralanews four malayali mbbs students died in an accident in karnataka

ബെംഗളൂരു:കർണാടകയിലെ രാമനാഗരയിൽ വാഹനാപകടത്തിൽ നാല് മലയാളി എംബിബിഎസ്‌ വിദ്യാർഥികൾ മരിച്ചു.ബെംഗളൂരു രാജരാജേശ്വരി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ ജോയദ് ജേക്കബ്,ദിവ്യ,വെല്ലൂർ വി.ഐ.ടി മെഡിക്കൽ കോളേജ് വിദ്യാർത്ഥികളായ നിഖിത്,ജീന എന്നിവരാണ് മരിച്ചത്.ബെംഗളൂരു ദേശീയപാതയിൽ ഇന്നലെ  രാവിലെയായിരുന്നു സംഭവം.ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. നാലു പേരും സംഭസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു. ട്രക്കിന്റെ അമിത വേഗതയാണ് അപകടകരണമായത്.

മീസിൽസ്-റൂബെല്ല വാക്‌സിനെതിരെ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി

keralanews action will be taken against those who are campaigning against measles rubella vaccination

തിരുവനന്തപുരം:സോഷ്യൽ മീഡിയ വഴി മീസിൽസ്-റൂബെല്ല വാക്‌സിനെതിരെ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.കോട്ടയം കടനാട് സെന്റ് സെബാസ്ററ്യൻസ് സ്കൂളിൽ വാക്‌സിനെടുത്ത കുട്ടികൾ ബോധരഹിതരായെന്നു വ്യാജ വാർത്ത പ്രചരിച്ചിരുന്നു.ഇന്റർനാഷണൽ ഹ്യൂമൻ റൈറ്സ് അസോസിയേഷന്റെ ഫേസ്ബുക് പേജിലാണ് വാർത്ത പ്രത്യക്ഷപ്പെട്ടത്.തുടർന്ന് ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തിൽ വാർത്ത വ്യാജമാണെന്ന് തെളിയുകയായിരുന്നു.സ്‌കൂളിലെ പ്രധാനാദ്ധ്യാപകനും ഈ വാർത്ത തെറ്റാണെന്നു വ്യക്തമാക്കിയിരുന്നു.കുത്തിവെയ്പ്പിനെതിരെ മറ്റു വ്യാജ വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് കെ.കെ.ശൈലജ പറഞ്ഞു.

നഴ്സുമാരുടെ ശമ്പള വർദ്ധനവ് അംഗീകരിക്കാനാകില്ലെന്ന് ആശുപത്രി മാനേജ്മെന്റുകൾ

keralanews hospital management says the salary increment of nurses can not be accepted

തിരുവനന്തപുരം:സ്വകാര്യ ആശുപത്രി  നഴ്സുമാരുടെ ശമ്പള വര്‍ധനവ് അംഗീകരിക്കാനാകില്ലെന്ന് ആശുപത്രി മാനേജ്മെന്‍റുകള്‍. ജൂലൈ 20ന് നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കികൊണ്ട് മുഖ്യമന്ത്രി പ്രഖ്യാപിച്ച ശമ്പള വര്‍ധനവ് അംഗീകരിക്കാനാവില്ലെന്ന നിലപാടില്‍ ഉറച്ചു നിൽക്കുകയാണ് ആശുപത്രി മാനേജ്മെന്റുകള്‍. ഇന്ന് ലേബര്‍ കമ്മീഷണര്‍ വിളിച്ചുചേര്‍ത്തയോഗത്തിലാണ് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ നിലപാട് അറിയിച്ചത്. നഴ്സുമാരുടെ ശമ്പളവര്‍ധനവില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് ലേബര്‍ കമ്മീഷണറും വ്യക്തമാക്കി.ശമ്പള വര്‍ധനവ് നടപ്പാകുമെന്ന പ്രതീക്ഷയിലാണ് നഴ്സുമാര്‍.
മറ്റ് ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കണമെന്ന ട്രേഡ് യൂണിയനുകളുടെ ആവശ്യവും യോഗം ചര്‍ച്ച ചെയ്തു.ഇത് സംബന്ധിച്ച് ഒരാഴ്ചക്കകം ആശുപത്രി മാനേജ്മെന്‍റുകള്‍ തീരുമാനമറിയിക്കണമെന്ന് ലേബര്‍ കമ്മീഷണര്‍ ആവശ്യപ്പെട്ടു. അടുത്ത 19ന് ചേരുന്ന യോഗത്തില്‍ മാനേജ്മെന്‍റുകള്‍ തീരുമാനമറിയിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും ലേബര്‍ കമ്മീഷണര്‍ അറിയിച്ചു.

യുഡിഎഫിന്റെ രാപ്പകൽ സമരം തുടരുന്നു

keralanews the day and night strike of udf continues

തിരുവനന്തപുരം:കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് യുഡിഎഫ് നടത്തുന്ന രാപ്പകൽ സമരം തുടരുന്നു.ഇന്ന് രാവിലെ പത്തു മണിക്കാണ് സമരം ആരംഭിച്ചത്.നാളെ രാവിലെ പത്തുമണിക്ക് സമരം അവസാനിക്കും.കേരളത്തിലെ എല്ലാ ജില്ലകളിലും യുഡിഎഫ് ജില്ലാ കമ്മികളുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചിട്ടുള്ളത്.എം പിമാർ,എംഎൽഎമാർ,യുഡിഎഫ് നേതാക്കൾ, പഞ്ചായത്ത്,മുനിസിപ്പൽ,കോർപറേഷൻ അംഗങ്ങൾ തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു.