അജ്മാനിൽ തീപിടുത്തത്തിൽ മലപ്പുറം സ്വദേശി മരിച്ചു

keralanews malappuram native died in a fire in ajmaan

അജ്‌മാൻ :അജ്‌മാൻ വ്യവസായ മേഖലയിൽ ശനിയാഴ്ച്ച ഉച്ചയ്ക്ക് ശേഷമുണ്ടായ തീപിടുത്തത്തിൽ മലപ്പുറം സദേശി മരിച്ചു.വെള്ളില പുലക്കുഴിയിൽ മുഹമ്മദ്-ബിയ്യാക്കുട്ടി ദമ്പതികളുടെ മകൻ ജലാൽ(34) ആണ് മരിച്ചത്.തീപിടുത്തമുണ്ടായ വാണിജ്യകേന്ദ്രത്തിലെ നമസ്ക്കാര മുറിയിൽ നിസ്‌ക്കരിച്ചുകൊണ്ടിരിക്കുകയായിരുന്നു  ജലാൽ.കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടെങ്കിലും ജലാലിന്‌  പുറത്തു കടക്കാനായില്ല.ശനിയാഴ്ച്ച വൈകുന്നേരം നാലുമണിയോട് കൂടിയായിരുന്നു അഗ്നിബാധ ഉണ്ടായത്.വൻ നാശനഷ്ടം കണക്കാക്കുന്നുണ്ട്.ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫെൻസ് വിഭാഗം രക്ഷാപ്രവർത്തനം നടത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് തിരുവനന്തപുരത്ത്

keralanews prime minister narendra modi will visit thiruvananthapuram

തിരുവനന്തപുരം:പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരം സന്ദർശിക്കും.ഓഖി ദുരിത ബാധിതരെ സന്ദർശിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും വേണ്ടിയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.ലക്ഷദ്വീപിൽ നിന്നും ഉച്ചയ്ക്ക് 12.05 ന് പുറപ്പെടുന്ന പ്രധാനമന്ത്രി 1.50 ഓടെ തിരുവനന്തപുരത്തെത്തും.ഇവിടെ നിന്നും ഹെലികോപ്റ്ററിൽ കന്യാകുമാരിയിലേക്ക് പോകും.അവിടെ നിന്നും മടങ്ങിയെത്തുന്ന പ്രധാനമന്ത്രി വൈകുന്നേരം 4.20 ന് റോഡുമാർഗം പൂന്തുറയിലേക്ക് പോകും.നേരത്തെ പ്രതിഷേധം കണക്കിലെടുത്ത് തിരുവനന്തപുരത്തെ ദുരിതബാധിത പ്രദേശങ്ങൾ പ്രധാനമന്ത്രി സന്ദർശിക്കില്ല എന്ന് തീരുമാനിച്ചിരുന്നെങ്കിലും ബിജെപി സംസ്ഥാന ഘടകത്തിന്റെ ആവശ്യം പരിഗണിച്ച് 10 മിനിറ്റ് പൂന്തുറ സന്ദർശിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് തീരുമാനിക്കുകയായിരുന്നു. പൂന്തുറ സെന്റ് തോമസ് സ്കൂളിൽ 4.40 മുതൽ 5 മണിവരെ അദ്ദേഹം ഓഖി ദുരിതബാധിതരെ കാണും അവിടെ നിന്നും വൈകുന്നേരം 5.30 തോടെ തൈക്കാട് ഗവ.ഗസ്റ്റ് ഹൗസിലെത്തുന്ന പ്രധാനമന്ത്രി 6.15 വരെ ഓഖി ദുരന്തം വിലയിരുത്തുന്ന യോഗത്തിൽ പങ്കെടുക്കും.6.35 ന് തിരുവനന്തപുരം വ്യോമസേനാ വിമാനത്താവളത്തിലെത്തി 6.40 തോടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഡൽഹിക്ക് മടങ്ങും.പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിൽ വൈകുന്നേരം നാലുമണി മുതൽ എട്ടുമണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിൽ ഈയിടെ നടന്ന കൊള്ളകൾക്ക് പിന്നിൽ അഹമ്മദ് നഗറിൽ നിന്നുള്ള സംഘമെന്ന് പോലീസ്

keralanews a gang from ahammadnagar is behind the recent theft in kerala

കൊച്ചി:കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചിയിലും മുൻപ് തിരുവനന്തപുരത്തും വീടുകളിൽ നടന്ന മോഷണങ്ങൾക്ക് പിന്നിൽ മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ നിന്നുള്ള സംഘമാണെന്ന് പോലീസ് നിഗമനം.2009 ഇൽ തിരുവനന്തപുരത്ത് നടന്ന കവർച്ചയ്ക്ക് പിന്നിൽ അഹമ്മദ്‌നഗറിൽ നിന്നുള്ള സംഘമായിരുന്നു. അതുകൊണ്ടു തന്നെ ഇപ്പോള്‍ നടന്ന മോഷണങ്ങള്‍ക്കുപിന്നിലും ഇവരാകാമെന്ന് കൊച്ചി റേഞ്ച് ഐ.ജി. പി. വിജയന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കയച്ച സന്ദേശത്തില്‍ പറയുന്നു. സന്ദേശത്തിന്റെ പകര്‍പ്പ് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കും ഇന്റലിജന്‍സ് മേധാവി ടി.കെ. വിനോദ്കുമാറിനും ലഭിച്ചിട്ടുണ്ട്. ഇവരുടെ സംഘത്തിൽ എട്ടിലധികം പേരുണ്ടാകും.ഇവർ ഹിന്ദി,ഇംഗ്ലീഷ് ഭാഷകൾക്ക് പുറമെ മലയാളവും സംസാരിക്കും.വലിയ വീടുകളിലാണ് ഇവർ മോഷണം നടത്തുക.കണ്ണൂര്‍, കോഴിക്കോട്, മംഗലാപുരം എന്നിവിടങ്ങളില്‍ മുന്‍പ് ഈ സംഘം മോഷണം നടത്തിയിട്ടുണ്ട്. ആശയവിനിമയത്തിന് സംഘത്തിന്റെ കൈവശം ആകെയുള്ളത് ഒരു മൊബൈല്‍ ഫോണ്‍ മാത്രമായിരിക്കും. എല്ലാ മോഷണങ്ങള്‍ക്കും പ്ലാസ്റ്റിക് കയറും സെല്ലോടേപ്പും ഇവര്‍ ഉപയോഗിക്കുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്.വീടുകളുടെ മുൻവശത്തെ ജനാലകൾ തകർത്ത് പുറത്തുകടക്കുന്ന ഇവർ വീട്ടിലുള്ളവരെ ഉപദ്രവിക്കുകയും കൈകാലുകൾ കെട്ടിയിടുകയും സെല്ലോടേപ്പ് വായിലൊട്ടിച്ച് ഇവരെ നിശ്ശബ്ദരാക്കുകയും ചെയ്യും.തീവണ്ടികളില്‍ സഞ്ചരിച്ച് വീടുകള്‍ കണ്ടെത്തി മോഷണം നടത്തുകയാണ് പതിവ്. റെയില്‍പ്പാളത്തിനരികിലുള്ള വീടുകളാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.അതുകൊണ്ടുതന്നെ തീവണ്ടിപ്പാതയുടെ സമീപമുള്ള വീടുകളില്‍ കഴിയുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് നിര്‍ദേശം നല്‍കാന്‍ ഐ.ജി.യുടെ സന്ദേശത്തില്‍ പറയുന്നു.

മുംബൈയിൽ കടയ്ക്ക് തീപിടിച്ച് 12 പേർ വെന്തുമരിച്ചു

keralanews 12 dead after fire break out in a shop in mumbai

മുംബൈ:മുംബൈയിൽ കടയ്ക്ക് തീപിടിച്ച് 12 പേർ വെന്തുമരിച്ചു.നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു.ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.കടയിലെ തൊഴിലാളികളാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.നാല് ഫയർഫോഴ്‌സ് സംഭവസ്ഥലത്തെത്തി തീയണക്കാൻ ശ്രമിക്കുകയാണ്.തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.

കണ്ണൂരിൽ പിടിയിലായ അഞ്ച് ഐഎസ് പ്രവർത്തകരുടെ കേസ് എൻഐഎ ഏറ്റെടുത്തു

keralanews nia has taken over the case of five is workers who were arrested in kannur

കണ്ണൂർ:കണ്ണൂരിൽ പിടിയിലായ അഞ്ച് ഐഎസ് പ്രവർത്തകരുടെ കേസ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്തു.ഇവർക്കെതിരെ യു എ പി എ കുറ്റം ചുമത്തിയിട്ടുണ്ട്.കണ്ണൂർ ചക്കരക്കൽ സ്വദേശികളായ മിത്‍ലാജ്,അബ്ദുൽ റസാഖ്,എം.വി റാഷിദ്,മനാഫ് റഹ്‌മാൻ,യു.കെ ഹംസ എന്നിവരാണ് നേരത്തെ പിടിയിലായവർ.എൻഐഎ,വിവിധ സംസ്ഥാനങ്ങളിലെ തീവ്രവാദ വിരുദ്ധ സ്ക്വാർഡുകൾ,റോ,എന്നീ വിഭാഗങ്ങൾ കണ്ണൂരിലെത്തി ഇവരെ ചോദ്യം ചെയ്തിരുന്നു.ഇതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എൻഐഎ ഈ കേസ് ഏറ്റെടുത്തിരിക്കുന്നത്.ഡൽഹിയിൽ എൻഐഎ സമാനമായ കേസുകൾ രെജിസ്റ്റർ ചെയ്തിട്ടുണ്ട്.അതിൽ പ്രതിയായ കൂടാളി സ്വദേശി ഷാജഹാനാണ് ഇവരുടെ ടീം ലീഡർ എന്നാണ് അന്വേഷണത്തിൽ ബോധ്യമായത്.ഇക്കഴിഞ്ഞ ഒക്ടോബറിലാണ് കണ്ണൂർ ഡിവൈഎസ്പി സദാനന്ദനും സംഘവും ഇവരെ അറസ്റ്റ് ചെയ്തത്.

എറണാകുളത്ത് കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് മാങ്ങാട് സ്വദേശി മരിച്ചു

keralanews mangad native died in an accident in ernakulam

മാങ്ങാട്:എറണാകുളത്ത് കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് മാങ്ങാട് സ്വദേശി മരിച്ചു.എറണാകുളത്ത് വസ്ത്രകമ്പനിയിലെ സെയിൽസ് എക്സിക്യൂട്ടീവും മാങ്ങാട്ടെ ഓട്ടോ  ഡ്രൈവർ കെ.എം മൊയിദീന്റെ മകനുമായ ദിൽഷാദാണ്(25) മരിച്ചത്.ഇന്നലെ രാത്രി പതിനൊന്നു മണിയോടുകൂടി ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ ദിൽഷാദ് ഓടിച്ചിരുന്ന ബൈക്ക് കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം നാളെ വൈകുന്നേരത്തോടെ വീട്ടിലേക്ക് കൊണ്ടുവരും.പൊതുദർശനത്തിനു വെച്ച ശേഷം കോട്ടിക്കുളം ജുമാമസ്ജിദ് അങ്കണത്തിൽ ഖബറടക്കും.

കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

keralanews kannur municipal high school to international standards

കണ്ണൂർ :കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്.ഇതിനായുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു.ശനിയാഴ്ച സ്കൂളിൽ നാട്ടുകാരും ജനപ്രതിനിധികളും ഉൾപ്പെട്ട  യോഗത്തിൽ 21 കോടി രൂപയുടെ മാസ്റ്റർപ്ളാൻ അംഗീകരിച്ചു. കെട്ടിടങ്ങളുടെ നവീകണം,ഹൈടെക്ക് ക്ലാസ് മുറികൾ,സെമിനാർ ഹാൾ,വലിയ മൈതാനം,ആധുനിക ലൈബ്രറി എന്നിവയാണ് മാസ്റ്റർപ്ലാനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി രക്ഷാധികാരിയായി 51 അംഗ നിർവാഹക സമിതിയും രൂപീകരിച്ചു.എംഎൽഎ ഫണ്ടിൽ നിന്നും ഇതിനായി 50 ലക്ഷം രൂപ നൽകുമെന്നും മന്ത്രി പറഞ്ഞു.കോർപറേഷന്റെ വകയായി 25 ലക്ഷം രൂപയും വാഗ്ദാനം ചെയ്തു. സ്കൂളിൽ നിർമിച്ച ഹൈടെക് ക്ലാസ് മുറികളുടെ ഉൽഘാടനം മന്ത്രി നിർവഹിച്ചു.ചടങ്ങിൽ മേയർ ഇ.പി ലത അധ്യക്ഷത വഹിച്ചു.

മൽസ്യങ്ങളിലെ മായം കണ്ടെത്താൻ ഇനി വെറും മൂന്നു മിനിറ്റ് മതി

keralanews now it will take three minutes to find the chemical in the fish

കൊച്ചി :മൽസ്യങ്ങളിലെ മായം കണ്ടെത്താൻ ഇനി വെറും മൂന്നു മിനിറ്റ് മതി.ഇതിനായുള്ള ഒരു കിറ്റ് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലെ രണ്ടു വനിതാ ശാസ്ത്രജ്ഞരായ എസ്.ജെ ലാലി,ഇ.ആർ പ്രിയ എന്നിവർ ചേർന്ന് വികസിപ്പിച്ചെടുത്തു. ചെറിയൊരു സ്ട്രിപ്പാണ് ഇതിനായി ഉപയോഗിക്കുന്നത്.ഇത് മീനിൽ പതിയെ അമർത്തിയ ശേഷം ഇതിലേക്ക് ഒരു തുള്ളി രാസലായനി ഒഴിക്കണം.മായം കലർന്ന മീനാണെങ്കിൽ മൂന്നു മിനിറ്റിനുള്ളിൽ സ്ട്രിപ്പിന്റെ നിറം മാറും.മീനിൽ സാധാരണയായി ചേർക്കുന്ന അമോണിയ,ഫോർമാലിൻ എന്നീ രാസവസ്തുക്കൾ കണ്ടെത്തുന്നതിനായി രണ്ടു കിറ്റുകളാണ് പുറത്തിറക്കുന്നത്.

കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ ‘സ്നേഹിത’ ജൻഡർ ഹെല്പ് ഡെസ്ക് ഉൽഘാടനം ചെയ്തു

keralanews snehitha gender help desk inaugurated under kudumbasree district mission

കണ്ണൂർ:കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ ‘സ്നേഹിത’ ജൻഡർ ഹെല്പ് ഡെസ്ക് ഉൽഘാടനം ചെയ്തു.കണ്ണൂർ പള്ളിപ്രത്ത് മന്ത്രി ഡോ.കെ.ടി ജലീലാണ് ഉൽഘാടനം നിർവഹിച്ചത്.ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും അഭയം നൽകാൻ വേണ്ടി ആരംഭിച്ച പദ്ധതിയാണ് സ്നേഹിത.എന്തെങ്കിലും കാരണം കൊണ്ട് ബുദ്ധിമുട്ടുന്ന പെൺകുട്ടികൾക്കും സ്ത്രീകൾക്കും താമസ സൗകര്യം ഉൾപ്പെടെയാണ് സ്നേഹിത ആരംഭിച്ചിട്ടുള്ളത്.ജില്ലയുടെ ഏതു ഭാഗത്തു നിന്നും ഒരു സ്ത്രീ വിളിച്ചാൽ അവർക്ക് അഭയം നല്കാൻ സ്നേഹിത ബാധ്യതപ്പെട്ടിരിക്കുന്നു. ഒരു കുടുംബത്തിൽ നിന്നും ഒരു പെൺകുട്ടിക്ക് കൂടി കുടുംബശ്രീയിൽ അംഗത്വം നൽകുമെന്നും വിദ്യാസമ്പന്നരായ പെൺകുട്ടികൾ കുടുംബശ്രീയിൽ അംഗങ്ങളാകുന്നതോടു കൂടി പരമ്പരാഗത വഴിയിൽ നിന്നും വേറിട്ട് സഞ്ചരിക്കാൻ കുടുംബശ്രീക്ക് കഴിയുമെന്ന് പദ്ധതി ഉൽഘാടനം ചെയ്തു കൊണ്ട് മന്ത്രി കെ.ടി ജലീൽ പറഞ്ഞു.മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.പി.കെ ശ്രീമതി എം.പി ലൈബ്രറി ഉൽഘാടനം ചെയ്തു.മേയർ ഇ.പി ലത സ്നേഹിത ടോൾ ഫ്രീ നമ്പർ പ്രകാശനം ചെയ്തു.മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നിന്നും ഒരു കിലോമീറ്റർ ദൂരെ പള്ളിപ്രത്താണ് ‘സ്നേഹിത’ ജൻഡർ ഹെല്പ് ഡെസ്ക്.ഫോൺ:0497-2721817. ടോൾഫ്രീ നമ്പർ:18004250717.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിദേശിയുടെ വയറ്റിൽ നിന്നും കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് കണ്ടെത്തി

keralanews drugs worth crores found from the foreigners stomach

നെടുമ്പാശ്ശേരി:നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിദേശിയുടെ വയറ്റിൽ നിന്നും കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് കണ്ടെത്തി.നാർക്കോട്ടിക് കൺട്രോൾ ബ്യുറോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വിദേശി പിടിയിലാകുന്നത്. വ്യാഴാഴ്ച രാവിലെ എമിരേറ്റ്സ് വിമാനത്തിൽ സാവോപോളോയിൽ നിന്നും ദുബായ് വഴി നെടുമ്പാശ്ശേരിയിലെത്തിയ വെനിസ്വെല സ്വദേശി ഹാർലി ഗബ്രിയേൽ കാസ്ട്രോ കരീനോ ആണ് പിടിയിലായത്. ബാഗ്ഗജ് പരോശോധനയിൽ മയക്കുമരുന്ന് കണ്ടെത്താനായില്ലെങ്കിലും ആവർത്തിച്ചുള്ള ചോദ്യം ചെയ്യലിൽ ഇയാൾ മയക്കുമരുന്ന് വിഴുങ്ങിയതായി സമ്മതിക്കുകയായിരുന്നു.തുടർന്ന് ഇയാളെ എറണാകുളം ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് മരുന്നും പഴങ്ങളും നൽകി പ്രത്യേക ക്ലോസറ്റ് ക്രമീകരിച്ച് ഒന്നര ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് രാജ്യാന്തര വിപണിയിൽ അഞ്ചുകോടി രൂപ വിലവരുന്ന 101 കൊക്കൈൻ ക്യാപ്സൂളുകൾ ഇയാളുടെ വയറ്റിൽ  നിന്നും പുറത്തെടുത്തത്.ദഹിച്ചു പോകാതിരിക്കാൻ പ്രത്യേക കോട്ടിങ് ഉള്ള ക്യാപ്‌സൂളിനുള്ളിലാണ് കൊക്കൈനുകൾ സൂക്ഷിച്ചിരുന്നത്.ദ്വിഭാഷിയുടെ സഹായത്തോടെ ഇയാളെ ചോദ്യം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.