എ.കെ ശശീന്ദ്രൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

keralanews a k saseendran take oath as minister again

തിരുവനന്തപുരം:ഫോൺ കെണി വിവാദത്തെ തുടർന്ന് രാജിവെച്ച എ.കെ ശശീന്ദ്രൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.മുഖ്യമന്ത്രി പിണറായി വിജയൻറെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ.ഗവർണ്ണർ പി.സദാശിവം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പിണറായി മന്ത്രിസഭയിൽ എൻസിപിയുടെ ഏക പ്രതിനിധിയാണ് എ.കെ ശശീന്ദ്രൻ.ഫോൺ വിളി വിവാദവുമായി ബന്ധപ്പെട്ട കേസിൽ ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കിയതിനു പിന്നാലെയാണ് ശശീന്ദ്രന് വീണ്ടും മന്ത്രിസ്ഥാനത്തേക്കുള്ള വഴിതുറന്നത്.കഴിഞ്ഞ വർഷം മാർച്ചിലാണ്‌ ഫോൺകെണി വിവാദത്തെ തുടർന്ന് ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവെച്ചത്.തുടർന്ന് തോമസ് ചാണ്ടി മന്ത്രിയായി.എന്നാൽ കായൽകയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയത്തെ തുടർന്ന് തോമസ് ചാണ്ടിക്കും രാജിവെയ്‌ക്കേണ്ടി വന്നു.ഇക്കഴിഞ്ഞ ജനുവരി 27 നാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി കേസിൽ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയത്.കേസ് പിൻവലിക്കുകയാണെന്നുള്ള പരാതിക്കാരിയുടെ ഹർജി അംഗീകരിച്ചുകൊണ്ടായിരുന്നു കോടതി നടപടി.

ക്ലാസ് മുറിയിൽ വിദ്യാർത്ഥിനികൾ ആത്മഹത്യയ്ക് ശ്രമിച്ചു

keralanews students tried to commit suicide in the class room

അടിമാലി:സഹപാഠികളായ വിദ്യാർത്ഥിനികൾ ക്ലാസ് മുറിയിൽ ജീവനൊടുക്കാൻ ശ്രമിച്ചു.അടിമാലിയിൽ മാനേജ്‌മന്റ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളാണ് വിഷം കഴിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചത്.ബുധനാഴ്ച ഉച്ചകഴിഞ്ഞാണ്‌ സംഭവം.ഉച്ച വിശ്രമം കഴിഞ്ഞ് ക്ലാസ്സിലെത്തിയ വിദ്യാർത്ഥിനികൾ പലവട്ടം ഛർദിച്ചു.കാരണം അന്വേഷിച്ച അധ്യാപകരോടും സഹപാഠികളോടും തലവേദനയും ഛർദിയുമാണെന്നാണ് ഇവർ പറഞ്ഞത്.തുടർന്ന് അദ്ധ്യാപകർ വിവരമറിയിച്ചതിനെ തുടർന്ന് ഇവരുടെ രക്ഷിതാക്കളെത്തി അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവിടെ നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും ഉള്ളിൽ വിഷം ചെന്നതായി ഡോക്റ്റർമാർ കണ്ടെത്തിയത്.അപ്പോഴേക്കും അവശനിലയിലായ ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.അടിമാലി പോലീസ് മെഡിക്കൽ കോളേജിലെത്തി കുട്ടികളുടെ മൊഴി രേഖപ്പെടുത്തി.ചൊവ്വാഴ്ച രാത്രി ഇതിൽ ഒരു പെൺകുട്ടിയുടെ വീട്ടിൽ സഹോദരനുമായി വഴക്കുണ്ടാകുകയും ഇതേ തുടർന്ന് ഈ കുട്ടി പിറ്റേദിവസം വാഴയ്ക്ക്  തളിക്കുവാൻ വീട്ടിൽ സൂക്ഷിച്ചിരുന്ന വിഷം എടുത്തുകൊണ്ടാണ് സ്കൂളിലെത്തിയത്.സ്കൂളിൽ വെച്ച് രണ്ടാമത്തെ കുട്ടിയോട് വീട്ടിൽ നടന്ന പ്രശ്നങ്ങൾ വിവരിക്കുകയും താൻ ജീവനൊടുക്കുവാൻ പോവുകയാണെന്ന് പറയുകയും ചെയ്തു.ഇതോടെ മനോവിഷമത്തിലായ പെൺകുട്ടിയും കൂട്ടുകാരി കൊണ്ടുവന്ന വിഷം ക്ലാസ് മുറിയിൽ വെച്ച് കഴിക്കുകയായിരുന്നു എന്നാണ് വിവരം.

നടി സനുഷയ്ക്ക് നേരെ ട്രെയിനിൽ ആക്രമണ ശ്രമം;തമിഴ്‌നാട് സ്വദേശി പിടിയിൽ

keralanews attack attempt against actress sanusha tamilnadu native arrested

കൊച്ചി:തീവണ്ടി യാത്രയ്ക്കിടെ നടി സനുഷയ്ക്ക് നേരെ ആക്രമണ ശ്രമം.ബുധനാഴ്ച രാത്രി മാവേലി എക്സ്പ്രെസ്സിൽ യാത്ര ചെയ്യവെയാണ്‌ സംഭവം.രാത്രിയോടെ ട്രെയിനിൽ അടുത്ത ബെർത്തിൽ ഉണ്ടായിരുന്ന യാത്രക്കാരനാണ് അപമാനിക്കാൻ ശ്രമിച്ചതെന്ന് നടി വ്യക്തമാക്കി.അതിക്രമത്തിന് ശ്രമിച്ച യാത്രക്കാരന്റെ കൈപിടിച്ച് വെച്ച് ബഹളം വെച്ചെങ്കിലും ആരും സഹായിക്കാൻ തയ്യാറായില്ലെന്ന് സനുഷ പറഞ്ഞു.ഒടുവിൽ ട്രെയിനിൽ തന്നെ ഉണ്ടായിരുന്ന തിരക്കഥാകൃത്ത് ഉണ്ണിയും മറ്റൊരു യാത്രക്കാരനും മാത്രമാണ് നടിയുടെ സഹായത്തിന് എത്തിയത്.ട്രെയിൻ വടക്കാഞ്ചേരി സ്റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവമുണ്ടായത്. റെയിൽവെ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് തൃശൂർ സ്റ്റേഷനിൽ നിന്നും പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.തമിഴ്‌നാട് സ്വദേശി ആന്റോ ബോസ് എന്നയാളാണ് അറസ്റ്റിലായത്.മാനഭംഗ ശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

താവക്കര ബസ്റ്റാന്റിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷകൾക്ക് തീപിടിച്ചു

keralanews autorikshaw catches fire in thavakkara bus stand

കണ്ണൂർ:താവക്കര പുതിയ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷകൾക്ക് തീപിടിച്ചു.ബുധനാഴ്ച രാത്രിയാണ് സംഭവം.ഒരു ഓട്ടോ പൂർണ്ണമായും മറ്റൊന്ന് ഭാഗികമായും കത്തി നശിച്ചു.പ്രശാന്ത് കുമാറിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോയാണ് പൂർണ്ണമായും കത്തിയത്.പി.പി സുജാതയുടെ പേരിലുള്ള ഓട്ടോയാണ് ഭാഗികമായി കത്തിയത്. ബസ്സ്റാൻഡിലുണ്ടായിരുന്നവരുടെയും  സമീപത്തെ ബ്രോഡ് ബീൻ ഹോട്ടലിലെ ജീവനക്കാരുടെയും സമയോചിതമായ  ഇടപെടലിനെ തുടർന്നാണ് വൻ ദുരന്തം ഒഴിവായത്.ഓട്ടോയ്ക്ക് തീപിടിക്കുന്നതു കണ്ട ഇവർ പെട്ടെന്ന് തന്നെ സമീപത്തുള്ള മറ്റ് ഓട്ടോകളും ഇരുചക്ര വാഹനങ്ങളും തള്ളിമാറ്റുകയായിരുന്നു.ഹോട്ടലിലെ തീയണയ്ക്കാനുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് തീയണയ്ക്കാനുള്ള ശ്രമവും നടത്തി.അഗ്നിശമനസേന എത്തിയാണ് തീ പൂർണ്ണമായും നിയന്ത്രണ  വിധേയമാക്കിയത്.തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

കോഴിക്കോട് ബസ്സും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു

keralanews three persons were seriously injured in an accident in kozhikkode

കോഴിക്കോട്:കോവൂർ-വെള്ളിമാടുകുന്ന് റോഡിൽ ഇരിങ്ങാടൻപള്ളി ജംഗ്ഷനിൽ ബസും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു.ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.രണ്ടു വാഹനങ്ങളും നേരിട്ട് കൂട്ടിയിടിക്കുകയായിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്ന യാത്രക്കാരെ പുറത്തെടുത്തത്.

സ്വർണ്ണം വായ്പ്പയായി വാങ്ങി പണം കൊടുക്കാതെ ജ്വല്ലറിയെ കബളിപ്പിച്ച സ്ത്രീ പിടിയിൽ

keralanews woman who cheated the jewellery with out giving money for gold were arrested

കണ്ണൂർ:കണ്ണൂരിലെ പ്രമുഖ ജ്വല്ലറിയിൽ നിന്നും സ്വർണ്ണം വായ്പ്പയായി വാങ്ങി പണം നൽകാതെ മുങ്ങി നടന്ന സ്ത്രീ പോലീസ് പിടിയിലായി.അഴീക്കോട് മൂന്നുനിരത്ത് മുക്രി ഹൗസിൽ റീത്ത ശിവകുമാറിനെയാണ്(54) പിലാത്തറയിൽ നിന്നും വളപട്ടണം എസ്‌ഐ ശ്രീജിത്ത് കോടേരിയും സംഘവും അറസ്റ്റ് ചെയ്തത്.ആറു മാസം മുൻപ് മകളുടെ വിവാഹ ആവശ്യങ്ങൾക്കായി കണ്ണൂരിലെ പ്രമുഖ ജ്വല്ലറിയിൽ നിന്നും നാല് ലക്ഷത്തിലധികം രൂപയുടെ സ്വർണ്ണം കടമായി വാങ്ങി പണം നൽകാതെ മുങ്ങി നടക്കുകയായിരുന്നു ഇവർ.ബാങ്ക് വായ്‌പ്പാ കിട്ടിയാലുടൻ പണം നൽകാമെന്ന് പറഞ്ഞാണ് സ്വർണ്ണം വാങ്ങിയത്.ഇതിനു പുറമെ കാഞ്ഞങ്ങാട് സ്ഥലമുണ്ടെന്നു പറഞ്ഞ് സ്വത്തു തട്ടിപ്പും ഇവർ നടത്തിയിരുന്നു.നാലുപേരിൽ നിന്നായി 70 ലക്ഷം രൂപയാണ് ഇവർ ഇത്തരത്തിൽ തട്ടിയെടുത്തത്. തട്ടിപ്പ് നടത്തിയ ഇവർ മുംബൈയിലും ബെഗളൂരുവിലും ഒളിച്ചു താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിടിയിലാകുന്നത്.

കണ്ണൂർ പുഷ്‌പോത്സവം ഫെബ്രുവരി രണ്ടു മുതൽ തുടങ്ങും

keralanews kannur flower show will begin from february 2nd

കണ്ണൂർ:ജില്ലാ അഗ്രി-ഹോർട്ടി കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന കണ്ണൂർ പുഷ്‌പോത്സവത്തിനു നാളെ തുടക്കമാകും.ഫെബ്രുവരി രണ്ടു മുതൽ പതിമൂന്നു വരെ കണ്ണൂർ പോലീസ് മൈതാനത്താണ് പുഷ്‌പോത്സവം നടക്കുക.രണ്ടിന് വൈകുന്നേരം അഞ്ചുമണിക്ക് നടി സുരഭി ലക്ഷ്മി പുഷ്‌പോത്സവം ഉൽഘാടനം ചെയ്യും.ശേഷം വിനോദ് കോവൂരും സുരഭിലക്ഷ്മിയും അവതരിപ്പിക്കുന്ന കോമഡി ഷോ അരങ്ങേറും.കേരളത്തിനകത്തും പുറത്തുമുള്ള നിരവധി നഴ്‌സറികൾ പങ്കെടുക്കും.15000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ തീർത്ത ഉദ്യാനം,വർണ്ണ ജലധാരകൾ,ഫുഡ് കോർട്ടുകൾ,വയനാട്ടിലെ ആദിവാസികളുടെ മുളയുൽപ്പന്നങ്ങൾ, തുടങ്ങിയവയൊക്കെ പുഷ്‌പോത്സവത്തിന്റെ പ്രത്യേകതകളാണ്.രാവിലെ പത്തുമണി മുതൽ രാത്രി എട്ടുമണി വരെയാണ് പ്രവേശനം.30 രൂപയാണ് പ്രവേശന ഫീസ്.വിദ്യാർത്ഥികൾക്ക് 15 രൂപ.അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.13 നു വൈകുന്നേരം ആറുമണിക്ക് നടക്കുന്ന സമാപന സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉൽഘാടനം ചെയ്യും.

ആകാശത്ത് വിസ്മയം തീർത്ത് സൂപ്പർ ബ്ലൂ ബ്ലഡ് മൂൺ

keralanews super blue blood moon appeared in the sky

കണ്ണൂർ:ആകാശത്ത് വിസ്മയം തീർത്ത് സൂപ്പർ ബ്ലൂ ബ്ലഡ് മൂൺ ദൃശ്യമായി.എന്നാൽ ആകാശം മേഘാവൃതമായതു കാരണം 152 വർഷങ്ങൾക്കു ശേഷം ദൃശ്യമായ ഈ പ്രതിഭാസം ജില്ലയിൽ ദൃശ്യമായത് ഭാഗികമായി മാത്രം.പലയിടത്തും ആകാശം  മേഘാവൃതമായതിനാൽ ചന്ദ്രന്റെ ഓറഞ്ച് ചന്തം പൂർണ്ണമായും കാണാനായില്ല. അപൂർവ പ്രതിഭാസം കാണുന്നതിനായി ജനങ്ങൾ വൈകിട്ടോടെ തന്നെ തുറസായ സ്ഥലങ്ങൾ,കടൽത്തീരം  എന്നിവിടങ്ങളിൽ സ്ഥാനം പിടിച്ചു.കണ്ണൂർ സയൻസ് പാർക്കിലെ ഒബ്‌സർവേറ്ററി ടവറിലെ ടെലിസ്കോപ്പിലൂടെയും അല്ലാതെയും കുട്ടികളടക്കം നിരവധി ആളുകൾ കാഴ്ച കണ്ടു.പയ്യാമ്പലം ബീച്ചിലും കാഴ്ച കാണാൻ നിരവധി ആളുകൾ എത്തിയിരുന്നു.വൈകുന്നേരം മുതൽ ആകാശത്തെ അപൂർവ ദൃശ്യം കാണാൻ എത്തിയവരുടെ മുൻപിൽ 7.10 ഓടെയാണ് ചുവന്ന നിറമുള്ള ചന്ദ്രൻ തെളിയാൻ തുടങ്ങിയത്.ഇടയ്ക്ക് കാർമേഘം ചന്ദ്രനെ മറച്ചെങ്കിലും കാത്തു നിന്നവരെ നിരാശരാക്കാതെ പൂർണ്ണചന്ദ്രൻ ഉദിച്ചു.എന്നാൽ അപ്പോഴേക്കും ഓറഞ്ച് രാശി മാഞ്ഞിരുന്നു.മൂന്നു അപൂർവതകളോടെ ആകാശത്തുദിച്ച ചന്ദ്രനെ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കാണികൾ മടങ്ങിയത്.

സംസ്ഥാനത്തെ സ്വകാര്യ ബസുകൾക്ക് ഒരേ നിറം;നടപടി ക്രമങ്ങൾ ഇന്ന് മുതൽ തുടങ്ങും

keralanews same color for private buses in kerala procedures to be started from today

തിരുവനന്തപുരം:സംസ്ഥാനത്തെ സ്വകാര്യ ബസുകൾക്ക് ഒരേ നിറമാക്കി ഏകീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഇന്ന് മുതൽ തുടങ്ങും.അടുത്ത വർഷം ഫെബ്രുവരി ഒന്നിനുള്ളിൽ ഇത് പൂർണ്ണമാകും.സംസ്ഥാന ഗതാഗത അതോറിട്ടിയുടേതാണ് തീരുമാനം.ഇന്ന് മുതൽ രജിസ്റ്റർ ചെയ്യുന്ന ബസുകൾക്കും ഫിറ്റ്നസ് പരിശോധനയ്‌ക്കെത്തുന്ന ബസുകൾക്കും പുതിയ നിറം നിർബന്ധമാക്കി.പുതിയ തീരുമാനം അനുസരിച്ച് സിറ്റി ബസ്സുകൾക്ക് ഇളം പച്ചയും,ഓർഡിനറി ബസ്സുകൾക്ക് ഇളം നീലയും,ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസ്സുകൾക്ക് ഇളം മെറൂണുമാണ് നിറം നിശ്ചയിച്ചിരിക്കുന്നത്.എല്ലാ ബസുകൾക്കും അടിവശത്ത് ഓഫ് വൈറ്റ് നിറത്തിൽ മൂന്നു വരകളും ഉണ്ടാകും.മത്സരയോട്ടം തടയാൻ നിലവിലെ സമയക്രമം പുനഃ ക്രമീകരിക്കാനും ട്രാൻസ്‌പോർട് അതോറിറ്റി യോഗം തീരുമാനിച്ചു.

മണ്ണെണ്ണ ഉള്ളിൽച്ചെന്ന് ഒന്നര വയസ്സുകാരൻ മരിച്ചു

keralanews one and a half year old baby dies after drinking kerosene

കൊച്ചി:മണ്ണെണ്ണ ഉള്ളിൽച്ചെന്ന് ഒന്നര വയസ്സുകാരൻ മരിച്ചു.പാറക്കടവ് കടവിൽ വീട്ടിൽ വിഷ്ണുലാലിന്റെ മകൻ അഭിനവ്(ഒന്നര)ആണ് മരിച്ചത്.മണ്ണെണ്ണ ഉള്ളിൽച്ചെന്നതിനെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി.ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.മുറിയിൽ നിലത്തുവീണ നെയിൽ പോളിഷ് തുടയ്ക്കുന്നതിനായി അമ്മ എടുത്തു വെച്ച മണ്ണെണ്ണ കുഞ്ഞ് കുടിക്കുകയായിരുന്നു.മണ്ണെണ്ണ എടുത്തു വെച്ചപ്പോൾ ഫോൺ അടിച്ചതിനെത്തുടർന്ന് കുട്ടിയുടെ അമ്മ അതെടുക്കാൻ പോയപ്പോൾ മുറിയിൽ കട്ടിലിൽ കിടക്കുകയായിരുന്ന കുഞ്ഞ് മണ്ണെണ്ണ കുടിക്കുകയായിരുന്നു.വായിലും മൂക്കിലും മണ്ണെണ്ണ പോയി അബോധാവസ്ഥയിലായ കുഞ്ഞിനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ബുധനാഴ്ച പുലർച്ചയോടെ കുഞ്ഞ് മരിക്കുകയായിരുന്നു.