ഓഖി ദുരിതാശ്വാസം;കേരളം ആവശ്യപ്പെട്ടത് 7360 കോടി;കേന്ദ്രം അനുവദിച്ചത് 169 കോടി

keralanews ockhi targedy kerala has demanded 7360crore but the central sanctioned 169crore

ന്യൂഡൽഹി:ഓഖി ദുരിതാശ്വാസമായി കേരളത്തിന് 169.63 കോടിരൂപ അനുവദിച്ച് കേന്ദ്രം. ദുരിതാശ്വാസത്തിനും ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനും തീരദേശ മേഖലയുടെ പുനർനിർമാണത്തിനുമായി 7360 കോടി രൂപ അനുവദിക്കണമെന്നായിരുന്നു കേരളത്തിന്‍റെ ആവശ്യം.തമിഴ്നാടിനും കേന്ദ്രം  133.05 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല സമിതി യോഗത്തിലാണ് തീരുമാനം. പ്രകൃതി ദുരന്തം, കൃഷി നാശം എന്നീ വിഭാഗങ്ങളിൽ പെടുത്തി വിവിധ സംസ്ഥാനങ്ങൾക്കുള്ള പൊതു സഹായം എന്ന നിലയിലാണ് തുക അനുവദിച്ചിരിക്കുന്നത്.വെള്ളപ്പൊക്ക ദുരിതാശ്വാസമായ ബീഹാറിന് 1711.66 കോടിയും ഗുജറാത്തിന് 1055.05 കോടിയും രാജസ്ഥാന് 420.57 കോടിയും ഉത്തർപ്രദേശിന് 420.69 കോടിയും പശ്ചിമ ബംഗാളിന് 838.85 കോടിയും അനുവദിച്ചു. കൃഷിനാശം നേരിട്ട സംസ്ഥാനങ്ങളായ മധ്യപ്രദേശിന് 836.09 കോടിയും ചത്തീസ്ഗഡിന് 395.91 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ചബ്ബ, നീതി ആയോഗ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. നവംബർ 30 ന് കേരളാ തീരത്ത് ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റ് വൻതോതിൽ നാശം വിതച്ചിരുന്നു.

ഷുഹൈബ് വധം;നിയമസഭയിൽ ഇന്നും പ്രതിപക്ഷ ബഹളം

keralanews shuhaib murder case opposition protest in assembly today

തിരുവനന്തപുരം:ഷുഹൈബ് വധത്തിൽ പ്രതിഷേധിച്ച് നിയമസഭയിൽ ഇന്നും പ്രതിപക്ഷ ബഹളം.ഇതേ തുടർന്ന് ചോദ്യോത്തര വേള നിർത്തിവെച്ചു.സ്പീക്കറുടെ ഡയസ് മറച്ചുകൊണ്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം.ഡയസ് മറച്ചുകൊണ്ടുള്ള പ്രതിഷേധം അനുവദിക്കില്ലെന്ന് സ്പീക്കർ അറിയിച്ചുവെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല.പ്രതിപക്ഷ അംഗങ്ങളെ ഈ രീതിയിലുള്ള പ്രതിഷേധത്തിൽ നിന്ന് പിൻതിരിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടു ഒരു വേള സ്പീക്കർ  ആവശ്യപ്പെടുകയും ചെയ്തു. എന്നിട്ടും പ്രതിപക്ഷം പ്രതിഷേധം തുടർന്നതോടെ ചോദ്യോത്തരവേള താത്കാലികമായി നിര്‍ത്തിവച്ച് സ്പീക്കര്‍ ഡയസ് വിട്ടു. ഇന്നലെയും പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നടപടികൾ വേഗം അവസാനിപ്പിച്ച് സഭ പിരിഞ്ഞിരുന്നു.

കെ.സുധാകരൻ നാളെ നിരാഹാര സമരം അവസാനിപ്പിക്കും

keralanews k sudhakaran will end hunger strike tomorrow

കണ്ണൂർ:യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിന്റെ വധത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കെ.സുധാകരൻ നടത്തിവരുന്ന നിരാഹാര സമരം നാളെ അവസാനിപ്പിക്കും.നാളെ വൈകുന്നേരം മൂന്നു മണിക്ക് നിരാഹാരം അവസാനിപ്പിക്കുമെന്നും കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.ഉമ്മൻ‌ചാണ്ടി,വയലാർ രവി തുടങ്ങിയ നേതാക്കൾ നാളെ സമരപ്പന്തലിലെത്തും. നിരാഹാരം നടത്തിയത് നീതി കിട്ടുമെന്ന് കരുതിയിട്ടോ സിബിഐ അന്വേഷണം പ്രഖ്യാപിക്കുമെന്ന് കരുതിയിട്ടുമില്ല.എല്‍.ഡി.എഫ് സര്‍ക്കാറിന്റെ  യഥാര്‍ത്ഥ മുഖം തുറന്നു കാട്ടുന്നതിനാണ്.കോടതിയിൽ പോകാതെ നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്നും സുധാകരൻ പറഞ്ഞു.കേസിൽ സിപിഎം നേതൃത്വത്തിന് പങ്കുള്ളതുകൊണ്ടാണ് സിബിഐ അന്വേഷണം നടത്താൻ മടിക്കുന്നത്.കേസില്‍ ഗൂഢാലോചനക്ക് കേസ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. പി.ജയരാജെന്‍റ വീട്ടില്‍ വളര്‍ന്ന ആകാശ് ഇങ്ങനൊരു കൃത്യം ചെയ്യുേമ്ബാള്‍ അത് ജയരാജന്‍ അറിഞ്ഞിട്ടില്ല എന്ന് പറയുന്നത് വിശ്വസിക്കാനാകില്ല.കൃത്യം നടത്താന്‍ ഉപയോഗിച്ച ആയുധം ഇതുവരെ ലഭിച്ചിട്ടില്ല. തൊണ്ടി മുതല്‍ ഇല്ലാതെ കേസ് കോടതിയില്‍ പോയാല്‍ അത് എങ്ങനെയാകുമെന്ന് സാധാരണകാര്‍ക്കുവെര അറിയാം. ശുഹൈബിനെ കൊല്ലിച്ചവനെ പുറത്തുകൊണ്ടുവരും. കൊന്നവരെയല്ല, കൊല്ലിച്ചവനെയാണ് ശുഹൈബിന്റെ കുടുംബത്തിനും വേണ്ടതെന്നും സുധാകരന്‍ മാധ്യമങ്ങളോടു പറഞ്ഞു.

ഷുഹൈബ് വധത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രെട്ടെറിയേറ്റിനു മുന്നിൽ നടത്തിയ മാർച്ചിൽ സംഘർഷം

keralanews conflict in youth congress march infront of secrettariate

തിരുവനന്തപുരം:ഷുഹൈബ് വധത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രെട്ടെറിയേറ്റിനു മുന്നിൽ നടത്തിയ മാർച്ചിൽ സംഘർഷം.സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂരിൽ നിരാഹാര സമരം നടത്തുന്ന കെ.സുധാകരനും സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഡീൻ കുര്യാക്കോസ്, സി.ആർ.മഹേഷ് എന്നിവർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പ്രവർത്തകർ ഇന്ന് തെരുവിലിറങ്ങിയത്. മാർച്ച് സെക്രെട്ടെറിയേറ്റിന്റെ നോർത്ത് ഗേറ്റിൽ എത്തിയതോടെ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് ഇവരെ തടഞ്ഞു.തുടർന്ന് പ്രവർത്തകർ പൊലീസിന് നേരെ കല്ലും കുപ്പികളും വലിച്ചെറിഞ്ഞു.രൂക്ഷമായ ആക്രമണം ഉണ്ടായതോടെ പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും ശക്തമായി പ്രയോഗിച്ചു. നിരവധി കണ്ണീർവാതക ഷെല്ലുകൾ പോലീസ് പ്രവർത്തകർക്കെതിരേ വലിച്ചെറിഞ്ഞു.ടിയർ ഗ്യാസ് ഷെല്ലുകൾ പ്രയോഗിച്ചതിന് പിന്നാലെ പോലീസ് പ്രവർത്തകരെ ലാത്തിച്ചാർജ് ചെയ്തു.സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്.ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം നടത്താനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ അറിയിച്ചിരുന്നു.ഇതോടെ സംസ്ഥന വ്യാപകമായി പ്രക്ഷോഭം ശക്തമാക്കുമെന്ന് യൂത്ത് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു.

ശുഹൈബ് വധം;സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി മുഖ്യമന്ത്രി

keralanews the cm rejected the demand for cbi probe in shuhaib murder case

തിരുവനന്തപുരം:യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി മുഖ്യമന്ത്രി.കേസിൽ പോലീസ് അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ശുഹൈബ് വധത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം സഭയിൽ ഉന്നയിച്ചത്. ചോദ്യോത്തരവേള നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം.എന്നാൽ സിബിഐ അന്വേഷണം എന്ന ആവശ്യം മുഖ്യമന്ത്രി തള്ളി.സംഭവത്തിൽ മുഖം നോക്കാതെ നടപടിയെടുക്കാൻ പോലീസുകാർക്ക് നിർദേശം നൽകിയിട്ടുണ്ട്.കുറ്റമറ്റ അന്വേഷണമാണ് നടക്കുന്നത്. കേസിൽ അറസ്റ്റിലായ രണ്ടു പ്രതികളെ സാക്ഷികൾ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്.ഇത് കൊണ്ടുതന്നെ കൃത്യമായ രീതിയിലാണ് അന്വേഷണം നടക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഈ ഘട്ടത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇതോടെ പ്രതിപക്ഷ അംഗങ്ങൾ ഇരിപ്പിടത്തിൽ നിന്ന് എണീറ്റ് സ്പീക്കറുടെ ഡയസിന് മുന്നിൽ എത്തി മുദ്രാവാക്യം വിളിച്ചു.ഇതോടെ സഭാ നടപടികൾ തടസപ്പെട്ടു. നടുത്തളത്തിലിരുന്ന് പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളി തുടർന്നതോടെയാണ് സഭാ നടപടികൾ തടസപ്പെട്ടത്.

ശുഹൈബ് വധം;സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ.സുധാകരൻ നടത്തുന്ന നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക്

keralanews k sudhakarans indefinite hunger strike on the eighth day demanding cbi probe in shuhaib murder case

കണ്ണൂർ:എടയന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബ് കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കെ.സുധാകരൻ കളക്റ്ററേറ്റ് പടിക്കൽ നടത്തിവരുന്ന നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടന്നു.സുധാകരനു പിന്തുണയുമായി നിരവധി പ്രമുഖരാണ് സമരപ്പന്തലിൽ എത്തുന്നത്.ശുഹൈബ് വധം അന്വേഷിക്കുന്ന കേരള പോലീസിൽ വിശ്വാസമില്ലെന്നും സിബിഐ കേസ് അന്വേഷിക്കണം ആവശ്യപ്പെട്ട് സുധാകരൻ തിങ്കളാഴ്ചയാണ് സമരം ആരംഭിച്ചത്.സുധാകരന്‍ നടത്തുന്ന സമരം ശക്തമാക്കാനാണ് യുഡിഎഫ് നീക്കം. ഇന്ന് യുഡിഎഫിന്‍റെ നേതൃത്വത്തിൽ കണ്ണൂരിൽ ദേശീയപാത ഉപരോധിച്ച് സമരം നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.ശുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കണം എന്ന ആവശ്യം പ്രതിപക്ഷം ഇന്ന് സഭയിൽ ഉന്നയിച്ചു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആവശ്യം ഉന്നയിച്ചത്.

മധുവിന്റെ കൊലപാതകം;പ്രതികളെ റിമാൻഡ് ചെയ്തു

keralanews madhus murder the culprits were remanded

പാലക്കാട്:അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു ജനക്കൂട്ടത്തിന്റെ മർദനമേറ്റ് മരിച്ച കേസിൽ അറസ്റ്റിലായ 16 പ്രതികളെ റിമാൻഡ് ചെയ്തു.മാർച്ച് ഒൻപതുവരെയാണ് ഇവരെ റിമാൻഡ് ചെയ്തിരിക്കുന്നത്.മണ്ണാർക്കാട് സ്പെഷൽ കോടതിയുടേതാണ് നടപടി. ഇന്നലെ രാവിലെ കനത്ത സുരക്ഷയിലാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്. ഇവർക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടു പോകൽ തുടങ്ങിയ വകുപ്പുകളും ഐടി ആക്ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. താവളം പാക്കുളം മേച്ചേരിൽ ഹുസൈൻ (50), മുക്കാലി കിളയിൽ മരക്കാർ (33), മുക്കാലി പൊതുവച്ചോലഷംസുദീൻ (34), കക്കുപ്പടി കുന്നത്തുവീട്ടിൽ അനീഷ് , മുക്കാലി താഴുശേരി രാധാകൃഷ്ണൻ (34), ആനമൂളി പൊതുവച്ചോല അബൂബക്കർ (31), മുക്കാലി പടിഞ്ഞാറപള്ള കുരിക്കൾ വീട്ടിൽ സിദ്ധീഖ് (38), മുക്കാലി തൊട്ടിയിൽ ഉബൈദ് (25), മുക്കാലി വിരുത്തിയിൽ നജീബ് (33), മുക്കാലി മണ്ണമ്പറ്റ ജെയ്ജുമോൻ (44), മുക്കാലി ചോലയിൽ അബ്ദുൾ കരീം (48), മുക്കാലി പൊട്ടിയൂർകുന്ന് പുത്തൻപുരക്കൽ സജീവ് (30), കള്ളമല മുരിക്കട സതീഷ് (39), കള്ളമല ചെരുവിൽ വീട്ടിൽ ഹരീഷ് (34), കള്ളമല ചെരുവിൽ വീട്ടിൽ ബിജു, കള്ളമല വിരുത്തിയിൽ മുനീർ (28) എന്നിവരാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്.

തമിഴ്‌നാട് സ്വദേശി കണ്ണൂരിൽ കുത്തേറ്റ് മരിച്ചു

keralanews tamilnadu native stabbed to death in kannur

കണ്ണൂർ:ആക്രിക്കച്ചവടക്കാരനായിരുന്ന തമിഴ്‌നാട് സ്വദേശി കണ്ണൂരിൽ കുത്തേറ്റ് മരിച്ചു.വളപട്ടണത്ത് താമസിക്കുന്ന തമിഴ്നാട് ചിന്നസേലം സ്വദേശി പെരിയസ്വാമി (49) യാണു മരിച്ചത്. ഞായറാഴ്ച വൈകുന്നേരം വളപട്ടണം ടൗണിൽ ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു ഇയാൾ.ഇവിടെവെച്ച് പരിചയക്കാരായ രണ്ടുപേരുമായി വാക്കുതർക്കമുണ്ടാകുകയും റോഡിൽ വച്ച് ഉന്തുംതള്ളും നടക്കുകയും ചെയ്തു. തുടർന്ന് രണ്ടുപേരിൽ ഒരാൾ കമ്പി കൊണ്ട് തലയ്ക്കടിക്കുകയും മറ്റൊരാൾ കത്തികൊണ്ട് വയറിൽ കുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാർ പെരിയസ്വാമിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. അക്രമികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു.

പാപ്പിനിശ്ശേരി അഞ്ചാംപീടികയിൽ ഉത്സവഘോഷയാത്രയ്ക്കിടെ ജനറേറ്ററിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു

keralanews youth dies of electric shock from generator

കണ്ണൂർ:പാപ്പിനിശ്ശേരി അഞ്ചാംപീടികയിൽ ഉത്സവഘോഷയാത്രയ്ക്കിടെ ജനറേറ്ററിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു.കണ്ണപുരം ഇടക്കെപ്പുറം വെസ്റ്റിലെ ഇലക്‌ട്രീഷ്യനായ തുണ്ടിവളപ്പിൽ വീട്ടിൽ പരേതനായ ഗംഗാധരൻ-ജാനകി ദമ്പതികളുടെ മകൻ സന്ദീപാ(29)ണ് മരിച്ചത്. ഇന്നലെ പുലർച്ചെ ഒന്നരമണിയോടെ അഞ്ചാംപീടികയിൽ വച്ചായിരുന്നു അപകടം നടന്നത്.അഞ്ചാംപീടിക കൊപ്രത്ത്കാവ് കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് പാളിയത്ത് വളപ്പ് മുത്തപ്പൻ ക്ഷേത്രത്തിൽ നിന്നുള്ള കാഴ്ചവരവ് കോപ്രത്ത്ക്ഷേത്ര പരിസരത്ത് എത്തിയപ്പോൾ ജനറേറ്ററിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു. ഉടൻ പരിയാരം മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാലക്കാട് ലീഗ് പ്രവർത്തകനെ കുത്തിക്കൊന്നു; മണ്ണാർക്കാട് ഇന്ന് ഹർത്താൽ

keralanews league activist killed in palakkad hartal in mannarkkad today

പാലക്കാട്:പാലക്കാട്ട് ലീഗ് പ്രവർത്തകൻ കുത്തേറ്റു മരിച്ചു. കുന്തിപ്പുഴ സ്വദേശി സഫീർ(22) ആണു മരിച്ചത്. മണ്ണാർക്കാട്ടെ സഫീറിന്‍റെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാരശാലയിൽ കയറി  ഇന്നലെ രാത്രി ഒൻപതു മണിയോടെ ഒരു സംഘമാളുകൾ ഇയാളെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മുസ്ലിം ലീഗ് നഗരസഭാ കൗണ്‍സിലർ സിറാജിന്‍റെ മകനാണ് സഫീർ.കൊലപാതകത്തിനു പിന്നിൽ രാഷ്ട്രീയ ബന്ധമുണ്ടെന്നു പോലീസ് സംശയിക്കുന്നു. മരിച്ച  സഫീർ യൂത്ത്‌ ലീഗ്- എം.എസ്.എഫ്.പ്രവത്തകനാണ്.കുന്തിപ്പുഴ മൽസ്യ മാർക്കറ്റുമായി ബന്ധപെട്ടു സി.പി.ഐ-ലീഗ്‌ സംഘർഷം നിലനിന്നിരുന്നു.ഇതിന്റെ  തുടർച്ചയാണ് സംഭവമെന്ന് പറയുന്നു.സഫീറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മണ്ണാർക്കാട് നിയോജക മണ്ഡലത്തിൽ മുസ്ലിം ലീഗ് ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തു.രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.