കൊച്ചി:എറണാകുളം പുത്തൻവേലിക്കരയിൽ 60 വയസുകാരിയെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻവേലിക്കരയിൽ ഡേവിസിന്‍റെ ഭാര്യ മോളിയാണ് മരിച്ചത്.വീട്ടിൽ മോളിയും ഭിന്നശേഷിക്കാരനായ മകനുമാണ് താമസം.ഇന്ന് രാവിലെ മകനാണ് അമ്മ മരിച്ചു കിടക്കുന്ന കാര്യം അയല്പക്കത്തെ വീട്ടുകാരെ അറിയിച്ചത്.തുടർന്ന് അയൽവാസികൾ എത്തി നോക്കിയപ്പോഴാണ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടത്തിയത്.ഇവർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ചെന്നൈയിൽ വാഹനാപകടത്തിൽ മലയാളി യുവതിയടക്കം നാല് ഐടി ജീവനക്കാർ മരിച്ചു
ചെന്നൈ:ചെന്നൈയിൽ വാഹനാപകടത്തിൽ മലയാളി യുവതിയടക്കം നാല് ഐടി ജീവനക്കാർ മരിച്ചു.ചെന്നൈക്കടുത്ത് ചെങ്കൽപേട്ടിലാണ് അപകടം നടന്നത്.അപകടത്തിൽ ഒറ്റപ്പാലം കല്ലുവഴി മേലേവടക്കേമഠത്തിൽ എം.വി മുരളീധരൻ നായരുടെയും ദീപയുടെയും മകൾ ഐശ്വര്യ(22),ആന്ധ്രാ സ്വദേശിനി മേഘ(23),തിരുപ്പൂർ സ്വദേശി ദീപൻ ചക്രവർത്തി(22),നാമക്കൽ സ്വദേശി പ്രശാന്ത് കുമാർ(23) എന്നിവരാണ് മരിച്ചത്.തിരുവനന്തപുരം സ്വദേശിനി അഖില, ചെന്നൈ സ്വദേശി ശരത്ത് എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈ സോണി എറിക്സണിൽ ജോലിചെയ്തിരുന്ന ഇവർ ആറുപേരും പുതുച്ചേരിയിൽ പോയി മടങ്ങുബോൾ ശനിയാഴ്ച രാവിലെയാണ് അപകടം നടന്നത്.ഇന്തോനേഷ്യയില്‍ ബിസിനസ് നടത്തുന്ന ഒറ്റപ്പാലം കല്ലുവഴി മേലെ വടക്കേമഠത്തില്‍ എംവി മുരളീധരന്‍ നായരുടെയും ദീപയുടെയും മകളായ ഐശ്വര്യ നായര്‍ എട്ട് മാസം മുന്‍പാണ് എറിക്സണില്‍ സോഫ്‌റ്റ്‌വെയർ എന്‍ജിനീയറായി ജോലിയില്‍ പ്രവേശിച്ചത്. ബെംഗളൂരുവില്‍ ഡോക്ടറായ അഞ്ജലി ഏക സഹോദരിയാണ്. അപകടവിവരമറിഞ്ഞ് ഐശ്വര്യയുടെ മാതാപിതാക്കള്‍ ഇന്തോനേഷ്യയില്‍ നിന്നും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
കൂട്ടുപുഴയിൽ സ്വകാര്യ ബസ്സിൽ നിന്നും വെടിയുണ്ടകൾ പിടികൂടി
ഇരിട്ടി:കൂട്ടുപുഴയിൽ സ്വകാര്യ ബസ്സിൽ നിന്നും വെടിയുണ്ടകൾ പിടികൂടി.ബസ്സിന്റെ ബെർത്തിൽ സൂക്ഷിച്ച നിലയിലാണ് പത്തു വെട്ടിയുണ്ടകൾ കണ്ടെടുത്തത്.കർണാടകയിൽ നിന്നും വരികയായിരുന്ന സ്വകാര്യ ബസ്സിൽ കിളിയന്തറ എക്‌സൈസ് ചെക്ക് പോസ്റ്റ് ഇൻസ്പെക്റ്റർ സച്ചിതാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് വെടിയുണ്ടകൾ പിടികൂടിയത്.ഉടമസ്ഥരില്ലാത്ത നിലയിലായിരുന്നു ഇവ.വിൽപ്പന നികുതി ചെക്ക് പോസ്റ്റ് നിർത്തലാക്കിയതോടെ അതിർത്തി കടന്ന് വൻതോതിൽ കുഴൽപ്പണവും നിരോധിത ഉൽപ്പനങ്ങളും എത്തുന്നുണ്ട്.കഴിഞ്ഞ ദിവസം ഇരിട്ടി എസ്ഐയുടെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെ ബെഗളൂരുവിൽ നിന്നും വരികയായിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസ്സിൽ നിന്നും ഒരു കോടി രൂപയുടെ കുഴൽപ്പണം പിടികൂടിയിരുന്നു.
ഉറങ്ങിക്കിടന്ന അന്യസംസ്ഥാന തൊഴിലാളികൾ ബസ് കയറി മരിച്ചു
പാലക്കാട്:മണ്ണാർക്കാട് ഉറങ്ങിക്കിടക്കുകയായിരുന്ന അന്യസംസ്ഥാന തൊഴിലാളികൾ ബസ് കയറി മരിച്ചു.ജാർഖണ്ഡ് സ്വദേശികളാണ് മരിച്ചത്.ബസിനടിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഇവർ.ഇതറിയാതെ ഡ്രൈവർ ബസ് എടുത്തപ്പോഴാണ് അപകടം ഉണ്ടായതെന്ന് കരുതുന്നു. മണ്ണാർക്കാട് കുന്തിപ്പുഴയിലെ മൈതാനത്ത് സ്വകാര്യ ബസ്സുകൾ നിർത്തിയിടുന്ന സ്ഥലത്താണ് അപകടം ഉണ്ടായത്.കുഴൽക്കിണർ ജോലിക്കായി എത്തിയതാണ് ഇവർ.രാവിലെ ബസ് എടുത്തപ്പോൾ ഇവരുടെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു.എന്നാൽ ഏറെ വൈകിയാണ് രക്തത്തിൽ കുളിച്ച നിലയിൽ ഇവരെ നാട്ടുകാർ കണ്ടത്.ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.ഗുരുതരമായി പരിക്കേറ്റ ഒരാളെ മണ്ണാർക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.അതേസമയം അപകട വിവരം ബസ് ജീവനക്കാർ അറിഞ്ഞിരുന്നില്ലെന്നാണ് സൂചന.ബസിന്റെ വിവരങ്ങളെല്ലാം പോലീസ് ശേഖരിച്ചു വരികയാണ്.സമീപത്തെ പെട്രോൾ പമ്പിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്.
കോഴിക്കോട്-പാലക്കാട് ദേശീയ പാതയിൽ ടാങ്കർ ലോറി മറിഞ്ഞ് പാചകവാതകം ചോരുന്നു
മലപ്പുറം:കോഴിക്കോട്-പാലക്കാട് ദേശീയ പാതയിൽ ടാങ്കർ ലോറി മറിഞ്ഞ് പാചകവാതകം ചോരുന്നു.മലപ്പുറം അരിപ്രയ്ക്കടുത്താണ് സംഭവം.അപകടത്തെ തുടർന്ന് ഇതിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു.സമീപവാസികളോടെ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. രാവിലെ എട്ടുമണിയോട് കൂടി പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്സും എത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുന്നുണ്ട്.
പുതുക്കിയ മദ്യനയം;പൂട്ടിയ ത്രീ സ്റ്റാർ ബാറുകളും ബിയർ-വൈൻ പാർലറുകളും തുറക്കും
തിരുവനന്തപുരം:ദേശീയ-സംസ്ഥാന പാതകളിൽ നിന്നും നിശ്ചിത ദൂരം പാലിക്കാത്തതിനാൽ പൂട്ടിയ ത്രീ സ്റ്റാർ ബാറുകളും ബിയർ-വൈൻ പാർലറുകളും ഉടൻ തുറക്കും.2018-19 വര്‍ഷത്തെ മദ്യ നയത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളിലാണ് ത്രീ സ്റ്റാര്‍ ബാറുകള്‍ തുറക്കാനുള്ള നിര്‍ദ്ദേശവും അടങ്ങിയിരിക്കുന്നത്. നിര്‍ദ്ദിഷ്ട നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് 10000ത്തിലധികം ജനസംഖ്യയുള്ള പഞ്ചായത്തിനെ പട്ടണമായി കണക്കാക്കും. സംസ്ഥാനത്തെ ഭൂരിഭാഗം ഗ്രാമങ്ങൾക്കും അതിനുമേൽ ജനസംഖ്യയുണ്ട്.കൂടാതെ ടൂറിസം മേഖലകളെയും നഗരപ്രദേശങ്ങളായി പരിഗണിച്ച് അടച്ചിട്ട എല്ലാ ബാറുകളും തുറക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ വഴിയൊരുക്കുന്നത്.കള്ളുഷാപ്പുകൾക്കും പുതിയ ഭേതഗതിയുടെ പ്രയോജനം ലഭ്യമാകും.പട്ടണത്തിന്റെ സ്വഭാവമുള്ള പഞ്ചായത്തുകളിലും ദേശീയ സംസ്ഥാന പാതകളിൽ നിന്നുള്ള ദൂരപരിധി പാലിക്കാത്ത മദ്യശാലകൾ തുടങ്ങാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.ഇത്തരം പട്ടണങ്ങൾ ഏതൊക്കെയാണെന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ്. ദൂരപരിധി നിയമം നിലവിൽ വന്നതോടെ പൂട്ടിയ 40 ബാറുകൾക്ക് ത്രീ സ്റ്റാർ പദവി നഷ്ടമായിരുന്നു.പുതുക്കിയ മദ്യനയ പ്രകാരം ഇവയ്ക്ക് ബാർ ലൈസൻസിന് അപേക്ഷിക്കാം.
കടയുടമയെ ആക്രമിച്ച് പണവും ഫോണും കവർന്നതായി പരാതി
മട്ടന്നൂർ:കടയുടമയെ ആക്രമിച്ച് പണവും ഫോണും കവർന്നതായി പരാതി.വ്യാഴാഴ്ച രാത്രിയാണ് സംഭവം.മട്ടന്നൂർ-ഇരിട്ടി റോഡിൽ ആക്രിക്കട നടത്തുന്ന ഇല്ലംഭാഗത്തെ ആർ.കൃഷ്ണനെയാണ് കടയിലെ തൊഴിലാളിയായ ആസാം സ്വദേശി കാർത്തിക് ആക്രമിച്ചത്. രാത്രി കൂലി ചോദിച്ച് കടയിലെത്തിയ കാർത്തിക് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന കൃഷ്ണനെ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.തുടർന്ന് ബാഗിലെ പണവും ഫോണും എടുത്ത് രക്ഷപ്പെടുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ കൃഷ്ണനെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പട്ടുവത്ത് തെരുവുനായയുടെ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്ക്
തളിപ്പറമ്പ്:പട്ടുവത്ത് തെരുവുനായയുടെ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്ക്.വെള്ളിയാഴ്ച രാവിലെയാണ് സംഭവം.പശു,ആട് എന്നിവയേയും നായ ആക്രമിച്ചു.സാരമായി പരിക്കേറ്റ കെ.ദേവി(59),രഞ്ജിത്ത് കിഷോർ(9)എന്നിവരെ കണ്ണൂർ ജില്ലാ ആശുപത്രിയിലും ഷിബിൻ ചന്ദ്രൻ(31),വി,സാരംഗ്(13),എം.തങ്ക(60) എന്നിവരെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഭിന്ന ശേഷിക്കാരനായ ഷിബിൻ ചന്ദ്രനെ രാവിലെ എട്ടുമണിയോട് കൂടിയാണ് നായ ആക്രമിച്ചത്.പിന്നീട് ഓടി രക്ഷപ്പെട്ട നായ ഉച്ചയോടെയാണ് വീട്ടുകളിലും പറമ്പുകളിലും നിൽക്കുകയായിരുന്ന മറ്റുള്ളവരെ ആക്രമിച്ചത്.പി.മധുസൂദനൻ എന്നയാളിന്റെ പശുവിനും വാഴവളപ്പിൽ മുസ്തഫ എന്നയാളുടെ ആടിനും നായയുടെ കടിയേറ്റു.നായയെ വൈകുന്നേരത്തോടെ നാട്ടുകാർ തല്ലിക്കൊന്നു.
പ്രമുഖ മലയാള സാഹിത്യകാരൻ എം.സുകുമാരൻ അന്തരിച്ചു
തിരുവനന്തപുരം:പ്രമുഖ മലയാള സാഹിത്യകാരൻ എം.സുകുമാരൻ(74) അന്തരിച്ചു. രോഗബാധയെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിട്യൂട്ടിലായിരുന്നു അന്ത്യം.1943 ഇൽ നാരായണ മന്നാടിയാരുടെയും മീനാക്ഷിയമ്മയുടെയും മകനായി പാലക്കാട് ജില്ലയിലെ ചിറ്റൂരിലായിരുന്നു ജനനം.1976 ഇൽ ‘മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങൾ’ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചു.2006 ഇൽ കേന്ദ്ര സഹിഹ്യ അക്കാദമി പുരസ്‌ക്കാരവും അദ്ദേഹത്തെ തേടിയെത്തി. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയായതോടെ പഠനം അവസാനിച്ചു.പിന്നീട് കുറച്ചുകാലം ഒരു ഷുഗർ ഫാക്റ്ററിയിലും ആറുമാസം ഒരു സ്വകാര്യ വിദ്യാലയത്തിൽ പ്രൈമറി വിഭാഗം ടീച്ചറായും പ്രവർത്തിച്ചു.1963 ഇൽ തിരുവനന്തപുരത്ത് അക്കൗണ്ട് ജനറൽ ഓഫീസിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു.പിന്നീട് യൂണിയൻ പ്രവർത്തനങ്ങളുടെ പേരിൽ 1974 ഇൽ അദ്ദേഹം സർവീസിൽ നിന്നും ഡിസ്മിസ് ചെയ്യപ്പെട്ടു.മികച്ച കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് 1981-ൽ ശേഷക്രിയക്കും 95-ൽ കഴകത്തിനും ലഭിച്ചു. പിതൃതർപ്പണം 1992 ലെ മികച്ച ചെറുകഥയ്ക്കുള്ള പത്മരാജൻ പുരസ്കാരം നേടി.2004 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.പാറ, ശേഷക്രിയ, ജനിതകം, അഴിമുഖം, ചുവന്ന ചിഹ്നങ്ങൾ, മരിച്ചിട്ടില്ലാത്തവരുടെ സ്മാരകം, തൂക്കുമരങ്ങൾ ഞങ്ങൾക്ക്, ചരിത്ര ഗാഥ, പിതൃതർപ്പണം, ശുദ്ധവായു, വഞ്ചിക്കുന്നം പതി, അസുരസങ്കീർത്തനം തുടങ്ങിയവയാണ് പ്രധാന കൃതികൾ.
ഫാറൂഖ് കോളേജിൽ വിദ്യാർത്ഥികളെ മർദിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് അധ്യാപകർക്കെതിരെ കേസെടുത്തു
കോഴിക്കോട്:ഫാറൂക്ക് കോളേജിലെ ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളെ മർദിച്ച സംഭവത്തിൽ മൂന്നു അധ്യാപകർക്കെതിരെ കേസെടുത്തു.അധ്യാപകരായ നിഷാദ്, സാജിർ, യൂനുസ് എന്നിവർക്കെതിരേയാണ് കേസെടുത്തത്. ലാബ് അസിസ്റ്റന്‍റിനെ കാർ ഇടിച്ച് പരിക്കേൽപ്പിച്ചതിന് വിദ്യാർഥിക്കെതിരേയും കേസെടുത്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.കോളേജിലെ ഹോളി ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ അഞ്ചു വിദ്യാർത്ഥികൾക്കും ഒരു ജീവനക്കാരനും പരിക്കേറ്റിരുന്നു. വിദ്യാർഥികളുടെ കാറിടിച്ച് പരിക്കേറ്റ ലബോറട്ടറി അസിസ്റ്റന്‍റ് എ.പി. ഇബ്രാഹിം കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.