തമിഴ്‌നാട് ഡിണ്ടിഗലിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്നു മലയാളികൾ മരിച്ചു

keralanews three malayalees died in an accident in tamilnadu

ഡിണ്ടിഗല്‍: തമിഴ്‌നാട്ടിലെ ഡിണ്ടിഗലില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. കോട്ടയം സ്വദേശികളായ ജിനോമോന്‍, ജോസഫ്, കൊല്ലം സ്വദേശി ഷാജി എന്നിവരാണ് മരിച്ചത്. 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡിണ്ടിഗലിലെ വടചെന്തൂരിലാണ് സംഭവം. പത്തനംതിട്ടയിൽനിന്നും ബംഗളൂരുവിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഡിണ്ടിഗലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണൂരിൽ നിർമിച്ച നായനാർ അക്കാദമിയുടെ ഉൽഘാടനം ഇന്ന്

keralanews nayanar academy will inaugurated in kannur today

കണ്ണൂർ:കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന ഇ.കെ നായനാരുടെ സ്മരണയ്ക്കായി നിർമിച്ച നായനാർ അക്കാദമി ഇന്ന് സിപിഎം ജനറൽ സെക്രെട്ടറി സീതാറാം യെച്ചൂരി ഉൽഘാടനം ചെയ്യും.വൈകുന്നേരം നാലുമണിക്കാണ് ഉൽഘാടനം നടത്തുക. ബർണ്ണശ്ശേരിയിൽ തിരുവെപ്പതി മിൽ ഉണ്ടായിരുന്ന സ്ഥലത്താണ് അക്കാദമി നിർമിച്ചിരിക്കുന്നത്. അക്കാദമിയുടെ ഭാഗമായി കേരളത്തിലെ കമ്മ്യൂണിസ്റ്റ്-കർഷക പ്രസ്ഥാനത്തിന്റെ ചരിത്രം ഉള്ളടക്കമായിട്ടുള്ള മ്യൂസിയവും സ്ഥാപിച്ചിട്ടുണ്ട്.മ്യൂസിയത്തിന്റെ ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.സിപിഎം സംസ്ഥാന സെക്രെട്ടറി കോടിയേരി ബാലകൃഷ്ണനും ചടങ്ങിൽ സംബന്ധിക്കും.

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷങ്ങൾ ഉൽഘാടനം ചെയ്തു

keralanews the second year anniversary celebration of state cabinet was inaugurated

കണ്ണൂർ:സംസ്ഥാന മന്ത്രി സഭയുടെ രണ്ടാം വാർഷികാഘോഷങ്ങൾ മുഖ്യമന്ത്രി ഉൽഘാടനം ചെയ്തു.ഉൽഘാടന ചടങ്ങിനായി ഒരുക്കിയ പന്തൽ കണികളെക്കൊണ്ട് നിറഞ്ഞു.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് ജനങ്ങളാണ് കളക്റ്ററേറ്റ് മൈതാനിയിലെത്തിയത്. മൈതാനത്തിലേക്കുള്ള കവാടത്തിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് മുഖ്യമന്ത്രിയെയും  മറ്റു മന്ത്രിമാരെയും വേദിയിലേക്ക് ആനയിച്ചത്. ഉൽഘാടന ചടങ്ങുകൾക്കിടയിൽ സർക്കാർ വകുപ്പുകൾ നൽകുന്ന സഹായധന പദ്ധതികളുടെ വിവരങ്ങൾ അടങ്ങുന്ന ‘സർക്കാർ ധനസഹായ പദ്ധതികൾ’ എന്ന പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ഈ പുസ്തകത്തിന്റെ ഇലക്ട്രോണിക് പതിപ്പും പുറത്തിറക്കിയിട്ടുണ്ട്.www.prd.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഇത് ഡൌൺലോഡ് ചെയ്യാം. വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘പൊൻകതിർ’ മെഗാ എക്സിബിഷന്റെ ഉൽഘാടനം മന്ത്രി കെ.കെ ശൈലജ നിർവഹിച്ചു.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജി,പുരാവസ്തു വകുപ്പ്, ഫോക്‌ലോർ അക്കാദമി,മൃഗ സംരക്ഷണ വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും സ്റ്റാളുകളിൽ ഒരുക്കിയിട്ടുണ്ട്.കെഎസ്ഇബി സബ്‌സ്റ്റേഷനുകളുടെ മാതൃകയും എക്‌സിബിഷനിൽ ഒരുക്കിയിട്ടുണ്ട്.ഉൽഘാടന വേദി അലങ്കരിക്കാനായി ആറായിരത്തിലധികം ചെടികൾ ഒരുക്കിയിരുന്നു.വൈവിധ്യമാർന്ന മുളന്തണ്ടുകൾ കൊണ്ട് നിർമിച്ച ഒറ്റതിരി വിളക്കിലാണ് ആഘോഷങ്ങളുടെ തിരിതെളിയിച്ചത്. വേദി അലങ്കരിക്കാൻ ഉപയോഗിച്ച ചെടികൾ ജില്ലയിലെ ഇരുപത്തഞ്ചോളം സ്കൂളുകൾക്ക് നൽകാനാണ് തീരുമാനം. ജില്ലാപഞ്ചായത്ത് വഴി ഇവ സ്കൂളുകൾക്ക് നൽകും.ഇതിന്റെ ഉൽഘാടനം പാലയാട് സ്കൂളിലെ ഗൗരി ശങ്കർ,നവിത എന്നീ വിദ്യാർത്ഥികൾക്ക് ചെടി നൽകി മുഖ്യമന്ത്രി നിർവഹിച്ചു.

തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ സ്കൂളിലെ പ്രവേശനം അനിശ്ചിതത്വത്തിൽ

keralanews uncertainty in the admission in thaliparamba tagor vidyanikethan

തളിപ്പറമ്പ്:തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ സ്കൂളിൽ പ്രവേശനപരീക്ഷ നടത്തി വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന വാദപ്രതിവാദങ്ങൾ കോടതിയിലെത്തിയതോടെ സ്കൂൾ പ്രവേശനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. 5,8 ക്ലാസ്സുകളിലേക്കാണ് പ്രവേശന പരീക്ഷയിലൂടെ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിയിരുന്നത്.പ്രവേശന പരീക്ഷ നടത്തരുതെന്ന് കാണിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത് അടക്കമുള്ള നിരവധി സംഘടനകൾ പരാതിയുമായി രംഗത്ത് വന്നു.ഇതേ തുടർന്ന്  ഇത്തവണ പ്രവേശന പരീക്ഷ നടത്തരുതെന്ന് പൊതു വിദ്യാഭ്യാസ ഡയറക്റ്റർ ഉത്തരവിറക്കി.തുടർന്ന് പ്രവേശന പരീക്ഷ റദ്ദാക്കിക്കൊണ്ട് ഡിപിഐ ഉത്തരവിറക്കി.ഇതിനെ ചോദ്യം ചെയ്ത് സ്കൂളിലെ പൂർവ്വവിദ്യാർത്ഥി സംഘടനയുടെ സെക്രെട്ടറിയും ഒരു കുട്ടിയുടെ രക്ഷിതാവും ഹൈക്കോടതിയെ സമീപിച്ചു.ഇതിന്റെ അടിസ്ഥാനത്തിൽ ഡിപിഐയുടെ ഈ ഉത്തരവ് ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു.കോടതി ഉത്തരവ് വരുന്നതിനു മുൻപ് മറ്റു സ്കൂളുകളിൽ പ്രവേശനം നടത്തുന്നതിന് സമാനമായി പ്രവേശനം നടത്താൻ സ്കൂൾ അധികൃതർ തീരുമാനിച്ചിരുന്നു. ഇതറിഞ്ഞതോടെ രക്ഷിതാക്കളും കുട്ടികളും കൂട്ടത്തോടെ സ്കൂളിലെത്തി. അഞ്ചാം ക്ലാസ്സിലേക്ക് 60 വിദ്യാർത്ഥികൾക്കും എട്ടാം ക്ലാസ്സിലേക്ക് 30 വിദ്യാർത്ഥികൾക്കുമാണ് സാധാരണഗതിയിൽ പ്രവേശനം നൽകിയിരുന്നത്.എന്നാൽ കുട്ടികൾ കൂടുതലായെത്തിയതോടെ പ്രവേശനം നറുക്കെടുപ്പിലൂടെ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനത്തിനെതിരെയും യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള സംഘടനകൾ മുന്നോട്ട് വന്നിട്ടുണ്ട്.നറുക്കെടുപ്പിലൂടെ പ്രവേശനം നടത്തുന്നതിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ ഡിഇഒ ഓഫീസ് ഉപരോധിച്ചു.യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.നറുക്കെടുപ്പ് രീതി താൽക്കാലികമായി ഒഴിവാക്കാമെന്ന ജില്ലാ ഓഫീസറിൽ നിന്നും ലഭിച്ച ഉറപ്പിനെ തുടർന്നാണ് പ്രവർത്തകർ ഉപരോധം അവസാനിപ്പിച്ചത്.ടാഗോർ വിദ്യാനികേതനിലെ പ്രവേശനം നറുക്കെടുപ്പിലൂടെ നടത്തരുതെന്നും അപേക്ഷിച്ച മുഴുവൻ കുട്ടികൾക്കും പ്രവേശനം നൽകുന്നതിനുള്ള നടപടിയെടുക്കണമെന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് തളിപ്പറമ്പ് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.

ചരിത്രം കുറിച്ച് സംസ്ഥാനത്ത് പെട്രോൾ വില എൺപതു രൂപ കടന്നു

keralanews the price of petrol in the state croses rs 80
തിരുവനന്തപുരം:ചരിത്രം കുറിച്ച് സംസ്ഥാനത്ത് പെട്രോൾ വില എൺപതു രൂപ കടന്നു.80.1 രൂപയാണ് ഇന്ന് തിരുവനന്തപുരത്തെ പെട്രോൾ വില.ഡീസലിന് 73.6 രൂപയും.കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ആറ് ദിവസം കൊണ്ട് പെട്രോളിന് 1.40 രൂപയും ഡീസലിന് 1.56 രൂപയുമാണ് വർധിച്ചത്.അതേസമയം പെട്രോൾവില ലിറ്ററിനു നാലു രൂപകൂടി ഈ ദിവസങ്ങളിൽ വർധിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പെട്രോൾ, ഡീസൽ എന്നിവയുടെ രാജ്യാന്ത രവിലയും ഡോളർ നിരക്കും കമ്പനികൾക്കുള്ള ശരാശരി ലാഭവും കണക്കാക്കിയാണ് ഈ നിഗമനം.കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 78.72 രൂപയും ഡീസൽ വില 71.85 രൂപയുമാണ്.78.97 രൂപയാണ് കോഴിക്കോട്ടെ പെട്രോൾ വില.ഡീസലിന് 72.12 രൂപയും.

മാഹിയിലെ ആർഎസ്എസ് പ്രവർത്തകൻ ഷമേജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തു

keralanews three cpm workers arrested in connection with the murder of rss worker shamej

കണ്ണൂർ:മാഹിയിലെ ആർഎസ്എസ് പ്രവർത്തകൻ ഷമേജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തു.ഷെബിൻ രവീന്ദ്രൻ, വിജിൻ ചന്ദ്രൻ, എം.എം ഷാജി എന്നിവരാണ് അറസ്റ്റിലായത്.ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.ഇവർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു.വെള്ളിയാഴ്ച രാത്രി വടകരയിലെ ഒരു ലോഡ്ജിൽ വെച്ചാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.മാഹിയിൽ സിപിഎം പ്രവർത്തകനായ കണ്ണിപ്പൊയിൽ ബാബുവിനെ കൊലപ്പെടുത്തിയതിനു തൊട്ടു പിന്നാലെയാണ് ആർഎസ്എസ് പ്രവർത്തകനായ ഷമേജിനെയും കൊലപ്പെടുത്തിയത്. ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ നാലു ബിജെപി പ്രവർത്തകരെ പുതുച്ചേരി പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കണ്ണൂരിൽ അക്രമികൾ ഡ്രൈവിംഗ് സ്കൂളിന്റെ വാഹനങ്ങൾ തകർത്തു

keralanews the vehicles of diving school destoyed by the violeters

കണ്ണൂർ:കണ്ണൂരിൽ അക്രമികൾ ഡ്രൈവിംഗ് സ്കൂളിന്റെ വാഹനങ്ങൾ തകർത്തു.തായത്തെരു റോഡിലെ യുക്തി ഡ്രൈവിങ് സ്‌കൂളിന്റെ എട്ടു വാഹനങ്ങളാണ് അജ്ഞാതരായ അക്രമികള്‍ തകര്‍ത്തിരിക്കുന്നത്.ഡ്രൈവിങ് സ്‌കൂളിനു മുന്‍പില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ മുന്നിലെയും പിന്നിലെയും ചില്ലുകളെല്ലാം തന്നെ തല്ലിത്തകര്‍ത്ത നിലയിലാണ്.സ്‌കൂളിനു പിന്നിലെ മൈതാനത്തു പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങള്‍ അടക്കമുള്ളവ പൂര്‍ണമായും തകർത്തു. മൈതാനത്തു പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ മറിച്ചിട്ട നിലയിലും ഒരു ഇരുചക്ര വാഹനം സമീപത്തെ കാട്ടില്‍ തള്ളിയ നിലയിലുമാണ്.മൂന്ന് ഇരുചക്ര വാഹനങ്ങളിലെ പെട്രോള്‍ ടാങ്കുകളില്‍ പെയിന്റും മണലും വാരിയിട്ടിട്ടുണ്ട്. ഓഫിസിനു പുറത്തുണ്ടായിരുന്ന മേശയും കുത്തിപ്പൊളിച്ച നിലയിലാണ്.രാവിലെ ഡ്രൈവിങ് പരിശീലനത്തിന് ഓഫിസ് തുറക്കാനായി ജീവനക്കാർ എത്തിയപ്പോഴാണ് വാഹനങ്ങള്‍ തകര്‍ത്തിരിക്കുന്ന നിലയില്‍ കണ്ടത്. സംഭവത്തില്‍ ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

കേരളത്തിൽ ഇത്തവണ കാലവർഷം മെയ് 29 ന് എത്തും

keralanews the monsoon rain will be expected to reach kerala on may 29th

തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ കാലവർഷം മേയ് 29ന് എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.പതിവിനു വിപരീതമായി മൂന്ന് ദിവസം മുമ്പേ കാലവര്‍ഷം എത്തുമെന്നാണ് പ്രതീക്ഷ.ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ മേയ് 20ന് എത്തുന്ന മണ്‍സൂണ്‍ മേഘം മേയ് 24ന് ശ്രീലങ്കയില്‍ പെയ്തു തുടങ്ങുമെന്നും പിന്നീട് കേരളത്തിലേയ്ക്കുമെത്തുമെന്നുമാണ് പ്രവചനം. സാധാരണ നിലയിലുള്ള മഴ ഇത്തവണയും ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇരിട്ടി പാലത്തിൽ കണ്ടയ്‌നർ ലോറി കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടു

keralanews container lorry trapped in iritty bridge and traffic interupted

ഇരിട്ടി:ഭാരനിയന്ത്രണ നിർദേശം ലംഘിച്ച് ഇരിട്ടി പാലത്തിൽ  കയറിയ കണ്ടെയ്‌നർ ലോറി പാലത്തിൽ കുടുങ്ങി.ഇതേത്തുടർന്ന്  തലശേരി-കുടക് സംസ്ഥാനാന്തര പാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.ഇന്നലെ രാത്രി 9.45 ഓടെയായിരുന്നു സംഭവം.. ടൗണിൽനിന്നു പാലത്തിൽ കയറുന്ന കവാട ഭാഗത്തു തന്നെ പാലത്തിന്റെ മേൽക്കൂടിന്‍റെ ഭാഗമായുള്ള ഇരുമ്പു ഗർഡറുകളിൽ കണ്ടെയ്‌നറിന്‍റെ മുകൾഭാഗം കുടുങ്ങി.അങ്ങോട്ടും ഇങ്ങോട്ടും മാറ്റാനാവാത്ത അവസ്ഥയിലായിരുന്നു ലോറി.തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ലോറിയുടെ ടയറിന്‍റെ കാറ്റുകൾ അഴിച്ചുവിട്ട് ഉയരവിതാനം ക്രമീകരിക്കാൻ ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. തുടർന്ന് മേൽക്കൂടിന്‍റെ ഒരുഭാഗം മുറിച്ചുനീക്കി.ലോറി പിന്നോട്ടെടുത്തപ്പോൾ വീണ്ടും മേൽക്കൂടിന്‍റെ ഇരുമ്പ് ഗർഡറുകൾ ഉരഞ്ഞുപൊട്ടുകയും വലിയ ശബ്ദമുണ്ടാകുകയും ചെയ്തു. പാലം കുലുങ്ങുകയും ചെയ്തതോടെ കുറച്ചുനേരം ഭീതി പരത്തി. കാലപ്പഴക്കത്താൽ തകർച്ച നേരിടുന്ന ഇരിട്ടി പാലത്തിൽ 12 ടണ്ണിലധികം ഭാരമുള്ള വാഹനം കടന്നുപോകരുതെന്നാണ് ഉത്തരവുള്ളത്. ഇതുറപ്പാക്കാൻ ഇരുവശത്തും ഹോം ഗാർഡിനെയും നിയോഗിച്ചിരുന്നു. പുതിയ പാലത്തിന്‍റെ നിർമാണം ആരംഭിച്ചതോടെ പഴയ പാലത്തിലൂടെ ഒരു നിയന്ത്രണവുമില്ലാതെയായിരുന്നു ഗതാഗതം. അഞ്ചു ദിവസം മുന്പും സമാനമായ രീതിയിൽ പാലത്തിൽ ലോറി കുടുങ്ങിയിരുന്നു. അന്നും മേൽക്കൂട് മുറിച്ചുമാറ്റുകയായിരുന്നു.

മുഴപ്പിലങ്ങാട് എസ്‌ഡിപിഐ നേതാവിനെ കൊലപ്പെടുത്താൻ ശ്രമം

keralanews murder attempt against sdpi leader in muzhappilangad

മുഴപ്പിലങ്ങാട്:എസ്.ഡി.പി.ഐ നേതാവിനെ കൊലപ്പെടുത്താൻ ശ്രമം.എസ്.ഡി.പി.ഐ. മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് അർഷാദ് മഠത്തിന് നേരെയാണ് ഇന്നലെ ഉച്ചയോടെ വധശ്രമം ഉണ്ടായത്.അർഷാദ് ജോലി ചെയ്യുന്ന സ്ഥലത്ത് എത്തിയ അക്രമിസംഘം ഇരുമ്പ് പൈപ്പ് കൊണ്ട് അർഷാദിന്റെ തലക്കടിക്കുകയും ഓടി രക്ഷപ്പെടാൻ ശ്രമിച്ച അർഷാദിന് നേരെ ബോംബെറിയുകയുമായിരുന്നു.സി.പി.ഐ.എം. പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു.ഗുരുതരമായി പരിക്കേറ്റ അർഷാദിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.