നാദാപുരത്ത് ലീഗ് ഓഫീസിന് നേരെ ബോംബേറ്

keralanews bomb attack against league office in nadapuram

കോഴിക്കോട്:നാദാപുരത്ത് ലീഗ് ഓഫീസിന് നേരെ ബോംബേറ്.ഇന്നലെ രാത്രി പതിനൊന്നു മണിയോടുകൂടി  തെരുവൻപറമ്പിലെ ഓഫീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബോംബേറില്‍ ഓഫീസിന്റെ മുന്‍ഭാഗത്തെ ചില്ലുകള്‍ തകരുകയും ഭിത്തിക്ക് കേടുപറ്റുകയും ചെയ്‌തു. ഉഗ്രസ്‌ഫോടന ശേഷിയുള്ള ബോംബാണ് ഓഫീസിന് നേരെ എറിഞ്ഞത്.ശിഹാബ് തങ്ങള്‍ സൗധം എന്ന പേരിലുള്ള ലീഗ് ഓഫീസിന്റെ പണി ഏകദേശം പൂര്‍ത്തിയാക്കിയതാണ്. അടുത്ത് തന്നെ ഉദ്ഘാടനത്തിന് ഒരുങ്ങുന്നതിനിടെയാണ് ആക്രമണം നടന്നത്.ബോംബേറില്‍ പ്രതിഷേധിച്ച്‌ തെരുവൻപറമ്പിൽ ഹര്‍ത്താലിന് മുസ്ലീം ലീഗ് ആഹ്വാനം ചെയ്‌തു. രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറുമണി വരെയാണ് ഹർത്താൽ.നാദാപുരം സി.ഐയുടെ  നേതൃത്വത്തില്‍ പൊലീസ് സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രവാസി മലയാളി ഡൽഹിയിൽ അറസ്റ്റിൽ

keralanews n r i person who issues death threat against chief minister arrested in delhi

ന്യൂഡൽഹി:കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫേസ്ബുക് ലൈവിലൂടെ ഭീഷണി മുഴക്കിയ പ്രവാസി മലയാളി കൃഷ്ണകുമാർ നായർ അറസ്റ്റിൽ.ഡല്‍ഹി വിമാനത്താവളത്തില്‍ വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. കേരളത്തില്‍ വിമാനമിറങ്ങിയാല്‍ പോലീസ് അറസ്റ്റ് ചെയ്യുമെന്ന് ഭയന്ന് ഡല്‍ഹി വിമാനത്താവളം വഴി നാട്ടിലെത്താന്‍ ശ്രമിച്ചെങ്കിലും കൃഷ്ണകുമാര്‍ നായരെ വിമാനമിറങ്ങിയ ഉടനെ തന്നെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.അറസ്റ്റു ചെയ്ത് കേരളാ പൊലീസിന് കൈമാറിയ പ്രതിയെ ഇന്നു തന്നെ കൊച്ചിയില്‍ എത്തിക്കും. ഇവിടെ വെച്ച്‌ വിശദമായി ചോദ്യം ചെയത് ശേഷം കോടതിയില്‍ ഹാജരാക്കും. മുഖ്യമന്ത്രി പിണറായി വിജയനെ കൊല്ലുമെന്ന് പറഞ്ഞാണ് കൃഷ്ണ കുമാര്‍ നായര്‍ ഫേസ്‌ബുക്കിലൂടെ ഭീഷണി മുഴുക്കിയത്. സ്വന്തം ജോലി സ്ഥലവും പേരുമൊക്കെ പറഞ്ഞു കൊണ്ടാണ് ഭീഷണി മുഴക്കിയത്.വീഡിയോ ശ്രദ്ധയില്‍പെട്ടതോടെ പ്രവാസി മലയാളികള്‍ ഇടപെടുകയും മദ്യലഹരിയിലായിരുന്ന ഇയാളെ കൊണ്ട് സംഭവത്തില്‍ മാപ്പു പറയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, മാപ്പു പറച്ചില്‍ കൊണ്ടും കൃഷ്ണകുമാര്‍ നായര്‍ രക്ഷപെട്ടില്ല. ഇയാള്‍ക്കെതിരെ കേരളത്തില്‍ പൊലീസ് കേസെടുത്തു.അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാർജറ്റ് എൻജിനീയറിംഗ് കമ്പനിയുടെ  റിഗിംഗ് സൂപ്പർവൈസറായിരുന്നു കൃഷ്ണകുമാർ.കമ്പനിക്ക് ചീത്തപ്പേരുണ്ടാക്കിയെന്ന കാരണത്താല്‍ ഇയാളെ ജോലിയില്‍ നിന്നും പിരിച്ചു വിടുകയും ചെയ്തിരുന്നു. ഇതോടെയാണ് ഗത്യന്തരമില്ലാതെ ഇയാള്‍ നാട്ടിലേക്ക് വണ്ടി കയറിയതും അറസ്റ്റിലായതും.കൃഷ്ണകുമാരന്‍ നായര്‍ക്കെതിരെ സമൂഹത്തില്‍ പ്രകോപനമുണ്ടാക്കും വിധം സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തി, അപകീര്‍ത്തിപ്പെടുത്തല്‍, വധഭീഷണി മുഴക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.

കെവിൻ വധക്കേസ്;നീനുവിന്റെ ചികിത്സാരേഖകൾ വീട്ടിൽ നിന്നും എടുക്കാൻ അഞ്ചാം പ്രതി ചാക്കോയുടെ വക്കീലിന് കോടതി അനുമതി

keralanews kevin murder case court give permission to chackos advocate to take neenus medical records

കോട്ടയം:കെവിൻ വധക്കേസ്;നീനുവിന്റെ ചികിത്സാരേഖകൾ വീട്ടിൽ നിന്നും എടുക്കാൻ അഞ്ചാം പ്രതി ചാക്കോയുടെ വക്കീലിന് കോടതി അനുമതി. ഏറ്റുമാനൂര്‍ കോടതിയുടെതാണ് നടപടി. പൊലീസിന്റെ സാന്നിധ്യത്തില്‍ ചാക്കോയുടെ അഭിഭാഷകന് ചാക്കോയുടെ പുനലൂരിലെ വീട്ടില്‍ എത്തി ചികിത്സാരേഖകള്‍ എടുക്കാമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ചാക്കോയെയും ഒപ്പം കൊണ്ടുപോകാന്‍ കോടതി അനുമതി നല്‍കി.
നീനുവിന് മാനസിക രോഗമുണ്ടെന്നും അതു തെളിയിക്കുന്ന രേഖകള്‍ എടുക്കാന്‍ അനുവദിക്കണമെന്നും ചാക്കോ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.നീനുവും തന്റെ ഭാര്യ രഹ്നയും മാനസിക രോഗികളാണെന്നും അത് തെളിയിക്കുന്ന രേഖകള്‍ എടുക്കാന്‍ വീടു തുറക്കാന്‍ അനുവദിക്കണമെന്നും ചാക്കോ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ കോടതി പോലീസിന്റെ റിപ്പോര്‍ട്ടും തേടിയിരുന്നു.അതേസമയം, തനിക്ക് മാനസിക രോഗമില്ലെന്നും തിരുവനന്തപുരത്തെ ഒരു ആശുപത്രിയില്‍ കൗണ്‍സിലിംഗിന് തന്നെ കൊണ്ടുപോയപ്പോള്‍ ചികിത്സ വേണ്ടത് മാതാപിതാക്കള്‍ക്കാണെന്നാണ് ഡോക്ടര്‍ അറിയിച്ചതെന്നും നീനുവും നേരത്തെ പറഞ്ഞിരുന്നു.

കട്ടിപ്പാറ ഉരുൾപൊട്ടൽ;അവസാനത്തെയാളുടെയും മൃതദേഹം കണ്ടെത്തി;ഇതോടെ മരണസംഘ്യ 14 ആയി

keralanews kattippara landslide the dead body of last person found deaths were 14

കോഴിക്കോട്:കട്ടിപ്പാറ കരിഞ്ചോലയിൽ ഉരുൾപൊട്ടലിൽ കാണാതായ അവസാനത്തെയാളുടെയും മൃതദേഹം കണ്ടെത്തി.ഉരുള്‍പൊട്ടലില്‍ മരിച്ച അബ്ദു റഹ്മാന്‍റെ ഭാര്യ നഫീസയുടെ മൃതദേഹമാണ് കണ്ടെത്തിയത്.ഇതോടെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം  14 ആയി. ഉരുള്‍പൊട്ടലില്‍ കാണാതായ എല്ലാവരുടെയും മൃതദേഹം ഇതോടെ കണ്ടെത്തി.ദേശീയ ദുരന്തനിവാരണസേനയും ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മണ്ണുമാന്തി യന്ത്രങ്ങളും മറ്റു സംവിധാനങ്ങളും ഉപയോഗിച്ചായിരുന്നു തെരച്ചില്‍. അബ്ദുറഹിമാൻ (60), മുഹമ്മദ് ജാസിം (അഞ്ച്), ദിൽന ഷെറിൻ (ഒമ്പത്), മുഹമ്മദ് ഷഹബാസ് (മൂന്ന്), ഹസൻ (65), ജന്നത്ത് (17), ജാഫറി (35) റിസ്‌വ മറിയം (ഒന്ന്) , നുസ്രത്ത് (26), റിൻഷ മെഹറിൻ (നാല്), ഷംന (25), നിയ ഫാത്തിമ (മൂന്ന്) ആസ്യ എന്നിവരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.

കായംകുളം വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ലോറി ഡ്രൈവർ മരിച്ചു

keralanews lorry driver who was under treatment kayamkulam accident died

കായംകുളം: ദേശീയപാതയിൽ കെഎസ്ആർടിസി മിന്നൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് വണ്ടാനം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ലോറി ഡ്രൈവർ മരിച്ചു. കൊല്ലം ചവറ കുമ്പളത്ത് കുന്നേൽ മോഹനൻ മകൻ സനൽകുമാർ (28) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 5.30 ഓടെ ദേശീയപാതയിൽ കായംകുളം ഒഎൻകെ ജംഗ്ഷനിലാണ് അപകടമുണ്ടായത്. മാനവന്തവാടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മിന്നൽ ബസാണ് അപകടത്തിൽപ്പെട്ടത്. മറ്റൊരു വാഹനത്തെ മറികടന്ന് വേഗതയിലെത്തിയ ബസ് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇരുപതോളം പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസ്;ദിലീപ് സമർപ്പിച്ച ഹർജിയിൽ വിധിപറയുന്നത് മാറ്റി

keralanews actress attack case the verdict on dileeps petition will be on june 27th

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദീലീപ് സമർപ്പിച്ച ഹർജിയിൽ വിധിപറയുന്നത് എറണാകുളം ജില്ലാ സെഷൻസ് കോടതി മാറ്റി.കേസുമായി ബന്ധപ്പെട്ടുള്ള കൂടുതൽ രേഖകൾ വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് മാറ്റിവച്ചിരിക്കുന്നത്. ഹർജി ജൂണ്‍ 27ന് പരിഗണിക്കും.കേസിലെ പ്രതിയായ അഭിഭാഷകൻ പ്രതീഷ് ചാക്കോ സമർപ്പിച്ച വിടുതൽ ഹർജിയും കോടതി മാറ്റിവച്ചു. ഹർജിയിൽ വിശദമായ വാദം കേട്ട ശേഷമായിരിക്കും കോടതി വിധി പ്രസ്താവിക്കുക.നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടി ദീലീപ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജി പരിഗണിച്ച ഹൈക്കോടതി സർക്കാരിന്‍റെ അഭിപ്രായം തേടിയിരിക്കുകയാണ്.കേസ് പരിഗണിക്കുന്നതിന് വനിത ജഡ്ജി വേണം എന്ന നടിയുടെ ഹര്‍ജിയിലും കോടതി എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഈ മാസം 27ന് തന്നെ വിധിപറയും

ഉരുൾപൊട്ടൽ;കട്ടിപ്പാറയിൽ നടന്ന സർവകക്ഷിയോഗത്തിൽ സംഘർഷം;റസാക്ക് എംഎൽഎക്കെതിരെ കയ്യേറ്റശ്രമം

keralanews violence in all party meet in kattippara attack attempt against karatt rasaq mla
താമരശേരി:കട്ടിപ്പാറ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ചേർന്ന സർവകക്ഷിയോഗത്തിൽ നാട്ടുകാരുടെ പ്രതിഷേധം. യോഗത്തിൽ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് ആരോപിച്ച് നാട്ടുകാരിൽ ഒരു വിഭാഗമാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.എംഎൽഎ കാരാട്ട് റസാഖിന്‍റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.തങ്ങളാണ് രക്ഷാപ്രവർത്തനങ്ങൾ മുഖ്യ പങ്ക് വഹിച്ചതെന്നും തങ്ങൾക്ക് സംസാരിക്കാൻ അവസരം നൽകണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ കാരാട്ട് റസാഖ് എംഎല്‍എയെ ഒരു വിഭാഗം കൈയ്യേറ്റം ചെയ്യുകയായിരുന്നു. പൊലീസ് എംഎല്‍എയെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിട്ടുണ്ട്.അതേസമയം കാണാതായിരിക്കുന്ന നഫീസയ്ക്കായി തെരച്ചിൽ തുടരാനും സർവകക്ഷിയോഗത്തിൽ തീരുമാനമായി. തിങ്കളാഴ്ചയും നഫീസയ്ക്കായി ദേശീയ ദുരന്തനിവാരണസേനയും ഫയർഫോഴ്സും പോലീസും ചേർന്ന് തെരച്ചിൽ നടത്തി.

കായംകുളത്ത് കെഎസ്ആർടിസി മിന്നൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക്

keralanews 15 people were injured when a ksrtc bus collided with a lorry in kayamkulam

കായംകുളം:ദേശീയപാതയില്‍ കെഎസ്‌ആര്‍ടിസി മിന്നല്‍ സൂപ്പര്‍ എയര്‍ ഡീലക്സ് ബസും ലോറിയും കൂട്ടിയിടിച്ച്‌ 15 പേര്‍ക്ക് പരിക്കേറ്റു.ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കായംകുളം താലൂക്ക് ആശുപത്രിയിലും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ ദേശീയപാതയില്‍ കായംകുളം ഒഎന്‍കെ ജംഗ്‌ഷന് സമീപത്താണ് അപകടം നടന്നത്.മാനവന്തവാടിയില്‍ നിന്നും തിരുവന്തപുരത്തേക്ക് പോകുകയായിരുന്ന മിന്നല്‍ ബസ്സാണ് അപകടത്തിൽപ്പെട്ടത്.മറ്റൊരു വാഹനത്തെ മറികടന്ന് വേഗതയിലെത്തിയ ബസ് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ ബസ് ഡ്രൈവര്‍ പിന്നിലേക്ക് തെറിച്ചുവീണു. നിയന്ത്രണം വിട്ട ബസ് ഡ്രൈവറില്ലാതെ മുന്നൂറ് മീറ്റർ മുൻപോട്ട് പോവുകയും സമീപത്തെ വീടിന്‍റെ മതിലിലേക്ക് ഇടിച്ചുകയറി നില്‍ക്കുകയുമായിരുന്നു. പുലർച്ചെയായതിനാൽ ദേശീയപാതയിൽ തിരക്ക് കുറവായതിനാൽ വന്‍ ദുരന്തമാണ് ഒഴിവായത്.

തീവ്രവാദികൾക്ക് മൊബൈൽ സിമ്മും പണവും എത്തിച്ചു നൽകി;സൗദിയിൽ പിടിയിലായത് കണ്ണൂർ സ്വദേശിയായ ജ്വല്ലറി ഉടമയും കുടുംബവുമെന്ന് സൂചന

keralanews handed over mobile sim and cash to terrorist jewellery owner and family arrested in saudi

റിയാദ്: തീവ്രവാദ സംഘത്തില്‍പ്പെട്ടവര്‍ക്ക് സിംകാര്‍ഡുകളും പണവും നല്‍കിയ കുറ്റത്തിന് സൗദിയിൽ അറസ്റ്റിലായ മലയാളികള്‍ കണ്ണൂര്‍ സ്വദേശികളായ ജ്വല്ലറി ഉടമയും കുടുംബവുമെന്ന് സൂചന.യെമന്‍ അതിര്‍ത്തിയില്‍ സിംകാര്‍ഡ് നല്‍കുന്നതിനിടെയാണ് മൂന്നുപേര്‍ സൗദി സിഐ.ഡിയുടെ പിടിയിലാക്കുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയിലാണ് മറ്റു രണ്ടുപേര്‍ അറസ്റ്റിലായത്. എന്നാല്‍ ഇവര്‍ സ്ത്രീകളാണ്.അതെ സമയം ഇവരുടെ അറസ്റ്റിനെ കുറിച്ച്‌ സൗദി, ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഔദ്യോഗികമായ അറിയിപ്പ് നല്‍കിയിട്ടില്ലെന്നാണ് സൂചന. കണ്ണൂരിലെ പ്രമുഖ ജൂവലറി ഉടമയും മട്ടന്നൂര്‍ എളമ്പാറ സ്വദേശിയുമായ കെ വി മുഹമ്മദും രണ്ട് സഹോദരന്മാരും മരുമകനുമാണ് പിടിയിലായത്. വിവിധ രാജ്യക്കാരുടെ പേരിലുള്ള ഇഖാമ (തിരിച്ചറിയല്‍ കാര്‍ഡ്) ഉപയോഗിച്ച്‌ സിം കാര്‍ഡ് സംഘടിപ്പിച്ചു എന്നതാണ് ഇവർക്കെതിരെയുള്ള കേസ്. വ്യാജ തിരിച്ചറിയല്‍രേഖ ഉപയോഗിച്ച്‌ സിം എടുത്താണ് തീവ്രവാദികള്‍ക്ക് കൈമാറിയത്.ആറ് മാസം മുന്‍പ് ഇതേ കുറ്റത്തിന് ഇവര്‍ അറസ്റ്റിലായിരുന്നു. 25 വര്‍ഷമായി സൗദിയില്‍ താമസിക്കുന്നവരാണ് എല്ലാവരും.ഒരാള്‍ രക്ഷപ്പെട്ട് ഇന്ത്യയിലേക്ക് മടങ്ങിയിട്ടുണ്ടെന്ന വിവരം ദേശീയ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഇയാള്‍ കണ്ണൂരിലെത്തിയിട്ടില്ല.

കെഎസ്ആർടിസി ഇലക്ട്രിക്ക് ബസ് ഇന്ന് സർവീസ് ആരംഭിക്കും

keralanews ksrtc electric bus service will start today

തിരുവനന്തപുരം:കെ എസ് ആര്‍ ടിസിയുടെ പുതിയ പദ്ധതിയായ ഇലക്‌ട്രിക്ക് ബസ് സര്‍വീസ് ഇന്ന് തുടങ്ങും. ആദ്യ സര്‍വീസ് രാവിലെ 11 മണിക്ക് തിരുവനന്തപുരം സെന്‍ട്രന്‍ സ്‌റ്റേഷനില്‍ ഗതാഗത വകുപ്പ് മന്ത്രി എ കെ ശശിന്ദ്രന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.പതിനഞ്ചു ദിവസം പരീക്ഷണാടിസ്ഥാനത്തിലാണ് ബസ് സർവീസ് നടത്തുക.ഇതിൽ അഞ്ചു ദിവസം തിരുവനന്തപുരത്തും അഞ്ചു ദിവസം കൊച്ചിയിലും ബാക്കി അഞ്ചു ദിവസം കോഴിക്കോടുമാണ് ബസ് സർവീസ് നടത്തുക.4 മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 250 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ഈ ബസുകൾക്ക് കഴിയും. ലോഫ്‌ളോറിന്റെ അതേ നിരക്കില്‍ തന്നെയാണ് ഈ എസി ബസുകള്‍ നിരത്തില്‍ ഇറക്കുക. ഹൈദരബാദിലുള്ള ഗോള്‍ഡ് സ്‌റ്റോണ്‍ ഇന്‍ഫ്രാടെക് ആണ് ബസുകള്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യുന്നത്. മറ്റു ഡീസല്‍ വാഹനങ്ങളെ അപേക്ഷിച്ചു ശബ്ദം കുറവാണ് എന്നതും ഇലക്‌ട്രിക്ക് ബസിന്റെ പ്രത്യേകതയാണ്. 40 പുഷ്ബാക്ക് സീറ്റുകള്‍, ആധുനിക സുരക്ഷ സംവിധാനം, സിസിടിവി ക്യാമറ, ജിപിസ്, എന്റര്‍ടൈയ്‌മെന്റ് സിസ്റ്റം എന്നിവയും പുതിയ വാഹനത്തില്‍ ഉണ്ട്. പരീക്ഷണ ഓട്ടം വിജയിച്ചാല്‍ കൂടുതല്‍ സര്‍വീസുകള്‍ നടപ്പിലാക്കും.