റോഡിലേക്ക് കൂറ്റൻ പാറ ഉരുണ്ടുവീണു;സംഭവം സ്വകാര്യ ബസ് കടന്നുപോയതിനു തൊട്ടു പിന്നാലെ;ഒഴിവായത് വൻ ദുരന്തം

keralanews huge rock fell down to the road the incident happened after the private bus passed through

വെള്ളരിക്കുണ്ട്:ബളാല്‍ പഞ്ചായത്തിലെ പുല്ലൊടി പാടി റോഡിലേക്ക് കൂറ്റൻ പാറ അടർന്നു വീണു.ഈ റോഡിലൂടെ സ്വകാര്യ ബസ് കടന്നുപായത്തിനു തൊട്ടു പിന്നാലെയാണ് പാറ ഉരുണ്ടു വീണത്.അതിനാൽ വാൻ ദുരിതമാണ് ഒഴിവായത്.ചൊവ്വാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം.ഇതോടെ റോഡ് ഗതാഗതം തടസപ്പെട്ടു. ടണ്‍ കണക്കിനു ഭാരമുള്ള കല്ല് വീണ് റോഡ് വിണ്ടുകീറി വലിയ ഗര്‍ത്തമായി മാറിയിരിക്കുകയാണ്.കല്ല് റോഡില്‍ നിന്നും താഴേക്ക് ഉരുണ്ടുപോയിരുന്നെങ്കില്‍ താഴെയുള്ള സിവി കോളനിയിലെ ഇരുപതോളം വീടുകളില്‍ പതിച്ച്‌ വന്‍ അപകടം തന്നെ സംഭവിക്കുമായിരുന്നു. വിവരമറിഞ്ഞ് തഹസില്‍ദാര്‍ പി.കുഞ്ഞിക്കണ്ണന്‍, പഞ്ചായത്ത് പ്രസിഡന്റ് എം.രാധാമണി, വൈസ് പ്രസിഡന്റ് രാജു കട്ടക്കയം എന്നിവര്‍ സ്ഥലത്തെത്തി കോളനിയിലെ മുഴുവന്‍ വീട്ടുകാരെയും മാറ്റിപ്പാര്‍പ്പിച്ചു.ഉരുണ്ടുവീണ കല്ലിനോടു ചേര്‍ന്ന മറ്റൊരു കല്ലും ഇളകി നില്‍ക്കുന്നതിനാലാണു വീട്ടുകാരോട് മാറിത്താമസിക്കാന്‍ നിര്‍ദേശം നല്‍കിയത്. യന്ത്രമുപയോഗിച്ചു കല്ല് പൊട്ടിച്ച്‌ നീക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.

കീഴാറ്റൂർ ബൈപാസ്;അലൈൻമെന്റ് പുനഃപരിശോധിക്കണമെന്ന് കേന്ദ്രസംഘത്തിന്റെ റിപ്പോർട്ട്

KANNUR-KERALA 14-03-2018;Vayalkilikal activists and residents protesting against the proposed NH bypass in the paddy fields of Keezhattur in Kannur on Wednesday threatening to immolate themselves with diesel in a bid to prevent National Highway Authority of India staff from entering the area to plant alignment stones

കണ്ണൂര്‍: നിര്‍ദ്ദിഷ്ട കീഴാറ്റൂര്‍ ബൈപ്പാസിന്റെ അലൈന്‍മെന്റ് പുന:പരിശോധിക്കണമെന്ന് ഇത് സംബന്ധിച്ച്‌ പഠിച്ച കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട്. ബൈപ്പാസിനെ കുറിച്ച്‌ പരിസ്ഥിതി സംഘടനകളും കീഴാറ്റൂര്‍ സമരസമിതിയും മുന്നോട്ട് വച്ച ആശങ്കകള്‍ ന്യായമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ബൈപാസ് സ്ഥാപിക്കുമ്പോൾ പ്രദേശത്തെ വയലുകള്‍ നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടി കീഴാറ്റൂരിലെ ‘വയല്‍ക്കിളികള്‍’ എന്ന സംഘടന സമരം നടത്തിയിരുന്നു. ഇവരുടെ ആശങ്ക ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് കേന്ദ്ര സംഘത്തിന്റേത്.വനം – പരിസ്ഥിതി മന്ത്രാലയത്തിന്റെ ബെംഗളൂരുവിലെ മേഖലാ ഓഫീസിലെ റിസര്‍ച്ച്‌ ഓഫിസര്‍ ജോണ്‍ തോമസിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ദേശീയപാത അതോറിറ്റി ഡയറക്ടര്‍ നിര്‍മല്‍ സാദ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് കോഴിക്കോട് മേഖലാ മേധാവി എം.എസ്.ഷീബ എന്നിവരാണ് ഉണ്ടായിരുന്നത്.പാത കടന്നുപോകുന്ന പ്രദേശത്തെ വയലുകള്‍ സംരക്ഷിക്കണമെന്ന് കേന്ദ്ര സംഘം നിര്‍ദ്ദേശിച്ചിട്ടുണ്ട്.വയലിന്റെ മദ്ധ്യത്തിലൂടെയുള്ള ഇപ്പോഴത്തെ അലൈന്‍മെന്റ് വശത്തേക്ക് മാറ്റി വേണം പദ്ധതി നടപ്പാക്കാന്‍. വയലിലൂടെ 100 മീറ്റര്‍ വീതിയിലാണ് റോഡ് കടന്നു പോകുന്നത്.താഴ്ന്ന പ്രദേശമായ കീഴാറ്റൂരിലെ വെള്ളക്കൊട്ടൊഴിവാക്കാന്‍ എല്ലാ മാര്‍ഗങ്ങളും ഉറപ്പാക്കണം. കീഴാറ്റൂരിലെ തോടിന്റെ ഒഴുക്കിന് ഭംഗം വരാത്ത രീതിയില്‍ അലൈന്‍മെന്റ് മാറ്റണം.പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നോട്ട് വച്ച ബദല്‍ നിര്‍ദ്ദേശം പരിഗണിക്കണം. മറ്റ് വഴികള്‍ ഇല്ലെങ്കില്‍ മാത്രമെ നിലവിലെ അലൈന്‍മെന്റ് തുടരാവൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കെഎസ്ആർടിസിയെ ഇന്ന് മുതൽ മൂന്നുമേഖലയാക്കി തിരിക്കും

keralanews k s r t c will divided to three zones from today

തിരുവനന്തപുരം:കെഎസ്ആർടിസിയെ ഇന്ന് മുതൽ മൂന്നുമേഖലയായി തിരിക്കും. തിരുവനന്തപുരം,എറണാകുളം, കോഴിക്കോട് എന്നിങ്ങനെ മൂന്ന് മേഖലകയാണ് തിരിച്ചിട്ടുള്ളത്. ഇതില്‍ തിരുവനന്തപുരം മേഖലയുടെ ഉദ്ഘാടനം ഇന്ന് പകല്‍ 11ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിക്കും.എറണാകുളം, കോഴിക്കോട് മേഖലകളുടെ പ്രഖ്യാപനവും ഇന്ന് നടക്കും.കെഎസ്‌ആര്‍ടിസിയുടെ സാമ്ബത്തിക പ്രതിസന്ധി പഠിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച സുശീല്‍ ഖന്ന റിപ്പോര്‍ട്ടുപ്രകാരമാണ് കെഎസ്‌ആര്‍ടിസിയെ മൂന്ന് ലാഭ മേഖലകളായി തിരിക്കുന്നത്.മൂന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ക്ക് മുന്ന് മേഖലകളുടെ ചുമതല നല്‍കി. ജി അനില്‍കുമാര്‍ (ദക്ഷിണമേഖല), എം ടി സുകുമാരന്‍ (മധ്യമേഖല), സി വി രാജേന്ദ്രന്‍ (ഉത്തരമേഖല) എന്നിവര്‍ക്കാണ് ചുമതല.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകള്‍ ദക്ഷിണ മേഖലയിലും ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകള്‍ മധ്യമേഖലയിലും മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകള്‍ ഉത്തരമേഖലയിലുമായിരിക്കും. ദക്ഷിണമേഖലയുടെ ആസ്ഥാനം തിരുവനന്തപുരം സെന്‍ട്രല്‍  ഡിപ്പോയും മധ്യ മേഖലയുടേത് എറണാകുളം ജെട്ടിയും ഉത്തരമേഖലയുടേത് കോഴിക്കോടുമായിരിക്കും. നിലവിലുള്ള അഞ്ച് സോണുകളില്‍ കൊല്ലം, തൃശൂര്‍ സോണുകള്‍ ഒഴികെയുള്ള മറ്റ് സോണുകള്‍ നിലവിലുള്ള മേഖല ഓഫീസുകളില്‍ നിലനിര്‍ത്തും. മേഖല വിഭജനത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരെ വിവിധ മേഖലകളിലേക്ക് സ്ഥലംമാറ്റിയിട്ടുണ്ട്.

കോട്ടയത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 24 പേർക്ക് പരിക്ക്

keralanews 24 injured in a k s r t c bus accident in kottayam

കോട്ടയം:പാമ്പാടിക്ക് സമീപം നെടുങ്കുഴിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 24 പേര്‍ക്ക് പരിക്ക്. ഉച്ചയ്ക്ക് രണ്ടേമുക്കാലോടുകൂടിയാണ് അപകടം സംഭവിച്ചത്. പരുക്കേറ്റ യാത്രക്കാരില്‍ രണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും 22 പേരെ പാമ്പാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.കുമളിയില്‍ നിന്നും കോട്ടയത്തേക്ക് വന്ന ബസാണ് അപകടത്തില്‍ പെട്ടത്. മുന്നില്‍ പോയ ഓട്ടോറിക്ഷ അപ്രതീക്ഷിതമായി വട്ടംതിരിച്ചപ്പോള്‍ ഇടിക്കാതിരിക്കാനായി ബസ് വെട്ടിച്ചതാണ് അപകടത്തിന് കാരണം.നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കിയത്. പാമ്പാടി,മണ്ണാർക്കാട് എന്നിടങ്ങളിലെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടം നടന്ന സ്ഥലത്ത് ഏറെ നേരമുണ്ടായിരുന്ന ഗതാഗത തടസ്സം പൊലീസ് പിന്നീട് പുനസ്ഥാപിച്ചു.

മാരക മയക്കുമരുന്നുമായി കണ്ണൂർ സ്വദേശി വയനാട്ടിൽ പിടിയിൽ

keralanews kannur native arrested with drug in waynad

സുൽത്താൻബത്തേരി:മാരക മയക്കുമരുന്നുമായി കണ്ണൂർ സ്വദേശി  മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ പിടിയിലായി.കണ്ണൂർ താണ സലഫി സ്കൂളിന് സമീപം വെസ്റ്റ് ന്യൂക് വീട്ടിൽ മുഹമ്മദ് അസിം(24) ആണ് പിടിയിലായത്.ഇയാളിൽ നിന്നും 2 ഗ്രാം എം.ഡി.എം.എ(മെത്തലിൻ ഡയോക്സി മേത്താഫിത്തലിൻ),20 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു.മാരക മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന എം.ഡി.എം.എ 0.1 ഗ്രാം കൈവശം വെച്ചാൽ പോലും പത്തുവർഷം മുതൽ 20 വർഷം വരെ തടവും ഒരുലക്ഷം രൂപ മുതൽ അഞ്ചുലക്ഷം രൂപവരെ പിഴയും ലഭിക്കും.തിങ്കളാഴ്ച രാവിലെ ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ്സിൽ എക്‌സൈസ് അധികൃതർ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലാകുന്നത്.എക്‌സൈസ് ഇൻസ്പെക്റ്റർ കെ.അബ്ദുൽ അസീസ്,പ്രിവന്റീവ് ഓഫീസർ വി.ആർ ബാബുരാജ്,സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.ജോണി,എ.ടി രാമചന്ദ്രൻ എന്നിവരാണ് എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.

തലശ്ശേരി നഗരമധ്യത്തിൽ കടയുടെ സംഭരണശാലയ്ക്ക് തീപിടിച്ചു

keralanews fire broke out in the store room of shop in thalasseri

തലശ്ശേരി:തലശ്ശേരി നഗരമധ്യത്തിൽ കടയുടെ സംഭരണശാലയ്ക്ക് തീപിടിച്ചു.പഴയ ബസ്റ്റാന്റിന് സമീപം ഓ.വി റോഡ് കവലയിലെ കിടയ്ക്ക,തറപ്പായ,ഉന്നം തുടങ്ങിയവ വിൽക്കുന്ന പരവതാനി എന്ന കടയുടെ സംഭരണശാലയ്ക്കാണ് തീപിടിച്ചത്.തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോട് കൂടിയാണ് അപകടം നടന്നത്. കടയുടെ മുകളിലെ സംഭരണശാലയിൽ നിന്നും തീയും പുകയും ഉയർന്നതോടെയാണ് തൊഴിലാളികൾ വിവരമറിയുന്നത്.ഉടൻതന്നെ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു.വിവരമറിഞ്ഞ് പാഞ്ഞെത്തിയ അഗ്നിരക്ഷാ സേന വെള്ളം ചീറ്റി തീയണയ്ക്കാനുള്ള ശ്രമം തുടങ്ങി.സമീപത്തെ കടകളിലേക്കും വെള്ളം ചീറ്റി തീപടരുന്നത് ഒഴിവാക്കി.കുറച്ചു സമയങ്ങൾക്കകം പാനൂർ,മാഹി എന്നിവിടങ്ങളിൽ നിന്നും അഗ്നിരക്ഷാ യൂണിറ്റുകളെത്തി. അരമണിക്കൂറിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി.തീപിടിത്തത്തെ തുടർന്ന് മൂന്നുമണിക്കൂറോളം ഓ.വി റോഡിൽ ഗതാഗത തടസ്സമുണ്ടായി.ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്ന് അഗ്‌നിരക്ഷസേന അധികൃതർ പറഞ്ഞു.

പാലക്കാട് ലോറി ക്‌ളീനർ കല്ലേറിനെ തുടർന്ന് കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത;ഡ്രൈവർ കസ്റ്റഡിയിൽ

keralanews mystrey in the death of lorry cleaner in palakkad driver under custody

പാലക്കാട്:വാളയാർ ചെക്ക് പോസ്റ്റിനു സമീപം ലോറി ക്‌ളീനർ കല്ലേറിനെ തുടർന്ന് കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത.സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ഒപ്പമുണ്ടായിരുന്ന ഡ്രൈവറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.കോയമ്ബത്തൂരില്‍ നിന്നു കേരളത്തിലേക്കു പച്ചക്കറിയുമായെത്തിയ ലോറിയിലെ ക്ലീനര്‍ കോയമ്ബത്തൂര്‍ അണ്ണൂര്‍ വടക്കല്ലൂര്‍ മുരുകേശന്റെ മകന്‍ വിജയ് (മുബാറക്ക് ബാഷ-21) തിങ്കളാഴ്ച വെളുപ്പിനാണു കൊല്ലപ്പെട്ടത്. ലോറിസമരാനുകൂലികളുടെ കല്ലേറിൽ മരിച്ചുവെന്നാണ്‌ ഡ്രൈവര്‍ മൊഴികൊടുത്തിരുന്നത്‌. എന്നാല്‍ ആക്രമണം നടന്നുവെന്ന്‌ പറയുന്ന സ്‌ഥലത്തെ കുറിച്ച്‌ മൊഴിമാറ്റിപറഞ്ഞത്‌ പൊലീസ്‌ ശ്രദ്ധിച്ചിരുന്നു.കഞ്ചിക്കോട് ഐടിഐയ്ക്കു സമീപമെത്തിയപ്പോള്‍ കാറിലും ബൈക്കിലുമായെത്തിയ പതിനഞ്ചംഗ സംഘം ദേശീയപാത സര്‍വീസ് റോഡില്‍ ലോറി തടഞ്ഞ് ആക്രമിച്ചെന്നാണ് ഡ്രൈവറുടെ ആദ്യമൊഴി. എന്നാല്‍ പിന്നീട്, കോയമ്ബത്തൂരിലാണു സംഭവം നടന്നതെന്ന് ഇയാള്‍ മൊഴിമാറ്റി. കോയമ്ബത്തൂരിനും വാളയാറിനും ഇടയില്‍ എട്ടിമടൈയിലാണ് വിജയ് അക്രമിക്കപ്പെട്ടതെന്നാണു പൊലീസിന്റെ നിഗമനം.അതേസമയം പ്രണയിച്ച യുവതിയെ വിവാഹം ചെയ്യുന്നതിനായി വിജയ് അടുത്തിടെ മതം മാറിയിരുന്നു. അതിനാൽ ഇത് ദുരഭിമാനക്കൊലയാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

വൈക്കത്ത് മാതൃഭൂമി ന്യൂസ് സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

keralanews the dead body of one who went missing when the mathrubhumi news teams boat capsizes

വൈക്കം:വെള്ളപ്പൊക്ക ദുരിതം റിപ്പോർട്ട് ചെയ്യാനെത്തിയ വൈക്കത്ത് മാതൃഭൂമി ന്യൂസ് സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞ് കാണാതായ രണ്ടുപേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.രണ്ടാമത്തെയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.സംഘത്തിലുണ്ടായിരുന്ന മൂന്നു പേരെ നാട്ടുകാർ രക്ഷിച്ചു.തലയോലപ്പറമ്ബിലെ മാതൃഭൂമി ന്യൂസ് പ്രാദേശിക ലേഖകന്‍ സജിയുടെ മൃതദേഹമാണ് കിട്ടിയത്.തിരുവല്ല ബ്യൂറോ ഡ്രൈവര്‍ ബിപിനായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. രാവിലെ തിരച്ചിലിനായി നാവികസേനയുടെ പ്രത്യേക സംഘം എത്തിയിട്ടുണ്ട്. ശക്തമായ അടിയൊഴുക്കുള്ള സ്ഥലമാണ് ഇവിടെ. അതിനോടൊപ്പം തന്നെ നല്ല മഴയും തുടരുകയാണ്. ഇത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. കോട്ടയം ജില്ലയിലെ കടുത്തുരുത്തി കല്ലറയ്ക്കടുത്ത് കരിയാറിൽ ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം നടന്നത്.കടുത്തുരുത്തി കരിയാറിനടുത്ത് എഴുമാതുരുത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു മടങ്ങുന്നതിനിടെ ആയിരുന്നു അപകടം നടന്നത്. തുഴഞ്ഞയാള്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് വള്ളത്തിലുണ്ടായിരുന്നത്.മാതൃഭൂമി ന്യൂസ് കോട്ടയം റിപ്പോര്‍ട്ടര്‍ കെ.ബി.ശ്രീധരന്‍ (28), തിരുവല്ല ബ്യൂറോയിലെ ക്യാമറാമാന്‍ അഭിലാഷ് എസ്.നായര്‍ (26), വള്ളം തുഴഞ്ഞിരുന്ന മുണ്ടാര്‍ അഭിലാഷ് ഭവന്‍ കെ.പി.അഭിലാഷ് (40) എന്നിവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.എഴുമാന്തുരുത്തില്‍ നിന്ന് ഏഴു കിലോമീറ്റര്‍ അകലെ നാലു വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട മൂണ്ടാറിലേക്ക് എന്‍ജിന്‍ പിടിപ്പിച്ച രണ്ടു ചെറുവള്ളങ്ങളിലാണ് ചാനല്‍ സംഘം പോയത്. തിരിച്ചു വരുമ്പോൾ അഞ്ചുപേരും ഒരു വള്ളത്തില്‍ കയറുകയായിരുന്നു. കനാലിന്റെ ആഴമേറിയ ഭാഗത്താണ് വള്ളം മറിഞ്ഞത്.

കോഴിക്കോട് രണ്ടുവയസ്സുകാരൻ മരിച്ചത് ഷിഗെല്ല ബാധമൂലമല്ലെന്ന് റിപ്പോർട്ട്

keralanews the death of two year old child in kozhikkode was not due to shigella virus infection

കോഴിക്കോട്:കോഴിക്കോട് രണ്ടുവയസ്സുകാരൻ മരിച്ചത് ഷിഗെല്ല വൈറസ് ബാധമൂലമല്ലെന്ന് റിപ്പോർട്ട്.മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ കുട്ടിയുടെ ശരീരത്തില്‍ ഷിഗല്ലെ ബാധ ഇല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.പുതുപ്പാടി സ്വദേശി ഹര്‍ഷാദിന്റെ മകന്‍ സിയാദ് ഇന്നലെയാണ് മരിച്ചത്. ഷിഗല്ലെ ബാധിച്ചാണ് കുട്ടി മരിച്ചത് എന്ന റിപ്പോര്‍ട്ടുള്‍ പുറത്തുവന്നിരുന്നു. തുര്‍ന്നാണ് കുട്ടിയുടെ രക്ത സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചത്. വയറിളക്കത്തെ തുടര്‍ന്ന് ജൂലൈ 18 നാണ് സിയാദിനെ കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ചികത്സയില്‍ അസുഖം ഭേദമാകാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളെജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെവച്ചാണ് കുട്ടി മരിച്ചത്.

നടിയെ ആക്രമിച്ച കേസ്;വിചാരണയ്ക്ക് പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്ന് സർക്കാർ

keralanews need special court and woman judge in the trial of actress attack case

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്നും കേസിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.വനിതാ ജഡ്ജി വേണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യത്തിലുള്ള നിലപാടും സി.ബി.ഐ അന്വേഷണം വേണമെന്ന പ്രതിയായ ദിലീപിന്റെ ആവശ്യത്തിലുള്ള നിലപാടും വ്യക്തമാക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.കേസുമായി ബന്ധപ്പെട്ട രേഖകൾ ദിലീപിന് നൽകിയിട്ടും വീണ്ടും ആവശ്യങ്ങൾ ഉന്നയിച്ച കേസ് വൈകിപ്പിക്കാൻ ദിലീപ് ശ്രമിക്കുകയാണെന്നും സർക്കാർ പറഞ്ഞു.അതേസമയം കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി കോടതി ഇന്ന് പരിഗണിക്കും.