മലപ്പുറം പെരിങ്ങാവിൽ വീടിനു മുകളിൽ മണ്ണിടിഞ്ഞു വീണ് ഏഴുപേർ മരിച്ചു;ഒരാളെ കാണാതായി

keralanews seven died and one missing when land slides on the top of the house in malappuram peringavu

മലപ്പുറം:മലപ്പുറം പെരിങ്ങാവിൽ വീടിനു മുകളിൽ മണ്ണിടിഞ്ഞു വീണ് ഏഴുപേർ മരിച്ചു.ഒരാളെ കാണാതായി.ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോട് കൂടിയാണ് ഇരുനില വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണത്.വീടിനു സമീപം മണ്ണിടിഞ്ഞതിനെ തുടർന്ന് കോഴിക്കൂട് മാറ്റാനായി എത്തിയവരാണ് അപകടത്തിൽപ്പെട്ടത്.കോഴിക്കൂട് മാറ്റുന്നതിനിടെ കൂടുതൽ മണ്ണ് ഇവരുടെ ദേഹത്തേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.ദുരന്ത നിവാരണ സേനയും നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.കാണാതായ ആൾക്കായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തിരച്ചിൽ നടത്തുകയാണ്.ഇന്ന് പുലർച്ചെ കൊണ്ടോട്ടിയിലെ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരുകുടുംബത്തിലെ മൂന്നുപേർ മരിച്ചിരുന്നു.

വെള്ളം കയറിയതിനെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചിട്ടു

keralanews nedumbasseri airport closed for four days

കൊച്ചി:വെള്ളം കയറിയതിനെത്തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചു. മുല്ലപ്പെരിയാറും ഇടുക്കി ചെറുതോണി അണക്കെട്ടും തുറന്നതോടെ വിമാനത്താവളത്തിന്റെ ഓപ്പറേഷന്‍സ് ഏരിയയില്‍ അടക്കം വെള്ളം കയറി.പുലര്‍ച്ചെ നാല് മുതല്‍ രാവിലെ ഏഴു വരെ വിമാനങ്ങള്‍ ഇറങ്ങുന്നതിനായിരുന്നു ആദ്യ ഘട്ടത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.ഇത് പിന്നീട് നാല് ദിവസത്തേക്ക് നീട്ടി.നെടുമ്പാശ്ശേരിയിൽ നിന്നുള്ള എയര്‍ ഇന്ത്യാ എക്സ് പ്രസ് വിമാനങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.എയര്‍ഇന്ത്യ ജിദ്ദ മുംബൈക്കും ഇന്‍ഡിഗോ ദുബായ് ബെംഗളൂരുവിലേക്കും ജെറ്റ് ദോഹ ബെംഗളൂരുവിലേക്കും വഴി തിരിച്ചുവിട്ടു.വെള്ളം കയറിയതിനെത്തുടര്‍ന്ന് നെടുമ്ബാശ്ശേരിയില്‍ നിന്നുള്ള ചില സര്‍വീസുകള്‍ റദ്ദാക്കിയിട്ടുമുണ്ട്.കൊച്ചി -മസ്‌ക്കറ്റ്-കൊച്ചി, കൊച്ചി-ദുബായി-കൊച്ചി സര്‍വീസുകളാണ് റദ്ദാക്കിയത്.അബുദാബിയില്‍ നിന്ന് നെടുമ്ബാശേരി വിമാനത്താവളത്തില്‍ എത്തേണ്ടിയിരുന്ന ഐഎക്‌സ് 452 വിമാനം കോയമ്ബത്തൂര്‍ വിമാനത്താവളത്തിലായിരിക്കും ഇറക്കുക. ദോഹയില്‍ നിന്ന് നെടുമ്ബാശ്ശേരിയില്‍ എത്തേണ്ടിയിരുന്ന ഐഎക്സ്-476 വിമാനം തിരുവനന്തപുരത്തും. അബുദാബിയില്‍ നിന്നും കൊച്ചിയില്‍ എത്തേണ്ടിയിരുന്ന ഐഎക്സ് 452 വിമാനം കോഴിക്കോട് വിമാനത്താവളത്തിലുമായിരിക്കും ഇറക്കുകയെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.

പ്രളയക്കെടുതി രൂക്ഷം;സംസ്ഥാനത്തൊട്ടാകെ റെഡ് അലർട്ട് പ്രഖ്യാപിച്ചു

keralanews heavy flood red alert announced in the state

തിരുവനന്തപുരം:തിരുവനന്തപുരം: തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ മുങ്ങി കേരളം.സംസ്ഥാനത്തെ 33 ഡാമുകള്‍ തുറന്നതോടെ നദികള്‍ നിറഞ്ഞു കവിഞ്ഞ അവസ്ഥയിലാണ്. സംസ്ഥാനത്താകെ 39 അണക്കെട്ടുകളാണ് ഉള്ളത്.ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്‌ച്ചക്ക് ശേഷമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. നേരത്തെ 12 ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. മഴ കനത്തതോടെ തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളില്‍ വ്യാഴാഴ്ച വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിരുന്നു. ഇതിന് ശേഷം സംസ്ഥാന വ്യാപകമായി റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയയിരുന്നു. ഓഗസ്റ്റ് 9ന് ആരംഭിച്ച കനത്ത മഴയെ തുടര്‍ന്ന് ഇതുവരെ 42 മരണം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏഴു പേരെ കാണാതായി. 14 പേര്‍ മുങ്ങി മരിച്ചപ്പോള്‍ 26 പേര്‍ മണ്ണിടിച്ചിലിലാണ് മരണമടഞ്ഞത്. വീട് തകര്‍ന്നും മരം വീണും ഓരോരുത്തര്‍ മരിച്ചു. 34 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 345 വീടുകള്‍ പൂര്‍ണമായും 4588 വീടുകള്‍ ഭാഗികമായും തകര്‍ന്നു.അണക്കെട്ടുകള്‍ പലതും തുറക്കുന്നതിനാല്‍ പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. അതിനാല്‍ പുഴകളിലും ചാലുകളിലും വെള്ളകെട്ടിലും ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനനങ്ങള്‍ നിര്‍ത്താതിരിക്കുവാന്‍ ശ്രദ്ധിക്കണം.പമ്പ അണക്കെട്ട് തുറന്നതും ശക്തമായ മഴയും പമ്പ നദിയില്‍ വെള്ളപ്പൊക്കത്തിന് കാരണമായി.പമ്പ തീരത്തുള്ളവര്‍ക്ക് അതീവ ജാഗ്രത നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. റാന്നി ടൗണ്‍, ഇട്ടിയപ്പാറ, വടശേരിക്കര, ആറന്മുള സത്രക്കടവ് തുടങ്ങിയ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഒഡീഷ തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് കേരളത്തിലെ കനത്ത മഴയക്ക് കാരണം. ഇന്ന് വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമായി എട്ട് ജില്ലകളില്‍ ശക്തമായി മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുകയാണ്.സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന എല്ലാവര്‍ക്കും സര്‍ക്കാര്‍ സഹായമെത്തിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി അറിയിച്ചു. ഇടുക്കിയിലെ സ്ഥിഗതികള്‍ സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാനത്തെ ജലസംഭരണികളെല്ലാം തുറന്നുവിടേണ്ട അസാധാരണ സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. സാധ്യമായ എല്ലാം മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും എല്ലാ സഹായവും സര്‍ക്കാര്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കനത്ത മഴയിൽ ഇരിട്ടി മേഖലയിൽ നാലിടത്ത് ഉരുൾപൊട്ടി

keralanews land slide in four areas of iritty

ഇരിട്ടി:കനത്ത മഴയെ തുടർന്ന് ഇരിട്ടി മേഖലയില്‍ ചൊവ്വാഴ്ച്ച നാലിടത്ത് ഉരുള്‍പൊട്ടി. ആറളം,അയ്യംകുന്ന് പഞ്ചായത്തുകളിലാണ് ജനങ്ങളെ ഭീതിയിലാഴ്ത്തി വീണ്ടും ഉരുള്‍ പൊട്ടിയത്. അഞ്ച് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. 170 പേരെ മാറ്റി പാര്‍പ്പിച്ചു. ആറ് പാലങ്ങള്‍ വെള്ളത്തില്‍ മുങ്ങി. ആറളം ഫാം, മണിക്കടവ്, വട്ടിയാംതോട്, മണിപ്പാറ, പരിക്കളം പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. മേഖലയിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. ഉളിയില്‍ തോട് കരകവിഞ്ഞ് ഉളിയില്‍ ഗവ യുപി സ്‌കൂളില്‍ വെള്ളം കയറി. അയ്യങ്കുന്ന് പഞ്ചായത്തിലെ എടപ്പുഴ, പാറയ്ക്കാമല, കളിതട്ടുംപാറ എന്നിവിടങ്ങളിലാണ് വീണ്ടും ഉരുള്‍പൊട്ടിയത്. പാറയ്ക്കാമലയില്‍ ഒരാഴ്ചക്കിടെ ഇത് മൂന്നാംവട്ടമാണ് ഉരുള്‍പൊട്ടല്‍. സന്ധ്യക്ക് ഏഴോടെ ക്രഷര്‍ പരിസരത്താണ് ഉരുള്‍പൊട്ടിയത്.മേഖലയില്‍ കനത്ത മഴ തുടരുകയാണ്. പുഴകള്‍ കരകവിഞ്ഞു. ആറളം വനത്തില്‍ ഉരുള്‍പൊട്ടി ബാവലിപുഴ കരകവിഞ്ഞു. ആറളം ഫാം ഒറ്റപ്പെട്ടു. ഫാമിലെ ഒന്ന്, രണ്ട്, ബ്ലോക്കുകളില്‍ കുടുങ്ങിയ 30 തൊഴിലാളികളെ സാഹസികമായി പുറത്തെത്തിച്ചു. മലയോര ഹൈവേ അടച്ചു.ഇരിട്ടി നഗരസഭയില്‍ എടക്കാനം റോഡില്‍ വള്ളിയാട് അകം തുരുത്തിക്ക് മുന്നില്‍ ഉരുള്‍പൊട്ടി.തുടർന്നുണ്ടായ  മണ്ണിടിച്ചലില്‍ മടത്തിനകത്ത് ബേബിയുടെ ഇരുനില കോണ്‍ക്രിറ്റ് വീട് പൂര്‍ണ്ണമായി തകര്‍ന്നു. വീടിന്റെ ഒന്നാം നില ഭൂമിയിലേക്ക അമര്‍ന്ന് പോയപ്പോള്‍ രണ്ടാം നില നിലംപൊത്തി. പ്രദേശത്തെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂമി വീണ്ടുകീറി നില്‍ക്കുന്നതിനാല്‍ 8 കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.വട്യം തോട്, പൊയൂര്‍ക്കരി, മാട്ടറ,വയത്തൂര്‍ പാലങ്ങള്‍ വെള്ളത്തില്‍ മുങ്ങി. ഉളിക്കല്‍ പുറവയലില്‍ മൂസാന്‍ പീടിക എന്ന സ്ഥലനാമത്തിന് നിദാനമായ മൂസയുടെ കട നിലംപൊത്തി.കര്‍ണാടകത്തില്‍ കേരളാതിര്‍ത്തി ജില്ലയായ കുടക് പ്രളയ പേമാരിയില്‍ ഒറ്റപ്പെട്ടു.

കനത്ത മഴ;കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

keralanews leave for schools in kozhikkode district tomorrow due to heavy rain

കോഴിക്കോട്: കനത്ത മഴയും വെള്ളപ്പൊക്കവും മൂലം കോഴിക്കോട് ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ മലയോര മേഖലയില്‍ അടക്കം ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും രൂക്ഷമായ സാഹചര്യത്തില്‍ നിരവധി സ്കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് കൂടി പരിഗണിച്ചാണ് അവധി നൽകിയിരിക്കുന്നത്.

കനത്ത മഴ;സംസ്ഥാനത്ത് ഇന്ന് 8 മരണം

keralanews heavy rain eight death in the state today

തിരുവനന്തപുരം:കാലവര്‍ഷക്കെടുതിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഉള്‍പ്പെട്ടെ സംസ്ഥാനത്ത് ഇന്ന് എട്ട് പേര്‍ മരിച്ചു. മലപ്പുറംകൊണ്ടോട്ടിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു.പൂച്ചാലില്‍ കല്ലാടിപ്പാറയില്‍ അസീസ്, ഭാര്യ സുനീറ, ഇവരുടെ മകന്‍ ഉബൈദ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ഇവരുടെ വീടിനു മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു.ഇടുക്കി മൂന്നാറില്‍ ഹോട്ടലിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ജീവനക്കാരനായ തമിഴ്നാട് സ്വദേശി മദന്‍ മരിച്ചു. മൂന്നാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ ആടിയാനിക്കല്‍ ത്രേസ്യാമ്മ മരിച്ചു. ഉരുള്‍പൊട്ടലില്‍ കാണാതായ ഇവരുടെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്.തൃശൂര്‍ വലപ്പാട് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് മത്സ്യത്തൊഴിലാളിയായ രവീന്ദ്രന്‍ മരിച്ചു.പത്തനംതിട്ട റാന്നി ഇട്ടിയപ്പാറയില്‍ വെള്ളത്തില്‍ മുങ്ങിയ വീട്ടില്‍ നിന്ന് ഷോക്കേറ്റ് ചുഴുകുന്നില്‍ ഗ്രേസി മരിച്ചു.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടി;കനത്ത ജാഗ്രത നിർദേശം

keralanews water level in mullapperiyar dam reaches at 142 alert advice

ഇടുക്കി:കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി.ഇത് ആദ്യമായാണ് മുല്ലപ്പെയ്യാറിലെ ജലനിരപ്പ് ൧൪൨ അടിയാകുന്നത്.ജലനിരപ്പ് 140 അടിയിലെത്തിയതോടെയാണ് അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകളിലൂടെ വെള്ളം തുറന്നു വിട്ടത്. 4,489 ഘനയടി വെള്ളമാണ് ഇപ്പോള്‍ പുറത്തേക്ക് ഒഴുക്കുന്നത്. എന്നാല്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഉയരുകയാണ്.പേപ്പാറ അണക്കെട്ടിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണെന്നും ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തേണ്ടി വരുമെന്നുമാണ് വിവരം. നിലവില്‍ രണ്ടു ഷട്ടറുകള്‍ തുറന്നിട്ടുണ്ട്.50 സെന്റീമീറ്റര്‍ വീതമാണ് ഈ ഷട്ടറുകള്‍ തുറന്നിരിക്കുന്നത്. ഇനി തുറക്കുന്ന ഷട്ടറും 50 സെന്റീ മീറ്റര്‍ തന്നെയാകും ഉയര്‍ത്തുകയെന്നാണ് വിവരം.പമ്പ അണക്കെട്ടിലെ ജലനിരപ്പും അനുനിമിഷം ഉയരുകയാണ്. പുലര്‍ച്ചെ അഞ്ചിന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 985.80 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഒന്നും ആറും ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതവും രണ്ട്, മൂന്ന്, നാല്, അഞ്ച് ഷട്ടറുകള്‍ 105 സെന്റീമീറ്റര്‍ വീതവുമാണ് ഇവിടെ ഉയര്‍ത്തിയിരിക്കുന്നത്.

പരിയാരം ദേശീയപാതയിൽ ബസ് തോട്ടിലേക്ക് മറിഞ്ഞ് ഇരുപതുപേർക്ക് പരിക്ക്

keralanews 20 injured in an accident in pariyaram national highway

പരിയാരം:പരിയാരം ദേശീയപാതയിൽ ബസ് തോട്ടിലേക്ക് മറിഞ്ഞ് ഇരുപതുപേർക്ക് പരിക്ക്.പരിയാരം നന്മടം ക്ഷേത്രത്തിനു സമീപം ഞായറാഴ്ച വൈകിട്ടാണ് അപകടം നടന്നത്.കണ്ണൂരിൽ നിന്നും പയ്യന്നൂരിലേക്ക്  പോവുകയായിരുന്ന എ.ജി ബസ് പയ്യന്നൂർ ഭാഗത്തു നിന്നും വരികയായിരുന്ന കെഎസ്ആർടിസി ബസ്സ് മറ്റൊരു ബസ്സിനെ മറികടക്കുമ്പോളുണ്ടാകുന്ന അപകടം ഒഴിവാക്കാനായി വെട്ടിച്ചപ്പോഴാണ് തോട്ടിലേക്ക്  മറിഞ്ഞത്.യാത്രക്കാരെയും ബസ് ജീവനക്കാരെയും നാട്ടുകാരും പോലീസും ചേർന്നാണ് പുറത്തെടുത്തത്.പരിക്കേറ്റവരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ജില്ലയിൽ മഴ തുടരുന്നു;റെഡ് അലർട്ട് ഇന്ന് കൂടി തുടരും

keralanews rain continues in the district red alert will continue today

:ജില്ലയിൽ വിവിധയിടങ്ങളിൽ ഇന്ന് മഴ തുടരുന്നു.എന്നാൽ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്.കഴിഞ്ഞ ദിവസം മഴമൂലം ജില്ലയിൽ നാശനഷ്ട്ടങ്ങൾ ഒന്നും ഉണ്ടായില്ല.24 മില്ലീമീറ്റർ മഴയാണ് ഇന്നലെ ജില്ലയിൽ ലഭിച്ചത്.കനത്ത മഴയും ഉരുൾപൊട്ടലും കാരണം ജില്ലയിൽ പ്രഖ്യാപിച്ച റെഡ് അലർട് ഇന്ന് കൂടി തുടരും.എന്തെങ്കിലും അടിയന്തിര സാഹചര്യം ഉണ്ടായാൽ നേരിടാൻ സന്യവും സജീവമായി രംഗത്തുണ്ട്.മഴ കുറഞ്ഞതിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും മടങ്ങിയവർക്ക് 25 കിലോ അരി ഉൾപ്പെടെയുള്ള കിറ്റുകൾ റെവന്യൂ ഉദ്യോഗസ്ഥർ കൈമാറി. 450 ലേറെ ആളുകൾ ഇപ്പോഴും വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി ഇപ്പോഴും കഴിയുന്നുണ്ട്.ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് കലക്റ്റർ ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കായി നിരവധി സഹായങ്ങളാണ് ലഭിക്കുന്നത്.വ്യക്തികളും സംഘടനകളും അടക്കം സഹായഹസ്തവുമായി മുന്നിട്ടിറങ്ങി. ജില്ലയിലെ ദുരിതബാധിതർക്കൊപ്പം മറ്റു കോളനികളിൽ കഴിയുന്നവർക്കും മറ്റ് ജില്ലകളിൽ ദുരിതമനുഭവിക്കുന്നവർക്കും സഹായം എത്തിക്കാൻ ജില്ലാ ഭരണകൂടം ആലോചിക്കുന്നുണ്ട്.

പ്രളയം;കേന്ദ്രം 100 കോടി അനുവദിച്ചു;കൂടുതൽ തുക അനുവദിക്കുമെന്ന് രാജ്‌നാഥ് സിംഗ്

keralanews flood center alloted 100 crore rupees to kerala more amount will be alloted said rajnath singh

തിരുവനന്തപുരം:സംസ്ഥാനത്തിന് കാലവര്‍ഷക്കെടുതിയില്‍ 8316 കോടി രൂപയുടെ നാശനഷ്ടമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍. ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് കേരളത്തിന് അടിയന്തര സഹായമായി 100 കോടി രൂപ അനുവദിച്ചു. കൂടുതല്‍ തുക അനുവദിക്കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. അടിയന്തിര സഹായമായി 1220 കോടി രൂപ അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യഥാര്‍ത്ഥ നഷ്ടം വിലയിരുത്താന്‍ കൂടുതല്‍ സമയമെടുക്കുമെന്നതിനാല്‍ പ്രാഥമികമായ കണക്കുകളാണ് സംസ്ഥാനം കേന്ദ്രത്തിന് സമര്‍പ്പിച്ചത്. അടിയന്തിര ആശ്വാസമായി 1220 കോടി രൂപ ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.ഇതില്‍ 820 കോടി രൂപ എന്‍.ഡി.ആര്‍.എഫ് മാനദണ്ഡങ്ങള്‍ പ്രകാരം ആദ്യഘട്ടത്തിലുണ്ടായ കാലവര്‍ഷക്കെടുതിക്ക് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടതും, സംസ്ഥാനം സന്ദര്‍ശിച്ച കേന്ദ്രസംഘം ശുപാര്‍ശ ചെയ്തതുമാണ്. എന്നാല്‍ ഒരേ സീസണില്‍ രണ്ടാമതും കേരളം ഗുരുതരമായ പ്രളയഭീഷണി നേരിടുകയാണ്. ഇത് കണക്കിലെടുത്ത് വീണ്ടും കേന്ദ്രസംഘത്തെ അയയ്ക്കണം. കേന്ദ്രത്തിന് വേണ്ടി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.സ്വാതന്ത്ര്യത്തിന് ശേഷം കേരളം നേരിടുന്ന ഏറ്റവും വലിയ പ്രളയമാണ് ഇപ്പോഴത്തേതെന്ന് മാധ്യമങ്ങളെ കണ്ട ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പ്രതികരിച്ചു. അതേസമയം, മികച്ച രീതിയിലാണ് സംസ്ഥാനം ഇപ്പോഴത്തെ സാഹചര്യത്തെ നേരിടുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു . കേരളത്തിലെ പ്രളയക്കെടുതി ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു .കേന്ദ്രസര്‍ക്കാരിന്റെ എല്ലാ പിന്തുണയും കേരളത്തിനുണ്ടാകും.മുഖ്യമന്ത്രി പിണറായി വിജയൻ,കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.ദുരന്ത ബാധിത പ്രദേശങ്ങളിൽ വ്യോമ നിരീക്ഷണം നടത്തിയ അദ്ദേഹം പറവൂർ എളന്തിക്കരയിലെ ദുരിതാശ്വാസ ക്യാമ്പും സന്ദർശിച്ചു.ഡൽഹിയിലേക്ക് മടങ്ങി പോകും വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അദ്ദേഹം മാധ്യമങ്ങളെ കണ്ടു.ഇതിനു മുൻപ് മുഖ്യമന്ത്രി, മന്ത്രിമാർ,പ്രതിപക്ഷ നേതാക്കൾ,മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നു.