സേലം:തമിഴ്‌നാട്ടിലെ സേലത്ത് ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ഏഴുപേരിൽ ആറുപേരും മലയാളികൾ.ഇതില്‍ നാല് പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്.ആലപ്പുഴ സ്വദേശികളായ ജോര്‍ജ് ജോസഫ് (60), ഭാര്യ അല്‍ഫോന്‍സ (55), മകള്‍ ടീനു ജോസഫ് (32), മകളുടെ ഭര്‍ത്താവ് സിജി വിന്‍സന്‍റ് (35) എന്നിവരാണ് മരിച്ച ഒരു കുടുംബത്തിലെ അംഗങ്ങള്‍. എടത്വ സ്വദേശി ജിം ജേക്കബ് (58), ഷാനു (28) എന്നിവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.പുലര്‍ച്ചെ ഒന്നോടെ സേലത്തിന് സമീപം മാങ്കമം എന്ന സ്ഥലത്തായിരുന്നു അപകടം. കൃഷ്ണഗിരിയിലേക്ക് പോവുകയായിരുന്ന തമിഴ്നാട് ബസ് ദേശീയപാതയില്‍ വച്ച് മറ്റൊരു വാഹനത്തിലിടിച്ച ശേഷം റോഡിലെ മീഡിയനിലൂടെ കടന്ന് ബംഗളൂരുവില്‍ നിന്നും തിരുവല്ലയ്ക്ക് എതിർദിശയിലൂടെ വരികയായിരുന്ന യാത്ര ട്രാവൽസിന്റെ ബസ്സിൽ ഇടിക്കുകയായിരുന്നു.സേലം ജില്ലാ കളക്ടര്‍ ഉള്‍പ്പടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. അപകടത്തില്‍ ബസുകള്‍ പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ സേലത്തെ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മലപ്പുറത്ത് സദാചാര ഗുണ്ടകൾ കെട്ടിയിട്ട് മർദിച്ച യുവാവ് ആത്മഹത്യ ചെയ്തു
മലപ്പുറം:കോട്ടക്കലിൽ സദാചാര പൊലീസ് ചമഞ്ഞ് ആള്‍ക്കൂട്ടം കെട്ടിയിട്ട് മർദിച്ച യുവാവ് ആത്മഹത്യ ചെയ്തു.മലപ്പുറം കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദാണ് മരിച്ചത്. രാത്രി സംശകരമായ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ച് കഴിഞ്ഞ 27നാണ് യുവാവിനെ ആള്‍ക്കൂട്ടം അക്രമിച്ചത്.ബലപ്രയോഗത്തിലുടെ സാജിദിനെ കെട്ടിയിട്ട ശേഷം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ദൃശ്യങ്ങള്‍ വാട്സാപ്പിലൂടെ പ്രചരിപ്പിച്ചു. ഇതില്‍ മനം നൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
സാജിദ് താസമിക്കുന്ന പണിക്കര്‍പ്പടി എന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള മമ്മാലിപ്പടി എന്ന സ്ഥലത്തെ വീടിന് സമീപത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ചാണ് ഒരു സംഘമാളുകള്‍ യുവാവിനെ മര്‍ദ്ദിച്ചത്. കയര്‍ കൊണ്ട് കൈകാലുകള്‍ കെട്ടിയിട്ട ശേഷമായിരുന്നു മര്‍ദ്ദനം. മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇവര്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് പൊലീസെത്തിയാണ് സാജിദിനെ മോചിപ്പിച്ചത്. എന്നാല്‍, ആര്‍ക്കെതിരെയും കേസെടുത്തിരുന്നില്ല. സാജിദിന് പരിക്കേറ്റില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. സാജിദിനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്നലെ രാവിലെ മുതലാണ് വാട്‌സ് ആപ്പിലും മറ്റും പ്രചരിച്ച് തുടങ്ങിയത്. സാജിദിന്റെ സുഹൃത്തുക്കള്‍ക്കും സന്ദേശം ലഭിച്ചു.ഇന്നലെ രാത്രിയാണ് സാജിദിനെ വീടിന് സമീപത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
സസ്പെൻഷനിലായ വില്ലേജ് ഓഫീസർ ആത്മഹത്യയ്ക്ക് ശ്രമിച്ചു
ബോവിക്കാനം:സസ്പെൻഷനിലായ വില്ലേജ് ഓഫീസർ കയ്യിലെ ഞരമ്പ് മുറിച്ച ആത്മഹത്യയ്ക്ക് ശ്രമിച്ചു.മുളിയാർ വില്ലേജ് ഓഫീസർ എ.ബിന്ദുവിനെയാണ്(45) കൈഞരമ്പ് മുറിച്ച നിലയിൽ സഹപ്രവർത്തകർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടുകൂടിയാണ് സംഭവം.വില്ലേജ് ഓഫീസർ കൃത്യമായി ഓഫീസിലെത്തുന്നില്ലെന്നും ജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾക്ക് കാലതാമസം വരുത്തുന്നുവെന്നും ആരോപിച്ച് വെള്ളിയാഴ്ച ഡിവൈഎഫ്ഐ പ്രവർത്തകർ വില്ലേജ് ഓഫീസിനു മുൻപിൽ ധർണ നടത്തിയിരുന്നു.ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് കെ.ജയൻ കാടകം,ബ്ലോക്ക് സെക്രെട്ടറി കെ.വി നവീൻ,ജോയിന്റ് സെക്രെട്ടറി സനത്ത് കോട്ടൂർ എന്നിവർ രാവിലെ പതിനൊന്നരയോടെ വില്ലേജ് ഓഫീസിലെത്തിയപ്പോൾ ബിന്ദു സ്ഥലത്തുണ്ടായിരുന്നില്ല.ഈ സമയത്ത് നിരവധിപേർ സേവനം കാത്ത് വില്ലേജ് ഓഫീസിൽ ഉണ്ടായിരുന്നു.ഫോണിൽ വിളിച്ചിട്ടും വില്ലേജ് ഓഫീസർ എടുത്തില്ല.തുടർന്ന് പ്രവർത്തകർ ഇക്കാര്യം കല്കട്ടരെ അറിയിക്കുകയായിരുന്നു. തുടർന്ന് ഡെപ്യുട്ടി കലക്റ്റർ സ്ഥലത്തെത്തി അന്വേഷണം നടത്തി.ഇതിന്റെ അടിസ്ഥാനത്തിൽ കലക്റ്റർ ഡി.സജിത്ത് ബാബു ബിന്ദുവിനെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.അനധികൃതമായി ജോലിക്ക് ഹാജരാകാതിരിക്കൽ, പൊതുജനത്തിന് ലഭിക്കേണ്ട സേവനങ്ങൾക്ക് കാലതാമസം വരുത്തൽ,ഭൂനികുതി പിരിക്കുന്നതിലെ അനാസ്ഥ തുടങ്ങിയ കുറ്റങ്ങളുടെ പേരിലാണ് ബിന്ദുവിനെതിരെ നടപടി സ്വീകരിച്ചത്.ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടി ഓഫീസിലെത്തിയ ബിന്ദു വൈകുന്നേരത്തോടെയാണ് സസ്‌പെൻഷൻ വിവരമറിഞ്ഞത്.ഇതോടെ കയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.സഹപ്രവർത്തകർ ചേർന്ന് ആശുപത്രിയിലെത്തിച്ച ബിന്ദു അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.അതേസമയം മാസാവസാനമായതിനാൽ താലൂക്ക് ഓഫീസിൽ പോയതിനാലാണ് ബിന്ദു ഓഫീസിൽ എത്താൻ താമസിച്ചതെന്ന് സഹപ്രവർത്തകർ പറഞ്ഞു.
കണ്ണൂർ മെഡിക്കൽ കോളേജിൽ പഠനാവസരം നഷ്ട്ടപ്പെട്ട 2016-17 ബാച്ചിലെ വിദ്യാർത്ഥികൾക്ക് 20 ലക്ഷം രൂപ വീതം തിരിച്ചുനല്കും
കണ്ണൂർ:കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ 2016-17 ബാച്ചിൽ പഠനാവസരം നഷ്ട്ടപ്പെട്ട വിദ്യാർത്ഥികൾക്ക് മാനേജ്‌മന്റ് 20 ലക്ഷം രൂപ വീതം തിരികെ നൽകും.വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുകയാണ് ചെയ്യുക.എന്നാൽ സുപ്രീം കോടതി വിധിച്ചത് ഒരുവർഷത്തെ ഫീസിന്റെ ഇരട്ടിയല്ലെന്നും മൊത്തം നൽകിയ തുകയുടെ ഇരട്ടിയാണെന്നും മെഡിക്കൽ പ്രവേശന മേൽനോട്ട സമിതിയുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി.പ്രവേശനത്തിൽ മെറിറ്റ് പാലിക്കാതെ ക്രമക്കേട് കാട്ടിയതിനാൽ പഠനവസരം നഷ്ട്ടപ്പെട്ട വിദ്യാർത്ഥികൾക്ക് അവർ നൽകിയ തുകയുടെ ഇരട്ടി സെപ്റ്റംബർ നാലിനകം തിരിച്ചുനൽകിയാൽ ഈ വര്ഷം എംബിബിഎസ് പ്രവേശനത്തിന് അനുമതി ലഭിക്കുമെന്നാണ് സുപ്രീം കോടതി വിധി.വാർഷിക ഫീസ് പത്തുലക്ഷമായിരുന്നുവെങ്കിലും പലരിൽ നിന്നും അഞ്ചുവർഷത്തെ ഫീസ് മുഴുവനായും മൂന്നുവർഷത്തെ ഫീസും പത്തുലക്ഷം രൂപ നിക്ഷേപമായും വാങ്ങിയിരുന്നു.പത്തുലക്ഷം രൂപ നിക്ഷേപമടക്കം അറുപതു ലക്ഷം രൂപവരെ നൽകിയതായി 110 ഓളം വിദ്യാർഥികൾ പ്രവേശനമേൽനോട്ട സമിതി മുൻപാകെ മൊഴിനല്കിയിരുന്നു.അടച്ച തുകയുടെ ഇരട്ടി നൽകിയില്ലെങ്കിൽ ഈ വർഷത്തെ പ്രവേശനം തടയുമെന്ന് 2016-17 ബാച്ചിലെ വിദ്യാർഥികൾ മുന്നറിയിപ്പ് നൽകിയിരുന്നു.എന്നാൽ വിഷയത്തിൽ മെഡിക്കൽ കോളേജ് മാനേജ്‌മെന്റിന്റെ വിശദീകരണം ഇതുവരെ ലഭിച്ചിട്ടില്ല.അതേസമയം മാനേജ്‌മന്റ് തിരികെ നൽകിയ തുകയുടെ വിവരം തിങ്കളാഴ്ച അറിയിക്കണമെന്ന് 2016-17 ബാച്ചിലെ വിദ്യാർത്ഥികൾക്ക് മെഡിക്കൽ പ്രവേശന മേൽനോട്ട സമിതി നിർദേശം നൽകിയിട്ടുണ്ട്.മാനേജ്മെന്റിൽ നിന്നും ലഭിക്കാനുള്ള സർട്ടിഫിക്കറ്റുകൾ,മറ്റു രേഖകൾ എന്നിവ സംബന്ധിച്ചും വിവരം നൽകണമെന്ന് നിർദേശമുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷ കമ്മീഷണർക്ക് അന്നുതന്നെ വിവരം കൈമാറും.ഈ വിവരങ്ങൾ പരിശോധിച്ച ശേഷമാണ് സെപ്റ്റംബർ നാലാം തീയതി നടക്കുന്ന എംബിബിഎസ് സ്പോട് അഡ്മിഷനിൽ കണ്ണൂർ മെഡിക്കൽ കോളേജിനെ പങ്കെടുപ്പിക്കണമോ എന്ന് തീരുമാനിക്കുക.
മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടിയായി കടലിൽ മാലിന്യ ശേഖരം;മൽസ്യലഭ്യതയും കുറഞ്ഞു
കണ്ണൂർ:പ്രളയ ശേഷം മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടിയായി കടലിൽ മാലിന്യ ശേഖരം. മത്സ്യത്തിന്റെ ലഭ്യതയും കുത്തനെ കുറഞ്ഞു.മാലിന്യം കുടുങ്ങി വല ഉപയോഗ ശൂന്യമാകുന്നത് മീൻപിടുത്തക്കാരെ സാരമായി ബാധിച്ചിട്ടുണ്ട്.ട്രോളിങ് നിരോധനവും പേമാരിയും കഴിഞ്ഞപ്പോൾ മാലിന്യം ഒരു വില്ലനായി എത്തിയിരിക്കുകയാണ്.ഓഖി ദുരന്തത്തിന് ശേഷവും സമാനമായ രീതിയിൽ സംഭവിച്ചിരുന്നു.തോടുകളിൽ നിന്നും പുഴകളിൽ നിന്നും മറ്റുമുള്ള മാലിന്യങ്ങൾ പ്രളയത്തെ തുടർന്ന് കടലിലേക്ക് വൻതോതിൽ ഒഴുകി എത്തുകയായിരുന്നു. പ്ലാസ്റ്റിക്കാണ് കൂട്ടത്തിലേറെയും.പരമ്പരാഗത രീതിൽ മൽസ്യബന്ധനം നടത്തുന്ന മുഴപ്പിലങ്ങാട്ടെ മത്സ്യത്തൊഴിലാളികൾക്ക് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടലിൽ നിന്നും ലഭിക്കുന്നത് മാലിന്യങ്ങളാണ്.മുൻപ് നാലുകൊട്ട മീൻ ലഭിക്കുന്നിടത്ത് ഇപ്പോൾ ലഭിക്കുന്നത് മൂന്നു കൊട്ട മീനും ഒരുകോട്ട മാലിന്യങ്ങളുമാണെന്ന് മൽസ്യത്തൊഴിലാളികൾ പറയുന്നു.വലിയ വള്ളങ്ങളെ അപേക്ഷിച്ച് ചെറിയ വള്ളങ്ങളിൽ പോകുന്നവരുടെ വലകളിലാണ് മാലിന്യങ്ങൾ കൂടുതലായും കുടുങ്ങുന്നത്.അതേസമയം ആഴക്കടലിലും മത്സ്യത്തിന്റെ ലഭ്യത വളരെ കുറവാണെന്ന് മൽസ്യത്തൊഴിലാളികൾ സാക്ഷ്യപ്പെടുത്തുന്നു.
സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് പ്രവർത്തി ദിവസം
തിരുവനന്തപുരം:സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് പ്രവർത്തി ദിവസം.പ്രളയത്തെ തുടർന്ന് നിരവധി അധ്യയന ദിവസങ്ങൾ നഷപ്പെട്ടിരുന്നു.ഇതിനാലാണ് ഇന്ന് സ്കൂളുകൾക്ക് പ്രവർത്തി ദിനമാക്കിയത്.
മത്സ്യത്തൊഴിലാളി വിഭാഗത്തില്‍ നിന്നും 200 പേരെ കോസ്റ്റല്‍ വാര്‍ഡര്‍മാരായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം
തിരുവനന്തപുരം: മത്സ്യത്തൊഴിലാളി വിഭാഗത്തില്‍ നിന്നുള്ളവരെ പോലീസ് വകുപ്പില്‍ കോസ്റ്റല്‍ വാര്‍ഡര്‍മാരായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം.കരാറടിസ്ഥാനത്തിലാണ് 200 പേരെ നിയമിക്കുക. ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം.ജൂലൈ 13ന് പൊന്നാനിയിലുണ്ടായ കടല്‍ ക്ഷോഭത്തില്‍ തകര്‍ന്ന മത്സ്യബന്ധന ബോട്ടുകള്‍ക്കും ഉപകരണങ്ങള്‍ക്കുമുണ്ടായ നഷ്ടത്തിന് തുല്യമായ നഷ്ടപരിഹാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും.മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ നിയമത്തില്‍ ഭേദഗതി വരുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു. കടാശ്വാസത്തിന് പരിഗണിക്കുന്നതിനുള്ള കാലപരിധി 2008 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കുന്നതിനാലാണ് പ്രധാനമായും ഭേദഗതി കൊണ്ടുവരുന്നത്. സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളുടെ ചെയര്‍മാന്‍മാരുടെയും വൈസ് ചെയര്‍മാന്‍മാരുടെയും ഓണറേറിയും പുതുക്കി നിശ്ചയിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. കേരള അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡുമായി ലയിപ്പിച്ച കേരള കൊത്തൊഴിലാളി വിദഗ്ധ തൊഴിലാളി ക്ഷേമപദ്ധതിയിലെ സ്ഥിരം ജീവനക്കാര്‍ക്ക് ശമ്ബളപരിഷ്‌കരണം നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്.
കാസർകോട്ട് യുവതിയെയും കുഞ്ഞിനേയും തട്ടിക്കൊണ്ടുപോയെന്ന സംഭവത്തിൽ വൻ ട്വിസ്റ്റ്; തട്ടിക്കൊണ്ടുപോയതല്ല യുവതി കാമുകനോടൊപ്പം ഒളിച്ചോടിയതാണെന്ന് പോലീസ്
കാസർകോഡ്:ചിറ്റാരിക്കാൽ വെള്ളടുക്കത്ത് യുവതിയെയും മൂന്നു വയസ്സുള്ള മകനെയും അജ്ഞത സംഘം തട്ടിക്കൊണ്ടുപോയെന്ന സംഭവത്തിൽ വൻ ട്വിസ്റ്റ്.തട്ടിക്കൊണ്ടുപോയതല്ല യുവതി കാമുകനോടൊപ്പം ഒളിച്ചോടിയതാണെന്ന് പോലീസ് കണ്ടെത്തി.ഇവരെ കോഴിക്കോട്ടു വച്ചു കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു. ചിറ്റാരിക്കല്‍ സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയെയും മൂന്നുവയസ്സുകാരന്‍ മകനെയുമാണ് രാവിലെ പത്തരയോടെ വീട്ടില്‍നിന്നു കാണാതായത്. കാറിലെത്തിയ സംഘം ഇരുവരെയും വീട്ടില്‍നിന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ വന്നത്. വീട്ടില്‍ ഒരു സംഘമെത്തിയെന്നും അവര്‍ തങ്ങളെ ഉപദ്രവിച്ചുവെന്നും ഫോണിലൂടെ യുവതി ഭര്‍ത്താവിനെ ഫോണില്‍ അറിയിച്ചിരുന്നു. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായി. വീട്ടിലെത്തിയ ഭര്‍ത്താവ് കണ്ടത് സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. ഭര്‍ത്താവ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയെയും കുഞ്ഞിനെയും മറ്റൊരാളോടൊപ്പം കോഴിക്കോട്ടുവച്ചു പിടികൂടുകയായിരുന്നു.റെയില്‍വേ പൊലീസ് ആണ് ഇവരെ കസ്റ്റഡിലെടുത്തത്. തുടര്‍ന്നാണ് കാര്യങ്ങള്‍ വ്യക്തമായത്. സംഭവം തട്ടിക്കൊണ്ടുപോവല്‍ അല്ലെന്നും യുവതി കാമുകനൊപ്പം ഒളിച്ചോടിയതാണെന്നും പൊലീസ് പറഞ്ഞു. ഭര്‍ത്താവിനെ തെറ്റിദ്ധരിപ്പിക്കാനാണ് യുവതി തട്ടിക്കൊണ്ടുപോവല്‍ കഥ ചമച്ചതെന്നും വ്യക്തമായിട്ടുണ്ട്.
കാസര്‍കോഡ് അമ്മയെയും മൂന്നു വയസ്സുള്ള കുഞ്ഞിനെയും അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി
കാഞ്ഞങ്ങാട്: കാസര്‍കോഡ് ചിറ്റാരിക്കലില്‍ കാറിലെത്തിയ അജ്ഞാതസംഘം അമ്മയെയും കുട്ടിയെയും തട്ടിക്കൊണ്ടുപോയി. ബൈക്ക് മെക്കാനിക്കായ കൈതവേലില്‍ മനുവിന്റെ ഭാര്യ മീനു (22)വിനെയും ഇവരുടെ മൂന്ന് വയസുള്ള മകനെയുമാണ് തട്ടിക്കൊണ്ടുപോയത്.അക്രമി സംഘം വീട്ടിലെത്തിയ വിവരം മീനു ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയി. വെളുത്ത ആള്‍ട്ടോ കാറിലെത്തിയ സംഘമാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്ന് നാട്ടുകാര്‍ മൊഴി നല്‍കിയതായി സൂചനയുണ്ട്. സംഘം ജില്ല വിട്ടുപോകാന്‍ ഇടയില്ലെന്നും ഉടന്‍ കണ്ടെത്തുമെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. വിവരം അറിഞ്ഞ് മനു എത്തുന്നതിന് മുന്‍പ് തന്നെ അക്രമി സംഘം ഇവരെ തട്ടിക്കൊണ്ട് പോയി. ബൈക്ക് മെക്കാനിക്കായ മനു രാവിലെ തന്നെ ജോലിക്ക് പോയിരുന്നു ഇതിന് ശേഷമാണ് സംഭവം. മനു വീട്ടിലെത്തിയപ്പോള്‍ കണ്ടത് അലങ്കോലമായി കിടക്കുന്ന വീടായിരുന്നു. മല്‍പ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളുമുണ്ടായിരുന്നു.വീട്ടില്‍ നിന്നുള്ള ബഹളവും ഒച്ചയും കേട്ടതിന് പിന്നാലെ നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്.എസ്.പി ഡോ.കെ.ശ്രീനിവാസ് ഡി.വൈ.എസ്.പി പി.കെ.സുധാകരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവത്തില്‍ അന്വേഷണം നടത്തുകയാണ്. കണ്ണൂരില്‍ നിന്നുള്ള ഡോഗ് സ്‌കോഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.
കണ്ണൂർ എയർപോർട്ടിൽ കാലിബ്രേഷൻ വിമാനമിറങ്ങി;പരിശോധന ഇന്നും തുടരും
കണ്ണൂർ:കണ്ണൂർ എയർപോർട്ടിൽ കാലിബ്രേഷൻ വിമാനമിറങ്ങി.ഇന്‍സ്ട്രമെന്റല്‍ ലാന്റിംങ് സിസ്റ്റത്തിന്റെ കൃത്യത പരിശോധിക്കുന്നതിന് വേണ്ടിയാണ് എയര്‍പോര്‍ട്ട് അഥോറിറ്റിയുടെ കാലിബ്രേഷന്‍ വിമാനം ഇന്നലെ ഉച്ച തിരിഞ്ഞ് 4.35 ഓടെ പറന്നിറങ്ങിയത്. രണ്ട് മണിയോടെ കണ്ണൂരില്‍ വിമാനമിറങ്ങുമെന്നും മൂന്ന് മണിക്കൂറോളം ആകാശത്ത് വട്ടമിട്ട് പറക്കുമെന്നുമായിരുന്നു അറിയിപ്പ്. എന്നാല്‍ ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ട് ഹൈദരാബാദ് വഴി കണ്ണൂരിലെത്തുമ്ബോഴേക്കും സമയം വൈകിയിരുന്നു. അതിനാല്‍ ഒരു റൗണ്ട് ആകാശത്ത് വട്ടമിട്ട് പറന്നശേഷം വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. പരിശോധന ഇന്നും തുടരും.കാലാവസ്ഥ അനുകൂലമായായാല്‍ രാവിലെ 10 മണിക്ക് തന്നെ പരിശോധന ആരംഭിക്കും. ഒരാഴ്‌ച്ച മുമ്ബ് കാലവര്‍ഷക്കെടുതിയുടെ ഭാഗമായി ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നാവിക സേനയുടെ വിമാനം മൂന്ന് തവണ കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങിയിരുന്നു. കാലിബ്രേഷന്‍ വിമാനത്തിന്റെ പരിശോധന പൂര്‍ത്തിയായാല്‍ സിവില്‍ ഏവിയെഷന്റെ അന്തിമഘട്ട പരിശോധന നടത്തും. ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സിസ്റ്റം പ്രവർത്തന സജ്ജമാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനായി വിമാനം നിരവധി തവണ പറന്നുയരുകയും ലാൻഡിംഗ് ചെയ്യേണ്ടതുമുണ്ട്.പരിശോധന വിജയകരമായാൽ വിമാനം ഇന്ന് വൈകുന്നേരം തന്നെ ഡൽഹിയിലേക്ക് മടങ്ങുമെന്നും അധികൃതർ അറിയിച്ചു.കഴിഞ്ഞ ഫെബ്രുവരിയില്‍ പരീക്ഷണ പറക്കലിന്റെ ഭാഗമായി ഡോണിയര്‍ വിമാനം കണ്ണൂരിലെത്തിയിരുന്നു. ഡി.വി.ഒ. ആര്‍. ഉപകരണ പരിശോധനക്കായിരുന്നു വിമാനമെത്തിയത്.എന്നാല്‍ സിഗ്‌നല്‍ പരിധിയില്‍ വിമാനം വട്ടമിട്ട് പറക്കുകയായിരുന്നു. ഇന്നലെയെത്തിയ വിമാനം റണ്‍വേയില്‍ തന്നെയാണ് ഇറക്കിയത്.