വടകരയിൽ ഇന്ന് ബിജെപി ഹർത്താൽ

keralanews b j p hartal in vatakara today

കോഴിക്കോട്:ജില്ലയിലെ വടകര നിയോജക മണ്ഡലത്തിൽ ഇന്ന് ബിജെപി ഹർത്താൽ.ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയുണ്ടായ ബോംബേറിലും ബിജെപി പഞ്ചായത്തംഗം ശ്യാംരാജ് ഉള്‍പ്പെടെയുള്ളവരെ അക്രമിച്ചതിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വടകര നഗരസഭയിലും ചോറോട്, ഒഞ്ചിയം, അഴിയൂര്‍, ഏറാമല പഞ്ചായത്തുകളിലുമാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി, ദീര്‍ഘദൂര വാഹന സര്‍വീസ്, വിമാനത്താവള യാത്ര എന്നിവയെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കണ്ണൂർ ടൌൺ സി ഐക്കും കുടുംബത്തിനും വധഭീഷണി

keralanews death threat against kannur c i and family

കണ്ണൂർ:കണ്ണൂർ ടൌൺ സി ഐ ടി.കെ രത്നകുമാറിനും കുടുംബത്തിനും നേരെ വധഭീഷണി.സി ഐയുടെ ഭാര്യയുടെ പേരിൽ പോലീസ് ക്വാർട്ടേഴ്സിന്റെ മേൽവിലാസത്തിൽ എത്തിയ കത്തിലാണ് വധഭീഷണി.സിപിഎം നേതാക്കളുടെ നിർദേശത്തിനു വഴങ്ങി നിരപരാധികളെ കൊലക്കേസുകളിൽ പ്രതികളാക്കിയെന്ന് ആരോപിച്ചാണ് ഭീഷണി.കേസിൽ ശിക്ഷിക്കപ്പെട്ടാൽ അപായപ്പെടുത്തി മാത്രമേ ജയിലിലേക്ക് പോകൂ എന്നാണ് കത്തിലെ ഭീഷണി.സഭ്യമല്ലാത്ത ഭാഷയാണ് കത്തിൽ പലയിടത്തും ഉപയോഗിച്ചിരിക്കുന്നത്. കല്യാശ്ശേരിയിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ പി.പി മനോജ് വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥനാണ് സി.ഐ രത്നാകരൻ.ഈ കേസിൽ കുറ്റപത്രം അടുത്ത ദിവസം സമർപ്പിക്കാനിരിക്കെയാണ് ഭീഷണിക്കത്ത് വന്നിരിക്കുന്നത്. പിണറായി സർക്കാരാണ് കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.സംഭവത്തിൽ വളപട്ടണം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കണ്ണൂർ വിമാനത്താവളത്തിൽ സന്ദർശക പ്രവാഹം

keralanews visitors flow in kannur airport (2)

മട്ടന്നൂർ:കണ്ണൂർ വിമാനത്താവളത്തിൽ സന്ദർശക പ്രവാഹം.ഉൽഘാടനത്തിനൊരുങ്ങിയ കണ്ണൂർ രാജ്യാന്തര വിമാനത്താവളം കാണാൻ പൊതുജനങ്ങൾക്ക് ഇന്നലെ മുതൽ ഈ മാസം പന്ത്രണ്ടാം തീയതി വരെ അനുമതി നൽകിയിരുന്നു.സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരടക്കം ആയിരക്കണക്കിന് പേരാണ് ഇന്നലെ വിമാനത്താവളം സന്ദർശിക്കാനെത്തിയത്.സന്ദർശകരുടെ തിരക്ക് നിയന്ത്രിക്കാൻ സെക്യൂരിറ്റി ജീവനക്കാർ നന്നേ പാടുപെട്ടു.രാവിലെ പത്തുമണി മുതലാണ് വിമാനത്താവളത്തിലേക്ക് സന്ദർശകരെ അനുവദിച്ചതെങ്കിലും എട്ടു മണി മുതൽ തന്നെ വിമാനത്താവള കവാടത്തിൽ ആളുകൾ എത്തിത്തുടങ്ങിയിരുന്നു. ടെർമിനൽ ബിൽഡിംഗ് നിറഞ്ഞതോടെ സുരക്ഷാ ഉദ്യോഗസ്ഥർ നിരവധി തവണ ഗേറ്റ് അടച്ചു. ബിൽഡിങ്ങിലെ ജനങ്ങൾ ഇറങ്ങിയതിനു ശേഷമാണ് വീണ്ടും ജനങ്ങളെ കയറ്റിയത്.സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും നൂറുകണക്കിന് വിദ്യാർത്ഥികളും വിമാനത്താവളം കാണാനെത്തിയിരുന്നു.സന്ദർശകരുടെ തിരക്ക് കാരണം മട്ടന്നൂർ ടൗണിലും പരിസരപ്രദേശത്തും രൂക്ഷമായ ഗതാഗത കുരുക്കാണ്  അനുഭവപ്പെട്ടത്.ഉച്ചവരെ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു.കണ്ണൂർ റോഡിൽ കൊതേരി വരെയും ഇരിട്ടി റോഡിൽ കോടതി പരിസരം വരെയും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു.വിമാനത്താവളത്തിലേക്കുള്ള കണ്ണൂർ അഞ്ചരക്കണ്ടി റോഡ് പൂർണ്ണമായും വാഹനങ്ങളെക്കൊണ്ട് നിറഞ്ഞു.തിരക്ക് നിയന്ത്രണാതീതമായതോടെ സുരക്ഷാ ഉദ്യോഗസ്ഥർ ഉച്ചയോടെ വിമാനത്താവളത്തിന്റെ ഗേറ്റ് അടച്ചു.പിന്നീട് തിരക്ക് നിയന്ത്രണ വിധേയമാക്കിയ ശേഷമാണ് ഗേറ്റ് വീണ്ടും തുറന്നത്. ടെർമിനൽ കെട്ടിടത്തിലും എസ്‌കലേറ്ററിലും ആളുകൾ തിങ്ങി നിറഞ്ഞിരുന്നു.തിക്കിലും തിരക്കിലുംപെട്ട് ചിലർക്ക് നിസ്സാര പരിക്കേറ്റു.അവധി ദിവസമായ ഇന്നും വിമാനത്താവളത്തിലെ തിരക്ക് വർധിച്ചേക്കും.

ബസ് ചാർജ് വർധിപ്പിക്കാനാകില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ

keralanews transport minister said that the bus charge will not be increased

കോഴിക്കോട്: ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കാനാവില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. വിഭാഗീയത ഉണ്ടാക്കാനാണ് ബസുടമകളുടെ സമര പ്രഖ്യാപനമെന്നും ജനങ്ങളുടെ മേല്‍ ഭാരം ഏല്‍പ്പിക്കുന്ന നടപടി അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.ബസുടമകളിലെ ഒരു വിഭാഗം മാത്രമാണ് സമര പ്രഖ്യാപനം നടത്തിയത്. ഇത് എടുത്തു ചാടിയുള്ള പ്രഖ്യാപനമാണ്. പൊതു ഗതാഗത സംവിധാനമാകെ പ്രതിസന്ധിയിലാണ്. പ്രശ്‌നങ്ങളോട് സര്‍ക്കാരിന് അനുകമ്ബയാണുള്ളത്. സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന എല്ലാം ചെയ്ത് കൊടുത്തു. ടാക്‌സ് 90 ദിവസം കൊണ്ട് അടക്കുന്ന സംവിധാനം ഉണ്ടാക്കി കൊടുത്തു. 15 വര്‍ഷം കഴിഞ്ഞ ബസ്സുകള്‍ പിന്‍വലിക്കണമെന്ന നിയമത്തില്‍ ഇളവ് കൊടുത്തു. 20 വര്‍ഷമാക്കി.ആറ് മാസം മുന്‍പ് ചാര്‍ജ് വര്‍ധിപ്പിച്ചതാണ്. വിഭാഗീയത ഉണ്ടാക്കാനാണ് സമര പ്രഖ്യാപനം. ജനങ്ങളുടെ മേല്‍ ഭാരം ഏല്‍പ്പിക്കുന്ന നടപടി അംഗീകരിക്കില്ല എന്നും മന്ത്രി പറഞ്ഞു.അതേസമയം കെഎസ്‌ആര്‍ടിസിയില്‍ നിന്ന് ആരെയും പിരിച്ച്‌ വിട്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.വര്‍ഷങ്ങളായി ജോലിക്കെത്താത്തവരുടെ പേര് നീക്കം ചെയ്തതാണ്.ഇവർക്ക് നേരത്തെ നോട്ടീസ് നല്‍കിയതാണ്. കെഎസ്‌ആര്‍ടിസിയില്‍ ജോലി ചെയ്യാന്‍ താല്‍പര്യമില്ലത്തവരാണ് അവര്‍ എന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത;സ്കൂളുകൾക്ക് ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം അവധി നൽകാമെന്ന് ഉത്തരവ്

keralanews possibility of heavy rain order to give leave for schools afternoon

തിരുവനന്തപുരം:സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾക്ക് ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം അവധി നല്കാവുന്നതാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്റ്റർ ഉത്തരവിട്ടു. വിദ്യാഭ്യാസ ഉപഡയറക്റ്റർമാർക്കാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയിരിക്കുന്നത്. ഇടിമിന്നലും വൈദ്യുതി ലൈനിലുണ്ടാകുന്ന തകരാറും മൂലം അപകട സാധ്യത വർധിക്കാൻ ഇടയുള്ളതിനാൽ മുൻകരുതൽ എന്ന നിലയ്ക്കാണ് നിർദേശമെന്നും ജില്ലാ കലക്ടറുടെ കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന ദുരന്തനിവാരണ വിഭാഗവുമായി ആലോചിച്ച്‌ തീരുമാനങ്ങള്‍ കൈക്കൊള്ളാവുന്നതാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നു.

ശബരിമല വിഷയത്തിൽ സർക്കാരുമായുള്ള ചർച്ചയിൽ നിന്നും തന്ത്രി കുടുംബം പിൻവാങ്ങി

keralanews the thantri family withdrew from the discussions with the government on sabarimala issue

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുമായുളള സമവായ ചര്‍ച്ചയില്‍ നിന്ന് തന്ത്രി കുടുംബം പിന്മാറി. തിങ്കളാഴ്ചയായിരുന്നു തന്ത്രി കുടുംബവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്താനിരുന്നത്.കോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കുന്നതില്‍ സര്‍ക്കാരിന്റെ തീരുമാനം അറിഞ്ഞ ശേഷം മതി ചര്‍ച്ചയെന്ന് ശബരിമല തന്ത്രി കണ്ഠര് മോഹനര് പറഞ്ഞു. ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന തീരുമാനം സര്‍ക്കാരിനെ ഇന്ന് തന്നെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.തന്ത്രിമാരെ കൂടാതെ പന്തളം രാജകുടുംബാംഗങ്ങളുമായും തിങ്കളാഴ്ച മുഖ്യമന്ത്രി ചര്‍ച്ച നടത്താനിരുന്നത്. അതേസമയം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ തന്ത്രിമാരും രാജകുടുംബാംഗങ്ങളും താല്പര്യം അറിയിച്ചിട്ടില്ല. സംഭവവികാസങ്ങളില്‍ തങ്ങളുടെ അതൃപ്തി തന്ത്രിമാര്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ അറിയിക്കുകയും ചെയ്തു.

അധ്യാപികയുടെ മർദനത്തിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ കൈഞരമ്പ് മുറിഞ്ഞു;സംഭവം കണ്ണൂർ മമ്പറത്ത്

keralanews second standard students nerve injured after the teacher beat him by steel scale

കണ്ണൂർ:അധ്യാപികയുടെ മർദനത്തിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ കൈഞരമ്പ് മുറിഞ്ഞു.മമ്പറത്തെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് ഈ ക്രൂരത അറങ്ങേറിയത്. പരീക്ഷ എഴുതിയില്ല എന്ന കാരണത്താല്‍ സ്റ്റീല്‍ സ്‌കെയില്‍ കൊണ്ട് കുട്ടിയെ അടിക്കുകയായിരുന്നു. സ്‌കെയില്‍ കൊണ്ടുള്ള അടിയില്‍ കുട്ടിയുടെ കൈ ഞരമ്പ് മുറിയുകയായിരുന്നു. കുഴിയില്‍പീടിക സ്വദേശിയായ ആറുവയസുകാരനാണ് മര്‍ദനമേറ്റത്.കുട്ടിയെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.ചൈൽഡ്‌ലൈൻ പ്രവർത്തകർ ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു.

ബസ് ചാർജ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് നവംബർ ഒന്ന് മുതൽ സ്വകാര്യ ബസ് സമരം

keralanews private bus strike from november 1st demanding charge hike

തിരുവനന്തപുരം:ബസ് ചാർജ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് നവംബർ ഒന്ന് മുതൽ സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം.മിനിമം ചാർജ് പത്തു രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.ഡീസല്‍ വിലവര്‍ധനവിനെ തുടര്‍ന്നാണ് ചാര്‍ജ് വര്‍ദ്ധനവ് വീണ്ടും ആവശ്യപ്പെടുന്നത്. ബസ്സ് ഓര്‍ണേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മറ്റിയാണ് സമരം പ്രഖ്യാപിച്ചത്. ഡീസല്‍ വിലയില്‍ കുറവ് വരുത്തില്ലെന്ന് മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും പ്രതികരിച്ചിരുന്നു. മിനിമം ചാർജ് എട്ടുരൂപയിൽ നിന്നും പത്തു രൂപയാക്കണം,മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരം അഞ്ചു കിലോമീറ്ററിൽ നിന്നും 2.5 കിലോമീറ്ററാക്കണം, വിദ്യാർത്ഥികളുടെ മിനിമം ചാർജ് അഞ്ചു രൂപയാക്കുക എന്നിവയാണ് കമ്മിറ്റിയുടെ പ്രധാന ആവശ്യങ്ങൾ. ഈ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ബസ്സുകളുടെ ഡീസൽ വിലയിൽ ഇളവ് നൽകണം.വാഹന നികുതിയിൽ നിന്നും സ്വകാര്യ ബസ്സുകളെ പൂർണ്ണമായും ഒഴിവാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി

keralanews the remand period of franco mulakkal extended for 14days

കോട്ടയം:കന്യാസ്ത്രീയെ പീജിപ്പിച്ച കേസിൽ ജയിലിൽ കഴിയുന്ന മുൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി.ഈ മാസം ഇരുപതാം തീയതി വരെയാണ് റിമാൻഡ് കാലാവധി.റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ബിഷപ്പിനെ ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കി.കേസ് പരിഗണിച്ച ജഡ്ജി എന്തെങ്കിലും പറയാനുണ്ടോയെന്ന് ചോദിച്ചെങ്കിലും പരാതിയില്ലെന്നായിരുന്നു ഫ്രാങ്കോയുടെ മറുപടി. പൊലീസ് കസ്‌റ്റഡി ആവശ്യപ്പെടാത്തതിനാല്‍ തന്നെ റിമാന്‍ഡ് കാലാവധി നീട്ടുന്നതായി മജിസ്ട്രേട്ട് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫ്രാങ്കോയെ ജയിലിലേക്ക് മടക്കിക്കൊണ്ടുപോയി.അതേസമയം, ബിഷപ്പ് തിങ്കളാഴ്ച ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കും.

വടകരയിൽ ബിജെപി പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്

keralanews bomb attack against the house of b j p worker in vatakara

കോഴിക്കോട്:വടകരയിൽ ബിജെപി പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്.ചോളം വയല്‍ ശ്രീജേഷിന്റെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. നിലവില്‍ സിപിഎം-ബിജെപി സംഘര്‍ഷം പ്രദേശത്ത് നിലനില്‍ക്കുന്നുണ്ട്. അതേസമയം കഴിഞ്ഞ ദിവസം വടകരയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ വീടിനുനേരെ ബോംബാക്രമണമുണ്ടായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ കാനപ്പള്ളി ബാലന്റെ വീടിനുനേരെയാണ് ബോംബേറുണ്ടായത്. ആര്‍ക്കും പരുക്കേറ്റിട്ടില്ല.വടകരയില്‍ യുവമോര്‍ച്ച നേതാവിന്റെ വീടിനു നേരെയും പിന്നാലെ സിപിഎം പ്രാദേശിക നേതാവിന്റെ വീടിനു നേരെയും ആക്രമണം ഉണ്ടായിരുന്നു.