കണ്ണൂർ:തലശ്ശേരിയിൽ നിയന്ത്രണംവിട്ട ബൈക്ക് ബസ്സ് ഷെൽട്ടിന്റെ തൂണിൽ ഇടിച്ച് യുവാവ് മരിച്ചു.മുഴപ്പിലങ്ങാട് മാഹി ബൈപാസ് നിർമാണ കമ്പനിയായ ഇ.കെ.കെ കമ്പനിയിലെ എൻജിനീയർ കൊല്ലം കിഴക്കുംമ്മുക്കരയിൽ ജോസഫിന്റെ മകൻ നിപ്പു ജോസഫ് (30) ആണ് മരണപ്പെട്ടത്.കൂടെ യാത്ര ചെയ്യുകയായിരുന്ന സൈറ്റ് എഞ്ചിനീയർ കൊല്ലം സ്വദേശി ജോർജ് ഉമ്മനെ (35) പരിക്കളോടെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ അർദ്ധരാത്രിയോടെ തലശ്ശേരി കുയ്യാലിയിൽ വെച്ചാണ് അപകടം ഉണ്ടായത്.രണ്ടുപേരും തലശ്ശേരി ചോനാടത്തെ ഓഫീസിൽ നിന്നം ബൈക്കിൽ കുയ്യാലിയിലെ താമസ വീട്ടിലേക്ക് പോവുമ്പോൾ റോഡിലെ കല്ലിൽ തട്ടി ബൈക്ക് തൊട്ടടുത്തുള്ള ബസ്സ് ഷെൽട്ടിന്റെ തൂണിൽ ഇടിച്ചാണ് അപകടം നടന്നത്.ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി ക്ഷതമേറ്റ നിപ്പുവിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മാഹി ജനറൽ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
സ്ത്രീലക്ഷങ്ങൾ അണിനിരന്നു;വൻ മതിലായി വനിതാമതിൽ ഉയർന്നു
തിരുവനന്തപുരം: നവോത്ഥാനമൂല്യങ്ങളുടെ സംരക്ഷണത്തിനായി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ വനിതാ മതില്‍ ഉയര്‍ന്നു.കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന മതിലില്‍ വലിയ സ്ത്രീ പങ്കാളിത്തമാണുണ്ടായത്.നാലു മണിയോടെ നവോത്ഥാന പ്രതിജ്ഞയോടെയാണ് മതില്‍ ആരംഭിച്ചത്. ദേശീയപാതയില്‍ റിഹേഴ്സലിന് ശേഷമാണ് വനിതാ മതില്‍ തീര്‍ത്തത്. മതേതര, നവോത്ഥാന പ്രതിജ്ഞ ചൊല്ലി റോഡിന്‍റെ ഇടതുവശത്തു സ്ത്രീകള്‍ അണിനിരന്നു. പതിനഞ്ചു മിനിറ്റ് ആണ് മതില്‍ നില്‍ക്കുക.ഇതിനുശേഷം ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളില്‍ പൊതുസമ്മേളനം നടക്കും.മതില്‍ ചിത്രീകരിക്കാന്‍ വിദേശമാധ്യമപ്രവര്‍ത്തകരടക്കം തലസ്ഥാനത്തുണ്ട്.ഗിന്നസ് റെക്കോഡിനായി യൂണിവേഴ്‌സല്‍ റെക്കോഡ്സ് ഫോറം വിവരങ്ങള്‍ ശേഖരിക്കും.വയനാട്,ഇടുക്കി, കോട്ടയം,പത്തനംതിട്ട എന്നീ ജില്ലകളിൽ വനിതാമതിൽ ഇല്ല.കാസർകോഡ്,കണ്ണൂർ,കോഴിക്കോട്,മലപ്പുറം,പാലക്കാട്,തൃശൂർ, എറണാകുളം,ആലപ്പുഴ,കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലൂടെയുള്ള ദേശീയപാതയിലാണ് വനിതാമതിൽ അണിചേർന്നത്.മറ്റുജില്ലകളിൽ നിന്നുള്ള പ്രവർത്തകരെ വനിതാമതിൽ തീർക്കുന്ന ജില്ലകളിലേക്ക് എത്തിക്കുകയായിരുന്നു.
വനിതാമതിൽ ഇന്ന്;50 ലക്ഷം സ്ത്രീകൾ അണിനിരക്കും
തിരുവനന്തപുരം:നവോധാനമൂല്യങ്ങൾ സംറക്കുന്നതിനായി വിവിധ സംഘങ്ങളുടെ സഹകരണത്തോടെ സർക്കാർ ഒരുക്കുന്ന വനിതാമതിൽ ഇന്ന്.കാസര്‍കോട് പുതിയ ബസ്‌സ്റ്റാന്‍ഡ് മുതല്‍ തിരുവനന്തപുരം വെള്ളയമ്ബലംവരെ ദേശീയപാതയിലാണ് വനിതാമതില്‍.ദേശീയ പാതയുടെ ഇടത് വശത്ത് കൂടെ നീളുന്ന മതിൽ 10 ജില്ലകളിലൂടെ കടന്നു പോകും. 620 കി.മീ നീളുന്ന മതിലില്‍ 50 ലക്ഷത്തിലേറെ വനിതകള്‍ പങ്കെടുക്കുമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍.മതിലില്‍ കാസര്‍കോട്ട് ആദ്യകണ്ണി മന്ത്രി കെ കെ ശൈലജയും തിരുവനന്തപുരത്ത് അവസാന കണ്ണി ബൃന്ദ കാരാട്ടുമായിരിക്കും.ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നിന് മതിലില്‍ പങ്കെടുക്കാനെത്തുന്നവര്‍ ട്രയലിനായി ദേശീയപാതയില്‍ അണിനിരക്കും. 3.45നായിരിക്കും ട്രയല്‍ നടക്കുന്നത്. നാലുമുതല്‍ 4.15 വരെ മതില്‍ തീര്‍ക്കും.തുടര്‍ന്ന്, നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന പ്രതിജ്ഞയെടുക്കും.കേരളത്തിനകത്തും പുറത്തുമുള്ള കലാസാംസ്‌കാരിക പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ മതിലിനെത്തും. വെള്ളയമ്പലത്ത് നടക്കുന്ന പൊതുയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്, സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവരുടെ സാന്നിധ്യമുണ്ടാവും. നവോത്ഥാന മൂല്യ സംരക്ഷണ സമിതി കൺവീനർ പുന്നല ശ്രീകുമാർ ഉൾപ്പെടെയുള്ള ഭാരവാഹികളും ഇവിടെ പങ്കെടുക്കും.മതില്‍ ചിത്രീകരിക്കാന്‍ വിദേശമാധ്യമപ്രവര്‍ത്തകര്‍ തലസ്ഥാനത്തുണ്ട്. ഗിന്നസ് റെക്കോഡിനായി യൂണിവേഴ്‌സല്‍ റെക്കോഡ്സ് ഫോറം വിവരങ്ങള്‍ ശേഖരിക്കും.
ഉപ്പള റെയിൽവേ സ്റ്റേഷനെ തരംതാഴ്ത്താനുള്ള തീരുമാനത്തിനെതിരെ അനിശ്ചിതകാല റിലേ സത്യാഗ്രഹം നടത്തുന്നു
കാസർകോഡ്: ഒരു നൂറ്റാണ്ടായി നാടിൻറെ തുടിപ്പായിരുന്ന ഉപ്പള റെയിൽവേ സ്റ്റേഷനെ തരംതാഴ്ത്താനുള്ള തീരുമാനത്തിനെതിരെ അനിശ്ചിതകാല റിലേ സത്യാഗ്രഹം നടത്തുന്നു. എച്.ആർ.പി.എം മഞ്ചേശ്വരം താലൂക്ക് കമ്മിറ്റിയും മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായാണ് സത്യാഗ്രഹം നടത്തുക. 2019 ജനുവരി രണ്ടാം തീയതി മുതൽ ഉപ്പള ബസ്സ്റ്റാൻഡിന് എതിർവശം ആരംഭിക്കുന്ന അനിശ്ചിതകാല സത്യാഗ്രഹം വൈകുന്നേരം നാലുമണിക്ക് കാസറഗോഡ് എം എൽ എ എൻ.എ നെല്ലിക്കുന്ന് എംഎൽഎ ഉൽഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ,സന്നദ്ധ സംഘടനകൾ,ക്ലബ് പ്രതിനിധികൾ,വിദ്യാർഥികൾ, പൊതുജനങ്ങൾ, യാത്രക്കാർ,വ്യാപാരികൾ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. റിലേ സത്യാഗ്രഹത്തിന് മുന്നോടിയായി ജനുവരി ഒന്നാം തീയതി വൈകുന്നേരം നാലുമണിക്ക് ഉപ്പള റെയിൽവേ സ്റ്റേഷൻ പരിസരത്ത് സായാഹ്‌ന ധർണ നടത്തും. ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ ജില്ലാ ജനറൽ സെക്രെട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി ധർണ ഉൽഘാടനം ചെയ്യും.
ദിവസേന വിവിധ തീവണ്ടികളിലായി വിദ്യാർത്ഥികളും പൊതു ജനങ്ങളും ചേർന്ന് ആയിരത്തോളം പേർ യാത്രക്കായി എത്തുന്ന റെയിൽവേ സ്റ്റേഷന്റെ ഇന്നത്തെ സ്ഥിതി തികച്ചും പരിതാപകരമാണ്. സ്റ്റേഷൻ സ്ഥാപിച്ച് ഒരുനൂറ്റാണ്ട് പിന്നിടുമ്പോൾ പുരോഗമനവുമില്ലാത്ത റെയിൽവേ ഫ്ലാറ്റ്‌ഫോമുകളും കാടുപിടിച്ച ഇരിപ്പിടങ്ങളും പൊട്ടിപ്പൊളിഞ്ഞ തറയും ഉപയോഗശൂന്യമായ ശൗചാലയവും മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്. രണ്ടു ലക്ഷത്തിലേറെ ജനസംഘ്യയുള്ള പ്രദേശത്തെ ഏക റെയിൽവേ സ്റ്റേഷന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി ജനകീയ പ്രക്ഷോഭങ്ങൾ നടത്തിയിരുന്നെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. ആയിരക്കണക്കിന് യാത്രക്കാർ തങ്ങളുടെ ശ്വാസവായു പോലെ കൊണ്ടു നടന്നിരുന്ന റെയിൽവേ സ്റ്റേഷനാണ് ഇപ്പോൾ അധികൃതർ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് താഴിട്ട് പൂട്ടാനൊരുങ്ങുന്നത്.
ഒരുനൂറ്റാണ്ടിലേറെ പഴക്കമുള്ള ഉപ്പള റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന മഞ്ചേശ്വരം താലൂക്കിൽ എഴുപതോളം സർക്കാർ ഓഫീസുകളും വിദ്യാലയങ്ങളുമടക്കം നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. മംഗൽപാടി,മീഞ്ച,പൈവളിഗ പഞ്ചായത്തുകളിലെ നിരവധി സാധാരണക്കാരായ യാത്രക്കാരാണ് ഈ റെയിൽവേ സ്റ്റേഷനെ നിത്യേന ആശ്രയിക്കുന്നത്. ജനകീയ പ്രക്ഷോഭങ്ങൾ ഫലം കനത്ത സാഹചര്യത്തിലാണ് നിരവധി ആവശ്യങ്ങൾ മുൻനിർത്തി അനിശ്ചിതകാല സമരത്തിന് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ നിർബന്ധിതമായത്. നേത്രാവതി,എഗ്മോർ ട്രെയിനുകൾക്ക് സ്ഥിരം സ്റ്റോപ്പ് അനുവദിക്കുക, റെയിൽവേ മേൽപ്പാലം അനുവദിക്കുക,റിസർവഷൻ കൗണ്ടർ സ്ഥാപിക്കുക,മതിയായ ജീവനക്കാരെ നിയമിക്കുക,നിലവിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ.
കേരളത്തിന്റെ വടക്കെ അറ്റത്തെ താലൂക്കായ മഞ്ചേശ്വരത്തിലെ റവന്യൂ , വിദ്യാഭ്യാസം, സിവിൽ സപ്ലൈസ്, ഫയർ സർവ്വീസ് , ലീഗൽ മെട്രൊളജി, ചരക്ക് സേവന നികുതി ചെക്ക് പോസ്റ്റ് തുടങ്ങി നിരവധി ഓഫീസുകളിലേക്ക് പോകേണ്ട സാധാരണക്കാരും ഉദ്യോഗസ്ഥരും ഏറെ പ്രതീക്ഷയോടെയാണ് ഈ സമരത്തെ കാണുന്നത്. റെയിൽവെ അധികൃതർ ഇത്തവണ തങ്ങളുടെ ന്യായമായ ആവശ്യങ്ങളുടെ മുന്നിൽ കണ്ണു തുറക്കും എന്ന് തന്നെയാണ് വ്യാപാരി സമൂഹവും പൊതുജനങ്ങളും പറയുന്നത്.
അന്തരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറും
തൃശ്ശൂര്‍: ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നലെ അന്തരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറും.ബ്രിട്ടോയുടെ ആഗ്രഹപ്രകാരമാണിതെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ഭാര്യ സീനയുമായി സംസാരിച്ചിരുന്നെന്നും സിപിഎം നേതാവ് പി രാജീവ് അറിയിച്ചു.അതേസമയം അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തുന്നവര്‍ റീത്ത് സമര്‍പ്പിക്കരുതെന്നും ബ്രിട്ടോയുടെ ബന്ധുക്കള്‍ അറിയിച്ചു. നിലവില്‍ തൃശ്ശൂര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.അദ്ദേഹത്തിന്റെ ഭാര്യ സീന കൊല്‍ക്കത്തയില്‍ നിന്ന് ഇന്ന് വൈകീട്ടോടെ എത്തും. കൊച്ചിയിലെ വസതിയിലും ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷം മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിന് കൈമാറും.
കോഴിക്കോട് ബോംബ് നിർമാണത്തിനിടെ സ്ഫോടനം;മൂന്നുപേർക്ക് പരിക്കേറ്റു,യുവാവിന്റെ രണ്ടു കൈപ്പത്തികളും അറ്റു
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പറമ്പത്ത് അബ്‌ദുള്ള മുസ്‌ലിയാര്‍ എന്നയാളുടെ പറമ്പിലാണ് സ്‌ഫോടനം ഉണ്ടായത്.അബ്‌ദുള്ള മുസ്‌ലിയാരുടെ മകന്‍ സാലിമിന്റെ ഇരുകൈകളും അറ്റ് പോയ നിലയിലാണ്. കൂടെയുണ്ടായിരുന്ന മുനീർ,ആരിഫ് എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്.അതേസമയം പരിക്കേറ്റവര്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണെന്നാണ് വിവരം. രാത്രി പന്ത്രണ്ട് മണിയോടെയുണ്ടായ സംഭവം ഇവര്‍ മറച്ച് വച്ചതായും പൊലീസ് പറയുന്നു. രാവിലെ സംഭവം അറിഞ്ഞ് പൊലീസ് ഇവിടേക്ക് എത്തുമ്ബോഴേക്കും സ്ഥലം വൃത്തിയാക്കി തെളിവുകളെല്ലാം നശിപ്പിച്ചിരുന്നു. സംഭവത്തില്‍ കുറ്റ്യാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അയ്യപ്പജ്യോതിക്കിടെ പയ്യന്നൂർ മേഖലയിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് രണ്ടുപേർ കൂടി അറസ്റ്റിൽ
പയ്യന്നൂര്‍: ശബരിമല കര്‍മസമിതി സംഘടിപ്പിച്ച അയ്യപ്പ ജ്യോതിക്കിടെ പയ്യന്നൂര്‍ മേഖലയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കരിവെള്ളൂര്‍ സ്വദേശികളായ വിപിന്‍, സജിത്കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പയ്യന്നൂര്‍ ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.കരിവെള്ളൂര്‍ ആണൂര്‍ വി.വി സ്മാരക വായനശാലക്ക് സമീപമുണ്ടായ അക്രമത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് പറക്കളായിയിലെ ടി.വി.ഗീത(44) യുടെ പരാതിയില്‍ കണ്ടാലറിയാവുന്ന പതിനഞ്ചോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.ഈ കേസിലാണ് രണ്ടുപേർകൂടി അറസ്റ്റിലായിരിക്കുന്നത്.അയ്യപ്പ ജ്യോതിയുമായി ബന്ധപ്പെട്ട് വിവിധ അക്രമ സംഭവങ്ങളില്‍ 162 പേര്‍ക്കെതിരെ കേസെടുത്ത പോലീസ് രണ്ട് സംഭവങ്ങളിലായി 16 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കോഴിക്കോട് ബൈക്ക് വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
കോഴിക്കോട്: ചേളന്നൂരില്‍ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് രണ്ടു യുവാക്കൾ മരിച്ചു.കണ്ണങ്കര സ്വദേശികളായ നിജിന്‍(21), അഭിഷേക്(21) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം.ബൈക്കിന്റെ നിയന്ത്രണം തെറ്റിയതാണ് അപകടകാരണമായി കരുതുന്നത്. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കാസര്‍ഗോഡ് ബേക്കലില്‍ എ എസ് ഐയ്ക്ക് വെട്ടേറ്റു
കാസര്‍ഗോഡ്:കാസര്‍ഗോഡ് ബേക്കലില്‍ എ എസ് ഐയ്ക്ക് വെട്ടേറ്റു.ഗുരുതരമായി പരിക്കേറ്റ ബേക്കല്‍ സ്റ്റേഷനിലെ എ എസ് ഐ ജയരാജനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചേ മൂന്നരയോടെയാണ് സംഭവം നടന്നത്. പട്രോളിംഗിനായി കളനാട് ജംഗ്ഷനിൽ എത്തിയപ്പോൾ ജീപ്പിൽ എസ്‌ഐയും ഡ്രൈവറും മാത്രമാണ് ഉണ്ടായിരുന്നത്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഗതാഗതം തടസ്സപ്പെടുത്തി എട്ടംഗ സംഘം റോഡിൽ നൃത്തം ചെയ്യന്നത് കണ്ട് ഇവരെ പിടിച്ചുമാറ്റാൻ ചെന്നപ്പോഴാണ് പോലീസുകാർക്ക് നേരെ യുവാക്കൾ അക്രമമഴിച്ചുവിട്ടത്.അക്രമത്തിൽ നിന്നും പരിക്കുകളോടെ ഓടിരക്ഷപ്പെട്ട പോലീസ് ജീപ്പ് ഡ്രൈവർ ഇൽഷാദ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. ബേക്കൽ എസ്‌ഐ കെ.പി വിനോദ് കുമാറും സംഘവും സ്ഥലത്തുമ്പോൾ വെട്ടേറ്റ് ചോരയിൽകുളിച്ച് കിടക്കുകയായിരുന്നു ജയരാജൻ.ഉടൻതന്നെ ഉദുമയിലെ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം അവിടെ നിന്നും കാസർകോട്ടെ ആശുപത്രിയിലേക്ക് മാറ്റി.എന്നാൽ പരിക്ക് ഗുരുതരമായതിനാൽ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സിപിഎം നേതാവ് സൈമൺ ബ്രിട്ടോ അന്തരിച്ചു
തൃശൂർ:സിപിഎം നേതാവും മുന്‍ വിദ്യാര്‍ഥി നേതാവുമായ സൈമണ്‍ ബ്രിട്ടോ (64) അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെതുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് അന്തരിച്ചത്.എസ്ഫ്‌ഐയിലെ ശക്തമായ സാന്നിധ്യമായിരിക്കുന്ന സമയത്താണ് അദ്ദേഹം ആക്രമണത്തിനിരയാകുന്നത്. അരയ്ക്ക് താഴെ തളര്‍ന്നിട്ടും രാഷ്ട്രീയ പ്രവര്‍ത്തനം തുടരുകയായിരുന്നു. 1983ലാണ് അദ്ദേഹം എസ്‌എഫ്‌ഐയുടെ സംസ്ഥാന വൈസ് പ്രസിഡന്റാവുന്നത്. രാഷ്ടീയത്തിന് പുറമേ സാഹിത്യത്തിലും ബ്രിട്ടോ തിളങ്ങിയിരുന്നു.എറണാകുളത്തിനടുത്ത് പോഞ്ഞിക്കരയില്‍ നിക്കോളാസ് റോഡ്രിഗ്സിന്റെയും ഇറിന്‍ റോഡ്രിഗ്സിന്റെയും മകനായി 1954 മാര്‍ച്ച് 27നായിരുന്നു സൈമണ്‍ ബ്രിട്ടോയുടെ ജനനം. പച്ചാളം സെന്റ് ജോസഫ് എച്ച്.എസ്, എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ്, ബീഹാറിലെ മിഥില യൂണിവേഴ്‌സിറ്റി, തിരുവനന്തപുരം ലോ അക്കാദമി, എറണാകുളം ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.എല്‍.എല്‍.ബി. പഠനം പൂര്‍ത്തിയാക്കിയിട്ടില്ല. എസ്.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡന്റ്, കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാന പ്രതിനിധി, കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് കൗണ്‍സില്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.