കണ്ണൂർ:പ്ലസ് വൺ പ്രവേശനത്തിനെത്തുന്ന വിദ്യാർത്ഥികളിൽ നിന്നും പിടിഎ ഫണ്ടിന്റെ പേരിൽ വൻതുക ഈടാക്കുന്നതായി പരാതി.വിദ്യാർത്ഥികളിൽ നിന്നും പിടിഎ ഫണ്ടായി 500 രൂപയിൽ കൂടുതൽ വാങ്ങരുതെന്ന സർക്കാർ നിർദേശം നിലനിൽക്കവെയാണ് നിർബന്ധിത പിരിവ്.500 രൂപ തന്നെ ഇത് നല്കാൻ ശേഷിയും സന്നദ്ധതയും ഉള്ളവരിൽ നിന്നും മാത്രമേ ഈടാക്കാവൂ എന്നും നിർദേശിച്ചിരുന്നു.എന്നാൽ മലയോരമേഖലയിലെ ചില വിദ്യാലയങ്ങൾ 2000 മുതൽ 8000 രൂപവരെ പിടിഎ ഫണ്ടായി ഈടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.പിടിഎ ഫണ്ട് വാങ്ങുന്നതിനു രസീത് നൽകണമെന്ന് സർക്കാർ നിർദേശമുണ്ടെങ്കിലും വാങ്ങുന്ന ഫണ്ടിന് രസീതിയൊന്നും നൽകുന്നുമില്ല.രക്ഷിതാക്കളിൽ നിന്നും ഇതിനെതിരെ പരാതിയുയർന്നതോടെ വാങ്ങുന്ന തുകയിൽ 500 രൂപമുതൽ 1000 രൂപവരെ കുറവുവരുത്തിയിട്ടുണ്ട്.എയ്ഡഡ് സ്കൂളുകളിൽ മാനേജ്‌മന്റ് ക്വാട്ടയിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളിൽ നിന്നും വൻ തുകയാണ് ഫീസായി ഈടാക്കുന്നത്.ഇതിനു പുറമെയാണ് ഉന്നത റാങ്ക് നേടി മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളിൽ നിന്നും പിടിഎ ഫണ്ട് എന്ന പേരിൽ പിരിവ് നടത്തുന്നത്. പിടിഎ ഫണ്ട് ഇനത്തിൽ വാങ്ങുന്ന തുക സ്കൂളിലെ നിത്യച്ചിലവുകൾക്കും മറ്റുമാണ് ഉപയോഗിക്കുന്നത്.ഇതിൽ കൂടുതൽ ചിലവുകളും മറ്റും വന്നാൽ രക്ഷിതാക്കളുടെ യോഗം വിളിച്ചുചേർത്ത് അവരുടെ സമ്മതത്തോടെ ഫണ്ട് ശേഖരിക്കാമെന്നും സർക്കാർ നിർദേശമുണ്ട്. ഈ നിർദ്ദേശങ്ങളൊക്കെ നിലനിൽക്കെയാണ് ചിലവിദ്യാലയങ്ങൾ തോന്നിയപോലെ പണം ഈടാക്കുന്നത്.
കണ്ണൂരിൽ വസ്ത്രവ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം;90 ലക്ഷം രൂപയുടെ നഷ്ട്ടം
കണ്ണൂർ:കണ്ണൂരിൽ വസ്ത്രവ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം.എസ്.എൻ പാർക്ക് റോഡിലെ ഇന്ത്യൻ വീവേഴ്‌സ് ഷോറൂമിലാണ്(പഴയ എസ്.ആർ ടെക്സ്) തീപിടുത്തമുണ്ടായത്. തിങ്കളാഴ്ച പുലർച്ചെ രണ്ടരമണിയോടെയാണ് സംഭവം.തുണിത്തരങ്ങളും ഫർണീച്ചറുകളുമെല്ലാം കത്തി നശിച്ചു.തീപടരുന്നതുകണ്ട സമീപവാസിയാണ് അഗ്നിശമനസേനയെ വിവരമറിയിച്ചത്. കണ്ണൂർ,തളിപ്പറമ്പ്,മട്ടന്നൂർ,തലശ്ശേരി, പയ്യന്നൂർ എന്നിവിടങ്ങളിൽ അഗ്നിശമനസേന എത്തിയാണ് തീ കെടുത്തിയത്.ഇൻവെർട്ടറിൽ നിന്നും തീപടർന്നതാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.സതീശൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.
മകളുടെ വിവാഹത്തലേന്ന് വേദിയിൽ പാട്ടുപാടവേ അച്ഛൻ കുഴഞ്ഞുവീണു മരിച്ചു;ഒന്നുമറിയാതെ മകൾക്ക് താലികെട്ട്
കൊല്ലം:മകളുടെ വിവാഹത്തലേന്ന് വേദിയിൽ പാട്ടുപാടവേ അച്ഛൻ കുഴഞ്ഞുവീണു മരിച്ചു.വിവാഹാഘോഷ ചടങ്ങുകളുടെ ഭാഗമായി നടന്ന ഗാനമേളയിൽ പാട്ടുപാടിക്കൊണ്ടിരിക്കവെയാണ് അച്ഛൻ കുഴഞ്ഞു വീണത്.ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഹൃദയാഘാതമായിരുന്നു മരണ കാരണം.കരമന പോലീസ് സ്റ്റേഷനിലെ അഡീഷണൽ സബ് ഇൻസ്പെക്റ്റർ വിഷ്ണുപ്രസാദ്(55) ആണ് മരിച്ചത്.വിഷ്ണുപ്രസാദിന്റെ മകൾ അർച്ചയുടെ വിവാഹമായിരുന്നു ഇന്നലെ.അമരം എന്ന ചിത്രത്തിലെ ‘രാക്കിളി പൊന്മകളെ നിൻ പൂവിളി യാത്രാമൊഴിയാണോ’ എന്ന പാട്ട് ആലപിച്ചുകൊണ്ടിരിക്കെ വിഷ്ണുപ്രസാദ് വേദിയിൽ കുഴഞ്ഞു വീഴുകയായിരുന്നു.ഇതോടെ വിവാഹമേളം ഉയരേണ്ട വീട് ശോകമൂകമായെങ്കിലും ആർച്ചയെയും അമ്മയെയും ആരും മരണ വിവരം അറിയിച്ചില്ല.നെഞ്ചുവേദനയെ തുടർന്ന് അച്ഛൻ ആശുപത്രിയിലാണ് എന്നാണ് ആർച്ചയോട് പറഞ്ഞിരുന്നത്.അടുത്ത ബന്ധുക്കളെയും വരന്റെ ബന്ധുക്കളിൽ ചിലരെ മാത്രവുമാണ് വിവരമറിയിച്ചത്.വിവാഹം മാറ്റിവെയ്ക്കുന്നതിലെ ബുദ്ധിമുട്ട് മൂലം മരണവിവരം അറിയിക്കേണ്ടെന്ന് ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു.തുടർന്ന് നിശ്ചയിച്ചുറപ്പിച്ചത് പോലെ പരിമണം ദുർഗ്ഗാദേവി ക്ഷേത്ര ഓഡിറ്റോറിയത്തിൽ വെച്ച് കടയ്ക്കൽ സ്വദേശി വിഷ്ണുപ്രസാദ് അർച്ചയുടെ കഴുത്തിൽ മിന്നുകെട്ടി.കതിർമണ്ഡപത്തിൽ നിന്നും ഇറങ്ങുമ്പോഴും ആഴ്ച്ച അച്ഛനെപ്പറ്റി തിരക്കി.ആശുപത്രിയിൽ സുഖംപ്രാപിച്ചു വരുന്നതായി ബന്ധുക്കൾ പറഞ്ഞ വാക്ക് വിശ്വസിച്ചാണ് ആഴ്ച്ച ഭർതൃഗൃഹത്തിലേക്ക് യാത്രയായത്.കുടുംബാംഗങ്ങളെ ഇന്ന് രാവിലെ മരണവിവരം അറിയിക്കും.ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ കൊല്ലം എ.ആർ ക്യാമ്പിൽ പൊതുദർശനത്തിനു വെച്ച ശേഷം വൈകുന്നേരം നാലുമണിക്ക് വീട്ടുവളപ്പിൽ സംസ്‌കരിക്കും.
കൊച്ചി നഗരത്തിൽ വൻ തീപിടുത്തം;നാലുകടകൾ കത്തിനശിച്ചു
കൊച്ചി:കൊച്ചി നഗരത്തിൽ വൻ തീപിടുത്തം.ബ്രോഡ്‌വേയിലുള്ള ഭദ്രാ ടെക്‌സ്‌റ്റൈൽസ് എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിലെ നാലുകടകൾ പൂർണ്ണമായും കത്തിനശിച്ചു.12 അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.ഷോര്‍ട്ട് സെര്‍ക്യൂട്ടാണ് തീ പിടിക്കാനുള്ള കാരണമെന്നാണ് പ്രാധമികമായ നിഗമനം.തീപിടുത്തത്തിന് പിന്നാലെ നഗരത്തിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.പ്രദേശത്തുനിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നു.തീപടർന്ന കെട്ടിടത്തിൽ നിന്നും വൻ തോതിൽ പുക ഉയരുന്നത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
പ്ലാസ്റ്റിക് മാലിന്യം;കേരളമുൾപ്പെടെ 25 സംസ്ഥാനങ്ങൾക്ക് ഒരു കോടി രൂപ പിഴ ചുമത്തി
ഡൽഹി: പ്ലാസ്റ്റിക് മാലിന്യം ഇല്ലാതാക്കാൻ സ്ഥിരം സംവിധാനത്തിന് രൂപം കൊടുക്കുന്ന കർമപദ്ധതി സമർപ്പിക്കാതിരുന്നതിന് കേരളമുൾപ്പെടെ 25 സംസ്ഥാനങ്ങൾക്ക് പിഴ ഏർപ്പെടുത്തി. ദേശീയ മലിനീകരണ നിയന്ത്രണ ബോർഡിനു പദ്ധതി സമർപ്പിക്കാനുള്ള അന്തിമതീയതി ഏപ്രിൽ 30 ആയിരുന്നു. ഒരുമാസം ഒരുകോടി രൂപയാണ് പിഴ.ആന്ധ്രപ്രദേശ്, സിക്കിം, ബംഗാൾ എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയും നേരത്തേ പദ്ധതി സമർപ്പിച്ചിരുന്നു. ഇവ ഒഴികെയുള്ള സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഏപ്രിൽ 30നകം പദ്ധതി സമർപ്പിച്ചില്ലെങ്കിൽ മേയ് 1 മുതൽ പിഴ നൽകേണ്ടി വരുമെന്നായിരുന്നു ദേശീയ ഹരിത ട്രൈബ്യൂണലിന്റെ മാർച്ച് 12ലെ വിധി.കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര അടക്കം 22 സംസ്ഥാനങ്ങളിൽ പ്ലാസ്റ്റിക് ക്യാരിബാഗുകൾക്ക് സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കൃത്യമായ മേൽനോട്ടമില്ലാത്തതിനാൽ അവയുടെ ഉപയോഗവും വിൽപനയും അനിയന്ത്രിതമായി തുടരുകയാണെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി. ഈ പട്ടികയിൽ കേരളം പെടുന്നില്ല.
സ്ത്രീകളുടെ സീറ്റിനടുത്തു നിന്നും മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു;കെഎസ്ആര്‍ടിസി കണ്ടക്ടറെ യാത്രക്കാരനും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി
തിരുവനന്തപുരം: സ്ത്രീകളുടെ സീറ്റിനടുത്തു നിന്നും മുന്നിലേക്ക് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ട കെഎസ്ആര്‍ടിസി കണ്ടക്ടറെ യാത്രക്കാരനും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. പാറശാല ഡിപ്പോയിലെ കണ്ടക്ടര്‍ രതീഷ് കുമാറിനാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവമുണ്ടായത്. പാറശാലയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ബസ്.സ്ത്രീകളുടെ സീറ്റിനടുത്തു നിന്നും മാറിനിൽക്കാൻ കണ്ടക്റ്റർ ആവശ്യപ്പെട്ടതിനെ തുടർന്ന് ബാലരാമപുരത്തുവെച്ച് കണ്ടക്ടറും യാത്രക്കാരനുമായി വാക്കേറ്റമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് യാത്രക്കാരന്‍ തന്റെ സുഹൃത്തുക്കളെ ഫോണില്‍ വിളിച്ച് വരുത്തുകയായിരുന്നു. വെടിവച്ചാന്‍ കോവിലിനു സമീപത്തു നിന്നും ഒരു കൂട്ടം ആള്‍ക്കാര്‍ ബസില്‍ അതിക്രമിച്ചു കയറുകയും കണ്ടക്ടറെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.കണ്ടക്ടര്‍ രതീഷ് കുമാര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
വഴിപാട് സ്വർണ്ണത്തിലെ കുറവ്;ശബരിമലയിൽ ഇന്ന് ഓഡിറ്റ് നടത്തുന്നു
പത്തനംതിട്ട:2017 മുതല്‍ ശബരിമലയിലേക്ക് ലഭിച്ച സ്വര്‍ണത്തിന്റെയും വെള്ളിയുടേയും കണക്ക് പരിശോധിക്കുന്നതിനായി ശബരിമലയിൽ ഇന്ന് ഓഡിറ്റ് വിഭാഗം പരിശോധന നടത്തും.ദേവസ്വം ഓഫീസിലാണ് ഓഡിറ്റിങ് നടക്കുന്നത്. ഇതിന്‍റെ ഭാഗമായി സ്ട്രോങ് റൂമിലെ മഹസര്‍ ദേവസ്വം ഓഫീസിലെത്തിച്ചു. രേഖകള്‍ കണ്ടെത്തിയില്ലെങ്കില്‍ ആറന്മുളയിലെ സ്ട്രോങ് റൂം തുറന്ന് പരിശോധിക്കും.ഇതിനായി ഹൈക്കോടതി പ്രത്യേക ഓഡിറ്റ് വിഭാഗത്തെ നിയോഗിച്ചിട്ടുണ്ട്.40 കിലോ സ്വർണ്ണം, നൂറിലേറെ കിലോ വെള്ളി എന്നിവ സ്ട്രോഗ് റൂമിലേക്ക് മാറ്റിയതിന്റെ വിവരങ്ങൾ ഇല്ലന്നൊണ് ഓഡിറ്റിംഗിൽ കണ്ടെത്തിയത് ഇവ സ്ട്രോംഗ് റൂമിൽ എത്തിയിട്ടുണ്ടോ എന്നാണ് പരിശോധിക്കുക. 2017 ന് ശേഷമുള്ള മൂന്ന് വർഷത്തെ വഴിപാടായി ലഭിച്ച സ്വർണ്ണവും വെള്ളിയുമാണ് സ്ട്രോംഗ് റൂമിലേക്ക് മാറ്റിയതിന് രേകകളില്ലാത്തത്. സാധാരണ ശബരിമലയിൽ കാണിയക്കായി സ്വർണ്ണം വെള്ളി എന്നിവ നൽകിയാൽ അത് സമർപ്പിക്കുന്ന ആൾക്ക് 3 A രസീത് ദേവസ്വം ബോർഡ് നൽകും അതിന് ശേഷം ഈ വിവരങ്ങൾ ശബരിമലയുടെ 4 A റജിസ്റ്ററിൽ രേഖപ്പെടുത്തും പിന്നീട് ഈ വസ്തുക്കൾ സ്ട്രോഗ് റൂമിലേക്ക് മാറ്റുമ്പോൾ റജിസ്റ്ററിന്റെ എട്ടാം നമ്പർ കോളത്തിൽ രേഖപ്പെടുത്തും എന്നാൽ 40 കിലോ സ്വർണ്ണത്തിന്റെയും നൂറ് കിലോയിലെറെ വെള്ളിയുടെയും വിവരങ്ങൾ ഇതിലില്ല. സാധാരണ സ്ട്രോഗ് റൂമിലേക്ക് ഇവ മാറ്റുമ്പോൾ അവിടുത്തെ മഹസറിലും ഈ വിവരങ്ങൾ രേഖപ്പെടുത്തും. ഇവ രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് അറിയാൻ ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് സ്ട്രോങ്ങ് റൂമിലെ മഹസർ പരിശോധിക്കുക ഇതിൽ രേഖകൾ കണ്ടെത്തിയില്ലെങ്കിൽ സ്ട്രോഗ് റൂമിലെ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും തൂക്കം പരിശോധിക്കും.
രാജ്യത്ത് 2025 മുതൽ ഇലക്ട്രിക്ക് ടു വീലേഴ്സ് മാത്രം
ന്യൂഡൽഹി:മലിനീകരണ രഹിത റോഡുകൾക്കായി 2025 മുതൽ ഇലക്ട്രിക്ക് ടു വീലേഴ്സ് മാത്രം വിൽക്കാനൊരുങ്ങി സർക്കാർ.ഇതിനായി 2025 ഏപ്രിൽ 1 മുതൽ 150cc ക്ക് താഴെയുള്ള ഇരുചക്ര വാഹനങ്ങൾ നിരോധിക്കാനൊരുങ്ങുകയാണ് സർക്കാർ എന്നാണ് റിപ്പോർട്ടുകൾ.പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണ് നിരോധനം. കൂടാതെ 2023 ഏപ്രിലോടെ പെട്രോൾ/ഡീസൽ ഓട്ടോറിക്ഷകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ നിരോധിക്കാനും നിർദേശമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വാഹനങ്ങൾക്ക് പകരം ഇലക്‌ട്രിക് ബൈക്കുകളും സ്കൂട്ടറുകളും ഓട്ടോകളും നിരത്തിലിറക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.ഇതുമൂലം പരിസ്ഥിതി മലിനീകരണം ഒരു പരിധിവരെ കുറയ്ക്കാമെന്നാണ് കരുതുന്നത്.മലിനീകരണ നിയന്ത്രണത്തിനുള്ള ബിഎസ് 6 നിയമം നടപ്പിലാക്കുന്നതിന് പിന്നാലെയാണ് പുതിയ നീക്കം.ഭാരത് സ്റ്റേജ് 6 നിലവാരം പാലിക്കുന്നതിനായി കോടിക്കണക്കിനു രൂപയാണ് വിവിധ ഇരുചക്ര വാഹന നിർമാതാക്കൾ നിക്ഷേപിക്കുന്നത്.ഇക്കാരണത്താലാണ് നിരോധനം പെട്ടെന്ന് നടപ്പിലാക്കാതെ അഞ്ചുവർഷത്തെ സാവകാശം സർക്കാർ ഇവർക്ക് നൽകുന്നത്. ഇന്ത്യയിലെ ഇരുചക്ര വാഹന വിപണി അത്യന്തം ആശങ്കയോടെയാണ് ഈ പുതിയ നീക്കത്തെ കാണുന്നത്.രാജ്യത്തെ പ്രമുഖ ഇരുചക്ര ബ്രാൻഡുകളുടെ വിൽപ്പനയിൽ മുഖ്യപങ്കും വഹിക്കുന്നത് 150cc ഇൽ താഴെയുള്ള വാഹനങ്ങളാണ്.നീക്കം നടപ്പിലായാൽ രാജ്യത്തെ വാഹന ചരിത്രത്തിൽ നിർണായകമായ മാറ്റമാകും ഇത്.
നാഗമ്പടം റെയിൽവേ മേൽപ്പാലം പൊളിക്കാന്‍ ആരംഭിച്ചു
കോട്ടയം:നാഗമ്പടം റെയിൽവേ മേൽപ്പാലം പൊളിക്കാന്‍ ആരംഭിച്ചു.സ്ഫോടനത്തിലൂടെ തകര്‍ക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പാലം മുറിച്ച് മാറ്റാന്‍ തീരുമാനിച്ചത്. പാലം പൊളിക്കുന്നതിന്റെ ഭാഗമായി കോട്ടയം വഴിയുള്ള റെയില്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഇന്നലെ അര്‍ദ്ധരാത്രി മുതലാണ് പാലം പൊളിക്കുന്ന ജോലികള്‍ ആരംഭിച്ചത്.പാലത്തിന്റെ ഇരവശത്തുമുളള കമാനങ്ങളാണ് ആദ്യം മുറിച്ച് മാറ്റുന്നത്. തുടര്‍ന്ന് പാലം ആറ് ഭാഗങ്ങളായി മുറിച്ച് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി മാറ്റും. സുരക്ഷിത സ്ഥാനത്ത് എത്തിച്ച ശേഷമാണ് ഇവ പൊളിക്കുന്നത്. ഇന്നലെ തന്നെ കൊച്ചിയില്‍ നിന്നും മൂന്ന് വലിയ ക്രയിനുകള്‍ കോട്ടയത്ത് എത്തിച്ചിരുന്നു. മൂന്ന് ദിവസം കൊണ്ട് ജോലികള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.ഇന്നലെ രാത്രി മുതല്‍ കോട്ടയം വഴിയുളള ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണ്ണമായും റദ്ദാക്കി. എക്സ്പ്രസ് ട്രെയിനുകളും മറ്റും ആലപ്പുഴ വഴി തിരിച്ച് വിട്ടിട്ടുണ്ട്. സമീപത്തെ പാലത്തിലൂടെയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഉണ്ടാകില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് സ്ഫോടനത്തിലൂടെ പാലം തകര്‍ക്കാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ രണ്ട് തവണ സ്ഫോടനം നടത്തിയെങ്കിലും പാലം തകര്‍ന്നില്ല. ഇതേ തുടര്‍ന്നാണ് കരാര്‍ എടുത്ത കമ്പനിയോട് തന്നെ പാലം പൊളിച്ച് നീക്കാന്‍ റെയില്‍ നിര്‍ദ്ദേശിച്ചത്.
സംസ്ഥാനത്ത് അഴിച്ചുപണിക്കൊരുങ്ങി ബിജെപി;അധ്യക്ഷ സ്ഥാനത്തുനിന്നും ശ്രീധരൻ പിള്ളയെ മാറ്റിയേക്കും
തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം സംസ്ഥാനത്ത് അഴിച്ചുപണിക്കൊരുങ്ങി ബിജെപി.സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയെ മാറ്റും. കെ സുരേന്ദ്രനെയാണ് അധ്യക്ഷ സ്ഥാനത്ത് പരിഗണിക്കുന്നത്. കുമ്മനം രാജശേഖരന്‍ കേന്ദ്രമന്ത്രിസഭയില്‍ എത്തിയേക്കും.ജൂണില്‍ നടക്കുന്ന ആർ.എസ്.എസ് ബൈഠക്കിൽ നിർദേശങ്ങൾ സമർപ്പിക്കും. സംസ്ഥാന ഭാരവാഹികളിൽ പുതുമുഖങ്ങളുണ്ടാകും. ജില്ലാ പ്രസിഡന്‍റുമാരായും പുതുമുഖങ്ങളുണ്ടാകും. നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ ആർ.എസ്.എസ് സ്ഥാനാർഥികളെ നിശ്ചയിക്കും.