കല്ലട ബസ്സിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി

keralanews sexual abuse attempt against lady in kallada bus the transport minister has said the drivers license will be canceled

തിരുവനന്തപുരം:കല്ലട ബസ്സിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി.മണിപ്പാലിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കല്ലട ട്രാവൽസിന്റെ ബസ്സിലാണ് തമിഴ്നാട് സ്വദേശിനിയായ യുവതിക്ക് നേരെ പീഡന ശ്രമം നടന്നത്.കണ്ണൂർ നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന യാത്രക്കാരി കോഴിക്കോട് കാക്കഞ്ചേരിയിൽ വെച്ച് ബഹളം വെച്ചതോടെ സഹയാത്രക്കാർ ഇടപെട്ട് വാഹനം നിർത്തിച്ചു. ബസിന്റെ സഹഡ്രൈവർ ജോൺസൺ പുതുപ്പള്ളി തന്നെ കയറിപ്പിടിക്കാൻ ശ്രമിച്ചെന്ന് യുവതി ആവർത്തിച്ചതോടെ യാത്രക്കാർ പൊലീസിനെ വിവരം അറിയിച്ചു.ഇതോടെ തേഞ്ഞിപ്പാലം പൊലീസ് സ്ഥലത്തെത്തി ബസ് കസ്റ്റഡിയിലെടുത്തു.യുവതിയുടെ പരാതിയിൽ ജോൺസനെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

ജൂലായ് മുതല്‍ സർക്കാർ ജീവനക്കാരുടെ ശമ്പളം ട്രഷറിയിലൂടെ മാത്രം

keralanews from july the salaries of government employees are only through the treasury

തിരുവനന്തപുരം:ജൂലായ് മുതല്‍ സർക്കാർ ജീവനക്കാരുടെ ശമ്പളം ട്രഷറിയിലൂടെ മാത്രം.ശമ്പളം ട്രഷറി വഴി ലഭിക്കുന്നതിന് എല്ലാ ജീവനക്കാരും എംപ്ലായി ട്രഷറി സേവിംങ്‌സ് അക്കൗണ്ട് എടുക്കണമെന്ന് ധനവകുപ്പ് ഉത്തരവിറക്കി.സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ മാസം ആദ്യം ട്രഷറികളില്‍ പണം ഉറപ്പാക്കാനാണ് പുതിയ പരിഷ്‌കാരം. ജീവനക്കാര്‍ പിന്‍വലിക്കാത്ത പണം സര്‍ക്കാരിന് പ്രയോജനപ്പെടും. മാസം ഏകദേശം 2500 കോടിരൂപയാണ് ജീവനക്കാരുടെ ശമ്പള ഇനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.ശമ്പളം പിന്‍വലിക്കാതെ അക്കൗണ്ടില്‍ തന്നെ സൂക്ഷിക്കുന്നവര്‍ക്ക് പ്രത്യേക പലിശ നിരക്ക് ഏര്‍പ്പെടുത്താനും ആലോചനയുണ്ട്. ജീവനക്കാര്‍ക്ക് ചെക്കുവഴി ട്രഷറിയില്‍ നിന്നും പണം പിന്‍വലിക്കാം. ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യവും നല്‍കും.

കര്‍ഷക വായ്പകള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് തിരിച്ചടി;കേരളത്തിന് മാത്രം മൊറട്ടോറിയം അനുവദിക്കാനാകില്ലെന്ന് റിസര്‍വ്വ് ബാങ്ക്

keralanews reserve bank of india cannot grant permission for extension of moratorium on agricultural loans for kerala

തിരുവനന്തപുരം:കര്‍ഷക വായ്പകള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് തിരിച്ചടി.കേരളത്തിന് മാത്രം മൊറട്ടോറിയം നീട്ടാനുള്ള അനുമതി നൽകാനാവില്ലെന്ന് റിസര്‍വ്വ് ബാങ്ക് അറിയിച്ചു.ഒരു തവണ മൊറട്ടോറിയം നീട്ടിയതു തന്നെ അസാധാരണമാണ്.മറ്റ് സംസ്ഥാനങ്ങള്‍ക്കൊന്നും ഈ പരിഗണന നല്‍കിയിട്ടില്ലെന്നും ആര്‍.ബി.ഐ വ്യക്തമാക്കി.കര്‍ഷകരെടുത്ത എല്ലാത്തരം വായ്പകള്‍ക്കും മൊറട്ടോറിയം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.ഇത് സംബന്ധിച്ച് മേയ് 29ന് ഉത്തരവിറക്കിയിരുന്നു. എന്നല്‍ മാര്‍ച്ച് 31ന് അവസാനിച്ച മൊറട്ടോറിയം ഇനി നീട്ടേണ്ടെന്നാണ് റിസര്‍വ് ബാങ്ക് നിലപാട്.വായ്പാ തിരിച്ചിടവ് മുടങ്ങിയപ്പോഴുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി സംസ്ഥാന ബാങ്കേഴ്‌സ് സമിതിയുടെ യോഗം വിളിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കര്‍ഷക വായ്പകള്‍ക്ക് ഡിസംബര്‍ 31 വരെ മൊറട്ടോറിയം തീരുമാനിച്ചത്.ഇത് നടപ്പാക്കാന്‍ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ അനുമതി തേടിയപ്പോഴാണ് മൊറട്ടോറിയം നീട്ടേണ്ടെന്ന മറുപടി ലഭിച്ചത്.

ഓഡിറ്റോറിയത്തിന് പ്രവർത്തനാനുമതി നൽകാത്തതിനെ തുടർന്ന് പ്രവാസി ആത്മഹത്യ ചെയ്ത സംഭവം;യുഡിഎഫ് പ്രതിഷേധ മാർച്ച് നടത്തുന്നു

keralanews expatriate committed suicide when municipality did not give sanction for auditorium udf conduct protest march

കണ്ണൂർ:ഓഡിറ്റോറിയത്തിന് നഗരസഭ പ്രവർത്തനാനുമതി നൽകാത്തതിനെ തുടർന്ന് പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുഡിഎഫ് പ്രതിഷേധ മാർച്ച് നടത്തുന്നു.നഗരസഭ ചെയർപേഴ്‍സൺ പി കെ ശ്യാമള, നഗരസഭ എഞ്ചിനീയർ, നഗരസഭ സെക്രട്ടറി എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സാജന്‍റെ കുടുംബം ഇന്ന് മുഖ്യമന്ത്രിക്ക് പരാതി അയക്കും.പി ജയരാജനും എം വി ജയരാജനമടക്കമുള്ള സിപിഎം നേതാക്കൾ സാജന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി ചർച്ച നടത്തിയേക്കും.ബിജെപി നേതാവ് കെ സുരേന്ദ്രനും ഇന്ന് സാജന്‍റെ വീട് സന്ദർശിക്കും.അതേസമയം  ആന്തൂർ നഗരസഭാ നഗരസഭാ സെക്രട്ടറിയേയും ഓവർസിയറെയും തദ്ദേശ സ്വയംവരണ മന്ത്രി എസി മൊയ്തീൻ തിരുവന്തപുരത്തേക്ക് വിളിപ്പിച്ചു.ആത്മഹത്യയില്‍ ഭരണസമിതിക്ക് പങ്കില്ലെന്നും മെയ് അവസാനവാരത്തിലാണ് ആത്മഹത്യ ചെയ്ത പാറയില്‍ സാജന്‍റെ ഓഡിറ്റോറിയത്തിന് അനുമതി തേടി കൊണ്ടുള്ള ഫയര്‍ സെക്രട്ടറിക്ക് മുന്നിലെത്തിയതെന്നുമായിരുന്നു, നഗരസഭ ചെയർപേഴ്സൻ പി കെ ശ്യാമളയുടെ വിശദീകരണം. ഈ ഫയലില്‍ നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് സാജന്‍ ആത്മഹത്യ ചെയ്തതെന്നും പികെ ശ്യാമള വിശദീകരിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എംവി ഗോവിന്ദന്‍റെ ഭാര്യയാണ് പി കെ ശ്യാമള.

90 ദിവസം വരെ കേടുകൂടാതെ ഇരിക്കുന്ന’ലോങ് ലൈഫ് മില്‍ക്ക്’ വിപണിയിലിറക്കാനൊരുങ്ങി മിൽമ

keralanews milma plans to market long life milk which lasts for 90days

തിരുവനന്തപുരം:90 ദിവസം വരെ കേടുകൂടാതെ ഇരിക്കുന്ന’ലോങ് ലൈഫ് മില്‍ക്ക്’ വിപണിയിലിറക്കാനൊരുങ്ങി മിൽമ.ഇറ്റാലിയൻ സാങ്കേതികവിദ്യയായ അള്‍ട്ര ഹൈ ടെമ്പറേച്ചർ (യുഎച്ച്‌ടി) പ്രക്രിയയിലൂടെയാണ് പാല്‍ തയ്യാറാക്കുന്നത്.ഇതുമൂലം കൂടുതല്‍കാലം പാല്‍ കേടുകൂടാതെയിരിക്കും.സാധാരണയില്‍ നിന്നും വ്യത്യസ്തമായി അഞ്ച് പാളികളുളള പാക്കറ്റിലാണ് പുതിയ ഉല്‍പ്പന്നം വിപണിയില്‍ ഇറക്കുന്നത്.അരലിറ്ററിന്റെ പായ്ക്കറ്റിന് 25 രൂപയാണ് വില.സാധാരണയായി പാസ്ചറൈസ് ചെയ്ത് ഉപഭോക്താക്കളിലേക്ക് എത്തുന്ന പാല്‍ തണുപ്പിച്ച്‌ സൂക്ഷിക്കാത്ത പക്ഷം എട്ട് മണിക്കൂര്‍ കഴിയുമ്പോൾ കേടുവന്നുപോകും. എന്നാല്‍ മില്‍മ ലോങ് ലൈഫ് മില്‍ക്ക് സാധാരണ അന്തരീക്ഷ ഊഷ്മാവിലും മൂന്ന് മാസത്തോളം കേടുകൂടാതെ ഇരിക്കുമെന്നതാണ് സവിശേഷത.മില്‍മയുടെ മലബാര്‍ മേഖലാ യൂണിയന്‍റെ കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠാപുരത്തെ ഡയറിയില്‍ നിന്നാണ് ഉല്‍പ്പന്നം വിപണിയിലെത്തുന്നത്.

കല്ലട ബസ്സിൽ യാത്രക്കാരിക്കുനേരെ പീഡനശ്രമം; ബസ് പോലീസ് പിടിച്ചെടുത്തു;രണ്ടാം ഡ്രൈവര്‍ കസ്റ്റഡിയില്‍

keralanews abuse attempt against woman passenger in kallada bus police take second driver and bus under custody

കോഴിക്കോട്:കല്ലട ബേസിൽ യുവതിക്ക് നേരെ പീഡനശ്രമമെന്ന് പരാതി.പരാതിയുടെ അടിസ്ഥാനത്തിൽ ബസ് പോലീസ് പിടിച്ചെടുത്തു. സ്ലീപ്പർ ബസിൽ കണ്ണൂരിൽ നിന്ന് കൊല്ലത്തിന് യാത്ര ചെയ്ത തമിഴ് യുവതിയുടെ പരാതിയിലാണ് നടപടി. ബസിലെ രണ്ടാം ഡ്രൈവര്‍ കോട്ടയം സ്വദേശി ജോൺസൻ ജോസഫിനെതിരെയാണ് പരാതി.കണ്ണൂരില്‍ നിന്നും പുറപ്പെട്ട ബസ് കോഴിക്കോടെത്തിയപ്പോഴാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമമുണ്ടായത്. യുവതി ബഹളം വെച്ചതിനേ തുടര്‍ന്ന് പുലര്‍ച്ചെ രണ്ടിന് മറ്റു യാത്രക്കാരാണ് പ്രതിയെ പിടികൂടി പൊലീസിന് കൈമാറിയത്.ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ ബസിലെ യാത്രക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഏറെ ആരോപണം നേരിട്ട സുരേഷ് കല്ലട ബസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്.

സൗമ്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി അജാസ് മരിച്ചു

keralanews the accused in soumya murder case ajas died

കൊച്ചി:മാവേലിക്കരയിൽ വനിതാ പോലീസ് ഓഫീസർ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി അജാസ് മരിച്ചു.ഗുരുതരമായി പൊള്ളലേറ്റ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഇന്നലെ വൈകുന്നേരം ആറരയോടെയാണ് അജാസ് മരണത്തിനു കീഴടങ്ങിയത്.എറണാകുളം കാക്കനാട് സ്വദേശിയായ അജാസ് ആലുവ ട്രാഫിക്കില്‍ സിവില്‍ പൊലിസ് ഓഫീസറായിരുന്നു.സൗമ്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുന്നതിനിടയില്‍ അജാസിനു ഗുരുതരമായി പൊള്ളലേറ്റിരുന്നു. നാട്ടുകാരും പൊലീസും ചേര്‍ന്ന് ആശുപത്രിയിലാക്കിയ അജാസ് ഗരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണത്തിന് കീഴടങ്ങിയത്.മാവേലിക്കര വള്ളിക്കുന്നം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യയെ ശനിയാഴ്ചയാണ് അജാസ് വടിവാളുപയോഗിച്ച് വെട്ടിയ ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയത്.സൗമ്യ സംഭവസ്ഥലത്ത് തന്നെ മരിച്ചു. എഴുപതുശതമാനത്തോളം പൊള്ളലേറ്റ അജാസിനെ സംഭവസ്ഥലത്തു നിന്നും പൊലീസ് ആശുപത്രിയില്‍ എത്തിച്ചു.ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അജാസിന്റെ വൃക്കകളുടെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം സാധാരണ നിലയിലല്ലെന്ന് ആശുപത്രി അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം അജാസിന് ഡയാലിസിസ് ആരംഭിച്ചിരുന്നു. 60 ശതമാനത്തോളം പൊള്ളലേറ്റ അജാസ് തീവ്രപരിചരണ ഐസൊലേഷൻ വാർഡിലായിരുന്നു ചികിത്സയിൽ കഴിഞ്ഞത്.അതേസമയം സൗമ്യയുടെ സംസ്കാരം ഇന്ന് രാവിലെ 10ന് ശേഷം വീട്ടുവളപ്പിൽ നടക്കും.ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന്  രാവിലെ 9ന് വള്ളികുന്നം പൊലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ വിലാപയാത്രയായി ഊപ്പൻതറ വീട്ടിൽ എത്തിക്കും.

ബിനോയ് കോടിയേരിക്കെതിരായ പരാതി; അന്വേഷണത്തിനായി മുംബൈ പോലീസ് കണ്ണൂരിലെത്തി

keralanews mumbai police reached kannur to investigate complaint against binoy kodiyeri

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ലൈംഗികാരോപണ പരാതിയില്‍ അന്വേഷണത്തിനായി മുംബൈ പോലീസ് സംഘം കണ്ണൂരില്‍ എത്തി.മുംബൈയിലെ ഒഷിവാര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് എത്തിയത്.കണ്ണൂര്‍ എസ്പിയുമായി ഇവര്‍ കൂടിക്കാഴ്ച്ചയും നടത്തി. ബിനോയിയുടെ കണ്ണൂരിലെ രണ്ട് വിലാസമാണ് പരാതിക്കാരി നല്‍കിയിരുന്നത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചെന്നാണ് ബിഹാർ സ്വദേശിനി മുംബൈ പോലീസിൽ പരാതി നൽകിയത്. ആ ബന്ധത്തിൽ എട്ട് വയസുളള കുട്ടിയുണ്ടെന്നും ദുബൈയിൽ ഡാൻസ് ബാറിൽ ജോലിക്കാരിയായിരുന്ന യുവതി പരാതിയില്‍ പറയുന്നു. അതേസമയം ബീഹാര്‍ സ്വദേശിനിയുടെ ലൈംഗിക ചൂഷണപരാതിയില്‍ ബിനോയ് കോടിയേരിയോട് മൂന്ന് ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മുംബൈ ഓഷിവാര പോലീസ് ആവശ്യപ്പെട്ടിരുന്നു. കേസിൽ ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചനയുണ്ട്.യുവതിയുടെ പരാതിയില്‍ മുംബൈ പോലീസ് തെളിവ് ശേഖരണം നടത്തുകയാണ്. പരാതിക്കാരിയുടെ കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന ഡിജിറ്റല്‍ തെളിവുകളടക്കം പോലീസ് പരിശോധിക്കും. ബിനോയിയുമായുള്ള വാട്സ് ആപ്പ് സന്ദേശങ്ങളും ഇതില്‍ ഉള്‍പ്പെടും.അതേസമയം തനിക്കെതിരെ ബ്ലാക്ക് മെയിലിങാണ് നടക്കുന്നതെന്നും പരാതിയെ നിയമപരമായി നേരിടുമെന്നും ബിനോയ് പ്രതികരിച്ചു.ആറ് മാസം മുൻപ് യുവതി ഭീഷണി സ്വരമുളള നോട്ടീസ് അയച്ചിരുന്നെന്നും ഇതിൽ കഴിഞ്ഞ മെയ് മാസം കണ്ണൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ബിനോയ് പറ‍ഞ്ഞു. പരാതി കിട്ടിയ കാര്യം കണ്ണൂർ എസ്.പി സ്ഥിരീകരിച്ചു. പരാതി പരിശോധിക്കുകയാണെന്നും ആവശ്യമെങ്കിൽ നടപടിയെടുക്കുമെന്നും എസ്.പി അറിയിക്കുകയുണ്ടായി.

ബാലഭാസ്കറിന്‍റെ മരണത്തിനിടയായ അപകടം അന്വേഷണസംഘം പുനരാവിഷ്‌ക്കരിച്ചു

keralanews the investigation team recreate the accident that cause the death of balabhaskar

തിരുവനന്തപുരം:വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹതകള്‍ തീര്‍ക്കാനായി അദ്ദേഹത്തിന്റെ മരണത്തിനിടയാക്കിയ അപകടം അന്വേഷണസംഘം പുനരാവിഷ്‌ക്കരിച്ചു. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് അപകടം പുനസൃഷ്ടിച്ചത്. വാഹനം മരത്തിലിടിച്ച പള്ളിമുക്കില്‍ ഇന്നോവ കാർ ഉപയോഗിച്ചാണ് ക്രൈംബ്രാഞ്ച് പരീക്ഷണയോട്ടം നടത്തിയത്.അതേസമയം അപകടത്തില്‍ പെട്ട കാറില്‍ വിദഗ്ധ പരിശോധന നടന്നു. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, കാര്‍ മെക്കാനിക്കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് അപകടത്തില്‍ പെട്ട കാര്‍ പരിശോധിച്ചത്. കാറിന്റെ സീറ്റ് ബെല്‍റ്റുകള്‍ ശേഖരിച്ച്‌നടത്തിയ പരിശോധനയില്‍ ഡ്രൈവിങ് സീറ്റില്‍ ഇരുന്നയാല്‍ സീറ്റ്‌ബെല്‍റ്റ് ധരിച്ചിരുന്നില്ല എന്നാണ് കണ്ടെത്തിയത്. മുന്‍വശത്ത് ഇടത് സീറ്റിലിരുന്ന ആള്‍ മാത്രമാണ് ബെല്‍റ്റ് ധരിച്ചിരുന്നതെന്നും വിദഗ്ധ പരിശോധനയില്‍ തെളിഞ്ഞു. കാര്‍ ഓടിച്ചിരുന്നതാരാണ് എന്നകാര്യത്തില്‍ വ്യത്യസ്ത മൊഴികള്‍ ഉള്ളതിനാലാണ് വിദഗ്ധ പരിശോധന നടത്തുന്നത്. കാര്‍ അപകടത്തില്‍ പെടുത്തിയതാണോ എന്ന കാര്യത്തിലും വ്യക്തത വരുത്തേണ്ടതുണ്ട്. ഇതേതുടര്‍ന്നാണ് മംഗലാപുരം സ്റ്റേഷനിലുള്ള കാര്‍ പരിശോധിക്കുന്നത്.

നിപ ലക്ഷണങ്ങളോടെ മലപ്പുറം തിരൂരില്‍ ജോലി ചെയ്ത തമിഴ്നാട്ടുകാരന്‍ പുതുച്ചേരിയില്‍ നിരീക്ഷണത്തില്‍

keralanews man from tamilnadu worked in malappuram thirur under observation in puthucheri with nipah symptoms

പുതുച്ചേരി:നിപ രോഗ ലക്ഷണങ്ങളോടെ മലപ്പുറം തിരൂരില്‍ ജോലി ചെയ്ത തമിഴ്നാട്ടുകാരന്‍ പുതുച്ചേരിയില്‍ നിരീക്ഷണത്തില്‍.തമിഴ്നാട്ടിലെ കടലൂര്‍ സ്വദേശിയായ ഇയാളെ പുതുച്ചേരി ജിപ്മെര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇയാളുടെ രക്തസാംപിള്‍ പൂണെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചു.സാംപിള്‍ പരിശോധനയുടെ ഫലത്തിനായി കാത്തിരിക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.ഇയാള്‍ മലപ്പുറത്തെ തിരൂരില്‍ കെട്ടിട്ട നിര്‍മ്മാണ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു എന്നാണ് വിവരം.79-കാരനായ ഇയാള്‍ക്ക് പനി കലശലായതിനെ തുടര്‍ന്ന് മരുമകന്‍ കേരളത്തിലെത്തി ഇയാളെ തമിഴ്നാട്ടിലേക്ക്  തിരികെ കൊണ്ടു വരികയായിരുന്നു. കടലൂരിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ക്ക് നിപ ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് ഡോക്റ്റർമാർ ഇയാളെ ജിപ്മെർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ഇയാളുമായി അടുത്ത് ഇടപഴകിയ കുടുംബാംഗങ്ങള്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.നിലവില്‍ ജിപ്മെറില്‍ തയ്യാറാക്കിയ പ്രത്യേക ഐസോലേഷന്‍ വാര്‍ഡിലാണ് രോഗിയുള്ളത്.ഇയാളുടെ രക്തവും ശരീരസ്രവങ്ങളും അടക്കമുള്ള സാംപിളുകള്‍ പൂണെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.