സിലിയെ കൊലപ്പെടുത്താൻ ശ്രമിച്ചത് മൂന്നുതവണ; ഷാജുവിനും ഇതേ കുറിച്ച് അറിയാമായിരുന്നുവെന്നും ജോളി

keralanews tried to kill sily three times and shaju knows about this said jolly

കോഴിക്കോട്: ഷാജുവിന്റെ ആദ്യഭാര്യ സിലിയെ കൊലപ്പെടുത്താന്‍ മൂന്നുവട്ടം ശ്രമിച്ചുവെന്ന് കൂടത്തായി കൊലപാതക പരമ്ബര കേസിലെ മുഖ്യപ്രതി ജോളി. ഇതേക്കുറിച്ച്‌ ഷാജുവിന് അറിയാമായിരുന്നുവെന്നും ജോളി അന്വേഷണസംഘത്തോട് പറഞ്ഞു.ഒരു തവണ മരുന്നില്‍ സയനൈഡ് കലര്‍ത്താന്‍ ശ്രമിച്ചത് ഷാജുവാണ്. രണ്ടു തവണ കൊലപാതക ശ്രമം പരാജയപ്പെട്ടുവെന്നും ജോളി പറയുന്നു.ജോളിയുടെ രണ്ടാംഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യയായിരുന്നു സിലി. 2016ല്‍, ജോളിക്കൊപ്പം ദന്താശുപത്രിയില്‍ പോയ സിലി അവിടെവെച്ച്‌ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം ഷാജുവിന്റെ പല്ല് കാണിക്കുന്നതിനായി എത്തിയതായിരുന്നു ഇവര്‍. ഷാജു ഡോക്ടറെ കാണാന്‍ കയറിയപ്പോള്‍ പുറത്തിരിക്കുകയായിരുന്ന സിലി ജോളി കൊടുത്ത വെള്ളം കുടിച്ചതോടെ കുഴഞ്ഞുവീണുവെന്നാണ് റിപ്പോര്‍ട്ട്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനെന്ന പേരില്‍ ജോളി വിളിച്ചത് അനുസരിച്ച്‌ ആശുപത്രിയില്‍ എത്തിയ സിലിയുടെ സഹോദരന്‍ കാണുന്നത് കാറില്‍ ജോളിയുടെ മടിയില്‍ കുഴഞ്ഞുവീണ് കിടക്കുന്ന സിലിയെ ആണെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സിലിയുടെ സഹോദരന്റെ സാന്നിധ്യത്തിലാണ് തെളിവെടുപ്പ്. ഷാജുവിനെ ചികിത്സിച്ചിരുന്ന ഡോക്ടറില്‍ നിന്നും മൊഴിയെടുത്തിട്ടുണ്ട്. അതിനിടെ, കൂടത്തായി മരണങ്ങളുമായി ബന്ധപ്പെട്ട് അഞ്ച് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. അന്നമ്മ, ടോം തോമസ്, മഞ്ചാടി മാത്യൂ, റോയ് തോമസ് എന്നിവരുടെ മരണത്തില്‍ കോടഞ്ചേരി പോലീസ് സ്‌റ്റേഷനിലും സിലിയുടെ മരണത്തില്‍ താമരശേരി സ്‌റ്റേഷനിലുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മാത്യുവിന് സയനൈഡ് നൽകിയത് മദ്യത്തിൽ കലർത്തി;ഒപ്പമിരുന്ന് മദ്യപിക്കാറുണ്ടായിരുന്നെന്നും ജോളി

keralanews jolly revealed that she killed mathew by giving cyanide mixed in alcohol

കോഴിക്കോട്:തന്റെ ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ അമ്മാവന്‍ മാത്യുവിനെ കൊലപ്പെടുത്തിയത് മദ്യത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കിയാണെന്ന് കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ വെളിപ്പെടുത്തൽ.മാത്യുവിന്റെ മഞ്ചാടിയിലെ വീട്ടിലെത്തിച്ച്‌ തെളിവെടുത്തെപ്പോഴാണ് ജോളി ഇക്കാര്യം പോലീസിനോടു പറഞ്ഞത്. മാത്യുവും താനും ഒരുമിച്ചിരുന്ന് മദ്യം കഴിച്ച മുറി ജോളി പോലീസിന് കാണിച്ചുകൊടുത്തു. അവിടെവെച്ചാണ് മദ്യത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കിയതെന്നും ജോളി അന്വേഷണസംഘത്തോടു പറഞ്ഞു.മുൻപും മാത്യുവിനൊപ്പം അദ്ദേഹത്തിന്റെ വീട്ടില്‍വെച്ചും പൊന്നാമറ്റത്തെ വീട്ടില്‍ വെച്ചും മദ്യപിച്ചിട്ടുണ്ടെന്നും ജോളി പറഞ്ഞതായാണ് റിപ്പോര്‍ട്ട്. കൊലപാതക പാരമ്പരയുമായി ബന്ധപ്പെട്ട് ജോളിക്കൊപ്പം അറസ്റ്റിലായ ജ്വല്ലറി ജീവനക്കാരന്‍ മാത്യുവാണ് സയനൈഡ് എത്തിച്ചു കൊടുത്തത്. ഈ സയനൈഡ് റോയ് തോമസിന്റെ അമ്മാവനായ മാത്യുവിന് മദ്യത്തില്‍ കലര്‍ത്തി നല്‍കുകയായിരുന്നു.നേരത്തെ റോയ് തോമസിന്റെ മരണത്തെ കുറിച്ച്‌ സംശയം പ്രകടിപ്പിച്ച വ്യക്തിയായിരുന്നു മാത്യു.

കൂടത്തായി കൊലപാതക പരമ്പര;തെളിവെടുപ്പ് തുടരുന്നു;ജോളി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കണ്ടെത്തി

keralanews koodathayi murder case evidence collection continues and mobile phone of jolly recovered

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളഴിക്കുവാനായി അന്വേഷണ സംഘം ഇന്ന് പ്രതികളുമായി  പൊന്നാമറ്റത്തെ വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തുകയാണ്. കേസിലെ നിര്‍ണായക തെളിവുകളായ സയനൈഡ് സൂക്ഷിച്ചിരിക്കുന്ന കുപ്പി കണ്ടെത്തുന്നതിനുള്ള പരിശ്രമത്തിലാണ് പോലീസ്.ഇതിനായി ജോളി അത് ഉപേക്ഷിച്ച മാലിന്യ കൂമ്പാരം പൊലീസ് പരിശോധിക്കുകയാണ്.ഇതിനിടെ പരിശോധനയില്‍ ഇവിടെ നിന്നും കീടനാശിനി കുപ്പി കണ്ടെടുത്തുവെന്നാണ് വിവരം. പൊന്നാമറ്റത്തെ വീടിന്റെ താഴത്തെ നിലയിലുള്ള കിടപ്പു മുറിയില്‍ നിന്നാണ് കുപ്പി കണ്ടെത്തിയതെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.ഫോറന്‍സിക് വിഭാഗം കുപ്പിയുടെ കാലപ്പഴക്കം പരിശോധിച്ചു വരികയാണ്. കുപ്പി ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനിടയില്‍ ജോളിയുടെ മക്കളുടെ മൊഴിയും അന്വേഷണ സംഘം എടുത്തു. ഇവരുടെ കയ്യിലായിരുന്നു ജോളിയുടെ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നത്. ഫോണ്‍ ഇവര്‍ അന്വേഷണസംഘത്തിനു കൈമാറി.റോയിയുടെ സഹോദരി റെഞ്ചിയുടെ മൊഴിയും രേഖപ്പെടുത്തി. റെഞ്ചി താമസിക്കുന്ന വൈക്കത്തെ വീട്ടിലെത്തിയാണ് മൊഴി എടുത്തത്.ജോളിയുടെ എൻ.ഐ.ടി യാത്രകൾ, വ്യാജരേഖ ചമയ്ക്കൽ, ആറുപേരുടെ ദുരൂഹ മരണം, കോയമ്പത്തൂർ യാത്ര തുടങ്ങിയവ സംബന്ധിച്ചണ് പ്രധാനമായും തെളിവെടുപ്പ് നടത്തുക. ജോളിയുടെ എൻ.ഐ.ടി. യിലെ വിപുലമായ ബന്ധങ്ങളെക്കുറിച്ച് പ്രത്യേകം അന്വേഷിക്കാനും തെളിവെടുപ്പ് നടത്താനുമാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഒപ്പം സയനൈഡ് ഉൾപ്പെടെ കൊലപാതകത്തിന് ഉപയോഗിച്ച വിഷാംശങ്ങൾ ലഭ്യമാക്കിയ സ്ഥലങ്ങളും തെളിവെടുപ്പിൽ ഉൾപ്പെടുത്തും.ഏഴു ദിവസത്തെ കസ്റ്റഡി ദിനത്തിൽ പരമാവധി തെളിവുകൾ ശേഖരിക്കാനും ചോദ്യം ചെയ്യൽ വഴി കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാനുമാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ആറു കേസുകളും വെവ്വേറെ അന്വേഷിക്കുന്നത് വഴി കൂടുതൽ സമയം ലഭിക്കുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

ഉത്തര്‍പ്രദേശില്‍ റോഡരികില്‍ കിടന്നുറങ്ങിയവര്‍ക്ക്​ മേലേക്ക് ബസ്​ പാഞ്ഞുകയറി ഏഴുപേർ മരിച്ചു

keralanews seven killed as bus runs over them while sleeping on road side

ബുലന്ദ്ശഹര്‍:ഉത്തര്‍പ്രദേശില്‍ റോഡരികില്‍ കിടന്നുറങ്ങിയവര്‍ക്ക് മേലേക്ക് ബസ് പാഞ്ഞുകയറി ഏഴുപേർ മരിച്ചു.വെള്ളിയാഴ്ച പുലര്‍ച്ചെ ബുലന്ദ്ശഹര്‍ ജില്ലയിലെ ഗംഗാഘട്ടിന് സമീപത്താണ് സംഭവം നടന്നത് . ഒരു കുടുംബത്തിലെ നാലു സ്ത്രീകളും മൂന്നു കുട്ടികളുമാണ് മരിച്ചത്.നരൗര ഘട്ടില്‍ ഗംഗാ സ്നാനം നടത്തി മടങ്ങിയ സംഘമാണ് അപകടത്തില്‍പെട്ടത്. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ നിന്നും തീര്‍ഥാടനത്തിനെത്തിയ ഏഴംഗ സംഘം റോഡരികിലെ നടപ്പാതയില്‍ കിടന്നുറങ്ങുകയായിരുന്നു. ഇതിലിനിടയില്‍ നിയന്ത്രണം വിട്ട ബസ് റോഡില്‍ നിന്നും നടപ്പാതയിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടശേഷം ബസ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

കൂടത്തായി കൊലപാതക പരമ്പര; ജോളിയെ എസ്പി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തു;മൂന്നു പ്രതികളുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും

keralanews koodathayi murder jolly questioned in sp office and brought three accused for evidence collection today

കോഴിക്കോട്:കൂടത്തായി കൊലപാതക പരമ്പരയിൽ പോലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ വടകര റൂറൽ എസ്.പി ഓഫീസിൽ എത്തിച്ചു ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനിടെ കുറ്റം സമ്മതിച്ച ജോളി അഞ്ച് പേരുടെ കൊലപാതകത്തിൽ പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ചെന്നും പോലീസിനോട് പറഞ്ഞു.ഉച്ചയ്ക്ക് മൂന്ന് മണിയോടെ വടകര റൂറൽ എസ്.പി ഓഫീസിലെത്തിച്ച ശേഷം ജോളിയെയും കൂട്ടു പ്രതികളെയും ഏറെ നേരം അന്വേഷണ സംഘം ചോദ്യം ചെയ്തു. മുഖ്യപ്രതി ജോളി ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ചാണ് അഞ്ച് കൊലപാതങ്ങൾ നടത്തിയതെന്നും അന്നമ്മയുടെ കൊലപാതകത്തിന് കീടനാശിനിയാണ് ഉപയോഗിച്ചെന്നും ജോളി പൊലീസിനോട് പറഞ്ഞു. ചോദ്യം ചെയ്യലിന്റെ പലഘട്ടത്തിലും ജോളി തേങ്ങിക്കരഞ്ഞു. പ്രതികൾ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്ന് എസ്.പി വ്യക്തമാക്കി.ജോളിയ്ക്ക് സയനൈഡ് എത്തിച്ചു നൽകിയ മാത്യുവിനെയും മാത്യു സയനൈഡ് വാങ്ങിയ പ്രജികുമാറിനെയും വെവ്വേറെ ചോദ്യം ചെയ്തു. എത്ര തവണ സയനൈഡ് കൈമാറി, കൊലപാതകത്തിൽ പങ്കുണ്ടോ, കൊലപാതക വിവരം അറിയാമായിരുന്നോ എന്നീ കാര്യങ്ങളാണ് ഇവരിൽ നിന്ന് അന്വേഷിച്ചത്.

അതേസമയം ജോളി ഉൾപ്പെടെയുള്ള പ്രതികളുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. ജോളിയെ പൊന്നാമറ്റം വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് തീരുമാനം. ജനരോഷം ഭയന്ന് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. കൊലനടത്താനായി ജോളി ഉപയോഗിച്ച സയനൈഡ് പൊന്നാമാറ്റം വീട്ടിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ ജോളി മൊഴി നൽകിയിരുന്നു.ഇത് കണ്ടെത്താനാണ് പോലീസ് പ്രധാനമായും ശ്രമിക്കുന്നത്.ജോളി ജോലി ചെയ്തിരുന്നെന്ന് അവകാശപ്പെടുന്ന കോഴിക്കോട് എൻഐടി ക്യാമ്പസിനു സമീപത്തുള്ള ഫ്ലാറ്റിലും പോലീസ് തെളിവെടുപ്പ് നടത്തും.കേസിൽ ജോളിക്കൊപ്പം അറസ്റ്റിലായ മാത്യു,പ്രജുകുമാർ എന്നിവരെയും ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകും.കസ്റ്റഡി ആറു ദിവസം മാത്രമായതിനാല്‍ പരമാവധി വേഗത്തില്‍ തെളിവെടുക്കല്‍ പൂര്‍ത്തിയാക്കി അന്വേഷണം മുൻപോട്ട് കൊണ്ടുപോവാനാണ് ക്രൈംസംഘത്തിന്റെ തീരുമാനം.

 

ബില്ലടച്ചില്ല;കാസർകോഡ് ജില്ലയിലെ മുഴുവൻ വില്ലേജ് ഓഫീസുകളിലെയും ഫ്യൂസ് കെഎസ്ഇബി ഊരി

keralanews bill not paid kseb disconnect the electricity connection of all village offices in kasarkode district

കാസര്‍കോട്: അധികൃതര്‍ ബില്ലടയ്ക്കാത്തതിനെ തുടര്‍ന്ന് കാസർകോഡ് ജില്ലയിലെ മുഴുവൻ വില്ലേജ് ഓഫീസുകളിലെയും ഫ്യൂസ് കെഎസ്ഇബി ഊരി.ഇതോടെ ഓഫീസുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായെത്തിയ നിരവധി പേര്‍ ബുദ്ധിമുട്ടി.സാധാരണ അതത് വില്ലേജ് ഓഫീസുകളില്‍ നിന്നാണ് വൈദ്യുതി ബില്‍ അടയ്ക്കാറുള്ളത്. കേന്ദ്രീകൃത ബില്ലിംഗ് സംവിധാനം വന്നതോടെ വില്ലേജ് ഓഫീസുകളിലെ വൈദ്യുതി ബില്ലുകള്‍ ജില്ലാ കളക്ടറേറ്റില്‍ നിന്ന് അടയ്ക്കണമെന്ന് വില്ലേജ് ഓഫീസര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് ജില്ലാ കളക്ടര്‍ സമ്മതിക്കുകയും ചെയ്തു.എന്നാല്‍ പിന്നീട് യാതൊരു നടപടികളും ഉണ്ടായില്ല. സെപ്റ്റംബര്‍ മാസം ലഭിച്ച ബില്‍ അടയ്ക്കാനുള്ള അവസാന തീയതിയും വന്നതോടെ കെഎസ്‌ഇബി ഉദ്യോഗസ്ഥരെത്തി ഫ്യൂസ് ഊരുകയായിരുന്നു.ഇതോടെയാണ് ബില്ലടച്ചിട്ടില്ലെന്ന വിവരം വില്ലേജ് ഓഫീസുകളില്‍ അറിയുന്നത്. ഇതോടെ വില്ലേജ് ഓഫീസര്‍മാര്‍ നേരിട്ട് പണമടച്ചു. വൈകിട്ടോടെ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു.

കൂടത്തായിയിലെ മരണങ്ങളെല്ലാം ആത്മഹത്യകളാണെന്ന് അഡ്വ.ആളൂർ

keralanews all-the-deaths-in-koodathayi-were-suicides-said-advocate-aloor

കൊച്ചി: കൂടത്തായിയിലെ മരണങ്ങളെല്ലാം ആത്മഹത്യകളാണെന്ന് കേസിലെ മുഖ്യപ്രതി ജോളിക്ക് വേണ്ടി വാദിക്കുന്ന അഭിഭാഷകന്‍ അഡ്വ. ബി.എ.ആളൂര്‍. മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മരിച്ചവരെല്ലാം സയനൈഡ് ഉള്ളില്‍ ചെന്നു മരിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.എന്നാൽ സയനൈഡ് ഇവര്‍ സ്വയം കഴിച്ചതാണോ പ്രതിയെന്ന് ക്രൈംബ്രാഞ്ച് പറയുന്ന ജോളി കഴിപ്പിച്ചതാണോ എന്നത് തെളിയിക്കപ്പെടേണ്ട കാര്യമാണ്. സാഹചര്യ തെളിവുകള്‍ കൂട്ടിയിണക്കി ജോളിക്കെതിരേ കുറ്റം തെളിയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.പ്രതി ജോളിയുടെ ആവശ്യപ്രകാരമാണ് ആളൂര്‍ അസോസിയേറ്റ്സ് കേസിന്‍റെ വക്കാലത്ത് ഏറ്റെടുത്തത്. ആരാണ് കേസുമായി തന്നെ സമീപിച്ചതെന്ന് പുറത്തു പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.താന്‍ പ്രതികള്‍ക്ക് വേണ്ടി മാത്രം കേസെടുക്കുന്ന അഭിഭാഷകനല്ലെന്നും ഇരകള്‍ സമീപിച്ചാല്‍ അവര്‍ക്ക് വേണ്ടിയും ഹാജരാകുമെന്നും അഡ്വ.ആളൂര്‍ വ്യക്തമാക്കി.

‘ശ്രീറാമിന്റെ വാക്കുകൾ പച്ചക്കള്ളം;നാളെ എനിക്ക് എന്ത് സംഭവിക്കുമെന്ന് അറിയില്ല’;ശ്രീറാമിനെതിരെ വഫ ഫിറോസ് രംഗത്ത്

keralanews sreeram is lying vafa firoz is against sriram venkitaraman
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ വാദങ്ങള്‍ക്കെതിരെ വഫ ഫിറോസ് രംഗത്ത്.ശ്രീറാം കള്ളം വീണ്ടും ആവര്‍ത്തിക്കുകയാണെന്നും അപകടം ഉണ്ടായതിന്റെ മൂന്നാം ദിവസം തന്നെ താന്‍ എല്ലാം പറഞ്ഞിരുന്നു. എന്തൊക്കെയാണോ താന്‍ പറഞ്ഞത് അതെല്ലാം സത്യമാണെന്നും വഫ പറഞ്ഞു.’ശ്രീറാമിന്റെ സ്റ്റേറ്റ്മെന്റില്‍ വഫയാണ് ഡ്രൈവ് ചെയ്തതെന്നാണ് പറയുന്നത്. എന്തു കാരണത്താലാണ് അദ്ദേഹം ഇതു തന്നെ ആവര്‍ത്തിക്കുന്നത് എന്നറിയില്ല. ആറോ ഏഴോ ദൃക്സാക്ഷികളുണ്ടായിരുന്നു.അവരുടെയൊക്കെ മൊഴി. പിന്നെ ഫോറന്‍സിക് റിപ്പോര്‍ട്ട്. ഇതൊക്കെ എവിടെ..?ഞാനൊരു സാധാരണക്കാരിയാണ് എനിക്ക് പവറില്ല. എനിക്ക് എന്താണ് നാളെ സംഭവിക്കുകയെന്ന് അറിയില്ല. അദ്ദേഹത്തിന്റെ പവര്‍ ഉപയോഗിച്ച്‌ എന്തുവേണമെങ്കിലും മാനിപ്പുലേറ്റ് ചെയ്യാം. ഞാനെന്താണോ പറഞ്ഞത് അതില്‍ ഉറച്ചുനില്‍ക്കുന്നു’,വഫ പറയുന്നു.
അപകടം നടക്കുമ്പോൾ കൂടെയുണ്ടായിരുന്ന വഫ സുഹൃത്താണ്. അവരാണ് വാഹനം ഓടിച്ചിരുന്നത്. മനഃപൂര്‍വമല്ലാത്ത അപകടമാണ് സംഭവിച്ചത്. അപകടം ഉണ്ടായപ്പോള്‍ ബഷീറിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ചീഫ് സെക്രെട്ടറിക്ക് നൽകിയ വിശദീകരണ കുറിപ്പിൽ ശ്രീറാം വ്യക്തമാക്കിയിരുന്നു.ഇതിനെതിരെയാണ് വഫ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.അതേസമയം, കേസില്‍ ശ്രീറാമിന്റെ സസ്പെന്‍ഷന്‍ 60 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. ക്രിമിനല്‍ കേസ് നടക്കുന്ന സാഹചര്യത്തിലാണ് സസ്‌പെന്‍ഷന്‍ നീട്ടാന്‍ തീരുമാനിച്ചത്. മദ്യപിച്ച്‌ വാഹനമോടിച്ച്‌ ബോധപൂര്‍വ്വം അപകടമുണ്ടാക്കിയിട്ടില്ലെന്ന ശ്രീറാമിന്റെ വിശദീകരണം തള്ളിയാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി തീരുമാനമെടുത്തത്.

കൂടത്തായി കൂട്ടക്കൊല; പ്രതികളെ 6 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

keralanews koodathyi murder accused in police custody for six days

കോഴിക്കോട്:കൂടത്തായി കൂട്ടക്കൊല കേസ് പ്രതികളായ ജോളിയേയും മറ്റ്‌ രണ്ടുപേരേയും 6 ദിവസത്തെ പൊലീസ്‌ കസ്‌റ്റഡിയില്‍ വിട്ടു.പ്രതികളായ ജോളിയമ്മ ജോസഫ് എന്ന ജോളി, കാക്കവയല്‍ മഞ്ചാടിയില്‍ മാത്യു, തച്ചംപൊയില്‍ മുള്ളമ്ബലത്തില്‍ പി പ്രജുകുമാര്‍ എന്നിവരെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയാണ്‌ കസ്‌റ്റഡിയില്‍ വിട്ടത്.താമരശ്ശേരി ഫസ്റ്റ് ക്ലാസ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റേതാണ് ഉത്തരവ്.ഇവരെ ഇന്ന്‌ രാവിലെ കനത്ത സുരക്ഷയിലാണ്‌ കോടതിയില്‍ എത്തിച്ചത്‌.മാധ്യമങ്ങളോട്‌ ജോളി പ്രതികരിച്ചില്ല.കേസ് ഇനി പതിനാറാം തിയതി പരിഗണിക്കും. പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷയും അന്ന് തന്നെ പരിഗണിക്കും.പോലീസിന്റെ ഭാഗത്ത് നിന്നോ മറ്റോ പരാതികള്‍ ഉള്ളതായി പ്രതികള്‍ പറഞ്ഞില്ല.15 ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ക്രൈംബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടത്.കസ്റ്റഡിയില്‍ ലഭിച്ച പ്രതികളെ ഇനി വടകര റൂറല്‍ എസ്പി ഓഫീസിലെത്തിക്കും. ഇവിടെ നിന്ന് പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷമാകും തെളിവെടുപ്പിന് കൊണ്ടുപോകുക.അതേസമയം ജോളിക്കായി അഭിഭാഷകന്‍ ബിഎ ആളൂര്‍ ഹാജരായേക്കുമെന്ന വാര്‍ത്തകളുണ്ടായിരുന്നു എങ്കിലും അദ്ദേഹത്തിന്റെ ജൂനിയറാണ് വക്കാലത്ത് ഒപ്പിടാന്‍ എത്തിയത്. മൂന്ന് പ്രതികളെയും ഇന്ന് ഹാജരാക്കാന്‍ കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു.

കൊച്ചിയില്‍ പെണ്‍കുട്ടിയെ തീവെച്ചു കൊന്ന യുവാവ് എല്ലാവരെയും കൊല്ലാന്‍ പദ്ധതിയിട്ടു;പിന്നിൽ കേസ് കൊടുത്തതിന്റെ പക

keralanews oung man who set fire to a girl was planning to kill everyone reason behind attack is filing case against him

കൊച്ചി: തന്റെ പ്രണയം നിരസിച്ച ദേവികയെന്ന പ്ലസ് വണ്‍കാരിയെ കൊലപ്പെടുത്താന്‍ മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയുമായാണ് മിഥുന്‍ ഇന്നലെ കാക്കനാടെ അത്താണിയിലുള്ള സലഫി ജുമാ മസ്ജിദിന് സമീപത്തെ ‘പദ്മാലയം’ എന്ന വീട്ടിലേക്ക് എത്തിയത്.കുടുംബത്തിലെ എല്ലാവരെയും കൊല്ലാനായിരുന്നു മിഥുനിന്റെ പദ്ധതിയെന്ന്‌ തീവച്ച്‌ കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ അമ്മ വെളിപ്പെടുത്തി.അർധരാത്രി വീട്ടിലെ കതകിൽ മുട്ടിയ മിഥുന് ദേവികയുടെ അച്ഛൻ ഷാലനാണ് മുന്‍വശത്തെ വാതില്‍ തുറന്നുകൊടുത്തത്.തുടര്‍ന്ന് തനിക്ക് ദേവികയെ കാണണമെന്ന് മിഥുന്‍ ആവശ്യപ്പെട്ടു. ഇതിനിടെ ഉറക്കമുണര്‍ന്ന് വീടിന്റെ മുന്‍വശത്തേക്ക് എത്തിയ ദേവികയെ കണ്ട ഇയാള്‍ പെട്ടെന്നുതന്നെ വീടിനകത്തേക്ക് ഓടിക്കയറി. തന്റെ നേര്‍ക്ക് ഓടിയടുക്കുന്ന മിഥുനെ കണ്ട ദേവിക ഉടന്‍ ഓടിമാറാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.നിമിഷനേരം കൊണ്ട് മിഥുന്‍ പെണ്‍കുട്ടിയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു. ഇതിനിടെ ഇയാളുടെ ദേഹത്തേക്കും തീ പടര്‍ന്നു.മകളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ദേവികയുടെ അച്ഛനും തീപ്പൊള്ളല്‍ ഏറ്റിട്ടുണ്ട്.

എട്ടാം ക്ലാസ് മുതല്‍ മിഥുന്‍ പ്രേമാഭ്യര്‍ത്ഥനയുമായി ദേവികയെ ശല്യപ്പെടുത്തിയിരുന്നെന്നും ഇതിന്റെ പേരിൽ മിഥുനും ദേവികയുടെ അമ്മ മോളിയും തമ്മിൽ വാക്കുതര്‍ക്കം നടന്നിരുന്നുവെന്നുമുള്ള വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്.ഇയാളുടെ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് മോളി രണ്ടു ദിവസം മുന്‍പ് കാക്കനാട് പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. ഇതിനു പിന്നാലെ പൊലീസ് ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ഇരുവരെയും അനുനയിപ്പിക്കാനും ശ്രമിച്ചിരുന്നു.കുടുംബത്തിലെ എല്ലാവരെയും കൊല്ലാനായിരുന്നു മിഥുനിന്റെ പദ്ധതിയെന്ന്‌ തീവച്ച്‌ കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ അമ്മ വെളിപ്പെടുത്തിയിരുന്നു. രാത്രി പന്ത്രണ്ടേകാലിന് വീട്ടിലേക്കെത്തി മകള്‍ ദേവികയെ കൊലപ്പെടുത്തിയ മിഥുന്‍ തന്റെ ദേഹത്തേക്കും പെട്രോള്‍ ഒഴിച്ചിരുന്നുവെന്ന് അമ്മ മോളി പറയുന്നു.തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയും ഇളയ കുട്ടിയും ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ബോധരഹിതയായ മോളി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ദേഹത്ത് പെട്രോള്‍ ഒഴിച്ചതിന് ശേഷമാണ് മിഥുന്‍ ദേവികയുടെ വീട്ടിലേക്ക് എത്തിയതെന്ന് സംശയിക്കുന്നതായി ഇവരുടെ അയല്‍വാസിയും പറയുന്നു. ഇതിന് മുന്‍പും മിഥുന്‍ വീട്ടിലേക്ക് വന്നിട്ടുണ്ടെന്നും ഇവർ പറയുന്നു. ദേവിക ട്യൂഷനായി പോയിരുന്ന സ്ഥലത്തും മിഥുന്‍ ശല്യം ചെയ്തിരുന്നതായി പെണ്‍കുട്ടിയുടെ സഹപാഠിയും പറയുന്നുണ്ട്. ഇവര്‍ രണ്ടുപേരും തമ്മില്‍ ബുധനാഴ്ച വൈകുന്നേരം വാക്കുതര്‍ക്കം നടന്നിരുന്നതായും സഹപാഠി വെളിപ്പെടുത്തി. സുഹൃത്തിന്റെ ബൈക്ക് എടുത്താണ് മിഥുന്‍ ദേവികയുടെ വീട്ടിലേക്ക് എത്തിയത്. ബൈക്ക് വീടിനടുത്തുനിന്നും പൊലീസ് കണ്ടെടുത്തു.