സംസ്ഥാനത്ത് വീണ്ടും സവാള വില വർധിച്ചു

keralanews onion price is increasing in the state again

കോഴിക്കോട്:സാധാരണക്കാരുടെ കുടുംബബജറ്റിനെ താളം തെറ്റിച്ചുകൊണ്ട് സംസ്ഥാനത്ത് സവാളവില വീണ്ടും ഉയർന്നു.കോഴിക്കോട് ഇന്ന് കിലോയ്ക്ക് 160 രൂപയാണ് സവാളയുടെ വില. സവാള വരവ് കുറഞ്ഞതാണ് വില ഇത്രയും വര്‍ദ്ധിക്കാന്‍ കാരണം.മൂന്നുദിവസം മുൻപ് സവാളയുടെ വില കിലോയ്ക്ക് 100 രൂപ വരെ താഴ്ന്നിരുന്നു.കേരളത്തിലേക്ക് സവാളയെത്തിക്കുന്ന മഹാരാഷ്ട്ര മാര്‍ക്കറ്റിലെ വില കയറ്റത്തിന് ആനുപാതികമായി തന്നെയാണ് കേരളത്തിലെ മാര്‍ക്കറ്റുകളിലും വില വര്‍ധിക്കുന്നത്. സവാള വില ഉയര്‍ന്നതോടെ പച്ചക്കറി കച്ചവടക്കാരിലും പലരും സവാള ഉപേക്ഷിക്കാനുള്ള തയാറെടുപ്പില്‍ കൂടിയാണ്. അതേസമയം ഉള്ളിവില നിയന്ത്രണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഇടപെടല്‍ കൂടുതല്‍ കാര്യക്ഷമമാകണമെന്ന് അനൂബ് ജേക്കബ് പറഞ്ഞു. തുര്‍ക്കിയില്‍നിന്ന് വന്‍തോതില്‍ സവാള ഇറക്കുമതി ചെയ്തിരുന്നു. ഇതിനൊപ്പം ഇറാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നും സവാള എത്തിച്ചിരുന്നു. ഇതേതുടര്‍ന്ന് സവാള വില കുറഞ്ഞിരുന്നു.ഇതിനിടെയാണ് വീണ്ടും വില കൂടിയിരിക്കുന്നത്

പന്തീരാങ്കാവ് യുഎപിഎ കേസ്;അന്വേഷണം എൻഐഎ ഏറ്റെടുത്തു

keralanews n i a will investigate panthirankavu u a p a case

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച്‌ യു.എ.പി.എ ചുമത്തി കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിനും താഹ ഫസലിനുമെതിരായ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി ( എന്‍.ഐ.എ ) ഏറ്റെടുത്തു.പൊലീസ് തയ്യാറാക്കിയ എഫ്.ഐ.ആര്‍ മാറ്റമൊന്നുമില്ലാതെ കൊച്ചിയിലെ എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ചു. നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘടന പ്രസിദ്ധീകരിച്ച പുസ്തകവും ലഘുലേഖകളും വിതരണം ചെയ്തു പ്രതിഷേധിച്ചെന്ന് ആരോപിച്ചാണ് നവംബര്‍ ഒന്നിന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരേ യുഎപിഎ കുറ്റവും ചുമത്തി.കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമ വിദ്യാര്‍ഥിയായ അലന്‍ എസ്‌എഫ്‌ഐ അംഗമാണ്.സി.പി.എം പ്രവര്‍ത്തകരായ ഇരുവര്‍ക്കുമെതിരെ കോഴിക്കോട് പൊലീസ് യു.എ.പി.എ ചുമത്തി കേസെടുത്തത് വന്‍ വിവാദമായിരുന്നു. സി.പി.എം കേന്ദ്രനേതൃത്വം ശക്തമായി എതിര്‍ത്തെങ്കിലും അവര്‍ക്ക് മാവോയിസ്‌റ്റ് പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി പറഞ്ഞിരുന്നു. ഇതിനിടയിലാണ് കേസ് എന്‍.ഐ.എ ഏറ്റെടുക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസ്;ദൃശ്യങ്ങൾ ഒറ്റയ്ക്ക് കാണണമെന്നാവശ്യപ്പെട്ട് ദിലീപ് വീണ്ടും ഹർജി നൽകി

keralanews dileep has once again filed a petition demanding to see the visuals in actress attack case alone
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ തെളിവായ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് വീണ്ടും കോടതിയില്‍. ദൃശ്യങ്ങള്‍ ഒറ്റയ്ക്കു പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചത്. നേരത്തെ ദിലീപിന്‍റെ ഈ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. കൊച്ചിയിലെ പ്രത്യേക കോടതിയില്‍ രാവിലെ പതിനൊന്നരയ്ക്ക് പ്രതികളെ ഒരുമിച്ച്‌ ദൃശ്യങ്ങള്‍ കാണിക്കാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.നടന്‍ ദിലീപ് അടക്കം 6 പ്രതികള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തീരുമാനമായിരുന്നത്. ദിലീപിന് പുറമേ സുനില്‍കുമാര്‍, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, സനല്‍കുമാര്‍ എന്നിവരാണു ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അപേക്ഷ സമര്‍പ്പിച്ചത്.ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള സാങ്കേതിക വിദഗ്ധന്റെ പേരു നിര്‍ദേശിച്ചതു ദിലീപ് മാത്രമാണ്. പ്രോസിക്യൂഷന്റെ സാന്നിധ്യത്തിലാണ് ദൃശ്യങ്ങള്‍ പരിശോധിക്കുക.നടിയെ അക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കേസിലെ പ്രധാന തെളിവായതിനാൽ തനിക്ക് പകർപ്പ് നൽകണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. എന്നാൽ ഇരയുടെ സ്വകാര്യതയെ മാനിച്ച് ദൃശ്യങ്ങൾ കൈമാറാൻ കഴിയില്ലന്നും വിദഗ്ധനെ കൊണ്ട് പരിശോധിക്കാമെന്നും സുപ്രിം കോടതി നിർദേശിച്ചിരുന്നു.തുടർന്നാണ് പരിശോധന നടത്തുന്ന വിദഗ്ധനെ സംബന്ധിച്ച വിവരങ്ങള്‍ ദിലീപ് തിങ്കളാഴ്ച വിചാരണ കോടതിയെ അറിയിച്ചത്. കേരളത്തിന് പുറത്ത് നിന്നുള്ള സാങ്കേതിക വിദഗ്ധനെയാണ് പ്രതിഭാഗം കണ്ടെത്തിയിട്ടുള്ളത്. ഇദ്ദേഹത്തെ സംബന്ധിച്ചുള്ള പൂർണ വിവരങ്ങൾ കോടതിക്ക് നൽകിയിട്ടുണ്ട്.

തിരുവനന്തപുരത്ത് ഫോര്‍മാലിന്‍ ചേര്‍ത്ത അഞ്ചു ലക്ഷം രൂപ വിലമതിക്കുന്ന മത്സ്യം പിടിച്ചെടുത്തു

keralanews formalin mixed fish worth 5lakhs seized from thiruvananthapuram

തിരുവനന്തപുരം: ഫോര്‍മാലിന്‍ ചേര്‍ത്ത മൽസ്യം പിടികൂടി. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് എത്തിച്ച മീനിലാണ് മാരക വിഷമായ ഫോര്‍മാലിന്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ 3.15ന് പട്ടം ജംഗ്ഷന് സമീപത്ത് വെച്ച് നഗരസഭ അധികൃതരാണ് മീന്‍ പിടിച്ചെടുത്തത്. 95 ട്രേ ( രണ്ടര ടണ്ണോളം ) മത്സ്യമാണ് തിരുവനന്തപുരം നഗരസഭയുടെ ഈഗിള്‍ ഐ സ്‌ക്വാഡ് പിടിച്ചെടുത്തത്.അഞ്ച് ലക്ഷം രൂപയോളം വില വരുന്ന മത്സ്യമാണ് പിടിച്ചെടുത്തത്. ഫോര്‍മാല്‍ഡിഹൈഡ് വാതകം 30-50 ശതമാനം വീര്യത്തില്‍ വെള്ളത്തില്‍ ലയിപ്പിച്ചാണ് ഫോര്‍മലിന്‍ തയ്യാറാക്കുന്നത്. ശക്തിയേറിയ അണുനാശിനിയാണ് ഇത്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള മൃതശരീരങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനും പത്തോളജി ലാബില്‍ സ്പെസിമെനുകള്‍ സൂക്ഷിക്കാനും മറ്റും ഫോര്‍മലിന്‍ ഉപയോഗിക്കുന്നു. ഈ ഫോര്‍മലിനാണ് മത്സ്യം കേടുകൂടാതെയിരിക്കാനും മത്സ്യത്തിന്റെ മാംസഭാഗത്തിന് ഉറപ്പുണ്ടാക്കാനും ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്.

പൗരത്വ നിയമം;കണ്ണൂരിൽ വിദ്യാര്‍ഥികളുടെ പ്രതിഷേധ റാലിക്ക് നേരെ​ അക്രമം

keralanews attack against students protest rally against citizenship amendment bill in mambaram

കണ്ണൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കു നേരെ അക്രമം. 25ഓളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. 15 പേരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മമ്പറം രാജീവ്ഗാന്ധി സയന്‍സ് ആന്‍റ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളാണ് അക്രമിക്കപ്പെട്ടത്.കോളേജ് ക്യാമ്പസ്സിൽ നിന്നാരംഭിച്ച പ്രകടനം മമ്പറം ടൗണിലെത്തിയപ്പോള്‍ ഒരു സംഘം  തടയുകയും അക്രമിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ചിതറിയോടി.ആർഎസ്എസ് പ്രവർത്തകരാണ് അക്രമം നടത്തിയതെന്ന് വിദ്യാർഥികൾ ആരോപിച്ചു.വിദ്യാര്‍ഥികളെ ഇവർ പിന്തുടര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിലാക്കിയതിന് ശേഷം എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ മമ്പറം ടൗണില്‍ പ്രതിഷേധ പ്രകടനം നടന്നു.പ്രകടനം തടയാനുള്ള ശ്രമത്തെ തുടര്‍ന്ന് മമ്പറം ടൗണില്‍ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.ടൗണില്‍ കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തദ്ദേശ ഉപതിരഞ്ഞെടുപ്പ്;മൂന്നു ജില്ലകളിൽ എൽഡിഎഫിന് വിജയം

keralanews local body byelection ldf win in three districts

തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോൾ എല്‍ഡിഎഫ് മുന്നേറ്റം.യുഡിഎഫിന്റെ മൂന്നു സിറ്റിങ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു.ആലത്തൂര്‍ പത്തിയൂര്‍ പഞ്ചായത്തിലെ പതിനേഴാം വാര്‍ഡ് കോണ്‍ഗ്രസില്‍നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. കെബി പ്രശാന്താണ് ജയിച്ചത്. വൈക്കം നഗരസഭ ഇരുപത്തിയൊന്നാം വാര്‍ഡ് യുഡിഎഫില്‍നിന്ന് പിടിച്ചെടുത്ത് ബിജെപി അട്ടിമറി ജയം സ്വന്തമാക്കി. ബിജെപിയുടെ കെആര്‍ രാജേഷ് 79 വോട്ടിനാണ് വിജയിച്ചത്.കാസര്‍കോട് നഗരസഭയിലെ ഹൊന്നമൂല വാര്‍ഡും യുഡിഎഫില്‍നിന്ന് എല്‍ഡിഎഫ്‌  പിടിച്ചെടുത്തു.കോഴിക്കോട് ചോറോട് കൊളങ്ങാട്ട് വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. 84 വോട്ടിന് പി.പി ചന്ദ്രശേഖരന്‍ ജയിച്ചു. തലശ്ശേരി നഗരസഭ ടെബിള്‍ ഗേറ്റ് വാര്‍ഡ് ബിജെപിയില്‍നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.114 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പത്തനംതിട്ട കടപ്ര പഞ്ചായത്ത് രണ്ടാംവാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. കാസര്‍കോട് ബളാല്‍ ഗ്രമാപഞ്ചാത്തിലെ മാലോ വാര്‍ഡ് കേരള കോണ്‍ഗ്രസ് നിലനിര്‍ത്തി. ഷൊര്‍ണൂര്‍ നഗരസഭ തത്തംകോട് വാര്‍ഡും ആലപ്പുഴ ദേവക്കുളങ്ങര പഞ്ചായത്തിലെ കുമ്ബിളിശ്ശേരി വാര്‍ഡും യുഡിഎഫ് നിലനിര്‍ത്തി. അരൂക്കുറ്റി പഞ്ചായത്തിലെ മൂന്നാം വാര്‍ഡും വയനാട് വെങ്ങപ്പള്ളി പഞ്ചായത്തിലെ കോക്കുഴി വാര്‍ഡും എല്‍ഡിഎഫ് നിലനിര്‍ത്തി.വയനാട് വെങ്ങപ്പള്ളി പഞ്ചായത്ത് ഭരണവും എല്‍ഡിഎഫ് നിലനിര്‍ത്തി.അകലക്കുന്നം ഉപതിരഞ്ഞെടുപ്പ് ജോസ് കെ. മാണി സ്ഥാനാര്‍ഥി ജോര്‍ജ് തോമസ് വിജയിച്ചു.

ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞ് താക്കോലുമായി കടന്നു;പാപ്പിനിശ്ശേരി മേൽപ്പാലത്തിൽ ഗതാഗത തടസ്സം

keralanews hartal supporters blocked vehicles and removed the keys traffic interrupted in pappinisseri overbridge

കണ്ണൂർ:പൗരത്വ ഭേദഗതി ബില്ലിനെതിരെ ഇന്നലെ സംയുക്ത സമര സമിതി നടത്തിയ ഹർത്താലിനിടെ ഹർത്താലനുകൂലികൾ വാഹങ്ങൾ തടഞ്ഞു നിർത്തി താക്കോലുമായി കടന്നു കളഞ്ഞതിനെ തുടർന്ന് പാപ്പിനിശ്ശേരി മേൽപ്പാലത്തിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇതോടെ പാലത്തിൽ കുടുങ്ങി.മേൽപ്പാലം അവസാനിക്കുന്നയിടത്ത് കല്ലുകൾ കൂട്ടിയിട്ടാണ് പ്രതിഷേധക്കാർ ഗതാഗതം തടസ്സപ്പെടുത്തിയത്.തുടർന്ന് ചരക്ക് ലോറി തടഞ്ഞ സംഘം ഡ്രൈവറോട് ലോറി റോഡിന് കുറുകെ ഇടാൻ ആവശ്യപ്പെട്ടു.ആന്ധ്രാ സ്വദേശിയായ ഡ്രൈവർ ഇതനുസരിച്ചു.തുടർന്ന് ലോറിയുടെ താക്കോൽ ഊരിയെടുത്ത് സംഘം പോയി.പിന്നാലെ കോഴിക്കോട് ഭാഗത്തേക്ക് കല്ല് കയറ്റി പോവുകയായിരുന്ന ലോറികളും ഇതേ രീതിയിൽ തടഞ്ഞ് താക്കോലുമായി സംഘം കടന്നു.വിവരമറിഞ്ഞ് പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും അക്രമി സംഘത്തെ പിടികൂടാനോ താക്കോലുകൾ കണ്ടെടുക്കാനോ സാധിച്ചില്ല.പാലത്തിൽ ആദ്യം തടഞ്ഞ ലോറിയിൽ ഗ്രാനൈറ്റടക്കം 35 ടണ്ണോളം സാധനങ്ങളാണ് ഉണ്ടായിരുന്നത്.പോലീസ് ഖലാസികളെ എത്തിച്ച് ലോറി നീക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.പിന്നീട് വർക്ക് ഷോപ്പിൽ നിന്നും വിദഗ്ദ്ധരെ എത്തിച്ച് പിന്നിൽ നിന്നും മറ്റൊരു ചരക്ക് ലോറി കെട്ടിവലിച്ചാണ് വൈകുന്നേരം മൂന്നു മണിയോടെ ലോറികൾ മാറ്റിയത്.ഹർത്താലനുകൂലികൾ പാപ്പിനിശ്ശേരി ഭാഗത്ത് രാവിലെ മുതൽ ഗതാഗതതടസ്സം സൃഷ്ടിച്ചിരുന്നു.പതിനഞ്ചോളം പേർ ഇരുചക്ര വാഹനങ്ങളിൽ കറങ്ങിയാണ് ഗതാഗതം തടസ്സപ്പെടുത്തിയത്.അനിഷ്ടസംഭവങ്ങളുമായി ബന്ധപ്പെട്ട് നാലുപേരെ പാപ്പിനിശ്ശേരിയിൽ നിന്നും പോലീസ് പിടികൂടി.

ഹർത്താലിനെ തുടർന്ന് പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പരീക്ഷ നടത്തും

keralanews special exams will be held for students who are unable to write the exam due to hartal

തിരുവനന്തപുരം:പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്തസമരസമിതി നടത്തിയ ഹര്‍ത്താലിനെ തുടര്‍ന്ന് അര്‍ധവാര്‍ഷിക പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പരീക്ഷ നടത്തും.ഡിസംബര്‍ 30 നാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വീണ്ടും പരീക്ഷ നടത്തുക. സ്‌കൂളുകളില്‍ പ്രത്യേക ചോദ്യ പേപ്പര്‍ തയാറാക്കിയായിരിക്കും പരീക്ഷ. നിര്‍ദേശം ഉടന്‍ നല്‍കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.ഹര്‍ത്താല്‍ നിയമാനുസൃതമല്ലെന്ന് പൊലീസ് അറിയിച്ചതോടെ വിദ്യാര്‍ത്ഥികളുടെ പരീക്ഷ മാറ്റിവെച്ചിരുന്നില്ല. എന്നാല്‍ ബസുകളും മറ്റും സര്‍വീസ് നടത്താതിരുന്നതിനെ തുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാൻ സാധിച്ചിരുന്നില്ല.

കണ്ണൂര്‍ പുതിയതെരു നിന്നും 273 കിലോ പുകയില ഉത്‌പന്നങ്ങള്‍ പിടികൂടി

keralanews 273kg tobacco products seized from kannur puthiyatheru

കണ്ണൂര്‍: പുതിയതെരുവിലെ വാടക ക്വാര്‍ട്ടേഴ്സില്‍ നിന്നും  273 കിലോ പുകയില ഉത്‌പന്നങ്ങള്‍ എക്സൈസ് സംഘം പിടികൂടി.ഉത്തര്‍പ്രദേശ് സ്വദേശികളായ രാകേഷ് കുമാര്‍ സഹാനി, അനുജന്‍ അരവിന്ദ് കുമാര്‍ സഹാനി എന്നിവര്‍ കണ്ണൂരില്‍ വില്‍ക്കാനായി എത്തിച്ചതായിരുന്നു ഇവ.എക്സൈസ് സംഘം എത്തിയപ്പോള്‍ രാഗേഷ് കുമാര്‍ സഹാനി ഓടിരക്ഷപ്പെട്ടു. അരവിന്ദ് കുമാര്‍ സഹാനിയെ കസ്റ്റഡിയിലെടുത്തു.പ്രിവന്റീവ് ഓഫീസര്‍ സി.വി.ദിലീപിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍സ്പെക്ടര്‍ കെ.ഷാജി, സി.സി.ആനന്ദ്‌കുമാര്‍, സുജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്.

ജപ്തി ഭീഷണിയെ തുടർന്ന് തൃശൂരില്‍ വയോധികനായ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

keralanews farmer committed suicide in thrissur

തൃശൂർ:ജപ്തി ഭീഷണിയെ തുടർന്ന് തൃശൂരില്‍ വയോധികനായ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു.വാഴ കര്‍ഷകനായിരുന്ന മരോട്ടിച്ചാല്‍ സ്വദേശി ഔസേപ്പ് (86)ആണ് ആത്മഹത്യ ചെയ്തത്.ലോണെടുത്ത് ബാങ്കില്‍ നിന്ന് തിരിച്ചടവിന് സമയം ചോദിച്ചുവെങ്കിലും നല്‍കിയില്ല. ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ആരോപണം. വീട്ടില്‍ നിന്ന് വിഷം ഉള്ളിൽ ചെന്ന നിലയില്‍ വീട്ടുകാരാണ് ഔസേപ്പിനെ കണ്ടെത്തുന്നത്. ഒന്നര ലക്ഷംരൂപ അദ്ദേഹം വിവിധ ബാങ്കുകളില്‍ നിന്നായി കാര്‍ഷിക കടമെടുത്തിരുന്നു. വാഴ കൃഷി നടത്താനാണ് ബാങ്കില്‍ നിന്ന് വായ്പയെടുത്തത്.ബാങ്കുകാര്‍ വിളിച്ചു വരുത്തി പണം എത്രയും വേഗം തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടു.രണ്ട് പ്രളയ കാലത്ത് കൃഷി മുഴുവന്‍ നശിച്ചുവെന്നും തിരിച്ചടയ്ക്കാന്‍ നിലവില്‍ സാഹചര്യമില്ലെന്നും അറിയിച്ചു. എന്നാല്‍ ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ടു പോവുകയായിരുന്നു. ജപ്തി ഭയന്നാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.