ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ മൊബൈല്‍ നമ്പറുകളും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടി ആരംഭിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. മൊബൈല്‍ കണക്ഷനുകള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത തടയുന്നതിനാണിത്. ഒരു വര്‍ഷത്തിനകം എല്ലാ മൊബൈല്‍ കണക്ഷനുകളുടെയും വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.രാജ്യത്ത് മൊബൈല്‍ വരിക്കാരുടെ എണ്ണം ഇതിനകം 100 കോടി പിന്നിട്ടു. പ്രീ-പെയ്ഡ് ഉപഭോക്താക്കള്‍ അടക്കമുള്ള എല്ലാ വരിക്കാരും നിര്‍ബന്ധമായും സിം കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കണം.
ശശികല കുറ്റവാളി നടി രഞ്ജിനി
ചെന്നൈ : 1990 കളിൽ ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സുകളിൽ ഇടം നേടിയ നായിക രഞ്ജിനിയുടെ ശശികലയ്‌ക്കെതിരായ തുറന്നടിച്ച ആരോപണങ്ങൾ ആരെയും ഞെട്ടിക്കുന്നതാണ്. തമിഴ് നാട്ടിലെ ജനങൾക്ക് വേണ്ടിയാണ് താൻ സംസാരിക്കുന്നതെന്ന് അവർ പറഞ്ഞു.

ഇ അഹമ്മദ് എംപി യുടെ മരണത്തെക്കുറിച്ചു അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു പാർലമെന്റിനു മുന്നിൽ പ്രതിപക്ഷ എം പി മാരുടെ ധർണ
ന്യൂഡൽഹി : മുസ്ലിം ലീഗിന്റെ മുതിർന്ന നേതാവ് ഇ അഹമ്മദ് എം പിയുടെ മരണത്തെക്കുറിച്ചു അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ എം പിമാർ പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ധർണ നടത്തി. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു ധർണ. കേരളത്തിൽ നിന്നുള്ള എം പിമാർ വായ മുടിക്കെട്ടിയാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. അതേസമയം വിഷയത്തിൽ പ്രതിപക്ഷ പാർട്ടികളുടെ ബഹളത്തെ തുടർന്ന് 12 മണിവരെ സഭ നിർത്തിവെക്കുകയായിരുന്നു.
അഹമ്മദിന്റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു എന്നാൽ സ്പീക്കർ അനുമതി നിഷേധിക്കുകയായിരുന്നു. ചോദ്യോത്തര വേള നിർത്തിവെച്ഛ് വിഷയം ചർച്ചചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
എസ് എസ് എൽ സി പരീക്ഷ ടൈംടേബിൾ പ്രഖ്യാപിച്ചു

മാര്‍ച്ച് :9 മലയാളം, ഒന്നാം ഭാഷ പാര്‍ട്ട് രണ്ട്
മാര്‍ച്ച് 13: ഇംഗ്ലീഷ്
മാര്‍ച്ച് 14: ഹിന്ദി
മാര്‍ച്ച് 16: ഫിസിക്‌സ്
മാര്‍ച്ച് 20: കണക്ക്
മാര്‍ച്ച് 22: കെമിസ്ട്രി
മാര്‍ച്ച് 23: ബയോളജി
മാര്‍ച്ച് 27: സോഷ്യല്‍ സയന്‍സ്
കളക്ടർ നീന്തൽ വേഷത്തിൽ
നടരാജൻ പിള്ളയെ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ല, മുഖ്യമന്ത്രി

ലോ അക്കാദമി അനിശ്ചിത കാലത്തേക്ക് അടച്ചു.
തിരുവനന്തപുരം : ലോ അക്കാദമി അനിശ്ചിത കാലത്തേക്ക് അടച്ചിടും. മാനേജ്മെന്റിന്റേതാണ് തീരുമാനം. സർവകലാശാലയുടെ പരീക്ഷസ്റ്റാന്ഡിങ് കമ്മിറ്റിയുടെ അടിയന്തിര യോഗം ഇന്ന് ചേരും.
നിലവിൽ കോളേജിൽ നടന്നുവരുന്ന സമരങ്ങളും സംഘര്ഷങ്ങളും കണക്കിലെടുത്താണ് അക്കാദമി അനിശ്ചിത കാലത്തേക്ക് അടച്ചിടാൻ മാനേജ്‌മന്റ് തീരുമാനിച്ചത്.
ഇന്ന് നടക്കുന്ന സിൻഡിക്കറ്റ് സമിതി യോഗത്തിൽ കോളേജിന്റെ അഫിലിയേഷൻ റദ്ധാക്കതിരിക്കാനുള്ള മാനേജ്മെന്റിന്റെ വിശദീകരണവും കേൾക്കും.
പെരുന്നാൾ പ്രദക്ഷിണത്തിലേക്കു കാർ പാഞ്ഞുകയറി പഞ്ചായത്ത് അംഗം മരിച്ചു: പായം പഞ്ചായത്തിൽ ഇന്ന് യുഡിഫ് ഹർത്താൽ
ഇരിട്ടി: കിളിയന്തറയിൽ പള്ളി പെരുന്നാൾ പ്രദക്ഷിണത്തിലേക്കു കാർ പാഞ്ഞു കയറി പായം പഞ്ചായത്ത് അംഗം മരിച്ചു. കിളിയന്തറ നരിമട സ്വദേശിയും പായം പഞ്ചായത്ത് രണ്ടാം വാർഡ് അംഗവും യുത് കോൺഗ്രസ് പായം മണ്ഡലം പ്രസിഡന്റുമായ പൊട്ടക്കുളം പി എം തോമസാണ് (ഉണ്ണി-34) ദാരുണമായി മരിച്ചത്. കിളിയന്താര സെന്റ് മേരീസ് പള്ളി അസിസ്റ്റന്റ് വികാരി ഫാദർ മാത്യുവിനു (ഷെറിൻ-27) ഗുരുതരമായി പരുക്കേറ്റു. തലയിലാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ കണ്ണൂർ എ കെ ജി ആശുപത്രിയിലും പിന്നീട് കോഴിക്കോട് മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പ്രദക്ഷിണം വള്ളിത്തോടിലെത്തി മടങ്ങുമ്പോൾ ദേവാലയത്തിൽ പ്രവേശിക്കുന്നതിനു 5 മിനിറ്റ് മുൻപ് രാത്രി പത്തരയോടെ ആണ് അപകടം. ഇടതുവശം ചേർന്ന് ഗതാഗത തടസമില്ലാതെ മുന്നോട്ട് പോകുമ്പോൾ പിന്നിൽ നിന്ന് തന്നെ അമിതവേഗത്തിൽ വന്ന കാർ പ്രദക്ഷിണം നയിച്ചിരുന്ന ഇടതുവശം ചേർന്ന് ഗതാഗത തടസമില്ലാതെ മുന്നോട്ട് പോകുമ്പോൾ പിന്നിൽ നിന്ന് തന്നെ അമിതവേഗത്തിൽ വന്ന കാർ പ്രദക്ഷിണം നയിച്ചിരുന്ന തോമസിനെയും ഫാദർ മാത്യുവിനേയും ഇടിച്ചു തെറിപ്പിച് ഇടതുവശത്തുതന്നെയുള്ള കുരിശുമവീട്ടിൽ ജോണിയുടെ വീടിന്റെ ഗേറ്റും മതിലും തകർത്താണ് നിന്നത്.തോമസിനെ ഇരിട്ടി സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
കാർ ഓടിച്ചിരുന്നവർ മദ്യപിച്ചിരുന്നതായാണ് സംശയിക്കുന്നതെന്നും ഒഴിഞ്ഞ ഗ്ലാസ് ഉൾപ്പെടെ വാഹനത്തിൽ നിന്ന് കണ്ടെത്തിയതായും ഇരിട്ടി എസ് ഐ കെ സുധീർ അറിയിച്ചു.
മാത്യു – ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ് മരിച്ച തോമസ് . ഭാര്യ മാനന്തവാടി ആര്യപ്പറമ്പ് വീട്ടിൽ സൗമ്യ , മകൻ സാവിയോ(3). മൃതദേഹം ഇന്ന് ഉച്ചയോടെ നാട്ടിലെത്തിക്കും. സംസ്കാരം വൈകുനേരം അഞ്ചുമണിക് കിളിയന്തറ സെന്റ് മേരീസ് പള്ളിയിൽ.
പായം പഞ്ചായത്തിലും ഉളിക്കൽ പഞ്ചായത്തിലെ പേരട്ടയിലും ഇന്ന് വൈകിട്ട് 6 വരെ യു ഡി ഫ് ഹർത്താൽ നടത്തും. വാഹനം തടയില്ല.
ശശികല തമിഴ്നാട് മുഖ്യമന്ത്രി
ചെന്നൈ: എ.ഐ.എ.ഡി.എം.കെ. ജനറല്‍ സെക്രട്ടറിയും അന്തരിച്ച മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായ വി.കെ ശശികലയെ തമിഴ്നാട് നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. എ.ഐ.എ.ഡി.എം.കെ. എം.എല്‍.എ.മാരുടെ നിര്‍ണായകയോഗത്തിലാണ് ശശികലയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്.
താന്‍ സ്ഥാനമൊഴിയുകയാണെന്നും ശശികലയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കുകയാണെന്നും ഒ.പനീര്‍ശെല്‍വം തന്നെയാണ് യോഗത്തില്‍ പ്രഖ്യാപിച്ചത്. കയ്യടിയോടെ പാസാക്കുകയായിരുന്നു.
ശശികല മുഖ്യമന്ത്രിയാകുന്നതോടെ പനീര്‍ശെല്‍വത്തിന് ഏതുപദവി നല്‍കുമെന്നതാണ് അടുത്ത ചോദ്യം. ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ധനമന്ത്രിയായിരുന്നു പനീര്‍ശെല്‍വം. ഇതേ വകുപ്പുതന്നെ അദ്ദേഹത്തിന് തിരികെനല്‍കി മന്ത്രിസഭയില്‍ നിലനിര്‍ത്തുമെന്നാണ് .
കഴിഞ്ഞ ഡിസംബര്‍ അഞ്ചിനാണ് ജയലളിത അന്തരിച്ചത്. ഇതേമാസം 31-ന് എ.ഐ.എ.ഡി.എം.കെ. ജനറല്‍ സെക്രട്ടറിയായി ശശികല സ്ഥാനമേറ്റു. 62-കാരിയായ ശശികല മൂന്നുപതിറ്റാണ്ട് ജയലളിതയുടെ വിശ്വസ്തയായി ഒപ്പമുണ്ടായിരുന്നു.
ശശികല വ്യാഴാഴ്ച മുഖ്യമന്ത്രിയായി സ്ഥാനമേൽക്കും…….
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നാലാം പ്ലാറ്റുഫോമിന് അനുമതി
കണ്ണൂർ: കേന്ദ്ര ബജറ്റിൽ നാലാം പ്ലാറ്റുഫോമിന് അനുമതി ലഭിച്ചത് കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ വികസനത്തിന് പുത്തൻ മുഖച്ഛായ പകരും. പാസ്സന്ജര്സ് അസോസിയേഷനുകളും ജനപ്രതിനിധികളും നടത്തിയ പരിശ്രമങ്ങൾ ഫലം കണ്ടു. ഏറെ നാളത്തെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമാവുന്നത്. കോഴിക്കോടിന് ശേഷം പാലക്കാട് ഡിവിഷന് കീഴിൽ ഏറ്റവും വരുമാനമുള്ള സ്റ്റേഷൻ ആണ് കണ്ണൂർ.
ട്രെയിൻ കടന്നുപോകാൻ മുന്ന് പ്ലാറ്റുഫോമുകളാണ് നിലവിലുള്ളത്. വണ്ടികളുടെയും യാത്രക്കാരുടെയും എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ നാലാം പ്ലാറ്റുഫോം അനിവാര്യമാണ്. ഇതോടെ സ്റ്റേഷൻ കവാടത്തിലെയും സ്റ്റേഷൻ റോഡിലെയും തിരക്ക് കുറക്കാൻ കഴിയും. ദക്ഷിണ റെയിൽവേ മാനേജർ ഈ മാസം 27 നു കണ്ണൂർ റെയിൽവേ സ്റ്റേഷൻ സന്ദർശിക്കും. നാലാം പ്ലാറ്റുഫോം പദ്ദതിയുടെ എസ്റ്റിമേറ്റ് തയാറാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ത്വരിതപ്പെടുത്താൻ എം പി നിർദേശം നൽകിയിട്ടുണ്ട്.