മാതാ അമൃതാനന്ദ മയി ഇന്ന് തലശ്ശേരിയിൽ എത്തും

keralanews matha amruthanandamayi in tellicherry

തലശ്ശേരി: മാതാ അമൃതാനന്ദമയി ഇന്ന് തലശ്ശേരിയിൽ എത്തും. ബ്രഹ്മസ്ഥാന ക്ഷേത്രത്തിലെത്തുന്ന അമ്മയെ ഭക്തർ പൂർണ്ണ ആചാര വിധികളോടെ സ്വീകരിക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഭക്തർക്ക് ദര്ശനം നൽകും. രണ്ടുദിവസവും രാവിലെ പത്തരയ്ക്ക് അമ്മയുടെ അനുഗ്രഹപ്രഭാഷണം, ഭക്തിഗാനസുധ, ധ്യാനപരിശീലനം എന്നിവ ഉണ്ടാവും. തിരക്ക് നിയന്ത്രിക്കാൻ ടോക്കൺ സൗകര്യം ഉണ്ടാവും. പരിപാടിയുടെ നല്ല രീതിയിലുള്ള നടത്തിപ്പിനായി രണ്ടായിരത്തോളം വൊളന്റിയര്‍മാരുണ്ടാവും. ഭക്തർക്ക് മൂന്നുനേരവും സൗജന്യ ഭക്ഷണവും ലഭ്യമാക്കും.

മൊബൈൽ ഫോൺ കായലിൽ എറിഞ്ഞു; പൾസർ സുനി

keralanews actress case pulsar suni
കൊച്ചി: നടിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കോടതിയില്‍ കീഴടങ്ങാനായി കൊച്ചിയില്‍ എത്തിയ ദിവസം കായലില്‍ ഏറിഞ്ഞെന്ന് പള്‍സര്‍ സുനി. ഫോണ്‍ എറിഞ്ഞ  സ്ഥലം തെളിവെടുപ്പിനിടെ സുനി പോലീസിന് കാട്ടി കൊടുത്തിട്ടുണ്ട്. കൊച്ചി കായലില്‍ ഏറെ ഒഴുക്കുള്ള ഭാഗത്ത് വെള്ളത്തില്‍ എറിഞ്ഞ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. നടിയുടെ ചിത്രങ്ങൾ ഉള്ള മെമ്മറി കാര്‍ഡ് കറുകുറ്റിയിലെ അഭിഭാഷകന് നല്‍കിയ കവറിലുണ്ടെന്നാണ് സുനി പോലീസിനോട് പറഞ്ഞിരിക്കുന്നത്. ഇതിന്റെ പരിശോധന പൂർത്തിയായാൽ മാത്രമേ സുനിയുടെ മൊഴി സത്യമാണോ എന്ന് പറയാൻ പറ്റു.

ജുഗിലിന് വിട

keralanews accident student died

കണ്ണൂര്‍ കോളേജ് ഓഫ് കോമേഴ്‌സിലെ ഡിഗ്രി വിദ്യാർത്ഥിയായ ജൂഗിളിനു കുട്ടുകാർ കണ്ണീരോടെ വിട നൽകി. കൊറ്റാളി മാര്‍ക്കറ്റ് പരിസരത്തെ പരേതനായ ലളിതന്‍-ശ്യാമള ദമ്പതികളുടെ മകനാണ് മരിച്ച ജഗ്ഗിൽ (21 ) . ജുഗിലും സുഹൃത്തും സഞ്ചരിച്ച ബൈക്ക് സ്വകാര്യ ബസ്സില്‍ ഇടിക്കുകയായിരുന്നു. ജൂഗിളിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

സുഷമ സ്വരാജ്ഉം മുരളീ മനോഹർ ജോഷിയും രാഷ്‌ട്രപതി സാധ്യത ലിസ്റ്റിൽ

keralanews indian president list of probability

ന്യൂഡൽഹി : അടുത്ത രാഷ്ട്രപതിയെ കുറിച്ചുള്ള ചർച്ചകൾ നടക്കുമ്പോൾ സുഷമ സ്വരാജ്ഉം മുരളീ മനോഹർ ജോഷിയും സാധ്യത ലിസ്റ്റിൽ. ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ , ജാർഖണ്ഡ് ഗവർണർ ദ്രൗപതി മുർമു എന്നിവരും പട്ടികയിലുണ്ടെന്നാണ് റിപ്പോർട്ട്. 4896  പേരാണ് രാഷ്‌ട്രപതി തിരഞ്ഞെടുപ്ന്റെ ഇലക്ട്‌റൽ കോളജിലുണ്ടാവുക.  ജൂലായിലാണ് ഇപ്പോളത്തെ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ കാലാവധി അവസാനിക്കുക

ഏഴിമല മാലിന്യ പ്രശ്നം; നടപടി ഉടൻ

keralanews waste treatment-plan in ezhimala naval academy

കണ്ണൂർ : ഏഴിമല നാവിക അക്കാദമി പരിസരത്തെ മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഉടൻ നടപടി കൈക്കൊള്ളുമെന്ന്   കലക്ടറേറ്റ്  കോൺഫെറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന യോഗത്തിൽ ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. പരിസരത്തെ കിണറുകളിൽ മലിന ജലം നിറയുകയും ദുർഗന്ധം വമിക്കുകയും ചെയുന്നതാണ് പ്രധാന പ്രശ്നം. ഇതിനു കാരണം അക്കദമിയിലെ മാലിന്യ സംസ്കരണ പ്ലാന്റിന്റെ കാര്യക്ഷമത ഇല്ലായ്മയാണെന്ന ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിൽ അധികൃതർ ശക്തമായ തീരുമാനം കൈക്കൊള്ളും. മാലിന്യ സംസ്കരണ പ്ലാന്റാണോ അതോ മറ്റേതെങ്കിലും പ്രാദേശിക കാരണമാണോ ഇതിനു പിന്നിൽ എന്ന് അന്വേഷണം നടക്കും

വിഷയം സംസ്ഥാന സർക്കാരിന്റെയും വേണമെങ്കിൽകേന്ദ്ര സർക്കാരിന്റെയും ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ കളക്ടർ മിർ മുഹമ്മദലി അധ്യക്ഷത വഹിച്ചു. എം ൽ എ മാരായ ജെയിംസ് മാത്യു , സണ്ണി ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്  മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ പ്രകാശൻ, വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു. .

തെളിവെടുപ്പ് വഴിത്തിരിവിൽ; മൊബൈൽ കണ്ടെത്തി

keralanews actress attack case mobile found
കോയമ്പത്തൂര്‍: നടിയെ തട്ടിക്കൊണ്ട് പോയ കേസിലെ മുഖ്യ പ്രതിയെയും കൂട്ടുപ്രതിയെയും കോയമ്പത്തൂരിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. അവിടെ അവർ ഒളിവിൽ താമസിച്ച വീട്ടിൽ നിന്നും മൊബൈൽ ഫോൺ കണ്ടെത്തി. നടിയുടെ വീഡിയോസ് പകർത്തിയ മൊബൈൽ ആണോ ഇതെന്ന് അറിയില്ലെന്നും മൊബൈൽ വിദഗ്ധ പരിശോധനയ്ക്കു അയച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു. കോയമ്പത്തൂരിൽ നിന്നും  മോഷ്ടിച്ച ബൈക്കിലാണ് പ്രതികള്‍ കഴിഞ്ഞ ദിവസം കോയമ്പത്തൂര്‍ നിന്ന് കൊച്ചിയിലെ കോടതിയില്‍ എത്തിയതെന്നും വ്യക്തമായിട്ടുണ്ട്. സുനിയെയും വിജീഷിനെയും വേറെ വേറെ ആയി അവർ താമസിച്ചിരുന്ന വീട്ടിനകത്തു എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.തെളിവെടുപ്പ് മുന്ന് മണിക്കൂറോളം നീണ്ടു നിന്നു.

സി പി എം നു മംഗളുരു റാലി ഉണ്ടാക്കിയത് അപൂർവ്വനേട്ടങ്ങൾ

keralanews cpm mangaluru rali

മംഗളുരു: ശനിയാഴ്ച കേരള മുഖ്യമന്ത്രി പിണറായി വിജയൻ മംഗളൂരുവിൽ പങ്കെടുത്ത രണ്ടു പരിപാടികളും തടസ്സമില്ലാതെ നടന്നു. സാധാരണ ഗതിയിൽ വലിയ മാധ്യമ ശ്രെദ്ധ വരാത്ത റാലി ദേശീയ ശ്രെദ്ധയിലേക്ക് വന്നു. റാലി തടയുമെന്നും പിണറായിയെ മംഗളൂരിൽ കാലുകുത്താൻ അനുവദിക്കിയില്ലെന്നുമുള്ള പ്രഖ്യാപനം ഒന്നുകൊണ്ടു മാത്രമാണ് ഇത്രയും ആളുകൾ പരിപാടിക്ക് വന്നതെന്ന് മംഗലുരുവിലെ സി പി ഐ (എം)  കേന്ദ്രങ്ങൾ പറയുന്നു. തിരക്കുകാരണം പന്തലിനു പുറത്തു കസേരയിട്ടാണ് റാലി  കഴിഞ്ഞു വരുന്നവർക്ക് ഇരിപ്പിടമൊരുക്കിയത്.

അന്വേഷണം കോയമ്പത്തൂരിലേക്ക്

keralanews actress attack case investigation team to coimbatore

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുന കൂട്ടുപ്രതി വിജീഷ് എന്നിവരെയും കൊണ്ട് അന്വേഷണ സംഘം പുലർച്ചെ തെളിവെടുപ്പിനായി കോയമ്പത്തൂരിലേക്ക് പുറപ്പെട്ടു. ഇവർ ഇരുവരുടെയും ഒളിത്താവളങ്ങളിലേക്കാണ് യാത്ര. നടിയുടെ വീഡിയോ പകർത്തിയ കാമറ ഫോൺ ഇതുവരെ കണ്ടെടുക്കാനാവാത്ത സാഹചര്യത്തിൽ അതും കുടി കണക്കിലെടുത്താണ് യാത്ര.

ഇന്നലെ ആലുവ സബ് ജയിലിൽ നടത്തിയ തിരിച്ചറിയൽ പരേഡിൽ പ്രതികളെ നടി തിരിച്ചറിഞ്ഞിരുന്നു. അതിനിടെ തട്ടികൊണ്ടുപോയ സംഭവത്തിന് പിന്നിൽ ക്വട്ടെഷൻ ആണോ എന്ന് ഇപ്പോൾ പറയാൻ പറ്റില്ല എന്ന് പൾസർ സുനിയുടെ പ്രതികരണം. നടിയോട് തനിക്ക് വ്യക്തി വൈരാഗ്യം ഒന്നും ഇല്ലെന്നും ആവശ്യമില്ലാത്ത പേരുകൾ കേസിലേക്ക് വലിച്ചിഴച്ച് ആരെയും ബുദ്ധിമുട്ടിക്കരുതെന്നും സുനി പറയുന്നു.

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം വൻ തീപിടിത്തം

keralanews shopes near sree padmanabha swami temple catch fire
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തെ വടക്കേ നടയിലെ സുരക്ഷാമേഖലയിൽ വന്‍ തീപിടിത്തം. സമീപത്തെ ഗോഡൗണ്‍, പോസ്റ്റ്ഓഫീസ് എന്നിവ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. പുലര്‍ച്ചെ 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്.ക്ഷേത്രം കമാന്‍ഡോകളുടെ സി.സി.ടി.വി യിലാണ് തീ പടരുന്നത് ആദ്യം ശ്രദ്ധയില്‍പെട്ടത്. ഉടൻ അഗ്നിശമന സേനയെ വിവരം അറിയിച്ച് തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. ക്ഷേത്രത്തിനു സമീപം വലിയ കൂമ്പാരമായി കുട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾക്കു തീപിടിച്ചതാണ് സംഭവത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്

വൈക്കം വിജയലക്ഷ്മി വിവാഹത്തിൽ നിന്നും പിന്മാറി

keralanews vikkom vijayalakshmi calls off her wedding

കണ്ണൂർ : നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്നും പിന്മാറുകയാണെന്നു ഗായിക വൈക്കം വിജയലക്ഷ്മി. തൃശ്ശൂർ സ്വദേശി സന്തോഷുമായി മാർച്ച് ഇരുപത്തി ഒന്പതിനായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. നിശ്ചയ സമയത് കൊടുത്ത വാക്കുകൾ പലതും സന്തോഷ് മറക്കാൻ ശ്രെമിക്കുകയാണെന്നും ആരുടെയും പ്രേരണ മൂലമല്ല തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹത്തിൽ നിന്നും പിന്മാറുന്നതെന്നും വിജയ ലക്ഷ്മി  പറഞ്ഞു.

വിവാഹശേഷം സംഗീത പരിപാടി നടത്താൻ സാധിക്കില്ലെന്നും വിവാഹ ശേഷം തന്റെ വീട്ടിൽ താമസിക്കാമെന്നു ഉറപ്പു നൽകിയ സന്തോഷ് പിന്നീട് അയാളുടെ ബന്ധുവിന്റെ വീട്ടിൽ താമസിക്കണമെന്നു വാശിപിടിച്ചതായും ഗായിക പറഞ്ഞു. അങ്ങനെയുള്ള ഒരാളുമായി പൊരുത്തപ്പെടാൻ പറ്റാത്തതുകൊണ്ട്  താൻ പിന്മാറുന്നു. അവർ പറഞ്ഞു.