തിരുവനന്തപുരം: ആരോഗ്യ പരമായ കാരണങ്ങളാൽ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം വി.എം സുധീരന്‍ രാജിവെച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ഒരു പരിപാടിക്കിടെ അദ്ദേഹത്തിന് വീണു പരിക്കേറ്റിരുന്നു. അതിനു ദീർഘനാളത്തെ ചികിത്സ ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ച സാഹചര്യത്തിലാണ് രാജി. വേണമെങ്കിൽ തനിക്ക് അവധി എടുത്ത് മാറി നിക്കാമെങ്കിലും തന്റെ മനസാക്ഷി അതിനു അനുവദിക്കില്ലെന്ന നിലപാടിലാണ് അദ്ദേഹം രാജി വെക്കാൻ തയ്യാറായത്. രാജിക്കത്ത് ഇന്ന് തന്നെ ഹൈക്കമാന്‍ഡിന് നല്‍കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കെ പി സി എം എസ് എ ജില്ലാസമ്മേളനം ഇന്നുമുതൽ
കണ്ണൂർ: കേരളാ പ്രൈവറ്റ് കോളജ് മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ ഇരുപത്തിയേഴാം കണ്ണൂർ കാസർഗോഡ് ജില്ലാ സമ്മേളനം ഇന്നും നാളെയും കണ്ണൂർ ഐ എം എ ഹാളിൽ നടക്കും. ഇന്ന് വൈകുനേരം 4:30നു കെ സി ജോസഫ് എം ൽ എ ഉത്ഘാടനം ചെയ്യും. നാളെ രാവിലെ പത്തിന് നടക്കുന്ന സമ്മേളനം ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനി ഉത്ഘാടനം ചെയ്യും. പതിനൊന്നിന് നടക്കുന്ന പ്രതിനിധി സമ്മേളനം സണ്ണി ജോസഫ് എം ൽ എ ഉത്ഘാടനം ചെയ്യും. 12 നു നടക്കുന്ന യാത്രയയപ്പു സമ്മേളനം ഐ എൻ ടി ഉ സി ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ ഉത്ഘാടനം ചെയ്യും
മാസം 18 കോടി നഷ്ടം; കെ എസ് ആർ ടി സി സുപ്രീംകോടതിയില്‍

കുടുംബശ്രീ തുണിസഞ്ചി നിര്മാതാക്കൾക്കായി പ്രദര്ശനമേള സംഘടിപ്പിക്കുന്നു
കണ്ണൂർ: ഹരിത കേരളം മിഷന്റെയും ഡിസ്പോസിബിൾ ഫ്രീ പ്ലാസ്റ്റിക് ക്യാരി ബാഗ് ഫ്രീ ജില്ലാ പദ്ധതിയുടെയും ഭാഗമായി ജില്ലയിലെ തുണിസഞ്ചി നിർമാണ സംരംഭകരെ പങ്കെടുപ്പിച്ച് കുടുംബശ്രീ കണ്ണൂരിൽ തുണിസഞ്ചി വിൽപ്പന പ്രദര്ശന മേള സംഘടിപ്പിക്കുന്നു. കണ്ണൂർ ടൌൺ സ്‌ക്വയറിൽ മാർച്ച് 20,21,22 തീയ്യതികളിലാണ് പ്രദര്ശനമെന്നു കുടുംബശ്രീ ജില്ലാമിഷൻ കോ ഓർഡിനേറ്റർ എം സുർജിത് അറിയിച്ചു. വിവിധ ഇനം തുണിസഞ്ചികൾ പരിചയപ്പെടുത്തി പൊതുജനങ്ങൾക്ക് പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ ബോധവൽക്കരണം നൽകുകയുമാണ് ലക്‌ഷ്യം.
എല്ലാ വീടുകളിലും മഴവെള്ള ശേഖരണം
കണ്ണൂർ : ജില്ലയിലെ എല്ലാ വീടുകളിലും ഏതെങ്കിലും രീതിയിലുള്ള മഴവെള്ളശേഖരണ സംവിധാനം ഏർപ്പെടുത്താൻ ജില്ലാ ഹരിത കേരളം മിഷൻ പദ്ധതി തയ്യാറാക്കുന്നു. ഓരോ പ്രദേശത്തെയും ഭൂപ്രകൃതിയ്ക്ക് അനുയോജ്യമായ രീതിയിലായിരിക്കും ഇതിനുള്ള സംവിധാനം ഏർപ്പെടുത്തുന്നത്.കിണർ റീചാർജ്, മഴക്കുഴി നിർമ്മാണം, മഴവെള്ള സംഭരണി തുടങ്ങിയ മാർഗങ്ങൾ അവലംബിക്കാനാണ് തീരുമാനം. കുടുംബശ്രീ യൂണിറ്റുകളെ ഉപയോഗപ്പെടുത്തി പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. ഇതിനാവശ്യമായ പരിശീലനം നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ പ്രവർത്തകർക്ക് നൽകും. ഏപ്രിലിൽ ആരംഭിച്ചു മെയ് അവസാനത്തോടെ പദ്ധതി പൂർത്തിയാക്കാനാണ് തീരുമാനം.
സൈക്കിൾ വിതരണം ചെയ്തു
ചെറുപുഴ : ചെറുപുഴ ഗ്രാമ പഞ്ചായത്ത് എസ് സി ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് സൈക്കിൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജമീലയാണ് ചടങ്ങു ഉദ്ഘാടനം ചെയ്തത്. വൈസ് പ്രസിഡന്റ് വി കൃഷ്ണൻ മാസ്റ്റർ, ഡെന്നി കാവാലം, റോസ്ലി അടിമയ്ക്കൽ, കൊച്ചുറാണി ജോർജി , കെ ശ്രീദേവി, ലാലി മാണി എന്നിവർ സംസാരിച്ചു.
ജലസ്രോതസ്സുകൾ മാലിന്യ മുക്തമാക്കാൻ ജനകീയ പ്രസ്ഥാനം
കണ്ണൂർ : ജില്ലയിലെ മുഴുവൻ ജലസ്രോതസ്സുകളും മാലിന്യമുക്തമാക്കാൻ ജനകീയ പ്രസ്ഥാനമാരംഭിക്കാൻ തീരുമാനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷിന്റെ അധ്യക്ഷതയിൽ ചേർന്ന ഹരിത കേരളം മിഷന്റെ ജില്ലാ തല അവലോകനത്തിലാണ് തീരുമാനം. ഏപ്രിൽ ആദ്യവാരം തുടങ്ങി മെയ് പകുതിയോടെ ഈ പ്രവൃത്തികൾ പൂർത്തിയാക്കാനാണ് പദ്ധതി.
ആറ്റുകാൽ പൊങ്കാല നാളെ
തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല നാളെ. തലസ്ഥാന നഗരത്തിൽ കനത്ത സുരക്ഷാ സംവിധാനം ഏർപ്പെടുത്തി. 200 പിങ്ക് വളണ്ടിയർമാരെ നിയമിച്ചു കഴിഞ്ഞു. പൊങ്കാല ഒരുക്കാൻ ഭക്തർക്ക് ആവശ്യമായതെല്ലാം നിരത്തിൽ കിട്ടും. ഇന്ന് ഉച്ച മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ക്ഷേത്ര പരിസരത്തു പ്ലാസ്റ്റിക്കിനും പുകയിലയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു
തിരുവനന്തപുരം : മുഖ്യമന്തി ഇന്നലെ നടത്തിയ ‘വാടക’ പരാമർശത്തിൽ പ്രതിഷേധിച്ച് പ്ലക്കാർഡുകളും മുദ്രാവാക്യവുമായി പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ഇതോടെ നിയമസഭയിൽ നടത്തിയിരുന്ന ചോദ്യോത്തര വേള ഏതാണ്ട് പതിനഞ്ചു മിനിറ്റോളം തടസ്സപ്പെട്ടു. മുഖ്യ മന്ത്രി നടുത്തളത്തിൽ ഇറങ്ങി ബഹളം വെച്ചു എന്ന പ്രതിപക്ഷ ആരോപണത്തിന് സ്പീക്കർ ചെയറിൽ ഇല്ലാത്തതിനാൽ നടുത്തളത്തിൽ ഇറങ്ങാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ജില്ലാ ആശുപത്രിയില്‍ നിന്നും നവജാതശിശുവിനെ കടത്തിക്കൊണ്ടുപോയി
പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്നും വ്യാഴാഴ്ച രാവിലെ 10 മണിയോടെ നവജാതശിശുവിനെ യുവതി കടത്തിക്കൊണ്ടുപോയി. ആശുപത്രി ജീവനക്കാരിയാണെന്നും കുഞ്ഞിന് ഇൻജെക്ഷൻ എടുക്കണമെന്നും പറഞ്ഞാണ് യുവതി എത്തിയത്. റാന്നി പാടത്തുംപടി സ്വദേശി സജി- അനിത ദമ്പതികളുടെ മൂന്നു ദിവസം പ്രായമായ ആണ്‍കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോയത്. വിവരമറിഞ്ഞ് ജില്ലാ പഞ്ചായത്ത് അധികൃതരും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. ആശുപത്രി ജീവനക്കാരുടെ അറിവോടെയാണോ ഈ തട്ടിക്കൊണ്ടുപോകൽ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 30 വയസ് പ്രായം തോന്നിക്കുന്ന യുവതിയെയും വ്യാഴാഴ്ച രാവിലെ മുതല്‍ കാണാനില്ല. കുഞ്ഞിനെ ഇവര്‍ തട്ടിക്കൊണ്ടുപോയതാകാമെന്ന നിഗമനത്തിലാണ് പോലീസ്. പോലീസിന് ഇതുവരെ പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.