ആറളം ഫാമിൽ ജനമൈത്രി പോലീസ് അദാലത്ത് നടത്തി

keralanews aralam farm adalath

ഇരിട്ടി: ആറളം ആദിവാസി പുനരധിവാസമേഖലയില്‍ വിവിധ വകുപ്പുകളുമായി കൈകോര്‍ത്ത് ജനമൈത്രി പോലീസ് അദാലത്ത് നടത്തി. 141 പരാതികളില്‍ തീര്‍പ്പുകല്‍പ്പിച്ചു. ആദിവാസികളിൽ സുരക്ഷിതത്വബോധം ഉണ്ടാക്കുകയും  പോലീസുമായുള്ള സൗഹൃദം ശക്തമാക്കുകയെന്നതും അദാലത്തിലൂടെ ലക്ഷ്യമിട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി.റോസമ്മ അധ്യക്ഷതവഹിച്ചു.

കുതിരസവാരി ഇഷ്ട്ടപ്പെടുന്ന പ്ലസ്ടുക്കാരൻ

keralanews horse riding

കൂത്തുപറമ്പ്: റോളര്‍ സ്‌കേറ്റിങ് താരമായ മകന്റെ ആഗ്രഹപ്രകാരം ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ സുധീര്‍ബാബു ആണ് പ്ലസ് ടു കാരനായ തന്റെ മകന് കുതിരയെ വാങ്ങി നൽകിയത്. അങ്ങനെ വിലകൂടിയ ബൈക്കില്‍ ചീറിപ്പായാന്‍ ആഗ്രഹം കാട്ടുന്ന യുവതലമുറയില്‍നിന്ന് വ്യത്യസ്തനാവുകയാണ് മൂര്യാട് സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥി ഹര്‍ഷവര്‍ധന്‍. മൈസുരുവില്‍നിന്ന് വന്‍വിലകൊടുത്തുവാങ്ങിയ കുതിരയെ പ്രത്യേക വാഹനത്തില്‍ കൂത്തുപറമ്പില്‍ എത്തിക്കുകയായിരുന്നു. കുതിരയെ കാണാന്‍ നിരവധിപേരാണ് മൂര്യാട്ടെ സുധീര്‍ബാബുവിന്റെ വീട്ടിലേക്കെത്തുന്നത്. സ്‌കൂള്‍ അവധിക്കാലത്ത് ഊട്ടിയിലെത്തി റൈഡിങ്ങില്‍ പരിശീലനം നേടാനുള്ള തയ്യാറെടുപ്പിലാണ് ഹര്‍ഷവര്‍ധനിപ്പോള്‍.

തലശ്ശേരി ജഗന്നാഥ ക്ഷേത്രോത്സവം; 12 പേർക്ക് പരിക്ക്

keralanews tallicherry jadannadha kshethra festival

തലശ്ശേരി : തലശ്ശേരി ജഗന്നാഥ ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിലും ബോംബേറിലും 12 പേർക്ക്  പരിക്കേറ്റു. പോലീസ് നടത്തിയ റെയ്‌ഡിൽ 36 പേര് പിടിയിലായി. ചൊവ്വാഴ്ച രാത്രി പത്തോടെയാണ് അക്രമങ്ങളുടെ തുടക്കം. ചെഗുവേരയുടെ ചിത്രമുള്ള ബനിയനും ചുവപ്പു മുണ്ടുമുടുത്ത ഒരു സംഘം സി പി എം പ്രവർത്തകർ ഉത്സവസ്ഥലത്തെത്തിയതിനെ  ആർ എസ് എസ് -ബി ജെ പി പ്രവർത്തകർ ചോദ്യം ചെയ്തു. സംഘർഷത്തിൽ നാലര മാസം പ്രായമുള്ള കുഞ്ഞിനടക്കം പരിക്കേറ്റു.ഡി വൈ എസ് പി യുടെ സാന്നിധ്യത്തിൽ നടന്ന അടിയന്തര സമാധാന യോഗത്തിൽ എൻ ഹരിദാസ്, കെ അജേഷ് , സുകുമാരൻ, ഗോപാലൻ എന്നിവർ പങ്കെടുത്തു. ഉത്സവ സ്ഥലത്തു കൂടുതൽ സേനയെ വിന്യസിക്കാനും പോലീസ് തീരുമാനിച്ചു.

തളാപ്പ് ഭജനമുക്കിൽ ബി ജെ പി പ്രവർത്തകർക്ക് വെട്ടേറ്റ സംഭവം മുന്ന് ബൈക്കുകൾ കസ്റ്റഡിയിൽ

keralanews bjp workersnattackedby unknown people

കണ്ണൂർ: കണ്ണൂരിൽ ബി ജെ പി പ്രവർത്തകർക്ക് വെട്ടേറ്റ സംഭവത്തിൽ മുന്ന് ബൈക്കുകൾ സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിൽ എടുത്തു. പ്രവർത്തകരായ പി വി ശിവദാസൻ, എ എൻ മിഥുൻ എന്നിവർക്കാണ് കഴിഞ്ഞ രാത്രി  9:30ഓടെ തളാപ്പ് ഭജനമുക്കിൽ വെച്ച് വെട്ടേറ്റത്. മുഖം മൂടി ധരിച്ചെത്തിയവരാണ് ആക്രമണത്തിന് പിന്നിൽ. സംഭവം രാഷ്ട്രീയം തന്നെ  എന്നും കണ്ണൂരിനു പുറമെ നിന്നുള്ളവരാണ് അക്രമികളെന്നും  അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

കെ പി സി സിക്ക് താത്കാലിക അധ്യക്ഷനെ നിയമിക്കും

keralanews kpcc temporary president

ന്യൂഡൽഹി : കെ പി സി യ്ക്ക് സംഘടനാ തിരഞ്ഞെടുപ്പുവരെ  താൽക്കാലിക അധ്യക്ഷനെ നിയമിക്കുമെന്ന് കോൺഗ്രസ് ഹൈകമാൻഡ് അറിയിച്ചു. പ്രദേശ്  കോൺഗ്രസ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തു നിന്നുള്ള വി എം സുധീരന്റെ രാജി ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും ഹൈകമാൻഡ് അറിയിച്ചു .

സദാചാര ഗുണ്ടായിസത്തിന്റെ പേരിൽ യുവാക്കളെ മർദ്ധിച്ചു

keralanews malappuram case

മലപ്പുറം : ഉത്സവം കാണാനെത്തിയ രണ്ടു യുവാക്കളെ കള്ളന്മാരാണെന്നാരോപിച്ച് സദാചാര ഗുണ്ടകൾ മർദിച്ചതായി പരാതി. മലപ്പുറം ജില്ലയിലെ അരീക്കോടിലാണ് സംഭവം. ഗൾഫിൽ നിന്നും അവധിക്കു നാട്ടിലെത്തിയ മുബഷീർ സുഹൃത്തുക്കളുടെ ക്ഷണമനുസരിച്ചാണ് ഉത്സവത്തിന് പോയത്. ക്ഷേത്രത്തിലേക്കുള്ള വഴി ചോദിച്ചപ്പോൾ വണ്ടിയുടെ ചിത്രവും നമ്പറും ഒരു യുവാവ് റെക്കോർഡ് ചെയ്യുകയായിരുന്നു. പിന്നീട് കള്ളന്മാരാണെന്ന തരത്തിലുള്ള പ്രചാരണം വാട്സാപ്പിലൂടെ നടത്തുകയായിരുന്നു. ഭക്ഷണം കഴിക്കുന്നതിനായി വാഹനം നിർത്തിയപ്പോൾ ഒരു ലോറി കുറുകെ നിർത്തുകയും വണ്ടി നമ്പർ വാട്സാപ്പിൽ പ്രചരിക്കുന്ന വിവരം പറയുകയും ചെയ്തു. തങ്ങൾ നിരപരാധികളെന്നു തെളിയിക്കാൻ തിരികെ ചെന്ന ഇവരെ സ്റ്റീൽ കമ്പി അടക്കമുള്ള മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നെന്നു മർദനമേറ്റ കെ സി മുബഷീർ പറഞ്ഞു.

മിഷേലിന്റെ മരണം; സി സി ടി വി ദൃശ്യങ്ങൾ പുറത്ത്

keralanews mishel shaji s death cctv recordings

കൊച്ചി : കൊച്ചി കായലിൽ മരിച്ച സി എ വിദ്യാർത്ഥിനി മിഷേൽ ഷാജി മരിക്കുന്നതിന് മുൻപ് ഗോശ്രീ പാലത്തിന്റെ ഭാഗത്തേക്ക് നടന്നു പോകുന്ന സി സി ടി വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഹൈ കോടതിക്ക് സമീപമുള്ള ഒരു ഫ്ളാറ്റിലെ സി സി ടി വി  നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്. പക്ഷെ ദൃശ്യങ്ങൾ അത്ര വ്യക്തമല്ലെന്നാണ് പോലീസ് ഭാഷ്യം. സി സി ടി വി യിൽ വൈകിട്ട് ഏഴു മണിക്കാണ് മിഷേലിന്റെ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ടത്.

മാർച്ച്  ആറിന് വൈകിട്ട് കൊച്ചി വാർഫിലാണ് മിഷേലിന്റെ മൃതദേഹം കണ്ടത്. മിഷേലുമായി അടുപ്പമുണ്ടായിരുന്ന ക്രോണിൻ അലക്സാണ്ടറിന്റെ നിരന്തര ശല്യത്തെത്തുടർന്നാണ് അത്മഹത്യ ചെയ്തതെന്നാണ് പോലീസ് കണ്ടെത്തൽ . ക്രോണിൻ പോലീസ് കസ്റ്റഡിയിലാണ്.

കോള ബഹിഷ്കരണം കേരളത്തിൽ നടപ്പാക്കാൻ സാധ്യതയില്ല

keralanews kerala no prohibition to cola products

തിരുവനന്തപുരം : തമിഴരും മലയാളികളും തമ്മിലുള്ള അന്തരമാണ് കോള ബഹിഷ്കരണത്തിലൂടെ നമുക്ക് കാണാൻ സാധിക്കുന്നത്. കോള കമ്പനികളുടെ ജലചൂഷണത്തിനെതിരെയാണ് തമിഴ്‌നാട്ടിലെ വ്യാപാരികൾ ബഹിഷ്കരണം ഏർപ്പെടുത്തിയത്. ഇനി മുതൽ പെപ്സിയും കോളയും സംസ്ഥാനത്തു വിൽക്കില്ല എന്നായിരുന്നു തമിഴ്‌നാട്ടിലെ  വ്യാപാരികളുടെ തീരുമാനം. മാർച്ച് ഒന്നുമുതൽ അവർ അത് നടപ്പിലാക്കുകയും ചെയ്തു.

തമിഴ്‌നാട്ടിലെ വ്യാപാരികളുടെ പ്രതിഷേധം കണ്ടാണ് കേരളത്തിലെ വ്യാപാരികളും കോളയ്‌ക്കെതിരെ തിരിഞ്ഞത്. എന്നാൽ സംഘടനയിലെ ചില നേതാക്കളുടെ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ സെക്രട്ടറിയേറ്റ് യോഗത്തിൽ രൂക്ഷ വിമർശനമുയർന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ   പെപ്സി, കോള ഉൽപ്പന്നങ്ങൾ വിൽക്കില്ലെന്ന തീരുമാനത്തിൽ നിന്ന് വ്യാപാരികൾ പിന്മാറുന്നുവെന്നാണന്നറിയാൻ കഴിയുന്നത്. എന്നാൽ കോള ഉൽപ്പന്നങ്ങളുടെ കാര്യത്തിൽ സർക്കാർ തീരുമാനം എടുക്കട്ടെയെന്നും വ്യാപാരികൾക്ക് അഭിപ്രായമുണ്ട്

മഞ്ജുവാരിയരെ വിവാഹം കഴിക്കുമെന്ന് പറഞ്ഞു കോളേജ് ബസിൽ അതിക്രമം

keralanews kerala college bus incident
കോഴിക്കോട്: കോളജ് ബസില്‍ അതിക്രമം നടത്തി പ്രതി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. കോഴിക്കോട് രാമനാട്ടുകരയിലെ ഭവന്‍സ് പള്‍സര്‍ ലോ സ്‌കൂള്‍ ബസില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഫേസ്ബുക്കിലെ സംസാരവിഷയം എന്ന പേജില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. ബസ് ഡ്രൈവറെ അസഭ്യം പറയുന്ന പ്രതി വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തുന്നുണ്ട്. ഒരു വിദ്യാര്‍ത്ഥിനിയെ തല്ലിയ ശേഷം ഇയാള്‍ സൈക്കിളില്‍ കയറി രക്ഷപ്പെട്ടു. വനിത ഹോസ്റ്റലിന് മുന്‍പില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ബസിനുള്ളില്‍ കയറിയ അക്രമി ഡ്രൈവറെ തല്ലിയശേഷം വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ തിരിഞ്ഞു   ഞാനാരാണെന്ന് അറിയാമോ എന്ന് ചോദിച്ച അക്രമി മഞ്ജു വാര്യരെ വിവാഹം ചെയ്യുമെന്നും പറയുന്നുണ്ട്.

പള്ളിവാസലില്‍ പാറ അടര്‍ന്നുവീണ സ്ഥലങ്ങളില്‍ വിനോദസഞ്ചാരികള്‍ക്ക് വിലക്ക്

keralanews pallivasal accident

മൂന്നാര്‍: കഴിഞ്ഞദിവസം പള്ളിവാസലിലെ ടണലിനുസമീപം 2000 അടി ഉയരത്തില്‍നിന്നു പാറയടര്‍ന്നുവീണ് മൂന്നുവാഹനങ്ങള്‍ തകർന്നിരുന്നു. പാറ അടര്‍ന്നുവീണ സ്ഥലങ്ങളില്‍ വിനോദസഞ്ചാരികള്‍ക്ക് വിലക്ക് ഏർപ്പെടുത്തി. പള്ളിവാസല്‍ പവര്‍ഹൗസിലേക്ക് വെള്ളം കൊണ്ടുപോകുന്ന ടണലുകള്‍ക്കു മുകളില്‍നിന്നാണ് വന്‍ പാറ ഉരുണ്ടുവന്നത്. തകർന്ന വാഹനത്തില്‍ ഡ്രൈവര്‍മാര്‍ കിടന്നുറങ്ങുകയായിരുന്നു എങ്കിലും അവര്‍ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പരിസ്ഥിതിലോലപ്രദേശമായ ഈ മേഖലയില്‍ നടന്ന അനധികൃത റിസോര്‍ട്ട് നിര്‍മാണവും മണ്ണെടുപ്പും പാറപൊട്ടിക്കലുംമൂലമാണ് ഇത്തരത്തിലുള്ള അപകടമുണ്ടാകുന്നതെന്ന് റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.