തിരുവനന്തപുരം പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്പില്‍ വന്‍ഭക്ഷ്യവിഷബാധ

thumbnail

തിരുവനന്തപുരം: തിരുവനന്തപുരം പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്പില്‍ നാനൂറോളം ജവാന്മാര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. ഇരുന്നൂറോളം പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിലും  പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളേജ് ഹോട്ട്ലൈന്‍ നമ്പറും ആരംഭിച്ചിട്ടുണ്ട്. നമ്പര്‍: 0475-2528647.

ആരോഗ്യമന്ത്രി കെ.കെ.ശൈലജ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തി ഭക്ഷ്യവിഷബാധയേറ്റവരെ സന്ദര്‍ശിച്ചു. വിഷബാധ ഉണ്ടായത് എങ്ങനെയെന്നറിയാന്‍ സിആര്‍പിഎഫ് ക്യാമ്പിലെ ഭക്ഷണത്തിന്റെ സാമ്പിളുകള്‍ ശേഖരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും ആരോഗ്യമന്ത്രി അറിയിച്ചു.

കടത്തുംകടവ് പുഴയില്‍ മുങ്ങിമരിച്ച സൗരവിന് നാടിന്റെ അന്ത്യാഞ്ജലി

keralanews iritty death of school student

ഇരിട്ടി: ഇരിട്ടിക്കടുത്ത കടത്തുംകടവ് പുഴയില്‍ മുങ്ങിമരിച്ച കടത്തുംകടവ് സെന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് ഇംഗ്ലീഷ് സ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥി സൗരവി(16)ന് നാടിന്റെ അന്ത്യാജ്ഞലി. കല്ലുമുട്ടി മൗണ്ട് ഫ്‌ളവറിലെ കൊല്ലനാണ്ടി രമേശന്റെയും പ്രസന്നയുടെയും മകനാണ്. എസ്.എസ്.എല്‍.സി. പരിക്ഷ കഴിഞ്ഞ് സ്‌കൂള്‍ അടയ്ക്കുന്ന സന്തോഷത്തില്‍ കുട്ടുകാരോടൊത്ത് അഹ്ലാദംപങ്കിട്ട സൗരവ് ഷര്‍ട്ടിലുള്ള ചായം കഴുകിക്കളയാന്‍ സ്‌കുളിന് സമീപത്തുള്ള ഇരിട്ടി കടത്തുകടവ് പുഴയിലിറങ്ങിയപ്പോഴായിരുന്നു അപകടം. പ്രിയ കുട്ടുകാരന്റെ അകസ്മിക വേര്‍പ്പാട് സഹപാഠികളെയും ഒപ്പം അധ്യാപകരെയും നാട്ടുകാരെയും കണ്ണിരിലാഴ്ത്തി.

കാട്ടുപന്നിയുടെ കുത്തേറ്റ് നാലുപേര്‍ക്ക് ഗുരുതര പരിക്ക്

keralanews wild animal attack

ഇരിട്ടി: തില്ലങ്കേരി മേഖലയില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് നാലുപേര്‍ക്ക് ഗുരുതര പരിക്ക്. വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. പരിക്കേറ്റ മുടക്കോഴിയിലെ മുകുന്ദന്‍ (82), കരുവള്ളിയിലെ മാലോടന്‍ മമ്മൂട്ടി (70) എന്നിവരെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കരുവള്ളി മുണ്ടോല്‍വയലിലെ ഷാനീഫി(14)നെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലും കരുവള്ളിയിലെ പുതിയേടത്ത് ഗോവിന്ദ(65)നെ കോഴിക്കോട് സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.സുഭാക്ഷ് ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി വനംവകുപ്പ് ഉദ്യേഗസ്ഥരുമായി ബന്ധപ്പെട്ടു. ഉദ്യേഗസ്ഥര്‍ സ്ഥലത്തെത്തി. അക്രമം കാട്ടിയ കാട്ടുപന്നിയെ പിന്നിട് മുണ്ടോല്‍വയലില്‍ ചത്തനിലയില്‍ കണ്ടെത്തി. തില്ലങ്കേരി-മുഴക്കുന്ന് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ അടുത്തിടെയായി കാട്ടുപന്നി ശല്യം ഏറെ രൂക്ഷമാണ്.

ഹോമിയോപ്പതിക് മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം

keralanews homeopathic medical association

പയ്യന്നൂര്‍: ഇന്ത്യന്‍ ഹോമിയോപ്പതിക് മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എച്ച്.എം.എ.) സംസ്ഥാന സമ്മേളനവും ദേശീയ സെമിനാറും ഏപ്രില്‍ രണ്ടിന് പയ്യന്നൂര്‍ കെ.കെ.റസിഡന്‍സിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 11-ന് മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും.

സയിന്റിഫിക് സെമിനാറില്‍ ഡോ.സുനിര്‍മല്‍ സര്‍ക്കാര്‍ വിഷയം അവതരിപ്പിക്കും. സംസ്ഥാന പ്രസിഡന്റ് ഡോ.കെ.എം.ഉവൈസ് അധ്യക്ഷത വഹിക്കും. വിവിധ ജില്ലകളിൽ നിന്നായി അഞ്ഞുറോളം ഡോക്ടർമാർ സമ്മേളനത്തിൽ പങ്കെടുക്കും.

രാമന്തളി മാലിന്യപ്രശ്‌നം: പി.കെ.നാരായണനെ അറസ്റ്റുചെയ്തു നീക്കി

keralanews ramanthali waste plant

പയ്യന്നൂര്‍: രാമന്തളിയിലെ ജനവാസകേന്ദ്രത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നാവികഅക്കാദമിയുടെ മാലിന്യപ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ജനആരോഗ്യ സംരക്ഷണസമിതി അക്കാദമിഗേറ്റിനു മുന്നില്‍ നടത്തിവരുന്ന അനിശ്ചിതകാല സമരം 33 ദിവസം പിന്നിട്ടു.

കഴിഞ്ഞ എട്ടുദിവസമായി നിരാഹാരസമരം നടത്തിയ സമരസമിതി വൈസ് ചെയര്‍മാന്‍ പി.കെ.നാരായണന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് അറസ്റ്റുചെയ്ത് പയ്യന്നൂര്‍ താലൂക്കാസ്പത്രിയിലേക്ക് മാറ്റി. പകരം സമരസമിതി നിര്‍വാഹകസമിതിയംഗം കെ.എം.അനില്‍കുമാര്‍ നിരാഹാര സമരം തുടങ്ങി. അനില്‍കുമാറിന് അഭിവാദ്യമര്‍പ്പിച്ച് രാമന്തളി സെന്‍ട്രലിലേക്ക് പ്രകടനം നടത്തി. എന്‍.കെ.ഭാസ്‌കരന്‍, കെ.പി.രാജേന്ദ്രന്‍, വിനോദ്കുമാര്‍ രാമന്തളി എന്നിവര്‍ സംസാരിച്ചു.

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി ജയിക്കും;താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു:വെള്ളാപ്പള്ളി

keralanews kunjalikutty will win in malappuram

ആലപ്പുഴ: മലപ്പുറം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടി ജയിക്കുമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്. ഇനി സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിനില്ല. ഇനിയുള്ള കാലം എസ്എന്‍ഡിപിയും എസ്എന്‍ ട്രസ്റ്റുമായി മുന്നോട്ട് പോകുമെന്നും വെള്ളാപ്പള്ളി നടേശന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തോമസ് ചാണ്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

keralanews thomas chandy became minister

തിരുവനന്തപുരം: പിണറായി വിജയന്‍ മന്ത്രിസഭയിലെ പുതിയ മന്ത്രിയായി കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗതാഗതം, ജലഗതാഗതം എന്നീ വകുപ്പുകളുടെ ചുമതലയാണ് തോമസ് ചാണ്ടിക്കുള്ളത്. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സത്യവാചകം ചൊല്ലികൊടുത്തു. ഫോണ്‍വിളി വിവാദത്തില്‍പെട്ട് എകെ ശശീന്ദ്രന്‍ രാജിവച്ച ഒഴിവിലേക്കാണ് തോമസ് ചാണ്ടിയെ തിരഞ്ഞെടുത്തത്.

ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കും

keralanews sslc vijilance investigation

തിരുവനന്തപുരം: എസ്.എസ്.എല്‍.എസി കണക്കു പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കും. പൊതുവിദ്യാഭ്യാസ സെക്രട്ടറി നടത്തിയ അന്വേഷണത്തില്‍ യഥാർത്ഥ വിവരം പുറത്തു വരാത്തതിനാലാണ് വിജിലൻസിനെ അന്വേഷണം ഏൽപ്പിക്കുന്നത്. പൊതു വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. കൂടുതല്‍ അന്വേഷണം വേണമെന്നും ഡിപ്പാര്‍ട്ട്‌മെന്റ് തല അന്വേഷണത്തിന് പരിധിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പൊതു വിദ്യാഭ്യാസ സെക്രട്ടറി  റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

തൃശൂര്‍ മെഡി.കോളജ് മോര്‍ച്ചറിയില്‍ അഞ്ചുമാസം, വിദേശ വനിതയുടെ മൃതദേഹം സംസ്‌കരിച്ചു .

keralanews trissur medical college

തൃശൂര്‍: അഞ്ചുമാസത്തെ കാത്തിരിപ്പിന് ശേഷം തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന റുമാനിയന്‍ യുവതി റോബര്‍ട്ടിന(40)യുടെ മൃതദേഹം സംസ്‌കരിച്ചു.ഗുരുവായൂരിലെ ഫഌറ്റില്‍ നിന്ന് ഒമ്പതാം നിലയില്‍ നിന്ന് ചാടി മരിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം കഴിഞ്ഞ നവംബര്‍ ഒന്നിന്് കണ്ടെത്തിയത്. റുമാനിയന്‍ എംബസിയില്‍ വിവരം അറിയിച്ചിരുന്നെങ്കിലും നടപടിക്രമങ്ങള്‍ വൈകിയത് മൂലം മൃതദേഹം  മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

ഗുരുവായൂര്‍ സ്വദേശിയായ ഹരിഹരനെ വിവാഹം കഴിച്ചതിന് ശേഷമാണ് റുമാനിയന്‍ സ്വദേശി ഗുരുവായൂരിലെത്തിയത്. യുവതിയുടെ അമ്മയുടെ കാൻസർ രോഗം ഇവരെ ദുഖത്തിലാഴ്ത്തിയിരുന്നതായി പറയപ്പെടുന്നു.ഇവരുടെ ആത്മഹ്യകുറിപ്പും പോലീസിന് ലഭിച്ചിരുന്നു.ഗുരുവായൂര്‍, മെഡിക്കല്‍ കോളജ് പോലിസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടപടിക്രമങ്ങള്‍ക്ക് ശേഷം ഇവരുടെ ഭര്‍ത്താവ് ഹരിഹരന്‍ മൃതദേഹം ഏറ്റുവാങ്ങി. പിന്നീട് ഗുരുവായൂര്‍ ശ്മശാനത്തിലെത്തി സംസ്്കരിച്ചു.

അടിമാലി എല്‍ഐസി ഓഫീസിനു സുരക്ഷാ ജീവനക്കാരന്‍ തീയിട്ടു

keralanews adimali lic office got fire

അടിമാലി: അടിമാലി എല്‍ഐസി ഓഫീസിനു സുരക്ഷാ ജീവനക്കാരന്‍ തീയിട്ടു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. എല്‍ഐസി ഓഫീസിലെ താല്‍ക്കാലിക സുരക്ഷാജീവനക്കാരനാണ് ഓഫീസിനു തീയിട്ടത്. ഇയാളെ ജോലിയില്‍ നിന്നും പിരിച്ചുവിടാൻ  തീരുമാനിച്ചിരിക്കുകയായിരുന്നു. ഈ തീരുമാനത്തില്‍ പ്രകോപിതനായ ഇയാള്‍ ഇന്നുച്ചയോടെ ഓഫീസില്‍ പെട്രോളുമായെത്തി തീയിടുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അടിമാലി, മൂന്നാര്‍ എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം വിലയിരുത്തുന്നു.