തലശ്ശേരി: നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ നിരോധിക്കപ്പെട്ട 25 കിലോ പ്ലാസ്റ്റിക് പിടിച്ചെടുത്തു. ബുധനാഴ്ച രാവിലെ ആറു മുതൽ നടത്തിയ പരിശോധനയിൽ നഗര സഭ പരിധിയിലെ തലശ്ശരി മൽസ്യ മാർക്കറ്റ് പരിസരം, എം എം റോഡ്, കീഴന്തി മുക്ക്, മാടപ്പീടിക, പാറാൽ, മഞ്ഞോടി, എന്നിവിടങ്ങളിലെ 52 കടകളിലും മൽസ്യ വിൽപ്പന നടത്തുന്ന 15 ഇരു ചക്ര വാഹനങ്ങളിൽ നിന്നുമാണ് പ്ലാസ്റ്റിക് പിടികൂടിയത്.
മെസേജ് ടു കേരള’ എന്ന വാട്സ് അപ് ഗ്രൂപ്പില്‍ ഐഎസ് പ്രചാരണം നടത്തുന്നതു കാസര്‍കോട് സ്വദേശി അബ്ദുൽ റാഷിദെന്ന് എന്‍ഐഎ
കൊച്ചി: മെസേജ് ടു കേരള’ എന്ന പേരില്‍ ഇസ്‌ലാമിക് സ്റ്റേറ്റിനായി സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നതു കാസർകോട്നിന്നു കാണാതായ അബ്ദുൽ റാഷിദെന്ന് ദേശീയ അന്വേഷണ ഏജൻസി. പുതിയ ആളുകളെ റിക്രൂട്ട് ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണു സമൂഹ മാധ്യമങ്ങളിലെ പ്രചാരണമെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.‘മെസേജ് ടു കേരള’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പില്‍ സമ്മതമില്ലാതെ ഇയാൾ അംഗങ്ങളെ ചേര്‍ത്തിരുന്നു. ചില അംഗങ്ങള്‍ എന്‍ഐഎയ്ക്കു പരാതി നല്‍കിയിട്ടുണ്ട്. ഇതേത്തുടർന്ന് അന്വേഷണം പുരോഗമിക്കുകയാണ്.
സമ്മതമില്ലാതെ അംഗമാക്കിയ ഒരാൾ എന്താണ് ഗ്രൂപ്പിന്റെ ഉദ്ദേശമെന്നു ചോദിച്ചപ്പോൾ ലഭിച്ചത് ചില ശബ്ദ സന്ദേശങ്ങളാണ്. തൃക്കരിപ്പൂരിൽ കാണാതായ റാഷിദ് അബ്ദുല്ല മറുപടി പറയുന്ന രീതിയിലുള്ളതാണ് ഒരു സന്ദേശം. അഫ്ഗാനിസ്ഥാനിലെ നമ്പറിലാണ് ‘മെസേജ് ടു കേരള’ എന്ന ഗ്രൂപ്പ് ഉണ്ടാക്കിയിരിക്കുന്നത്.
ആരോഗ്യ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ പരാജയം; നിയമസഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: പകര്‍ച്ചവ്യാധികള്‍ തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് നിയമസഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. കഴിഞ്ഞ അഞ്ചുമാസത്തിനിടെ സംസ്ഥാനത്ത് ഏഴു ലക്ഷം പേര്‍ക്ക് പനി ബാധിച്ചിട്ടുണ്ട്. 32 എച്ച്1എന്‍1 ബാധിച്ചവരടക്കം 62 പേര്‍ മരിച്ചതായും ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ജനുവരി മുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ നിയമസഭയെ അറിയിച്ചു ആരോഗ്യ മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അനുമതി നിഷേധിച്ചു. ഗുരുതര വിഷയം ചര്‍ച്ച ചെയ്യാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
വ്യാപാരിയെ പട്ടാപ്പകൽ കടയിൽ കയറി കൊലപ്പെടുത്തിയ കേസിൽ നാലു പേർ അറസ്റ്റിൽ
കാസർകോട്: ബന്തിയോട്ടെ വ്യാപാരിയെ പട്ടാപ്പകൽ കടയിൽ കയറി കൊലപ്പെടുത്തിയ കേസിൽ നാലു പേർ അറസ്റ്റിൽ. ഒട്ടേറെ കവർച്ചക്കേസുകളിലെ പ്രതിയായ ചെർക്കള ചൂരിമൂലയിലെ ഉമറുൽ ഫാറൂഖ്(34), പൊവ്വലിലെ നൗഷാദ്(33), ചെങ്കള റഹ്മത്ത് നഗറിലെ അഷറഫ്(23), തളങ്കര സിറാമിക്സ് റോഡിലെ ഹാരിഫ് (അച്ചു–34) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ നാലിനു രണ്ടര മണിക്കാണ് ബന്തിയോട്–ധർമ്മത്തടുക്ക റോഡിൽ ജി.കെ. ജനറൽ സ്റ്റോർ ഉടമ രാമകൃഷ്ണ മൂല്യയെ (52) ഇവര്‍ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. നിലവിളി കേട്ടു പരിസരവാസികളെത്തുന്നതിനു മുൻപു സംഘം കാറിൽ കയറി രക്ഷപ്പെട്ടു. പരുക്കേറ്റ രാമകൃഷ്ണയെ മംഗളൂരുവിലെ ആശുപത്രിയിലേക്കു കൊണ്ടു പോകവെയാണു മരിച്ചത്.
എസ് ബി ഐ ജനങ്ങളെ വെല്ലു വിളിക്കുകയാണെന്ന് മന്ത്രി തോമസ് ഐസക്
തിരുവനന്തപുരം : സൗജന്യ എ ടി എം ഇടപാടുകൾ നിർത്തലാക്കിയ എസ് ബി ഐ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് മന്ത്രി തോമസ് ഐസക്. ഇതൊരു ഭ്രാന്തൻ നയമാണ്. അതൊന്നും ന്യായീകരിക്കാൻ കഴിയില്ല. ഇത് ജനങ്ങളെ ബാങ്കുകളിൽ നിന്ന് അകറ്റുമെന്നും മന്ത്രി പറഞ്ഞു.
പൗരാവകാശങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാത്ത നിലപാടാണ് എസ് ബി എയുടേത്. ഇത്തരം സാഹചര്യത്തിലാണ് സഹകരണ ബാങ്കുകളുടെ പ്രസക്തി വർദ്ധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചുള്ളിക്കൊമ്പനെ തളയ്ക്കാന്‍ കുങ്കിയാനകളും എത്തി
ഇരിട്ടി: ആറളം ഫാം ആദിവാസി പുനരധിവാസമേഖലയിലിറങ്ങിയ ആളെക്കൊല്ലി ചുള്ളിക്കൊമ്പനെ തളയ്ക്കാനുള്ള നടപടി അന്തിമഘട്ടത്തില്‍. മയക്കുവെടിവെച്ച് പിടിക്കുന്ന ചുള്ളിക്കൊമ്പനെ ആറളം വന്യജീവിസങ്കേതത്തിലൊരുക്കിയ ആനക്കൂട്ടിലേക്ക് എത്തിക്കുന്നതിനുള്ള രണ്ട് കുങ്കിയാനകളും ആറളെത്തത്തി. മുത്തങ്ങയില്‍നിന്ന് പ്രത്യേകപരിശീലനം സിദ്ധിച്ച രണ്ട് കുങ്കിയാനകളാണ് ചൊവ്വാഴ്ച ആറളത്തെത്തിയത്. തമിഴ്‌നാട്ടില്‍നിന്ന് ഒരെണ്ണത്തെക്കൂടി അടുത്തദിവസംതന്നെ എത്തിക്കും.ജനവാസമേഖലയില്‍ത്തന്നെ കഴിയുന്ന ചുള്ളിക്കൊമ്പനെ അനുകൂലമായ അവസരമെത്തിയാല്‍ വെടിവെക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
മട്ടന്നൂരിലെ ഡെങ്കിപ്പനി നിയന്ത്രണവിധേയമായില്ല
മട്ടന്നൂര്‍: മട്ടന്നൂരില്‍ വീണ്ടും പകര്‍ച്ചപ്പനി പടരുന്നു. പനിബാധിതരുടെ എണ്ണം കൂടുന്നത് ഡെങ്കിപ്പനിയുള്‍പ്പെടെ വീണ്ടുമുണ്ടാകുമെന്ന ആശങ്ക കൂട്ടുന്നു. മട്ടന്നൂര്‍ ടൗണ്‍, കല്ലേരിക്കര, കാര, മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചാവശ്ശേരി പറമ്പ്, പൊറൊറ, മേറ്റടി, ഏളന്നൂര്‍ ഭാഗങ്ങളില്‍നിന്ന് പനിബാധിച്ച് കുട്ടികളടക്കം കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മട്ടന്നൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലും സ്വകാര്യ ആസ്പത്രികളിലും ചികിത്സതേടി.
കൊതുകുവളരുന്ന സാഹചര്യമുണ്ടാക്കിയതിന് ഏതാനും കെട്ടിട ഉടമകള്‍ക്കും വ്യാപാരികള്‍ക്കും നോട്ടീസ് നല്‍കി. ശുചിത്വനടപടികള്‍ സ്വീകരിക്കാതിരുന്നതിനാണ് നോട്ടീസ്. ബുധനാഴ്ചതോറും കടകളും ഹോട്ടലുകളും ഉള്‍പ്പെടെ ഉച്ചവരെ അടച്ച് ഡ്രൈഡേ ആചരിച്ചുവരുന്നുണ്ട്.
കൊച്ചി മെട്രോ റെയിലിൽ പരീക്ഷണയോട്ടം വിജയകരം
കൊച്ചി: കൊച്ചി മെട്രോ റെയിലിൽ ഒന്നിൽ കൂടുതൽ ട്രെയിനുകൾ ഉപയോഗിച്ചുള്ള പരീക്ഷണയോട്ടം നടത്തി. നാലു ട്രെയിനുകളാണ് ആലുവ മുതല്‍ പാലാരിവട്ടം വരെ പരീക്ഷണയോട്ടം നടത്തിയത്. കേന്ദ്ര റയിൽവേ സുരക്ഷാ കമ്മിഷന്റെ യാത്രാനുമതി ലഭിച്ചതിനെ തുടർന്നാണു കൂടുതൽ ട്രെയിനുകൾ ഉപയോഗിച്ച് കെഎംആർഎൽ പരീക്ഷണ ഓട്ടം നടത്തിയത്. മുഴുവന്‍ സിഗ്നല്‍ സംവിധാനങ്ങളും ആശയവിനിമയ മാർഗങ്ങളും ഉപയോഗിച്ചായിരുന്നു പരീക്ഷണ ഓട്ടം. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററിലെ 11 മെട്രോ സ്റ്റേഷനുകളിലെയും ആശയവിനിമയ മാർഗങ്ങളും സിഗ്നൽ സംവിധാനവും പ്രവർത്തിപ്പിച്ചായിരുന്നു ഈ പരീക്ഷണ ഓട്ടം.
ഇടതുഭരണം വൻപരാജയമെന്ന് യുഡിഎഫ്
തിരുവനന്തപുരം: ഇടതുഭരണം വൻപരാജയമെന്ന് യു.ഡി.എഫ്. ഒരുവർഷത്തെ ഇടതുഭരണം ജനജീവിതം ദുസ്സഹമാക്കിയെന്ന് യോഗതീരുമാനങ്ങൾ വിശദീകരിച്ച വാർത്തസമ്മേളനത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പി.പി.തങ്കച്ചനും കുറ്റപ്പെടുത്തി. സർക്കാറിെൻറ ഒന്നാംവാർഷികദിനമായ ഈ മാസം 25ന് ‘ഒന്നുംശരിയാകാത്ത ഒരുവർഷം’ എന്ന പേരിൽ മുഴുവൻ നിയമസഭ മണ്ഡലങ്ങളിലും യു.ഡി.എഫ് പൊതുയോഗവും പ്രകടനവും സംഘടിപ്പിക്കും. എല്ലാവിഭാഗം ജനങ്ങൾക്കും സർക്കാറിന്റെ പ്രവർത്തനത്തോട് അമർഷമുണ്ട്. ഇടതുമുന്നണിയിലും അസ്വാരസ്യങ്ങൾ വർധിക്കുകയാണ്.
പ്രമുഖ ഛായാഗ്രാഹകൻ സി. രാമചന്ദ്രമേനോൻ അന്തരിച്ചു
കോഴിക്കോട്: പ്രമുഖ ഛായാഗ്രാഹകൻ സി. രാമചന്ദ്രമേനോൻ (ചെങ്കലത്ത് രാമചന്ദ്രമേനോൻ 88) അന്തരിച്ചു. 30 വർഷത്തോളം മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, മലൈ, ചൈനീസ് എന്നീ ഭാഷാചിത്രങ്ങൾക്കുവേണ്ടി ഛായാഗ്രഹണം നടത്തി. കോഴിക്കോടെ ചൊവ്വാഴ്ച സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജയെൻറ നായാട്ട്, നസീറിന്‍റെ ഒതേനന്‍റെ മകൻ, കമൽഹാസന്‍റെ ഈറ്ററ്റ, അഭിനന്ദനങ്ങൾ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾക്കുവേണ്ടി ക്യാമറ ചലിപ്പിച്ചു . സംസ്ക്കാരം ഇന്നു രാവിലെ നടക്കും.