രേഖകൾ പിടിച്ചെടുക്കാൻ കോടതി ഉത്തരവ്

keralanews digital documents under custody

കൊച്ചി:കൊച്ചിയിൽ ബോട്ടിലിടിച്ച ആംബർ കപ്പലിന്റെ രേഖകൾ പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.ഡിജിറ്റൽ രേഖകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും കോടതി.ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗിനാണ് നിർദേശം നൽകിയിരിക്കുന്നത്.ബോട്ടുടമ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.

ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പരിഗണനയുമായി കൊച്ചി മെട്രോ

keralanews preference for physically challenged

കൊച്ചി:ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൌരന്മാര്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രത്യേക സൗകര്യങ്ങളൊരുക്കി  കൊച്ചി മെട്രോ . കാഴ്ചയില്ലാത്താവര്‍ക്ക് പ്രത്യേക നടപ്പാതയും വീല്‍ചെയറില്‍ എത്തുന്നവര്‍ക്ക് പ്രത്യേക ലിഫ്റ്റും മെട്രോയുടെ സവിശേഷതയാണ്.ഭിന്നശേഷിക്കാര്‍ക്ക് ഇരിക്കാനായി പ്രത്യേക സീറ്റുകള്‍. ഗര്‍ഭിണികള്‍ അടക്കമുള്ളവര്‍ക്കായി കുഷ്യനുള്ള സീറ്റുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. വാതിലുകളുടെ അരികിലായാണ് പ്രത്യേക സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്.ട്രെയിന്‍ എവിടെയെത്തിയെന്നറിയാന്‍ ഡൈനമിക് റൂട്ട് മാപ്പുകള്‍, മലയാളം, ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിലുള്ള അനൗണ്‍സ്മെന്റ്, അറിയിപ്പിനായി വലിയ എല്‍സിഡി ഡിസ്പ്ലേകള്‍ എന്നിവയും കോച്ചുകളില്‍ ക്രമീകരിച്ചിട്ടുണ്ട്.

ഫസല്‍ വധത്തിന് പിന്നില്‍ സി.പി.എം തന്നെയെന്ന് ഭാര്യ മറിയു

keralanews fasal murder case

കണ്ണൂർ: ഫസല്‍ വധത്തിന് പിന്നില്‍ സി.പി.എം തന്നെയെന്ന് ഭാര്യ മറിയു. കാരായി മാര്‍ക്ക് വധത്തില്‍ കൃത്യമായ പങ്കുണ്ട്. സിബിഐ അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നത്. കേസില്‍ പുനരന്വേഷണം ആവശ്യമില്ലെന്നും മറുയു പറഞ്ഞു. ഫസലിന്‍റെ സഹോദരങ്ങളെ സ്വാധീനിക്കാന്‍ സിപിഎം ശ്രമിക്കുന്നുണ്ടെന്ന് ഫസലിന്‍റെ സഹോദരി റംല പറഞ്ഞു.

സ്‌കൂളില്‍ മാലിന്യം: ക്ലാസില്‍ കയറാതെ വിദ്യാര്‍ഥിനികളുടെ പ്രതിഷേധം

keralanews waste deposited in classroom

കോഴിക്കോട്: അച്യുതന്‍ ഗേള്‍സ് സ്‌കൂളിലെ ക്ലാസ് മുറിയില്‍ സാമൂഹ്യ വിരുദ്ധര്‍ മാലിന്യം തള്ളിയതിനെത്തുടര്‍ന്ന് വിദ്യാര്‍ഥിനികള്‍ ക്ലാസില്‍ കയറാതെ പ്രതിഷേധിച്ചു. തിങ്കളാഴ്ച രാവിലെ സ്‌കൂളിലെത്തിയ കുട്ടികള്‍ക്ക് ക്ലാസില്‍ കയറാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. കഴിഞ്ഞ കുറച്ച് കാലമായി സ്‌കൂള്‍ പരിസരം വൃത്തിഹീനമാണെന്ന് വിദ്യാർത്ഥിനികൾ  പറഞ്ഞു. സാമൂഹ്യ വിരുദ്ധര്‍ തള്ളുന്ന മാലിന്യങ്ങള്‍ വിദ്യാര്‍ഥിനികളാണ് ഇതുവരെ നീക്കം ചെയ്തിരുന്നത്.പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നതിനാലാണ് ഇതുവരെ  പ്രതിഷേധിക്കാതെ സഹിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് പ്രശ്നത്തില്‍ ഇടപെട്ടിട്ടുണ്ട്

കോടിയേരി ബാലകൃഷ്ണന് ദേഹാസ്വാസ്ഥ്യം

keralanews kodiyeri balakrishnan hospitalised

കൊട്ടാരക്കര: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടി പരിപാടിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കൊട്ടാരക്കരയില്‍ പാര്‍ട്ടി യോഗത്തില്‍ റിപ്പോര്‍ട്ടിങ് നടത്തുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്‌. ഉടന്‍ തന്നെ അദ്ദേഹത്തെ കൊട്ടാരക്കര ടിബിയിലേക്ക് മാറ്റി. അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് അറിയിച്ചു.രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണം.

കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പിരിച്ചുവിടല്‍ മരവിപ്പിച്ചു

keralanews govt freezes mass dismissal order

തിരുവനന്തപുരം: കെഎസ്ആര്‍ടിസി വര്‍ക്ക്‌ഷോപ്പിലെ താത്ക്കാലിക ജീവനക്കാരെ കൂട്ടമായി പിരിച്ചു വിട്ട നടപടി സര്‍ക്കാര്‍ മരവിപ്പിച്ചു. കെ എസ്ആര്‍ടിസി എംഡിക്കും ഗതാഗത വകുപ്പു സെക്രട്ടറിക്കും മന്ത്രി തോമസ് ചാണ്ടി ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി.നോട്ടീസൊന്നുമില്ലാതെയാണ് ജീവനക്കാരെ പിരിച്ചു വിട്ടത്.പലരും രാവിലെ ഡ്യൂട്ടിയില്‍ പ്രവേശിച്ചതിന് ശേഷം ഉച്ചയ്ക്ക് ഡ്യൂട്ടിയില്‍ പ്രവേശിക്കേണ്ട എന്ന് അറിയിക്കുകയായിരുന്നു.കോഴിക്കോട്, എടപ്പാള്‍, മാവേലിക്കര, ആലുവ ഡിപ്പോകളിലെ ജീവനക്കാരെയാണ് പിരിച്ചു വിട്ടത്.നാല് വര്‍ക്ക്ഷോപ്പുകളിലുമായി 210 ജീവനക്കാര്‍ക്ക് ജോലി നഷ്ടമായിട്ടുണ്ട്.

തലസ്ഥാനത്ത് വീണ്ടും ചക്ക മഹോല്‍സവം

keralanews jackfruit festival in trivandrum
തിരുവനന്തപുരം:കൊതിയൂറുന്ന രുചി വിഭവങ്ങളുമായി തലസ്ഥാനത്ത് വീണ്ടും ചക്ക മഹോല്‍സവം എത്തുന്നു. ജൂണ്‍ 30 മുതല്‍ ജൂലൈ ഒമ്പതുവരെ കനകക്കുന്ന് സൂര്യകാന്തിയിലാണ് ‘അനന്തപുരി ചക്കമഹോല്‍സവം’ അരങ്ങേറുന്നത്. സംസ്ഥാന കൃഷിവകുപ്പിന്റെ സഹകരണത്തോടെ ജാക്ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍, വെള്ളായണി കാര്‍ഷിക കോളേജ്, സിസ, ശാന്തിഗ്രാം, മിത്രനികേതന്‍, പനസ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി, ഇപാക് എന്നീ സംഘടനകളാണ് മേളയുടെ സംഘാടകര്‍. പത്തുദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ കേരളത്തിനകത്തും പുറത്തുമുള്ള വിവിധയിനം ചക്കകളുടെ പ്രദര്‍ശനവും വില്‍പ്പനയുമാണ് ഒരുക്കുന്നത്.ജൂൺ30ന് രാവിലെ പത്തിന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ അനന്തപുരി ചക്കമഹോല്‍സവം ഉദ്ഘാടനം ചെയ്യും.വ്യത്യസ്ത ഇനത്തിൽ പെട്ട ചക്കകൊണ്ടുണ്ടാക്കുന്ന രുചിയേറുന്ന ചക്കവിഭവങ്ങൾ ലഭിക്കുന്ന ഫുഡ് കോർട്ട് മേളയുടെ പ്രത്യേകതയാണ്. വരിക്ക ചക്ക കൊണ്ട് ഉണ്ടാക്കിയ പത്തുകൂട്ടം തൊടുകറികള്‍ ഉള്‍പ്പെടെയുള്ള ‘ചക്ക ഊണ്’ മേളയുടെ ആദ്യദിവസം മുതല്‍ അവസാനദിവസം വരെയുണ്ടാകും.ഊണിനൊപ്പം ചക്ക പായസവുമുണ്ട്.രുചിക്ക് പുറമേ ഔഷധ ഗുണവും ഏറെയുള്ള ചക്കയുടെ ഗുണങ്ങള്‍ വിശദീകരിക്കുന്ന സെമിനാറുകളില്‍ കൃഷിആരോഗ്യആയുര്‍വേദ രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുക്കും.

ആറളത്തു കാട്ടാനകൾ വീണ്ടും ജനവാസ കേന്ദ്രത്തിൽ

keralanews wild elephant in aralam

ഇരിട്ടി: ആറളം,മുഴക്കുന്ന് പഞ്ചായത്തുകളിലെ ജനങ്ങളെയും വനം വകുപ്പ്,പോലീസ് ഉദ്യോഗസ്ഥരെയും ആശങ്കയിലാക്കി ജനവാസകേന്ദ്രത്തിൽ കാട്ടാനകളുടെ വിളയാട്ടം. ആറളം വന്യജീവി സങ്കേതത്തിൽ നിന്നിറങ്ങിയ രണ്ടു കൊമ്പനും ഒരു മോഴയുമടക്കം മൂന്നു ആനകളാണ് ജനങ്ങളെ പത്തു മണിക്കൂറോളം ഭീതിയുടെ മുൾമുനയിൽ നിർത്തിയത്. ഞായറാഴ്ച പുലർച്ചയോടെ ആറളം സ്കൂളിന് സമീപമുള്ള കാസിമിന്റെ വീട്ടുമതിൽ തകർത്തുകൊണ്ടാണ് കാട്ടാനകൾ പുഴയിലേക്കിറങ്ങിയത്. തുടർന്ന് അയ്യപ്പൻകാവ്,കൂടലാട് തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി കൃഷിക്കാരുടെ കാർഷിക വിളകളും നശിപ്പിച്ചു.തുടർന്ന് ആറളം പാലത്തിൽ കയറിയ ആനകൾ പുഴയിലിറങ്ങി അവിടെ നിൽപ് തുടങ്ങി.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊട്ടിയൂർ  ഫോറെസ്റ് റേഞ്ച് ഓഫീസിലെ വനപാലകരും ആറളം,കരിക്കോട്ടക്കരി,മുഴക്കുന്ന്,പേരാവൂർ എന്നീ സ്റ്റേഷനുകളിൽ  നിന്നുള്ള പോലീസ് സംഘവും നാട്ടുകാരും ചേർന്ന് ആനകളെ വനത്തിലേക്ക് കയറ്റി വിടാനുള്ള ശ്രമം നടത്തി.പടക്കം പൊട്ടിച്ചും മറ്റു ശബ്ദമുണ്ടാക്കിയും ആനകളെ തുരത്തിവിട്ടെങ്കിലും വീണ്ടും അവ പുഴയോരത്തേക്കു തന്നെ തിരിച്ചു വന്നു.ജനങ്ങൾ കൂട്ടംകൂടി നില്കുന്നതിലെ അപകടം മനസ്സിലാക്കിയ വനപാലകർ സമീപത്തെ പള്ളികളിലെ ഉച്ചഭാഷിണികളിലൂടെ ജനങ്ങൾക്ക് വീടുകളിൽ നിന്ന് പുറത്തിറങ്ങാതിരിക്കാനുള്ള നിർദേശം നൽകി.എന്നാൽ ഉച്ചക്ക് 12 മണിയോടെ വനപാലകർ നടത്തിയ ശ്രമത്തിലൂടെ ആനകളെ പുഴക്കരയിലെ കൃഷിയിടങ്ങളിലൂടെ കാക്കുവാ പുഴ കടത്തി ആറളം ഫാമിലേക്കു കടത്തി  വിട്ടതോടെയാണ് എല്ലാവക്കും ആശ്വാസമായത്.

കൊച്ചി ബോട്ട് അപകടം: മരിച്ച തൊഴിലാളികളുടെ ആശ്രിതര്‍ക്ക് രണ്ടു ലക്ഷം രൂപ ധനസഹായം

keralanews pm announces rs2lakh solatium

തിരുവനന്തപുരം: കൊച്ചിയില്‍ മത്സ്യബന്ധനത്തിനു പോയ ബോട്ടില്‍ കപ്പലിടിച്ചു മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം അടിയന്തര ധന സഹായം  അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.തൊഴില്‍ വകുപ്പിന് കീഴിലുള്ള കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയില്‍ നിന്നാണ് തുക അനുവദിക്കുക.സാധാരണ നിലയില്‍ ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്കാണ് ആനുകൂല്യത്തിന് അര്‍ഹത. എന്നാല്‍ ഈ ദാരുണ സംഭവത്തില്‍ മരിച്ചവരുടെ കാര്യത്തില്‍ പ്രത്യേക ഇളവ് നല്‍കി തുക ആശ്രിതര്‍ക്ക് അനുവദിക്കാന്‍ തൊഴില്‍ വകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നൽകിയിട്ടുണ്ട്.

കൊച്ചിയിലെ ബോട്ട് അപകടം: ഇടിച്ച കപ്പല്‍ അമേരിക്കയിലും കസ്റ്റഡിയിലെടുത്തിരുന്നു

keralanews us coast guard had detainedamber-l

കൊച്ചി: കൊച്ചിയില്‍ മത്സ്യബന്ധനബോട്ടില്‍ ഇടിച്ച് രണ്ടുപേരുടെ മരണത്തിന് ഇടയായ കപ്പല്‍ നേരത്തെ അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡും കസ്റ്റഡിയില്‍ എടുത്തിരുന്നതായി കണ്ടെത്തി. കഴിഞ്ഞ ഫെബ്രുവരിയില്‍ അമേരിക്കയിലെ പോര്‍ട്ട്‌ലന്‍ഡില്‍ വെച്ചാണ് സുരക്ഷാവീഴ്ചയെ തുടര്‍ന്ന് ആമ്പര്‍ എല്‍ കപ്പല്‍ കസ്റ്റഡിയില്‍ എടുത്തത്.കപ്പലിലെ വെസല്‍ നിയന്ത്രണ സംവിധാനത്തിന് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.തകരാര്‍ പരിഹരിക്കാതെ അമേരിക്കന്‍ ജലപാതയില്‍ പ്രവേശിക്കുന്നതിന് വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.ബോട്ടില്‍ കപ്പലിടിച്ച വിവരം അറിഞ്ഞിട്ടില്ലെന്നും അന്താരാഷ്ട്രാ നിയമ പ്രകാരമുള്ള രക്ഷാപ്രവര്‍ത്തനവും മറ്റു നടപടികള്‍ എടുക്കാത്തത് അതുകൊണ്ടാണെന്നുമാണ് കപ്പല്‍ അധികൃതരുടെ വിശദീകരണം.ഗ്രീക്കുകാരനായ കപ്പിത്താനടക്കം 28 ജീവനക്കാരാണ് കപ്പലിലുള്ളത്. ഇതില്‍ രണ്ട് സുരക്ഷാ ഉദ്യേഗസ്ഥര്‍ ഇന്ത്യക്കാരാണെന്ന് വ്യക്തമായിട്ടുണ്ട്.