
കൊച്ചിയിൽ ബോട്ടിലിടിച്ച പാനമ കപ്പലിന്റെ രേഖകള്‍ പരിശോധിക്കുന്നത് വൈകും

തിരുവനന്തപുരം:സംസ്ഥാനത്തു ചെറിയ ഉള്ളിയുടെയും അരിയുടെയും വില കുതിക്കുന്നു. ചെറിയ ഉള്ളിക്ക് കിലോക്ക് 140 മുതൽ 145 വരെയാണ് വില. ചമ്പാഅരിക്ക് 55 രൂപയും ജയ അരിക്ക് 45 രൂപയുമായി.പച്ചരി 22 ൽനിന്ന് 26 എന്ന നിലയിലേക്ക് കഴിഞ്ഞ രണ്ട് ദിവസം കൊണ്ടാണ് ഉയർന്നത്. തൊട്ടടുത്ത് തന്നെ കാബൂളി കടലയുണ്ട്. കിലോക്ക് 180 രൂപ. നാടൻ കടലയും പിന്നില്ല, കിലോക്ക് 92 മുതൽ 96 വരെ വില ഉയർന്നു.മഹാരാഷ്ട്രയിൽ ഉള്ളി വിളവ് കുറഞ്ഞതാണ് ഉള്ളിക്കു വിലകൂടാനുള്ള കാരണമായി പറയുന്നത്. ഉരുളക്കിഴങ്ങിന് രണ്ടു ദിവസംകൊണ്ട് രണ്ട് രൂപ കൂടി കിലോവില 25ൽ എത്തി. കുടുംബ ബജറ്റുകളെയാകെ തകിടം മറിച്ചുകൊണ്ടാണ് വിലകയറുന്നത്.
പറശ്ശിനി:മാട്ടൂലിൽ നിന്നും പറശ്ശിനിക്കടവിലേക്കു സർവീസ് നടത്തിയിരുന്ന ജലഗതാഗത വകുപ്പിന്റെ യാത്ര ബോട്ട് സർവീസ് യന്ത്ര തകരാറു മൂലം നിർത്തിവെച്ചു.ബോട്ടിനു സംഭവിച്ച യന്ത്രത്തകരാർ നന്നാക്കാൻ ആലപ്പുഴയിൽ നിന്നും വിദഗ്ദ്ധർ എത്തിയാൽ മാത്രമേ യാത്ര പുനരാരംഭിക്കുവാൻ സാധിക്കൂ.
തിരുവനന്തപുരം:ആരോഗ്യകേരളം പദ്ധതിയുടെ ഭാഗമായി മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്കാരം കൊല്ലം ജില്ലാ പഞ്ചായത്ത് നേടി. നഗരസഭകളില്‍ ഒന്നാമനായത് കട്ടപ്പന നഗരസഭയാണ്. ബ്ലോക്ക് പഞ്ചായത്തില്‍ പേരാന്പ്രയും ഗ്രാമപഞ്ചായത്തില്‍ കരവാളൂരും അവാര്‍ഡിന് അര്‍ഹരായി. തിരുവനന്തപുരത്തു നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.
ആലപ്പുഴ:സംസ്ഥാനത്തു ബുധനാഴ്ച അർധരാത്രി മുതൽ ജൂലൈ 31 വരെ ട്രോളിങ് നിരോധനം നടപ്പിലാക്കും. യന്ത്രവൽകൃത ബോട്ടുകൾ ബുധനാഴ്ച അർധരാത്രിയോടെ തീരത്ത് അടുപ്പിക്കണമെന്നു ഫിഷറീസ് വകുപ്പ് നിർദ്ദേശം നൽകി. പരമ്പരാഗത ഔട്‍ബോർഡ്,ഇൻബോർഡ് യാനങ്ങൾക്ക് ആഴക്കടലിൽ പോകുന്നതിനു തടസ്സമുണ്ടാകില്ലെന്നു ഫിഷറീസ് വകുപ്പ് വ്യക്തമാക്കി.
കണ്ണൂര്‍: കാത്തിരുന്ന മഴ കനംവെച്ച് പെയ്തപ്പോള്‍ നഗരം ഒന്നരമണിക്കൂര്‍ ഗതാഗതക്കുരുക്കിൽ കുടുങ്ങി.67 സെന്റിമീറ്റര്‍ മഴയാണ് തിങ്കളാഴ്ച കണ്ണൂരിലുണ്ടായത്. ഉച്ചവരെ കാര്യമായ മഴയുണ്ടായിരുന്നില്ല. ഉച്ചയ്ക്ക് ശേഷമാണ് മഴ കനത്തത്. നാലുമണിമുതല്‍ അഞ്ചരവരെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്.ഓടകള്‍ നിറഞ്ഞതും റോഡില്‍വെള്ളക്കെട്ടുണ്ടായതുമാണ് കുരുക്ക് കൂട്ടാനിടയായത്.കൂത്തുപറമ്പ്, തലശ്ശേരി ഭാഗത്തുള്ള ബസ്സുകള്‍ സിറ്റിവഴി മാറിയോടി. പയ്യന്നൂര്‍ ഭാഗത്തുനിന്നുള്ള ബസ്സുകള്‍ കളരിവാതുക്കല്‍ ക്ഷേത്രത്തിനടുത്തൂടെ നഗരത്തിലേക്ക് വന്നു.പലയിടത്തും കൃഷികള്‍ നശിച്ചിട്ടുണ്ട്. തയ്യില്‍, നീര്‍ച്ചാല്‍, ചൂട്ടാട്, മാട്ടൂല്‍, തുടങ്ങിയ സ്ഥലങ്ങളിലൊക്കെ കടലേറ്റമുണ്ടായി.ഞായറാഴ്ച രാത്രി കാല്‍ടെക്‌സിന് സമീപത്തെ പഴയകെട്ടിടം തകര്‍ന്നുവീണു.കടകള്‍ പ്രവര്‍ത്തിക്കാത്തതുകൊണ്ടും രാത്രിയായതിനാലും ആര്‍ക്കും പരിക്കൊന്നുമുണ്ടായില്ല
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കു വേണ്ടി വിവിധ കേസുകളില്‍ ഹാജരായ ഒമ്പത് അഭിഭാഷകരെ ബാര്‍ അസോസിയേഷന്‍ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മുതിര്‍ന്ന അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ ഇക്കാര്യം അറിയിച്ച് നോട്ടീസ് അയച്ചു.ബാര്‍ അസോസിയേഷന്‍ ജനറല്‍ ബോഡി നിര്‍ദേശം ലംഘിച്ചുവെന്നാണ് നോട്ടീസില്‍ കാരണമായി കാണിച്ചിരിക്കുന്നത്.തുടര്‍ നടപടികള്‍ നാളെ ചേരുന്ന ജനറല്‍ ബോഡി തീരുമാനിക്കും.