സംസ്ഥാനത്ത് വീണ്ടും പനി മരണം

keralanews fever grips kerala
തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും പനി മരണം. തിരുവനന്തപുരത്ത് പകര്‍ച്ചപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കാട്ടാക്കട പന്നിയോട് സ്വദേശി രമേശ് റാം ആണ് ഇന്നു രാവിലെ മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഈ വര്‍ഷം പകര്‍ച്ചപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 108 ആയി .ഇന്നലെ മാത്രം കേരളത്തില്‍ ആറുപേര്‍ പനി ബാധിച്ച് മരിച്ചിരുന്നു.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലംകാണാത്തതിനാല്‍ ആശുപത്രികൾ പനിബാധിതരെ കൊണ്ട് നിറയുകയാണ്.ഈ വർഷം 6647 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.

കേരളത്തിലെ സ്വകാര്യ ബസുകളുടെ നിറം മാറുന്നു

keralanews color code for private buses

തിരുവനന്തപുരം:സ്വകാര്യ ബസുകള്‍ക്ക് ഏകീകൃത നിറം നല്‍കാന്‍ സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തില്‍ ധാരണ. സിറ്റി, റൂറല്‍, ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ക്കു വെവ്വേറെ നിറം നല്‍കും. ഏതു നിറം നല്‍കണമെന്ന് 15 ദിവസത്തിനകം അറിയിക്കാമെന്നു ബസ് ഉടമകളുടെ സംഘടന യോഗത്തെ അറിയിച്ചു.

സർക്കാർ ആശുപത്രികളിൽ 245 മരുന്നുകൂടി സൗജന്യമാക്കി

keralanews govt to supply 245drugs free at hospitals

തിരുവനന്തപുരം:സർക്കാർ ആശുപത്രികളിൽ 245 ഇനം മരുന്നുകൂടി സൗജന്യമാക്കാൻ സർക്കാർ ശ്രമം തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.ആദ്യ ഘട്ടത്തിൽ മെഡിക്കൽ കോളേജുകളിലും രണ്ടാം ഘട്ടമായി ജില്ലാശുപത്രികളിലുമായിരിക്കും പദ്ധതി നടപ്പിലാക്കുക.ഈ വർഷം ഓഗസ്റ്റ് അവസാനത്തോടെ മരുന്നുകൾ മെഡിക്കൽ കോളേജ് ആശുപത്രികളിലെത്തിക്കാൻ സാധിക്കുമെന്നാണ് സർക്കാർ കരുതുന്നത്.ഇതിനായി 125 കോടി രൂപയുടെ ചിലവാണ് പ്രതീക്ഷിക്കുന്നത്.ഇത് നടപ്പിലായാൽ രക്താർബുദം,ഹൃദ്രോഗം,പക്ഷാഘാതം,മൂത്രാശയരോഗങ്ങൾ എന്നിവയ്ക്കുൾപ്പെടെയുള്ള മരുന്നുകൾ രോഗികൾക്ക് സൗജന്യമായി ലഭിക്കും.

മെട്രോ ഉദ്ഘാടനവേദിയില്‍ ഇ. ശ്രീധരനും

keralanews dr e sreedharan to get a seat on the dias
പത്തനംതിട്ട: കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങില്‍ മെട്രോമാന്‍ ഇ.ശ്രീധരനേയും വേദിയിലിരിക്കേണ്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അറിയിച്ചു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും വേദിയില്‍ ഇടം നല്‍കുമെന്നും അറിയിപ്പ് ലഭിച്ചെന്ന്‌ പത്തനംതിട്ടയില്‍ വാര്‍ത്താസമ്മേളനത്തില്‍ കുമ്മനം അറിയിച്ചു.ഇ.ശ്രീധരനെ ഒഴിവാക്കിയതിനെതിരെ കേരളത്തില്‍ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു.സംസ്ഥാന ബിജെപി നേതൃത്വവും ഇ.ശ്രീധരനെ വേദിയില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തിലെ രണ്ട് കയ്യാലകള്‍ കത്തിനശിച്ചു

keralanews fire atkottiyoor temple

കൊട്ടിയൂര്‍: വൈശാഖോത്സവം നടക്കുന്ന അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തിലെ കയ്യാലകളില്‍ രണ്ട് കയ്യാലകള്‍ പൂര്‍ണ്ണമായും ഒരെണ്ണം ഭാഗികമായും കത്തിനശിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.ക്ഷേത്ര ഊരാളന്മാര്‍ക്ക് വേണ്ടി ഉത്സവകാലത്ത് താത്കാലികമായി നിര്‍മ്മിക്കുന്ന ഓലകൊണ്ട് മേഞ്ഞ കയ്യാലകളാണ് കത്തിനശിച്ചത്. ആക്കല്‍,കുളങ്ങരയേത്ത് തറവാട്ടുകാരുടെ കയ്യാലകള്‍ പൂര്‍ണ്ണമായും നശിച്ചു. ക്ഷേത്ര ചെയര്‍മാന്‍ തിട്ടയില്‍ ബാലന്‍ നായരുടെ കയ്യാല ഭാഗികമായി നശിച്ച നിലയിലാണ്.ആക്കല്‍ കയ്യാലയിലെ അടുപ്പില്‍ നിന്ന് തീ പടര്‍ന്നതാവാം അപകടത്തിന് കാരണമെന്ന് കരുതുന്നു.പോലീസുകാരും ദര്‍ശനത്തിനെത്തിയ ഭക്തരില്‍ ചിലരും ചേര്‍ന്നാണ് തീയണച്ചത്.

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്ന് പെണ്‍കുട്ടി

keralanews swami gangesanantha teerthapadar case
തിരുവനന്തപുരം: പീഡനശ്രമത്തിനിടെ സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം താന്‍ മുറിച്ചെന്ന മൊഴി പോലീസ് കെട്ടിച്ചമച്ചതന്നു യുവതി.കാമുകനും മറ്റുരണ്ടുപേരും ചേർന്നാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത്. കാമുകന് സ്വാമിയോടുണ്ടായിരുന്ന മുൻവൈരാഗ്യമാണ് കൃത്യത്തിന് കാരണമെന്നും പെൺകുട്ടി കത്തിൽ പറയുന്നു.കുട്ടിക്കാലം മുതല്‍ വീടുമായി അടുപ്പമുള്ള സ്വാമി ഒരിക്കലും പീഡിപ്പിച്ചിട്ടില്ലെന്നും കത്തിലുണ്ട്. ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷയ്ക്കൊപ്പം യുവതിയുടെ വെളിപ്പെടുത്തലുള്ള കത്തും കോടതി ഫയലില്‍ സ്വീകരിച്ചു.സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉണ്ടായിരുന്നു. ഇപ്പോൾ പൊലീസിനെ തന്നെ വെട്ടിലാക്കുന്നതാണ് പെൺകുട്ടിയുടെ കത്ത്.

കപ്പൽ തീരം വിടുന്നതിനു വിലക്ക്;ക്യാപ്റ്റനെയും നാവികനെയും അറസ്റ്റ് ചെയ്തു

keralanews police arrested the captain and sailor

കൊച്ചി:മൽസ്യബന്ധന ബോട്ടിൽ ഇടിച്ച ആംബർ കപ്പൽ തീരം വിടുന്നതിനു വിലക്കേർപ്പെടുത്തുകയും ക്യാപ്റ്റനെയും നാവികനെയും പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.ക്യാപ്റ്റൻ ജോർജിയനാക്കിസ്,നാവികൻ സെവാൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ബോട്ടിലിടിച്ചു അപകടം ഉണ്ടാക്കിയത് ആംബർ കപ്പൽ തന്നെയാണ് എന്ന് സ്ഥിതീകരിച്ചിട്ടുണ്ട്.അന്വേഷണം പൂർത്തിയാകുന്നതുവരെ കപ്പൽ തീരം വിടുന്നതിനു വിലക്കേർപ്പെടുത്തിയിട്ടുണ്ട്

സ്ത്രീധനത്തെചൊല്ലി യുവതിക്കുനേരെ ആസിഡ് ആക്രമണം

keralanews acid attack on woman over dowry

ചെങ്ങന്നൂർ:സ്ത്രീധനം കുറഞ്ഞുപോയി എന്നാരോപിച്ചു ഭാര്യക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം.ഭാര്യയുടെ ദേഹത്തു ആസിഡ് ഒഴിച് പൊള്ളിച്ച ശേഷം ഭർത്താവ് ഒളിവിൽ പോയി.കൊല്ലം ജില്ലയിലെ പിറവന്തൂർ സ്വതേശി ധന്യ കൃഷ്ണനാണ് ആക്രമണത്തിന് ഇരയായത്.സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.ഭർത്താവ്‌ ബിനുകുമാറിനായി പോലീസ് അന്വേഷണം ആരംഭിച്ചു

പ്രധാനമന്ത്രിക്ക് നല്‍കാന്‍ നിവേദനവുമായി കേരളം

keralanews submit solicitation
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനപദ്ധതികള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിവേദനം നല്‍കാനൊരുങ്ങി സര്‍ക്കാര്‍.ഈ മാസം 17-ന് കൊച്ചിമെട്രോ പദ്ധതിയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെത്തുന്നുണ്ട്. അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയില്‍ നിവേദനം മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറും.കൂടിക്കാഴ്ചയ്ക്കുള്ള സമയംതേടി പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം മന്ത്രിമാരുമുണ്ടാകും. കേന്ദ്രസര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ അനുമതിയുണ്ടെങ്കില്‍മാത്രം തുടങ്ങാന്‍ കഴിയുന്ന ഒട്ടേറെ വികസനപദ്ധതികള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തും.സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രിക്കൊപ്പം മറ്റ് കേന്ദ്രമന്ത്രിമാരും ഉണ്ടാകുമെന്നതിനാല്‍ പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ.

ഫസല്‍ വധക്കേസില്‍ തുടരന്വേഷണം ഇല്ല

keralanews fasal murder case (2)

കണ്ണൂർ:തലശ്ശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണം വേണ്ടെന്ന് സിബിഐ കോടതി. കേസില്‍ തുടരന്വേഷണം വേണമെന്ന്  ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരന്‍ അബ്ദുല്‍ സത്താര്‍ ‌സമര്‍പ്പിച്ച ഹരജി എറണാകുളം സിബിഐ കോടതി തള്ളി.