കൊച്ചി മെട്രോ പ്രധാനമന്ത്രി ഇന്ന് നാടിനു സമർപ്പിക്കും

keralanews narendra modi to inaugurate kochi metro

കൊച്ചി:കേരളം ഇന്ന് ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാകുന്നു.നീണ്ടനാളത്തെ സ്വപ്നം ഇന്ന് സഫലമാകുന്നു.സംസ്ഥാനത്തെ ആദ്യ മെട്രോറെയിൽ പ്രധാനമന്ത്രി ഇന്ന് നാടിനു സമാപിക്കുന്നു.ഇന്ന് രാവിലെ 11 മണിക്ക് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി മെട്രോയുടെ ഔദ്യോഗിക ഉത്‌ഘാടനം നിർവഹിക്കും.പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ചു കൊച്ചി നഗരത്തിൽ വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.ഇന്ന് രാവിലെ 10.15 നു വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ നാവികസേനാ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി റോഡ് മാർഗം മെട്രോ ഉൽഘാടന വേദിയിലേക്ക് യാത്ര തിരിക്കും.10.35 നു പാലാരിവട്ടം സ്റ്റേഷനിൽ നിന്ന് പത്തടിപ്പാലത്തേക്കും തിരിച്ചും മെട്രോയിൽ യാത്ര ചെയ്യുന്ന പ്രധാനമന്ത്രി പിന്നീട് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെത്തി ഉത്‌ഘാടനം നിർവഹിക്കും. ഇന്ന് ഉത്‌ഘാടനം ചെയ്യുമെങ്കിലും തിങ്കളാഴ്ച മുതലേ യാത്ര സർവീസുകൾ ആരംഭിക്കുകയുള്ളു.ഉൽഘാടന ചടങ്ങുകൾക്ക് ശേഷം വിശിഷ്ടാത്ഥികൾക്കു വേണ്ടി യാത്ര സംഘടിപ്പിച്ചിട്ടുണ്ട്.ഞായറാഴ്ചയും ക്ഷണിക്കപ്പെട്ട അതിഥികൾക്ക് വേണ്ടിയാണു സർവീസ് നടത്തുക.

കുമരകത്തുനിന്നും കാണാതായ കുട്ടികളെ കോഴിക്കോട് നിന്നും കണ്ടെത്തി

keralanews find missing students

കോട്ടയം:കുമരകത്തും നിന്നും ഇന്നലെ കാണാതായ മൂന്നു വിദ്യാർത്ഥികളെ മണിക്കൂറുകൾക്കുള്ളിൽ കോഴിക്കോട് നിന്നും പോലീസ് കണ്ടെത്തി.കുമരകത്തെ സ്വകാര്യ സ്കൂളിൽ നിന്നും ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന മൂന്നു കുട്ടികളെയാണ് ഇന്നലെ കാണാതായത്.സ്കൂൾ വിട്ടിട്ടും കുട്ടികൾ വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് മാതാപിതാക്കൾ കുമരകം പോലീസിൽ പരാതി നൽകുകയായിരുന്നു.തുടർന്ന് കുമരകം പോലീസ് സംസ്ഥാനമൊട്ടാകെയുള്ള പോലീസ് സ്റ്റേഷനുകളിൽ വിവരം നൽകി.അതോടൊപ്പം ബസ്‌സ്റ്റാന്റുകളിലും,റെയിൽവേ സ്റ്റേഷനുകളിലും പരിശോധന നടത്തി.തിരച്ചിലിനൊടുവിൽ വെള്ളിയാഴ്ച പുലർച്ചെ കോഴിക്കോട് റയിൽവേസ്റ്റേഷനിൽ നിന്നും കണ്ടെത്തുകയായിരുന്നു.വിദ്യാർത്ഥികൾ സ്കൂളിൽ പുകവലിച്ചത് അധ്യാപകർ പിടികൂടുകയും രക്ഷിതാക്കളെ വിളിച്ചു കൊണ്ട് വരണമെന്ന് പറയുകയും ചെയ്തിരുന്നു.ഇതിനെതുടർന്നാണ് നാടുവിട്ടതെന്നാണ് കുട്ടികൾ പോലീസിനോട് പറഞ്ഞത്.

കണ്ണൂർ കോർപറേഷൻ പരിധിയിൽ നാളെ ഓട്ടോ പണിമുടക്ക്

keralanews auto strike in kannur

കണ്ണൂർ:കണ്ണൂർ കളക്ടറേറ്റിന് മുൻപിൽ ഓട്ടോ തൊഴിലാളികൾ നടത്തിവരുന്ന സമരം ഒത്തുതീർപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ്  കണ്ണൂർ കോർപറേഷൻ പരിധിയിൽ നാളെ സംയുക്ത ട്രേഡ് യൂണിയൻ സമിതി ഓട്ടോ തൊഴിലാളികളുടെ 24 മണിക്കൂർ സൂചനാപണിമുടക്ക് പ്രഖ്യാപിച്ചത്

കോഴിക്കോട് കോർപറേഷനിലെ മാലിന്യനീക്കം നിലച്ചു

keralanews corporation workers go on strike

കോഴിക്കോട്:കോഴിക്കോട് കോര്‍പ്പറേഷനിലെ ഖരമാലിന്യ സംസ്കരണ തൊഴിലാളികള്‍ അനിശ്ചിതകാല സമരം തുടങ്ങിയതോടെ നഗരത്തിലെ മാലിന്യ നീക്കം നിലച്ചു. പനിപടരുന്ന സാഹചര്യത്തില്‍ പ്രതിരോധ കുത്തിവെപ്പുപോലും നല്‍കാന്‍ കോര്‍പ്പറേഷന്‍ തയ്യാറാക്കുന്നില്ലെന്നാണ് തൊഴിലാളികളുടെ പരാതി.ഇടതുപക്ഷം ഭരിക്കുന്ന കോര്‍പ്പറേഷനില്‍ സിഐടിയുവിന്‍റെ നേതൃത്വത്തിലാണ് തൊഴിലാളികള്‍ സമരം ആരംഭിച്ചത്.15 വര്‍ഷത്തിലധികമായി ജോലിചെയ്യുന്ന തൊഴ‌ിലാളികളെ താല്‍കാലിക  തൊഴിലാളികളാക്കി നിയമിക്കുക, ശുചീകരണത്തിന് ആവശ്യമായ കോട്ടും ഗ്ലൗസും  നല്‍കുക തുടങ്ങിയവയാണ് സമരകാരുടെ പ്രധാന ആവശ്യം. മാലിന്യം നീക്കംചെയ്യപെടുന്ന വീട്ടുകാര്‍ നല്‍കുന്ന വരുമാനം മാത്രമാണ് തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്.സമരം തുടർന്ന് പോയാല്‍ വരും ദിവസങ്ങളില്‍ ഫ്ലാറ്റുകളിലും വീടുകളിലും താമസിക്കുന്നവര്‍ വലിയ പ്രയാസം അനുഭവിക്കേണ്ടിവരും. ആവശ്യങ്ങള്‍ നേടിയെടുക്കുംവരെ സമരം തുടരാനാണ് തൊഴിലാളികളുടെ തീരുമാനം

ജനനേന്ദ്രിയം ഛേദിച്ചത് താന്‍ തന്നെ, ഇത്ര മുറിയുമെന്നു കരുതിയില്ല- യുവതിയുടെ ഫോണ്‍ സംഭാഷണം പുറത്ത്

keralanews phone conversation leaked

തിരുവനന്തപുരം: സുഹൃത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത്  താന്‍ തന്നെയാണെന്ന് സമ്മതിക്കുന്ന യുവതിയുടെ ശബ്ദരേഖ പുറത്ത്. കത്തി വീശുക മാത്രമാണ് താന്‍ ചെയ്തതെന്നും ഇത്രയധികം മുറിഞ്ഞെന്ന് പിന്നീടാണ് മനസിലായതെന്നും യുവതി സംഭാഷണത്തിൽ പറയുന്നുണ്ട്.സ്വാമിയുമായി ഒരു തരത്തിലുള്ള വൈരാഗ്യമോ ലൈംഗിക ബന്ധമോ ഉണ്ടായിരുന്നില്ല. സുഹൃത്ത് അയ്യപ്പദാസാണ് സ്വാമിയുടെ ജനനേന്ദ്രിയം ഛേദിക്കണമെന്ന് ആവശ്യപ്പെട്ടത്.അയ്യപ്പദാസിന് സ്വാമിയോട് വൈരാഗ്യമുണ്ടായിരുന്നു. പ്രതികാരത്തിനായി ജനനേന്ദ്രിയം ഛേദിക്കണമെന്നു പറഞ്ഞ് തന്നെ നിര്‍ബന്ധിച്ചിരുന്നു. കട്ടിലിന് അടിയിലോ മറ്റോ ഒളിച്ചിരുന്ന് താന്‍ തന്നെ അതു ചെയ്യാമെന്ന് അയ്യപ്പദാസ് ആദ്യം പറഞ്ഞെങ്കിലും സ്വയം ചെയ്യാന്‍ പിന്നീട് ആവശ്യപ്പെടുകയായിരുന്നു. നിര്‍ബന്ധിച്ച് സ്വാമിയുടെ അടുത്തേക്ക് അയക്കുകയും ചെയ്തു. ആ സമയത്ത് അങ്ങനെ ചെയ്യണമെന്നു തോന്നിയില്ലെങ്കിലും തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വം നിറവേറ്റാന്‍ ശ്രമിക്കുകയായിരുന്നു. അതിനുള്ള ചെറിയ കത്തി നേരത്തെ അയ്യപ്പദാസ് തന്നെ വാങ്ങി തന്നിരുന്നു.ലിംഗം കൈയ്യിലെടുത്ത ശേഷം താന്‍ കത്തി വീശുകയായിരുന്നു. അര്‍ധ മയക്കത്തിലായിരുന്ന സ്വാമി നിലവിളിച്ചപ്പോഴാണ് അയ്യപ്പദാസിന്റെ നിര്‍ദ്ദേശപ്രകാരം ഇറങ്ങിയോടിയത്. ഇത്രയധികം മുറിയത്തക്ക വിധമാണ് താനത് ചെയ്തതെന്ന് കരുതിയില്ല.അയ്യപ്പദാസുമായി തനിക്ക് നേരത്തെ അടുപ്പമുണ്ടായിരുന്നു. വിവാഹം കഴിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. അയാളുടെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. സ്വാമിയുമായി കുടുംബത്തിനുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അറിയാമായിരുന്ന അയ്യപ്പദാസ് സ്വാമി സാമ്പത്തികമായി ചൂഷണം ചെയ്യുകയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഈ കൃത്യത്തിന് പ്രേരിപ്പിച്ചത്. ഇക്കാര്യത്തില്‍ സ്വാമിയ്ക്ക് ഒരു പങ്കുമില്ലെന്നും പെണ്‍കുട്ടി സംഭാഷണത്തില്‍ ആവർത്തിക്കുന്നു.

 

ബ്ലീച്ചിങ് പൗഡറുമായെത്തിയ ലോറിക്ക് തീപിടിച്ചു

keralanews lorry burned in fire

കൊല്ലം:കൊല്ലം ചിന്നക്കടയിൽ ബ്ലീച്ചിങ് പൗഡറുമായെത്തിയ ലോറിക്ക് തീപിടിച്ചു.ഇന്ന് പുലർച്ചെ 5.45 നായിരുന്നു സംഭവം.ചിന്നക്കട പി എച് ഡിവിഷൻ വളപ്പിൽ നിർത്തിയിട്ടിരുന്ന ലോറിക്കാണ് തീപിടിച്ചത്.സംഭവത്തിൽ ലോറിയുടെ ക്യാബിൻ പൂർണമായും കത്തി നശിച്ചു.ക്യാബിനിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഡ്രൈവറും ക്ലീനറും പരിക്കേൽക്കാതെ രക്ഷപെട്ടു.വാട്ടർ അതോറിറ്റിക്ക് വേണ്ടി രാജസ്ഥാനിൽ നിന്നും കൊണ്ടുവന്ന ബ്ലീച്ചിങ് പൗഡറാണ് കത്തി നശിച്ചത്

എസ് എഫ് ഐ മാഗസിൻ വിവാദം; 13 പേർക്കെതിരെ പോലീസ് കേസെടുത്തു

keralanews police filed case against 13
കണ്ണൂർ:തലശ്ശേരി ബ്രണ്ണൻ കോളേജ് പുറത്തിറക്കിയ കോളേജ് മാഗസിനിൽ ദേശീയ പതാകയേയും ദേശീയ ഗാനത്തെയും അവഹേളിച്ച സംഭവത്തിൽ പോലീസ് പതിമൂന്നു പേർക്കെതിരെ കേസെടുത്തു.എഡിറ്ററടക്കമുള്ളവർക്കെതിരെയാണ് ധർമടം പോലീസ് കേസെടുത്തിരിക്കുന്നത്.കോളേജിന്റെ നൂറ്റി ഇരുപത്തഞ്ചാമത് വാര്ഷികാഘോഷങ്ങൾക്കിടെ പുറത്തിറക്കിയ മാഗസിനിൽ ദേശീയ പതാകയേയും ദേശീയ ഗാനത്തെയും അവഹേളിക്കുന്നു എന്നായിരുന്നു പരാതി.

കൊച്ചി മെട്രോ ഉദ്ഘാടനം : പ്രധാനമന്ത്രിയെ സ്വീകരിക്കാനുളള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍

keralanews tight security ahead of modis visit
കൊച്ചി:മെട്രോ ഉദ്ഘാടനത്തിനായി കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാനുളള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍. പ്രധാനമന്ത്രിയുടെ സുരക്ഷാചുമതലയുളള എസ് പി ജി സംഘത്തിന്‍റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഉദ്ഘാടന വേദിയായ കലൂരില്‍ പന്തല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിനു പുറത്തെ മൈതാനത്താണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന മെട്രോ ഉദ്ഘാടന ചടങ്ങിനായി കൂറ്റന്‍ പന്തല്‍ ഒരുങ്ങുന്നത്.നാളെ രാവിലെ പത്തേകാലോടെ നാവികസേനാ വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രി  ആദ്യം പാലാരിവട്ടം മെട്രോ സ്റ്റേഷനിലാവും എത്തുക.ഇവിടെ നിന്ന് പത്തടിപ്പാലത്തേക്കും തിരിച്ചും മെട്രോയില്‍ യാത്ര ചെയ്യുന്ന പ്രധാനമന്ത്രി പിന്നീടാവും കലൂരിലെ വേദിയിലെത്തി മെട്രോയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കുക.അതിനു ശേഷം  സെന്‍റ് തേരേസാസ് കോളജില്‍ സംഘടിപ്പിച്ചിരിക്കുന്ന പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍റെ പരിപാടിയിലും പങ്കെടുക്കും.തുടർന്ന് നാവികസേന വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായും സംസ്ഥാന മന്ത്രിമാരുമായും  കൂടിക്കാഴ്ചയും നടത്തിയ ശേഷമാവും മടങ്ങുക.

യാത്രക്കാരന്റെ മാല മോഷ്ടിച്ചു;കസ്റ്റംസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

keralanews police arrested customs officer

കരിപ്പൂർ:കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരന്റെ മാല മോഷ്ടിച്ച കസ്റ്റംസ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു.ഹവിദാർ അബ്ദുൽ കരീമാണ് അറസ്റിലായത്.മെയ് 19 നാണു സംഭവം.ഗൾഫിൽ നിന്നെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധിക്കവേ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ മേശപ്പുറത് വച്ചിരുന്ന സ്വർണമാല കരീം പോക്കറ്റിലിടുകയായിരുന്നു.സി സി ടി വി ദൃശ്യങ്ങളിൽ നിന്നാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്.

ബസ് കൊക്കയിലേക്ക് മറിഞ്ഞു 10പേർ മരിച്ചു

keralanews bus accident inhimachalpradesh

ധർമശാല:ഹിമാചൽ പ്രദേശ് ധാരിയാരക്കടുത്ത ബസ് കൊക്കയിലേക്ക് മറിഞ്ഞു പത്തുപേർ മരിച്ചു.ഇന്നലെ ഉച്ചയോടെയാണ് സംഭവം.പഞ്ചാബിലെ അമൃതസറിൽ നിന്നുമുള്ള വിനോദ യാത്രസംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്.അമിത വേഗതയിൽ പോവുകയായിരുന്ന ബസിന്റെ നിയന്ത്രണം നഷ്ട്ടപെട്ടതാവാം അപകട കാരണമെന്നു എസ് പി എസ് ഗാന്ധി പറഞ്ഞു.നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.