കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ റിമാൻഡ് ഈ മാസം 18 വരെ നീട്ടി.അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് കാലാവധി നീട്ടിയത്.സുനിയെ കൂടാതെ ബിജേഷ്,മാർട്ടിൻ,മണികണ്ഠൻ,വടിവാൾ സലിം,ചാർളി,പ്രദീപ് എന്നിവരെയും ഇന്ന് വിസ്തരിച്ചു.വക്കീലിനെ മാറ്റണമെന്ന സുനിയുടെ അപേക്ഷയാണ് കോടതി ആദ്യം പരിഗണിച്ചത്.ഇതേ ചൊല്ലി അഭിഭാഷകർ തമ്മിൽ കോടതിയിൽ തർക്കമുണ്ടായി.അഡ്വ.ബി.എ ആളൂരും അഡ്വ.ടെനിയും തമ്മിലാണ് തർക്കമുണ്ടായത്.ഇതിനെ തുടർന്ന് പ്രതിക്ക് ഇഷ്ടമുള്ള അഭിഭാഷകന് വക്കാലത്ത് നൽകാമെന്ന് കോടതി വ്യക്തമാക്കി.അതേസമയം പോലീസ് തന്നെ മർദിച്ചുവെന്നു സുനി കോടതിയിൽ വെളിപ്പെടുത്തി.സുനിയെ പരിശോധിച്ച ആലുവ താലൂക്ക് പോലീസ് സർജനെ കോടതി വിസ്തരിച്ചു.പോലീസ് മർദിച്ചെന്നു സുനി പറഞ്ഞിട്ടില്ലെന്ന് സർജൻ ബോധിപ്പിച്ചു.
മാങ്ങാട്ടുപറമ്പ് ക്യാമ്പസ്സിൽ ‘പെണ്ണിടം’ ഉത്‌ഘാടനം ചെയ്തു .
കല്യാശ്ശേരി:കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസ്സിൽ ഒരുക്കിയ പെണ്ണിടം ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഉൽഘാടനം ചെയ്തു.സ്ത്രീകൾക്ക് വിശ്രമിക്കാനും ഉന്മേഷം വീണ്ടെടുക്കാനുമുള്ള സൗകര്യങ്ങളോടെ ഒരുക്കിയ സ്ത്രീസൗഹൃത മുറിയാണ് പെണ്ണിടം.കല്യാശ്ശേരി നിയോജക മണ്ഡലങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട കലാലയങ്ങളിലാണ് പെണ്ണിടം ഒരുക്കുന്നത്.ടി.വി രാജേഷ് എം.എൽ.എ യുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ചാണ് സംവിധാനം നടപ്പിലാക്കുന്നത്.എട്ടു കലാലയങ്ങളിലാണ് ഈ സംവിധാനം ഒരുക്കുന്നത്.മങ്ങാട്ടുപറമ്പ ക്യാമ്പസ്,പയ്യന്നൂർ,മാടായി കോളേജുകൾ,പയ്യന്നൂർ സംസ്‌കൃത സർവകലാശാല ക്യാമ്പസ്,നെരുവംബ്രം,പട്ടുവം ഐ.എച്.ആർ.ഡി കോളേജുകൾ,കല്യാശ്ശേരി മോഡൽ പൊളി ടെക്‌നിക്,പരിയാരം ഗവ.ആയുർവേദ കോളേജ് എന്നിവിടങ്ങളിലാണ് ഇവ ഒരുക്കുന്നത്.ഈ വിശ്രമ കേന്ദ്രത്തിൽ കസേര,കിടക്ക,ഫാൻ,ശുദ്ധജലം,രക്തസമ്മർദ്ദം പരിശോധിക്കാനുള്ള ഉപകരണങ്ങൾ,വീൽ ചെയർ,ഡ്രസിങ് റൂം,നാപ്കിൻ വെൻഡിങ് മെഷീൻ,ഇൻസിനറേറ്ററോടുകൂടിയ ശുചിമുറി എന്നിവ ഒരുക്കിയിട്ടുണ്ട്.സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിൽ പെൺകുട്ടികൾക്കായി പ്രത്യേക വിശ്രമ സ്ഥലം ഒരുക്കുന്നത്.
സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്കൂളുകൾ ഒരാഴ്ചക്കകം പൂട്ടണമെന്ന് സർക്കാർ
കണ്ണൂർ:സംസ്ഥാനത്ത് അംഗീകാരം ഇല്ലാതെ പ്രവർത്തിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ഒരാഴ്ചക്കകം പൂട്ടണമെന്ന് സ്കൂൾ മാനേജ്‌മെന്റുകൾക്ക് ഉപവിദ്യാഭ്യാസ ഓഫീസർ ഉത്തരവ് നൽകി.സ്കൂളുകൾ പൂട്ടി വിവരം ഓഫീസിനെ അറിയിക്കണം.ഏതെങ്കിലും അംഗീകാരം ഉണ്ടെങ്കിൽ ഏഴു ദിവസത്തിനകം ഇക്കാര്യം അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.ഇത്തരം സ്കൂളുകളിലെ കുട്ടികളെ പൊതുവിദ്യാലയങ്ങളിലോ അംഗീകാരമുള്ള മറ്റു സ്കൂളുകളിലേക്കോ മാറ്റി ചേർക്കണം.കുട്ടികൾക്കുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്കു സ്കൂൾ മാനേജ്‌മന്റ് ഉത്തരവാദിയായിരിക്കും. അംഗീകാരമില്ലാത്ത സ്കൂളുകൾ പൂട്ടുന്നതിലൂടെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം കൂടുകയും അധ്യാപക തസ്തികകൾ വർധിക്കുകയും ചെയ്യും.ഇതോടെ സംരക്ഷിത അധ്യാപകർക്ക് ഈ തസ്തികകളിൽ ചേരാൻ പറ്റും.നല്ലരീതിയിൽ നടത്തിവരുന്ന സ്കൂളുകൾ അംഗീകാരമില്ലാത്തതിന്റെ പേരിൽ പൂട്ടിക്കുന്നത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നു സ്വകാര്യ മാനേജ്മെന്റുകളുടെ സംഘടനാ പ്രസിഡണ്ട് രാമദാസ് കതിരൂർ പറഞ്ഞു.
കേരളത്തിൽ ഈമാസം പതിനൊന്നിന് പെട്രോൾ പമ്പ് സമരം
കൊച്ചി:പെട്രോൾ ഡീലേഴ്‌സ് കോ-ഓർഡിനേഷൻ കമ്മിറ്റി ഈ മാസം പതിനൊന്നിന് സംസ്ഥാനവ്യാപകമായി 24 മണിക്കൂർ പമ്പുകൾ അടച്ചിട്ടു സമരം ചെയ്യും.10 നു അർധരാത്രി മുതൽ 11 നു അർധരാത്രി വരെയാണ് സമരം.ദേശീയതലത്തിൽ 12 ന് പണിമുടക്കുമെന്ന് വ്യാപാര സംഘടനകൾ അറിയിച്ചിരുന്നു.എന്നാൽ സംസ്ഥാനത്ത് തലേദിവസം സമരം നടത്താനാണ് തീരുമാനം.പെട്രോളിന്റെയും ഡീസലിന്റെയും വില ദിവസേന മാറ്റുന്ന രീതിയിൽ സുതാര്യത വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് സമരം.പ്രതിഷേധത്തിന്റെ ഭാഗമായി കമ്പനികളിൽ നിന്നുമുള്ള പ്രീമിയം സ്റ്റോക്കുകൾ എടുക്കുന്നത് പമ്പുകൾ നിർത്തിയിട്ടുണ്ട്.കൂടാതെ എട്ടു മുതൽ പത്തുവരെയുള്ള തീയതികളിൽ സ്റ്റോക്കുകൾ എടുക്കാതെ പതിനൊന്നിന് സമരം ചെയ്യാനാണ് കമ്മിറ്റിയുടെ തീരുമാനമെന്ന് ഭാരവാഹികൾ പറഞ്ഞു.കമ്പനികൾ നേരിട്ട് നടത്തുന്നതും സ്വകാര്യ പമ്പുകളും ഒഴിച്ചുള്ള എല്ലാ പമ്പുകളും സമരത്തിൽ പങ്കെടുക്കണമെന്നും ഭാരവാഹികൾ പറഞ്ഞു.
വിമാനത്താവള പ്രദേശത്തെ മണ്ണൊലിപ്പ്: ഒട്ടേറെ കുടുംബങ്ങൾ ദുരിതത്തിൽ
മട്ടന്നൂർ∙ വിമാനത്താവള പ്രദേശത്തു നിന്നു കനത്ത മഴയിൽ മണ്ണൊലിച്ച് താഴെ ഭാഗത്തെ ഒട്ടേറെ കുടുംബങ്ങൾ ദുരിതത്തിലായി. വീടുകളിൽ ചെളിയും മണ്ണും വന്നടിയുകയും വ്യാപകമായി കൃഷി നശിക്കുകയും ചെയ്തു.എളമ്പാറ, പുതുക്കുടി, ആനക്കുനി, കാര എന്നിവിടങ്ങളിലാണ് ഏറെ നാശമുണ്ടായത്. വിമാനത്താവളത്തിൽ നിന്നുള്ള മഴവെള്ളം ഒഴുകിപ്പോകാൻ നിർമിച്ച ചെറിയ കൈത്തോട് നിറഞ്ഞു കവിഞ്ഞതിനെ തുടർന്നാണ് കൃഷിയിടങ്ങളിൽ ചെളി കയറിയത്.വീട്ടുപരിസരത്തു കെട്ടിക്കിടക്കുന്ന ചെളി വിമാനത്താവള തൊഴിലാളികളെ ഉപയോഗിച്ചു നീക്കം ചെയ്യാൻ നടപടിയെടുത്തു.
കീച്ചേരി കോലത്തുവയലിൽ വീടുകൾക്ക് നേരെ അക്രമം

ജിഎസ്ടി: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില വർധിച്ചു
തിരുവനന്തപുരം:ജിഎസ്‍ടി പ്രാബല്യത്തില്‍ വന്നതോടെ സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിക്കുന്നു. അരി, മൈദ, പഞ്ചസാര തുടങ്ങിയ സാധനങ്ങളുടെ വിലയും ഹോട്ടല്‍ സാധനങ്ങളുടെ വിലയും വര്‍ധിച്ചു. കോഴിക്ക് നികുതി ഒഴിവാക്കിയെങ്കിലും വിപണിയില്‍ വില കുറഞ്ഞിട്ടുമില്ല.ഇതുവരെ നികുതി ഇല്ലാതിരുന്ന അരി, അരിമാവ്, മൈദ, ആട്ട തുടങ്ങിയവയുടെ ബ്രാന്‍ഡഡ് ഇനങ്ങള്‍ക്കെല്ലാം 5 ശതമാനം നികുതി ആയി.കേരളീയര്‍ സാധാരണയായി ഉപയോഗിക്കുന്ന സുരേഖ, ജയ ഉള്‍പ്പെടെ എല്ലാ അരികള്‍ക്കും വില കൂടും. ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാല്‍ ഇപ്പോള്‍ ജിഎസ്‍ടി ചുമത്തിയില്ലെങ്കിലും അരിവില 50 രൂപക്ക് മുകളിലായി.നഗരത്തിലെ മിക്കവാറും ഹോട്ടലുകളിലും നികുതി 18 ശതമാനമായി.കെട്ടിട നിര്‍മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ നികുതിയിലുണ്ടായ കുറവ് കെട്ടിട നിര്‍മാണ ചെലവ് കുറക്കുമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രതീക്ഷ. നികുതിയിലുണ്ടായ കുറവിന്റെ അടിസ്ഥാനത്തില്‍ സാധനങ്ങളുടെ വില ഉല്പാദകര്‍ കുറക്കുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പ് വരുത്തണമെന്ന ആവശ്യവും ഈ മേഖലയില്‍ നിന്നുയരുന്നു.ജിഎസ്ടി നിരക്കുകള്‍ പ്രാബലത്തിലാകുന്നതോടെ നിത്യവും ഉപയോഗിക്കുന്ന പല മരുന്നുകളുടെയും വില കുറയും. എന്നാല്‍ കോസ്മെറ്റിക്സ്, ഹെല്‍ത്ത് സപ്ലിമെന്റ് വിഭാഗത്തിലെ മരുന്നുകള്‍ക്ക് വില കൂടും.ജിഎസ്ടി പ്രകാരം ഇന്‍സുലിന്‍ പോലെ അവശ്യ മരുന്നുകള്‍ക്ക് 5 ശതമാനമാണ് നികുതി. നേരത്തെ ഇത് 6 മുതല്‍ 8 ശതമാനം വരെയായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷാവിഭാഗത്തില്‍ പെടാത്തവയുടെ നികുതി 17ല്‍ നിന്ന് 18 ശതമാനമായി.
നാളെ സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം:സ്വാശ്രയ മെഡിക്കൽ ഫീസ് വർധനയിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ വീട്ടിലേക്കു കെ.എസ്.യു പ്രവർത്തകർ നടത്തിയ മാർച്ചിനിടെ പ്രവർത്തകരെ പോലീസ് തല്ലിച്ചതച്ചതിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസ ബന്ദിന് കെ.എസ്.യു അധ്വാനം ചെയ്തു.കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത് ഉൾപ്പെടെയുള്ള ആറുപേരെ കസ്‌റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്തു.പോലീസ് ലാത്തിച്ചാർജിൽ വനിതയടക്കം പത്തിലേറെ കെ.എസ്.യു പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു.പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തതോടെ പോലീസ് ലാത്തി വീശുകയായിരുന്നു.
നടി ധരിച്ചിരുന്ന വസ്ത്രത്തിൽ നിന്നും സുനിയുടെ ശരീര സ്രവങ്ങൾ ;ഫോറൻസിക് റിപ്പോർട്ട് പുറത്ത്
കൊച്ചി:കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ നിർണായകമായ ശാസ്ത്രീയ തെളിവുകളും പൊലീസിന് ലഭിച്ചു.നടിയെ ആക്രമിച്ചത് പൾസർ സുനി തന്നെയാണെന്ന് തെളിയിക്കുന്ന ഫോറൻസിക് റിപ്പോർട്ടുകളാണ് പുറത്തുവന്നത്.ആക്രമിക്കപ്പെട്ട ദിവസം നടി ധരിച്ചിരുന്ന വസ്ത്രത്തിൽ നിന്നും സുനിയുടെ ശരീര സ്രവങ്ങൾ പൊലീസിന് ലഭിച്ചു.ഇക്കാര്യം തെളിയിക്കുന്ന റിപ്പോർട്ടാണ് ഫോറൻസിക് വിഭാഗം പൊലീസിന് കൈമാറിയിരിക്കുന്നത്.ഇത് കേസന്വേഷണത്തിൽ ഏറെ നിർണായകമാണ്.സുനിയല്ലാതെ മറ്റാരും നടിയെ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല എന്ന വിലയിരുത്തലിലേക്കാണ് കാര്യങ്ങൾ എത്തുന്നത്.
അജു വർഗീസിനെതിരെ പോലീസ് കേസെടുത്തു
കൊച്ചി:ആക്രമിക്കപ്പെട്ട നടിയുടെ പേര് ഫേസ്ബുക്ക് പോസ്റ്റിലൂടെ പരാമർശിച്ചതിന് അജു വർഗീസിനെതിരെ പോലീസ് കേസെടുത്തു.എറണാകുളം സ്വദേശി ഗിരീഷ് ബാബുവിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.