കോട്ടയ്ക്കലിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് ഇരിട്ടി സ്വദേശിനി മരിച്ചു

keralanews woman died in bus accident

കോട്ടയ്ക്കൽ:കോട്ടയ്ക്കലിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം.നിരവധി ആളുകൾക്ക് പരിക്കേറ്റു.പരിക്കേറ്റവരെ കോട്ടയ്ക്കലിലെയും കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ഇന്ന് പുലർച്ചെ രണ്ടു മണിയോടെ മലപ്പുറം കോട്ടക്കൽ എച്.എം.എസ് ഹോസ്പിറ്റലിന് സമീപത്താണ് സംഭവം നടന്നത്.കോട്ടയത്ത് നിന്നും കൊട്ടിയൂർ അമ്പായത്തോട്ടിലേക്കു വരികയായിരുന്ന അന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.അപകടത്തിൽ ഇരിട്ടി സ്വദേശിനി കല്ലപ്രായിൽ മറിയാമ്മ(68)ആണ് മരണപ്പെട്ടത്.

ജി.എസ്.ടി:ഹോട്ടൽ ഭക്ഷണത്തിന് വില കൂടും

keralanews the price of hotel food will increase

ആലപ്പുഴ:ജി.എസ്.ടി നിലവിൽ വന്നതോടെ  ഹോട്ടൽ ഭക്ഷണത്തിന് വില കൂടുമെന്നു ധനമന്ത്രി തോമസ് ഐസക്.5 മുതൽ 10 ശതമാനം വരെ വില കൂടും.തിങ്കളാഴ്ച മുതൽ കോഴിവില 87 രൂപയാക്കണമെന്നും മന്ത്രി പറഞ്ഞു. വ്യാപാരി വ്യവസായികളുമായും ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ പ്രതിനിധികളുമായും ധനമന്ത്രി തോമസ് ഐസക് നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ചു തീരുമാനമായത്.കേരളത്തിൽ ഇറച്ചി കോഴി ഉത്പാദനം കൂട്ടാൻ കുടുംബശ്രീ യൂണിറ്റുകളുടെ സഹകരണം തേടും. കോഴികുഞ്ഞുങ്ങളെയും  തീറ്റയും നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.അതെ സമയം 87 രൂപയ്ക്കു ഇറച്ചിക്കോഴി വില്പന പ്രായോഗികമല്ലെന്ന് വ്യാപാരികൾ പറഞ്ഞു.

പോസ്റ്റോഫീസുകളിൽ ആധാർ പുതുക്കിനൽകിത്തുടങ്ങി

keralanews aadhaar renewed in post offices

കോഴിക്കോട്:പോസ്റ്റോഫീസുകളിൽ ആധാർ പുതുക്കി നൽകുന്ന സേവനകൾ ആരംഭിച്ചു.കോഴിക്കോട് ഹെഡ് പോസ്‌റ്റോഫീസിൽ മേഖല പോസ്റ്റ്മാസ്റ്റർ ജനറൽ കേണൽ എസ്.എഫ്.എച് റിസ്‌വി ഉത്‌ഘാടനം ചെയ്തു.കോഴിക്കോട് സിവിൽ സ്റ്റേഷൻ,കണ്ണൂർ,തലശ്ശേരി,വടകര,തിരൂർ,ഒറ്റപ്പാലം,പാലക്കാട്,മഞ്ചേരി ഹെഡ് പോസ്റ്റോഫീസുകളിലും സേവനം നൽകി തുടങ്ങി.25 രൂപയാണ് സേവന നിരക്ക്.കളർ പ്രിന്റൗട്ടിനു 20 രൂപയും ബ്ലാക്ക് ആൻഡ് വൈറ്റിന് 10 രൂപയുമാണ് ഫീസ്.പുതിയ ആധാർ കാർഡുകൾ നൽകുന്ന സേവനവും തിരഞ്ഞെടുക്കപ്പെട്ട ഹെഡ് പോസ്റ്റോഫീസുകളിൽ തുടങ്ങും.കോഴിക്കോട്.മഞ്ചേരി,കാസർകോഡ് ഹെഡ്പോസ്റ്റോഫീസുകളിലാണ് സേവനം നിലവിൽ വരിക.വിരലടയാളം എടുക്കുന്നതിനുള്ള ഉപകരണം രണ്ടാഴ്ചക്കകം എത്തുമെന്ന് കോഴിക്കോട് ഹെഡ് പോസ്റ്റോഫീസ് എം.ഡി മിനി രാജൻ അറിയിച്ചു.

ഓടിക്കൊണ്ടിരിക്കെ ഓമ്‌നിവാൻ കത്തിനശിച്ചു

keralanews omnivan burned

കണ്ണൂർ:ഓടിക്കൊണ്ടിരിക്കെ ഓമ്നിവാൻ കത്തിനശിച്ചു.പെറോളും ഡീസലും ഒരുമിച്ചു ഉപയോഗിക്കാൻ പറ്റിയ വാനാണ് അപകടത്തിപ്പെട്ടത്.ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ വാരം സ്കൂളിന് സ്മീപത്താണ് സംഭവം.കർണാടക രെജിസ്ട്രേഷനിലുള്ളതാണ് വാൻ.പെട്രോൾ തീർന്നയുടനെ ഗ്യാസ് ഉപയോഗിക്കാനുള്ള സ്വിച്ചിലേക്ക് ഡ്രൈവർ മാറ്റി. ഓടിക്കൊണ്ടിരിക്കുമ്പോൾ സ്വിച് മാറ്റിയത് സ്പാർക്‌ ഉണ്ടാകാൻ ഇടയാക്കി.ഇതാണ് തീപിടിക്കാൻ കാരണമായി പറയുന്നത്.പുക ഉയർന്നതോടെ ഡ്രൈവർ പുറത്തേക്കു ചാടി.ബെംഗളൂരുവിലെ ടെക്നോസൈഫ്‌ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് വാൻ.കണ്ണൂരിൽനിന്നും ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

മദ്യപാനിയായ പിതാവിൽ നിന്ന് രക്ഷപെടാൻ ഓടിയ വിദ്യാർത്ഥിനി കിണറ്റിൽ വീണു മരിച്ചു

keralanews girl student died when she fell into a well

കാസർകോഡ്:മദ്യപിച്ചെത്തിയ പിതാവിൽ നിന്നും രക്ഷപെടുന്നതിനായി കിണറ്റിൽ ചാടിയ വിദ്യാർത്ഥിനി മരിച്ചു.കാസർകോഡ് കൊളത്തൂർ ഗവ.ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ചത്.ഇന്നലെ രാത്രി ഒൻപതരയോടെ മദ്യപിച്ചെത്തിയ പിതാവിനോട് ശല്യം കാരണം പഠിക്കാൻ കഴിയില്ലെന്ന് പറഞ്ഞ പെൺകുട്ടിക്ക് നേരെ പ്രകോപിതനായ പിതാവ് കത്തിയുമെടുത്ത് ആക്രമിക്കാൻ ചെല്ലുകയായിരുന്നു.ഭയന്നുപോയ പെൺകുട്ടി പ്രാണരക്ഷാർത്ഥം വീട്ടിൽ നിന്നും ഇറങ്ങി ഓടുകയും പിതാവ് പുറകെ വരുന്നത് കണ്ട് മുറ്റത്തോട് ചേർന്നുള്ള കിണറ്റിലേക്ക് ചാടുകയുമായിരുന്നു.നാട്ടുകാർ ഓടികൂടിയെങ്കിലും അൻപത്തടി താഴ്ചയുള്ള കിണറായതിനാൽ ഒന്നും ചെയ്യാൻ സാധിച്ചില്ല.പിന്നീട് ഫയർഫോഴ്‌സ് എത്തി കുട്ടിയുടെ മൃതദേഹം കിണറ്റിൽ നിന്നും പുറത്തെടുക്കുകയായിരുന്നു.തേപ്പു തൊഴിലാളിയായ പിതാവ് ഹരിദാസൻ സ്ഥിരം മദ്യപിച്ചെത്തി ശല്യം ചെയ്യാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തു.

യുവമോര്‍ച്ച നേതാവിന്റെ മരണം; ദുരൂഹതയെന്ന് ബന്ധുക്കള്‍

keralanews yuvamorcha palakkad leader found burned to death

പാലക്കാട്:യുവമോര്‍ച്ച പാലക്കാട് ജില്ലാ സെക്രട്ടറി സജിന്‍രാജിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. സജിനെ മനപ്പൂര്‍വ്വം അപായപ്പെടുത്തിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.ഇന്നലെ രാവിലെ ആറുമണിയോടെയാണ് സജിന്‍രാജ് എന്ന ലാലുവിനെ ആറ്റിങ്ങല്‍ മാമത്ത് റോഡുവക്കില്‍ ശരീരമാസകലം പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. വൈകുന്നേരത്തോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിക്കുകയും ചെയ്തു. ആത്മഹത്യയെന്ന നിഗമനത്തിലായിരുന്നു പൊലീസ്.എന്നാല്‍ കാര്‍ തടഞ്ഞുനിര്‍ത്തി വലിച്ചുപുറത്തിറക്കി പെട്രോളൊഴിച്ച് കത്തിച്ചതാണെന്ന് മരിക്കുന്നതിന് മുന്‍പ് സജിന്‍ പറഞ്ഞതായി ആശുപത്രി ജീവനക്കാരിലൊരാള്‍ പൊലീസിനെ അറിയിച്ചു.കാറിനുള്ളില്‍ നിന്ന് അരക്കുപ്പി പെട്രോളും ചില പണമിടപാടിന്റെ രേഖകളും ലഭിച്ചിട്ടുണ്ട്. സജിന്‍ ആത്മഹത്യചെയ്യേണ്ട ഒരു സാഹചര്യവുമില്ലെന്ന് സഹോദരന്‍ പറഞ്ഞു. ആറ്റിങ്ങല്‍ സി ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ടോള്‍ പ്ലാസകളിലെ സിസിടീവി ദൃശ്യങ്ങളും സജിന്റെ കാള്‍ ലിസ്റ്റും പരിശോധിച്ച് വരികയാണ്.

കണ്ണൂരില്‍ കെഎസ്‌യു മാര്‍ച്ചില്‍ വ്യാപക അക്രമം

keralanews violence in ksu march in kannur

കണ്ണൂര്‍:കണ്ണൂരില്‍ കെഎസ്‌യു നടത്തിയ മാര്‍ച്ചില്‍ പരക്കെ അക്രമം.സമരം അവസാനിച്ചതിന് ശേഷമായിരുന്നു പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടത്.കുടിയാന്‍മലയില്‍ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ലിമിറ്റഡ് സ്‌റ്റോപ് ബസ് സമരക്കാര്‍ അടിച്ചുതകര്‍ത്തു. യാത്രക്കാര്‍ നിറഞ്ഞ ബസിന് നേരെയുണ്ടായ ആക്രമണത്തില്‍ ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബസിന്റെ ചില്ല് പൂര്‍ണമായും തകര്‍ന്നു.അതിനിടെ കണ്ണൂര്‍ കോഓപ്പറേറ്റിവ് പ്രിന്റിംഗ് പ്രസിന് നേരെ കല്ലേറുണ്ടായി. കല്ലേറില്‍ ഫോര്‍മാന്‍മാരായ സികെ വിനോദ്, സജേഷ്, ഷഹന്‍രാജ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ എകെജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കണ്ണൂര്‍ ടൗണ്‍ സിഐയുടെ വാഹനവും അക്രമികള്‍ തടഞ്ഞു.

ദിലീപിനുള്ള സുനിയുടെ കത്ത് പോലീസ് എഴുതിച്ചതെന്ന് വിപിൻലാൽ

keralanews pulsar sunis letter to dileep

കൊച്ചി:നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപിന് അയച്ച കത്തിന് പിന്നിൽ പോലീസ് ഇടപെടലെന്ന് വിപിൻലാൽ.കാക്കനാട് ജില്ലാ ജയിലിൽ അധികൃതർ ഭീഷണിപ്പെടുത്തി എഴുതിച്ചതാണ് കത്തെന്നു വിപിൻ ലാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.എന്നാൽ കേസിൽ പൾസർ സുനി വെളിപ്പെടുത്തിയ കാര്യങ്ങളെല്ലാം സത്യമാണെന്നു സുനിയുടെ സഹതടവുകാരനും സുഹൃത്തുമായ വിഷ്ണു പറഞ്ഞു.നടി അക്രമിക്കപ്പെട്ടതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും വിഷ്ണു മാധ്യമങ്ങളോട് പറഞ്ഞു.നടിയെ ആക്രമിച്ചതിന് പിന്നിലെ വസ്തുതകൾ സുനി ജയിലിലെ സഹതടവുകാരായ വിപിൻലാലിനോടും വിഷ്ണുവിനോടും വെളിപ്പെടുത്തിയെന്നാണ് പോലീസിന്റെ സംശയം.ഇക്കാര്യം സംബന്ധിച്ച് വിവരങ്ങൾ ചോദിച്ചറിയാൻ ഇരുവരെയും മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.

കോഴിയിറച്ചിയുടെ വില 87 രൂപയായി കുറഞ്ഞെന്ന് ധനമന്ത്രി തോമസ് ഐസക്

keralanews the price of chicken reduced to rs87

തിരുവനന്തപുരം:ജി.എസ്.ടി നിലവിൽ വന്നതോടെ കോഴിയിറച്ചിയുടെ വില 103 രൂപയിൽ നിന്ന് 87 രൂപയായി കുറഞ്ഞെന്ന് ധനമന്ത്രി തോമസ് ഐസക്ക്.തിങ്കളാഴ്ച മുതൽ 87 രൂപക്ക് മാത്രമേ കോഴിയിറച്ചി വിൽക്കാൻ പാടുള്ളൂ.വില കൂട്ടി വിൽക്കുന്നവർക്കെതിരെ കേസെടുക്കുമെന്നും മന്ത്രി പറഞ്ഞു.ജി.എസ്.ടിയുടെ മറവിൽ കൊള്ളലാഭം ഈടാക്കിയാൽ സർക്കാർ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.എന്നാൽ കോഴിയുടെ ഉല്പാദന ചെലവ് 85 രൂപ വരുമെന്നും അതിനാൽ ഈ വില സ്വീകാര്യമല്ലെന്നും എ.കെ.പി.എഫ് പ്രസിഡന്റ് പറഞ്ഞു.

നടൻ മുകേഷിനെതിരെ കോൺഗ്രസ്,ബിജെപി പ്രതിഷേധം

keralanews protest against actor mukesh

കൊല്ലം:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടനും എംഎൽഎ യുമായ മുകേഷ് അമ്മയുടെ യോഗത്തിൽ നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് കൊല്ലത്ത് ബിജെപി യും കോൺഗ്രസ്സും മാർച്ച് നടത്തി.ബിജെപി പ്രവർത്തകർ മുകേഷിന്റെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷമുണ്ടായി.മാർച്ച് പോലീസ് തടഞ്ഞതോടെ പ്രതിഷേധക്കാർ തള്ളിക്കയറാൻ ശ്രമിച്ചു.പോലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. അതേസമയം മുകേഷിന്റെ കൊല്ലത്തെ ഓഫീസിലേക്കാണ് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത്.കൊച്ചിയിൽ നടന്ന അമ്മയുടെ യോഗത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മുൻപിൽ മുകേഷ് നടത്തിയ രോഷ പ്രകടനമാണ് പ്രതിഷേധത്തിന് കാരണം.