ജനന സർട്ടിഫിക്കറ്റിന്‌ അപേക്ഷിച്ചു;മരണ സർട്ടിഫിക്കറ്റ് കിട്ടി

keralanews apply for birth certificate but received the death certificate

മുള്ളേരിയ:മുള്ളേരിയ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളോട് പേരിന്റെയും ജനനത്തീയതിയുടെയും കൃത്യത ഉറപ്പു വരുത്താൻ അദ്ധ്യാപകർ ജനന സർട്ടിഫിക്കറ്റ് കൊണ്ടുവരാൻ ആവശ്യപ്പെട്ടു.എന്നാൽ ബെള്ളൂർ ഗ്രാമ പഞ്ചായത്തിലെ ഒരു വിദ്യാർത്ഥിനി കൊണ്ടുവന്നാതാകട്ടെ സ്വന്തം മരണ സർട്ടിഫിക്കറ്റും.2002 സെപ്റ്റംബറിൽ ജനിച്ച കുട്ടിക്ക് 2003 ഫെബ്രുവരി ഏഴിനാണ് പഞ്ചായത്തിൽ നിന്നും സർട്ടിഫിക്കറ്റ് ലഭിച്ചത്.പത്തു രൂപയുടെ മുദ്രപത്രത്തിലാണ് സർട്ടിഫിക്കറ്റ്.തലക്കെട്ട് ‘ഡെത്ത് സർട്ടിഫിക്കറ്റ്’ എന്നും.ജനനത്തീയതി അടക്കം ബാക്കി വിവരങ്ങൾ എല്ലാം കൃത്യമായി ഉണ്ട്.ഓൺലൈനിൽ വിവരങ്ങൾ പരിശോധിച്ചപ്പോൾ പഞ്ചായത്തിൽ നിന്നും ജനന സർട്ടിഫിക്കറ്റ് നൽകിയതായാണ് തെളിയുന്നത്.ഈ മരണ സർട്ടിഫിക്കറ്റിന്റെ ജനന സർട്ടിഫിക്കറ്റ് ആക്കി മാറ്റാൻ പഞ്ചായത്ത് ഓഫീസ് കയറാൻ തയ്യാറെടുക്കുകയാണ് ഈ പത്താം ക്ലാസ്സുകാരി.

ബിജെപി വ്യാജ രസീതുപയോഗിച്ച് ധനസമാഹരണം നടത്തി

keralanews used fake receipt for fund collection

തിരുവനന്തപുരം:ബിജെപി യിലെ അഴിമതി കഥകൾ തീരുന്നില്ല.ദേശീയ കൗൺസിലിന് ധന സമാഹരണത്തിനായി വ്യാജ രസീത് അടിച്ചു.വ്യാജ രസീത് അടിച്ചത് വടകരയിലാണ്.ഇതിനു നിർദേശം നൽകിയത് സംസ്ഥാന കമ്മിറ്റി അംഗം എം.മോഹനനും.പാർട്ടി മുൻ സംസ്ഥാന അധ്യക്ഷൻ വി.മുരളീധരനായിരുന്നു ദേശീയ കൗൺസിലിന്റെ സാമ്പത്തികകാര്യ ചുമതലയെന്നും വിവരങ്ങളുണ്ട്.

കണ്ണൂരിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റു

keralanews cpm activist injured

കണ്ണൂർ:കണ്ണൂരിൽ വീണ്ടും ആർ.എസ്.എസ് ആക്രമണം.സി.പി.എം പ്രവർത്തകന് വെട്ടേറ്റു.പാനൂർ സ്വദേശി അരവിന്ദാക്ഷനാണ് വെട്ടേറ്റത്.ഓ.കെ വാസുമാസ്റ്ററുടെ കൂടെ സംഘപരിവാർ ബന്ധം ഉപേക്ഷിച്ച് സി.പി.ഐ.എമ്മുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ആളാണ് പാനൂർ വൈദ്യർ പീടികയിലെ തുണ്ടിയിൽ അരവിന്ദാക്ഷൻ.

കൈക്കൂലി ആവശ്യപ്പെട്ട അസിസ്റ്റന്റ് വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

keralanews vigilance arrested assistant village officer

ആലുവ:കൈക്കൂലി വാങ്ങിയ വില്ലജ് ഓഫീസർ വിജിലൻസിന്റെ പിടിയിലായി.ചൂർണ്ണിക്കര വില്ലജ് ഓഫീസിലെ അസിസ്റ്റന്റ് വില്ലേജ്  ഓഫീസറായ അനിൽകുമാറാണ് പിടിയിലായത്. സ്ഥലത്തിന്റെ പോക്കുവരവുമായി ബന്ധപ്പെട്ടു അശോകപുരം സ്വദേശിയായ ജിജോ ഫ്രാൻസിസിൽ നിന്നുമാണ് അനിൽകുമാർ കൈക്കൂലി വാങ്ങിയത്.15,000 രൂപയാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്.ഇതേ തുടർന്ന് ജിജോ വിജിലൻസിൽ വിവരം അറിയിക്കുകയായിരുന്നു. അവർ പറഞ്ഞത് പ്രകാരം ആലുവ റെയിൽവേ സ്റ്റേഷൻ റോഡിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ പണവുമായി എത്തുകയായിരുന്നു.വിജിലൻസ് ഉദ്യോഗസ്ഥർ നൽകിയ 6500 രൂപയാണ് ജിജോ നൽകിയത്.

ദിലീപിന്റെ ജാമ്യഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും

keralanews high court will pronounce verdict on monday

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷയിൽ കോടതി തിങ്കളാഴ്ച്ച വിധി പറയും.ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് ഹൈക്കോടതി പൂർത്തിയാക്കിയിരുന്നു.കേസുമായി ബന്ധമുള്ളവരെ സ്വാധീനിക്കാൻ കഴിയുന്ന പ്രതിയായതിനാൽ ദിലീപിന് ജാമ്യം നല്കരുതെന്നാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്.കേസിൽ കൂടുതൽ പ്രതികളെ പിടികൂടാനുണ്ടെന്നും ദിലീപിനെ കസ്റ്റഡിയിൽ ആവശ്യമാണെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു.എന്നാൽ അന്വേഷണവുമായി സഹകരിക്കുന്ന ദിലീപിനെ കസ്റ്റഡിയിൽ ആവശ്യമില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ വിളിച്ചുപറയുന്നതിനിടെ വൈദ്യുതി ലൈൻ പൊട്ടിവീണ് കെ.എസ്.ഇ.ബി സബ് എൻജിനീയർക്ക് ഗുരുതര പരിക്ക്

keralanews critical injury to kseb sub engineer

കാസർകോഡ്: വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ കെ.എസ്.ഇ.ബി ഓഫീസിൽ വിളിച്ചുപറയുന്നതിനിടെ വൈദ്യുതി ലൈൻ പൊട്ടി ദേഹത്ത് വീണ് കെ.എസ്.ഇ.ബി സബ് എൻജിനീയർക്ക് ഗുരുതരമായി പൊള്ളലേറ്റു.മുള്ളേരിയ കെ.എസ്.ഇ.ബി സബ് എൻജിനീയർ ജിനേഷിനാണ് (30) ഗുരുതരമായി പൊള്ളലേറ്റത്‌.ജിനേഷിനെ കാസർകോട്ടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.ജിനേഷിനൊപ്പമുണ്ടായിരുന്ന കെ.എസ്.ഇ.ബി ജീവനക്കാരി പ്രസന്നയ്ക്കും പരിക്കേറ്റു. ഇന്ന് രാവിലെയായിരുന്നു സംഭവം.ബന്തടുക്കയിൽ വൈദ്യുതി ലൈൻ മരക്കൊമ്പിൽ ഉരസി തീപിടിച്ച വിവരം അറിഞ്ഞെത്തിയതായിരുന്നു ജിനേഷും പ്രസന്നയും. സ്ഥലത്തെത്തിയ ജിനേഷ് തീ കത്തുന്നത് കണ്ട് കെ.എസ്.ഇ.ബി ഓഫീസിലേക്ക് വിളിച്ച് വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ പറയുന്നതിനിടെ ലൈനുകളിൽ ഒന്ന് പൊട്ടി ജിനേഷിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു.ഇതോടെ പ്രസന്നയും സമീപത്തേക്കു തെറിച്ചു വീണു.ഷോക്കേറ്റ്‌ ശരീരത്തിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ ജിനേഷിനെ വിവരമറിഞ്ഞെത്തിയവരാണ് ആശുപത്രിയിലെത്തിച്ചത്.ഇയാളുടെ നില അതീവ ഗുരുതരമാണ്.എറണാകുളം സ്വദേശിയായ ജിനേഷ് ഒരു വർഷമായി മുള്ളേരിയ കെ.എസ്.ഇ.ബി യിൽ ജോലി ചെയ്തു വരികയാണ്.

എഴുത്തുകാരൻ കെ.പി രാമനുണ്ണിക്ക്‌ ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കിൽ കയ്യും കാലും വെട്ടുമെന്നു ഭീഷണി

keralanews threat letter to kp ramanunni

കോഴിക്കോട്:എഴുത്തുകാരൻ കെ.പി രാമനുണ്ണിക്ക്‌ ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കിൽ കയ്യും കാലും വെട്ടുമെന്നു ഭീഷണി.മാധ്യമം ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖന പരമ്പരയുടെ പേരിലാണ് കയ്യും കാലും വെട്ടുമെന്നു ഭീഷണി കത്ത് ലഭിച്ചത്.സംഭവത്തിൽ കോഴിക്കോട് ജില്ലാ പോലീസ് മേധാവിക്ക് രാമനുണ്ണി പരാതി നൽകി.ഇക്കഴിഞ്ഞ നോബ്ബു്കാലത്തു മാധ്യമം ദിനപത്രത്തിൽ ‘പ്രിയപ്പെട്ട ഹിന്ദുക്കളോടും മുസ്ലിങ്ങളോടും ഒരു വിശ്വാസി’ എന്ന പേരിൽ രാമനുണ്ണിയെഴുതിയ ലേഖനമാണ് ഭീഷണിക്കാധാരം.ഹിന്ദുക്കളും മുസ്ലിങ്ങളും പരസ്പരം ശത്രുക്കളല്ല,ബ്രിട്ടീഷ് സാമ്രാജ്യത്വമാണ് അങ്ങനെ ആക്കി തീർത്തെന്നും അതിനാൽ പരസ്പരം പോരടിക്കരുതെന്നുമായിരുന്നു ലേഖനത്തിന്റെ സാരാംശമെന്നു രാമനുണ്ണി പറയുന്നു.ഭീഷണിക്കത്തിൽ തീവ്ര ഹിന്ദുനിലപാടുകാരേക്കാൾ അപകടകാരിയാണ് രാമനുണ്ണിയെന്നും ഹിന്ദുക്കളെയും മുസ്ലിങ്ങളെയും വഴിതെറ്റിക്കാനാണ് ശ്രമമെന്നും ആരോപിക്കുന്നു.ഇത്തരത്തിലുള്ള എഴുത്തു തുടർന്നാൽ തൊടുപുഴ ന്യൂമാൻ കോളേജിലെ മുൻ അദ്ധ്യാപകൻ പ്രൊഫ.ടി.ജെ ജോസഫിന്റെ ഗതിയായിരിക്കുമെന്നാണ് ഭീഷണി.ആറ് മാസത്തിനുള്ളിൽ ഇസ്ലാം മതം സ്വീകരിക്കണമെന്നും കത്തിൽ നിർദേശിക്കുന്നുണ്ട്.അഞ്ചു ദിവസം മുൻപാണ് കത്ത് കിട്ടിയത്.

ഓട്ടോ ഡ്രൈവർ ബസ്സിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

keralanews auto driver found dead in bus

മട്ടന്നൂർ:മട്ടന്നൂരിൽ ഓട്ടോ ഡ്രൈവർ ബസ്സിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ.മണ്ണൂരിലെ പ്രണവത്തിൽ കെ.പ്രകാശനെയാണ്(46) ജനകീയം ബസ്സിന്റെ ക്യാരിയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.മട്ടന്നൂർ എസ്.ഐ എ.വി ദിനേശിന്റെ നേതൃത്വത്തിൽ പോലീസെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി.ഭാര്യ സനിത,മക്കൾ പ്രണവ്,പ്രണീത്.

നടി ആക്രമിക്കപ്പെട്ട കേസിൽ പി.ടി തോമസ് എം.എൽ എ യുടെ മൊഴി രേഖപ്പെടുത്തി

keralanews pt thomas mlas statement recorded

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പി.ടി തോമസ് എം.എൽ എ യുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി.എറണാകുളം ഗസ്റ്റ് ഹൗസിൽ വെച്ചാണ് മൊഴിയെടുത്തത്.സംഭവം നടന്ന ദിവസം താൻ കണ്ടതും കേട്ടതുമായ സംഭവങ്ങളെ കുറിച്ച് അന്വേഷണ സംഘത്തോട് പറയുമെന്ന് മൊഴി നല്കാനെത്തിയപ്പോൾ പി.ടി തോമസ് എം.എൽ.എ മാധ്യമങ്ങളോട് പറഞ്ഞു.അതിനിടെ കേസുമായി ബന്ധപ്പെട്ടു കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്.ദിലീപുമായി സൗഹൃദമുള്ള ഒരു യുവ നടിയെ പോലീസ് ഉടനെത്തന്നെ ചോദ്യം ചെയ്‌തേക്കുമെന്ന് സൂചനയുണ്ട്.ഈ നടിയുടെ ബാങ്ക് അക്കൗണ്ടിലേക്കു വലിയ തുക വന്നതിനെ കുറിച്ചും അന്വേഷിക്കും.അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിലെ കാര്യങ്ങൾ പുറത്തുപറയാനാകില്ലെന്ന് മൊഴി നൽകി പുറത്തിറങ്ങിയ ശേഷം പി.ടി തോമസ് എം.എൽ.എ വ്യക്തമാക്കി.അക്രമം നടന്ന ദിവസം സംവിധായകൻ ലാലിൻറെ വീട്ടിലെത്തിയപ്പോൾ കണ്ടതും കേട്ടതുമായ കാര്യങ്ങൾ പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡി സിനിമാസ് തീയേറ്റർ കയ്യേറിയ ഭൂമിയിലെന്ന് ലാൻഡ് റെവന്യൂ കമ്മീഷണർ .

keralanews d cinemas is in the encroached land

കൊച്ചി:നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തീയേറ്റർ കയ്യേറിയ ഭൂമിയിലാണെന്ന് ലാൻഡ് റെവന്യൂ കമ്മീഷണർ.വിഷയത്തിൽ തുടർ നടപടി സ്വീകരിക്കണമെന്ന കമ്മീഷണറുടെ ഉത്തരവിൽ ജില്ലാ കളക്ടർ നടപടിയെടുത്തില്ല.2015 ലാണ് ഇത് സംബന്ധിച്ച് ലാൻഡ് റെവന്യൂ കമ്മീഷണർ ഉത്തരവിറക്കിയത്.ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ലോകായുക്ത ദിലീപിന് നോട്ടീസ് അയച്ചിട്ടുണ്ട്.വിഷയത്തിൽ തൃശൂർ വിജിലൻസ് കോടതിയിൽ വന്ന ഹർജി കോടതി മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചു.