തിരുവനന്തപുരത്ത് സിപിഎം-ബിജെപി സംഘർഷം

keralanews cpm bjp conflict in trivandrum

തിരുവനന്തപുരം:പൂവച്ചൽ മേഖലയിൽ സിപിഎം-ബിജെപി സംഘർഷം.ഇരു പാർട്ടികളും തമ്മിലുള്ള സംഘർഷത്തെ തുടർന്ന്  പാർട്ടി ഓഫീസുകളും മൂന്നു വീടുകളും ഹോട്ടലുകളും തകർന്നു.സ്ഥലത്തു സംഘർഷാവസ്ഥ തുടരുകയാണ്.ഓഗസ്റ്റ് 15 ന് സിപിഎം നടത്തുന്ന യുവജന മാർച്ചിന്റെ ചുമരെഴുത്തിനെ കുറിച്ചും പോസ്റ്ററിനെ കുറിച്ചുമുള്ള തർക്കമാണ് ആക്രമണത്തിൽ അവസാനിച്ചത്.അക്രമവുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങളിൽപെട്ടവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

കാല്‍ടെക്സ് ട്രാഫിക് സിഗ്നല്‍ സംവിധാനത്തിലെ അശാസ്ത്രീയത പരിഹരിക്കൽ: പണി തുടങ്ങി

keralanews work started to solve the problems in the traffic signal system in kaltex
കണ്ണൂർ:കാൽടെക്സ് ജംക്‌ഷനിലെ ട്രാഫിക് സിഗ്‌നൽ സംവിധാനത്തിലെ അശാസ്ത്രീയത പരിഹരിക്കുന്നതിനായി തൂണുകൾ മാറ്റിസ്ഥാപിക്കാന്‍ തുടങ്ങി. സർക്കിളിൽ നിന്നു പിറകോട്ടുണ്ടായിരുന്ന നാലു തൂണുകളും പത്തു മീറ്ററോളം ദൂരത്തിൽ മുന്നോട്ടു സ്ഥാപിക്കുന്ന പണിയാണ് ഇന്നലെ രാത്രി മുതൽ ആരംഭിച്ചത്.പരസ്യക്കാരായ ഹൈക്കൗണ്ട് കമ്പനിയാണ് പണി നടത്തുന്നത്. സിഗ്നൽ വിളക്കുതൂണുകൾ പിറകോട്ടായതുകാരണം മുന്നിലോട്ടു നിർത്തുന്ന വാഹന ഡ്രൈവർമാർക്ക് വിളക്കുകൾ തെളിയുന്നതു കാണാനാവാത്തതും സീബ്രാ ലൈനും നടപ്പാതയും നിർത്തിയിടുന്ന വാഹനങ്ങൾക്ക് തൊട്ടുമുന്നിലായതു കാരണം വിളക്കു തെളിഞ്ഞ ഉടൻ വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോഴുള്ള അപകടസാധ്യതകളും ഉൾപ്പെടെയുള്ള അശാസ്ത്രീയതകൾ പരിഹരിക്കുന്നതിനായാണു പുനഃക്രമീകരണം.പിഴുതെടുത്ത തൂണുകൾ പുതുതായി നിർമിച്ച കോൺക്രീറ്റ് ഭീമുകൾക്ക് മുകളിലേക്ക് ക്രെയിൻ ഉപയോഗിച്ചാണ് മാറ്റിസ്ഥാപിക്കുന്നത്. സീബ്രാ ലൈനും വാഹനങ്ങൾ നിർത്തിയിടാനുള്ള അടയാളങ്ങളും അടുത്ത ദിവസം തന്നെ രേഖപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.

മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പ്: ക്രമക്കേട് കണ്ടാൽ കർശന നടപടിയെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ

keralanews mattannur municipal election 2
കണ്ണൂർ:മട്ടന്നൂർ നഗരസഭയിലേക്ക് ഓഗസ്റ്റ് എട്ടിനു നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ അഴിമതികൾ, കുറ്റകൃത്യങ്ങൾ എന്നിവ തടയുന്നതിനായി നടപടികൾ കൈക്കൊള്ളുന്നതിന് ജില്ലാ പൊലീസ് മേധാവിക്കും ജില്ലാ ഭരണകൂടത്തിനും തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകി.മതമോ വംശമോ ജാതിയോ സമുദായമോ ഭാഷയോ ആധാരമാക്കി പൗരന്മാർ തമ്മിൽ ശത്രുതാപരമായ വികാരങ്ങളോ വെറുപ്പോ സൃഷ്‌ടിക്കൽ, ഏതെങ്കിലും സ്ഥാനാർഥിക്ക് വോട്ട് ചെയ്യുന്നത് ദൈവികമായി അപ്രീതിക്ക് ഇടയാക്കുമെന്ന തരത്തിൽ ഭീഷണിപ്പെടുത്തൽ, മറ്റേതെങ്കിലും തരത്തിൽ വോട്ടർമാരെ സ്വാധീനിക്കൽ, കള്ളവോട്ട് എന്നിവ കണ്ടെത്തിയാൽ കർശന നടപടിയെടുക്കാനാണു നിർദേശം.തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ സ്ഥാനാർഥിക്കു വേണ്ടി പ്രവർത്തിച്ചു വോട്ടറെ സ്വാധീനിക്കാൻ ശ്രമിക്കുക, വോട്ടർക്കു ശല്യമാകുന്ന തരത്തിൽ ക്രമരഹിതമായി പെരുമാറുക,പോളിങ് സ്റ്റേഷന്റെ 100മീറ്റർ പരിധിയിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുക, നോട്ടിസോ തിരഞ്ഞടുപ്പ് ചിഹ്നങ്ങളോ പ്രദർശിപ്പിക്കുക തുടങ്ങിയ നടപടികൾ ശ്രദ്ധയിൽപെട്ടാലും ബന്ധപ്പെട്ട വരണാധികാരി വിവരം പൊലീസ് അധികാരികളെ അറിയിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാമെന്നും ഉത്തരവിലുണ്ട്.

പീഡനക്കേസില്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

keralanews journalist arrested

തിരുവനന്തപുരം:പീഡനക്കേസില്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍. മാതൃഭൂമി ന്യൂസിലെ സീനിയർ ന്യൂസ് എഡിറ്റർ അമല്‍ വിഷ്ണുദാസ് ആണ് അറസ്റ്റിലായത്. സഹപ്രവര്‍ത്തക നല്‍കിയ പരാതിയിലാണ് നടപടി. ബലാത്സംഗ കുറ്റമാണ് അമലിനെതിരെ ചുമത്തിയിട്ടുള്ളത്. വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.മാധ്യമപ്രവർത്തകനെ അന്വേഷണ വിധേയമായി മാതൃഭൂമി ന്യൂസ് സസ്‌പെൻഡ് ചെയ്തു.പരാതിക്കാരിക്ക് എല്ലാ സംരക്ഷണവും നൽകുമെന്ന് മാതൃഭൂമി ന്യൂസ് മാനേജ്‌മെന്റ് പറഞ്ഞു.2015 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.ആശുപത്രിയിൽ അമൽ രോഗബാധിതനായി കിടക്കുമ്പോൾ കീഴുദ്യോഗസ്ഥയെന്ന നിലയിൽ ആശുപത്രിയിൽ പോകാറുണ്ടായിരുന്നെന്നും തുടർന്നാണ് പ്രേമാഭ്യർത്ഥനയും വിവാഹാഭ്യർത്ഥനയും അമൽ നടത്തിയതെന്ന് പരാതിയിൽ പറയുന്നു.പിതാവിന്റെ ചികിത്സക്കെന്ന് പറഞ്ഞു തന്റെ കയ്യിൽ നിന്നും പണം കൈപ്പറ്റിയെന്നും പീഡന വിവരം പുറത്തു പറഞ്ഞാൽ ജോലികളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിലുണ്ട്.

ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി ഇത്തവണത്തെ ഓണം ബമ്പർ

keralanews onam bumper with biggest prize money in the history

തിരുവനന്തപുരം:ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി ഇത്തവണത്തെ ഓണം ബമ്പർ.10 കോടി രൂപയാണ് ഇത്തവണ ഒന്നാം സമ്മാനം.സുവർണ്ണ ജൂബിലി തിരുവോണം ബമ്പർ എന്ന പേര് നൽകിയാണ് കേരള ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കുള്ള ലോട്ടറി പുറത്തിറക്കുന്നത്.250 രൂപയാണ് ബമ്പർ ലോട്ടറിയുടെ വില.223 രൂപ മുഖവിലയും 12 ശതമാനം ജി.എസ്.ടി യും ഉൾപ്പെടെയാണിത്.സെപ്റ്റംബർ 20 നാണു നറുക്കെടുപ്പ്.രണ്ടാം സമ്മാനം അഞ്ചു കോടിരൂപയാണ്.പത്തുപേർക്ക് 50 ലക്ഷം രൂപ വീതം എന്ന നിലയിലാണ് ഇത് കിട്ടുക.മൂന്നാം സമ്മാനം പത്തു ലക്ഷം വീതം 20 പേർക്ക്.നാലാം സമ്മാനമായി ഒരുകോടി രൂപ അഞ്ചു ലക്ഷം വീതം 20 പേർക്ക് വിതരണം ചെയ്യും.പ്രതിദിന ലോട്ടറിയിൽ നിന്നും വ്യത്യസ്തമായി നാലക്കം ഒത്തു വരുമ്പോൾ 3000 രൂപയുടെ സമ്മാനവും കൂടി ബമ്പറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഏറ്റവും ചെറിയ സമ്മാനം 500 രൂപയാണ്.പുകയില വിരുദ്ധ സന്ദേശമാണ് ബമ്പർ ലോട്ടറിയുടെ മറ്റൊരു പ്രത്യേകത.’വൈകിയിട്ടില്ല,ജീവിതം പുകച്ചു കളയരുത്.ആരോഗ്യജീവിതത്തിനായി പുകയില ഉപേക്ഷിക്കൂ’ എന്നാണ് സന്ദേശ വാചകം.

വിൻസെന്റ് എംഎൽഎയുടെ ഫോൺ ഫോറൻസിക് പരിശോധനക്കയക്കും

keralanews the phone will send for forensic examination

തിരുവനന്തപുരം:വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ കോവളം എംഎൽഎ എം.വിൻസെന്റിന്റെ ഫോൺ ഫോറൻസിക് പരിശോധനക്കയക്കാൻ തീരുമാനം.എംഎൽഎ ഹോസ്റ്റലിൽ നിന്നും കണ്ടെത്തിയ ഫോണാണ് പരിശോധനക്കയക്കുക.എംഎൽഎ നടത്തിയ ഫോൺ സംഭാഷണങ്ങളുടെ വിശദാംശങ്ങൾ ലഭിക്കുന്നതിനാണ് പരിശോധന.എന്നാൽ സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് എംഎൽഎയുമായി തെളിവെടുപ്പ് നടത്തില്ലെന്ന് പോലീസ് അറിയിച്ചു.വിൻസെന്റിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.നേരത്തെ ജാമ്യാപേക്ഷ തള്ളിയ കോടതി ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരുന്നു.അഞ്ചു ദിവസത്തെ കസ്റ്റഡിയായിരുന്നു പോലീസ് ആവശ്യപ്പെട്ടിരുന്നത്.

നടിയെ അക്രമിച്ച കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യത

keralanews possibility of more arrest in the case of attacking the actress

കൊച്ചി:നടിയെ അക്രമിച്ച കേസിൽ കൂടുതൽ അറസ്റ്റിനുള്ള സാധ്യത സജീവമാക്കി അന്വേഷണ സംഘം. കാവ്യാ മാധവനെ ചോദ്യം ചെയ്തതിലൂടെ ലഭിച്ച വിശദാംശങ്ങൾ നിർണായകമാവുമെന്നാണ് സൂചന.നടിയെ അക്രമിച്ച കേസിലെ അന്വേഷണ പുരോഗതി സംബന്ധിച്ച വിശദാംശങ്ങൾ അന്വേഷണം സംഘം എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് വിലയിരുത്തിയിരുന്നു. ദിലീപിന്‍റെ ഭാര്യ കാവ്യ മാധവനെ ചോദ്യം ചെയ്തതിലൂടെ ലഭിച്ച വിവരങ്ങൾ കേസിൽ നിർണായമാവുമെന്നാണ് അന്വേഷണസംഘത്തിന്‍റെ വിലയിരുത്തല്‍. കാവ്യയുടെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയിൽ പൾസർ സുനി എത്തിയിരുന്നുവെന്നതിന്‍റെ തെളിവുകൾ പൊലീസ് ശേഖരിച്ചിരുന്നു. നടിയെ അക്രമിച്ചതിന്‍റെ ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് ലക്ഷ്യയിലെത്തിച്ചിരുന്നുവെന്ന പൾസർ സുനിയുടെ മൊഴിയുടെ പശ്ചാത്തലത്തിലാണ് കാവ്യയെ ചോദ്യം ചെയ്തത്. ദിലീപിന്‍റെ വിവാഹ മോചനം, സാമ്പത്തിക ഇടപാടുകൾ എന്നിവ സംബന്ധിച്ച് കാവ്യ നൽകിയ മൊഴി പ്രയോജനപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.ദിലീപിന്‍റെ മാനേജർ അപ്പുണ്ണിയെന്ന സുനിൽ രാജിനെ ഇനിയും പിടികൂടാനായിട്ടില്ലെന്നത് പൊലീസിന് വെല്ലുവിളിയാകുന്നുണ്ട്. അപ്പുണ്ണിയെ കൂടി ലക്ഷ്യമിട്ടാണ് ദിലീപിന്‍റെ അടുത്ത ബന്ധുക്കളെ നിരന്തരം അന്വേഷണത്തിന്‍റെ ഭാഗമാക്കാൻ പൊലീസ് നീക്കം നടത്തുന്നത്.

തൃശൂരിൽ കെ.എസ്.ആർ.ടി.സി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചു 25 പേർക്ക് പരിക്ക്

keralanews ksrtc bus collision in thrissur 25 injured

തൃശൂർ:തൃശൂരിൽ കെ.എസ്.ആർ.ടി.സി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചു 25 പേർക്ക് പരിക്ക്.തൃശൂർ-കൊടകര ദേശീയ പാതയിൽ നെല്ലായി ജംഗ്ഷനിലാണ് സംഭവം.റാന്നിയിൽ നിന്നും തൃശൂരിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിന്‌ പിന്നിൽ വൈക്കത്തു നിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന ബസ്സാണ് ഇടിച്ചത്.25 ഓളം യാത്രക്കാർക്ക് പരിക്കേറ്റു.ഇവരെ തൃശ്ശൂരിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിനിടയാക്കിയത്.

മദ്യപിച്ച് ലക്കുകെട്ട വനിതാ ഡോക്ടറുടെ കാറിടിച്ചു മൂന്നുപേർക്ക് പരിക്ക്

keralanews drunken lady doctor hits 6 vehicles and 3 injured

കൊല്ലം:മദ്യപിച്ച് ലക്കുകെട്ട വനിതാ ഡോക്ടറുടെ കാറിടിച്ചു മൂന്നുപേർക്ക് പരിക്ക്.ഇന്നലെ രാത്രി കൊല്ലം മാടൻനട ജംഗ്ഷനിലായിരുന്നു സംഭവം.കൊല്ലം ഭാഗത്തേക്ക് അമിത വേഗതയിൽ വന്ന കാർ എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം  തകരുകയും കാറോടിച്ചിരുന്ന ചാത്തന്നൂർ സ്വദേശി അജിത്തിന്റെ തോളെല്ലിന് പരിക്കേൽക്കുകയും ചെയ്തു. നിയന്ത്രണം വിട്ട ആഡംബര കാർ പിന്നീട് നിർത്തിയിട്ടിരുന്നതുൾപ്പെടെ  അഞ്ചോളം ബൈക്കുകളും ഇടിച്ചു തകർത്താണ് നിന്നത്.നാട്ടുകാർ ഓടികൂടിയപ്പോൾ മദ്യപിച്ചു ലക്ക് കേട്ട വനിതാ ഡോക്ടർ നാട്ടുകാരോടും തട്ടിക്കയറി.പിന്നീട് വനിതാ പോലീസ് എത്തിയാണ് ഡോക്ടറെ കസ്റ്റഡിയിലെടുത്തത്.കാറിൽ നിന്നും മദ്യകുപ്പികളും കണ്ടെടുത്തു.ഏതാനും നാൾ മുൻപ് ഇവരോടിച്ചിരുന്ന ആഡംബര കാർ അപകടത്തിൽ പെട്ട് തകർന്നിരുന്നു.അതിനു പകരം വാങ്ങിയതാണ് ഇന്നലെ അപകടമുണ്ടാക്കിയ കാർ.വൈദ്യ പരിശോധനയ്ക്കു കൊണ്ടുപോകുന്നതിനിടെ ഇവർ പൊലീസുകാരെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു.ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് കൊണ്ടുവന്നത് ചിത്രീകരിക്കാൻ ശ്രമിച്ച മാധ്യമ പ്രവർത്തകരെ ഡോക്ടറുടെ സഹായികളായി എത്തിയവർ കയ്യേറ്റം ചെയ്തു.ഇവരിൽ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.സ്വകാര്യ ആശുപത്രിയിൽ ഡെന്റിസ്റ്റാണ് ഡോ.രശ്മി പിള്ള.

അന്വേഷണസംഘം കാവ്യാമാധവനെ ചോദ്യം ചെയ്തു

keralanews investigation team questioned kavya madhavan

കൊച്ചി:നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ പോലീസ് ചോദ്യം ചെയ്തു.ചൊവ്വാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ ആറു മണിക്കൂറോളം നീണ്ടു.എ.ഡി.ജി.പി സന്ധ്യയാണ് ചോദ്യം ചെയ്യലിന് നേതൃത്വം നൽകിയത്.ചോദ്യം ചെയ്യലിനിടയിൽ കാവ്യാ പലതവണ വിതുമ്പി കരഞ്ഞു.തനിക്കൊന്നും അറിയില്ലെന്ന നിലപാടാണ് കാവ്യ സ്വീകരിച്ചത്.ആലുവയിലെ ദിലീപിന്റെ തറവാട്ട് വീട്ടിൽ വെച്ചാണ് കാവ്യയെ ചോദ്യം ചെയ്തത്.ദിലീപിന്റെ സഹോദരനും കുടുംബവുമാണിവിടെ താമസിക്കുന്നത്.