ബസ് പണിമുടക്ക് ദിനത്തിൽ യാത്രക്കാർക്ക് സഹായവുമായി പൊലീസിന്റെ ബസ് സർവീസ്

keralanews police bus service to help passengers on bus strike
ഇരിട്ടി:ജനങ്ങളെ വലച്ച സ്വകാര്യ ബസ് പണിമുടക്കിൽ ആശ്വാസമായി പൊലീസിന്റെ സൗജന്യ യാത്രാ സർവീസ്.ബസ് കണ്ടക്ടറെ മട്ടന്നൂരിൽ പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ചാണ് ബസ് ഉടമകളും ജീവനക്കാരും ഇരിട്ടി–മട്ടന്നൂർ–കണ്ണൂർ, ഇരിട്ടി–മട്ടന്നൂർ–തലശ്ശേരി റൂട്ടുകളിൽ പണിമുടക്ക് നടത്തിയത്. മട്ടന്നൂർ പൊലീസിന്റെ നേതൃത്വത്തിലാണു പൊലീസ് ബസിൽ സൗജന്യ യാത്ര ഏർപ്പെടുത്തിയത്. കെഎസ്ആർടിസിയും കൂടുതൽ സർവീസ് ഏർപ്പെടുത്തി. തലശ്ശേരി–വളവുപാറ റോഡ് നിർമാണവുമായി ബന്ധപ്പെട്ടുള്ള സാഹചര്യങ്ങളാൽ നിശ്ചിത സമയത്ത് ഓടിയെത്താൻ കഴിയുന്നില്ലെന്നും ഇതു മനസ്സിലാക്കാതെ പൊലീസ് പീഡിപ്പിക്കുകയാണെന്നുമാണു ബസ് തൊഴിലാളി സംയുക്ത സമരസമിതിയുടെ ആരോപണം.

ജീൻ പോൾ,ശ്രീനാഥ് ഭാസി എന്നിവരുടെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

keralanews anticipatory bail application of sreenath bhasi and jean paul lal will consider today

കൊച്ചി:തനിക്കു പകരം ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരണം നടത്തി എന്ന നടിയുടെ പരാതിയിൽ സംവിധായകൻ ജീൻ പോൾ ലാൽ,നടൻ ശ്രീനാഥ് ഭാസി എന്നിവരടക്കം അഞ്ചുപേരുടെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.സംവിധായകൻ ജീൻ പോൾ ലാൽ,നടൻ ശ്രീനാഥ് ഭാസി,സാങ്കേതിക പ്രവർത്തകരായ അനൂപ് വേണുഗോപാൽ,അനിരുദ്ധൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്.എന്നാൽ തങ്ങൾ നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും പണം തട്ടിയെടുക്കാൻ യുവതി നടത്തുന്ന ഗൂഢാലോചനയാണ് ഇതെന്നും ഇവർ കോടതിയെ ധരിപ്പിച്ചിട്ടുണ്ട്.അതേസമയം യുവതിയുടെ പാരാതിയിൽ കഴമ്പുണ്ടെന്നും  പോലീസ് കണ്ടെത്തിയിരുന്നു.കേസിൽ നടിയുടെ മൊഴി എടുത്തിരുന്നെങ്കിലും ജീൻ പോൾ അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നില്ല.അതിനാൽ ജാമ്യാപേക്ഷയെ പോലീസ് എതിർക്കുമെന്നാണ് സൂചന.

കരിപ്പൂരില്‍ വിമാനം റണ്‍വെയില്‍ നിന്നും തെന്നിമാറി

keralanews plane slides off from runway during landing

മലപ്പുറം:കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംങിനിടെ വിമാനം റണ്‍വെയില്‍ നിന്നും തെന്നിമാറി.റൺവേയിൽ നിന്നും വിമാനം പുറത്തുപോയി. ബാംഗ്ലൂരില്‍ നിന്നും കരിപ്പൂരിലെത്തിയ സ്‌പൈസ് ജെറ്റ്  വിമാനമാണ് അപകടത്തില്‍പെട്ടത്.യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.60 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.തെന്നിമാറിയ വിമാനം ഇടിച്ച് റണ്‍വെയിലെ ആറ് ലൈറ്റുകള്‍ തകര്‍ന്നു. വൻ ദുരന്തമാണ് ഒഴിവായത്.

ഐ.എസ് ബന്ധം;ആലപ്പുഴയിൽ എൻ.ഐ.എ റെയ്ഡ്

keralanews nia raid in alapuzha

ആലപ്പുഴ:തീവ്രവാദ സംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ആലപ്പുഴ സ്വദേശിയുടെ വീട്ടിൽ എൻ.ഐ എ റെയ്ഡ് നടത്തി.വീട്ടിൽ നിന്നും ഐ.എസ് ബന്ധം തെളിയിക്കുന്ന രേഖകൾ പിടിച്ചെടുത്തു എന്ന് എൻ.ഐ.എ വ്യക്തമാക്കി. മൊബൈൽ ഫോണുകളും ഡി.വി.ഡിയുമാണ് പിടിച്ചെടുത്തത്.ഐ.എസിൽ ചേർന്ന അബ്ദുൽ റഷീദുമായി നിരന്തരം സമ്പർക്കം നടത്തിയതിന് തെളിവുകളും എൻ.ഐ.എ ക്ക് ലഭിച്ചു.

ദിലീപ് വീണ്ടും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലേക്ക്

keralanews dileep will approach the high courtagain for bail

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് ജാമ്യാപേക്ഷയുമായി വീണ്ടും ഹൈക്കോടതിയെ സമീപിക്കും.മുതിർന്ന അഭിഭാഷകൻ ബി.രാമൻ പിള്ളയാണ് ദിലീപിന് വേണ്ടി ഹാജരാക്കുക.അന്വേഷണം അവസാന ഘട്ടത്തിലെത്തിയെന്നും അപ്പുണ്ണിയെ ഉൾപ്പെടെ ചോദ്യം ചെയ്തുവെന്നും കോടതിയെ അറിയിക്കും.ഈ വാദങ്ങൾ നിരത്തിയാണ് പ്രോസിക്യൂഷൻ ആദ്യം ജാമ്യത്തെ എതിർത്തത്.നേരത്തെ ദിലീപിന്റെ ജാമ്യഹർജി ഹൈക്കോടതി തള്ളിയിരുന്നു.പ്രതി പ്രബലനാണെന്നും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണെന്നും ചൂണ്ടിക്കാട്ടിയാണ് ദിലീപിന്റെ ജാമ്യം നിഷേധിച്ചത്.

സി.പി.എം-കോൺഗ്രസ് സംഘർഷം;നിരവധി പേർക്ക് പരിക്ക്

keralanews cpm congress conflict in kannur

കണ്ണൂർ:സിപിഎം-കോൺഗ്രസ് സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്.ഇരിക്കൂർ കല്യാട് പ്രദേശത്താണ് സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായത്.സംഘർഷത്തിൽ നിരവധി വാഹനങ്ങളും വീടുകളും തകർന്നു.കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദിന്റെ കാർ അക്രമികൾ അടിച്ചു തകർത്തു.പരിക്കേറ്റ മുഹമ്മദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മദ്യശാലക്കെതിരെ സമരം;വിൻസെന്റ് എംഎൽഎക്ക് ജാമ്യം

keralanews bail for m vincent mla

തിരുവനന്തപുരം:വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ ജയിലിൽ കഴിയുന്ന എം.വിൻസെന്റ് എംഎൽഎക്ക് മറ്റൊരു കേസിൽ ജാമ്യം.ബാലരാമപുരത്തു ബീവറേജ്‌സ് കോർപ്പറേഷൻ മദ്യശാല തുറക്കുന്നതിനെതിരെ നടന്ന സമരത്തിൽ പങ്കെടുത്തതിന് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്.പണയത്തേരി മദ്യശാലയ്ക്കു മുന്നിൽ നടന്ന സമരത്തിൽ ഒന്നാം പ്രതിയാണ് വിൻസെന്റ്.കേസിൽ രണ്ടു ദിവസം മുൻപ് പോലീസ് നെയ്യാറ്റിൻകര സബ്ജയിലിലെത്തി വിൻസെന്റിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.എന്നാൽ പൊതുമുതൽ നശിപ്പിച്ചു എന്ന പോലീസിന്റെ വാദം ശരിയല്ലെന്നും പണം കെട്ടിവെയ്‌ക്കേണ്ട ആവശ്യം ഇല്ലെന്നും ജാമ്യം അനുവദിച്ചുകൊണ്ട് കോടതി വ്യക്തമാക്കി.

വിനായകന്റെ മരണത്തെ കുറിച്ച് ലോകായുക്ത അന്വേഷണം തുടങ്ങി

keralanews lokayuktha started investigating the death of vinayakan

തൃശൂർ:പോലീസ് മർദ്ദനത്തെ തുടർന്ന് ജീവനൊടുക്കിയ വിനായകന്റെ കേസ് ലോകായുക്ത അന്വേഷിക്കും.വിനായകനോടൊപ്പം പോലീസ് കസ്റ്റഡിയിലെടുത്ത ശരത്തിനോടും പോസ്റ്റ്മോർട്ടം ചെയ്ത ഫോറൻസിക് സർജനോടും നേരിട്ട് ഹാജരാകാൻ ലോകായുക്ത നിർദേശിച്ചു.ജൂലൈ 16,17 തീയതികളിലെ പാവറട്ടി പോലീസ് സ്റ്റേഷനിലെ ജെനെറൽ ഡയറി ഹാജരാക്കാനും നിർദേശമുണ്ട്.ഇതിനിടെ വിനായകന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്നു ദിവസത്തിനുള്ളിൽ സമഗ്രമായ റിപ്പോർട്ട് നല്കാൻ തൃശൂർ ജില്ലാ കളക്റ്റർക്കും റൂറൽ എസ്.പിക്കും ദേശീയ പട്ടികജാതി കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.

കോളറ; സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്‍റെ ജാഗ്രതാ നിര്‍ദ്ദേശം

keralanews health department has issued a caution

തിരുവനന്തപുരം:കോളറ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്‍റെ ജാഗ്രതാ നിര്‍ദ്ദേശം. കോളറ റിപ്പോര്‍ട്ട് ചെയ്ത ഇടങ്ങളില്‍ പടര്‍ന്ന് പിടിക്കാന്‍ ഇടയുണ്ടെന്നാണ് മുന്നറിയിപ്പ്. എല്ലാ ഡി എം ഒ മാര്‍ക്കും ആരോഗ്യവകുപ്പ് ഡയറക്ടര്‍ സര്‍ക്കുലര്‍ അയച്ചു. മലപ്പുറത്തും പത്തനതിട്ടക്കും പിന്നാലെ കോഴിക്കോടും കോളറ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. പല ജില്ലകളിലും കോളറ ലക്ഷണങ്ങളോടെ പലരും ചികിത്സ തേടിയെത്തിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ എല്ലാ ഡിഎംഒ മാരോടും ജാഗ്രതപാലിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനുമാണ് നിര്‍ദ്ദേശം നല്കിയിട്ടുള്ളത്.വയറിളക്ക രോഗവുമായെത്തുന്നവരെ പ്രത്യേകം നിരീക്ഷികണമെന്നും നിര്‍ദ്ദേശമുണ്ട്. കോഴിക്കോട് ഇന്ന് വരെ ആറ് പേര്‍ കോളറ ലക്ഷണങ്ങളോടെ ചികിത്സ തേടി. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരിലാണ് കോളറ ബാധ സംശയിക്കുന്നത്. മാവൂര്‍ ചെറൂപ്പയിലുളള തൊഴിലാളികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ രക്തസാന്പിളുകള്‍ പരിശോധനക്കയച്ചിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്ന ഇടങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. ഇവരുപയോഗിക്കുന്ന വെള്ളവും പരിശോധനക്കയച്ചിട്ടുണ്ട്.

വയനാട് ചുരത്തിൽ കാർ മറിഞ്ഞു;യാത്രക്കാരെ കാണാനില്ല

keralanews car accident in wayanad

വയനാട്:വയനാട് ചുരത്തിൽ കാർ മറിഞ്ഞു.ഇന്ന് ഉച്ചയ്ക്ക് 11.15 ഓടെ വയനാട് ചുരത്തിലെ ഏഴാം വളവിലാണ് കാർ മറിഞ്ഞത്.എന്നാൽ കാർ മറിഞ്ഞതിനു പിന്നാലെ ഇവിടെയെത്തിയ ആരും ഇതിൽ യാത്രക്കാരെ കണ്ടില്ല.പോലീസും ചുരം സംരക്ഷണ സമിതിയും ചേർന്ന് മറിഞ്ഞ കാർ ഉയർത്തി.സ്ഥലത്തു പരിശോധന തുടരുകയാണ്.അപകടത്തെ തുടർന്ന് ചുരത്തിൽ ഗതാഗത തടസ്സവും ഉണ്ടായി.