ദിലീപിന്റെ റിമാൻഡ് ഈ മാസം 22 വരെ നീട്ടി

keralanews dileeps remand extended till august22

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന ദിലീപിന്റെ റിമാൻഡ് കാലാവധി ഓഗസ്റ്റ് 22 വരെ നീട്ടി.ഇത് മൂന്നാം തവണയാണ് ദിലീപിന്റെ റിമാൻഡ് നീട്ടുന്നത്.അങ്കമാലി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് റിമാൻഡ് നീട്ടിയത്.വീഡിയോ കോൺഫെറെൻസിങ് വഴിയാണ് കോടതി നടപടികൾ നടന്നത്.പ്രോസിക്യൂഷനും പ്രതിഭാഗവും കോടതിയിൽ എത്തിയില്ല.ദിലീപിന്റെ അഭിഭാഷകൻ ജാമ്യാപേക്ഷയുമായി നാളെ കോടതിയെ സമീപിക്കും.കേസിൽ അനുബന്ധ കുറ്റപത്രം സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം.ആദ്യ കുറ്റപത്രം അനുസരിച്ചു ദിലീപ് പതിനൊന്നാം പ്രതിയാണ്.എന്നാൽ അനുബന്ധ കുറ്റപത്രം സമർപ്പിക്കുമ്പോൾ ദിലീപ് രണ്ടാം പ്രതിയാകും.പൾസർ സുനിയാണ് ഒന്നാം പ്രതി.

മണൽ നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ച് ആയിക്കരയിൽ മത്സ്യത്തൊഴിലാളികളുടെ ഹർത്താൽ

keralanews fishermen conduct hartal in ayikkara

കണ്ണൂർ:ഫിഷിങ് ഹാർബറിലെ മണൽ‌ നീക്കം ചെയ്യാത്ത അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച് ആയിക്കരയിൽ മത്സ്യത്തൊഴിലാളികൾ ഹർത്താൽ ആചരിച്ചു. മത്സ്യബന്ധനത്തിനു കടലിൽ പോകാതെ ഹർത്താൽ നടത്തിയ തൊഴിലാളികൾ കണ്ണൂർ–അഴീക്കോട് പരമ്പരാഗത മത്സ്യത്തൊഴിലാളി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഹാർബർ എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസ് ഉപരോധിച്ചു.ഉപരോധ സമരം ഫാ. ദേവസ്സി ഈരത്തറ ഉദ്ഘാടനം ചെയ്തു.അഴിമുഖത്തെ മണൽ‌ ഡ്ര‍ജ് ചെയ്തു മാറ്റുന്നതു വരെ സമരം നടത്താനാണു മത്സ്യത്തൊഴിലാളികളുടെ തീരുമാനം.കഴിഞ്ഞ ദിവസം രാത്രി മത്സ്യബന്ധനത്തിനു പുറപ്പെട്ട ചെഗുവേര എന്ന ബോട്ട് മൺത്തിട്ടയിൽ ഇടിച്ച് അപകടത്തിൽപെട്ടിരുന്നു.അശാസ്ത്രീയമായ പുലിമുട്ടു നിർമാണമാണ് ഇതിനു കാരണമെന്നാണു മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നത്. നേരത്തേ ലക്ഷങ്ങൾ ചെലവിട്ടു പുലിമുട്ടിൽനിന്നു മണൽ നീക്കം ചെയ്തിരുന്നെങ്കിലും ഇതു തിരികെ പുലിമുട്ടിലേക്കു വന്നടിയുകയാണ്. പുലിമുട്ടു നിർമാണത്തിൽ അഴിമതി നടന്നതായി മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു.

വിഴിഞ്ഞത്ത് മൽസ്യബന്ധനബോട്ടിൽ വിദേശ കപ്പലിടിച്ചു

keralanews foreign ship hit fishing boat in vizhinjam

വിഴിഞ്ഞം:വിഴിഞ്ഞം തുറമുഖത്തിനടുത്ത്  മൽസ്യബന്ധനബോട്ടിൽ വിദേശ കപ്പലിടിച്ചു.മൂന്നു പേർക്ക് പരിക്കേറ്റു.പുലർച്ചെ ഒരുമണിയോടെ പൂന്തുറയ്ക്കു പത്തു നോട്ടിക്കൽ മൈൽ അകലെയായണ് സംഭവം.കരയിലെത്തിയ മൽസ്യ തൊഴിലാളികൾ വിഴിഞ്ഞം കോസ്റ്റൽ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.ബോട്ടിൽ ഇടിച്ച കപ്പൽ നിർത്താതെ പോയതായി മൽസ്യത്തൊഴിലാളികൾ മാധ്യമങ്ങളോട് പറഞ്ഞു.കപ്പലിന് വേണ്ടി കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്‌സ്‌മെന്റും തിരച്ചിൽ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പ്;വോട്ടെടുപ്പ് ആരംഭിച്ചു

keralanews polling started in mattannur municipal election

മട്ടന്നൂർ:അഞ്ചാമത് മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ചു.വൈകുന്നേരം അഞ്ചു മണി വരെയാണ് പോളിങ് സമയം.മുപ്പത്തിയഞ്ച് വാർഡുകളിലും ബൂത്തുകൾ ഒരുക്കിയിട്ടുണ്ട്.ഇതിൽ 27 ബൂത്തുകൾ പ്രശ്നസാധ്യതയുള്ളതാണ്.മുന്നൂറ് പൊലീസുകാരെ സുരക്ഷ ഒരുക്കാനായി വിന്യസിച്ചിട്ടുണ്ട്.അകെ 112 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.

തിരുവനന്തപുരം മലയിൻകീഴിൽ നിന്നും ബോംബ് ശേഖരം പിടികൂടി

keralanews bomb seized from malayinkeezhu

മലയിൻകീഴ്:തിരുവനന്തപുരം മലയിൻകീഴിൽ നിന്നും ബോംബ് ശേഖരം പിടികൂടി.ആർ.എസ്.എസ് പ്രവർത്തകന്റെ വീട്ടിൽ നിന്നാണ് നാടൻ ബോംബുകൾ പിടിച്ചെടുത്തത്.ഇയാൾ ഒളിവിൽ പോയതായി പോലീസ് പറഞ്ഞു.പേയാട് റാക്കോണത് മേലേപുത്തൻവീട്ടിൽ അരുൺ ലാലിന്റെ വീട്ടിൽ നിന്നാണ് അഞ്ചു നാടൻ ബോംബുകൾ പോലീസ് പിടിച്ചെടുത്തത്.ഇയാൾ ഓട്ടോ ഡ്രൈവറാണ്.പിടിച്ചെടുത്ത ബോംബുകൾ നിർവീര്യമാക്കി. അരുണിന്റെ അച്ഛൻ അയ്യപ്പൻ ചെട്ടിയാരാണ് വീട്ടിൽ ബോംബ് സൂക്ഷിച്ചിരിക്കുന്ന വിവരം പോലീസിനെ അറിയിച്ചത്.എസ്.ഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അരുണിന്റെ വീട്ടിലെത്തി പരിശോധന നടത്തി.അരുണിന്റെ കിടപ്പുമുറിലെ ഷെൽഫിൽ പേപ്പറിൽ പൊതിഞ്ഞ നിലയിലാണ് ബോംബുകൾ കണ്ടെടുത്തത്.മുറിയിൽ വെച്ചിരുന്ന ബോംബുകൾ മാറ്റണമെന്ന് മകനോട് പലതവണ ആവശ്യപ്പെട്ടിരുന്നതായും എന്നാൽ മകൻ ഇതിനു തയ്യാറായില്ലെന്നും അയ്യപ്പൻ ചെട്ടിയാർ പോലീസിനോട് പറഞ്ഞു.

സ​ന ഫാ​ത്തി​മ​യു​ടെ തി​രോ​ധാ​ന​ത്തി​ൽ പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷ​ണം തു​ട​ങ്ങി

keralanews special investigation team started investigating the missing of sana fathima

കാഞ്ഞങ്ങാട്: പാണത്തൂരിൽ ആംഗൻവാടി വിദ്യാർഥിനിയായ നാലുവയസുകാരി സന ഫാത്തിമയുടെ തിരോധാനം അന്വേഷിക്കാൻ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു. വെള്ളരിക്കുണ്ട് സിഐ സുനിൽ കുമാറാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. അഞ്ചു ദിവസമായിട്ടും കുട്ടിയെ സംബന്ധിച്ച് വിവരം ലഭിക്കാത്തതിനെ തുടർന്നാണ് പ്രത്യേക സംഘത്തെ നിയോഗിക്കുന്നത്.പാണത്തൂർ സ്വദേശികളായ ബാപ്പുങ്കയത്തെ ഇബ്രാഹിം-ഹസീന ദന്പതികളുടെ മകൾ സന ഫാത്തിമയെയാണു ഓഗസ്റ്റ് മൂന്നാം തീയതി വൈകുന്നേരം നാലോടെ കാണാതായത്. കുട്ടി വീടിന് മുന്നിലെ ഓവുചാലിൽ വീണ് ഒഴുക്കിൽപെട്ടതാണെന്ന സംശയത്തെതുടർന്നു നാലു ദിവസമായി അഗ്നിശമനസേനയും പോലീസും നാട്ടുകാരും തെരച്ചിൽ നടത്തിവരികയായിരുന്നു. കാണാതായ സമയത്തു ഓവുചാലിനു സമീപത്തുനിന്നു കുട്ടിയുടെ ഒരു ചെരിപ്പും കുടയും കണ്ടെത്തിയിരുന്നു.അതേസമയം, കുട്ടിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ പോലീസ് അന്വേഷണം ബന്ധുക്കളിലേക്കും നാട്ടുകാരിലേക്കും വ്യാപിപ്പിച്ചു. ഇതിന്‍റെ ഭാഗമായി നാട്ടുകാരിൽ ചിലരെ രാജപുരം പോലീസ് ഞായറാഴ്ച ചോദ്യം ചെയ്തു. കുട്ടി ഒഴുക്കിൽപെട്ടതാകാനിടയില്ലെന്നും മറ്റു വഴികളാണു കുട്ടിയുടെ തിരോധാനത്തിനു പിന്നിലെന്നും അന്വേഷണ സംഘം സംശയിക്കുന്നു.

അമ്മയിൽ നേതൃമാറ്റം ആവശ്യമില്ലെന്ന് പൃഥ്വിരാജ്

keralanews no need for leadership change in amma

കൊച്ചി: ചലച്ചിത്ര താരസംഘടനയായ അമ്മയിൽ നേതൃമാറ്റം ആവശ്യമില്ലെന്ന് നടൻ പൃഥ്വിരാജ്. നേതൃസ്ഥാനത്ത് ഇപ്പോഴുള്ള മുതിർന്നവർ തന്നെ തുടരണം. സംഘടനയിൽ താൻ നേതൃമാറ്റം ആവശ്യപ്പെട്ടെന്ന തരത്തിലുള്ള വാർത്തകൾ തെറ്റാണ്. കാലഘട്ടത്തിന് അനുസരിച്ച് നിലപാടുകളിൽ മാറ്റം വന്നേക്കാം. അതിനുത്തരം നേതൃമാറ്റമല്ലെന്നും പൃഥ്വിരാജ് ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.യുവനടിയെ ആക്രമിച്ച സംഭവത്തിന് ശേഷം ചേർന്ന അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിൽ സംഘടനക്ക് നിലവിൽ നേതൃത്വം നൽകുന്നവർ മാറണമെന്ന് പൃഥ്വിരാജ് ആവശ്യപ്പെട്ടതായി മാധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പൃഥ്വിരാജ് പ്രതികരണവുമായി രംഗത്തെത്തിയത്.

വിന്‍സന്‍റ് എംഎല്‍എയുടെ ജാമ്യാപേക്ഷ തള്ളി

keralanews bail application of vincent mla rejected

തിരുവനന്തപുരം:സ്ത്രീപീഡന കേസില്‍ റിമാന്റില്‍ കഴിയുന്ന എം.വിന്‍സെന്റ് എം.എല്‍.എയുടെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. എം.എല്‍.എ സ്ഥാനത്തിരുന്ന് പീഡനക്കേസില്‍ ഉള്‍പ്പെട്ടത് ഗൌരവമുള്ള കാര്യമാണന്ന് കോടതി നിരീക്ഷിച്ചു. ജാമ്യാപേക്ഷയിലെ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നുവെങ്കിലും ഇന്നാണ് വിധി പറഞ്ഞത്. വീട്ടമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്താതിനാല്‍ വിന്‍സന്റിന് ജാമ്യം നല്‍കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്.കേസ് രാഷ്ട്രീയപ്രേരിതവും,കെട്ടിച്ചമച്ചതുമാണന്നായിരുന്നു വിന്‍സന്റിന്റെ വാദം. പീഡനം നടന്നുവെന്ന് പറയുന്ന സമയത്ത് താന്‍ ബാലരാമപുരത്ത് ഇല്ലായിരുന്നുവെന്നും വ്യക്തമാക്കി. ഇന്ന് കേസ് പരിഗണിച്ച കോടതി എംഎല്‍എ സ്ഥാനത്തിരിക്കുന്ന ഒരാള്‍ പീഡനക്കേസില്‍ ഉള്‍പ്പെട്ടത് ഗൌരവമുള്ള കാര്യമാണന്ന് നിരീക്ഷിച്ചു. വീട്ടമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്താത്തതിനാല്‍ ജാമ്യം നല്‍കിയാല്‍ സ്വാധീനിക്കാനും,ആക്രമിക്കാനും സാധ്യതയുണ്ടന്ന പ്രോസിക്യൂഷന്‍ വാദവും ശരിവെച്ചു. കഴിഞ്ഞ ജൂലൈ 22-ന് അറസ്റ്റിലായ വിന്‍സന്റ് നെയ്യാറ്റിന്‍കര സ്പെഷ്യല്‍ സബ് ജയിലിലാണ് ഉള്ളത്. ജാമ്യം തേടി എംഎല്‍എ അടുത്ത ദിവസം ഹൈക്കോടതിയെ സമീപിക്കും.

ദേശീയ മനുഷ്യാവകാശ കമ്മീഷൻ നാളെ കേരളത്തിൽ

keralanews national human rights commission arrives in kerala tomorrow

തിരുവനന്തപുരം:ദേശീയ മനുഷ്യാവകാശ കമ്മീഷൻ നാളെ കേരളത്തിൽ എത്തുന്നു.നാല് ഉന്നത ഉദ്യോഗസ്ഥരുടെ സംഘമാണ് കേരളത്തിലെത്തുക.നാലു ദിവസം കേരളത്തിൽതെളിവെടുപ്പ് നടത്തുന്ന കമ്മീഷൻ തിരുവന്തപുരത്തെ ബിജെപി കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണവും ആർ.എസ്.എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകവുമാണ് പ്രധാനമായും അന്വേഷിക്കുക. അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കണമെന്നും കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും മൊഴികളും അന്വേഷണ സംഘത്തിന് നൽകണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറിയുടെ പരാതിയിലാണ് ഇവർ എത്തുന്നതെന്നാണ് വിശദീകരണം.

മദ്രസ വിദ്യാർത്ഥിയെ ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി

keralanews madrasa student sexually absued

കോഴിക്കോട്:മദ്രസ വിദ്യാർത്ഥിയെ ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി.കാരശ്ശേരി സർക്കാർപറമ്പിലെ ഖുവ്വത്തുൽ ഇസ്ലാം മദ്രസയിലെ വിദ്യാർത്ഥിയാണ് പീഡിപ്പിക്കപ്പെട്ടത്.വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്.സംഭവത്തിൽ കൊല്ലം സ്വദേശിയായ ഒരാളെ പോലീസ് തിരയുന്നുണ്ട്.പേര് റഷീദ് എന്ന് വെളിപ്പെടുത്തി ഇയാൾ വ്യാഴാഴ്ച്ച മദ്രസയിലെത്തിയിരുന്നു.തനിക്കു ദർസിൽ പഠിക്കണം എന്ന് പറഞ്ഞാണ് ഇയാൾ ഇവിടെ എത്തിയത്.എന്നാൽ രക്ഷിതാക്കൾ ഇല്ലാതെ ഇവിടെ ചേർക്കാൻ പറ്റില്ലെന്ന് കമ്മിറ്റി അറിയിച്ചു.ദൂരസ്ഥലത്തു നിന്നും വന്നത് കൊണ്ട് രാത്രി പള്ളി അധികൃതർ അയാളെ അവിടെ തങ്ങാൻ അനുവദിക്കുകയായിരുന്നു.മറ്റു കുട്ടികൾക്കൊപ്പമാണ് ഇയാൾ ഉറങ്ങിയത്.പിറ്റേ ദിവസം ഉച്ചയോടെ ഇയാൾ പോവുകയും ചെയ്തു.ഇയാളാണ് അന്ന് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.പീഡന വിവരം മദ്രസ അധികൃതരെ അറിയിച്ചെങ്കിലും വേണ്ടത്ര ഗൗരവത്തിൽ എടുത്തില്ലെന്നും പരാതിയുണ്ട്.വെള്ളിയാഴ്ച അവധിയായതിനാൽ കുട്ടി വീട്ടിൽ പോയപ്പോഴാണ് പുറംലോകം ഈ വിവരം അറിയുന്നത്.പ്രാഥമിക കൃത്യങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടു അനുഭവപ്പെട്ടതോടെ രക്ഷിതാക്കൾ കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ട വിവരം അറിയുന്നത്.രക്ഷിതാക്കളുടെ പരാതിയിൽ മുക്കം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.