ഉഴവൂർ വിജയൻറെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

keralanews crime branch will investigate the death of uzhavoor vijayan
തിരുവനന്തപുരം: എൻസിപി സംസ്ഥാന പ്രസിഡന്‍റായിരുന്ന ഉഴവൂർ വിജയന്‍റെ മരണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ലോക്നാഥ് ബെഹ്‌റ ഉത്തരവിട്ടു. മരണം സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും ലഭിച്ച രണ്ടു പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ക്രൈം ബ്രാഞ്ച്  ഐജി ശ്രീജിത്തിനാണ് അന്വേഷണ ചുമതല.എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറിയും അഗ്രോ ഇൻഡസ്ട്രീസ് ചെയർമാനുമായ സുൾഫിക്കർ മയൂരി ഫോണിൽ വിളിച്ച് ഉഴവൂർ വിജയനെ ഭീഷണിപ്പെടുത്തുന്നതിന്‍റെ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതേതുടർന്ന് രണ്ടു പരാതികൾ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് ലഭിച്ചു. എൻസിപി കോട്ടയം ജില്ലാഘടകം മുഖ്യമന്ത്രിക്കും മറ്റൊരു സ്വകാര്യ വ്യക്തി ഡിജിപിക്കും പരാതി നൽകുകയായിരുന്നു. ഇതേതുടർന്നാണ് സമഗ്ര അന്വേഷണം സർക്കാർ പ്രഖ്യാപിച്ചത്.

കണ്ണൂർ നഗരത്തിലെ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി

keralanews stale food seized from hotels in kannur

കണ്ണൂർ: കണ്ണൂർ നഗരത്തിലെ ഹോട്ടലുകളിൽ കോർപറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി.രണ്ടര മണിക്കൂറിനകം അഞ്ച് ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്.അരുൺ, ഗേറ്റ്‌വേ, പ്രഭ, കൈലാസ്, പ്രകാശ് തുടങ്ങിയ ഹോട്ടലുകളിൽനിന്നാണ് പഴയകിയ ഭക്ഷണം പിടിച്ചത്. പഴകിയ ചിക്കന്‍റെ വിവിധ വിഭവങ്ങൾ, ചോറ്, പൊറോട്ട, മത്സ്യക്കറി തുടങ്ങിയവയാണ് പിടിച്ചെടുത്തത്. ഓണംവരെ നഗരത്തിൽ പരിശോധന വ്യാപകമാക്കുമെന്ന് ആരോഗ്യവിഭാഗം പറഞ്ഞു. തട്ടുകടകളിൽ രാത്രികാല പരിശോധനയും നടത്തും.ഇതിനായി പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. കൂടാതെ ഓവുചാലുകളിൽ മാലിന്യം ഒഴുക്കിവിടുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഹെൽത്ത് ഇൻസ്പെക്ടർമാരായ കൃഷ്ണകുമാർ, രഞ്ജിത്ത് കുമാർ, ഷൈൻ പി. ജോസ്, അരുൺ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനുഷ്ക എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.

ഇരിക്കൂറിൽ വ്യാജ ഡോക്ടർ ക്ലിനിക് നടത്തുന്നതായി പരാതി

keralanews fake doctor is running clinic in irikkur

കണ്ണൂർ: ഡോക്ടർ എന്ന വ്യാജേന അനധികൃതമായി ക്ലിനിക് സ്ഥാപിച്ച് ചികിത്സ നടത്തുന്നുവെന്ന പരാതിയിൽ പോലീസും ആരോഗ്യവകുപ്പം അന്വേഷണം ആരംഭിച്ചു. ഇരിക്കൂറിൽ പ്രശാന്തി ക്ലിനിക് എന്ന സ്ഥാപനം നടത്തിവരുന്ന കർണാടക സ്വദേശി എം. സദാനന്ദിനെതിരേയാണ് അന്വേഷണം ആരംഭിച്ചത്. കണ്ണൂർ ഇന്‍റർനാഷണൽ എയർപോർട്ട് തൊഴിലാളി യൂണിയൻ (ഐഎൻ‌ടിയുസി) സെക്രട്ടറി ഫൈസൽ വട്ടപ്പൊയിലിന്‍റെ പരാതിയെ തുടർന്നാണ് നടപടി. അസുഖത്തെ തുടർന്ന് സദാനന്ദിന്‍റെ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. എന്നാൽ അസുഖം മാറിയില്ലെന്നും ക്ലിനിക്കിൽനിന്നു നൽകിയ മരുന്ന് ഉപയോഗിച്ചപ്പോൾ അലർജി ഉണ്ടായതായും പരാതിയിൽ പറയുന്നു. തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ ചികിത്സ തേടുകയായിരുന്നു.വിവരാവകാശ നിയമപ്രകാരം ഉൾപ്പെടെ നടത്തിയ അന്വേഷണത്തിൽ സദാനന്ദ് വ്യാജ ഡോക്ടറാണെന്ന് വ്യക്തമായതായും പരാതിക്കാരൻ പോലീസിലും ആരോഗ്യവകുപ്പിനും നൽകിയ പരാതിയിൽ പറയുന്നു. 1994 ൽ മൈസൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ‌എംബിബിഎസ് പാസായതായുള്ള രജിസ്ട്രേഷൻ നന്പറായിരുന്നു സദാനന്ദ് പ്രിസ്ക്രിപ്ഷൻ ലെറ്ററിൽ ഉപയോഗിച്ചിരുന്നത്. മൈസൂർ യൂണിവേഴ്സിറ്റിയിൽ വിവരാവകാശനിയമപ്രകാരം അന്വേഷിച്ചപ്പോൾ 1994 ൽ ഇത്തരമൊരാൾ പഠനം നടത്തി പുറത്തിറങ്ങിയിട്ടില്ലെന്ന് പരാതിക്കാരന് രേഖാമൂലം വിവരം ലഭിച്ചിട്ടുണ്ട്.പരാതി സ്വീകരിച്ച എസ്പി തുടരന്വേഷണത്തിന് മട്ടന്നൂർ സിഐക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിനിടെ സദാനന്ദ് സ്ഥലത്ത് നിന്ന് മുങ്ങിയതായും സൂചനയുണ്ട്.

ദിലീപിനെ തള്ളാതെ ഡിജിപി; പറയാനുള്ളത് കോടതിയിൽ പറയും

keralanews dgp agreed the arguments of dileep

തിരുവനന്തപുരം: യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയെ കുറിച്ച് നടൻ ദിലീപ് തനിക്കു പരാതി നൽകിയിരുന്നുവെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഇക്കാര്യത്തിലെ വിശദാംശങ്ങൾ കോടതിയെ അറിയിക്കുമെന്നും ഡിജിപി അറിയിച്ചു.കോടതിയുടെ പരിഗണയിൽ ഉള്ള വിഷയമായതിനാൽ അഭിപ്രായം പറഞ്ഞാൽ കോടതിയലക്ഷ്യമാകുമെന്നും അതിനാൽ വിവരങ്ങൾ നേരിട്ട് കോടതിയെ അറിയിക്കുമെന്നും ബെഹ്‌റ പറഞ്ഞു.എപ്പോഴാണ് പരാതി നൽകിയതെന്നും എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും കോടതിയെ അറിയിക്കും.പൾസർ സുനിക്കെതിരെ ഡിജിപിക്കു താൻ പരാതി നൽകിയിരുന്നുവെന്ന് ദിലീപ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വ്യക്തമാക്കിയത്. ഏപ്രിൽ പത്തിനാണ് സുനി ജയിലിൽ നിന്നും വിളിച്ചത്. അന്ന് തന്നെ ഡിജിപിയെ വിളിച്ചു ഇക്കാര്യം പറഞ്ഞു. വിളിച്ച നമ്പറും കൈമാറി. സുനി വിളിച്ചതിന്‍റെ ഓഡിയോ സന്ദേശം ഡിജിപിയുടെ പേഴ്സണൽ നമ്പറിലേയ്ക്ക് വാട്സ് ആപ്പിലൂടെ അയച്ചുവെന്നായിരുന്നു ജാമ്യാപേക്ഷയിൽ ദിലീപിന്‍റെ അവകാശവാദം.

നെഹ്റു ട്രോഫി വള്ളം കളി മത്സരങ്ങള്‍ ആരംഭിച്ചു

keralanews nehru trophy boat race started

ആലപ്പുഴ:അറുപത്തി അഞ്ചാമത് നെഹ്‌റു ട്രോഫി വള്ളംകളി ആലപ്പുഴ പുന്നമടക്കായലില്‍ ആരംഭിച്ചു.  രാവിലെ 11 മണിയോടെ ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഉച്ചയ്ക്ക് രണ്ടു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ജലമേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്നാണ് ഓളപ്പരപ്പിലെ രാജാവിനെ തെരഞ്ഞെടുക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ പോരാട്ടം നടക്കുക.സ്റ്റാര്‍ട്ടിങ്ങ് ഫിനിഷിങ്ങ് സംവിധാനങ്ങളെല്ലാം കൂടുതല്‍‍ ശാസ്ത്രീയമായാണ് ഇത്തവണ തയ്യാറാക്കിയിട്ടുള്ളത്. നഗരത്തില്‍ ഉണ്ടാവുന്ന തിരക്ക് നിയന്ത്രിക്കാന്‍ രാവിലെ മുതല്‍ തന്നെ കര്‍ശനമായ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.നെഹറു ട്രോഫിയുടെ ചരിത്രത്തിൽ ഏറ്റവും കുടൂതൽ വള്ളങ്ങൾ പങ്കെടുക്കുന്ന ജലമേളയാണ് ഇത്തവണത്തേത്. മത്സര ഇനത്തിൽ 20ഉം പ്രദർശന മത്സരത്തിൽ നാലും ഉൾപ്പെടെ 24 ചുണ്ടൻ വളളങ്ങൾ പങ്കെടുക്കും. അഞ്ച് ഇരുട്ടുകുത്തി എ ഗ്രേഡ് വള്ളവും 25 ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളവും ഒമ്പത് വെപ്പ് എ ഗ്രേഡ് വള്ളവും ആറ് വെപ്പ് ബി ഗ്രേഡ് വള്ളവും മൂന്ന് ചുരുളൻ വള്ളവും തെക്കനോടിയിൽ മൂന്നുവീതം തറ, കെട്ടു വള്ളവും മത്സരത്തിൽ മാറ്റുരയ്ക്കും.

സംസ്ഥാനത്തെ റേഷൻ കടകൾ തിങ്കളാഴ്ച്ച അടച്ചിടും

keralanews ration shop in the state will close on monday

തിരുവനന്തപുരം:സംസ്ഥാനത്തെ റേഷൻവ്യാപാരികൾ അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി ഈമാസം 14 ന് റേഷൻ കടകൾ അടച്ച് പ്രതിഷേധിക്കുമെന്ന് ഓൾ കേരള റീറ്റെയ്ൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ജോണി നെല്ലൂർ അറിയിച്ചു.മേയിൽ സർക്കാർ പ്രഖ്യാപിച്ച വേതന പാക്കേജ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം.എത്രയും വേഗം പിഴവുകൾ തിരുത്തി റേഷൻ കാർഡ് വിതരണം കൂടുതൽ കാര്യക്ഷമമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിദ്യാർത്ഥികൾക്ക് നിരോധിത പാൻ ഉത്പന്നങ്ങൾ എത്തിച്ചു കൊടുക്കുന്ന മൂന്നുപേർ അറസ്റ്റിൽ

keralanews three arrested for supplying pan products to students

ഇരിട്ടി:വിദ്യാർത്ഥികൾക്ക് നിരോധിത പാൻ ഉത്പന്നങ്ങൾ എത്തിച്ചു കൊടുക്കുന്ന മൂന്നുപേരെ ഇരിട്ടിയിൽ അറസ്റ്റ് ചെയ്തു.ഇരിട്ടി ടൗണിലെ മൂന്നു വ്യാപാര സ്ഥാപനങ്ങളിൽ നിന്നും 100 പാക്കറ്റോളം നിരോധിത പാൻ ഉത്പന്നങ്ങളും പിടിച്ചെടുത്തു.ഇരിട്ടി മേലെ സ്റ്റാൻഡിൽ വഴിയോരത്തു പഴക്കച്ചവടം നടത്തുന്ന ടി.കെ മുഹമ്മദലി,കീഴൂർ സ്കൂളിന് സമീപം കച്ചവടം നടത്തുന്ന കെ.വി മുഹമ്മദലി,മേലെ സ്റ്റാൻഡിലെ ബാബൂസ് ഹോട്ടലിനു സമീപം കച്ചവടം നടത്തുന്ന ഇസ്മായിൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഇരിട്ടി സ്ക്കൂളിലെയും സമീപത്തെ വിദ്യാലയങ്ങളിലെയും കുട്ടികൾക്ക് പാൻ ഉത്പന്നങ്ങൾ ലഭിക്കുന്നുണ്ടെന്ന് വിവരംലഭിച്ചതിനെ തുടർന്ന് ഇരിട്ടി എസ്.ഐ സഞ്ജയ്കുമാറിന്റെ നേതൃത്വത്തിൽ മൂന്നു സ്ഥാപങ്ങളും കുറച്ചു ദിവസമായി നിരീക്ഷണത്തിലായിരുന്നു.പഴവർഗങ്ങൾക്കുള്ളിൽ നിന്നും 68 പാക്കറ്റ് ഹാൻസും പോലീസ് പിടിച്ചെടുത്തു.നഗരസഭയുടെ സഹകരണത്തോടെ മുഴുവൻ സാധനങ്ങളും പോലീസ് നീക്കം ചെയ്തു.

ഓണക്കാലത്തെ വിലക്കയറ്റം നിയന്ത്രിക്കാൻ സപ്ലൈക്കോ 1470 ഓണച്ചന്തകൾ ആരംഭിക്കും

keralanews supplyco will start 1470 onam markets

തിരുവനന്തപുരം:ഓണക്കാലത്ത് അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കാൻ സപ്പ്ളൈക്കോ ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് 1470 ഓണച്ചന്തകൾ തുറക്കും.ബിപിഎൽ,ആദിവാസി കുടുംബങ്ങൾക്ക് 700 രൂപ വിലയുള്ള ഓണക്കിറ്റ് സൗജന്യമായി നൽകുമെന്നും സപ്ലൈക്കോ അറിയിച്ചു.ഓണക്കാലത്ത് കേരളത്തിൽ അവശ്യസാധനങ്ങളുടെ വില ഉയരാതിരിക്കാനാണ് സപ്ലൈകോയുടെ ശ്രമം.ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 941 പഞ്ചായത്തുകളിലും ഓണച്ചന്തകൾ തുറക്കും.മാവേലി സ്റ്റോറുകളാണ് ഓണച്ചന്തകളാക്കി മാറ്റുന്നത്.ഇവിടേയ്ക്ക് സബ്സിഡി നിരക്കിലും അല്ലാതെയും ആവശ്യാനുസരണം ഭക്ഷ്യസാധനങ്ങൾ എത്തിക്കാൻ കരാറായി കഴിഞ്ഞു.അരി,മുളക്,തേയില എന്നിവയടക്കമാണ് സപ്ലൈകോയുടെ ബിപിഎൽ,ആദിവാസി കുടുംബങ്ങൾക്കുള്ള ഓണക്കിറ്റ്. 700 രൂപ വിലമതിക്കുന്ന ഓണക്കിറ്റ് ഒന്നര ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായി നൽകും.ഓണപരീക്ഷ തീരുന്ന ദിവസം വിദ്യാർത്ഥികൾക്ക് അഞ്ചു കിലോ അരി നൽകും.ഓണച്ചന്തകളുടെ ഉൽഘാടനം ഓഗസ്റ്റ് പതിനഞ്ചിന് തിരുവനന്തപുരത്ത് തുടങ്ങുമെന്ന് സപ്ലൈകോ എം.ഡി അറിയിച്ചു.

പി.സി ജോർജിനെതിരെ കേസെടുക്കും

keralanews file case against pc george

കൊച്ചി:ആക്രമിക്കപ്പെട്ട യുവനടിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനെതിരെ പി.സി ജോർജ് എം.എൽ.എക്കെതിരെ കേസെടുക്കും.വനിതാ കമ്മീഷൻ സ്വമേധയായാണ് കേസടുക്കുന്നത്.വാർത്ത സമ്മേളനങ്ങളിലും ടെലിവിഷൻ ചർച്ചകളിലും അഭിമുഖങ്ങളിലും പി.സി ജോർജ് നടത്തിയ പരാമർശങ്ങൾ സ്ത്രീത്വത്തെ അവഹേളിക്കുന്നതാണെന്നു വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ പറഞ്ഞു.പി.സി ജോർജിന്റെ മൊഴിയെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകും.

ഉത്തർപ്രദേശിലെ ആശുപത്രിയിൽ ഓക്സിജൻ വിതരണം തടസപ്പെട്ടതിനെ തുടർന്ന് 30 കുട്ടികൾ മരിച്ചു

keralanews 30 children die in ups gorakhpur hospital

ഗോരഖ്‌പൂർ:ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ലോക്സഭ മണ്ഡലമായ ഗോരഖ്‌പൂരിലെ സർക്കാർ ആശുപത്രിയിൽ ഓക്സിജൻ വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് 30 കുട്ടികൾ മരിച്ചു.അതേസമയം ഓക്സിജൻ ലഭിക്കാത്തതിനാലല്ല മരണം സംഭവിച്ചതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.മരണം ആരോഗ്യ പ്രശ്നങ്ങൾ മൂലമാണെന്നാണ് സർക്കാർ വിശദീകരണം.ആശുപത്രിയിലേക്കുള്ള ഓക്സിജിന്‍ വിതരണം മുടങ്ങിയതാണ് കൂട്ടമരണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഗൊരഖ്പൂര്‍ ജില്ലാ മജിസ്ട്രേറ്റ് രാജീവ് രൌട്ടേലയാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത് വിട്ടത്. ഗൊരഖ്പൂരിലെ ബാബാ രാഘവ്ദാസ് മെഡിക്കല്‍ കോളജില്‍ ജപ്പാന്‍ ജ്വരബാധിതരായി ചികിത്സയിലായിരുന്നു കുട്ടികള്‍.ആശുപത്രിയിലേക്കുള്ള ഓക്സിജന്‍ വിതരണം നിലച്ചതാണ് ദാരുണ സംഭവത്തിനിടയാക്കിയത്. ഓക്സിജന്‍ വിതരണം നടത്തുന്ന കമ്പനിക്ക് ആശുപത്രി അധികൃതര്‍ 64 ലക്ഷം രൂപ നല്‍കാനുണ്ടെന്നും ഇത് നല്‍കാത്തതിന്‍റെ പേരില്‍ ഓക്സിജന്‍ വിതരണം കമ്പനി നിര്‍ത്തുകയായിരുന്നു.യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടര്‍ച്ചയായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്  ഗോരഖ്‌പൂർ മണ്ഡലത്തില്‍ നിന്നായിരുന്നു. അവിടെ തന്നെ ഉണ്ടായ സംഭവം യുപി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.