തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എൻജിൻ വേർപെട്ടു

keralanews the engine of moving train separated

തിരുവനന്തപുരം:തിരുവനന്തപുരം കൊച്ചുവേളിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും എൻജിൻ വേർപെട്ടു.ചെന്നൈ മെയിലിന്റെ എൻജിനാണ് വേർപെട്ടത്‌.തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട ട്രെയിൻ കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ കഴിഞ്ഞപ്പോഴാണ് സംഭവം.യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.നിറയെ യാത്രക്കാരുണ്ടായിരുന്ന ട്രെയിനിന്റെ വേഗത കുറവായതിനാലാണ് വൻ ദുരന്തം ഒഴിവായത്. തകരാർ പരിഹരിച്ചതിനു ശേഷം ട്രെയിൻ വീണ്ടും യാത്ര പുറപ്പെട്ടു.സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

കേരളത്തിൽ ബ്ലൂ വെയ്‌ൽ ഗെയിം സജീവം;ഇടുക്കിയിൽ നിന്നും യുവാവിന്റെ വെളിപ്പെടുത്തൽ

keralanews blue whale game is active in kerala

കൊച്ചി:കേരളത്തിൽ ബ്ലൂ വെയ്‌ൽ  മരണം സ്ഥിതീകരിച്ചിട്ടില്ലെന്നും ഭയപ്പെടേണ്ടെന്നും ഡിജിപി ലോക്നാഥ് ബെഹ്‌റ പറയുമ്പോഴും ഈ ഗെയിം സംസ്ഥാനത്ത് ഇപ്പോഴും സജീവമായി തുടരുന്നതായി റിപ്പോർട്.ഇതിനിടെ ബ്ലൂ വെയ്‌ൽ  ഗെയിമിന്റെ അപകടകരമായ നാലു ഘട്ടങ്ങൾ താൻ പിന്നിട്ടതായുള്ള  ഒരു യുവാവിന്റെ വെളിപ്പെടുത്തലും പുറത്തു വന്നു.യുവാവിനെ പോലീസ് ചോദ്യം ചെയ്തു.ഈ ഗെയിമിൽ അകപ്പെട്ടാൽ പിന്നെ കളി അവസാനിക്കുന്നത് വരെ ഒരിക്കലും പുറത്തു കടക്കാനാകില്ലെന്നും ഒഴിവായാൽ ശിക്ഷ ലഭിക്കുമെന്നും യുവാവ് പറയുന്നു.ഇതിലൂടെ താൻ ആത്മഹത്യ ചെയ്യില്ലെന്നും അഡ്മിനെ തോൽപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും കേരളത്തിൽ പലരും ഈ ഗെയിം കളിക്കുന്നുണ്ടെന്നും ഇടുക്കിയിൽ നാലുപേർ കളിക്കുന്നതായും യുവാവ് വെളിപ്പെടുത്തി.കയ്യിൽ ബ്ലേഡ് കൊണ്ട് എഫ് 57 എന്നെഴുതാനായിരുന്നു തനിക്ക് ലഭിച്ച ആദ്യ ദൗത്യമെന്നു യുവാവ് പറയുന്നു.ആഴത്തിലല്ലാതെ ഞരമ്പ് മുറിക്കുക,പുലർച്ചെ പ്രേത സിനിമ കാണുക,മനസിന്റെ സമനില തെറ്റിക്കുന്ന ചിത്രങ്ങൾ കാണുക എന്നിവയായായിരുന്നു തനിക്ക് ലഭിച്ച ദൗത്യങ്ങളെന്നും ഇതൊക്കെ താൻ പിന്നിട്ടുവെന്നും യുവാവ് പറയുന്നു.വാട്സ് ആപ്പ് വഴിയാണ് തനിക്ക് ഗെയിം ലഭിച്ചതെന്നാണ് യുവാവ് പറയുന്നത്.ആത്മഹത്യ മൈൻഡ് ഉള്ളവർ മാത്രമാണ് ഇതിൽ അംഗങ്ങളെന്നും ഇയാൾ പറയുന്നുണ്ട്.ഗെയിമിന്റെ എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കിയാൽ ആത്മഹത്യ ചെയ്യണമെന്നാണ് യുവാവ് പറയുന്നത്.മനഃശാസ്ത്രം അറിയുന്ന ആളായതിനാൽ കളിക്കുന്ന ആളുടെ നീക്കം ഇയാൾക്ക് അറിയാമെന്നും യുവാവ് വെളിപ്പെടുത്തുന്നു.

പി.സി ജോർജിനെതിരെ രൂക്ഷ വിമർശനവുമായി അക്രമത്തിനിരയായ നടി

keralanews the actress criticises the statement of pc george against her

തിരുവനന്തപുരം:പി.സി.ജോർജ് എംഎൽഎയ്ക്കെതിരേ രൂക്ഷ വിമർശനവുമായി ആക്രമിക്കപ്പെട്ട യുവനടി രംഗത്ത്. തനിക്കെതിരേ ജോർജ് നടത്തുന്ന പ്രസ്താവനകളിൽ ദുഃഖവും അമർഷവും ഉണ്ടെന്ന് നടി പറഞ്ഞു.കഴിഞ്ഞ ദിവസം വനിതാ കമ്മീഷന് നൽകിയ മൊഴിയിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.കഴിഞ്ഞ ദിവസം നടിയുടെ തൃശ്ശൂരിലുള്ള വീട്ടിലെത്തിയാണ് കമ്മീഷൻ മൊഴിയെടുത്തത്.ജോർജിന്‍റെ പ്രസ്താവനയിൽ വേദനയും അമർഷവുമുണ്ട്. പ്രസ്താവനകൾ തുടരുന്നത് വേദനിപ്പിക്കുന്നതാണെന്നും ജനപ്രതിനിധിയിൽ നിന്ന് ഇത്തരം പരാമർശം പ്രതീക്ഷിച്ചില്ലെന്നും നടി പറഞ്ഞു. മറ്റൊരു സ്ത്രീക്കും ഇത്തരമൊരു ദുരനുഭവമുണ്ടാകരുതെന്നും അവർ കമ്മീഷൻ മുന്പാകെ പറഞ്ഞു.പരാതിയിൽ താൻ ഉറച്ചു നിൽക്കുന്നതായും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ നടപടികളിലും വുമൺ ഇൻ സിനിമ കളക്ടീവിന്റെ നിലപാടുകളിലും തൃപ്തിയുണ്ടെന്നും നടി പറഞ്ഞതായാണ് വിവരം.നടിയോട് ധൈര്യമായിരിക്കാനും എല്ലാം നേരിടാൻ കഴിയണമെന്നും കേസും നടപടികളുമായി മുന്നോട്ടുപോകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

സഹപാഠികൾ ഓടിച്ച കാറിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

keralanews college student died in accident in varkkala

തിരുവനന്തപുരം:വർക്കല ചാവർകോട് സിഎച്ച്എംഎം കോളജിൽ ഫ്രഷേഴ്സ് ഡേയിൽ വിദ്യാർത്ഥികൾ ഓടിച്ച വാഹനം സ്കൂട്ടറിലിടിച്ച് അതേ കോളജിലെ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കടയ്ക്കാവൂർ സ്വദേശിനിയായ മീര മോഹൻ ആണ് ഇന്നു പുലർച്ചെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്.ഇന്നലെ രാവിലെ 11 മണിയോടു കൂടിയാണ് സംഭവം. എംസിഎ വിദ്യാർത്ഥി ആയ മീര മോഹൻ പ്രൊജക്ട് സമർപ്പിക്കാൻ എത്തിയതായിരുന്നു. കോളജിന് സമീപം കടയില്‍ കൂട്ടുകാരി ഫോട്ടോസ്റ്റാറ്റ് എടുക്കാൻ കയറിയപ്പോൾ ഇരുചക്രവാഹനത്തിൽ പുറത്ത് കാത്തുനിൽക്കുന്ന സമയത്താണ് അമിത വേഗതയിൽ എത്തിയ കാർ ഇടിച്ചു തെറിപ്പിച്ചത്.അലക്ഷ്യമായി വാഹനം ഓടിച്ചതാണ് അപകട കാരണമെന്നാണ് ആരോപണം. നാട്ടുകാർ കാറിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികളെ കയ്യേറ്റം ചെയ്തു. കാറിൽ ഉണ്ടായിരുന്ന 5 വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

അഡ്വക്കേറ്റ് ശൈലജ കീഴടങ്ങി

keralanews advocate shylaja surrendered before the police

കണ്ണൂർ:തളിപ്പറമ്പ് സ്വത്ത് തട്ടിപ്പു കേസിലെ ഒന്നാം പ്രതിയായ അഡ്വക്കേറ്റ് ശൈലജ കീഴടങ്ങി.തളിപ്പറമ്പ് ഡിവൈഎസ്പി ക്കു മുപാകെയാണ് ഇവർ കീഴടങ്ങിയത്.ഷൈലജയുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.മുൻ സഹകരണ റെജിസ്ട്രർ ബാലകൃഷ്ണന്റെ കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കൾ തട്ടിയെടുത്തെന്നാണ്‌ കേസ്.ഷൈലജയുടെ സഹോദരി ജാനകി ബാലകൃഷ്ണനെ വിവാഹം ചെയ്തെന്ന വ്യജരേഖയുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്.കേസിൽ ജാനകിയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ചാലിൽ സിപിഎം –ബിജെപി സംഘർഷം

keralanews cpm bjp conflict in chaal

തലശ്ശേരി:ചാലിൽ സിപിഎം –ബിജെപി സംഘർഷത്തിൽ യുവാവിനു മർദനമേറ്റു. സിപിഎം അനുഭാവിയുടെ കാർ തകർത്തു. കഴിഞ്ഞ ദിവസം രാത്രി 8.30നു കുഞ്ഞിക്കടപ്പുറത്ത് ചാലിൽ മിയാൻ വീട്ടിൽ ബൈജു(40)വിനെ ഒരു സംഘം മർദിച്ചു.ഇതിനു ശേഷം മറ്റൊരു സംഘം എത്തി സിപിഎം അനുഭാവിയായ സുതീർഥ്യന്റെ കാർ അടിച്ചുതകർത്തു.വിവരം അറിഞ്ഞ് എസ്ഐ എം.അനിലിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. ബൈജുവിനെ മർദിച്ചുവെന്നതിനു സിപിഎം പ്രവർത്തകരായ പ്രത്യു, സുമേഷ് തുടങ്ങി 10 പേർക്കെതിരെ കേസ് എടുത്തു. കാർ ബിജെപി സംഘം തകർത്തുവെന്നാണ് ആരോപണം. സംഭവത്തിൽ പരാതി കിട്ടിയാൽ കേസെടുക്കുമെന്നു പൊലീസ് പറഞ്ഞു.

കാസറഗോഡ് കഞ്ചാവ് വേട്ട : യുവാവിനെ പെട്രോൾ പമ്പിൽ നിന്നും പിടികൂടി

IMG-20170818-WA0010

കാസറഗോഡ് : കാസറഗോഡ് സി ഐ അബ്ദുൽ റഹീമിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സി ഐ യുടെ നേതൃത്വത്തിൽ ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തിൽ പാലക്കുന്ന് സ്വദേശിയായ യുവാവിനെ കളനാട് നിന്നും പിടികൂടി. സ്കൂൾ ,കോളേജ് വിദ്യാർഥികൾക്കു നൽകാനുള്ള കഞ്ചാവുമായി വരികയായിരുന്ന പ്രതിയുടെ കൈവശം പിടിക്കപ്പെടുമ്പോൾ ഒരു കിലോയിലധികം കഞ്ചാവ് പ്ലാസ്റ്റിക് കവറിൽപൊതിഞ്ഞു നിലയിൽ പൊലീസ് കണ്ടെടുത്തു.
യാത്രക്കിടയിൽ ബൈക്കിൽ പെട്രോൾ നിറക്കാൻ വേണ്ടി പെട്രോൾ പമ്പിൽ കയറിയ യുവാവിനെ കാസറഗോഡ് നിന്നും പിന്തുടർന്ന് വരികയായിരുന്ന ഷാഡോ പോലീസ് സംഘം തന്ത്രപരമായി അറസ്റ്റ് ചെയ്യുകയായിരുന്നു.പോലീസിന്റെ പിടിയിലായതോടെ യുവാവ് അക്രമാസക്തനാവുകയും ഓടി രക്ഷപെടാൻ ശ്രമിക്കുകയും ചെയ്‌തെങ്കിലും സാഹസികമായി പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു. പൊലീസുകാരെ ആക്രമിച്ച രക്ഷപെടാൻ പ്രതി ശ്രമിക്കുന്നതിനിടെ ഷാഡോ പൊലീസ്കാർക്ക് പ്രതിയിൽനിന്നും കടിയും മർദ്ദനവും ഏൽക്കേണ്ടി വന്നു. ഷാഡോ പോലിസ് ഗ്രൂപ്പിൽ  ഗോകുല, രാജേഷ്, സുനിൽകുമാർ, ഷിജിത്ത് എന്നിവരായിരുന്നു ഉണ്ടായിരുന്നത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ബേക്കൽ പോലീസ് സ്റ്റേഷനിൽ നിന്നും എസ് ഐ വിപിനും സംഘവും എത്തി പ്രതിയെ കാസറഗോഡ് സ്റ്റേഷനിലേക് കൈമാറി.
കാസറഗോഡ് ജില്ലയിൽ കഞ്ചാവ് വില്പനയും ഉപയോഗവും നിയന്ത്രണാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ ജില്ലാ പൊലീസ് അധികാരികൾ ജാഗരൂഗരായിരിക്കുകയാണ്.ജില്ലയുടെ പലഭാഗത്തായി നടത്തിവരുന്ന കഞ്ചാവ് വേട്ടയുടെ ഭാഗമായി കിട്ടുന്ന രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം മഞ്ചേശ്വരം കേന്ദ്രമാക്കി കഞ്ചാവ് വില്പന നടത്തുന്ന സംഘത്തിലെ അബൂബക്കർ സിദ്ദിഖ് എന്ന ഹാരിസിനെ കുമ്പള സി ഐ മനോജ് കുമാറും സംഘവും പിടികൂടിയിരുന്നു.

ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ചയിലേക്ക് മാറ്റി

keralanews dileeps bail plea will considered on tuesday

കൊച്ചി:ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ചയിലേക്ക് മാറ്റി.പ്രോസിക്യൂഷൻ സമയം നീട്ടി ചോദിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.ഒരു മാസത്തിലേറെയായി റിമാൻഡിൽ കഴിയുന്ന ദിലീപ് തന്റെ പുതിയ അഭിഭാഷകൻ മുഖാന്തരം കഴിഞ്ഞ പത്താംതീയതിയാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്.നേരത്തെ ഹർജി പരിഗണിച്ചിട്ടുള്ള സിംഗിൾ ബെഞ്ചിന് മുൻപാകെ തന്നെയാണ് ദിലീപ് വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുള്ളത്.

കേരളത്തിൽ ബ്ലൂ വെയിൽ മരണം സ്ഥിതീകരിച്ചിട്ടില്ലെന്ന് ലോക്നാഥ് ബെഹ്‌റ

keralanews blue whale death is not confirmed in kerala

തിരുവനന്തപുരം:കേരളത്തിൽ ബ്ലൂ വെയിൽ മരണം സ്ഥിതീകരിച്ചിട്ടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ.ചില പരാതികൾ ലഭിച്ചിട്ടുണ്ട്.ഇതിൽ അന്വേഷണം നടക്കുകയാണ്. പക്ഷെ ഇതുമായി ബന്ധപ്പെട്ട കൃത്യമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും ഡിജിപി പറഞ്ഞു.

ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

keralanews dileeps bail plea will be considered today

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.ജാമ്യം തേടി ഇത് രണ്ടാം തവണയാണ് ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്.നേരത്തെ ജാമ്യം നിഷേധിച്ച ജസ്റ്റിസ് സുനിൽ.ടി.തോമസ് തന്നെയാണ് ഇന്നും കേസ് പരിഗണിക്കുന്നത്.പുതിയ വാദമുഖങ്ങളുമായാണ് ഇന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയെ സമീപിക്കുക.ഇക്കുറി ജാമ്യം കിട്ടിയില്ലെങ്കിൽ ഓണാവധി കഴിഞ്ഞാകും പുതിയ ഹർജി നൽകുക.ജാമ്യ ഹർജിയിൽ ദിലീപ് ഉന്നയിച്ച ആക്ഷേപങ്ങൾക്ക് പോലീസ് സത്യവാങ്മൂലത്തിലൂടെ മറുപടി നൽകും.മുൻപ് ജാമ്യ ഹർജി തള്ളാൻ പ്രോസിക്യൂഷൻ ഉന്നയിച്ച വാദങ്ങൾ ഇനി നിലനിൽക്കില്ലെന്നാണ് ദിലീപിന്റെ പ്രധാന വാദം.എന്നാൽ അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടും.ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണിനായി അന്വേഷണം തുടരുന്നു,ദിലീപിന്റെ മാനേജർ അപ്പുണ്ണിക്ക് ക്‌ളീൻ ചിറ്റ് നൽകിയിട്ടില്ല എന്നീ കാര്യങ്ങളും പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും.