മുരുകന്റെ മരണം;വെന്റിലേറ്ററുകൾ ഒഴിവുണ്ടായിരുന്നില്ലെന്ന് ആരോഗ്യമന്ത്രി

keralanews health minister says there was no ventilators free in trivandrum medical college

പാലക്കാട്: തമിഴ്നാട് സ്വദേശി മുരുകൻ ചികിത്സ ലഭിക്കാതെ മരണമടഞ്ഞ സംഭവത്തിൽ തിരുവനന്തപുരം മെഡിക്കല്‍ കോളജ് അധികൃതരെ ന്യായീകരിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ.മുരുകനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച സമയത്ത് വെന്റിലേറ്ററുകൾ ഒഴിവുണ്ടായിരുന്നില്ലെന്നു പറയുന്നത് ശരിയല്ലെന്ന് കെ.കെ.ശൈലജ.നിലവില്‍ വെന്‍റിലേറ്ററിലുളള രോഗികള്‍ക്ക് വേണ്ടിയുളള സ്റ്റാന്‍ഡ് ബൈ ആണ് 15 എണ്ണം. പുതിയതായി വരുന്ന രോഗിക്ക് ഇവ ഉപയോഗിക്കാനാകില്ല. വിശദമായ റിപ്പോര്‍ട്ട് കിട്ടിയശേഷമേ സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടോ എന്ന് പറയാനാകൂവെന്നും മന്ത്രി പറഞ്ഞു.

റിയാദിൽ മലയാളി കുത്തേറ്റ് മരിച്ചു

keralanews malayalee stabbed to death in riyad

ജിദ്ദ:റിയാദിലെ ശിഫായിൽ മലയാളി കുത്തേറ്റ് മരിച്ചു.കോഴിക്കോട് കൊടുവള്ളി സ്വദേശി കെ.കെ.അബ്ദുൽ ഗഫൂർ(50) ആണ് മരിച്ചത്.പ്രഭാത ഭക്ഷണത്തിന് ഇറങ്ങിയപ്പോഴാണ് കുത്തേറ്റതെന്നു കരുതുന്നു.തലയ്ക്ക് അടിയേറ്റ പാടുള്ളതായും പറയുന്നു.ശിഫയിലെ പള്ളിക്ക് സമീപമാണ് മൃതദേഹം കണ്ടത്.പ്ലാസ്റ്റിക് കമ്പനിയിലെ ജീവനക്കാരനാണ് ഗഫൂർ.

ഷുക്കൂർ വധക്കേസ്;സിപിഎം നേതാക്കൾക്കെതിരെ പുനരന്വേഷണം

keralanews cpm leaders to be reinvestigated in shukkoor murder case

കണ്ണൂർ:അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാക്കൾക്കെതിരെ പുനരന്വേഷണം. സിപിഎം നേതാക്കളായ പി.ജയരാജനും ടി.വി രാജേഷും ഉൾപ്പെട്ട നേതാക്കൾക്കെതിരെയാണ് സിബിഐ അന്വേഷണം.2012 ഫെബ്രുവരി 20 നാണ് എം.എസ്.എഫ് പ്രവർത്തകൻ ഷുക്കൂർ കൊല്ലപ്പെട്ടത്.പി.ജയരാജന്റെ കാർ അക്രമിക്കപ്പെട്ടതിന്റെ തൊട്ടു പിന്നാലെയായിരുന്നു കൊലപാതകം.കൊലപാതക ഗൂഢാലോചന അറിഞ്ഞിട്ടും തടഞ്ഞില്ല എന്നതാണ് പി.ജയരാജൻ ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള കേസ്.ഷുക്കൂറിന്റെ മാതാവിന്റെ ആവശ്യപ്രകാരമാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.മാധ്യമ പ്രവർത്തകൻ എം.കെ മനോഹരനിൽ നിന്നും അന്വേഷണസംഘം മൊഴിയെടുത്തു.

സ്വാശ്രയ മെഡിക്കൽ ഫീസ് വിഷയത്തിൽ റിവ്യൂ ഹർജിയുമായി സർക്കാർ

kerala govt will submit review petition on the issue of self financing medical fees

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളജുകൾക്ക് എംബിബിഎസ് പ്രവേശനത്തിന് 11 ലക്ഷം രൂപ വരെ ഈടാക്കാമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ റിവ്യൂ ഹർജി നൽകും. ഇക്കാര്യം സർക്കാർ തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിക്കും. അഞ്ച് ലക്ഷം രൂപ ഫീസ് നിശ്ചയിച്ചത് എല്ലാ വശങ്ങളും പരിശോധിച്ചാണെന്നും കോടതിയിൽ അറിയിക്കും.കഴിഞ്ഞ ദിവസമാണ് കോളജുകൾക്ക് ഫീസ് 11 ലക്ഷം വരെ വാങ്ങാമെന്നു സുപ്രീം കോടതി ഉത്തരവിട്ടത്. ഹൈക്കോടതി ഉത്തരവിനെതിരെ സ്വാശ്രയ മെഡിക്കൽ കോളജ് അധികൃതർ നൽകിയ ഹർജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്. അഞ്ച് ലക്ഷം രൂപ പണമായും ബാക്കി പണമോ ബാങ്ക് ഗ്യാരണ്ടിയായോ ഈടാക്കാം. അധികം വരുന്ന തുക പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കണമെന്നു സുപ്രീം കോടതി നിർദേശിച്ചിരുന്നു.

മുഴപ്പിലങ്ങാട് പഞ്ചായത്തിൽ ഇനി മുതൽ നികുതി ഓൺലൈനായി അടയ്ക്കാം

keralanews tax can pay through online in muzhappilangad panchayath

തലശ്ശേരി:ഇൻഫർമേഷൻ ടെക്നോളജി  ഉപയോഗപ്പെടുത്തി മുഴപ്പിലങ്ങാട് പഞ്ചായത്ത് ഇനി മുതൽ സേവനങ്ങൾ ഓൺലൈനാക്കുന്നു.ഇതിന്റെ ആദ്യപടിയായി കെട്ടിട നികുതി ഓൺലൈനായി സ്വീകരിച്ചു തുടങ്ങി.അതാതു വർഷത്തെ നികുതി ഓൺലൈനായി അടക്കുന്നവർക്ക് ഓൺലൈനായി തന്നെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റും ഡൗൺലോഡ് ചെയ്തെടുക്കാം.സഞ്ജയ സോഫ്റ്റ് വെയറിലൂടെയാണ് ഓൺലൈൻ സംവിധാനം നടപ്പാക്കുന്നത്. പഞ്ചായത്ത് ഓഫീസിൽ കാത്തു നിൽക്കാതെ തന്നെ ഇനി മുതൽ നികുതി അടയ്ക്കുന്നതിനും സർട്ടിഫിക്കറ്റ് എടുക്കുന്നതിനും പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്ന് പ്രസിഡന്റ് എം.പി ഫാബിസ് പറഞ്ഞു.ഇതിനായി അക്ഷയ കേന്ദ്രങ്ങളിലും സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.കോർട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ചുള്ള അപേക്ഷ സമർപ്പിക്കാതെ തന്നെ സർട്ടിഫിക്കറ്റു ലഭിക്കുന്നുവെന്നുള്ളതും പ്രത്യേകതയാണ്

ആലപ്പുഴയിൽ വാഹന പരിശോധനയ്ക്കിടെ നിരോധിത നോട്ടുകൾ പിടികൂടി

keralanews banned currency seized from kayamkulam

ആലപ്പുഴ:കായംകുളം ദേശീയ പാതയിൽ കൃഷ്ണപുരത്ത് വാഹന പരിശോധയ്ക്കിടെ നിരോധിത നോട്ടുകൾ പിടികൂടി.പാലക്കാട് സ്വദേശികളായ അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നിരോധിച്ച 10 കോടി രൂപയുടെ നോട്ടുകളാണ് ഇവരിൽ നിന്നും പിടികൂടിയത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആയിരത്തിന്റെ അസാധു നോട്ടുകളാണ് കാറിൽ കടത്താൻ ശ്രമിച്ചത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അടുത്തിടെ ചേർത്തലയിൽ നിന്നും അസാധു നോട്ടുകൾ പിടികൂടിയിരുന്നു.ഈ സംഘവുമായി ഇന്ന് കസ്റ്റഡിയിലെടുത്ത സംഘത്തിന് ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

ഗൊരഖ്പൂർ ദുരന്തം;ഒൻപത് കുട്ടികൾ കൂടി മരിച്ചു

Gorakhpur: Relatives carry a child at the Baba Raghav Das Medical College Hospital where over 60 children have died over the past one week, in Gorakhpur district on Monday. PTI Photo   (PTI8_14_2017_000148B)

ലഖ്‌നൗ:ഗോരഖ്പൂർ ആശുപത്രി ദുരന്തത്തിൽ ഒൻപതു കുട്ടികൾ കൂടി മരിച്ചു.ഇതോടെ ഓക്സിജൻ കിട്ടാത്തതിനെ തുടർന്ന് മരിച്ച കുട്ടികളുടെ എണ്ണം 105  ആയി.ഒൻപതുപേർ മരിച്ചതിൽ അഞ്ച് മരണങ്ങളും നവജാത ശിശുക്കളുടെ വാർഡിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് .ഇതിൽ രണ്ടുപേർ  ജപ്പാൻ ജ്വരം ബാധിച്ചാണ് മരിച്ചത്.ശിശുരോഗ ചികിത്സ വാർഡിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടുപേരും മരിച്ചു.നവജാത ശിശുക്കൾ ഉൾപ്പെടെ ഇവിടെ ചികിത്സയിൽ കഴിയുന്ന ഭൂരിഭാഗം കുട്ടികളും  ഗുരുതരവാസ്ഥയിലാണ് ഉള്ളത്. അതേസമയം ഗോരഖ്പൂർ ആശുപത്രിയിലുണ്ടായ ശിശു മരണങ്ങൾ സംബന്ധിച്ച് ആറാഴ്ചയ്ക്കകം സത്യവാഗ്മൂലം സമർപ്പിക്കാൻ യു.പി സർക്കാരിനോടും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്റ്റർ ജനറലിനോടും അലഹബാദ് ഹൈക്കോടതി നിർദേശിച്ചു.

ബിസിസിഐക്കെതിരെ ശ്രീശാന്ത് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു

keralanews sreesanth approached the high court against bcci

കൊച്ചി:ബിസിസിഐക്കെതിരെ ശ്രീശാന്ത് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.സ്കോട്ടിഷ് ലീഗിൽ കളിക്കുന്നതിന് എൻഒസി നൽകണമെന്ന് ആവശ്യപ്പെട്ടാണ് ശ്രീ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.ബിസിസിഐ യുടെ എൻഒസി ഉണ്ടെങ്കിൽ മാത്രമേ സ്കോട്ടിഷ് ലീഗിൽ കളിക്കാനാകൂ. നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ട് ബിസിസിഐക്ക് കത്തയച്ചിരുന്നെന്നും എന്നാൽ ബിസിസിഐ പ്രതികരിച്ചില്ലെന്നും ശ്രീശാന്ത് ഹർജിയിൽ പറയുന്നു. അടുത്ത മാസം ഒൻപതിനാണ് സ്കോട്ടിഷ് ലീഗ് അവസാനിക്കുന്നത്. അതിമുമ്പ് എൻഒസി നൽകണമെന്ന് ശ്രീശാന്ത് ആവശ്യപ്പെടുന്നു.തിങ്കളാഴ്ച ശ്രീശാന്തിന്‍റെ ഹർജി  കോടതി പരിഗണിക്കും.

മുരുകന്‍റെ മരണം: മെഡിക്കല്‍ കോളേജിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചെന്ന് റിപ്പോര്‍ട്ട്

keralanews murukans death report says mistake on the side of medical college

തിരുവനന്തപുരം:വാഹനാപകടത്തില്‍ പരിക്കേറ്റ തമിഴ്നാട് സ്വദേശി മുരുകനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിക്കുമ്പോൾ പതിനഞ്ച് വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. പതിനഞ്ചും മുന്‍കരുതലായി മാറ്റിവെച്ചതായിരുന്നുവെന്നാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നത്. അതീവ ഗുരുതരാവസ്ഥയില്‍ കൊണ്ടുവന്ന മുരുകനെ വെന്റിലേറ്റര്‍ ഒഴിവില്ലെന്ന് പറഞ്ഞാണ് മെഡിക്കല്‍ കോളജില്‍ നിന്ന് തിരിച്ചയച്ചത്. 15 വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നുവെന്നാണ് സൂപ്രണ്ടും പ്രിന്‍സിപ്പലും പോലീസ് അന്വേഷണ സംഘത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.മുരുകന് ചികിത്സ നല്‍കേണ്ടിയിരുന്ന ട്രോമ ന്യൂറോ സര്‍ജറി ഐസിയു വില്‍ രണ്ട്, സൂപ്പര്‍ സെപ്ഷ്യാലിറ്റി വിഭാഗത്തിലെ ന്യൂറോ സര്‍ജറിയില്‍ അഞ്ച്, ഹൃദ്രോഗ വിഭാഗത്തില്‍ രണ്ട്, കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലിക്കായി മാറ്റിവെച്ച ഒരെണ്ണം ഉള്‍പ്പെടെ 15 വെന്റിലേറ്ററുകളാണ് സ്റ്റാന്‍റ് ബൈ ആയി ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.നിലവില്‍ 71 വെന്റിലേറ്ററുകളാണുള്ളത്. ഇതില്‍ 54 എണ്ണമാണ് പ്രവര്‍ത്തനസജ്ജമായിട്ടുള്ളത്. ഇതിലെ 15 എണ്ണമാണ് സ്റ്റാന്റ് ബൈ അഥവാ മുന്‍കരുതലായി മാറ്റിവെച്ചതെന്നാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ആരോഗ്യ ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തിന്റെ അന്വേഷണറിപ്പോര്‍ട്ടും പോലീസിന് ലഭിക്കാനുണ്ട്. ആ റിപ്പോര്‍ട്ടും കൂടി പരിശോധിച്ചതിന് ശേഷമായിരിക്കും തുടര്‍ നടപടികളുണ്ടാവുക.

രണ്ടു കുട്ടികളുടെ അമ്മയായ യുവതിക്ക് കാമുകനോടൊപ്പം പോകാൻ കോടതി അനുമതി നൽകി

keralanews court granted permission to a mother of two to go with her boyfriend

കണ്ണൂർ:തലശ്ശേരിയിൽ രണ്ടു കുട്ടികളുടെ അമ്മയായ യുവതിക്ക് കാമുകനോടൊപ്പം പോകാൻ കോടതി അനുമതി നൽകി.പാറപ്രം സ്വദേശിനിയായ യുവതിയാണ് ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം പോകണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടത്.കഴിഞ്ഞ മാസം 29 ന് വിദേശത്തു നിന്നും നാട്ടിലെത്തിയ ഭർത്താവ് ഉറങ്ങിക്കിടക്കെ രാത്രിയിൽ യുവതി ഇളയ മകനുമായി വീട് വിട്ടിറങ്ങി കാമുകനോടൊപ്പം ഒമാനിലേക്ക് കടന്നു.വിവരം അറിഞ്ഞ ഭർത്താവ് ഒമാനിലെ തന്റെ സുഹൃത്തുക്കളെ വിവരം അറിയിച്ചതിനെ തുടർന്ന് ഇരുവരും ഒമാനിൽ എത്തിയ ഉടൻ പോലീസും സംഘടനകളും ചേർന്ന് ഇവരെ നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. തിരികെ കോഴിക്കോട്ട് എത്തിയ ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി. തുടർന്ന് കോടതിയിൽ തനിക്ക് കാമുകനോടൊപ്പം പോകണമെന്ന് ഉറച്ച തീരുമാനമെടുത്ത യുവതി പക്ഷെ മക്കളെ കൂടെ കൂട്ടാൻ തയ്യാറായില്ല.ഇതോടെ മക്കളുടെ സംരക്ഷണം ഭർത്താവിന് വിട്ടു നൽകിയ കോടതി യുവതിയെ കാമുകനോടൊപ്പം വിടുകയായിരുന്നു.