തിരുവനന്തപുരം:ബാലാവകാശ കമ്മീഷൻ നിയമനത്തിൽ ഹൈക്കോടതിയുടെ വിമർശനം നേരിടേണ്ടിവന്ന ആരോഗ്യമന്ത്രി കെ.കെ ഷൈലജയുടെ രാജിയിലുറച്ച് പ്രതിപക്ഷം. ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷ ബഹളം. അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ സഭാകവാടത്തിന് മുന്നില്‍ സത്യഗ്രഹമിരിക്കുകയാണ്. ആരോഗ്യമന്ത്രി സംസാരിക്കാന്‍ എഴുന്നേറ്റതോടെയായിരുന്നു ബഹളം.അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ഹൈക്കോടതി നിരീക്ഷിച്ച സാഹചര്യത്തില്‍ ശൈലജയ്ക്ക് തുടരാന്‍ അര്‍ഹതയില്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്. വയനാട് ബാലാവകാശ കമ്മീഷന്‍ അംഗമായി ക്രിമിനല്‍ കേസില്‍ പ്രതിയായ ടി ബി സുരേഷിനെ നിയമിച്ചതാണ് ആരോഗ്യമന്ത്രിക്കെതിരെ ഹൈക്കോടതി രംഗത്ത് വരാന്‍ കാരണം. നിയമനം കോടതി റദ്ദ് ചെയ്തു. പഴയ അപേക്ഷയില്‍ നിന്ന് പകരം ആളെ നിയമിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.തിങ്കളാഴ്ച രാവിലെ സഭ സമ്മേളിച്ചപ്പോൾ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയിരുന്നു.തുടർന്ന് സഭ നിർത്തിവെച്ചു.മന്ത്രി സ്വജന പക്ഷപാതവും സത്യപ്രതിജ്ഞ ലംഘനവും നടത്തിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.അപേക്ഷ തീയതി നീട്ടിയത് മന്ത്രിയുടെ ഇഷ്ടക്കാരെ നിയമിക്കാനാണെന്നും പ്രതിപക്ഷം ആരോപിച്ചു.എന്നാൽ ശൈലജയെ പിന്തുണയ്ക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തത്.ബാലാവകാശ കമ്മീഷൻ അപേക്ഷ നീട്ടാനുള്ള നിർദേശത്തിൽ അപാകതയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.മന്ത്രി സത്യപ്രതിജ്ഞ ലംഘനം നടത്തിയിട്ടില്ലെന്നും മന്ത്രിയുടെ ഭാഗം കേൾക്കാതെയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്നും അടിയന്തിര പ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം തുടങ്ങി
കണ്ണൂർ: ഇതരസംസ്ഥാന തൊഴിലാളികൾക്കായി പോലീസിന്‍റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. സിറ്റി സർക്കിളിനു കീഴിലെ എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ വിവിധ ഇടങ്ങളിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കായാണു ക്യാമ്പ് സംഘടിപ്പിച്ചത്.ഇതോടൊപ്പം തന്നെ ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം ഉൾപ്പെടെയുള്ള നടപടികളും പോലീസ് ആരംഭിച്ചിട്ടുണ്ട്. ഓരോ വ്യക്തിയുടെയും സംസ്ഥാനം, ജില്ല, താലൂക്ക്, വില്ലേജ്, ഏതു പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്നു തുടങ്ങിയ കാര്യങ്ങൾ ശേഖരിച്ച് പ്രത്യേക ഡാറ്റ ബാങ്ക് നിർമിക്കാനാണ് പോലീസ് ആലോചിക്കുന്നത്.ചാലയിലുള്ള എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എസ്പി ശിവവിക്രം ഉദ്ഘാടനം ചെയ്തു.
കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവിന്‍റെ വാഹനം തകർത്തു

സ്വാശ്രയ മെഡിക്കൽ കൗൺസിലിംഗ് ഓഗസ്റ്റ് 31 വരെ നീട്ടി
ന്യൂഡൽഹി: സ്വാശ്രയ മെഡിക്കൽ കോളജുകളിൽ എംബിബിഎസ് പ്രവേശനത്തിനുള്ള രണ്ടാംഘട്ട കൗണ്‍സിലിംഗ് ഓഗസ്റ്റ് 31 വരെ നീട്ടി. സുപ്രീം കോടതിയുടേതാണ് നടപടി. തീയതി നീട്ടണമെന്ന കേരള സർക്കാരിന്റെ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതി ഉത്തരവ്.നേരത്തെ ഓഗസ്റ്റ് 19 വരെയായിരുന്നു കൗൺസിലിംഗ് സമയം അനുവദിച്ചിരുന്നത്.
സ്വാശ്രയ മെഡിക്കൽ പ്രവേശനം;ഹൈക്കോടതി വിധി ഇന്ന്
കൊച്ചി:സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിൽ ഇന്ന് ഹൈക്കോടതി വിധി പറയും.ഇടക്കാല ഉത്തരവിൽ 85 ശതമാനം സീറ്റുകളിൽ സർക്കാർ നിശ്ചയിച്ച അഞ്ചുലക്ഷം രൂപയും എൻ.ആർ.ഐ സീറ്റുകളിൽ 20 ലക്ഷം രൂപയും ഫീസ് ഈടാക്കാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു.ഈ ഫീസ് ഘടനയിലാണ് അന്തിമ തീരുമാനം ഇന്ന് പറയുക.ഫീസ് നിർണയവും അലോട്മെന്റും അടക്കം പ്രവേശന നടപടികൾ അകെ കുഴഞ്ഞ സാഹചര്യത്തിൽ തിങ്കളാഴ്ചത്തെ കോടതി വിധിയിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ് വിദ്യാർഥികൾ. നാലുതരം ഫീസ് ഈടാക്കുന്നതിന് സർക്കാരുമായി കരാർ ഒപ്പിട്ട എം.ഇ.എസ്,കാരക്കോണം സി.എസ്.ഐ എന്നിവയുടെ കരാറിലെ വ്യവസ്ഥകൾ ഹൈക്കോടതി റദ്ദാക്കിയിരുന്നു.സുപ്രീം കോടതി ഇത് പുനഃസ്ഥാപിച്ചില്ലെങ്കിൽ മറ്റു കോളേജുകൾക്ക് കോടതി അനുവദിക്കുന്ന ഫീസ് ഘടനയിലേക്ക് മാറാനാണ് ഇരു കോളേജുകളുടെയും തീരുമാനം.സംസ്ഥാന സർക്കാറിന്റെ ഫീസ് ഘടനയ്ക്ക് എതിരെ സുപ്രീം കോടതിയെ സമീപിച്ച രണ്ടു കോളേജുകൾക്ക് മെറിറ്റ് സീറ്റിൽ 11 ലക്ഷം രൂപ ഫീസ് ഈടാക്കാമെന്നു സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.ഇതിനെതിരെ റിവ്യൂ ഹർജി നൽകുന്ന കാര്യം സംസ്ഥാന സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും.ഫീസിന്റെ കാര്യത്തിൽ ഉടൻ അന്തിമ തീരുമാനം കൈക്കൊള്ളാൻ സുപ്രീം കോടതി നിർദേശിച്ച പ്രകാരമാണ് ഹൈക്കോടതി ഇന്ന് സ്വാശ്രയ കേസ് പരിഗണിക്കുന്നത്.
ടി.പി സെൻകുമാറിനെതിരായ വ്യാജരേഖ കേസിൽ അന്വേഷണം ഇന്ന് ആരംഭിക്കും
തിരുവനന്തപുരം:മുൻ പോലീസ് മേധാവി ടി.പി സെൻകുമാറിനെതിരായ വ്യാജരേഖ കേസിൽ പോലീസ് അന്വേഷണം ഇന്ന് ആരംഭിക്കും.ആയുർവേദ ചികിത്സക്കായി അവധി എടുത്തെന്നു കാണിച്ച് സെൻകുമാർ ഹാജരാക്കിയത് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ആണെന്നായിരുന്നു പരാതി.സെൻകുമാറിനെ ചികിത്സിച്ച തിരുവനന്തപുരം ആയുർവേദ കോളേജിലെ ഡോ.അരുൺകുമാറിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും.കന്റോൺമെന്റ് അസി.കമ്മീഷണർ കെ.ഇ ബൈജുവിനാണ് അന്വേഷണ ചുമതല.മ്യുസിയം പൊലീസാണ് സെൻകുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട
കൊച്ചി:നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട.രണ്ടുപേരിൽ നിന്നായി 1.06 കോടി രൂപ വിലവരുന്ന മൂന്നരകിലോ സ്വർണ്ണം കസ്റ്റംസ് പിടിച്ചെടുത്തു.ഞായറഴ്ച രാത്രി നെടുമ്പാശ്ശേരിയിലെത്തിയ രണ്ടു വിമാനങ്ങളിലെ യാത്രക്കാരിൽ നിന്നാണ് കസ്റ്റംസ് സ്വർണ്ണം കണ്ടെടുത്തത്.റിയാദിൽ നിന്നും കൊച്ചിയിലേക്ക് വന്ന സൗദി എയർലൈൻസിലെ കണ്ണൂർ സ്വദേശിയായ യാത്രക്കാരനിൽ നിന്നും 85 ലക്ഷം രൂപ വിലമതിക്കുന്ന മൂന്നു കിലോ സ്വർണ്ണമാണ് പിടിച്ചെടുത്തത്.ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ മറവിൽ 31 പ്ളേറ്റുകളായാണ് ഇവ കടത്താൻ ശ്രമിച്ചത്.രണ്ടാമത്തെ കേസിൽ കൊളോമ്പോയിൽ നിന്നും കൊച്ചിയിലേക്ക് വന്ന ശ്രീലങ്കൻ എയർലൈൻസിലെ യാത്രക്കാരനായ ശ്രീലങ്കൻ സ്വദേശിയിൽ നിന്നും 21 ലക്ഷം രൂപ വിലമതിക്കുന്ന അരക്കിലോ സ്വർണമാണ് പിടിച്ചെടുത്തത്.യാത്രക്കാരന്റെ ലെഗേജിലായിരുന്നു സ്വർണം സൂക്ഷിച്ചിരുന്നത്.
കീച്ചേരി ദേശീയപാതയിൽ വിവിധ അപകടങ്ങളിലായി ഒൻപതുപേർക്ക് പരിക്ക്
കീച്ചേരി:കീച്ചേരി ദേശീയപാതയിൽ വിവിധ അപകടങ്ങളിലായി ഒൻപതുപേർക്ക് പരിക്ക്.നാലുപേരുടെ നില ഗുരുതരമാണ്.ഞായറാഴ്ച രാവിലെ പത്തുമണിയോടെ കീച്ചേരി വളവിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചാണ് ആദ്യ അപകടം.ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ മേലൂർ സ്വദേശികളായ പ്രഷിൽ,രഞ്ജിത്ത് എന്നിവരെ പരിയാരം മെഡിക്കൽ കോളേജ് ഐ.സി.യുവിലാക്കി.ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് രണ്ടാമത്തെ അപകടം നടന്നത്.രാവിലെ അപകടം നടന്ന സ്ഥലത്തു തന്നെയാണ് ഈ അപകടവും നടന്നത്. പയ്യന്നൂരിലേക്കു പോവുകയായിരുന്ന സ്വകാര്യ ബസ്സ് ലോറിയെ മറികടക്കുന്നതിനിടയിൽ കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൽ ഇടിക്കുകയായിരുന്നു.ബക്കളത് വിവാഹ ചടങ്ങിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന മരക്കാർകണ്ടിയിലെ സുമയ്യ മന്സിലിലുള്ളവരാണ് അപകടത്തിൽപെട്ടത്.കാറിലുണ്ടായിരുന്ന ഏഴുപേരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പാപ്പിനിശ്ശേരി ചുങ്കം റോഡിൽ നാലുമണിയോടെ വിവാഹ പാർട്ടി സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ചു.അപകടത്തിൽ ആർക്കും പരിക്കില്ല.
കണ്ണൂർ ടൗൺസ്‌ക്വയറിൽ ഷി ടോയ്‌ലറ്റ് തുറന്നു
കണ്ണൂർ:ലയൺസ് ക്ലബ്ബ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ലയൺസ് ക്ലബ്ബ് ഓഫ് കാനന്നൂർ,ഫെഡറൽ ബാങ്ക്,ഐ ഡിസൈൻ എന്നിവയുടെ സഹകരണത്തോടെ കണ്ണൂർ ടൗൺസ്‌ക്വയറിൽ ഷി ടോയ്‌ലറ്റ് നിർമിച്ചു.നിർമാണം പൂർത്തിയായ ശൗചാലയം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉൽഘാടനം ചെയ്തു.പണം കൊടുത്ത് ഉപയോഗിക്കാവുന്ന തരത്തിലാണ് പ്രവർത്തിക്കുക.നിരവധി പരിപാടികൾ നടക്കുന്ന ടൗൺസ്‌ക്വയറിൽ ടോയ്‌ലെറ്റ് നിർമിക്കണമെന്ന് ശക്തമായ ആവശ്യം ഉയർന്നിരുന്നു.
തലശേരിയിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു
തലശ്ശേരി:തലശ്ശേരിയിൽ പോലീസ് നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി.തലശ്ശേരി ടി.സി മുക്ക് റെയിൽവേ സ്റ്റേഷൻ റോഡിലെ ഒരു കടയിൽ നിന്നും വാടക ക്വാർട്ടേഴ്‌സിലെ മുറിയിൽ നിന്നുമാണ് ഇവ കണ്ടെടുത്തത്. സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശിയായ ഓംപ്രകാശിനെ പോലീസ് അറസ്റ്റ് ചെയ്തു.20 വർഷമായി ഇയാൾ തലശ്ശേരിയിൽ താമസിച്ചു കച്ചവടം നടത്തി വരികയാണ്.പുകയില ഉത്പന്നങ്ങളുടെ മൊത്ത കച്ചവടമാണ് ഇയാൾ നടത്തുന്നത്.അഞ്ചുലക്ഷം രൂപയോളം വില വരുന്ന ബംഗാളി ബീഡി,പുകയില ഉത്പന്നങ്ങളിൽ ചേർക്കുന്ന പദാർത്ഥങ്ങൾ അമ്പാരി ചുര,ഹീര പന്ന, ഷാൻ, ചേതാപാനി,തുടങ്ങിയ പേരുകളിൽ അന്യസംസ്ഥാനങ്ങളിൽ ഉല്പാദിപ്പിക്കുന്ന പുകയില ഉത്പന്നങ്ങൾ എന്നിവയാണ് പിടികൂടിയത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് നിരോധിത ഉത്പന്നങ്ങൾ പിടികൂടിയത്.അന്യ സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടാണ് ലഹരി ഉത്പന്നങ്ങൾ എത്തിക്കുന്നത്.പായ്ക്കറ്റിൽ രേഖപ്പെടുത്തിയ വിലയേക്കാൾ നാലിരട്ടി വില ഈടാക്കിയാണ് ആവശ്യക്കാർക്ക് നൽകുന്നത്. മുംബൈ,മംഗളൂരു എന്നിവിടങ്ങളിൽ നിന്നും ട്രെയിൻ മാർഗമാണ് ഇവ തലശ്ശേരിയിലെത്തിക്കുന്നതെന്നു പോലീസ് പറഞ്ഞു.