പാ​ത​യോ​ര​ത്തെ മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കാ​ൻ തീ​രു​മാ​നം

keralanews decided to open beverages outlets near highways
തിരുവനന്തപുരം: സംസ്ഥാന പാതകൾ പുനർവിജ്ഞാപനം ചെയ്ത് ബാറുകൾ തുറക്കാൻ മന്ത്രിസഭാ തീരുമാനം. പാതയോരങ്ങളിലെ ബാറുകൾ തുറക്കാൻ സംസ്ഥാന പാതകൾ പുനർവിജ്ഞാപനം ചെയ്യാനാണ് തീരുമാനം. കോർപറേഷൻ, നഗരസഭാ പരിധിയിലുള്ള റോഡുകളാണ് പുനർവിജ്ഞാപനം ചെയ്യുന്നത്. വിനോദ സഞ്ചാര മേഖലയിലെ മാന്ദ്യം മറികടക്കാനാണ് തീരുമാനമെന്നാണ് സർക്കാർ വിശദീകരണം. എന്നാൽ പഞ്ചായത്തുകളെ നോട്ടിഫിക്കേഷനിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം സർക്കാർ പരിഗണിച്ചിട്ടില്ല. പാതകൾ ഡീനോട്ടിഫൈ ചെയ്യുന്നതോടെ മുന്നൂറോളം ബാറുകൾക്ക് പ്രവർത്തനാനുമതി ലഭിക്കുമെന്നാണു കരുതപ്പെടുന്നത്.ദേശീയ-സംസ്ഥാന പാതകളിൽനിന്ന് 500 മീറ്റർ അകലം ഉണ്ടായിരിക്കണമെന്ന സുപ്രീം കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് ബാറുകൾ അടച്ചുപൂട്ടിയത്. ജൂലൈ ഒന്നിന് സർക്കാരിന്‍റെ പുതിയ മദ്യനയം നിലവിൽ വന്നതോടെ സംസ്ഥാനത്ത് 77 ബാറുകൾ കൂടി തുറന്നിരുന്നു. 2014 മാർച്ച് 31 വരെ പ്രവർത്തിച്ചിരുന്ന, ത്രീ സ്റ്റാ റിനു മുകളിൽ പദവിയുള്ള നക്ഷത്ര ഹോട്ടലുകളുടെ ബാർ ലൈസൻസ് പുതുക്കി നൽകാനാണു സർക്കാർ തീരുമാനിച്ചത്.

ട്രാൻസ്ജെൻഡർ കൊല്ലപ്പെട്ട സംഭവത്തിൽ യുവാവ് അറസ്റ്റിൽ

keralanews youth arrested in connection with transgender murder case
ആലുവ:സെന്റ് സേവ്യേഴ്സ് കോളജിനു പിറകിലെ കാട്ടിൽ ട്രാൻസ്ജെൻഡർ കൊല്ലപ്പെട്ട കേസിൽ മഹാരാഷ്ട്ര സത്താറയിൽ ടയർ റീസോളിങ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തൃശൂർ അന്നമനട വെണ്ണൂപ്പാടം കളത്തിൽ കെ.കെ. അഭിലാഷ്കുമാർ (21) അറസ്റ്റിൽ. മാളയിലെ ബന്ധുവീട്ടിൽ നിന്നാണ് ഇയാൾ പിടിയിലായത്.തമിഴ്നാട് ചിന്നസേലം സ്വദേശി ഗൗരി എന്ന മുരുകേശൻ (35) കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണു കൊല്ലപ്പെട്ടത്.പ്രകൃതിവിരുദ്ധ പീഡനത്തിന് അഭിലാഷ് വഴങ്ങാത്തതിനെ തുടർന്ന് ഇരുവരും തമ്മിലുണ്ടായ തർക്കമാണു കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു. റെയിൽപാളത്തിൽ നിന്നു പെരിയാറിലെ കടവിലേക്ക് ഇറങ്ങുന്ന ഭാഗത്ത് ആസ്ബസ്റ്റോസ് ഷീറ്റുകൾകൊണ്ടു മൂടിയ നിലയിൽ സ്വാതന്ത്ര്യ ദിനത്തിലാണ് മൃതദേഹം കണ്ടത്.മുണ്ട് കഴുത്തിൽ മുറുക്കിയാണു കൊല നടത്തിയതെന്നു പൊലീസ് പറഞ്ഞു. മുരുകേശനൊപ്പം സ്ഥിരമായി കണ്ടിരുന്നവരെ ചോദ്യം ചെയ്തപ്പോഴാണ് അഭിലാഷിനെ കുറിച്ചു സൂചന ലഭിച്ചത്. പുണെയിൽ നിന്നു നാട്ടിലേക്കു തിരിച്ച അഭിലാഷ് 14നു രാവിലെ ആലുവയിൽ ട്രെയിനിറങ്ങിയിരുന്നു. മദ്യലഹരിയിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉറങ്ങുന്നതിനിടെ ബാഗ് നഷ്ടമായി.തുടർന്നു വീട്ടിലേക്കു പോകാതെ റെയിൽവേ പരിസരത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മുരുകേശനെ കണ്ടുമുട്ടിയത്.ഇയാൾ പുഴയോരത്തേക്ക് അഭിലാഷിനെ വിളിച്ചുകൊണ്ടു പോവുകയായിരുന്നു. ഡിവൈഎസ്പി കെ.ബി. പ്രഫുല്ലചന്ദ്രൻ, സിഐ വിശാൽ ജോൺസൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

ദിലീപിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി;വെള്ളിയാഴ്ച വിധിപറയും

keralanews high court will pronounce judgement on monday

എറണാകുളം:നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി.കേസ് വിധി പറയാനായി വെള്ളിയാഴ്ചയിലേക്ക് മാറ്റി.അതെ സമയം ദിലീപിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായാണ് എതിർത്തത്.ദിലീപ് കിംഗ് ലയർ ആണെന്ന് പ്രോസിക്യൂഷൻ അഭിഭാഷകൻ വാദിച്ചു.തൃശൂർ ടെന്നീസ് ക്ലബ്ബിലെ ജീവനക്കാരൻ ദിലീപിനെയും പൾസർ സുനിയെയും ഒരുമിച്ചു കണ്ടിട്ടുണ്ട്.സുനിയെ കണ്ടിട്ടില്ലെന്ന ദിലീപിന്റെ വാദം കള്ളമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.ദിലീപിന്റെ ഭാര്യയായ നടി കാവ്യാ മാധവന്റെ ഡ്രൈവർ പ്രതിക്കെതിരെ മൊഴി നൽകുമെന്നും പ്രോസിക്യൂഷൻ അവകാശപ്പെട്ടു.

ലാവലിൻ കേസ്: സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ നൽകും

keralanews cbi will approach supreme court against the lavalin verdict

കൊച്ചി: ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ നൽകും. ഹൈക്കോടതി വിധി പൂർണമായും തങ്ങൾക്ക് തിരിച്ചടിയല്ലെന്നാണ് സിബിഐ ഉദ്യോഗസ്ഥരുടെ വാദം. വിധി പകർപ്പ് കിട്ടിയശേഷം സുപ്രീം കോടതിയിൽ അപ്പീൽ പോകാനാണ് തീരുമാനം.പിണറായിയേയും മറ്റ് രണ്ടു പേരെയും കുറ്റവിമുക്തരാക്കിയെങ്കിലും കേസിലെ പ്രതികളായ മറ്റ് മൂന്നു പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ടെന്നും സിബിഐ വ്യക്തമാക്കി. കരാറുമായി ബന്ധപ്പെട്ട് ലാവലിന് ലാഭമുണ്ടായിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട് സിബിഐ കണ്ടെത്തൽ നിലനിൽക്കുന്നവെന്നും ഉദ്യോഗസ്ഥർ പറയുന്നു.

ലാവലിൻ വിധിക്കെതിരെ സിബിഐ സുപ്രീം കോടതിയെ സമീപിക്കണമെന്ന് കുമ്മനം

keralanews cbi has to approach the supreme court against the lavalin verdict

തിരുവനന്തപുരം:എസ്.എൻ.സി ലാവലിൻ കേസിൽ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീം കോടതിയെ സമീപിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കേസിലെ ചില പ്രതികൾ വിചാരണ നേരിടണമെന്ന് ഹൈക്കോടതി പറഞ്ഞതിലൂടെ അഴിമതി നടന്നു എന്ന് വ്യക്തമായിരിക്കുകയാണ്.അങ്ങനെ അഴിമതി നടന്നു എങ്കിൽ അതിന്റെ ധാർമിക ഉത്തരവാദിത്തം അന്നത്തെ മന്ത്രിസഭയ്ക്കാണ്.മന്ത്രിക്കുമുണ്ട്.മന്ത്രിമാരാണ് തീരുമാനമെടുക്കുന്നത്. അല്ലാതെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ പഴിചാരുന്നത് ശരിയല്ല എന്നും കുമ്മനം പറഞ്ഞു.ഈ കേസിൽ കോടതിയുടെ കണ്ടെത്തലുകൾ വിസ്മരിക്കാനാകില്ല. സി.എ.ജിയുടെ കണ്ടെത്തലുമുണ്ട്.അതിനാൽ നീതി തേടി മേൽക്കോടതിയിലേക്ക് സിബിഐ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഓടിക്കൊണ്ടിരുന്ന കേരളാ എക്സ്പ്രസിന് മുകളിൽ മരം വീണു

keralanews tree fell on the top of kerala express

കോട്ടയം:ഓടിക്കൊണ്ടിരുന്ന കേരളാ എക്സ്പ്രസിന് മുകളിൽ മരം വീണു.കോട്ടയം പൂവന്തുരുത്തിയിലാണ് സംഭവം.ഇതേ തുടർന്ന് കേരളാ എക്സ്പ്രസ് ചിങ്ങവനം സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയാണ്.അതിനാൽ കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

ലാവ്‌ലിൻ കേസിൽ പിണറായിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കി

keralanews pinarayi vijayan acquittedin snc lavalin case

കൊച്ചി:രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന എസ്.എൻ.സി ലാവലിൻ കേസിൽ പിണറായിയെ ഹൈക്കോടതി കുറ്റ വിമുക്തനാക്കി.പിണറായി വിജയൻ വിചാരണ നേരിടേണ്ടതില്ല.മുഖ്യമന്ത്രി പിണറായി വിജയനെതിരായ കേസ് പ്രഥമ ദൃഷ്ട്യാ നിലനിൽക്കുന്നതല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.മന്ത്രി സഭ യോഗത്തിന്റെ കൂട്ടായ തീരുമാനത്തിൽ ഒപ്പിട്ട കരാറിൽ പിണറായി വിജയൻ മാത്രം എങ്ങനെ കുറ്റക്കാരനായെന്നും ഹൈക്കോടതി ചോദിച്ചു.പിണറായിയെ സിബിഐ ബലിയാടാക്കുകയായിരുന്നു.കേസിൽ പിണറായിക്ക് പ്രസക്തിയില്ലെന്നും കോടതി വ്യക്തമാക്കി.

ദിലീപ് കിംഗ് ലയറെന്ന് പ്രോസിക്യൂഷൻ

keralanews dileep is king layer prosecution

കൊച്ചി: യുവനടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ നടൻ ദിലീപ് നൽകിയ ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത് പ്രോസിക്യൂഷൻ. ദിലീപ് പെരുംനുണയനാണെന്ന് പ്രോസിക്യൂഷൻ അഭിഭാഷകൻ എ. സുരേശൻ വാദിച്ചു. തൃശൂർ ടെന്നീസ് ക്ലബിലെ ജീവനക്കാരൻ ദിലീപിനെയും സുനിലിനെയും ഒരുമിച്ച് കണ്ടിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.സുനിയെ കണ്ടിട്ടില്ലെന്ന ദിലീപിന്റെ വാദം കള്ളമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.ദിലീപിന്റെ ഭാര്യയായ നടി കാവ്യാ മാധവന്റെ ഡ്രൈവർ പ്രതിക്കെതിരെ മൊഴി നൽകുമെന്നും പ്രോസിക്യൂഷൻ അവകാശപ്പെട്ടു.നേരത്തേ, ജനപ്രിയതാരത്തെ ക്രിമിനൽ കേസിലെ പ്രതിയുടെ കുമ്പസാരം കണക്കിലെടുത്തു മാത്രം കുടുക്കുകയായിരുന്നുവെന്നു ദിലീപിന്‍റെ അഭിഭാഷകൻ ബി. രാമൻപിള്ള കോടതിയിൽ പറഞ്ഞു. കെട്ടിച്ചമച്ച സാക്ഷിമൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിൽ മാത്രമായിരുന്നു നടപടികൾ. കേസിനു പിന്നിൽ ആസൂത്രിത നീക്കമുണ്ടായിരുന്നുവെന്നും അദ്ദേഹം വാദിച്ചു.

കേരളത്തില്‍ ബലി പെരുന്നാള്‍ സെപ്തംബര്‍ ഒന്നിന്

keralanews bakreed in kerala is on september1

കോഴിക്കോട്:സംസ്ഥാനത്ത് ബലിപെരുന്നാള്‍ സെപ്തബര്‍ ഒന്ന് വെള്ളിയാഴ്ച്ച. കോഴിക്കോട് കാപ്പാട് മാസപിറവി ദൃശ്യമായതിനാല്‍ നാളെ(ബുധന്‍) ദുല്‍ ഹജ്ജ് ഒന്നായിരിക്കും. ദുല്‍ഹജ്ജ് പത്ത് സെപ്തംബര്‍ ഒന്ന് വെള്ളിയാഴ്ച്ച ബലി പെരുന്നാളായിരിക്കുമെന്ന് പാണക്കാട് ഹൈദറലി ഷിഹാബ് തങ്ങള്‍, കോഴിക്കോട് വലിയ ഖാസി ഇമ്പിച്ചി അഹമ്മദ്,സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍,കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, പാളയം ഇമാം വി.പി സുഹൈല്‍ മൌലവി, ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമ പ്രസിഡന്റ് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൌലവി എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.

കെ.കെ ഷൈലജയ്ക്കെതിരെ വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

keralanews high court critisizes kk shylaja again

കൊച്ചി:ബാലാവകാശ കമ്മീഷൻ നിയമനത്തിൽ തനിക്കെതിരെ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ നീക്കണമെന്ന മന്ത്രി കെ.കെ ഷൈലജയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു.മന്ത്രിക്കെതിരായ പരാമർശം നിലനിൽക്കുമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയതോടെ വൻ തിരിച്ചടിയാണ് കെ.കെ ഷൈലജയ്ക്ക് ഹൈക്കോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നത്.ക്രിമിനൽ കേസിൽ ഉൾപ്പെട്ടയാൾ എങ്ങനെ ബാലാവകാശ കമ്മീഷനിൽ അംഗമായെന്നു പറയുവാൻ മന്ത്രി ബാധ്യസ്ഥയാണെന്നു ഹർജി പരിഗണിക്കവെ ഹൈക്കോടതി നിരീക്ഷിച്ചു.ഉത്തവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ ആവില്ലെന്നും കോടതി വ്യക്തമാക്കി.ഷൈലജ നൽകിയ പുനഃപരിശോധനാ ഹർജിയിൽ വാദം കേൾക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി.