കണ്ണൂർ:പൊന്നോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം.പൂവിളികളും ഓണപ്പാട്ടുകളുമായി ഇനി മലയാളികൾക്ക് ഓണക്കാലം.മലയാളികളുടെ വസന്ത കാലമാണ് ഓണക്കാലം.പൂവിളികളും ഓണത്തുമ്പിയും,ഊഞ്ഞാലാട്ടവും,പുലികളികളും സദ്യവട്ടവുമായി ഇനി പത്തുനാളുകൾ സന്തോഷത്തിന്റെ ഉത്സവ ദിനങ്ങൾ.അത്തം കഴിഞ്ഞ് പതിനൊന്നിനാണ് തിരുവോണം.പൂരാടം രണ്ടു ദിവസങ്ങളിലായതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചിരിക്കുന്നത്.പൂക്കളമിടലാണ് ഇനി കുട്ടികളുടെ പ്രധാന വിനോദം.വീട്ടു മുറ്റങ്ങളിൽ നിന്നും വിദ്യാലയങ്ങൾ,സർക്കാർ ഓഫീസുകൾ , സ്വകാര്യ സ്ഥാപനങ്ങൾ ,തുടങ്ങി പൊതു നിരത്തുകൾ വരെ പൂക്കളങ്ങൾക്ക് വേദിയാകുന്നു. ചരിത്ര പ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഇന്ന് നടക്കും. വിളവെടുപ്പ് ഉത്സവത്തിന്റെ മുന്നോടൊയായി കൊച്ചി രാജാവ് തൃക്കാക്കര വാമന മൂർത്തിയെ ദർശിക്കൻ പോകുന്ന ചടങ്ങായിരുന്നു ഘോഷയാത്ര.പരിവാര സമേതം പല്ലക്കിൽ പോകുന്ന രാജാവിനെ കാണാൻ ഹിൽപാലസ് കൊട്ടാരം മുതൽ തൃക്കാക്കര വരെയുള്ള പാതയോരങ്ങളിൽ ജനങ്ങൾ കാത്തു നിൽക്കുമായിരുന്നു.അതിന്റെ ഓർമയാണ് ഇന്നും നടക്കുന്ന അത്തം ഘോഷയാത്ര.
ബാലകൃഷ്ണന്റെ മരണം;ക്രൈം ഡിറ്റാച്ച്മെന്‍റ് അന്വേഷണം തുടങ്ങി

ആഡംബര കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി
മയ്യിൽ:ആഡംബര കാറിൽ കഞ്ചാവ് കടത്തിയ രണ്ടു വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു.50 ഗ്രാം കഞ്ചാവ് ഇവരിൽ നിന്നും പിടിച്ചെടുത്തു.കയരളം മൊട്ടയിലെ തമീം(21),പെരുമാച്ചേരിയിലെ നബീൽ(18) എന്നിവരെയാണ് ശ്രീകണ്ഠപുരം എക്‌സൈസ് ഇൻസ്പെക്റ്റർ പി.പി ജനാർദനനും സംഘവും അറസ്റ്റ് ചെയ്തത്.വിദ്യാർഥികൾ ഓടിച്ചുപോകുന്ന ആഡംബര കാർ പിന്തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് കടത്തുന്ന വിവരം ലഭിച്ചത്.സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന ഇവർ മറ്റു കുട്ടികൾക്ക് എത്തിച്ചു കൊടുത്ത് ആഡംബര ജീവിതം നയിക്കുന്നവരാണ്.തിരുവനന്തപുരം രെജിസ്ട്രേഷനിലുള്ള കാറിന്റെ വിവിധ അറകളിൽ പല പൊതികളിലായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.
കൽപ്പറ്റയിൽ സ്വകാര്യ ബസ്സിൽ നിന്നും 30 ലക്ഷത്തിന്റെ കുഴൽപ്പണം പിടികൂടി
കൽപ്പറ്റ:വയനാട് കൽപ്പറ്റയിൽ നിന്നും മുപ്പതുലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. ബംഗളൂരുവിൽ നിന്നെത്തിയ സ്വകാര്യ ബസ്സിൽ നിന്നാണ് പണം പിടികൂടിയത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൽപ്പറ്റ ഡിവൈഎസ്പി മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.സംഭവത്തിൽ കോഴിക്കോട് സ്വദേശി ജാഫറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ധർമ്മടത്ത് അരലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി
തലശ്ശേരി:ധർമടം കോളാട് പാലത്തിനു സമീപം ചെമ്മീൻ ഷെഡിൽ നിന്നും അരലക്ഷം രൂപയുടെ കള്ളനോട്ടുകൾ പിടികൂടി.രണ്ടായിരത്തിൻറെ 25 കള്ളനോട്ടുകളാണ് പിടികൂടിയത്. ചെമ്മീൻകെട്ടിലെ തൊഴിലാളി ആസാം സ്വദേശി ജിയറുൽ ഹക്ക് ആണ് നോട്ടുകൾ ഒളിപ്പിച്ചുവെച്ചത്. എൻ.ഐ എ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.ഇയാളിൽ നിന്നും 16,000 രൂപയുടെ കള്ളനോട്ട് പോലീസ് പിടിച്ചെടുത്തു.ഇയാളെ ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജിയാരുൾ ഹക്കിനെ പോലീസ് അറസ്റ്റ് ചെയ്തത്.ധർമ്മടത്തെ ചെമ്മീൻകെട്ടിൽ തൊഴിലാളികൾ താമസിക്കുന്ന ഷെഡിൽ 50,000 രൂപയുടെ കള്ളനോട്ടുകൾ ഒളിപ്പിച്ചിട്ടുണ്ടെന്ന ഇയാളുടെ മൊഴിയെ തുടർന്നാണ് പെരുമ്പാവൂർ പോലീസ് ഇയാളെയും കൂട്ടി ധർമ്മടത്തെത്തിയത്.ധർമടം എസ്.ഐ വി.വി ശ്രീജേഷിന്റെ നേതൃത്വത്തിൽ പെരുമ്പാവൂർ പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ചെമ്മീൻകെട്ടിൽ നിന്നും തുണിയിൽ പൊതിഞ്ഞ നിലയിൽ നോട്ടുകൾ കണ്ടെത്തിയത്..എട്ട് വർഷമായി സംസ്ഥാനത്തുള്ള ഇയാൾ നിരവധി സ്ഥലങ്ങളിൽ കള്ളനോട്ട് വിതരണം ചെയ്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.അസമിൽ നിന്നാണ് ഇയാൾക്ക് കള്ളനോട്ടു ലഭിക്കുന്നതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.ഒരുലക്ഷം രൂപയുടെ കള്ളനോട്ടിന് അൻപതിനായിരം രൂപയാണ് നൽകേണ്ടതെന്നും ഇയാൾ പറഞ്ഞു.
വിപിന്റെ കൊലപാതകം;മൂന്നുപേർ അറസ്റ്റിൽ
മലപ്പുറം:കൊടിഞ്ഞി ഫൈസൽ വധക്കേസ് പ്രതി വിപിന്റെ കൊലപാതകത്തിൽ മൂന്നുപേർ പിടിയിലായി.പിടിയിലായവരുടെ പേരോ മറ്റു വിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല.ഇവരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്.ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.ഒരു പ്രത്യേക സാമുദായിക സംഘടനയിൽപെട്ടവരാണ് പിടിയിലായതെന്നാണ് സൂചന.ഇന്നലെ രാവിലെയാണ് വിപിനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇതിനിടെ വിപിന്റെ കൊലപാതകം ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തി.
പ്രതിപക്ഷ എംഎൽഎമാർ നടത്തിവന്ന സത്യാഗ്രഹ സമരം അവസാനിപ്പിച്ചു
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ. ശൈലജ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിയമസഭാ കവാടത്തിൽ പ്രതിപക്ഷ എംഎൽഎമാർ നടത്തിവന്ന സത്യഗ്രഹ സമരം അവസാനിപ്പിച്ചു. ബാലാവകാശ കമ്മീഷൻ നിയമനത്തിൽ മന്ത്രിക്കെതിരെയുള്ള പരാമർശങ്ങൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നീക്കിയതിന് പിന്നാലെയാണ് പ്രതിപക്ഷ എംഎൽഎമാർ സത്യഗ്രഹ സമരം അവസാനിപ്പിച്ചത്.ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം പൊതു സമൂഹത്തിന്‍റെ പിന്തുണയോടെ തുടരുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
പതിമൂന്നുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രശസ്ത മനഃശാസ്ത്ര കൗൺസിലർക്കെതിരെ കേസ്
തിരുവനന്തപുരം:കൗൺസിലിംഗിനെത്തിയ പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസ് എടുത്തു.മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.സംഭവത്തിൽ മെഡിക്കൽ കോളേജിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റും പ്രശസ്ത കൗൺസിലറുമായ ഡോ.കെ.ഗിരീഷിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.കഴിഞ്ഞ പതിനാലിന് വൈകിട്ടാണ് സംഭവം.കുട്ടിക്ക് പഠനവൈകല്യമുണ്ടെന്നും കൗൺസിലിംഗ് വേണമെന്നും സ്കൂളിൽ നിന്നും നിർദേശിച്ചത് പ്രകാരമാണ് ഇവർ കുട്ടിയുമായി ഡോക്റ്ററുടെ അടുത്തെത്തിയത്.മാതാപിതാക്കളോട് സംസാരിച്ച ശേഷം കുട്ടിയെ തനിയെ അകത്തേക്ക് വിളിപ്പിച്ചു.ഇരുപതു മിനിറ്റ് കഴിഞ്ഞ് പുറത്തു വന്ന കുട്ടി വല്ലതിരിക്കുന്നതു കണ്ടു മാതാപിതാക്കൾ കാര്യമന്വേഷിച്ചത്.ബോക്സ് പസിൽ കൊടുത്ത് കളിക്കാനിരുത്തിയ ശേഷം സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ചുംബിക്കുകയും ചെയ്തു എന്നാണ് കുട്ടി പറഞ്ഞത്.ഉടൻ തന്നെ ചൈൽഡ്‌ലൈനിൽ പരാതി നൽകി.അവിടുന്നാണ് ഫോർട്ട് പൊലീസിന് പരാതി ലഭിച്ചത്.അതേസമയം കെ.ഗിരീഷ് ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.
മന്ത്രി കെ.കെ. ഷൈലജയ്ക്കെതിരായ പരാമർശം കോടതി നീക്കി
കൊച്ചി: ബാലാവകാശ കമ്മീഷൻ നിയമനത്തിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കെതിരായ പരാമർശം ഹൈക്കോടതി നീക്കി. കമ്മീഷൻ നിയമനത്തിൽ രാഷ്ട്രീയക്കാരെ തിരുകി കയറ്റാൻ മന്ത്രി ശ്രമിച്ചെന്ന പരാമർശമാണ് നീക്കം ചെയ്തത്. മന്ത്രിയെ കേൾക്കാതെയാണ് പരാമർശങ്ങൾ നടത്തിയതെന്നും കോടതി നിരീക്ഷിച്ചു. സിംഗിൾ ബെഞ്ചിന്‍റെ പരാമർശങ്ങൾ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് നീക്കിയത്.ബാലാവകാശ കമ്മീഷനിലേക്കുള്ള നിയമനം റദ്ദാക്കിയ സിംഗിൽ ബെഞ്ച് നടപടി നിലനിൽക്കുമെന്നും ഡിവിഷൻ ബെഞ്ച് അറിയിച്ചു. ശൈലജയ്ക്കെതിരായ പരാമർശങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ചയാണ് സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
മെഡിക്കൽ കോഴ: സതീഷ് നായർ വിജിലൻസിന് മുന്നിൽ ഹാജരായി
