മഴയില്ല;കൃത്രിമ മഴ പെയ്യിക്കാൻ കേരളം തയ്യാറെടുക്കുന്നു

keralanews kerala is ready for artificial rain

തിരുവനന്തപുരം:മഴയിൽ കനത്ത കുറവ് വന്നതോടെ കൃത്രിമ മഴ പെയ്യിക്കാൻ കേരളം തയ്യാറടുക്കുന്നു.സെപ്റ്റംബർ അവസാനത്തോടെ പത്തനംതിട്ടയിലെ കക്കി ഡാമിന്റെ പരിസരത്ത് മഴപെയ്യിക്കാനാണ് ആലോചിക്കുന്നത്.ഇതിനു മുന്നോടിയായി ശാസ്ത്രജ്ഞർ വി.എസ്.എസ്.സിയുടെ റഡാറുകൾ ഉപയോഗിച്ച് മഴമേഘങ്ങളെ നിരീക്ഷിച്ചു വരികയാണ്. മഹാരാഷ്ട്ര,കർണാടക,ആന്ധ്രാ,തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിനോടകം കൃത്രിമ മഴ പെയ്യിച്ചിട്ടുണ്ടെങ്കിലും കേരളം ഇതാദ്യമായാണ് ഇത്തരമൊരു പരീക്ഷണത്തിന് മുതിരുന്നത്.കക്കി ഡാമിന്റെ പരിസരത്തു പെയ്യാതെ നിൽക്കുന്ന മേഘങ്ങളിലേക്ക് സോഡിയം ക്ലോറൈഡോ പൊട്ടാസ്യം ക്ലോറൈഡോ ഉപയോഗിച്ചുള്ള പുകപടലങ്ങൾ കടത്തി വിടാനാണ് പദ്ധതി.ഇത് വിജയിച്ചില്ലെങ്കിൽ വിമാനം വഴിയുള്ള ക്ലൗഡ് സീഡിംഗ് നടത്തും.

താമരശേരിയില്‍ ഓടിക്കൊണ്ടിരുന്ന ഇന്നോവ കാറിന് തീപിടിച്ചു

keralanews innova car fire while running at thamarasseri

താമരശ്ശേരി:താമരശ്ശേരി ചുങ്കം ചെക്ക് പോസ്റ്റിന് സമീപത്ത് വെച്ച് ഓടിക്കൊണ്ടിരിക്കുന്ന ഇന്നോവ കാറിന് തീപിടിച്ചു. കാര്‍ പൂർണമായും കത്തിനശിച്ചു. മുക്കം സ്വദേശികളായ എട്ട് പേരാണ് കാറിൽ ഉണ്ടായിരുന്നത്.അപകടം ശ്രദ്ധയിൽപെട്ടയുടൻ യാത്രക്കാർ ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി.മുക്കത്ത് നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഇന്ന് പുലർച്ചെ 3.30 മണിക്കായിരുന്നു അപകടം. സമീപത്ത് നിർത്തിയിട്ടിരുന്ന ലോറിയുടെ ഭാഗവും കത്തിനശിച്ചു. ബോണറ്റിനുള്ളിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടു യാത്രക്കാർ ഇറങ്ങി ഓടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

കെ.എസ്.ആർ.ടി.സി ബസ്സ് കടയിലേക്ക് പാഞ്ഞു കയറി 13 പേർക്ക് പരിക്ക്

keralanews 13injured in ksrtc bus accident in kottayam

കോട്ടയം:എം.സി റോഡിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ് കടയിലേക്ക് ഇടിച്ചു കയറി പതിമൂന്നുപേർക്ക് പരിക്കേറ്റു.ഏഴുപേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടെയും പരിക്കുകൾ ഗുരുതരമല്ല.തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.നിയന്ത്രണം വിട്ട ബസ് സമീപത്തെ കെട്ടിടത്തിന്റെ തൂണിൽ ഇടിച്ചാണ് നിന്നത്.ബ്രേക്ക് ചെയ്തപ്പോൾ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് ഡ്രൈവർ പറഞ്ഞു.പരിക്കേറ്റവരിൽ മൂന്നുപേർ സ്ത്രീകളാണ്.

ചാ​ണോ​ക്കു​ണ്ട് പാ​ല​ത്തി​ൽ ബ​സും ലോ​റി​യും കൂട്ടിയിടിച്ച് പാ​ലം ത​ക​ർ​ന്നു

keralanews bus and car collided in chanokkund bridge alakode
ആലക്കോട്: ചാണോക്കുണ്ട് പാലത്തിൽ ബസും ലോറിയും കൂട്ടിയിടിച്ചതിനെത്തുടർന്ന് പാലം അപകടാവസ്ഥയിൽ. ഇന്നലെ വൈകുന്നേരമാണ് തളിപ്പറമ്പ് ഭാഗത്ത് നിന്നും ആലക്കോട് മണക്കടവിലേക്കു പോവുകയായിരുന്ന ഷിയ ബസും ലോറിയും കൂട്ടിയിടിച്ചത്.ഒരു വാഹനത്തിനു കഷ്ടിച്ചു കടന്നു പോകാവുന്ന വീതിയേ പാലത്തിനുള്ളൂ. അതു കൊണ്ടു തന്നെ ഏതെങ്കിലും ഒരു വശത്തു നിന്നുള്ള വാഹനം കടന്നു പോയ ശേഷമേ മറുഭാഗത്തെ വാഹനം പാലത്തിലേക്കു പ്രവേശിക്കാറുള്ളൂ. ഇന്നലെ പാലത്തിന്‍റെ പകുതിഭാഗത്തെത്തിയെ ലോറിയെ ശ്രദ്ധിക്കാതെ ബസ് ഡ്രൈവർ ബസ് പാലത്തിലേക്ക് ഓടിച്ചു കയറ്റിയതാണ് അപകടത്തിലേക്കു നയിച്ചതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.ബസ് പാലത്തിന്‍റെ കൈവരികൾ പകുതിയോളം ഇടിച്ചുതകർത്തു. കൈവരികളിൽ തങ്ങിയാണ് ബസ് നിന്നത്. മുൻഭാഗത്തെ ടയറടക്കം കൈവരികൾ തകർത്ത് പുഴയിലേക്ക് ഇറങ്ങിയിരുന്നു. നിറയെ യാത്രക്കാരുമായി വന്ന ബസ് വൻ അപകടത്തിൽ നിന്നും അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്.അറുപതിലധികം വർഷത്തെ പഴക്കമുള്ള ചാണോക്കുണ്ട് പാലത്തിൽ അപകടങ്ങൾ തുടർക്കഥയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ഒരുമാസത്തിനിടെ തന്നെ നിരവധി അപകടങ്ങളാണ് ഇവിടെ നടന്നത്.കാലപ്പഴക്കം മൂലം തകർന്നുതുടങ്ങിയ പാലം പുനർനിർമിക്കാൻ പല നിവേദനങ്ങളും നാട്ടുകാർ നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകാൻ ഒരുങ്ങുകയാണ് ജനങ്ങൾ.പുതിയ പാലം വരാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് നാട്ടുകാർ.

കുമരകത്ത് റിസോർട്ടിൽ ഏ​ഴു വ​യ​സു​കാ​ര​ൻ മു​ങ്ങി​ മരിച്ചു

keralanews seven year old boy died in a resort in kumarakam
കോട്ടയം: കുമരകത്തെ റിസോർട്ടിലെ നീന്തൽക്കുളത്തിൽ ഏഴു വയസുകാരൻ മുങ്ങി മരിച്ചു. സൗദി അറേബ്യ സ്വദേശി അലാബിൻ മജീദ് ഇബ്രാഹിം (ഏഴ്) ആണ് മരിച്ചത്. റിസോർട്ടിൽ വ്യാഴാഴ്ച വൈകുന്നേരം 6.45നാണ് സംഭവം. മരണകാരണം എന്താണെന്ന് കൂടുതൽ അന്വേഷണത്തിനുശേഷമേ വ്യക്തമാകുവെന്നു കുമരകം എസ്ഐ രജൻകുമാർ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.റിസോർട്ടിലെ കുട്ടികൾക്കായുള്ള സ്വിമ്മിംഗ് പൂളിൽ മറ്റ് കുട്ടികൾക്കൊപ്പം കുളിക്കുന്നതിനിടെ അലാബിൻ മുങ്ങി താഴുകയായിരുന്നു. റിസോർട്ട് ഉടമകളും ജീവനക്കാരും ചേർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അഞ്ച് കുട്ടികളടക്കം ഏഴംഗ സൗദി കുടുംബം മൂന്നു ദിവസത്തെ സന്ദർശനത്തിന് ബുധനാഴ്ചയാണ് കുമരകത്തെത്തിയത്. മക്കളിൽ നാലാമത്തെ കുട്ടിയാണ് മരിച്ചത്. മുതിർന്ന സഹോദരങ്ങൾക്കൊപ്പം കുട്ടികളുടെ നീന്തൽകുളത്തിൽ ഇറങ്ങി കുളിക്കുന്നതിനിടെ അലാബിൻ മുങ്ങി താഴുകയായിരുന്നു. അതേസമയം മകൻ മരിക്കാൻ ഇടയായ സംഭവത്തിൽ റിസോട്ടിനെതിരെ കുടുംബം.മകൻ മരിച്ചതല്ലെന്നും കൊന്നതാണെന്നും മജീദിന്റെ പിതാവ് ആരോപിച്ചു.റിസോട്ടിൽ സുരക്ഷാ സൗകര്യങ്ങൾ ഇല്ലാത്തതു ചൂണികാണിച്ച മജീദിന്റെ പിതാവ് ഇബ്രാഹിം മകന്റെ മരണത്തിന്റെ ഉത്തരവാദിത്തം റിസോർട് അധികൃതർ ഏറ്റെടുക്കണമെന്നും പറഞ്ഞു.

ലഘുലേഖ വിതരണം: വിസ്ഡം പ്രവർത്തകര്‍ക്ക് ജാമ്യം

keralanews bail for wisdom workers

കൊച്ചി:ലഘുലേഖ വിതരണം ചെയ്ത കേസിൽ റിമാന്റിലായ മുജാഹിദ് വിസ്ഡം പ്രവർത്തകര്‍ക്ക് ജാമ്യം. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് ജാമ്യം അനുവദിച്ചത്. പറവൂർ മജിസ്ട്രേട്ട് കോടതി ജാമ്യം തള്ളിയ സാഹചര്യത്തിലാണ് ജില്ലാ കോടതിയെ സമീപിച്ചത്. എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സംഘടനയുടെ കാമ്പയിൻ ലഘുലേഖ വിതരണത്തിനിടെ സംഘ്പരിവാർ പ്രവർത്തകർ തടഞ്ഞ് വച്ച് മർദ്ദിച്ച് പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.തുടർന്ന് മതസ്പർദ്ധ വളർത്തുന്നു എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

കൊച്ചി മെടോയില്‍ നിന്നുമൊരു പ്രണയഗാഥ

keralanews a love story from kochi metro

കൊച്ചി:ട്രെയിൻ ഓപ്പറേറ്ററുടെ കഴുത്തിൽ വരണമാല്യം ചാർത്തി സ്റ്റേഷൻ കൺട്രോളർ.കൊച്ചി മെട്രോയിലെ സ്റ്റേഷൻ കൺട്രോളർ വിനീത് ശങ്കറും ട്രെയിൻ ഓപ്പറേറ്റർ അഞ്ചു ഹർഷനും തമ്മിലുള്ള വിവാഹമാണ് കഴിഞ്ഞ ദിവസം കഴിഞ്ഞത്.കണ്ണൂരുകാരനായ വിനീത് ശങ്കറിനെയും തിരുവനന്തപുരം സ്വദേശിനി അഞ്ജു ഹർഷനേയും ഒരുമിപ്പിച്ചത് കൊച്ചി മെട്രോയാണ്. കെ.എം.ആർ.എലിന് കീഴിൽ മെട്രോ ട്രെയിൻ എഞ്ചിൻ ഓപ്പറേറ്റർമാരായി കൊച്ചിയിൽ ജോലിക്കെത്തിയപ്പോഴാണ് ഇരുവരും ആദ്യമായി കാണുന്നത്. പിന്നീട് ബംഗളൂരുവിൽ ട്രെയിനിംഗിന് പോയപ്പോഴാണ് കൂടുതൽ പരിചയപ്പെടുന്നതും വിവാഹം കഴിക്കാൻ തീരുമാനിക്കുന്നതും. കൊച്ചി മെട്രോയുടെ ഫേസ്ബുക്ക് പേജിലാണ് ഇരുവരും വിവാഹവാർത്ത പങ്കുവച്ചത്.

ആരോഗ്യ വകുപ്പിൽ കൂട്ട സ്ഥലം മാറ്റം

keralanews group transfer in health department

തിരുവനന്തപുരം:സംസ്ഥാന ആരോഗ്യ വകുപ്പിൽ കൂട്ട സ്ഥലം മാറ്റം.531 ഗ്രേഡ് വൺ ജൂനിയർ ഹെൽത്ത് ഇൻസ്പെക്റ്റർമാരെയാണ് സ്ഥലം മാറ്റിയത്.പുതിയ നിയമനങ്ങൾ ഒന്നും നടത്താതെ മാനദണ്ഡങ്ങൾ അട്ടിമറിച്ചാണ് സ്ഥലം മാറ്റം നടത്തിയിരിക്കുന്നത്.425 പേരും ഇന്ന് തന്നെ ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥലത്തു നിന്നും ഒഴിവാകും.ഇവർക്കെല്ലാം ഒരാഴ്ചയോ രണ്ടാഴ്ചയോ കഴിഞ്ഞാകും പുതിയ സ്ഥലത്ത് ചുമതല ലഭിക്കുക.ഇതോടെ ഇവർക്ക് ഓണം അലവൻസുകളും പോലും നിഷേധിക്കപ്പെടുമെന്ന് പറയപ്പെടുന്നു.സാധാരണ ഗതിയിൽ ഏപ്രിൽ അവസാനം കരട് പട്ടിക തയ്യാറാക്കി മെയ് മാസമാണ് സ്ഥലം മാറ്റം നടത്താറുള്ളത്.അപ്പീൽ നല്കാൻ പോലും അവസരം നൽകാതെയാണ് ഇത്തവണ സ്ഥലം മാറ്റിയത്.ചരിത്രത്തിൽ ആദ്യമായാണ് ഓണക്കാലത്ത് സ്ഥലം മാറ്റം നടത്തുന്നത്.

ഗുരുവായൂരിലെ ലോഡ്ജിൽ നാലംഗ കുടുംബം ജീവനൊടുക്കാൻ ശ്രമിച്ചു; കുട്ടി മരിച്ചു

keralanews family attemted to committ suicide in guruvayoor lodge child dead

തൃശൂർ: ഗുരുവായൂരിലെ ലോഡ്ജ്മുറിയിൽ കൂട്ട ആത്മഹത്യയ്ക്കു ശ്രമിച്ച നാലംഗ കുടുബത്തിലെ കുട്ടി മരിച്ചു. മലപ്പുറം ചേറങ്കോട് കാറുമല വീട്ടിൽ സുനിലിന്‍റെ മകൻ ആകാശ് (മൂന്ന്) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ രണ്ടിനാണ് സുനിൽ(36), ഭാര്യ സുജാത, മക്കളായ ആകാശ്, അമൽ (ആറ്) എന്നിവരടങ്ങുന്ന കുടുംബം പടിഞ്ഞാറേ നടയിലെ ലോഡ്ജിൽ മുറിയെടുത്തത്. തുടർന്ന് ക്ഷേത്ര ദർശനം നടത്തിയ ശേഷമാണ് കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചത്.ഉച്ചയോടെ ലോഡ്ജിൽ മടങ്ങിയെത്തി പാൽപായസത്തിൽ എലിവിഷം കലർത്തി കഴിക്കുകയായിരുന്നു. വിഷം അകത്തു ചെന്ന് കുട്ടികൾ അവശനിലയിലോടെ ഇവർ ദേവസ്വം ആശുപത്രിയിൽ ചികിത്സ തേടിയെത്തി. ഭക്ഷ്യവിഷബാധയാണെന്നാണ് ആശുപത്രിയിൽ പറഞ്ഞത്. പിന്നീട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും ഇന്നുപുലർച്ചെ ആകാശ് മരിക്കുകയായിരുന്നു. ചികിത്സയിലുള്ള അമലിന്‍റെ നിലയും ഗുരുതരമാണ്.റബർ ടാപ്പിംഗ് തൊഴിലാളിയായ സുനിൽ കടുത്ത സാന്പത്തിക പ്രതിസന്ധിയിലായിരുന്നെന്ന് പറയുന്നു. ഗുരുവായൂർ ടെന്പിൾ പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.

വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ്; ഏഴ് മലയാളി നേഴ്സുമാര്‍ ദമാമില്‍ പിടിയില്‍

keralanews fake experience certificate seven malayalee nurses arrested in damam

ദമാം:വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ഏഴ് മലയാളി നേഴ്സുമാര്‍ ദമാമില്‍ പിടിയിലായി. പിടിയിലായവരെ ക്രിമിനല്‍ കുറ്റം ചുമത്തി ജയിലില്‍ അടച്ചതായി മന്ത്രാലയം അറിയിച്ചു. നിയമം കര്‍ശനമാക്കിയതോടെ നിലവില്‍ ജോലി ചെയ്യുന്നവരും ആശങ്കയിലാണ്. പുതുതായി ജോലിക്ക് വരുന്ന ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി.ദമ്മാമിലെ നാല് പ്രമുഖ ആശുപത്രികളില്‍ ജോലി ചെയ്തിരുന്ന മലയാളി നേഴ്സുമാരാണ് ആരോഗ്യ മന്ത്രാലയത്തിന്റെ സൂക്ഷ്മ പരിശോധനയില്‍ പിടിക്കപ്പെട്ടത്. പിടിക്കപ്പെട്ടവരില്‍ മൂന്ന് പേര്‍ കോട്ടയം ജില്ലയില്‍ നിന്നുള്ളവരും രണ്ട് പേര്‍ കൊല്ലം ജില്ലയില്‍ നിന്നുള്ളവരുമാണ്. ഒരു കോഴിക്കോട് സ്വദേശിയും ഒരും മലപ്പുറം സ്വദേശിയും ജയിലിലായതാണ് വിവരം. ട്രാവല്‍ ഏജന്റുമാര്‍ നല്‍കിയ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പിടിക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍ ആശുപത്രികള്‍ പുറത്ത് വിട്ടിട്ടില്ല. സൗദിയിലേക്ക് ആരോഗ്യ മേഖലയില്‍ ജോലിക്ക് വരുന്നവര്‍ നാട്ടില്‍ രണ്ട് വര്‍ഷം പ്രവര്‍ത്തി പരിചയം വേണം എന്ന നിബന്ധന മറികടക്കാനാണ് പലരും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കുന്നത്. കുടുംബത്തോടൊപ്പം താമസിക്കുന്നവരാണ് പിടിക്കപ്പെട്ടിട്ടവരില്‍ പലരും.പിടിക്കപ്പെട്ടാല്‍ ക്രിമിനല്‍ കുറ്റം ചുമത്തി വിചാരണ നേരിടേണ്ടി വരുന്നതിനാല്‍, നാട്ടിലേക്കുള്ള തിരിച്ചു പോക്കും പ്രയാസകരമാവും. നിലവില്‍ ജോലി ചെയ്യുന്നവരും ആശങ്കയിലാണ്. വ്യാജ രേഖകള്‍ ഹാജരാക്കയിവര്‍ നാട്ടിലേക്ക് പോകാന്‍ റീ എന്‍ട്രി വിസക്ക് അപേക്ഷിച്ചിട്ട് ലഭിച്ചില്ലെന്നും അറിയുന്നു. പെരുന്നാളിന് ശേഷം കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം.