പമ്പുകളിൽ പഴയ 500 എടുക്കുന്നത് ഡിസംബർ രണ്ട് വരെ മാത്രം.
ന്യൂഡൽഹി:പെട്രോൾ പമ്പുകളിലും എയർടിക്കറ്റ്സ് വാങ്ങാനും പഴയ 500 രൂപ നോട്ടുകൾ ഡിസംബർ 2 വരെ മാത്രം.ഡിസംബർ 15 വരെ ആക്കിയതാണ് ഇപ്പൊൾ രണ്ടു വരെ ആക്കി ചുരുക്കിയത്.
നവംബർ 8 ന് പഴയ 500,1000 നോട്ടുകൾ നിരോധിച്ചപ്പോൾ 500 രൂപ നോട്ടുകൾ ബില്ലുകൾ അടക്കാനും പെട്രോൾ വാങ്ങാനും ഉപയോഗിക്കാൻ 72 മണിക്കൂർ അനുവാദം നൽകിയിരുന്നു.
പെട്രോൾ പമ്പുകളിലും എയർടിക്കറ്റ്സിനും വേണ്ടി പഴയ 500 രൂപ എടുക്കാൻ ഉള്ള കാലാവധി ഡിസംബർ 15 വരെ നീട്ടിയത് ഇപ്പോൾ ഡിസംബർ 2 വരെയായി.ഡിസംബർ 3 മുതൽ ഈ നിയമം നടപ്പിൽ വരും.
ഇതോടെ 500, 1000 രൂപ നോട്ടുകൾ ഡിസംബർ 3 മുതൽ ഗവൺമെന്റ് സ്ഥാപനങ്ങളിലെ പണമിടപാടിന് മാത്രമേ ഉപയോഗിക്കുവാൻ സാധിക്കു.റെയിൽവേ സ്റ്റേഷനിലും ബസ് ടിക്കറ്റ്സിന് വേണ്ടിയും ഉപയോഗിക്കാം.
ന്യൂഡൽഹി:നോട്ട് പിൻവലിച്ചതിനെതിരെ നോബൽജേതാ സാമ്പത്തിക വിദഗ്ധനുമായ അമർത്യ സെൻ.ഇത് കള്ളപ്പണം തടയുന്നതിനായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. മനുഷ്യത്വം ഇല്ലാത്ത നടപടിയായിപ്പോയി, ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കള്ളപ്പണം തടയുന്നതിനുള്ള ഏത് നീക്കവും ജനങ്ങൾ സ്വീകരിക്കും.പക്ഷെ ഈ നീക്കം കൂടുതൽ മെച്ചങ്ങൾ ഉണ്ടാക്കുന്നതിനു പകരം ദോഷമാണ് ഉണ്ടാക്കിയത്.സമ്പത്വ്യവസ്ഥക്ക് ഇത് ഉണ്ടാക്കിയ ആഘാതവും ചെറുതല്ല എന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി:ഓയൽ കമ്പനികളുടെ ദ്വൈവാര വില വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ പെട്രോളിന് ലിറ്ററിന് 13 പൈസയും കൂടി, ഡീസലിന് ലിറ്ററിന് 12 പൈസയും കുറഞ്ഞു. അതാത് സംസ്ഥാനങ്ങളിലെ വിൽപ്പന നികുതി കുടി ഇതോടൊപ്പം ചേർക്കും.
പുതിയ വില ഡിസംബർ 1 മുതൽ നിലവിൽ വരും. അവസാനമായി വിലയിൽ മാറ്റം വരുത്തിയത് നവംബർ 15 അർദ്ധ രാത്രിയിലാണ്.
ന്യൂഡൽഹി:എല്ലാ തീയറ്ററുകളിലും ചലച്ചിത്രം തുടങ്ങുന്നതിനു മുൻപ് ദേശീയ ഗാനവും കൂടെ ദേശീയ പതാകയും കാണിക്കണമെന്ന് ഇന്ത്യൻ സുപ്രീം കോടതി.
ബുധനാഴ്‌ച്ചയാണ് സുപ്രീം കോടതി ഈ നിർദേശം മുഞ്ഞോട്ട് വെച്ചത്.ദേശീയഗാനം പാടുന്നതിനൊപ്പം ദേശീയ പതാക സ്‌ക്രീനിൽ കാണിക്കണം.ഇന്ത്യയിലുള്ള എല്ലാ തീയറ്ററുകൾക്കും ഇത് ബാധകമാണ്.
തീയറ്ററുകളിൽ എത്തുന്ന ഓരോരുത്തരും ഇതിനെ ബഹുമാനിക്കണം.
പബ്ലിക് ഇന്റെറസ്റ്റ് ലിറ്റിഗേഷന്റെ അഭിപ്രായം നോക്കുകയായിരുന്നു സുപ്രീം കോടതി.
രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെന്റ് വളപ്പിൽ മോദിക്കെതിരെ മുദ്രാവാക്യം.
ന്യൂഡൽഹി:ഇന്ന് രാജ്യമെങ്ങും ആക്രോശ് ദിൻ.കറൻസി ബാനിനെതിരെ ഇന്ന് രാജ്യത്തെങ്ങും പ്രതിപക്ഷം ആക്രോശ് ദിൻ പ്രഖ്യാപിച്ചതനുസരിച്ച് പാർലിമെന്റ് വളപ്പിൽ ഗാന്ധി പ്രതിമയ്ക്ക് ചുറ്റും നിന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ നരേന്ദ്ര മോദിക്കെതിരെയും ഗവൺമെന്റിനെതിരെയും പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു.
പ്രധാനമന്ത്രി ഞങ്ങളോട് സംസാരിക്കണം എന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
നവംബർ 8 നു പെട്ടെന്നുണ്ടായ കറൻസി നിരോധനത്തിൽ ജനങ്ങൾ കോപാകുലരാണെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്.
ഗവൺമെന്റിന്റെ നടപടിയോട് നിങ്ങൾക്ക് പരാതിയുണ്ടെങ്കിൽ ഞങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാണ്,സത്യസന്ധതയെ സംശയിക്കരുത്.പ്രധാനമന്ത്രി ലോക്സഭയിൽ വരണം എന്നാണെങ്കിൽ അദ്ദേഹവും ചർച്ച ചെയ്യും,അത്യാവശ്യം വന്നാൽ ഇടപെടുകയും ചെയ്യും എന്ന് ഹോം മിനിസ്റ്റർ രഞ്ജിത്ത് സിംഗ് പ്രതികരിച്ചു.
മോദിയെ ഇന്ത്യയുടെ രാഷ്ട്രീയത്ത് നിന്ന് തന്നെ തുടച്ചു നീക്കണം എന്ന് വെസ്റ്റ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അഭിപ്രായപ്പെട്ടു.
പലയിടത്തും ട്രാഫിക് കുരുക്ക് അനുഭവപ്പെട്ടു.വേറെ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥ തകരാറിൽ.രാജ്യത്തെ 86% ശതമാനം നോട്ടുകളും റദ്ധാക്കിയതിന്റെ ഫലം.യാധൊരു മുന്നൊരുക്കവുമില്ലാതെ രാജ്യത്തെ 500,1000 രൂപ നോട്ടുകൾ പിൻവലിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.
അതിനു പകരമായി ഇറങ്ങിയ 2000 രൂപ നോട്ടുകളും ഉടൻ പിൻവലിക്കാനാണ് സാധ്യത.പെട്ടെന്ന് അടിച്ചിറക്കിയ ഈ നോട്ടുകളിൽ സുരക്ഷാ സംവിധാനങ്ങൾ കുറവാണ്,500 രൂപ നോട്ടുകളിലും പല അച്ചടിപ്പിശകുകളും ഉണ്ട്.
രൂപയുടെ മൂല്യം മൂന്നര വർഷത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തിയിരിക്കുന്ന ഒരിക്കലും പ്രതീക്ഷിക്കാത്ത അവസ്ഥയിലേക്കാണ് രാജ്യം എത്തിപ്പെട്ടിരിക്കുന്നത്.
ആവശ്യത്തിനുള്ള നോട്ടുകൾ എടിഎം കൗണ്ടറുകളിൽ ഇനിയും എത്തിയിട്ടില്ല.
ഇതിനെയൊക്കെ തുടർന്ന് റിസേർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ രാജിവെച്ചേക്കുമെന്നു സൂചനയുണ്ട്.അദ്ദേഹം ഇതിനു സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട് എന്നാണു റിപ്പോർട്ട്.
എല്ലാത്തിന്റെയും കുറ്റം ഊർജിത് പട്ടേലിന്റെ പേരിലിട്ട് തലയൂരാൻ നേതാക്കൾ മോദിയോട് ആവശ്യപെട്ടിട്ടുണ്ട് എന്നും റിപോർട്ടുണ്ട്.
ഇന്ത്യയിലെ ബാങ്ക് ജീവനക്കാരുടെ ഏറ്റവും വലിയ സംഘടനയായ ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും റിസേർവ് ബാങ്ക് ഗവർണറുടെ രാജി ആവശ്യപ്പെട്ടു രംഗത്തെത്തിയിട്ടുണ്ട്.
ജനങ്ങളുടെ ദുരിതം കൂടാതെ രൂപയുടെ മൂല്യവും ഏറ്റവും കുറഞ്ഞ നിരക്കിലേക്കു താണ് പോയത് രാജ്യത്തെ വളരെ പ്രതിസന്ധിയിലാക്കും എന്ന് ജിയോജിത് പാരിബ സർവീസ് ഗവേഷണ വിഭാഗം മേധാവി വിനോദ് നായരും അഭിപ്രായപ്പെട്ടു.