
ജിഎസ്ടി റിട്ടേണ്‍ ഫയൽ ചെയ്യാനുള്ള അവസാന തിയതി നീട്ടി

ഉത്തർപ്രദേശ്:ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ ട്രെയിന്‍ പാളം തെറ്റി മരിച്ചവരുടെ എണ്ണം 23 ആയി.10 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. നാനൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കലിംഗ – ഉദ്കല്‍ എക്സ്പ്രസാണ് പാളം തെറ്റിയത്. സംഭവത്തില്‍ റെയില്‍വേ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു.ഒഡിഷയിലെ പുരിയില്‍ നിന്ന് പുറപ്പെട്ട കലിംഗ – ഉദ്കല്‍ എക്സ്പ്രസാണ് മുസഫര്‍നഗറിന് 25 കിലോമീറ്റര്‍ അകലെ ഖട്ടവ്‌ലിയില്‍ പാളം തെറ്റിയത്. വൈകിട്ട് 5.50 നായിരുന്നു അപകടം. 10 ബോഗികളാണ് പാളം തെറ്റിയത്. 6 ബോഗികള്‍ പൂര്‍ണമായും പാളത്തില്‍ നിന്ന് തെന്നിമാറി. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയരാനുള്ള സാധ്യതയുണ്ട്.അപകടകാരണം വ്യക്തമായിട്ടില്ല. സ്ഥിതിഗതികള്‍ വിലയിരുത്തി വരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. സംഭവത്തില്‍ റെയില്‍വേ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് റെയില്‍വേമന്ത്രി സുരേഷ് പ്രഭു പറഞ്ഞു.
ലക്നോ: ഉത്തർപ്രദേശിലെ മുസഫർനഗറിൽ ട്രെയിൻ പാളം തെറ്റി. പുരിയിൽനിന്നു ഹരിദ്വാർവഴി കലിംഗയ്ക്കു പോകുന്ന ഉത്കൽ എക്സ്പ്രസിന്‍റെ ആറു ബോഗികളാണ് പാളം തെറ്റിയത്. അഞ്ചുപേർ അപകടത്തിൽ മരച്ചതായാണ് പ്രാഥമിക വിവരം. 35 പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. അപകടം അട്ടിമറിയാണെന്ന് സംശയമുയർന്നതിനെ തുടർന്ന് തീവ്രവാദ വിരുദ്ധ സ്ക്വാഡ് സംഭവസ്ഥലത്തേക്കു തിരിച്ചു.മുസഫർനഗറിലെ കട്ടൗലിക്കുസമീപമായിരുന്നു അപകടം. ന്യൂഡൽഹിയിൽനിന്നു 100 കിലോമീറ്റർ മാത്രം അകലെയാണ് കട്ടൗലി. ജില്ലാ ഭരണകൂടം ഇവിടെ രക്ഷാപ്രവർത്തനം നടത്തിവരികയാണ്. ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളെ ഡൽഹിയിൽനിന്ന് അപകടമുണ്ടായ കട്ടൗലിയിലേക്ക് അയച്ചിട്ടുണ്ട്.
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗോരഖ്പുരിനു പിന്നാലെ ഡൽഹിയിലും പ്രാണവായു ലഭിക്കാതെ നവജാത ശിശു മരിച്ചു. റാവു ടുല രാം ആശുപത്രിയിൽ തിങ്കളാഴ്ച ജനിച്ച കുട്ടിയാണ് മരിച്ചത്. ജനിച്ചയുടനെ കുട്ടിക്ക് ശ്വാസതടസം നേരിട്ടിരുന്നു. ഇതേതുടർന്നു കുട്ടിക്കു ഓക്സിജൻ നൽകാൻ ഡോക്ടർ ആവശ്യപ്പെട്ടു. എന്നാൽ യഥാസമയം ഓക്സിജൻ നൽകാൻ അധികൃതർക്കു സാധിച്ചില്ലെന്നും ഇതേതുടർന്നാണ് കുട്ടി മരിച്ചതെന്നും മാതാപിതാക്കൾ പറഞ്ഞു.ആശുപത്രിയിൽ ആവശ്യത്തിനുള്ള ഓക്സിജൻ സിലിണ്ടറുകൾ ഇല്ലാത്തതുമൂലമാണ് കുട്ടി മരിക്കാൻ ഇടയായതെന്നും കുട്ടിയുടെ പിതാവ് ബ്രിജേഷ് കുമാർ സിംഗ് പറഞ്ഞു. ഇതിനെതിരെ ഡൽഹി പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂഡൽഹി:പ്രമുഖ സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ബാങ്ക് സേവിങ്സ് ബാങ്ക് അക്കൗണ്ടുകളുടെ പലിശ നിരക്ക് കുറച്ചു.50 ലക്ഷം രൂപയിൽ കുറവുള്ള സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് ൦.5 ശതമാനമാണ് കുറച്ചത്.3.5 ശതമാനമായിരിക്കും 50 ലക്ഷം വരെയുള്ള സേവിങ്സ് അക്കൗണ്ട് നിക്ഷേപങ്ങൾക്ക് ഈടാക്കുന്ന പലിശ നിരക്ക്.എന്നാൽ 50 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 4 ശതമാനമായി തന്നെ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.എസ്ബിഐ ,എച്.ഡി.എഫ്.സി ബാങ്ക്,ബാങ്ക് ഓഫ് ബറോഡ,പഞ്ചാബ് നാഷണൽ ബാങ്ക്,ആക്സിസ് ബാങ്ക് എന്നിവയുൾപ്പെടെ മറ്റ് ബാങ്കുകളും അവരുടെ സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിൽ പലിശ നിരക്ക് പുതുക്കിയിട്ടുണ്ട്.
മുംബൈ:അമ്പതു രൂപയുടെ പുതിയ നോട്ടുകൾ ഉടൻ വരുന്നു.ഗവർണർ ഊർജിത് പട്ടേലിന്റെ കയ്യൊപ്പോടു കൂടിയ നോട്ട് ഉടൻ പുറത്തിറക്കുമെന്ന് റിസേർവ് ബാങ്ക് അറിയിച്ചു.മഹാത്മാ ഗാന്ധി സീരീസിലുള്ള നോട്ടുകളാണ് പുറത്തിറക്കുക.66 എംഎം-135 എംഎം വലിപ്പത്തിലുള്ളതാണ് പുതിയ നോട്ടുകളെന്നും റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. രാജ്യത്തിൻറെ സാംസ്ക്കാരിക പൈതൃകം വരച്ചു കാട്ടുന്ന ഹംപിയും രഥവും നോട്ടിന്റെ മറുഭാഗത്ത് ആലേഖനം ചെയ്തിട്ടുണ്ടാകും.ഫ്ലൂറസെന്റ് നീലയായിരിക്കും അടിസ്ഥാന നിറം.പുതിയ നോട്ട് വന്നാലും പഴയത് പ്രാബല്യത്തിലുണ്ടാകും.
ന്യൂഡൽഹി: ഫോണ്‍ ചെയ്യുന്നതിനിടെ കോൾ മുറിഞ്ഞാൽ കനത്ത പിഴ ഈടാക്കാനൊരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്). പത്തുലക്ഷം രൂപവരെ പിഴ ഈടാക്കാവുന്ന തരത്തിലാണ് ട്രായ് മാർഗനിർദേശം നൽകിയിരിക്കുന്നത്. ഒക്ടോബർ ഒന്നുമുതൽ നിയമം പ്രാബല്യത്തിൽവരും.ഫോണ്‍വിളി മുറിയലിന്‍റെ സമയത്തിനനുസരിച്ചാണ് പിഴ ഈടാക്കുക. ഒരുലക്ഷം രൂപയാണ് ഏറ്റവും കുറഞ്ഞ പിഴയെന്ന് ഇകണോമിക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു. ദീർഘനേരം ഈ അവസ്ഥയാണെങ്കിൽ പിഴ തുക ഇരട്ടിയാവും. നേരത്തെ 50,000 രൂപ മാത്രമായിരുന്നു പിഴ.
ലഖ്‌നൗ:ഗോരഖ്പൂർ ആശുപത്രി ദുരന്തത്തിൽ ഒൻപതു കുട്ടികൾ കൂടി മരിച്ചു.ഇതോടെ ഓക്സിജൻ കിട്ടാത്തതിനെ തുടർന്ന് മരിച്ച കുട്ടികളുടെ എണ്ണം 105 ആയി.ഒൻപതുപേർ മരിച്ചതിൽ അഞ്ച് മരണങ്ങളും നവജാത ശിശുക്കളുടെ വാർഡിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് .ഇതിൽ രണ്ടുപേർ ജപ്പാൻ ജ്വരം ബാധിച്ചാണ് മരിച്ചത്.ശിശുരോഗ ചികിത്സ വാർഡിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടുപേരും മരിച്ചു.നവജാത ശിശുക്കൾ ഉൾപ്പെടെ ഇവിടെ ചികിത്സയിൽ കഴിയുന്ന ഭൂരിഭാഗം കുട്ടികളും ഗുരുതരവാസ്ഥയിലാണ് ഉള്ളത്. അതേസമയം ഗോരഖ്പൂർ ആശുപത്രിയിലുണ്ടായ ശിശു മരണങ്ങൾ സംബന്ധിച്ച് ആറാഴ്ചയ്ക്കകം സത്യവാഗ്മൂലം സമർപ്പിക്കാൻ യു.പി സർക്കാരിനോടും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്റ്റർ ജനറലിനോടും അലഹബാദ് ഹൈക്കോടതി നിർദേശിച്ചു.
ചണ്ഡീഗഡ്:ലൈംഗിക പീഡനത്തിനിരയായ പത്തു വയസ്സുകാരി പെൺകുഞ്ഞിന് ജന്മം നൽകി.ഓഗസ്റ്റ് പതിനേഴിന് സർക്കാർ ആശുപത്രിയിൽ സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്.2.2 കിലോ ഗ്രാം തൂക്കമുള്ള കുഞ്ഞിനെ നിയോനേറ്റൽ ഐസിയു വിൽ പ്രവേശിപ്പിച്ചു.കുഞ്ഞിന് ഭാരക്കുറവുള്ളത് കൊണ്ടാണ് ഐസിയു വിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. 32 ആഴ്ച വളർച്ചയെത്തിയ ഭ്രൂണത്തെ ഇല്ലായ്മ ചെയ്യാൻ പെൺകുട്ടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അബോർഷൻ മാതാവിന്റെയോ കുഞ്ഞിന്റെയോ ജീവന് ഭീഷണിയാകുമെന്നതിനാൽ അനുവദിക്കാനാകില്ലെന്ന് കോടതി വിധിച്ചിരുന്നു.അപകട സാധ്യത കൂടുതലുണ്ടായിരുന്ന ഗർഭധാരണമായിരുന്നിട്ടും സിസേറിയനിൽ പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെന്ന് ഡോക്റ്റർ പറഞ്ഞു.പെൺകുട്ടിയുടെ ചികിത്സ ചിലവുകൾ വഹിക്കുന്നത് സർക്കാരാണ്.