ജി​എ​സ്ടി റി​ട്ടേ​ണ്‍ ഫ​യ​ൽ ചെ​യ്യാ​നു​ള്ള അ​വ​സാ​ന തി​യ​തി നീ​ട്ടി

keralanews extended the last date for filing gst return
ന്യൂഡൽഹി: ജിഎസ്ടി റിട്ടേണ്‍ ഫയൽ ചെയ്യാനുള്ള അവസാന തിയതി സർക്കാർ നീട്ടി. ഈ മാസം 25 വരെയാണ് തിയതി നീട്ടിനൽകിയിരിക്കുന്നത്. റിട്ടേണുകൾ ഫയൽ ചെയ്യാനായി ആളുകൾ ഇടിച്ചുകയറിയതിനെ തുടർന്ന് ജിഎസ്ടിഎൻ പോർട്ടൽ തകരാറിലായതിനെ തുടർന്നാണ് തിയതി നീട്ടുന്നതെന്ന് ധനമന്ത്രാലയം അറിയിച്ചു.നേരത്തെ, ജൂലൈ മാസത്തിലെ ജിഎസ്ടി റിട്ടേണ്‍ ഫയൽ ചെയ്യേണ്ട അവസാന തിയതി ഞായറാഴ്ച(ഓഗസ്റ്റ് 20)യായിരുന്നു. എന്നാൽ വെബ്സൈറ്റ് തകർന്നതായി വിവിധ ഇടങ്ങളിൽനിന്നു പരാതി ഉയർന്നു. ഇതേതുടർന്നാണ് റിട്ടേണ്‍ ഫയൽ ചെയ്യാനുള്ള അവസരം അഞ്ചുദിവസംകൂടി നീട്ടിനൽകാൻ കേന്ദ്രം തീരുമാനിച്ചത്.കൂടാതെ, പ്രളയക്കെടുതി നേരിടുന്ന സംസ്ഥാനങ്ങളും ജമ്മു കാഷ്മീരും തിയതി നീട്ടണമെന്ന് ആവശ്യപ്പെട്ടതായും ധനമന്ത്രാലയത്തിന്‍റെ പ്രസ്താവനയിൽ പറയുന്നു.

യു.പി യിൽ ട്രെയിൻ പാളം തെറ്റി ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി

keralanews 23died in train accident in up

ഉത്തർപ്രദേശ്:ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ ട്രെയിന്‍ പാളം തെറ്റി മരിച്ചവരുടെ എണ്ണം 23 ആയി.10 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. നാനൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കലിംഗ – ഉദ്കല്‍ എക്സ്പ്രസാണ് പാളം തെറ്റിയത്. സംഭവത്തില്‍ റെയില്‍വേ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു.ഒഡിഷയിലെ പുരിയില്‍ നിന്ന് പുറപ്പെട്ട കലിംഗ – ഉദ്കല്‍ എക്സ്പ്രസാണ് മുസഫര്‍നഗറിന് 25 കിലോമീറ്റര്‍ അകലെ ഖട്ടവ്‌ലിയില്‍ പാളം തെറ്റിയത്. വൈകിട്ട് 5.50 നായിരുന്നു അപകടം. 10 ബോഗികളാണ് പാളം തെറ്റിയത്. 6 ബോഗികള്‍ പൂര്‍ണമായും പാളത്തില്‍ നിന്ന് തെന്നിമാറി. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയരാനുള്ള സാധ്യതയുണ്ട്.അപകടകാരണം വ്യക്തമായിട്ടില്ല. സ്ഥിതിഗതികള്‍ വിലയിരുത്തി വരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. സംഭവത്തില്‍ റെയില്‍വേ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് റെയില്‍വേമന്ത്രി സുരേഷ് പ്രഭു പറഞ്ഞു.

യു​പി​യി​ൽ ട്രെ​യി​ൻ പാ​ളം തെ​റ്റി അ​ഞ്ചു മ​ര​ണം

keralanews train derailed in up

ലക്നോ: ഉത്തർപ്രദേശിലെ മുസഫർനഗറിൽ ട്രെയിൻ പാളം തെറ്റി. പുരിയിൽനിന്നു ഹരിദ്വാർവഴി കലിംഗയ്ക്കു പോകുന്ന ഉത്കൽ എക്സ്പ്രസിന്‍റെ ആറു ബോഗികളാണ് പാളം തെറ്റിയത്. അഞ്ചുപേർ അപകടത്തിൽ മരച്ചതായാണ് പ്രാഥമിക വിവരം. 35 പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. അപകടം അട്ടിമറിയാണെന്ന് സംശയമുയർന്നതിനെ തുടർന്ന് തീവ്രവാദ വിരുദ്ധ സ്ക്വാഡ് സംഭവസ്ഥലത്തേക്കു തിരിച്ചു.മുസഫർനഗറിലെ കട്ടൗലിക്കുസമീപമായിരുന്നു അപകടം. ന്യൂഡൽഹിയിൽനിന്നു 100 കിലോമീറ്റർ മാത്രം അകലെയാണ് കട്ടൗലി. ജില്ലാ ഭരണകൂടം ഇവിടെ രക്ഷാപ്രവർത്തനം നടത്തിവരികയാണ്. ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളെ ഡൽഹിയിൽനിന്ന് അപകടമുണ്ടായ കട്ടൗലിയിലേക്ക് അയച്ചിട്ടുണ്ട്.

ഓക്സിജൻ ലഭിക്കാതെ ഡൽഹിയിലും നവജാതശിശു മരിച്ചു

keralanews newborn baby died in delhi with out getting oxygen

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗോരഖ്പുരിനു പിന്നാലെ ഡൽഹിയിലും പ്രാണവായു ലഭിക്കാതെ നവജാത ശിശു മരിച്ചു. റാവു ടുല രാം ആശുപത്രിയിൽ തിങ്കളാഴ്ച ജനിച്ച കുട്ടിയാണ് മരിച്ചത്. ജനിച്ചയുടനെ കുട്ടിക്ക് ശ്വാസതടസം നേരിട്ടിരുന്നു. ഇതേതുടർന്നു കുട്ടിക്കു ഓക്സിജൻ നൽകാൻ ഡോക്ടർ ആവശ്യപ്പെട്ടു. എന്നാൽ യഥാസമയം ഓക്സിജൻ നൽകാൻ അധികൃതർക്കു സാധിച്ചില്ലെന്നും ഇതേതുടർന്നാണ് കുട്ടി മരിച്ചതെന്നും മാതാപിതാക്കൾ പറഞ്ഞു.ആശുപത്രിയിൽ ആവശ്യത്തിനുള്ള ഓക്സിജൻ സിലിണ്ടറുകൾ ഇല്ലാത്തതുമൂലമാണ് കുട്ടി മരിക്കാൻ ഇടയായതെന്നും കുട്ടിയുടെ പിതാവ് ബ്രിജേഷ് കുമാർ സിംഗ് പറഞ്ഞു. ഇതിനെതിരെ ഡൽഹി പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐ.സി.ഐ.സി.ഐ ബാങ്ക് സേവിങ്സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് കുറച്ചു

keralanews icici bank cuts interest rates on savings bank accounts

ന്യൂഡൽഹി:പ്രമുഖ സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ബാങ്ക് സേവിങ്സ് ബാങ്ക് അക്കൗണ്ടുകളുടെ പലിശ നിരക്ക് കുറച്ചു.50 ലക്ഷം രൂപയിൽ കുറവുള്ള സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് ൦.5 ശതമാനമാണ് കുറച്ചത്.3.5 ശതമാനമായിരിക്കും 50 ലക്ഷം വരെയുള്ള സേവിങ്സ് അക്കൗണ്ട് നിക്ഷേപങ്ങൾക്ക് ഈടാക്കുന്ന പലിശ നിരക്ക്.എന്നാൽ 50 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 4 ശതമാനമായി തന്നെ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.എസ്ബിഐ ,എച്.ഡി.എഫ്.സി ബാങ്ക്,ബാങ്ക് ഓഫ് ബറോഡ,പഞ്ചാബ് നാഷണൽ ബാങ്ക്,ആക്സിസ് ബാങ്ക് എന്നിവയുൾപ്പെടെ മറ്റ് ബാങ്കുകളും അവരുടെ സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിൽ പലിശ നിരക്ക് പുതുക്കിയിട്ടുണ്ട്.

അമ്പതു രൂപയുടെ പുതിയ നോട്ടുകൾ വരുന്നു

keralanews rbi is going to release new 50rupees notes

മുംബൈ:അമ്പതു രൂപയുടെ പുതിയ നോട്ടുകൾ ഉടൻ വരുന്നു.ഗവർണർ ഊർജിത് പട്ടേലിന്റെ കയ്യൊപ്പോടു കൂടിയ നോട്ട് ഉടൻ പുറത്തിറക്കുമെന്ന് റിസേർവ് ബാങ്ക് അറിയിച്ചു.മഹാത്മാ ഗാന്ധി സീരീസിലുള്ള നോട്ടുകളാണ് പുറത്തിറക്കുക.66 എംഎം-135 എംഎം വലിപ്പത്തിലുള്ളതാണ് പുതിയ നോട്ടുകളെന്നും റിസേർവ് ബാങ്ക് ഓഫ്  ഇന്ത്യ അറിയിച്ചു. രാജ്യത്തിൻറെ സാംസ്ക്കാരിക പൈതൃകം വരച്ചു കാട്ടുന്ന ഹംപിയും രഥവും നോട്ടിന്റെ മറുഭാഗത്ത് ആലേഖനം ചെയ്തിട്ടുണ്ടാകും.ഫ്ലൂറസെന്റ് നീലയായിരിക്കും അടിസ്ഥാന നിറം.പുതിയ നോട്ട് വന്നാലും പഴയത് പ്രാബല്യത്തിലുണ്ടാകും.

സംസാരത്തിനിടെ കോൾ മുറിഞ്ഞാൽ കനത്ത പിഴ ഈടാക്കാനൊരുങ്ങി ട്രായ്

keralanews trai is going to charge fine for call droping

ന്യൂഡൽഹി: ഫോണ്‍ ചെയ്യുന്നതിനിടെ കോൾ മുറിഞ്ഞാൽ കനത്ത പിഴ ഈടാക്കാനൊരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്). പത്തുലക്ഷം രൂപവരെ പിഴ ഈടാക്കാവുന്ന തരത്തിലാണ് ട്രായ് മാർഗനിർദേശം നൽകിയിരിക്കുന്നത്. ഒക്ടോബർ ഒന്നുമുതൽ നിയമം പ്രാബല്യത്തിൽവരും.ഫോണ്‍വിളി മുറിയലിന്‍റെ സമയത്തിനനുസരിച്ചാണ് പിഴ ഈടാക്കുക. ഒരുലക്ഷം രൂപയാണ് ഏറ്റവും കുറഞ്ഞ പിഴയെന്ന് ഇകണോമിക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു. ദീർഘനേരം ഈ അവസ്ഥയാണെങ്കിൽ പിഴ തുക ഇരട്ടിയാവും. നേരത്തെ 50,000 രൂപ മാത്രമായിരുന്നു പിഴ.

ഗൊരഖ്പൂർ ദുരന്തം;ഒൻപത് കുട്ടികൾ കൂടി മരിച്ചു

Gorakhpur: Relatives carry a child at the Baba Raghav Das Medical College Hospital where over 60 children have died over the past one week, in Gorakhpur district on Monday. PTI Photo   (PTI8_14_2017_000148B)

ലഖ്‌നൗ:ഗോരഖ്പൂർ ആശുപത്രി ദുരന്തത്തിൽ ഒൻപതു കുട്ടികൾ കൂടി മരിച്ചു.ഇതോടെ ഓക്സിജൻ കിട്ടാത്തതിനെ തുടർന്ന് മരിച്ച കുട്ടികളുടെ എണ്ണം 105  ആയി.ഒൻപതുപേർ മരിച്ചതിൽ അഞ്ച് മരണങ്ങളും നവജാത ശിശുക്കളുടെ വാർഡിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് .ഇതിൽ രണ്ടുപേർ  ജപ്പാൻ ജ്വരം ബാധിച്ചാണ് മരിച്ചത്.ശിശുരോഗ ചികിത്സ വാർഡിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടുപേരും മരിച്ചു.നവജാത ശിശുക്കൾ ഉൾപ്പെടെ ഇവിടെ ചികിത്സയിൽ കഴിയുന്ന ഭൂരിഭാഗം കുട്ടികളും  ഗുരുതരവാസ്ഥയിലാണ് ഉള്ളത്. അതേസമയം ഗോരഖ്പൂർ ആശുപത്രിയിലുണ്ടായ ശിശു മരണങ്ങൾ സംബന്ധിച്ച് ആറാഴ്ചയ്ക്കകം സത്യവാഗ്മൂലം സമർപ്പിക്കാൻ യു.പി സർക്കാരിനോടും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്റ്റർ ജനറലിനോടും അലഹബാദ് ഹൈക്കോടതി നിർദേശിച്ചു.

ലൈംഗിക പീഡനത്തിനിരയായ പത്തു വയസ്സുകാരി പെൺകുഞ്ഞിന് ജന്മം നൽകി

keralanews 10year old girl gave birth to a baby girl

ചണ്ഡീഗഡ്:ലൈംഗിക പീഡനത്തിനിരയായ പത്തു വയസ്സുകാരി പെൺകുഞ്ഞിന് ജന്മം നൽകി.ഓഗസ്റ്റ് പതിനേഴിന് സർക്കാർ ആശുപത്രിയിൽ സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്.2.2 കിലോ ഗ്രാം തൂക്കമുള്ള കുഞ്ഞിനെ നിയോനേറ്റൽ ഐസിയു വിൽ പ്രവേശിപ്പിച്ചു.കുഞ്ഞിന് ഭാരക്കുറവുള്ളത് കൊണ്ടാണ് ഐസിയു വിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. 32 ആഴ്ച വളർച്ചയെത്തിയ ഭ്രൂണത്തെ ഇല്ലായ്മ ചെയ്യാൻ പെൺകുട്ടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അബോർഷൻ മാതാവിന്റെയോ കുഞ്ഞിന്റെയോ ജീവന് ഭീഷണിയാകുമെന്നതിനാൽ അനുവദിക്കാനാകില്ലെന്ന് കോടതി വിധിച്ചിരുന്നു.അപകട സാധ്യത കൂടുതലുണ്ടായിരുന്ന ഗർഭധാരണമായിരുന്നിട്ടും സിസേറിയനിൽ പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെന്ന് ഡോക്റ്റർ പറഞ്ഞു.പെൺകുട്ടിയുടെ ചികിത്സ ചിലവുകൾ വഹിക്കുന്നത് സർക്കാരാണ്.

ഗോരക്പൂർ ദു​ര​ന്തത്തി​ന് കാ​ര​ണം ഓ​ക്സി​ജ​ന്‍റെ അഭാവമെന്ന് ജില്ലാ മജിസ്‌ട്രേറ്റിന്റെ റിപ്പോർട്

keralanews gorakpoor hospital tragedy is due to lack of oxygen
ഗോരഖ്പുർ: ഉത്തർപ്രദേശിലെ ബാബാ രാഘവ് ദാസ് ആശുപത്രിയിൽ കുരുന്നുകൾ മരിച്ചത് ഓക്സിജന്‍റെ അഭാവം മൂലമെന്ന് ജില്ലാ മജിസ്ട്രേറ്റ് രാജീവ് റുട്ടേലയുടെ റിപ്പോർട്ട്. ‌ഓക്സിജൻ വിതരണം നിലച്ചതിന്‍റെ ഉത്തരവാദിത്തം പുഷ്പ സെയിൽസിനാണ്. അനസ്തേഷ്യ വിഭാഗം മേധാവി സതീഷ് കുമാർ, ആശുപത്രിയുടെ മുന്‍ പ്രിന്‍സിപ്പിൽ ഡോ. ആർ.കെ. മിശ്ര, ഓക്സിജൻ പർച്ചേസിംഗ് കമ്മിറ്റി പ്രസിഡന്‍റ് എന്നിവർ ഇക്കാര്യത്തിൽ കുറ്റക്കാരാണെന്നും റിപ്പോർട്ടിൽ പറയുന്നു.ഓക്‌സിജന്‍ വാങ്ങുന്നതും വീണ്ടും നിറയ്ക്കുന്നതും രേഖപ്പെടുത്തുന്ന ലോഗ് ബുക്കില്‍ തിരുത്തലുകള്‍ വരുത്തിയിട്ടുള്ളതായും ജില്ലാ ഭരണകൂടം കണ്ടെത്തി. സതീഷ് കുമാറും ഫാര്‍മസി മേധാവി ഗജന്‍ ജയ്‌സ്വാള്‍ ഓക്‌സിജന്‍ സിലണ്ടറിന്‍റെ ലഭ്യത പരിശോധിക്കാനോ ലോഗ് ബുക്കില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുകയോ ചെയ്തിരുന്നില്ലെന്നും റിപ്പോർട്ടിൽ പറ‍യുന്നു. ശിശുരോഗ വിദഗ്ധൻ ഡോ. കഫീൽ ഖാനും സംഭവത്തിന് തുല്യ ഉത്തരവാദിയാണെന്നും ജില്ലാ മജിസ്ട്രേറ്റ് ചൂണ്ടിക്കാട്ടി. ഓക്സിജൻ വിതരണത്തിൽ തടസം ഉണ്ടായില്ലെന്നാണ് സർക്കാർ നൽകിയ വിശദീകരണം. എന്നാൽ ഇക്കാര്യം തള്ളി കളയുന്നതാണ് ജില്ലാ മജിസ്ട്രേറ്റിന്‍റെ റിപ്പോർട്ട്.‌ജില്ലാ മജിസ്ട്രേറ്റിന്‍റെ റിപ്പോർട്ട് ലഭിച്ചതായി ചീഫ് സെക്രട്ടറി രാജീവ് കുമാർ സ്ഥിരീകരിച്ചു. അന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് 20ന് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും.