ഗൗരി ലങ്കേഷ് വധം: വിവരം നല്‍കുന്നവര്‍ക്ക് സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചു

keralanews gouri lankesh murder case govt announces reward for informers

ബെംഗളൂരു:മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്.എന്നാൽ സംഭവം നടന്ന് നാലു ദിവസം കഴിഞ്ഞിട്ടും കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടുപിടിക്കാൻ അന്വേഷണ സംഘത്തിന് സാധിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.അതേസമയം കൊലയാളിയെ കുറിച്ച് വിവരം നൽക്കുന്നവർക്ക് സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചു. പത്ത് ലക്ഷം രൂപയാണ് സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ലങ്കേഷ് വധക്കേസിൽ അന്വേഷണം ഊർജ്ജിതമാക്കാനും സർക്കാർ നിർദേശിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ ഇതുസംബന്ധിച്ച നിർദേശം പ്രത്യേക അന്വേഷണ സംഘത്തിനു നൽകി.കേസ് അന്വേഷണത്തിനു സർക്കാർ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. അന്വേഷണത്തിന് കൂടുതൽ ഉദ്യോഗസ്ഥരെ സംഘത്തിൽ ഉൾപ്പെടുത്തുമെന്നും ആഭ്യന്തരമന്ത്രി രാമലുംഗ റെഡ്ഡി പറഞ്ഞു.

കോയമ്പത്തൂരിന് സമീപം ബസ് സ്റ്റാന്‍ഡ് കെട്ടിടം തകര്‍ന്ന് വീണ് ഒമ്പത് മരണം

keralanews nine killed as busstand roof collapses near coimbatore

കോയമ്പത്തൂര്‍: സോമന്നൂരില്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടം തകര്‍ന്ന് വീണ് ഒമ്പത് പേര്‍ മരിച്ചു. ഇന്നുച്ചയോടെയാണ് അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല10 പേരെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തി. നിരവധിപ്പേർ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയം. രക്ഷാപ്രവർത്തനം തുടരുകയാണ്.ബസു കാത്തു നിന്നവരാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയാണ് അപകട കാരണമെന്ന് കരുതുന്നു. കുറച്ചു ദിവസങ്ങളായി ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന്റെ മേല്‍ക്കൂര ചോരുന്നുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു

അക്രമം നടത്താന്‍ ഗുര്‍മീത് നല്‍കിയത് അഞ്ച് കോടി

keralanews gurmeet spent 5crore to fuel violence
പഞ്ചകുള:ബലാത്സംഗക്കേസില്‍ ജയിലിലായ ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സ‌ിങ്ങിനെതിരെയുള്ള വിധി വരുന്നതിന് മുന്നെ അക്രമം നടത്താന്‍ അനുയായികള്‍ക്ക് ഗുര്‍മീത് അഞ്ച് കോടി രൂപ നല്‍കിയെന്ന് അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍.ദെയ്‌ര സച്ചയുടെ പഞ്ചകുള വിഭാഗം തലവന്‍ ചംകൗര്‍ സിങ് ആണ് പണം സ്വീകരിച്ചതും അത് ആവശ്യാനുസരണം അണികള്‍ക്ക് വിതരണം ചെയ്തതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.ഹൈക്കോടതി നിര്‍ദേശ പ്രകാരം ചംകൗര്‍ സിങിനെതിരെ ഓഗസ്ത് 28 ന് രാജ്യദ്രോഹ കുറ്റം ചുമത്തിയിട്ടുണ്ടെങ്കിലും ഇയാള്‍ കൂടുംബസമേതം ഒളിവില്‍ കഴിയുകയുമാണ്. പഞ്ചകുളയ്ക്ക് പുറമെ കലാപമുണ്ടാക്കാനായി പഞ്ചാബിലെ പല സ്ഥലങ്ങളിലും ദെയ്‌ര സച്ച പ്രവര്‍ത്തകര്‍ക്കായി ഗുര്‍മീത് പണമൊഴുക്ക് നടത്തിയെന്നും പറയുന്നു.ഇതിന് പുറമെ കലാപത്തിനിടെ ജീവന്‍ നഷ്ടപ്പെട്ടാല്‍ നഷ്ടപരിഹാരം നല്‍കുമെന്ന വാഗ്ദാനം നടത്തിയതായും വെളിപ്പെടുത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ ചംകൗറിന്റെ അറസ്റ്റിനോടെ വെളിപ്പെടുമെന്നും ഇയാളെ പിടികൂടാനായി അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും ഹരിയാന ഡിജിപി ബി.എസ് സന്ധു പറഞ്ഞു.അക്രമത്തില്‍ 31 പേര്‍ക്ക് ജിവന്‍ നഷ്ടപ്പെടുകയും തീവണ്ടിയടക്കം തീവെച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു.

സുഹൃത്തായ യുവതിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി മൃതദേഹം സ്യുട്ട്കെയ്‌സിലാക്കി ഉപേക്ഷിച്ചു

keralanews girl raped by her friends and leave her dead body in a suitcase

നാഗ്പുർ: മഹാരാഷ്ട്രയിൽ പോലീസുകാരന്‍റെ മകളെ സുഹൃത്തുക്കൾ ചേർന്ന് ക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തി. കഴിഞ്ഞ തിങ്കളാഴ്ച അംബർനാഥിലായിരുന്നു സംഭവം. നാഗ്പുർ സ്വദേശിയായ എഎസ്ഐയുടെ മകളും സോഫ്റ്റ്‌വെയർ എൻജീനിയറുമായ യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്തും നാഗ്പുർ സ്വദേശിയുമായ നിഖിലേഷ് പാട്ടിൽ, ഇയാളുടെ സുഹൃത്ത് അക്ഷയ് എന്നിവർ അറസ്റ്റിലായി.തിങ്കളാഴ്ച നിഖിലേഷ്, നിലേഷ് എന്ന സുഹൃത്തുമായി യുവതിയെ സന്ദർശിക്കാനെത്തി. നിലേഷിന്‍റെ കാറിലാണ് ഇരുവരും എത്തിയത്. പിന്നീട് യുവതിയുമായി അംബർ‌നാഥിൽ ഇവരുടെ മറ്റൊരു സഹൃത്തായ അക്ഷയ്യുടെ താമസസ്ഥലത്തെത്തി. ഇവിടെവച്ച് നിഖിലേഷും അക്ഷയും യുവതിയെ മാനഭംഗപ്പെടുത്തി. ക്രൂര മാനഭംഗത്തിന് ഇരയായ യുവതി സംഭവം പോലീസിൽ അറിയിക്കുമെന്ന് പറഞ്ഞു. ഇതോടെ ഭയന്ന പ്രതികൾ‌ യുവതിയെ കൊലപ്പെടുത്തുക‍യായിരുന്നു. ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്. മൃതദേഹം ബാഗിലാക്കി വഴിയരികിൽ ഉപേക്ഷിക്കുകയും ചെയ്തു. കെട്ടിടത്തിന്‍റെ മുകൾ നിലയിലായിരുന്നു പീഡനവും കൊലപാതകവും നടന്നത്. താഴത്തെ നിലയിൽ നിന്നിരുന്ന നിലേഷ് സംഭവം അറിഞ്ഞിരുന്നില്ല. മൃതദേഹം ഉപേക്ഷിക്കാൻ കൊണ്ടുപോകുമ്പോൾ സുഹൃത്തുക്കളുടെ അസാധാരണ പെരുമാറ്റം കണ്ട് സംശ‍യം തോന്നി കാര്യം തിരക്കുമ്പോഴാണ് ഇരുവരും ക്രൂരകൃത്യത്തിന്‍റെ ചുരുൾ നിവർത്തിയത്.മൃതദേഹം ഉപേക്ഷിച്ചതിനു ശേഷം ഒളിവിൽപോകാനായിരുന്നു പ്രതികളുടെ പദ്ധതി. എന്നാൽ ഒളിവിൽപോയാലും പോലീസ് പിടികൂടുമെന്ന് നിലേഷ് ഇവരെ ബോധ്യപ്പെടുത്തിയതോടെ മൂന്നു പേരും അടുത്ത പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിക്കുകയായിരുന്നു. പുനെ- ബംഗളൂരു റൂട്ടിൽ ഖൊലാപുരിൽ മൃതദേഹം ഉപേക്ഷിച്ചതായി പ്രതികൾ പോലീസിനോട് പറഞ്ഞു.

മുംബൈ സ്ഫോടനകേസ്;രണ്ടുപേർക്ക് വധശിക്ഷ

keralanews mumbai blast case two sentenced to death

മുംബൈ: 1993ലെ മുംബൈ സ്ഫോടന കേസിൽ താഹിർ മെർച്ചന്‍റ്, ഫിറോസ് ഖാൻ എന്നിവർക്കു വധശിക്ഷ. പ്രത്യേക ടാഡ കോടതിയുടേതാണു വിധി. അധോലോക നായകൻ അബു സലിം, കരിമുള്ള ഖാൻ എന്നിവരെ കോടതി ജീവപര്യന്തം തടവിനു വിധിച്ചു. ഇരുവർക്കും രണ്ടു ലക്ഷം രൂപ പിഴ വിധിച്ചിട്ടുണ്ട്. റിയാസ് സിദ്ദിഖിക്ക് പത്തു വർഷം തടവാണു വിധിച്ചിട്ടുള്ളത്.കേസിൽ അബുസലിം അടക്കം ആറുപേർ കുറ്റക്കാരാണെന്ന് പ്രത്യേക ടാഡ കോടതി കണ്ടെത്തിയിരുന്നു. 257 പേരുടെ മരണത്തിനും 713 പേരുടെ പരിക്കിനും ഇടയാക്കിയ സ്ഫോടന പരമ്പര ഉണ്ടായി 24 വർഷങ്ങൾക്കുശേഷമാണ് വിധി.ഗൂഢാലോചന, കൊലപാതകം, ഭീകരപ്രവർത്തനം എന്നിവയാണു പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. കനത്ത സുരക്ഷയിലാണ് കോടതി വിധി പ്രസ്താവം നടത്തുന്നത്. 1993 മാർച്ച് 12ന് നടന്ന സ്ഫോടനം, 1992 ഡിസംബർ ആറിന് അയോധ്യയിലെ ബാബ്റി മസ്ജിദ് തകർത്തതിനു പിന്നാലെയുണ്ടായ വർഗീയ കലാപത്തിന് പ്രതികാരമായാണ് നടത്തിയതെന്ന് സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സ്ഫോടനത്തിന്‍റെ മുഖ്യസൂത്രധാരനായ യാക്കൂബ് മേമനെ രണ്ടുവർഷം മുന്പു തൂക്കിലേറ്റി.കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്ന അബ്ദുൽ ക്വയൂമിനെ തെളിവുകളുടെ അഭാവത്തിൽ കോടതി കുറ്റവിമുക്തനാക്കി. രണ്ടു ഘട്ടമായി നടത്തിയ കേസിന്‍റെ വിചാരണയുടെ ആദ്യഘട്ടത്തിൽ 100 പേരെ ശിക്ഷിച്ചിരുന്നു.

ഗൗരി ലങ്കേഷ് വധം;അന്വേഷണം ഇന്റെലിജൻസ് ഐജിക്ക്‌

keralanews gouri lankesh murder intelligence ig will investigate

ബെംഗളൂരു:മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം ഇന്റെലിജൻസ് ഐജി ബി.കെ സിംഗിന്റെ നേതൃത്വത്തിൽ അന്വേഷിക്കും.ഗൗരി ലങ്കേഷ് സമൂഹമാധ്യമങ്ങളിലൂടെ നേരിട്ട ഭീഷണികളെ കുറിച്ചും നക്സലൈറ്റുകൾക്കിടയിലെ പ്രവർത്തനം വിരോധത്തിന് കാരണമായോ എന്നും അന്വേഷണ സംഘം പരിശോധിക്കും.പ്രതികൾ നേരത്തെയും വീടിനു മുൻപിൽ എത്തിയിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പോലീസ്.പരിശോധനയ്ക്കയച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നും കൂടുതൽ തെളിവുകൾ ലഭിക്കും എന്ന പ്രതീക്ഷയും പോലീസിനുണ്ട്.ഗൗരി പതിവായി സഞ്ചരിക്കുന്ന ബസവനഗുഡി മുതൽ രാജേശ്വരി നഗർ വരെയുള്ള ഭാഗത്തെ പരമാവധി സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കും.ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ എഴുതിയതിന് സമൂഹ മാധ്യമങ്ങളിൽ കൂടി ഗൗരിക്കുനേരെ ഭീഷണി ഉയർന്നിരുന്നു.ഇത് ഗൗരി ലങ്കേഷിനോടുള്ള പകയ്ക്ക് കാരണമായോ എന്നും അന്വേഷിക്കും.

സോണിയ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ കാണാതായി

keralanews soniya gandhis security staff is missing

ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിലെ കമാൻഡർ രാകേഷ് കുമാറിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായി.സോണിയയുടെ 10 ജൻപഥ് വസതിയുടെ സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന രാകേഷ് (31)നെയാണ് കാണാതായത്. രാകേഷിനെ കാണാതായതിനെ തുടർന്നു തുഗ്ലക്ക് പോലീസ് ഇയാൾക്കു വേണ്ടിയുള്ള തിരച്ചിൽ  ആരംഭിച്ചിരുന്നു. എന്നാൽ ഇതുവരെ ഇയാളെ കണ്ടെത്താനായില്ല.സംഭവത്തെ തുടർന്നു രാകേഷിന്‍റെ അച്ഛൻ ഡൽഹി പോലീസിനും പരാതി നൽകി. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സമയത്തല്ല രാകേഷിനെ കാണാതായത്. ദ്വാരകയിൽ ഒരു ഫ്ളാറ്റിൽ കുടുംബത്തോടോപ്പം വാടകയ്ക്കാണ് രാകേഷ് താമസിച്ചിരുന്നത്. സെപ്റ്റംബർ ഒന്നിന് രാകേഷ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതായും അന്ന് ചില സുഹൃത്തുകളുമായി രാകേഷ് കൂടിക്കാഴ്ച നടത്തിയതായും പോലീസിനു വിവരങ്ങൾ ലഭിച്ചു. സെപ്റ്റംബർ ഒന്നിന് രാവിലെ അദ്ദേഹം സോണിയയുടെ വസതിയിൽനിന്നു പുറത്തു പോയതായും പോലീസ് പറഞ്ഞു.രാകേഷിന്റെ മൊബൈൽ ഫോണും സർവീസ് റിവോൾവറും താമസസ്ഥലത്ത് ഉപേക്ഷിച്ചിട്ടാണ് പോയിരിക്കുന്നത്. ഇതിനാൽ പോലീസിനോ ബന്ധുക്കൾക്കോ ഇതുവരെ ഇയാളുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. സോണിയയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ കാണാതായ സംഭവം അതീവ ഗൗരവത്തോടെയാണ് പരിഗണിക്കുന്നതെന്നും ഇയാൾക്കു വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയെന്നും ഡൽഹി പോലീസ് പറഞ്ഞു.

ഗൗരി ലങ്കേഷ് വധം;പ്രതികളിലൊരാളുടെ ദൃശ്യങ്ങൾ ലഭിച്ചു

keralanews gouri lankesh murder the picture of one of the accused received

ബെംഗളൂരു:പ്രമുഖ മാധ്യമ പ്രവർത്തക ഗൗരിലങ്കേഷ് വെടിയേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്.വെടിയുതിർത്ത പ്രതികളിലൊരാളുടെ സിസിടിവി ദൃശ്യം ലഭിച്ചുവെന്ന് സൂചന.ഹെൽമെറ്റും ബാഗും ധരിച്ച യുവാവിന്റെ ദൃശ്യമാണ് സിസിടിവിയിലുള്ളത്.ബസവനഗുഡി മുതൽ ഇയാൾ ഗൗരി ലങ്കേഷിനെ പിന്തുടർന്നിരുന്നുവെന്നു പോലീസ്‌വൃത്തങ്ങൾ സൂചിപ്പിച്ചു.ഗൗരിലങ്കേഷ് വധക്കേസിൽ പ്രതികളെ ഉടൻ പിടിക്കൂടുമെന്നു കർണാടക ഗതാഗത മന്ത്രി എച്.എം രേവണ്ണ പറഞ്ഞിരുന്നു.പോലീസ് അന്വേഷണം തൃപ്തികരമായ നിലയിലാണെന്നും രേവണ്ണ അറിയിച്ചു.

മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചു

keralanews senior media activist gouri lankesh was shot dead

ബെംഗളൂരു:മുതിർന്ന മാധ്യമ പ്രവത്തകയും ലങ്കേഷ് പത്രിക എഡിറ്ററുമായ ഗൗരി ലങ്കേഷ്(55) ബെംഗളൂരുവിലെ വസതിയിൽ വെടിയേറ്റ് മരിച്ചു.ഇന്നലെ രാത്രി എട്ടുമണിയോടെ രാജരാജേശ്വരി നഗർ ഐഡിയൽ ലെ ഔട്ടിലെ വീട്ടിലെത്തിയ നാലംഗ സംഘം വെടിയുതിർക്കുകയായിരുന്നു.സ്വകാര്യ ചാനലിലെ പരിപാടി കഴിഞ്ഞ് വീട്ടിലെത്തിയ ഗൗരി ഗേറ്റ് തുറക്കുന്നതിനിടയിൽ അക്രമികൾ വെടിയുതിർക്കുകയായിരുന്നുവെന്നു സൂചനയുണ്ട്. ഏഴു റൌണ്ട് വെടിയുതിർത്തത്തിൽ മൂന്നെണ്ണം ശരീരത്തിൽ തുളച്ചു കയറി. വീടിന്റെ വാതിലിനു മുൻപിൽ തളർന്നു വീണ ഗൗരി സംഭവസ്ഥലത്തു തന്നെ മരിച്ചു.

മന്ത്രിസഭാ പുനഃസംഘടന;നിര്‍മല സീതാരാമന്‍ പ്രതിരോധമന്ത്രി, കണ്ണന്താനത്തിന് ടൂറിസം

keralanews cabinet reshuffle nirmala sitaraman minister of defence kannathanam tourism

ന്യൂഡൽഹി:ഒന്‍പത് പുതുമുഖങ്ങളെ കൂടി ഉള്‍പ്പെടുത്തി കേന്ദ്ര മന്ത്രിസഭ പുനസംഘടിപ്പിച്ചു. നിര്‍മല സീതാരാമനടക്കം നാലു മന്ത്രിമാരെ ക്യാബിനറ്റ് മന്ത്രിമാരായും ഉയര്‍ത്തി. അല്‍ഫോണ്‍സ് കണ്ണന്താനം മോദി മന്ത്രിസഭയിലെ കേരളത്തില്‍ നിന്നുള്ള ആദ്യ പ്രതിനിധിയായി. നിര്‍മല സീതാരാമന് പ്രതിരോധ വകുപ്പാണ് നല്‍കിയിരിക്കുന്നത്. ഇന്ധിരാ ഗാന്ധിക്ക് ശേഷം പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്യുന്ന ആദ്യ വനിതാ മന്ത്രി കൂടിയാവുകയാണ് നിര്‍മല സീതാരാമന്‍.സഹമന്ത്രിമാരില്‍ അവസാനക്കാരനായാണ് നിലവില്‍ പാരലമെന്റ് അംഗമല്ലാത്ത അല്‍ഫോണ്‍സ് കണ്ണന്താനം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മോദി സര്‍ക്കാരിലെ കേരളത്തില്‍ നിന്നുള്ള ആദ്യകേന്ദ്രമന്ത്രിയായി അപ്രതീക്ഷിതമായാണ് കണ്ണന്താനത്തിന്റെ കടന്ന് വരവ്. രാവിലെ പത്തരയോടെ ആരംഭിച്ച ചടങ്ങില്‍ ക്യാബിനറ്റ് മന്ത്രിമാരായി സ്ഥാനകയറ്റം ലഭിച്ചവരാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ധര്‍മേന്ദ്ര പ്രധാന്‍ (നൈപുണ്യ വികസനം), പിയൂഷ് ഗോയല്‍ (റെയില്‍വേ), നിര്‍മല സീതാരാമന്‍ (പ്രതിരോധം), മുക്താര്‍ അബ്ബാസ് നഖ്‍വി എന്നിവരാണ് പുതിയ ക്യാബിനറ്റ് മന്ത്രിമാര്‍.തുടര്‍ന്ന് പുതുമുഖങ്ങളായി 9 സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ശിവ പ്രതാപ് ശുക്ല (ധനകാര്യം), അശ്വിനി കുമാര്‍ ചബേ(ആരോഗ്യം, കുടുംബക്ഷേമം), വീരേന്ദ്രകുമാര്‍, അനന്ത്കുമാര്‍ ഹെഗഡെ, രാജ് കുമാര്‍ സിങ്, ഹര്‍ദീപ് സിങ് പൂരി, ഗജേന്ദ്ര സിങ് ശെഖാവത്ത് (കൃഷി), സത്യപാല്‍ സിങ്(മനുഷ്യവിഭവശേഷി) എന്നിവരാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പുറമെ മന്ത്രിമാരായി ചുമതലയേറ്റത്.