തക്കാളിക്ക് വിലയിടിയുന്നു;വിളവെടുപ്പ് കൂലിപോലും കിട്ടുന്നില്ല

keralanews the price of tomato has been reduced

മറയൂർ:തക്കാളിക്ക് വിലയിടിയുന്നു.അതിർത്തിക്കപ്പുറം തക്കാളിയുടെ വില രണ്ടു രൂപയിലേക്ക് താഴ്ന്നു.ബുധനാഴ്ച ഉടുമലൈ ചന്തയിൽ 14 കിലോയുടെ ഒരു തക്കാളിപ്പെട്ടിക്ക് 30 രൂപ മാത്രമാണ് കർഷകന് ലഭിച്ചത്.ഇതോടെ കർഷകർ തക്കാളി വിളവെടുക്കാതെ കൃഷിയിടങ്ങളിൽ തന്നെ ഉപേക്ഷിക്കുകയാണ്. തക്കാളിയുടെ വിളവെടുപ്പ് കൂലിയും ചന്തയിൽ എത്തിക്കാനുള്ള കൂലിയും കർഷകർക്ക് ലഭിക്കുന്നില്ല.ചന്തയിലെത്തിക്കുന്നതിന് ഒരു പെട്ടിക്ക് 10 രൂപ മുതൽ 20 രൂപ വരെ ചിലവ് വരും.ഉടുമലൈ,പഴനി മേഖലകളിലുള്ള നിരവധി ഗ്രാമങ്ങളിൽ ആയിരത്തിലധികം ഹെക്റ്ററുകളിലാണ് തക്കാളി കൃഷി ചെയ്യുന്നത്.മറ്റു പല മേഖലകളിലും തക്കാളി ഉത്പാദനം കൂടിയതും മറ്റു പ്രദേശങ്ങളിൽ നിന്നും വ്യാപാരികൾ എത്താതിരുന്നതും വിലകുറയാൻ കാരണമായതായി കർഷകർ പറയുന്നു.എന്നാൽ അതിർത്തിക്കിപ്പുറം  തക്കാളിയെത്തുമ്പോൾ ഉപഭോക്താക്കളിൽ നിന്നും കിലോക്ക് 10 മുതൽ 15 രൂപവരെയാണ് ഈടാക്കുന്നത്.

സംസ്ഥാനത്ത് വിപണിയിലുള്ള 21 ബ്രാൻഡ് വെളിച്ചെണ്ണകളിൽ മായം കണ്ടെത്തി

keralanews 21brands of coconut oil in the state found adultarated

കൊച്ചി:സംസ്ഥാനത്ത് വിപണിയിലുള്ള 21 ബ്രാൻഡ് വെളിച്ചെണ്ണകളിൽ മായം കണ്ടെത്തി. കൊച്ചിൻ ഓയിൽ മെർച്ചന്റ്സ് അസോസിയേഷൻ അംഗീകൃത ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് വിപണിയിലുള്ള 31 ബ്രാൻഡുകളിൽ 21 എണ്ണത്തിലും മായം കലർന്നതായി കണ്ടെത്തിയത്.സാധാരണ വെളിച്ചെണ്ണയിൽ ഫ്രീ ഫാറ്റി ആസിഡ്(എഫ്.എഫ്.എ ) മൂന്നിൽ താഴെയും അയഡിൻ വാല്യൂ 7.5 നും 10 നും ഇടയിലുമാണ് വേണ്ടത്.എന്നാൽ പരിശോധനയിൽ മായം കണ്ടെത്തിയ  വെളിച്ചെണ്ണകളിൽ പലതിലും അയഡിൽ വാല്യൂ 50 ഇൽ കൂടുതലും എഫ്.എഫ്.എ ൧൦ 10 ഇൽ കൂടുതലുമാണ്.പരിശോധന റിപ്പോർട്ടുകളും കമ്പനികളെ കുറിച്ചുള്ള വിവരങ്ങളും എറണാകുളം അസി.ഫുഡ് സേഫ്റ്റി കമ്മീഷണർക്ക് നൽകിയതായി അസോസിയേഷൻ സെക്രെട്ടറി പോൾ ആന്റണി പറഞ്ഞു.ആദ്യഘത്തിൽ അസോസിയേഷന്റെ ലാബിൽ പരിശോധിച്ച ഇരുപതോളം ബ്രാൻഡുകളിൽ പതിനേഴെണ്ണത്തിലും മായം കലർന്നതായി കണ്ടെത്തിയതിനെ തുടർന്ന് അസോസിയേഷൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.ഇതിനെ തുടർന്ന് ഒരുമാസത്തിനകം നടപടിയെടുക്കണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണറോട് കോടതി നിർദേശിച്ചിരുന്നു.ജനുവരി മൂന്നിന്റെ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വെളിച്ചെണ്ണ പരിശോധനക്കയച്ചത്.

സപ്ലൈക്കോയിലൂടെ വിതരണം ചെയ്യുന്ന മട്ട അരിയിൽ മായം കലർന്നതായി ആരോപണം

keralanews the brown rice distributed through supplyco is mixed with poisonous substances

മലപ്പുറം:സപ്ലൈക്കോയിലൂടെ വിതരണം ചെയ്യുന്ന മട്ട അരിയിൽ മായം കലർന്നതായി ആരോപണം.സാധാരണ അരിയിൽ റെഡ് ഓക്‌സൈഡ് പോലുള്ള മാരക വിഷപദാർത്ഥങ്ങൾ പൂശിയാണ് മട്ട അരിയാക്കുന്നതെന്നാണ് ആരോപണം.കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിൽ വിതരണം ചെയ്ത അരി ഇത്തരത്തിലുള്ളതാണെന്ന് ആന്റി ബ്ലേഡ് ആക്ഷൻ ഫോറം ഭാരവാഹികൾ തെളിവ് സഹിതം ചൂണ്ടിക്കാട്ടി.മട്ട എന്നപേരിൽ പൊതുവിതരണ കേന്ദ്രങ്ങളിലും മാവേലി സ്റ്റോറുകളിലും കളർ മുക്കിയ മോശം അരിയാണ് വിതരണം ചെയ്യുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരള സർക്കാർ കർഷകരിൽ നിന്നും സംഭരിക്കുന്ന നെല്ലടക്കം മറിച്ചു വിറ്റാണ് ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.സർക്കാർ സ്വകാര്യ മില്ലുടമകളെ ഏൽപ്പിക്കുന്ന നെല്ല് മില്ലുടമകൾ വൻവിലയ്ക്ക് സ്വകാര്യ മൊത്തക്കച്ചവടക്കാർക്ക് മറിച്ച് വിൽക്കുകയാണ്.തുടർന്ന് അന്യസംസ്ഥാനങ്ങളിൽ നിന്നും സംഭരിക്കുന്ന ഗുണനിലവാരം കുറഞ്ഞ അരി കളർ മുക്കി മട്ട അരി എന്ന വ്യാജേന സപ്പ്ളൈക്കോയ്ക്ക് തിരിച്ചു നൽകുകയുമാണ് ചെയ്യുന്നത്. മാരക വിഷപദാർത്ഥങ്ങൾ അടങ്ങിയ ഈ അരി കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിനാൽ ഇവയുടെ വിൽപ്പന തടയണമെന്നും സപ്പ്ളൈക്കോ ഗോഡൗണുകളിൽ അവശേഷിക്കുന്ന അരി പിടിച്ചെടുക്കണമെന്നും ആന്റി ബ്ലെയ്‌ഡ്‌ ആക്ഷൻ ഫോറം മലപ്പുറം സെക്രെട്ടറി പി.അബ്ദു ആവശ്യപ്പെട്ടു.

ലോകത്തിലെ ഏറ്റവും നീളം കൂടിയ സാലഡ് കണ്ണൂരിൽ തയ്യാറാക്കുന്നു

keralanews the longest salad in the world is prepared in kannur

കണ്ണൂർ:ലോകത്തിലെ ഏറ്റവും നീളം കൂടിയ സാലഡ് കണ്ണൂരിൽ തയ്യാറാക്കുന്നു.യൂണിവേഴ്‌സല്‍ വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമാക്കി റഷീദ് കളിനനറി ആര്‍ട്ട് മാസ്റ്റര്‍ ഷെഫ് റഷീദ് മുഹമ്മദിന്‍റെ നേതൃത്വത്തില്‍ പത്തോളം ഷെഫുമാരും നിര്‍മലഗിരി കോളജ് ഹോം സയൻസ് വിഭാഗം വിദ്യാര്‍ഥിനികളും എംആര്‍വിഎച്ച്എസ്എസ് പടന്നസ്‌കൂളിലെ ഫുഡ് ആൻഡ് റസ്റ്റോറന്‍റ് വിദ്യാര്‍ഥികളും അടങ്ങുന്ന 160 പേരാണ് “എക്‌സ്പ്രസോ’ എന്ന പേരിലുള്ള സാലഡ് തയ്യാറാക്കുക.27ന് രാവിലെ 9.30 മുതല്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ 900 കിലോയോളം പച്ചക്കറികളും പഴങ്ങളും ഉപയോഗിച്ചു ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രാവര്‍ത്തികമാക്കി നാലര മണിക്കൂര്‍കൊണ്ടു 9.5 ഇഞ്ച് വീതിയില്‍ 1200 ഓളം അടി നീളമുള്ള സലാഡാണു തയാറാക്കുന്നത്.ഭക്ഷണത്തിലെ സീറോ വേസ്റ്റ് എന്ന തത്വം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും വെജിറ്റബിള്‍ സാലഡിന്‍റെ പ്രാധാന്യം യുവതലമുറകളിലേക്കു പകര്‍ന്നുനല്‍കുന്നതിനും കൂടിയാണ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിക്കുന്നത്.രാവിലെ 9.30 ന് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറം ഏഷ്യന്‍ ജൂറി ഗിന്നസ് സത്താര്‍ ആദൂര്‍ മുഖ്യാതിഥി ആയിരിക്കും.കേരളത്തിലെ സോഷ്യല്‍ സര്‍വീസ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം യുവസംരംഭകരുടെ കൂട്ടായ്മയായ ഗ്രീന്‍ സോഴ്‌സ് കണ്‍സോര്‍ഷ്യമാണു ജില്ലയില്‍ ആദ്യമായി ഇത്തരത്തിലൊരു പരിപാടി നടത്തുന്നത്.

സംസ്ഥാനത്ത് നാല് ബ്രാൻഡുകളിലുള്ള വെളിച്ചെണ്ണയ്ക്ക് നിരോധനം ഏർപ്പെടുത്തി

keralanews banned coconut oil in four brands

കൊച്ചി:സംസ്ഥാനത്ത് നാല് ബ്രാൻഡുകളിലുള്ള വെളിച്ചെണ്ണയ്ക്ക് നിരോധനം ഏർപ്പെടുത്തി. എറണാകുളം ഫുഡ് ആൻഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണറുടേതാണ് ഉത്തരവ്.കേര ഫൈൻ കോക്കനട്ട് ഓയിൽ,കേര പ്യൂവർ ഗോൾഡ്,അഗ്രോ കോക്കനട്ട് ഓയിൽ,കുക്സ് പ്രൈഡ് കോക്കനട്ട് ഓയിൽ എന്നീ നാലു ബ്രാൻഡുകൾക്കാണ് വിൽപ്പന നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. വെളിച്ചെണ്ണയുടെ പരിശോധനാഫലം വിലയിരുത്തിയ ശേഷം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് ആക്ട്-2006 സെക്ഷൻ 36(3)(ബി) പ്രകാരം പൊതുജനാരോഗ്യം കണക്കിലെടുത്താണ് നിരോധനമെന്ന് അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.

ലാക്റ്റലിസിന്‍റെ പാല്‍പ്പൊടിയില്‍ അപകടകരമായ ബാക്ടീരിയയുടെ സാന്നിധ്യം;83 രാജ്യങ്ങളില്‍ നിന്ന് പിന്‍വലിച്ചു

keralanews dangerous bacteria present in lactalis milk powder withdrawn from 83 countries

പാരീസ്:ലോകത്തിലെ ഏറ്റവും വലിയ പാലുല്‍പ്പന്ന കമ്പനികളിലൊന്നായ ലാക്റ്റലിസിന്‍റെ പാല്‍പ്പൊടിയില്‍ ഭക്ഷ്യ വിഷബാധക്ക് കാരണമാകുന്ന ബാക്ടീരിയ കണ്ടെത്തിയതിനെ തുടർന്ന് പാല്‍പ്പൊടി 83 രാജ്യങ്ങളില്‍ നിന്ന് പിന്‍വലിച്ചു.  കമ്പനിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഫ്രാന്‍സ് വ്യക്തമാക്കി.വിവിധ രാജ്യങ്ങളില്‍ നിന്ന് 120 ലക്ഷം പാക്കറ്റ് പാല്‍പ്പൊടിയാണ് ഫ്രഞ്ച് കമ്പനി പിന്‍വലിച്ചത്.‍ഭക്ഷ്യ വിഷബാധക്ക് കാരണമാകുന്ന സാല്‍മനെല ബാക്ടീരിയയുടെ സാന്നിധ്യം പാല്‍പ്പൊടിയില്‍ കണ്ടെത്തിയതായി കമ്പനി സിഇഒ ഇമ്മാനുവല്‍ ബെസ്നീര്‍ സ്ഥിരീകരിച്ചു. ഫ്രാന്‍സിലെ പ്ലാന്‍റിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് വൈറസ് ബാധക്ക് കാരണമെന്നാണ് കമ്പനിയുടെ വിശദീകരണം. പാല്‍പ്പൊടി കഴിച്ച കുട്ടികള്‍ക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കമ്പനിക്കെതിരെ പരാതി നല്‍കിയിരുന്നു.പാല്‍‌പ്പൊടിയില്‍ നിന്ന് വിഷബാധയേറ്റവുടെ കുടുംമ്പത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.വര്‍ഷത്തില്‍ 21 ബില്യണ്‍ വിറ്റുവരവുള്ള കമ്പനിയാണ് ലാക്റ്റലിസ്.ഏഷ്യ, യൂറോപ്പ്, ലാറ്റിനമേരിക്ക, ആഫ്രിക്ക മേഖലകളില്‍ നിന്നാണ് ഉല്‍പ്പന്നം പിന്‍വലിച്ചത്.

പച്ചക്കറികൾക്ക് വിൽപ്പന വില നിശ്ചയിക്കണമെന്ന് കർഷക സംഘടന

keralanews the farmers organisation wants to fix sales price for vegetables

ന്യൂഡൽഹി:പച്ചക്കറികൾക്കും മറ്റു ഭക്ഷ്യവിളകൾക്കും പരമാവധി വിൽപ്പന വില നിശ്ചയിക്കണമെന്ന് ആർഎസ്എസ് കർഷക സംഘടനയായ ഭാരതീയ കിസാൻ സംഘ്.കർഷകർ വലിയ അനീതിയാണ് നേരിടുന്നതെന്നും പച്ചക്കറികൾക്കും മറ്റ് കാർഷികോൽപ്പനങ്ങൾക്കും വില്പന വില നിശ്ചയിക്കാൻ സർക്കാർ തയ്യാറാകണമെന്നുമാണ് കിസാൻസംഘ് ആവശ്യപ്പെടുന്നത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപുള്ള നരേന്ദ്രമോദി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് രാജ്യത്തെ കർഷകരെ സംബന്ധിച്ച നിർണായക ആവശ്യവുമായി ഭരണാനുകൂല്യ സംഘടന തന്നെ രംഗത്തെത്തിയിരിക്കുന്നത്. കാർഷിക വിളകളുടെ താങ്ങുവില ഉയർത്തുമെന്ന സർക്കാരിന്റെ പ്രഖ്യാപനം വെറും തിരഞ്ഞെടുപ്പ് തന്ത്രം മാത്രമാണെന്നും കിസാൻസംഘ് കുറ്റപ്പെടുത്തുന്നു. നിലവിൽ പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ മാത്രമാണ് പച്ചക്കറി ഉത്പന്നങ്ങൾക്ക് താങ്ങുവില നൽകുന്നത്.ഇപ്പോൾ 23 ഇനങ്ങൾക്ക് മാത്രമാണ് സർക്കാർ താങ്ങുവില നിശ്ചയിച്ചിട്ടുള്ളത്.എല്ലാ പ്രധാനപ്പെട്ട വിളകൾക്കും താങ്ങുവില നല്കാൻ സർക്കാർ തയ്യാറാകണമെന്നും ഭാരതീയ കിസാൻസംഘ് ദേശീയ സെക്രെട്ടറി മോഹിനി മോഹൻ മിശ്ര പറഞ്ഞു.

ഉരുളക്കിഴങ്ങ് വില താഴോട്ട്;വലിച്ചെറിഞ്ഞ് കർഷകരുടെ പ്രതിഷേധം

keralanews the price of potato has fallen farmers protest against this

ലഖ്‌നൗ:ഉരുളക്കിഴങ്ങ് വില താഴോട്ട്.നിരന്തരം താഴ്ന്ന വിലയിൽ പ്രതിഷേധിച്ച് ഉത്തർപ്രദേശ് നിയമസഭയിൽ കർഷകർ പ്രതിഷേധിച്ചു.കിലോക്കണക്കിന് ഉരുളക്കിഴങ്ങുകൾ റോഡിൽ വലിച്ചെറിഞ്ഞാണ് പ്രതിഷേധം നടത്തിയത്.ഉരുളക്കിഴങ്ങിന്റെ ഉല്പാദനത്തിലുണ്ടായ വർധനവാണ് വില കുറയാൻ കാരണം.ഒരു കിലോ ഉരുളക്കിഴങ്ങിന് നാലുരൂപയാണ് കർഷകർക്ക് ലഭിക്കുന്നത്.ഇത് പത്തുരൂപയെങ്കിലും ആക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.എന്നാൽ ചില്ലറ വിൽപ്പനക്കാർ പതിനഞ്ചു രൂപ മുതൽ ഇരുപതു രൂപ വരെയാണ് ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്നത്.

പുറത്തു നിന്നും മാമ്പഴം വാങ്ങി കഴിക്കുന്നവർ സൂക്ഷിക്കുക;അന്യ സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്നത് ഹോർമോണുകൾ തളിച്ച് പഴുപ്പിച്ച മാമ്പഴം

keralanews beware those who buy mango from outside mango imported from other states are sprinkled with pestisides

തിരുവനന്തപുരം:പുറത്തു നിന്നും മാമ്പഴം വാങ്ങി കഴിക്കുന്നവർ സൂക്ഷിക്കുക.അന്യ സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന മാമ്പഴത്തിൽ ഹോർമോൺ സാന്നിധ്യം കൂടുതലാണെന്ന് മുന്നറിയിപ്പ്.സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന് ഇത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്.ആന്ധ്രാ,തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൽ നിന്നുള്ള മുന്നറിയിപ്പ് അനുസരിച്ച് പ്ലാന്റ് ഗ്രോത് റെഗുലേറ്റർ ഇനങ്ങളിൽപ്പെടുന്ന ഹോർമോണുകൾ തളിച്ച് പഴുപ്പിച്ച മാമ്പഴമാണ്‌ വിപണിയിലെത്തുക എന്നതാണ്.ഈ രീതിയിൽ പച്ചമാങ്ങാ പഴുപ്പിക്കുന്നത് ഇവിടങ്ങളിലെ മാമ്പഴ മൊത്തവിപണന കേന്ദ്രങ്ങളിൽ പലയിടത്തും ശ്രദ്ധയിൽപ്പെട്ടിരുന്നു.പ്ലാന്റ് ഗ്രോത്ത് റെഗുലേറ്റർ ഹോർമോൺ ചെടികൾക്ക് സമ്പൂർണ്ണ വളർച്ച നൽകുന്നതിനും ഫലവർഗങ്ങളുടെ ഉൽപ്പാദന ശേഷി വർധിപ്പിക്കുന്നതിനുമാണ് ഉപയോഗിക്കുന്നത്.ഇത്തരം ഹോർമോണുകളുടെ ലായനിയിൽ പച്ചമാങ്ങ മുക്കിയും ലായനി സ്പ്രേ ചെയ്തുമാണ് മാങ്ങ പഴുപ്പിക്കുന്നത്.ഇത് ഗുരുതരമായ ആരോഗ്യപ്രശ്നനങ്ങൾ ഉണ്ടാക്കുന്നവയാണ്.ഗർഭാവസ്ഥയിൽ ജനിതക തകരാറുകൾ,കാഴ്ചശക്തി കുറയൽ,അമിത ക്ഷീണം എന്നിവയുണ്ടാക്കുന്നവയാണ് പ്ലാന്റ് ഗ്രോത്ത് ഹോർമോണുകളിൽ ഭൂരിഭാഗവുമെന്ന് അധികൃതർ പറയുന്നു.

കാർഷികോല്പന്നങ്ങൾ ബ്രാൻഡ് ചെയ്തുള്ള വിപണന പദ്ധതിക്ക് കേരളത്തിൽ തുടക്കം

keralanews branded agicultural products selling project will start in kerala

തിരുവനന്തപുരം:കാർഷികോല്പന്നങ്ങൾ ബ്രാൻഡ് ചെയ്തുള്ള വിപണന പദ്ധതിക്ക് കേരളത്തിൽ തുടക്കം.വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ്  പദ്ധതി ആരംഭിക്കുന്നത്.തളിർ എന്ന പേരിൽ ആരംഭിക്കുന്ന പദ്ധതി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കേന്ദ്രങ്ങൾ തുറക്കും.സംസ്ഥാനത്തെ ആദ്യ തളിർ റീറ്റെയ്ൽ ഔട്ട്ലെറ്റ് ചൊവ്വാഴ്ച കൊട്ടാരക്കരയിൽ ഉൽഘാടനം ചെയ്യും.അതാതു ജില്ലകളിലെ വി എഫ് പി സി കെ കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന പച്ചക്കറികളും പഴങ്ങളും വൃത്തിയാക്കി പായ്ക്ക് ചെയ്ത് വിൽപ്പനനടത്താനാണ്  പദ്ധതി ലക്ഷ്യമിട്ടിരിക്കുന്നത്. പഴം,പച്ചക്കറി എന്നിവയ്ക്ക് പുറമെ മിൽമ,ഓയിൽ പാം, കേരഫെഡ്,കെപ്കോ എന്നിവയുടെ ഉൽപ്പന്നങ്ങളും തളിർ ഔട്ട്ലെറ്റ് വഴി ലഭ്യമാക്കും. വിപണിയിൽ ലഭ്യമല്ലാത്തവ ഹോട്ടി കോപ്പ് വഴി ശേഖരിക്കും.കീടനാശിനികൾ തളിക്കാത്ത ശുദ്ധവും ജൈവവുമായ പച്ചക്കറികൾ ജനങ്ങളിൽ എത്തിക്കുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.കൂടാതെ തളിർ കേന്ദ്രത്തിൽ നിന്നും പാകം  ചെയ്യാൻ വിധത്തിൽ മുറിച്ചു കവറുകളിലാക്കിയ പച്ചക്കറികളും ലഭിക്കും.വി എഫ് പി സി കെ ആണ് റെഡി ടു കുക്ക് എന്ന പേരിൽ പച്ചക്കറി കഷണങ്ങളാക്കി വിപണിയിലെത്തിക്കുന്നത്.