
കണ്ണൂർ: നടുവിലിൽ ബോംബ് സ്ഫോടനത്തിൽ രണ്ട് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു. പക്ഷിക്കൂടിനുള്ളിൽ സൂക്ഷിച്ചിരുന്ന ബോംബ് നിലത്തു വീണ് പൊട്ടുകയായിരുന്നു. കതിരുമ്മല്‍ ഷിബുവിന്റെ മകന് എം.എസ്.ഗോകുല്‍ (8), ശിവകുമാറിന്റെ മകന് ഇളം പാവില്‍ കാഞ്ചിന്‍ കുമാര്‍ (12) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. കുട്ടികളെ കണ്ണൂര്‍ കൊയിലി ആശുപത്രിയിലേക്കു പ്രവേശിപ്പിച്ചിരിക്കുകയാണ്. ആര്‍എസ്എസ് പ്രവര്‍ത്തകനായ ഷിബുവിന്റെ വീട്ടിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ ഗോകുലിന്റെ ജനനേന്ദ്രിയം തകര്‍ന്ന നിലയിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.